ഈ വെബ് സൈറ്റിനെ കുറിച്ച്
ഈ വെബ് സൈറ്റിനെ കുറിച്ച്
വിജ്ഞാനം സ്വീകരിക്കുന്നതിനുള്ള ശരിയായ രീതി പിന്തുടരുക മാത്രമാണ് മോക്ഷത്തിനുള്ള ഏക മാർഗം. നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ചത് കൊണ്ട് മതവിജ്ഞാനത്തിൽ ഏറ്റവും അറിവുള്ളവർ സഹാബത്താണ് رضي الله عنهم.
അല്ലാഹു പറഞ്ഞു:
فَإِنْ ءَامَنُوا۟ بِمِثْلِ مَآ ءَامَنتُم بِهِۦ فَقَدِ ٱهْتَدَوا۟ ۖ وَّإِن تَوَلَّوْا۟ فَإِنَّمَا هُمْ فِى شِقَاقٍ ۖ
" എന്നിട്ട്, നിങ്ങള്‍ (സഹാബികൾ رضي الله عنهم ) ഏതൊന്നില്‍ വിശ്വസിച്ചിരിക്കുന്നുവോ അപ്രകാരമുള്ളതില്‍ അവരും (അവിശ്വാസികളും, അല്ലാത്തവരും) വിശ്വസിച്ചുവെങ്കില്‍ അവര്‍ സന്‍മാര്‍ഗം പ്രാപിച്ചു കഴിഞ്ഞു. അവര്‍ തിരിഞ്ഞുകളയുകയാണെങ്കിലോ, നിശ്ചയമായും അവര്‍ കക്ഷി പിരിവില്‍ തന്നെയാകുന്നു ".
(2:137).
ഇബ്നു കസീർ رحمه الله പറഞ്ഞു:
( بمثل ما آمنتم به ) "
" أيها المؤمنون
"(നിങ്ങള്‍ ഏതൊന്നില്‍ വിശ്വസിച്ചിരിക്കുന്നുവോ)
"അല്ലയൊ സത്യവിശ്വാസികളേ "
ഈ വചനമിറങ്ങുമ്പോഴുള്ള സത്യവിശ്വാസികൾ സഹാബികളായിരുന്നു رضي الله عنهم. അവർ വിശ്വസിച്ചത് പോലെ വിശ്വസിച്ചാൽ സന്‍മാര്‍ഗം പ്രാപിച്ചു കഴിഞ്ഞു. ആ പാതയിൽ നിന്ന് തിരിഞ്ഞുകളഞ്ഞവർ കക്ഷിത്വത്തിലാവുകയും ചെയ്യുന്നു.
സഹാബികളുടെ മാര്‍ഗമല്ലാത്ത മാർഗം പിൻപറ്റിയാൽ നരകമായിരിക്കും ഫലം.
അല്ലാഹു പറഞ്ഞു:
وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا
" ആരെങ്കിലും അവന് സന്മാര്‍ഗം വ്യക്തമാ(യി മനസിലാ)യതിന് ശേഷം , റസൂലിനോട് ഭിന്നിച്ച് നിൽക്കുകയും, സത്യവിശ്വാസികളുടെ ( സഹാബികളുടെ) മാര്‍ഗമല്ലാത്തതിനെ അവന്‍ പിന്‍പറ്റുകയും (ചെയ്താല്‍) അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുകളയുകയും, അവനെ 'ജഹന്നമി'ല്‍ [ നരകത്തിൽ ] ഇട്ട് കരിക്കുന്നതുമാണ് . അത് എത്രയോ മോശമായ പര്യവസാനമാകുന്നു " !
(4:115).
ആരാണ് രക്ഷപ്പെട്ട കക്ഷി?
അല്ലാഹു പറഞ്ഞു:
" وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ إِلَّا مَن رَّحِمَ رَبُّكَ
" നിന്‍റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍, മനുഷ്യരെ അവന്‍ ഒരേ സമുദായമാക്കുക തന്നെ ചെയ്തിരുന്നു. അവര്‍ ഭിന്നാഭിപ്രായക്കാരായിക്കൊണ്ടേയിരിക്കുന്നതാണു; നിന്‍റെ റബ്ബ് കരുണ ചെയ്തവരൊഴികെ. [അവര്‍ ഭിന്നിക്കുകയില്ല].
(11:118,119).
ഇബ്നു കസീർ رحمه الله പറഞ്ഞു :
ولا يزال الخلاف بين الناس في أديانهم واعتقادات مللهم ونحلهم ومذاهبهم وآرائهم
ജനങ്ങൾക്കിടയിൽ, അവരുടെ മതങ്ങളിലും, വിശ്വാസങ്ങളിലും, അവരുടെ അഭിപ്രായങ്ങളിലും, ഭിന്നത ഉണ്ടായിക്കൊണ്ടേയിരിക്കും.
وقوله : ( إلا من رحم ربك )
لأنهم الفرقة الناجية كما جاء في الحديث
(നിന്‍റെ റബ്ബു കരുണ ചെയ്തവരൊഴികെ) എന്ന അല്ലാഹുവിന്റെ വചനത്തിന്റെ അർത്ഥം :,
അവർ രക്ഷപ്പെട്ട കക്ഷിയാണ്,
ഹദീസിൽ വന്നത് പോലെ:
" إن اليهود افترقت على إحدى وسبعين فرقة ، وإن النصارى افترقوا على ثنتين وسبعين فرقة ، وستفترق أمتي على ثلاث وسبعين فرقة ، كلها في النار إلا فرقة واحدة " . قالوا : ومن هم يا رسول الله ؟ قال : " ما أنا عليه وأصحابي ".
" യഹൂദർ എഴുപത്തിയൊന്ന് കക്ഷികളായി പിളർന്നു, ക്രിസ്ത്യാനികൾ എഴുപത്തിരണ്ട് കക്ഷികളായി പിളർന്നു, എന്റെ സമുദായം എഴുപത്തിമൂന്നു കക്ഷികളായി പിളരും, ഒരു കക്ഷിയൊഴികെ, എല്ലാവരും നരകത്തിലായിരിക്കും. അവർ (സഹാബികൾ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അവർ (ആ രക്ഷപ്പെട്ട , ഭിന്നിക്കാത്ത കക്ഷി) ആരാണ്?
അദ്ദേഹം (നബിصلى الله عليه) പറഞ്ഞു: ഞാനും എന്‍റെ സഹാബികളും സ്വീകരിച്ച മാര്‍ഗ്ഗം സ്വീകരിക്കുന്നവരാണു അവർ".
ഷെയ്ഖ് അൽ-ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു :
قال شيخ الإسلام ابن تيمية رحمه الله كما في المجموع ٢٠٠/٢٩:
" للصحابة فهم في القرآن يخفى على أكثر المتأخرين، كما أن لهم معرفة بأمور من السنة وأحوال الرسول لايعرفها أكثر المتأخرين، فإنهم شهدوا الرسول والتنزيل، وعاينوا الرسول وعرفوا من أقواله وأفعاله وأحواله مما يستدلون به على مرادهم ما لم يعرفه أكثر المتأخرين الذين لم يعرفوا ذلك ".
" ഖുർആനിനെ കുറിച്ച് ശേഷം വന്ന അധിക പേർക്കുമില്ലാത്ത അറിവുകൾ സഹാബാക്കൾക്കുണ്ട്. . സുന്നത്തിൽ നിന്നുള്ള കാര്യങ്ങളും റസൂലിന്റെ അവസ്ഥകളും അവർക്ക് മറ്റുള്ളവരേക്കാളും അറിയാമായിരുന്നതുപോലെ, അവർ റസൂലിൻറെ ജീവിതത്തിനും, ഖുർആൻ ഇറങ്ങിയതിനും സാക്ഷികളായി,അവർ ദൂതനെ കാണുകയും, അദ്ദേഹത്തിന്റെ വാക്കുകൾ, പ്രവൃത്തികൾ, അവസ്ഥകൾ എന്നിവയിൽ നിന്ന് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കുകയും ചെയ്തു. പിന്നീട് വന്നവരിൽ ഭൂരിഭാഗം പേർക്കും അറിയാത്ത കാര്യങ്ങളായിരുന്നു അവ ".
(അൽ-മജ്മൂഅ് 29/200).
ഇമാം അബൂ ഹനീഫ رحمه الله വിശ്വാസ കാര്യങ്ങളുമായി ബന്ധപ്പെട്ടു പറഞ്ഞു:
قال أبو محمد بن حزم: ((هذا أبو حنيفة يقول: ما جاء عن الله تعالى فعلى الرأس والعينين، وما جاء عن رسول الله صلى الله عليه وسلم فسمعا وطاعة، وما جاء عن الصحابة رضي الله عنهم تخيرنا من أقوالهم، ولم نخرج عنهم، وما جاء عن التابعين فهم رجال ونحن رجال))
) الإحكام لابن حزم (4/ 573)، وانظر: المدخل للسنن الكبرى (ص111)، الانتقاء لابن عبد البر (144)، المبسوط للسرخسي (11/ 3)، المسودة (302)، سير أعلام النبلاء (6/ 401)، التقرير والتحبير (2/ 415)
" അല്ലാഹുവിന്റെ അടുക്കൽ നിന്ന് ഒരു കാര്യം വന്നാൽ ഒന്നും നോക്കാനില്ല, അതുപോലെ അല്ലാഹുവിന്റെ ദൂതനിൽ നിന്ന് ഒരു കാര്യം വന്നാൽ നാമത് പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്നു. അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم യുടെ സഹാബികളിൽ നിന്ന് ഒരു കാര്യം വന്നാൽ, അവരുടെ വാക്കുകളെ നാം മറികടക്കുകയില്ല. . എന്നാൽ, താബിഈങ്ങളിൽ നിന്ന് ഒരു കാര്യം വന്നാൽ, അവരും മനുഷ്യന്മാരാണ് നമ്മളും മനുഷ്യന്മാരാണ് .' അതിനർത്ഥം പണ്ഡിതന്മാർ പറഞ്ഞത്: " അല്ലാഹു, അവന്റെ ദൂതൻ, സഹാബികൾ എന്നിവരിൽ നിന്നല്ലാത്തവരിൽ നിന്ന് എന്ത് വന്നാലും അത് അന്വേഷിക്കേണ്ടതാണ്- അത് ഏറ്റവും മികച്ച പണ്ഡിതന്മാരിൽ നിന്ന് വന്ന വാചകമാണെങ്കിൽ പോലും. അത് താബിഈനിൽ നിന്നുള്ളതാണെങ്കിൽ പോലും - ഖുർആനിനോടും, സുന്നത്തിനോടും യോജിക്കുന്നുവെങ്കിൽ, ഞങ്ങൾ അത് സ്വീകരിക്കുകയും അതിന് എതിരാണെങ്കിൽ ഞങ്ങൾ അത് ഉപേക്ഷിക്കുകയും ചെയ്യുന്നു ".
അബൂഹുറൈറ رضي الله عنه നിവേദനം:
حَدَّثَنَا ابْنُ بَشَّارٍ، حَدَّثَنَا أَبُو عَامِرٍ، وَأَبُو دَاوُدَ قَالاَ حَدَّثَنَا زُهَيْرُ بْنُ مُحَمَّدٍ، قَالَ حَدَّثَنِي مُوسَى بْنُ وَرْدَانَ، عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ " الرَّجُلُ عَلَى دِينِ خَلِيلِهِ فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ " .
നബി صلى الله عليه وسلم പറഞ്ഞു:
" മനുഷ്യൻ തന്റെ സുഹൃത്തിന്റെ മതത്തിലാണ്; ആകയാൽ ഓരോരുത്തൻ ആരെയാണ് തന്റെ സുഹൃത്താക്കുന്നതെന്ന് നോക്കട്ടെ ".
(സുനൻ അബൂ ദാവൂദ്).
മുഹമ്മദ് ഇബ്നു സിരീൻ رحمه الله പറയുന്നു:
قال محمد بن سيرين : إن هذا العلم دين فانظروا عمن تأخذون دينكم
" തീർച്ചയായും ഈ വിജ്ഞാനം മതമാണ്. അത് കൊണ്ട് ആരിൽ നിന്നാണ് നിങ്ങളുടെ മതം എടുക്കുന്നത് എന്ന് നിങ്ങൾ നോക്കുക ".
(ഇമാം മുസ്‌ലിം رحمه الله അദ്ദേഹത്തിന്റെ സ്വഹീഹ് മുസ്ലിം മുഖദ്ദിമയിൽ ഉദ്ധരിച്ചത് ).
ഏറ്റവും കൂടുതൽ അറിവുള്ളവർ സഹാബത്താണ്.رضي الله عنهم
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
قال العلامة ابن القيم : "أَفهام الصحابة رضي الله عنهم فوق أفهام الجميع ، وعلمهم بمقاصد نبيهم وقواعد دينه وشرعه أتم من علم كل من جاء بعدهم" (الطرق الحكمية ١ / ٣٢٤)
സഹാബത്ത് رضي الله عنهم ദീനിനെ മനസ്സിലാക്കിയത് മറ്റെല്ലാവരും മനസ്സിലാക്കിയതിനും മീതെയാണ്. നബി صلى الله عليه وسلم യുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും , അദ്ദേഹത്തിന്റെ ദീനിന്റെയും മതനിയമത്തിന്റെയും
അടിസ്ഥാനങ്ങളെ കുറിച്ചുമുള്ള അവരുടെ അറിവ്, അവർക്ക് ശേഷം വന്ന എല്ലാവരേക്കാളും പൂർണ്ണവുമാണ്.
(അൽ ത്വുറുഖ് അൽ ഹുകുമിയ്യ 1/324).
ഖുർആനും, സുന്നത്തും, സലഫുകൾ - നബി صلى الله عليه وسلم , യിൽ നിന്ന് നേരിട്ട് പഠിച്ച സഹാബത്ത്
رضي الله عنهم ,
മനസ്സിലാക്കിയത് പോലെ മനസ്സിലാക്കണം.
അഖീദ (വിശ്വാസം), മൻഹജ് (രീതി) എന്നിവയുമായി ബന്ധപ്പെട്ട അറിവുകൾ സഹാബികളിൽ നിന്ന് സ്വീകരിക്കണം.അവരതിൽ ഐക്യത്തിലായിരുന്നു.സഹാബത്ത് رضي الله عنهم വിൽ നിന്ന് വിജ്ഞാനം സ്വീകരിക്കാതെ ,പിന്നീട് വന്നവരുടെ അഭിപ്രായങ്ങൾ, ചിന്തകൾ, സ്വീകരിച്ചതാണ് അനൈക്യത്തിനും, കക്ഷിത്വത്തിനും , ബിദ്അത്തുകൾക്കും കാരണമായത്.
സലഫുകളുടെ ( നബി صلى الله عليه وسلم യുടേയും, അദ്ദേഹത്തിൽ നിന്നും നേരിട്ട് ഖുർആനിന്റെ വ്യാഖ്യാനം പഠിച്ച സഹാബികളുടേയും رضي الله عنهم ) മൻഹജ് (രീതി) പിൻപറ്റുന്ന,പൂർവികരും , ആധുനികരുമായ പണ്ഡിതന്മാർ, അവരുടെ ഗ്രന്ഥങ്ങളിലും , പഠന ക്ലാസുകളിലും, വിവരിച്ചുതന്ന സലഫുകളുടെ വിശ്വാസം, രീതിശാസ്ത്രം, വിധികൾ, മുതലായവ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ വെബ് സൈറ്റിന്റെ ദൗത്യം إن شاء الله.
അനുവർത്തനത്തിന്റെയും, ഐക്യത്തിന്റെതുമായ രീതിയാണിത്. കേവലംഐക്യത്തിനു വേണ്ടി മുറവിളി കൂട്ടുന്നതോ, യോജിക്കുന്ന കാര്യങ്ങളിൽ ഒന്നിക്കുക, വിയോജിക്കുന്നവ അവഗണിക്കുക / മാറ്റി വയ്ക്കുക തുടങ്ങിയ തെറ്റായ പുതു മനുഷ്യ നിർമിത തത്വങ്ങൾ ഉണ്ടാക്കുന്നതോ ഒന്നും യഥാർത്ഥ ഐക്യത്തിന് സഹായിക്കുകയില്ല. അവ മോക്ഷത്തിന്റെ മാർഗമല്ല.
ഭിന്നിപ്പും , കക്ഷിത്വവും, ചിദ്രതയും സംഭവിച്ചതെങ്ങിനെയെന്നും , ഐക്യത്തിന്റെ രീതി എങ്ങനെയെന്നും , സലഫുകളും , അവരെ ക്രിത്യമായി പിൻപറ്റുന്ന പൂർവികരും ആധുനികരുമായ പണ്ഡിതന്മാരും കാണിച്ചു തന്ന പാത (സലഫി മൻഹജ് ) എത്തിക്കുകയാണ് ഈ വെബ് സൈറ്റിന്റെ ദൗത്യം إن شاء الله.
പണ്ഡിതന്മാരുടെ വിവരണങ്ങൾക്ക് ശേഷം , മലയാള ഭാഷയിൽ സലഫി പ്രബോധനം സാധാരണക്കാർക്ക് നന്നായി മനസ്സിലാക്കാനും, അവരറിഞ്ഞ കാര്യങ്ങൾ എളുപ്പത്തിൽ പ്രബോധനം ചെയ്യാൻ സഹായിക്കാനും പറ്റുന്ന തരത്തിൽ, ചില സ്ഥലങ്ങളിൽ, ആവശ്യം വന്നപ്പോൾ മാത്രം, എന്റെതായ ലളിതമായ വിവരണങ്ങളും ഈ വെബ് സൈറ്റിൽ നൽകിയിട്ടുണ്ട്.
അറബി പഠിക്കാൻ താല്പര്യമുള്ളവർക്കും വെബ് സൈറ്റിൽ സൗകര്യമുണ്ട്.
ഡോ: കെ .മുഹമ്മദ് സാജിദ്.
Jazak Allah khair
ReplyDeleteجزاكم الله خيرا وفقكم وسددكم وتقبل منكم
ReplyDeleteThis was much needed
ReplyDeleteبارك الله فيكم
بارك الله فيكم .مفيد جدا يا إخوة
ReplyDelete