തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക് (ബഹുദൈവാരാധന). തബ്ലീഗ് ജമാഅത്തുകാരുടെ പ്രസിദ്ധ പുസ്തകമായ അമലുകളുടെ മഹത്വങ്ങളിലുള്ള ശിർക്കിന്റെ ഒരുദാഹരണം താഴെ: മുകളിലത്തെ പുസ്തകത്തിലെ പേജിന്റെ ചിത്രം വ്യക്തമെല്ലങ്കിൽ താഴെ വായിക്കാം: 22. അബൂബക്കർ ഇബ്നുൽമുഖ്രിയ്യ് പറയുന്നു - ഞാനും ഇമാം ഥബ്റാനിയും അബുഷ് ഷൈഖും മദീനായിൽ താമസിക്കുമ്പോൾ ഞങ്ങൾക്ക് ആഹാരത്തിനു ഒന്നും കിട്ടിയില്ല. നോമ്പിനുമേൽ നോമ്പ് നോറ്റുകൊണ്ടേയിരുന്നു, രാത്രി ആയാൽ ഇഷായോടടുത്തു പരിശുദ്ധ ഖബറിൽ ചെന്ന് 'യാ, റസൂലല്ലാഹ് , വിശപ്പ് എന്നു പറഞ്ഞിട്ട് മടങ്ങിവന്നിരുന്നു, എന്നോട് അബുൽ ഖാസിം ഥബ്റാനി 'ഇരിക്കൂ ! ഒന്നുകിൽ വല്ലതും ഭക്ഷിക്കാൻ കിട്ടും ഇല്ലെങ്കിൽ മരിക്കാം' എന്ന് പറഞ്ഞു. ഇബ് നുൽമുഖ്രിയ്യ് പറയുന്നു: ഞാനും അബുഷ് ഷൈഖും എഴുന്നേൾക്കുകയും ഥബ്റാനീ അവിടെതന്നെ ചിന്താകുലനായിരിക്കുകയും ചെയ്തു. പെട്ടെന്ന് ഒരു അലവിയ്യ് വന്നു കതകുമുട്ടി. ഞങ്ങൾ ചെന്ന് കതകുതുറന്നപ്പോൾ അദ്ദേഹത്തിൻ്റെ കൂട്ടത്തിൽ രണ്ടു അടിമകളും ഉണ്ടായിരുന്നു. അവരോരോരുത്തരുടെ കയ്യിലും ഓരോ വലിയ കൊട്ടയും അതു നിറയെ പല സാധനങ്ങളും ഉണ്ടായിരുന്നു. ഞങ്ങ...
ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം. സയണിസ്റ്റുകൾ അധിനിവേശം നടത്തിയത്: ഫലസ്തീൻ (മാത്രം) കൊന്നത് (ഇത് എഴുതുന്ന ദിവസം - ജൂൺ 18 2025 ) : 136000 ഫലസ്തീനികൾ കുടിയൊഴിപ്പിച്ചത് : 7 മില്യൺ ഫലസ്തീനികൾ ഇറാൻ നിയന്ത്രണം പിടിച്ചെടുത്തത് : 1. ഇറാഖ് 2. സിറിയ 3. ലെബനൺ 4. യമൻ കൊന്നത് , ഫലസ്തീൻ അഭയാർത്ഥികളടക്കം: 1. 5 ലക്ഷം സിറിയയിൽ 2. 35000 ഇറാഖിൽ 3. 60000 ലെബനീസിൽ 4. 75000 യമനിൽ കുടിയൊഴിപ്പിച്ചത്: 1. 7 മില്യൺ സിറിയക്കാർ 2. 3 മില്യൺ ഇറാഖികൾ 3. 3 മില്യൺ യമനികൾ 4. 1 മില്യൺ ലെബനീസ്. രണ്ട് രാഷ്ട്രങ്ങളും അക്രമികൾ. കൂടുതൽ അക്രമകാരി ആരാണ്? ഇപ്പോൾ നടക്കുന്നത് അക്രമിയും അടിച്ചമർത്തപ്പെട്ടവനും തമ്മിലുള്ള യുദ്ധമല്ല. രണ്ട് അക്രമികൾ തമ്മിലുള്ള യുദ്ധമാണ്. അക്രമികൾക്ക് സത്യവിശ്വാസികൾ പിൻതുണ നൽകില്ല. റാഫിദീ ശിയാക്കൾ അവരുടെ പിഴച്ച വിശ്വാസങ്ങളും മുസ്ലിംകളിലേക്ക് പ്രബോധനം ചെയ്യുന്നവരാണ്. അത് കൊണ്ട് പരലോകത്തെ ബാധിക്കാം. അത് കൊണ്ട് ഇറാനെ പുകഴ്ത്തുന്ന, സ്നേഹിക്കുന്ന ഓരോരുത്തരും അല്ലാഹുവിനെ സൂക്ഷിക്കുക. ഡോ: കെ. മുഹമ്മദ് സാജിദ്. ഇറാന് പലസ്തീനികളോട് സ്നേഹമൊ? https://www.sa...
കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം താഴെ ഫെബ്രുവരി 17 മാധ്യമം 2026 പേജ് 2 റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം , അല്ലാഹുവും പ്രവാചകനും صلى الله عليه وسلم പഠിപ്പിക്കാത്ത പുതിയ ആചാരമായ ബിദ്അത്താണ്, മാസപ്പിറവി കണക്ക് നിരോധിച്ചതുമാണ്. നബി صلى الله عليه وسلم പഠിപ്പിച്ചത് മേഘം മൂടിയാൽ കാണാൻ സാധ്യമല്ലെങ്കിൽ 30 പൂർത്തിയാക്കാനാണ്, അല്ലാതെ കണക്ക് പ്രകാരം കാണാൻ സാധ്യമല്ലെങ്കിൽ 30 പൂർത്തിയാക്കാനല്ല. കാരണം നബി صلى الله عليه وسلم യുടെ കാലത്ത് ഗോള ശാസ്ത്ര കണക്ക് അറിയുന്ന ജൂതന്മാർ ഉണ്ടായിരുന്നു എന്ന് ഗോളശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. അന്ന് അവർക്ക് കണക്ക് ജൂതന്മാരുടെ അടുത്ത് നിന്നും പഠിക്കാമായിരുന്നു, കാരണം ഭൗതിക വിജ്ഞാനം ആരിൽ നിന്നും തേടാമല്ലൊ. എന്നാൽ അല്ലാഹു കണക്ക് നിരോധിച്ചത് കൊണ്ട്, നബി صلى الله عليه وسلم ജൂതന്മാരുടെ അടുത്ത് നിന്നും അത് പഠിക്കാൻ കൽപിച്ചിട്ടില്ല. അത് കൊണ്ട് മതപരമായ കാര്യങ്ങളിൽ മാസപ്പിറവി ഗോളശാസ്ത്ര കണക്ക് ബിദ്അത്താണ്. അത് ജൂതന്മാരുടെ രീതിയാണ്, ഗോളശാസ്ത്ര കണക്ക് നിരോധിച്ചതാണ്, അത് ബിദ്അത്താണ്. നിസ്ക...
Comments
Post a Comment