അല്ലാഹു എവിടെയാണ്?

 

അല്ലാഹു എവിടെയാണ്?


സർവ്വശക്തനായ അല്ലാഹു അവന്റെ സത്ത കൊണ്ട് സ്രിഷ്ടികളുടെ മുകളിൽ, ആകാശത്തിന്റെ മുകളിലാണെന്ന് സലഫുകൾ (നബി صلى الله عليه وسلم യിൽ നിന്നും നേരിട്ട് ഖുർആനിന്റെ വ്യാഖ്യാനം പഠിച്ച സഹാബികൾ رضي الله عنهم) ഏകോപിച്ചിട്ടുണ്ട്. അവരുടെ വാക്കുകൾ അൽ-ദഹബി, رحمه الله, പോലുള്ള പണ്ഡിതന്മാർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ ( അൽ ഉലുവ്വ് ലിൽ അലിയ്യിൽ ഗഫ്ഫാർ) പകർത്തിയിട്ടുണ്ട്.  ഇത് പോലെ ഇബ്നു ഖുദാമ  (ഇസ്ബാതു സിഫതുൽ ഉൽവയിലും), തബരി (ഷറഹ് ഇഅ്തിഖാദ് അഹ്‌ലുസ്സുന്നത്തിയിലും), ഇമാം ബൈഹഖി (അൽ മുഅ്തഖദയിലും) പറഞ്ഞിട്ടുണ്ട് رحمهم الله.



അല്ലാഹു ആകാശത്തിന്റെ മുകളിലാണെന്നുള്ള  ഖുർആനിൽ നിന്നുള്ള നിരവധി തെളിവുകൾ താഴെ :


അല്ലാഹു പറഞ്ഞു:


" وَهُوَ الْقَاهِرُ فَوْقَ عِبَادِهِ "


" അവനത്രെ, അവന്റെ അടിയാന്മാരുടെ മീതെ സര്‍വ്വാധികാരിയായുള്ളവനും"


(6:18,61).


( يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِمَّا تَعُدُّونَ ) 

" അവന്‍ ആകാശത്തുനിന്നു ഭൂമിയിലേക്കു കാര്യം (വ്യവസ്ഥപ്പെടുത്തി) നിയന്ത്രിച്ചു വരുന്നു; പിന്നീട് ഒരു ദിവസത്തില്‍ അതു അവങ്കലേക്കു ഉയര്‍ന്നുപോകുന്നു; അതിന്‍റെ അളവ് [വലുപ്പം] നിങ്ങള്‍ എണ്ണി വരുന്ന (ഇനത്തില്‍) ആയിരം കൊല്ലമാകുന്നു "(32:5).


ഇബ്നു കസീർ رحمه الله പറഞ്ഞു :


" أَيْ يَتَنَزَّلُ أَمْرُهُ مِنْ أَعْلَى السَّمَاوَاتِ ، إِلَى أَقْصَى تُخُومِ الْأَرْضِ السَّابِعَةِ ، وَتُرْفَعُ الْأَعْمَالُ إِلَى دِيوَانِهَا فَوْقَ سَمَاءِ الدُّنْيَا ،  "


" അതിനർത്ഥം, അവന്റെ കൽപ്പന ആകാശങ്ങൾക്ക് ഏറ്റവും മുകളിൽ നിന്ന് ഏഴാമത്തെ ഭൂമിയുടെ അതിരിലേക്ക് വരുന്നു. പിന്നീട് കർമ്മങ്ങൾ ദുനിയാവിന്റെ ആകാശത്തിന്

മുകളിൽ തൻ്റെ സവിധത്തിലേക്ക് ഉയർത്തപ്പെടുന്നു."



" إِنَّا نَحْنُ نَزَّلْنَا الذِّكْرَ "


" നിശ്ചയമായും, നാം തന്നെയാണ് (ഈ) പ്രമാണത്തെ [ക്വുര്‍ആനെ] (ആകാശത്തിൽ നിന്നും) ഇറക്കിയത് ".


(15:9).


" تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ "


" മലക്കുകളും, 'റൂഹും' (ആത്മാവും) അവങ്കലേക്ക്‌ കയറിപ്പോകുന്നു "


(70:4).


" إِلَيْهِ يَصْعَدُ ٱلْكَلِمُ ٱلطَّيِّبُ وَٱلْعَمَلُ ٱلصَّـٰلِحُ يَرْفَعُهُ "

(35:10).


" നല്ല വാക്കുകള്‍ അവങ്കലേക്കത്രെ കയറിപോകുന്നത്‌. സല്‍ക്കര്‍മ്മമാകട്ടെ, അതിനെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു ".


" قُلْ نَزَّلَهُ رُوحُ الْقُدُسِ "


" പറയുക: അതു [ഖുര്‍ആന്‍] നിന്റെ റബ്ബിങ്കല്‍നിന്നു പരിശുദ്ധാത്മാവ് (ജിബ്‌രീൽ) യഥാര്‍ത്ഥപ്രകാരം ഇറക്കിയിരിക്കുകയാണ് ".


(16:102).


" أَءَمِنتُمْ مَّن فِى السَّمَآءِ أَن يَخْسِفَ بِكُمُ الاٌّرْضَ فَإِذَا هِىَ تَمُورُ "


"ആകാശത്തുള്ളവനെ, അവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതു - നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?എന്നാല്‍, അപ്പോഴതു ക്ഷോഭിച്ചു ഇളകി മറിഞ്ഞുകൊണ്ടിരിക്കും ".


(67:16).



" إِذْ قَالَ اللَّهُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ "


" (അതെ)അല്ലാഹു പറഞ്ഞ സന്ദര്‍ഭം: 'ഈസാ, നിശ്ചയമായും, നിന്നെ ഞാന്‍ പൂര്‍ണമായി പിടിച്ചെടുക്കുകയും, നിന്നെ എന്‍റെ അടുക്കലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നതാണ് ".


(3:55).


" وَهُوَ الْعَلِيُّ الْعَظِيمُ "


" അവനത്രെ, ഉന്നതനും മഹത്തായുള്ളവനും ".


(2:255).


" سَبِّحِ اسْمَ رَبِّكَ الْأَعْلَى "


" നിന്റെ അത്യുന്നതനായ രക്ഷിതാവിന്റെ നാമത്തെ നീ സ്തോത്രകീര്‍ത്തനം

ചെയ്യുക ".


(87:1).


ഹദീസുകളിൽ വന്ന തെളിവുകൾ:


അബ്ദുല്ലാഹിബ്നു അംർ رضي الله عنه പറയുന്നു: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു.


" عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الرَّاحِمُونَ يَرْحَمُهُمْ الرَّحْمَنُ ارْحَمُوا مَنْ فِي الْأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ "


"കരുണയുള്ളവരോട് അർ-റഹ്മാൻ കരുണ കാണിക്കുന്നു, ഭൂമിയിൽ കരുണയുള്ളവരായിരിക്കുക, ആകാശത്തിന് മുകളിലുള്ളവൻ നിങ്ങളോട് കരുണ കാണിക്കും".

.

( سنن الترمذي كتاب البر).



മുആവിയ ബിൻ അൽ-ഹകം പറഞ്ഞു:


عَنْ مُعَاوِيَةَ بْنِ الْحَكَمِ السُّلَمِيِّ، قَالَ وَكَانَتْ لِي جَارِيَةٌ تَرْعَى غَنَمًا لِي قِبَلَ أُحُدٍ وَالْجَوَّانِيَّةِ فَاطَّلَعْتُ ذَاتَ يَوْمٍ فَإِذَا الذِّيبُ قَدْ ذَهَبَ بِشَاةٍ مِنْ غَنَمِهَا وَأَنَا رَجُلٌ مِنْ بَنِي آدَمَ آسَفُ كَمَا يَأْسَفُونَ لَكِنِّي صَكَكْتُهَا صَكَّةً فَأَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم فَعَظَّمَ ذَلِكَ عَلَىَّ قُلْتُ يَا رَسُولَ اللَّهِ أَفَلاَ أُعْتِقُهَا قَالَ ‏"‏ ائْتِنِي بِهَا ‏"‏ ‏.‏ فَأَتَيْتُهُ بِهَا فَقَالَ لَهَا ‏"‏ أَيْنَ اللَّهُ ‏"‏ ‏.‏ قَالَتْ فِي السَّمَاءِ ‏.‏ قَالَ ‏"‏ مَنْ أَنَا ‏"‏ ‏.‏ قَالَتْ أَنْتَ رَسُولُ اللَّهِ ‏.‏ قَالَ ‏"‏ أَعْتِقْهَا فَإِنَّهَا مُؤْمِنَةٌ ‏"‏ ‏.‏


" ഉഹ്ദിന്റെയും ജവ്വാനിയ്യയുടെയും അരികിൽ ആടുകളെ മേക്കുന്ന ഒരു വേലക്കാരി എനിക്കുണ്ടായിരുന്നു. ഒരു ദിവസം യാദൃശ്ചികമായി ആ വഴി കടന്നുപോകുമ്പോൾ ഒരു ചെന്നായ അവളുടെ ആട്ടിൻകൂട്ടത്തിൽ നിന്ന് ഒരു ആടിനെ എടുത്തു കൊണ്ട് പോയി . ഞാൻ ആദമിന്റെ പിൻഗാമികളിൽ നിന്നുള്ള ഒരു മനുഷ്യനാണ് , അവർക്ക്  (മനുഷ്യർ) തോന്നുന്നത് പോലെ  എനിക്കും സഹതാപം തോന്നി. അങ്ങനെ ഞാൻ അവളെ അടിച്ചു. ഞാൻ അല്ലാഹുവിന്റെ ദൂതന്റെ صلى الله عليه وسلم യുടെ അടുക്കൽ വന്നപ്പോൾ (എന്റെ ഈ പ്രവൃത്തി) വല്ലാത്ത ഒരു കാര്യമായി തോന്നി: അല്ലാഹുവിന്റെ ദൂതരേ, ഞാൻ അവളെ സ്വതന്ത്രയാക്കട്ടെ ? അദ്ദേഹം (പ്രവാചകൻ) صلى الله عليه وسلم പറഞ്ഞു: " അവളെ എന്റെ അടുക്കൽ കൊണ്ടുവരിക ". അങ്ങനെ ഞാൻ അവളെ അദ്ദേഹത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നു. അവിടുന്ന് അവളോട് ചോദിച്ചു: അല്ലാഹു എവിടെയാണ് ? അവൾ പറഞ്ഞു: അവൻ ആകാശത്തിന് മുകളിലാണ്. അവിടുന്ന് ചോദിച്ചു: ഞാൻ ആരാണ്? അവൾ പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ ദൂതനാണ്. അദ്ദേഹം പറഞ്ഞു: അവളെ സ്വാതന്ത്രയാക്കുക, അവൾ വിശ്വാസിനിയായ സ്ത്രീയാണ് ".


(സഹീഹ് മുസ്ലിം).


അടിമ സ്ത്രീ

فِي السَّمَاءِ 

എന്നാണ് പറഞ്ഞത്. 


فِي 

എന്ന പദത്തിന് മുകളിൽ എന്ന അർത്ഥവുമുണ്ട്.


ഉദാഹരണം:


" وَلَأُصَلِّبَنَّكُمْ فِى جُذُوعِ ٱلنَّخْلِ "


" നിങ്ങളെ ഈന്തപ്പനത്തടികളില്‍ ക്രൂശിപ്പിക്കുകയും ചെയ്യുന്നതാണ് ".


(20:71).


എന്ന ആയത്ത് . ക്രൂശിക്കുക ഈന്തപ്പനത്തടികളുടെ ഉള്ളിലല്ലല്ലൊ.


{ ഈ ഹദീസിൽ നിന്ന് ലഭിക്കുന്ന ഗുണപാഠങ്ങൾ പണ്ഡിതന്മാർ പഠിപ്പിക്കുന്നത് : 



1. നബി صلى الله عليه وسلم യുടെ സഹാബികൾ رضي الله عنهم അവരുടെ ചെറിയ പ്രശ്‌നങ്ങൾക്ക് പോലും, അല്ലാഹുവിന്റെ നിയമത്തിൽ എന്താണ് ഉള്ളതെന്ന് അറിയാൻ അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു.


2. അടിമ പെൺകുട്ടിയെ തല്ലിയതിന് പ്രവാചകൻ صلى الله عليه وسلم സ്വഹാബിയെ رضي الله عنه നിന്ദിക്കുകയും അത് ഗുരുതരമായ കാര്യമായി കണക്കാക്കുകയും ചെയ്തു.


3. ഒരു അടിമയെ മോചിപ്പിക്കുന്നതിനുള്ള ഒരു വ്യവസ്ഥയാണ് വിശ്വാസം; നബി صلى الله عليه وسلم  അവളെ പരീക്ഷിക്കുകയും അവൾ ഒരു വിശ്വാസിനിയാണെന്ന് മനസ്സിലാക്കിയ ശേഷം അവളെ സ്വതന്ത്രയാക്കാൻ കൽപ്പിക്കുകയും ചെയ്തു. അവൾ അവിശ്വാസിനി ആയിരുന്നെങ്കിൽ അവളുടെ സ്വാതന്ത്ര്യത്തിന് അവിടുന്ന് കൽപിക്കുമായിരുന്നില്ല.


4. തൗഹീദിനെക്കുറിച്ച് ചോദിക്കേണ്ടതിന്റെ ആവശ്യകത (ഇസ്ലാമിക ഏകദൈവ വിശ്വാസം); അല്ലാഹു അവന്റെ സിംഹാസനത്തിന് മുകളിലാണെന്ന വിശ്വാസവും അതിനെക്കുറിച്ചുള്ള അറിവും നിർബന്ധമാണ്. 


5. "അല്ലാഹു എവിടെ?" എന്ന് ചോദിക്കുന്നതിന്റെ നിയമസാധുത ; സത്യത്തിൽ അത് സുന്നത്താണ്, കാരണം നബി صلى الله عليه അത് ചോദിച്ചു.


6. അല്ലാഹു ആകാശത്തിന് മുകളിലാണ് എന്ന് മറുപടി പറയുന്നതിന്റെ തെളിവ്, അടിമ പെൺകുട്ടിയുടെ മറുപടി നബി صلى الله عليه സ്ഥിരീകരിച്ചതിനാൽ അത് ഖുർആനിലെ അല്ലാഹുവിന്റെ പ്രസ്താവനയോട് യോജിക്കുന്നു: "ആകാശത്തുള്ളവനെ - അവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതു - നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?" (67:16).


7. വിശ്വാസത്തിന്റെ കൃത്യതയിൽ മുഹമ്മദ് صلى الله عليه وسلم അല്ലാഹുവിന്റെ ദൂതനാണെന്ന സാക്ഷ്യവും ഉൾപ്പെടുന്നു. 


8. അല്ലാഹു ആകാശത്തിന് മുകളിലാണെന്ന വിശ്വാസം ഒരാളുടെ വിശ്വാസത്തിന്റെ ദൃഢതയുടെ സൂചകമാണ്, അത് ഓരോ വിശ്വാസിക്കും നിർബന്ധമാണ്. 


9. അല്ലാഹു എല്ലായിടത്തും തന്റെ സ്വതം കൊണ്ട് ഉണ്ടെന്ന തെറ്റായ വിശ്വാസത്തിന്റെ ഖണ്ഡനം. അല്ലാഹു നമ്മോടൊപ്പമുള്ളത് അവന്റെ അറിവ് കൊണ്ടാണ് എന്നതാണ് സത്യം.ഇതിന്റെ തെളിവുകൾ താഴെ വായിക്കാം.


10. അടിമ പെൺകുട്ടിയെ പരീക്ഷിക്കുന്നതിനായി കൊണ്ടുവരാൻ പ്രവാചകൻ صلى الله عليه وسلم ഉത്തരവിട്ടത്, അദ്ദേഹത്തിന് അദൃശ്യജ്ഞാനം (അല്ലാഹു അറിയിച്ചത് ഒഴികെ) ഇല്ലെന്ന് കാണിക്കുന്നു. 

നബി صلى الله عليه وسلم ക്ക് അദൃശ്യകാര്യങ്ങളെക്കുറിച്ച് പൂർണ്ണമായ അറിവുണ്ടായിരുന്നു എന്ന പല സൂഫികളുടെയും അവകാശവാദം ഇത് നിരാകരിക്കുന്നു.


11. വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു അടിമ സ്ത്രീക്കു പോലും, അവരുടെ യജമാനൻ അവരെ അല്ലാഹു എവിടെയാണ് എന്ന വിജ്ഞാനം പഠിപ്പിച്ചു കൊടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു  }.


അല്ലാഹു ആകാശത്തിന്റെ മുകളിലാണെന്നതിന് മറ്റു തെളിവുകൾ:


1. നബി صلى الله عليه وسلم യുടെ ഇസ്രാഅ് മിഅ്റാജ് സംഭവം.


2. ഹജ്ജതുൽ വിദാഇൽ നബി صلى الله عليه وسلم കൈകൾ രണ്ടും ആകാശത്തേക്ക് ഉയർത്തിയാണ് അല്ലാഹുവിനോട് ദുആ ചെയ്തത്.


3. ദുആ ചെയ്യുംമ്പോൾ നാം കൈകൾ ഉയർത്തുന്നു.


4. നിസ്കാരത്തിൽ സുജൂദിൽ നാം പറയുന്നു :


" سبحان ربي الأعلى "


" എല്ലാ അപൂര്‍ണ്ണതകളിൽ നിന്നും മുക്തനായ എന്റെ രക്ഷിതാവ് അത്യുന്നതനാണ് "


5. തിർമിദി رحمه الله  പറഞ്ഞു:


" وَعِلْمُ اللَّهِ وَقُدْرَتُهُ وَسُلْطَانُهُ فِي كُلِّ مَكَانٍ وَهُوَ عَلَى الْعَرْشِ كَمَا وَصَفَ فِي كِتَابهِ 

" അല്ലാഹുവിന്റെ അറിവും,  അവന്റെ കഴിവും , അവന്റെ പരമാധികാരവും, എല്ലായിടത്തും ഉണ്ട്, അവൻ  സിംഹാസനത്തിന് മുകളിലാണ്, അവൻ തന്റെ കിതാബിൽ (ഖുർആനിൽ) സ്വയം വിവരിച്ചതുപോലെ ".


{ “സുനൻ തിർമിതി” (തഫ്സീറിന്റെ പുസ്തകം \ അധ്യായം അൽ-ഹദീദ്) }.


അല്ലാഹുവിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു.


അല്ലാഹു പറഞ്ഞു:


" ثُمَّ اسْتَوَى عَلَى الْعَرْشِ "


" പിന്നെ, അവന്‍ (അല്ലാഹു) 'അര്‍ശി'ല്‍ [സിംഹാസനത്തില്‍] ഉപവിഷ്ടനായി ".


ഇബ്നു കസീർ رحمه الله പറഞ്ഞു:


وأما قوله تعالى : ( ثم استوى على العرش ) فللناس في هذا المقام مقالات كثيرة جدا ، ليس هذا موضع بسطها ، وإنما يسلك في هذا المقام مذهب السلف الصالح : مالك ، والأوزاعي ، والثوري ، والليث بن سعد ، والشافعي ، وأحمد بن حنبل ، وإسحاق بن راهويه وغيرهم ، من أئمة المسلمين قديما وحديثا ، وهو إمرارها كما جاءت من غير تكييف ولا تشبيه ولا تعطيل . 


" ( പിന്നെ, അവന്‍ (അല്ലാഹു) 'അര്‍ശി'ല്‍ [സിംഹാസനത്തില്‍] ഉപവിഷ്ടനായി) ഈ ആയതിന്റെ അർത്ഥത്തെക്കുറിച്ച് ആളുകൾക്ക് നിരവധി വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, മാലിക്, അൽ-ഔസാഇ, അത്-തൗരി, അൽ-ലെയ്ത് ബിൻ സഅദ്, അഷ്-ഷാഫി, അഹ്മദ്, ഇസ്ഹാഖ് ബിൻ റഹ്‌വയ്, തുടങ്ങിയ നമ്മുടെ സലഫുകൾ (മുൻഗാമികൾ) അടക്കമുള്ള ഇസ്‌ലാമിലെ കഴിഞ്ഞ കാലത്തും വർത്തമാന കാലത്തുമുള്ള പണ്ഡിതന്മാരെല്ലാം ഇക്കാര്യത്തിൽ സ്വീകരിച്ച വഴിയാണ് പിന്തുടറപ്പെടേണ്ടത്. . തീർച്ചയായും അത്  'അൽ-ഇസ്തവാ'യുടെ  പ്രത്യക്ഷമായ അർത്ഥം അതുപോലെ സ്വീകരിക്കലാണ്, അതിന് രൂപം കൽപ്പിക്കാതെ, അതിനെ (സൃഷ്ടിയുടെ ഗുണവിശേഷങ്ങളുമായി) തുല്യമാക്കാതെ, അല്ലെങ്കിൽ (ഏതെങ്കിലും തരത്തിലോ രൂപത്തിലോ) അതിനെ മാറ്റുകയോ നിഷേധിക്കുകയോ ചെയ്യാതെ ".


و ( ليس كمثله شيء وهو السميع البصير ) [ الشورى : 11 ] بل الأمر كما قال الأئمة - منهم نعيم بن حماد الخزاعي شيخ البخاري - : " من شبه الله بخلقه فقد كفر ، ومن جحد ما وصف الله به نفسه فقد كفر " 


" (അവനെപ്പോലെ യാതൊന്നും  ഇല്ല. അവൻ (എല്ലാം) കേൾക്കുന്നവനാണ്, കാണുന്നവനാണ് [42:11]). തീർച്ചയായും, ഇമാം ബുഖാരിയുടെ ഗുരുനാഥൻ നുഅയിം ബിൻ ഹമ്മദ് അൽ ഖുസാഇയെപ്പോലുള്ള ഇമാമുകൾ പറഞ്ഞത് ഞങ്ങൾ ഉറപ്പിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു : "അല്ലാഹുവിനെ അവന്റെ സൃഷ്ടികളോട് ഉപമിക്കുന്നവൻ അവിശ്വാസിയായി,

ആർ അല്ലാഹു , അവൻ സ്വന്തത്തെ വിശേഷിപ്പിച്ചതിനെ നിഷേധിക്കുന്നവൊ അവനും അവിശ്വാസിയായി ".


وليس فيما وصف الله به نفسه ولا رسوله تشبيه ، فمن أثبت لله تعالى ما وردت به الآيات الصريحة والأخبار الصحيحة ، على الوجه الذي يليق بجلال الله تعالى ، ونفى عن الله تعالى النقائص ، فقد سلك سبيل الهدى .



" തീർച്ചയായും, അല്ലാഹുവും അവന്റെ ദൂതനും  صلى الله عليه وسلم അവനെ വിശേഷിപ്പിച്ചതിൽ (സൃഷ്ടികളുമായി അല്ലാഹുവിന്) ഒരു സാമ്യവുമില്ല. വ്യക്തമായ ആയത്തും പ്രാമാണികമായ ഹദീസുകളും പരാമർശിച്ചിട്ടുള്ള അല്ലാഹുവിന്റെ വിശേഷണങ്ങൾ, അല്ലാഹുവിന്റെ മഹത്വത്തിന് യോജിച്ച രീതിയിൽ, അവനിൽ നിന്നുള്ള എല്ലാ ന്യൂനതകളും നിരസിച്ചുകൊണ്ട് ആരെങ്കിലും സാക്ഷ്യപ്പെടുത്തുന്നുവെങ്കിൽ, അവൻ സന്മാർഗത്തിന്റെ പാത സ്വീകരിച്ചവനാണ് ".


(തഫ്സീർ ഇബ്നു കസീർ 7:54).



അല്ലാഹു പറഞ്ഞു:


" الرَّحْمَـنُ عَلَى الْعَرْشِ اسْتَوَى "


"പരമകാരുണികനായുള്ളവന്‍ 'അര്‍ശി'ല്‍ [സിംഹാസനത്തില്‍] ഉപവിഷ്ടനായിരിക്കുന്നു  ".


ഇബ്നു കസീർ رحمه الله പറഞ്ഞു :


وأن المسلك الأسلم في ذلك طريقة السلف ، إمرار ما جاء في ذلك من الكتاب والسنة من غير تكييف ولا تحريف ، ولا تشبيه ، ولا تعطيل ، ولا تمثيل .


" ( പരമകാരുണികനായുള്ളവന്‍ 'അര്‍ശി'ല്‍ [സിംഹാസനത്തില്‍] ഉപവിഷ്ടനായിരിക്കുന്നു ). ഇത് മനസ്സിലാക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗം സലഫുകളുടെ (മുൻഗാമികളുടെ) മാർഗമാണ്. ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത് അതുപോലെ സ്വീകരിക്കലാണ്, അതായത് അതിനു രൂപം നൽകാതെ, അത് ദുർവ്യാഖ്യാനിക്കാതെ, സൃഷ്ടികളുമായി സാമ്യപ്പെടുത്താതെ, അത് നിരസിക്കാതെ, അല്ലെങ്കിൽ സൃഷ്ടികളുടെ വിശേഷണങ്ങളുമായി ഉപമിക്കാതെ അത് അതെപടി  സ്വീകരിക്കുൽ ".


(തഫ്സീർ ഇബ്നു കസീർ 20:5).



ഇമാം മാലിക് رحمه الله  അല്ലാഹുവിന്റെ ഇസ്തിവായെ കുറിച്ച്  പറഞ്ഞത്:


 "الاستواء معلوم ، والكيف مجهول ، والإيمان به واجب ، والسؤال عنه بدعة "


"ഇസ്തിവ അറിയപ്പട്ടതാണ്, അതിന്റെ രൂപം (നമുക്ക്) അജ്ഞമാണ്.  അതിൽ വിശ്വസിക്കുന്നത് നിർബന്ധമാണ്, അതിനെക്കുറിച്ച് ചോദിക്കുന്നത്  ബിദ്അത്ത് (പുത്തനാചാരം) ആണ് ".


അല്ലാഹു എല്ലായിടത്തും ഉണ്ട് എന്ന് വാദിക്കുന്നവരുടെ തെളിവുകളും, ആ ആയത്തുകളുടെ യഥാർത്ഥ വിശദീകരണവും:


അല്ലാഹു പറഞ്ഞു:


" وَهُوَ الَّذِي فِي السَّمَاءِ إِلَٰهٌ وَفِي الْأَرْضِ إِلَٰهٌ وَهُوَ الْحَكِيمُ الْعَلِيمُ "


" അവനത്രെ, ആകാശത്തില്‍ ആരാധ്യനും, ഭൂമിയില്‍ ആരാധ്യനുമായുള്ളവൻ  ".


(43:84).


അല്ലാഹു ഭൂമിയിലും ഉണ്ട് എന്ന് ഈ ആയത്ത് തെളിവാണെന്ന് സൂഫികൾ വാദിക്കുന്നു, എന്നാൽ ഇബ്നു കസീർ رحمه الله വിശദീകരിക്കുന്നു:



" അതിനർത്ഥം, അവൻ ആകാശത്തിലുള്ളവരുടെയും ഭൂമിയിലുള്ളവരുടെയും ദൈവമാണ്; എല്ലാവരും അവനെ ആരാധിക്കുകയും, അവന്റെ മുമ്പിൽ വിനീതനുമാണ് ".


*" അല്ലാഹു നിങ്ങളുടെ കൂടെയുണ്ട് എന്ന് പറയുന്ന ആയത്തുകളുടെ യഥാർത്ഥ വിശദീകരണം :"*


അല്ലാഹു പറഞ്ഞു:


(هو معهم أينما كانوا) 


" അവന്‍ അവരോടൊപ്പമുണ്ട്  - അവര്‍ എവിടെയായിരുന്നാലും ശരി".


ഇബ്നു കസീർ رحمه الله പറഞ്ഞു :


" ولهذا حكى غير واحد الإجماع على أن المراد بهذه الآية معية علم الله تعالى "


" ഈ വാക്യം കൊണ്ട് ഉദ്ദേശിക്കുന്നത് സർവ്വശക്തനായ അല്ലാഹുവിന്റെ  അറിവാണെന്ന് ഇജ്മാഉണ്ട് (ഏകോപനമുണ്ട്) എന്ന് ഒന്നിലധികം ആളുകൾ പറഞ്ഞിട്ടുണ്ട് ".


(58:7).


അല്ലാഹു പറഞ്ഞു:


" أَلَمْ تَرَ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَاثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَا أَدْنَىٰ مِن ذَٰلِكَ وَلَا أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا يَوْمَ الْقِيَامَةِ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ".


" നീ കാണുന്നില്ലേ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹു അറിയുന്നുവെന്നു? മൂന്നാളുടെ രഹസ്യഭാഷണവും അവന്‍ അവരില്‍ നാലാമനായിക്കൊണ്ടില്ലാതെ ഉണ്ടാകുകയില്ല. അഞ്ചാളുടേതും തന്നെ, അവന്‍ അവരില്‍ ആറാമനായിക്കൊണ്ടില്ലാതെ (ഉണ്ടാകുക)യില്ല; അതിനേക്കാള്‍ താഴെയുള്ളതാകട്ടെ, അധികരിച്ചതാകട്ടെ, അവന്‍ അവരോടൊപ്പമില്ലാതില്ല അവര്‍ എവിടെയായിരുന്നാലും ശരി. പിന്നീട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി ക്വിയാമത്തു നാളില്‍ അവന്‍ അവരെ വിവരമറിയിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു."


(58:7).


ഖുർതുബി رحمه الله പറഞ്ഞു :


"يدل عليه افتتاح الآية بالعلم ثم ختمها بالعلم"


"അറിവ്  കൊണ്ട് ഈ ആയത്ത്  ആരംഭിച്ച് , അറിവ് കൊണ്ട് അത് അവസാനിപ്പിച്ചു എന്നതു അക്കാര്യത്തെ അറിയിക്കുന്നു ".


(തഫ്സീർ ഖുർതുബി 58:7).


തബരി رحمه الله പറഞ്ഞു :


" وعنى بقوله { هُو رَابِعُهُمْ } بمعنى أنه مشاهدهم بعلمه، وهو على عرشه "


" "...അവൻ നാലാമനായിക്കൊണ്ട്..."  അവൻ തന്റെ സിംഹാസനത്തിന് മുകളിലായികൊണ്ട് അവൻ തന്റെ അറിവ് കൊണ്ട്  അവരെ കാണുന്നുവെന്നാണ്  അർത്ഥമാക്കുന്നത് ."


(തഫ്സീർ തബരി 58:7).


അല്ലാഹു പറഞ്ഞു:


" وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ الْوَرِيدِ "


" അവനിലേക്കു നാം (അവന്റെ) കണ്ഠനാഡിയേക്കാള്‍ അടുത്തവനുമത്രെ ".


ഇബ്നു കസീർ رحمه الله പറഞ്ഞു :


" ومن تأوله على العلم فإنما فر لئلا يلزم حلول أو اتحاد ، وهما منفيان بالإجماع"


" ഈ ആയത്തിൽ അറിവ് (കൊണ്ട് അടുത്തവനാണ്) എന്ന് വിശദീകരിച്ചവർ, അവതാര സിദ്ധാന്തം, അല്ലെങ്കിൽ അധ്വയ്ത വാദം (അല്ലാഹു സ്രഷ്ടികളുടെ ഉള്ളിൽ ഉണ്ട്) എന്ന ആശയത്തിലേക്ക് വീഴാതിരിക്കാനാണ് അങ്ങനെ വിശദീകരിച്ചത്.എന്നാൽ ഈ രണ്ട് വിശ്വാസങ്ങളും  തെറ്റാണെന്ന് ഇജ്മാ (മുസ്ലീങ്ങളുടെ ഏകോപനം) ഉണ്ട്  ."


(50:16).



{ അല്ലാഹു എല്ലായിടത്തും, സ്രിഷ്ടികളുടെ ഉള്ളിലും ഉണ്ട് എന്ന് പറഞ്ഞാൽ , മാലിന്യങ്ങളിലെല്ലാം ഉണ്ട് എന്ന് വരും 


نعوذ بالله.}


അല്ലാഹു പറഞ്ഞു:


" وَهُوَ مَعَكُمْ أَيْنَ مَا كُنْتُمْ"


" നിങ്ങള്‍ എവിടെയായിരിക്കട്ടെ, അവന്‍ നിങ്ങളുടെ കൂടെയുണ്ട് "


തബരി رحمه الله പറഞ്ഞു:



.( وَهُوَ مَعَكُمْ أَيْنَ مَا كُنْتُمْ ) يقول: وهو شاهد لكم أيها الناس أينما كنتم يعلمكم، ويعلم أعمالكم، ومتقلبكم ومثواكم، وهو على عرشه فوق سمواته السبع، 


" (നിങ്ങള്‍ എവിടെയായിരിക്കട്ടെ, അവന്‍ നിങ്ങളുടെ കൂടെയുണ്ട്) അതിനർത്ഥം :  മനുഷ്യരേ, നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങൾക്ക് സാക്ഷിയും നിങ്ങളെകുറിച്ച അറിയുന്നവനുമാണ്.

നിങ്ങളുടെ പ്രവൃത്തികളും മാറ്റങ്ങളും നിങ്ങളുടെ വാസസ്ഥലവും അവൻ അവൻ തന്റെ ഏഴ് ആകാശങ്ങൾക്ക് മുകളിലുള്ള സിംഹാസനത്തിലായിക്കൊണ്ട് അറിയുന്നു, ".


(തബരി തഫ്സീർ 57:4).


ഇബ്നു കസീർ رحمه الله പറഞ്ഞു:


" (وهو معكم أين ما كنتم والله بما تعملون بصير ) أي : رقيب عليكم ، شهيد على أعمالكم حيث أنتم ، وأين كنتم ، من بر أو بحر ، في ليل أو نهار ، في البيوت أو القفار ، الجميع في علمه على السواء ، وتحت بصره وسمعه ، فيسمع كلامكم ويرى مكانكم ، ويعلم سركم ونجواكم"


" (നിങ്ങള്‍ എവിടെയായിരിക്കട്ടെ, അവന്‍ നിങ്ങളുടെ കൂടെയുണ്ട് ), അതിനർത്ഥം നിങ്ങൾ ചെയ്യുന്നത് അല്ലാഹു കാണുന്നു ,അതായത്, അവൻ നിങ്ങളെ നിരീക്ഷിക്കുന്നു, നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു, നിങ്ങൾ എവിടെയായിരുന്നാലും, കരയിലോ കടലിലോ, പകലോ രാത്രിയോ, വീടുകളിലോ മരുഭൂമികളിലോ, എവിടെ ആയാലും.

അവന്റെ അറിവിന് മുമ്പിൽ അതെല്ലാം ഒന്നുതന്നെയാണ്, അതെല്ലാം അവന്റെ കാഴ്ചയ്ക്കും കേൾവിക്കും കീഴിലാണ്,

അതിനാൽ അവൻ നിങ്ങളുടെ വാക്കുകൾ കേൾക്കുന്നു, നിങ്ങൾ എവിടെയാണെന്ന് അവൻ കാണുന്നു, നിങ്ങളുടെ രഹസ്യങ്ങളും പരസ്യങ്ങളും അവൻ അറിയുന്നു".


(തഫ്സീർ ഇബ്നു കസീർ 57:4).




അല്ലാഹു പറഞ്ഞു:


" الرَّحْمَنُ عَلـى العَرْشِ اسْتَوَى"


"പരമകാരുണികനായുള്ളവന്‍ 'അര്‍ശി'ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തിരിക്കുന്നു ".


തബരി رحمه الله പറഞ്ഞു :



وقوله: { الرَّحْمَنُ عَلـى العَرْشِ اسْتَوَى } يقول تعالـى ذكره: الرحمن علـى عرشه ارتفع وعلا.


" അവന്റെ വചനം: 

( പരമകാരുണികനായുള്ളവന്‍ 'അര്‍ശി'ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തിരിക്കുന്നു )

അല്ലാഹു തആല പറയുന്നു: റഹ്മാൻ (അല്ലാഹു) അദ്ദേഹത്തിന്റെ സിംഹാസനത്തിന് മുകളിലേക്ക്  ഉയർന്നു ".


(തഫ്സീർ തബരി 20:5).



{ അല്ലാഹു എല്ലായിടത്തും  ഉണ്ട് എന്ന് പറഞ്ഞ ആദ്യ വ്യക്തി: 


അല്ലാഹു എല്ലായിടത്തും ഉണ്ടെന്ന്  ഇമാമുകൾ ഒരിക്കലും പറഞ്ഞിട്ടില്ല. മിക്ക പണ്ഡിതന്മാരും കാഫിർ (അവിശ്വാസി) എന്ന് കരുതുന്ന ജഹ്ം ബിൻ സഫ്‌വാനാണ് അങ്ങനെ ആദ്യം പറഞ്ഞത്, ഇമാം അഹ്മദ് അദ്ദേഹത്തെ വിമർശിക്കാൻ പ്രത്യേകമായി ഒരു ഗ്രന്ഥം രചിച്ചു, കിതാബ് അൽ-തൗഹിദ് വ റദ്ദ് അലാൽ ജഹ്മിയ്യയിൽ ,ഇമാം ബുഖാരി ചെയ്തത് പോലെ.


ഇമാം അൽ-ദഹബി പറയുന്നു:


وقال الذهبي في كتابه: سير أعلام النبلاء ج 6 ص 26 – 27 في ترجمة جهم بن صفوان قال: ” أبو محرز الراسي مولاهم السمرقندي الكاتب المتكلم، أس الضلالة ورأس الجهمية كان صاحب ذكاء وجدال، كتب للأمير شريح التميمي وكان ينكر الصفات، وينزه البارئ عنها بزعمه، ويقول بخلق القرآن، ويقول: إن الله في الأمكنة كلها، قال ابن حزم كان يخالف مقاتلًا في التنجيم، وكان يقول: الإيمان عقد بالقلب، وإن لفظ الكفر. قيل: إن سلم بن أحوز قتل الجهم لإنكاره أن الله كلم موسى “


"അദ്ദേഹം 

(ജഹ്ം ബിൻ സഫ്‌വാൻ)

ദുർമാർഗത്തിന്റെ അടിസ്ഥാനമായിരുന്നു, ജഹ്മിയ്യ വിഭാഗത്തിന്റെ നേതാവ്.......അല്ലാഹു എല്ലാ സ്ഥലങ്ങളിലും ഉണ്ടെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു ".


(സിയാർ അലാം അൽ-നുബലാ വാല്യം 6 പേജ് 26-27 ).


{ സഹാബാക്കൾക്കും,  ഒറ്റ അഖീദയാണ് (വിശ്വാസമാണ്) ഉണ്ടായിരുന്നത്.

അല്ലാഹു അല്ലാഹുവിന് അനുയോജ്യമായ രീതിയിൽ ആകാശത്തിന് മുകളിലുള്ള സിംഹാസനത്തിന് മുകളിലാണ് എന്ന വിശ്വാസം . അവൻ എല്ലായിടത്തും ഉണ്ടെന്ന് പറഞ്ഞാൽ , അവന്റെ അറിവ് എല്ലായിടത്തും ഉണ്ടെന്നാണ് സലഫുകൾ വിശ്വസിക്കുന്നത്.

ഒരു ബിദ്അത്ത് ആണ് ജഹ്ം ബിൻ സഫ്‌വാൻ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ബിദ്അത്തി ഗുരുനാഥൻ ജഅദ് ബിൻ ദിർഹാം ആരംഭിച്ചത്. അതിനാൽ  അത് എല്ലാവരാലും നിരാകരിക്കപ്പെട്ടു. 

ഇമാം അബു ഹനീഫ മുതൽ ഇമാം ബുഖാരി വരെ. ആദ്യകാല പണ്ഡിതന്മാരുടെയും പിൽക്കാല പണ്ഡിതന്മാരുടെയും വചനങ്ങൾ തെളിവായി നൽകിയല്ലൊ }.




{ مع   = കൂടെ 

യെന്നാൽ , ഉദാഹരണത്തിന്:


1. മുറിയിൽ അലി അഹ്മദിന്റെ കൂടെ ഉണ്ട്. അപ്പോൾ, യാതൊരു സംശയവുമില്ലാതെ, അലി ശാരീരികമായി അഹ്മദിനോടൊപ്പമാണെന്ന് ഇതിൽ നിന്ന് നാം മനസ്സിലാക്കുന്നു. ഈ വാക്യത്തിലെ  "കൂടെ" യുടെ 

അർത്ഥം  ശാരീരികമായി കൂടെ എന്നാണ്. 


2.ടെലിഫോണിൽ , അഹ്മദിനോട് ഒരു ബന്ധു സഹായം  ആവശ്യപ്പെട്ടപ്പോൾ,   അഹ്മദ്  പ്രതികരിച്ചു, "ഞാൻ നിങ്ങളോടൊപ്പമുണ്ട് ". അപ്പോൾ,  അഹ്മദ് ശാരീരികമായി അവർക്കൊപ്പമുണ്ടെന്ന്  മനസ്സിലാകുമോ? അതല്ല, അവന്റെ സഹായത്തോടെയാണ് എന്നല്ലേ മനസ്സിലാക്കേണ്ടത്? അതിനാൽ ഈ ഉദാഹരണത്തിൽ  "അവന്റെ സഹായത്തോടെ" എന്നായിരിക്കും, ശാരീരികമായിട്ടല്ല.}

ഒരു സ്ത്രീ ഇമാം അബു ഹനീഫ رحمه الله യോട് ചോദിച്ചു "നിങ്ങൾ ആരാധിക്കുന്ന നിങ്ങളുടെ റബ്ബ് എവിടെ?"

അപ്പോൾ അദ്ദേഹം പറഞ്ഞു: "തീർച്ചയായും ഉന്നതനായ അല്ലാഹു ആകാശത്തിന് മുകളിലാണ് [ഫിസ്സമാഅ്], ഭൂമിയിലല്ല." 

അപ്പോൾ ഒരു മനുഷ്യൻ അദ്ദേഹത്തോട് പറഞ്ഞു: "അല്ലാഹുവിൻ്റെ പ്രസ്താവനയെക്കുറിച്ച് നിങ്ങൾ എന്താണ് പറയുന്നത്?

وهو معكم 

" അവൻ നിങ്ങളുടെ കൂടെയുണ്ട് ".

(57:4).

അദ്ദേഹം പറഞ്ഞു : " നിങ്ങൾ ഒരാൾക്ക് ഇങ്ങനെ എഴുതിക്കൊടുക്കുമ്പോൾ , "തീർച്ചയായും ഞാൻ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ അദ്ദേഹത്തിന്റെ ഒപ്പം ഇല്ലാത്തപ്പോൾ ".

( അൽ-അസ്മ' വ-അൽ-സിഫത്ത്-പേജ് :429).

ഇമാം മാലിക്ക് رحمه الله പറഞ്ഞു :

ءَأَمِنتُم مَّن فِى ٱلسَّمَآءِ أَن يَخْسِفَ بِكُمُ ٱلْأَرْضَ فَإِذَا هِىَ تَمُورُ

" ആകാശത്തുള്ളവനെ - അവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതു - നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?! എന്നാല്‍, അപ്പോഴതു ക്ഷോഭിച്ചു ഇളകി മറിഞ്ഞുകൊണ്ടിരിക്കും ".

(57:16).

اللهُ في السَّمَاءِ وعلمه في كل مكان

അല്ലാഹു ആകാശത്തിന്റെ മുകളിലാണ്, അവന്റെ അറിവ് എല്ലായിടത്തുമുണ്ട്.

( تذكرة الحفاظ - ١٥٥/١)


ഇസ്തവ (ആരോഹണം) എന്ന വാക്കിന് ഇസ്തീലാഅ്, ഇസ്തൗല (കീഴടക്കുക) എന്ന അർത്ഥം ഇല്ല.


ഇമാം അൽ ബൈഹഖി رحمه الله പറഞ്ഞു:


قال : وليس ذلك في الآية بمعنى الاستيلاء ، لأن الاستيلاء غلبة مع توقع ضعف


" ഇസ്‌തീലാഅ് (കീഴടക്കുക) ആയത്തിന്റെ അർത്ഥത്തിൽ നിന്നുള്ളതല്ല, കാരണം ഇസ്‌തീലാഅ് ബലഹീനതയെ മുൻനിർത്തിയുള്ള ആധിപത്യമാണ്."



ദാവൂദ് ബിൻ അലി പറഞ്ഞു:


" وعن داود بن علي قال: كنا عند ابن الأعرابي فأتاه رجل فقال له: ما معنى قول الله عز وجل: {الرحمن على العرش استوى} [طه:5]؟ فقال: هو على عرشه كما أخبر عز وجل


فقال: يا أبا عبد الله! ليس هذا معناه -أي: ليس معناه: علا وارتفع- إنما معناه: استولى


قال ابن الأعرابي: اسكت، ما أنت وهذا، لا يقال -يعني: لا يقال: (استوى) بمعنى: (استولى) - استولى على الشيء إلا أن يكون له مضاد، فإذا غلب أحدهما قيل: استولى، أما سمعت النابغة يقول: ألا لمثلك أو من أنت سابقه سبق الجواد إذا استولى على الأمد ففي حق المخلوقين لا بأس، لكن في حق الخالق لا ".


" ഞങ്ങൾ ഇബ്നുൽ അറബിയിയുടെ അടുത്തായിരുന്നു, ഒരാൾ അദ്ദേഹത്തിന്റെ അടുത്ത് വന്ന് പറഞ്ഞു: "ഓ അബൂ അബ്ദുല്ല, എന്താണ് അല്ലാഹുവിന്റെ വാക്കിന്റെ അർത്ഥം: (അർ-റഹ്മാനു 'അലാ അൽ-അർഷ് ഇസ്താവ - പരമകാരുണികനായുള്ളവന്‍ 'അര്‍ശി'ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തിരിക്കുന്നു)? അദ്ദേഹം (ഇബ്‌നു അൽ അറബി) പറഞ്ഞു: "അവൻ അറിയിച്ചതുപോലെ അവൻ  തന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു  ." അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: "ഇത് അങ്ങനെയല്ല, അതിന്റെ അർത്ഥം: ഇസ്തൗല (കീഴടക്കി എന്നാണ് )." അപ്പോൾ ഇബ്‌നു അൽ-അറബി അദ്ദേഹത്തോട് പറഞ്ഞു: "ഇത് എന്താണെന്ന് നിനക്കറിയാൻ എന്താണ് കാരണം? ഒരു കാര്യത്തൽ അയാൾക്ക് എതിരാളിയുണ്ടെങ്കിലെ ഇസ്തൗല എന്ന് പറയുകയുള്ളു.


രണ്ടുപേരിൽ ഒരാൾ മറ്റേയാളെ തോൽപ്പിച്ചാലും പറയും: ഇസ്തൗല. അല്ലാഹുവിന് ഒരു എതിരാളിയുമില്ല, അവൻ അറിയിച്ചതുപോലെ അവൻ അവന്റെ സിംഹാസനത്തിലുണ്ട് ".


( كتاب الأسماء والصفات)




പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.