വഹ്വാബികളോ ?

 വഹ്വാബികളോ ?


മുശ്രിക്കുകൾക്കും, വിഗ്രഹാരാധനക്കും എതിരെ ഇറങ്ങിയ ആയത്തുകൾ, മുസ്‌ലിംകൾക്ക് എതിരെ ഉപയോഗിച്ച് അവരെ മുശ്രിക്കുകളും, കാഫിറുകളും, ആക്കുകയാണ് മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബും , ഇബ്നു തൈമിയ്യയും رحمهما الله ചെയ്തത് എന്ന് മരിച്ചവരോട് സഹായം തേടുന്ന സമസ്ത അടക്കമുള്ള സൂഫി പ്രസ്ഥാനക്കാർ പ്രചരിപ്പിക്കുന്നത്.  യഥാർത്ഥ സുന്നികളെ വഹ്ഹാബി എന്ന പരിഹാസ പേരിൽ വിളിച്ച്, സ്വയം 'സുന്നി ' എന്ന് വ്യാജേന വിളിച്ച് മുസ്ലിംകളെ സത്യത്തിൽ നിന്ന് അകറ്റാനുള്ള ശ്രമവും ഇക്കൂട്ടർ നടത്തുന്നു.


എന്നാൽ ഈ ആയത്തുകൾ  മുസ്‌ലിംകളിലെ ശിർക്ക് ചെയ്യുന്നവർക്കും കൂടി ബാധകമാകുമെന്ന് , ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബ് , ഇബ്നു തൈമിയ്യ رحمهما الله എന്നിവർ പറഞ്ഞതിന്  മുമ്പ് തന്നെ, പൂർവികരായ ഇമാമുകൾ പറഞ്ഞിട്ടുണ്ട്. തെളിവുകൾ താഴെ നൽകാം. 

അത് കൊണ്ട് ഖബ്റാളികളോടുള്ള തേട്ടം ഇസ്ലാമികമല്ലെന്നുള്ള വാദം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബൊ, ഇബ്നു തൈമിയ്യയൊ رحمهما الله പുതുതായി കൊണ്ടുവന്നതൊ, പറഞ്ഞതൊ അല്ല, മറിച്ച് അവർക്ക് മുമ്പ് തന്നെ സഹാബികളും رضي الله عنهم , താബിഈങ്ങളും, നമ്മുടെയെല്ലാം പൂർവികരായ ഇമാമുകളും തന്നെ അങ്ങനെ പറഞ്ഞിട്ടുണ്ട് رحمهم الله.


തെളിവുകൾ:


അല്ലാഹു പറഞ്ഞു:


" وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰٓؤُلَآءِ شُفَعَـٰٓؤُنَا عِندَ ٱللَّهِ "


" അല്ലാഹുവിനുപുറമെ, തങ്ങള്‍ക്ക്‌ ഒരു ഉപദ്രവവും, ഉപകാരവും ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുവരുന്നു; 'ഇവര്‍ [ആ ആരാധ്യവസ്‌തുക്കള്‍] അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാകുന്നു' വെന്ന്‌ അവര്‍ പറയുകയും ചെയ്യുന്നു ".


(10:18)


മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബ്, ഇബ്നു തൈമിയ്യ എന്നിവർക്ക്  മുമ്പ് ജീവിച്ച അല്ലാമ റാസി رحمهما الله ഇതിന്റെ തഫ്സീറിൽ പറഞ്ഞു :



" أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى


"അവർ (മുശ്രിക്കുകൾ )തങ്ങളുടെ പ്രവാചകന്മാരുടെയും , മഹാൻമാരുടെയും രൂപത്തിൽ വിഗ്രഹങ്ങളും പ്രതിമകളും ഉണ്ടാക്കി . ഈ പ്രതിമകളുടെ ആരാധനയിൽ തങ്ങളെത്തന്നെ വ്യാപൃതരാക്കുമ്പോൾ, ആ മഹാൻമാർ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്കുവേണ്ടി ശുപാർശക്കാരാകുമെന്ന് അവർ അവകാശപ്പെട്ടു.

" وَنَظِيرُهُ فِي هَذَا الزَّمَانِ اشْتِغَالُ كَثِيرٍ مِنَ الْخَلْقِ بِتَعْظِيمِ قُبُورِ الْأَكَابِرِ عَلَى اعْتِقَادِ أَنَّهُمْ إِذَا عَظَّمُوا قُبُورَهُمْ فَإِنَّهُمْ يَكُونُونَ شُفَعَاءَ لَهُمْ عِنْدَ اللَّه ".


" നമ്മുടെ കാലഘട്ടത്തിൽ മഹാന്മാരുടെ ഖബ്‌റുകളെ മഹത്വപ്പെടുത്തിയാൽ, അവർ അല്ലാഹുവിന്റെ അടുക്കൽ അവരുടെ ശുപാർശകരാകുമെന്ന വിശ്വാസത്തോടെ ധാരാളം പേർ ഖബറുകൾ മഹത്വപ്പെടുത്തുന്നത് ഇതിനു സമാനമായാണ്   ".


( 10:18 വചനത്തിന്റെ തഫ്സീർ അൽ-റാസി ).

അപ്പോൾ മുസ്‌ലിംകൾ ഖബ്റിലെ മരണപ്പെട്ടുപോയ മഹാൻമാരെ ശുപാർശകരാക്കുന്നത്, മുശ്രിക്കുകൾ അവരുടെ ദൈവങ്ങളെ ശുപാർശകരാക്കിയതിന് സമാനമാണെന്ന് ഇമാം റാസി رحمه الله പറയുന്നു.

മറ്റൊന്ന് അവിശ്യാസികൾക്ക് ഇറങ്ങിയ ആയത്താണ് , മുസ്ലിംകളുടെ മേൽ ഇമാം റാസി ചുമത്തിയത്. അത് കൊണ്ട് ശിർക്ക് ചെയ്യുന്ന  മുസ്ലിംകളുടെ ആരോപണം  അവിശ്യാസികൾക്ക് ഇറങ്ങിയ ആയത്തുകൾ, മുസ്ലിംകളുടെ മേൽ  ചുമത്തുന്നത് മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബും, ഇബ്നു തൈമിയ്യയുമാണെന്നത് അടിസ്ഥാനരഹിതമാണ്. 

ഇമാം റാസിയുടെ കാലത്ത് മരിച്ചവരോട് സഹായം തേടുന്നവർ (ഇന്നിതിനെ ഇസ്തിഗാസ എന്ന് പറയുന്നു) രംഗത്ത് വന്നപ്പോൾ, മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബ്, ഇബ്നു തൈമിയ്യ എങ്ങനെ പ്രതികരിച്ചുവോ , അതേ രീതിയിൽ തന്നെ അദ്ദേഹവും പ്രതികരിച്ചു, കാരണം ഈ ആയത്തുകൾ പഠിപ്പിക്കുന്നത് ഈ അടിസ്ഥാന കാര്യങ്ങൾ തന്നെയാണ്. അല്ലാതെ ഇതൊന്നും മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബിന്റെ ബുദ്ധിയിൽ നിന്നുദിച്ച പുത്തൻ വ്യാഖ്യാനങ്ങളല്ല. തൗഹീദ് ഇസ്ലാമിന്റെ അടിത്തറയാണ്. ശിർക്ക് പൊറുക്കപ്പെടാത്ത പാപവും (4:48), ശിർക്ക് ചെയ്യുന്നവരുടെ കർമ്മങ്ങൾ മുഴുവനും നിഷ്ഫലമായിപ്പോകും (39:65), എന്നും അല്ലാഹു പഠിപ്പിക്കുന്നു.



അല്ലാഹു പറഞ്ഞു:


" إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ " 

 

" നിങ്ങളവരെ വിളിക്കുന്ന പക്ഷം, അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല; അവര്‍ കേട്ടാലും, അവര്‍ നിങ്ങള്‍ക്കു ഉത്തരം ചെയ്കയുമില്ല. ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ (ഈ) 'ശിര്‍ക്കി'നെ അവര്‍ നിഷേധിക്കുകയും ചെയ്യും".


(35:14).


ഖുർതുബി തഫ്സീർ താഴെ:



قوله تعالى : إن تدعوهم لا يسمعوا دعاءكم أي إن تستغيثوا بهم في النوائب لا يسمعوا دعاءكم ; لأنها جمادات لا تبصر ولا تسمع


 قال قتادة : المعنى لو سمعوا لم ينفعوكم .


:"നിങ്ങളവരെ വിളിക്കുന്ന പക്ഷം, അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല'', എന്ന അല്ലാഹു തആലയുടെ വാക്കിനർത്ഥം: ആപത്ഘട്ടങ്ങളിൽ നിങ്ങൾ അവരോട് ഇസ്തിഗാസ   തേടുകയാണെങ്കിൽ, അവർ നിങ്ങളുടെ ദുആ കേൾക്കുകയില്ല; കാരണം അവ  കാണുകയോ കേൾക്കുകയോ ചെയ്യാത്ത  നിർജീവ വസ്തുക്കളാണ്".


ഖതാദ പറഞ്ഞു: അവർ കേട്ടാൽ തന്നെ നിങ്ങൾക്ക് പ്രയോജനം ചെയ്യില്ല എന്നാണ് അർത്ഥം.


തഫ്സീർ തബരി:


وقوله ( وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ )


" ويوم القيامة تتبرأ آلهتكم التي تعبدونها من دون الله من أن تكون كانت لله شريكًا في الدنيا "


(ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ (ഈ) 'ശിര്‍ക്കി'നെ അവര്‍ നിഷേധിക്കുകയും ചെയ്യും"). എന്ന അല്ലാഹു തആലയുടെ വാക്കിനർത്ഥം:


" നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന നിങ്ങളുടെ ദൈവങ്ങൾ,ഉയിർത്തെഴുന്നേൽപിന്റെ നാളിൽ, അവർ ഈ ലോകത്ത്  അല്ലാഹുവിനൊപ്പം പങ്കാളികളാവുന്നതിനെ തൊട്ട്  സ്വയം ഒഴിഞ്ഞുമാറും ".


ഖുർതുബി തഫ്സീർ :


 يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين


" ഇത് (ഈ ആയത്ത്), മലക്കുകളും, ജിന്നുകളും, പ്രവാചകന്മാരും, ശൈതാനുകളും പോലെയുള്ള വിവേചനബുദ്ധിയുള്ള  ആരാധിക്കപ്പെടുന്നവരിലേക്കും മടക്കാവുന്നതാണ് ".


അപ്പോൾ ഈ ആയത്ത് മരണപ്പെട്ടുപോയ പ്രവാചകന്മാരോടുള്ള ഇസ്തിഗാസ  ചെയ്യുന്നവരിലേക്കും മടക്കാം, അതെല്ലാം ശിർക്കാണ് എന്നും മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബ്, ഇബ്നു തൈമിയ്യ എന്നിവർക്ക്  മുമ്പ് ജീവിച്ച ഇമാം ഖുർഥുബി رحمهما الله വിശദീകരിക്കുന്നു .

പ്രവാചകൻ صلى الله عليه وسلم യുടെ വിഗ്രഹം ആരും ഉണ്ടാക്കിയിട്ടില്ല. അത് കൊണ്ട് ഇവിടെ മരണപ്പെട്ട പ്രവാചകൻ صلى الله عليه وسلم തന്നെയാണ് ഉദ്ദേശിക്കുന്നത്, അദ്ദേഹത്തിന്റെ വിഗ്രഹം അല്ല.

മറ്റൊന്ന് വാദത്തിനു വേണ്ടി വിഗ്രഹത്തെ കുറിച്ച്, അവർ കേട്ടാലും എന്ന് പറയില്ലല്ലോ. ചെറിയ കുട്ടികൾക്ക് പോലും അറിയാം, വിഗ്രഹത്തിന് കേൾക്കാൻ സാധിക്കില്ല എന്ന്. അത് കൊണ്ട് ഈ ആയത്ത് മുശ്രിക്കുകൾക്ക് മാത്രമല്ല ബാധകം. മരണപ്പെട്ടു പോയവരോട് സഹായം തേടുന്ന മുസ്‌ലിംകൾക്കും ബാധകമാണ്.

ഈ സഹായ തേട്ടം ഇസ്തിഗാസ ആരാധനയായത് കൊണ്ടാണ് ആരാധിക്കപ്പെടുന്നവരിലേക്ക് മടക്കാവുന്നതാണ് എന്ന് തഫ്സീറിൽ പറഞ്ഞത്.

ഇനി സഹാബികളിലേക്കും (ഇബ്നു അബ്ബാസ്) താബിഈങ്ങളിലേക്കും (ഇമാം മുജാഹിദ്) തന്നെ പോകാം.

ഈസ നബി عليه السلام ജീവിച്ചിരിപ്പുണ്ട്, പക്ഷെ ഈ ലോകത്തല്ല. അത് കൊണ്ട് തന്നെ സഹായം തേടാൻ പാടില്ല എന്ന് ഇബ്നു അബ്ബാസ് , ഇമാം മുജാഹിദ്


17:56, 57 ന്റെ തഫ്സീറിൽ പറയുന്നു , അത് പോലെ മരണപ്പെട്ട പ്രവാചകൻ ഉസൈറിനെയും, മറിയം عليهما السلام നെയും , വിളിക്കരുത് എന്ന് അവർ പറയുന്ന തെളിവുകൾ താഴെ:


അല്ലാഹു പറഞ്ഞു:


" قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِهِۦ فَلَا يَمْلِكُونَ كَشْفَ ٱلضُّرِّ عَنكُمْ وَلَا تَحْوِيلًا "


" പറയുക: 'അവനു [അല്ലാഹുവിനു] പുറമെ നിങ്ങള്‍  വാദിച്ചവരെ (ഈസാ , ഉസൈർ ) നിങ്ങള്‍ വിളിച്ചു  കൊള്ളുവിന്‍; - എന്നാല്‍, നിങ്ങളില്‍ നിന്നു ഉപദ്രവത്തെ (നീക്കി) തുറവിയാക്കുവാനാകട്ടെ, സ്ഥിതിമാറ്റം വരുത്തുവാനാകട്ടെ, അവര്‍ക്കു സാധ്യമാകുന്നതല്ല ".



" أُو۟لَـٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا "


" അവര്‍ വിളിക്കുന്നവരായ അക്കൂട്ടര്‍,- തങ്ങളുടെ റബ്ബിങ്കലേക്കു സമീപനമാര്‍ഗ്ഗം തേടിക്കൊണ്ടിരിക്കുന്നു; അതായതു, അവരില്‍ അധികം അടുത്തവരേതോ അവര്‍ (തന്നെ). അവര്‍ അവന്റെ കാരുണ്യം അഭിലഷിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിശ്ചയമായും, നിന്റെ റബ്ബിന്റെ ശിക്ഷ (ജാഗ്രതയോടെ) സൂക്ഷിക്കപ്പെടേണ്ടതാകുന്നു ".



حدثني يحيى بن جعفر ، قال : أخبرنا يحيى بن السكن ، قال : أخبرنا شعبة ، عن إسماعيل السدي ، عن أبي صالح ، عن ابن عباس ، في قوله ( أولئك الذين يدعون يبتغون إلى ربهم الوسيلة ) قال : عيسى وأمه وعزير .

حدثنا محمد بن المثنى ، قال : ثنا أبو النعمان الحكم بن عبد الله العجلي ، قال : ثنا شعبة ، عن إسماعيل السدي ، عن أبي صالح ، عن ابن عباس ، قال : عيسى ابن مريم وأمه وعزير فيهذه الآية ( أولئك الذين يدعون يبتغون إلى ربهم الوسيلة )

حدثني محمد بن عمرو ، قال : ثنا أبو عاصم ، قال : ثنا عيسى; وحدثني الحرث ، قال : ثنا الحسن قال : ثنا ورقاء ، جميعا عن ابن أبي نجيح ، عن مجاهد ( يبتغون إلى ربهم الوسيلة ) قال : عيسى ابن مريم وعزير والملائكة .

حدثنا القاسم ، قال : ثنا الحسين ، قال : ثني حجاج ، عن ابن جريج ، عن مجاهد ، مثله .


(17:57).


ഇതിന്റെ തഫ്സീറിൽ ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു :


قال العوفي عن ابن عباس في قوله : ( قل ادعوا الذين زعمتم من دونه فلا يملكون كشف الضر عنكم ولا تحويلا ) قال كان أهل الشرك يقولون نعبد الملائكة والمسيح وعزيرا وهم الذين يدعون يعني الملائكة والمسيح وعزيرا


ഇബ്‌നു അബ്ബാസിൽ നിന്ന് അൽ-ഔഫി റിപ്പോർട്ട് ചെയ്തു: "ഞങ്ങൾ മാലാഖമാരെയും മസീഹിനെയും ഉസൈറിനെയും ( മരണപ്പെടുപോയ പ്രവാചകൻ) ആരാധിക്കുന്നു എന്ന് ശിർക്കിൻ്റെ ആളുകൾ പറയാറുണ്ടായിരുന്നു,  അവർ വിളിക്കുന്നു അതിനർത്ഥം ,മാലാഖമാരരെയും, മസീഹിനെയും, ഉസൈറിനെയും, ( അവർ വിളിക്കുന്നു)".


(തഫ്സീർ ഇബ്നു കസീർ, തബരി).


അപ്പോൾ അല്ലാഹു അല്ലാത്തവരെ വിളിക്കുന്നത് ആരാധനയാണെന്നും , അത് ശിർക്കാണെന്നും ഇബ്നു അബ്ബാസ് رضي الله عنه വിന്റെ പ്രസ്ഥാവനയിൽ നിന്നും വ്യക്തമാണ്, സ്പഷ്ടമാണ്.

പ്രമുഖ താബിഈ പണ്ടിതനായ ഇമാം മുജാഹിദ് رحمه الله യും ഈ ആയത്തിന്റെ തഫ്സീറിൽ ഈസയെയും ഉസൈറിനെയും عليهما السلام പറഞ്ഞത് മുകളിൽ അറബി വചനത്തിൽ കൊടുത്തിട്ടുണ്ട്.

അത് കൊണ്ട് ഈ ദുനിയാവ് വിട്ടു പോയവരോട്, അവർ   ജീവിക്കുന്നവരാകട്ടെ (ഈസ നബി  عليه السلام , മരണപ്പെട്ടവരാകട്ടെ (ഉസൈർ നബി عليه السلام), വിളിക്കാൻ, സഹായ തേട്ടം പാടില്ല, അത് ശിർക്കാണ് എന്നത്   സഹാബിയായ ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്നും, അദ്ദേഹത്തിന്റെ ശിഷ്യനായ പ്രമുഖ താബിഈ പണ്ടിതനായ ഇമാം മുജാഹിദ് رحمه الله യിൽ നിന്നുമുള്ള തെളിവാണ്. 

അല്ലാഹു അല്ലാത്തവരെ വിളിക്കുന്നത് ശിർക്കാണ് എന്നത് ഇസ്മലാമിൽ തർക്കമില്ലാത്ത വിഷയമാണ്. ഇത് അടിസ്ഥാനമാണ്.

ഈ മരണപ്പെട്ടവരോടുള്ള വിളിയെയാണ് സമസ്തക്കാരും, അവർക്ക് മുമ്പ് മറ്റു പുത്തൻ ആശക്കാരും പിൽക്കാലത്ത് ഇസ്തിഗാസ എന്ന് പേരിട്ടത് . അത് കൊണ്ട് അവർ പറയുന്ന, ഈ പിൽക്കാലത്ത് വന്ന, ഇസ്തിഗാസ എന്ന മരണപ്പെട്ടവരോടുള്ള വിളി, ശിർക്കാണ് എന്ന് സഹാബികൾ رضي الله عنهم മുതൽ പഠിപ്പിച്ചതാണ്. അല്ലാതെ ഇബ്നു തൈമിയ്യയുടെയൊ, മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബിന്റെയൊ പുതിയ കണ്ടു പിടിത്തമല്ല. 


ഇബ്നു ഹജറുൽ അസ്ഖലാനിയും, ഇബ്നു കസീറും, ഇമാം അദ്ദഹബിയും സയ്യിദ നഫീസയുടെയും മറ്റു ഔലിയാക്കളുടെയും رحمهم الله ഖബ്റിനടുത്ത് പോകുന്നതിനെ  കുറിച്ച്:



قال: " ولأهل مصر فيها اعتقاد. قلت: وإلى الآن قد بالغ العامة في اعتقادهم فيها وفي غيرها كثيرا جدا، ولا سيما عوام مصر فإنهم يطلقون فيها عبارات بشيعة مجازفة تؤدي إلى الكفر والشرك، وألفاظا كثيرة ينبغي أن يعرفوا أنها لا تجوز "


" അദ്ദേഹം (ഇബ്നു ഖല്ലികാൻ) പറഞ്ഞു: ഈജിപ്തിലെ ജനങ്ങൾക്ക് അവളെ  (സയ്യിദ നഫീസ)കുറിച്ച് (ചില) വിശ്വാസങ്ങൾ ഉണ്ട്. ഞാൻ (ഇബ്‌നു കസീർ) പറയുന്നു: ഇപ്പോൾ സാധാരണജനങ്ങൾ അവരിലും മറ്റുള്ളവരിലുമുള്ള (അവളെപ്പോലുള്ള ഔലിയാക്കളിലും) അവരുടെ വിശ്വാസത്തിൽ അതിര് കടന്നിരിക്കുന്നു. പ്രത്യേകിച്ച് ഈജിപ്തിലെ ജനങ്ങൾ അവളെ സംബന്ധിച്ച് അപകടകരമായ ധാരാളം പദങ്ങളും വാചകങ്ങളും ഉപയോഗിക്കുന്നു, അത് അവരെ അവിശ്വാസത്തിലേക്കും ബഹുദൈവാരാധനയിലേക്കും വരെ നയിക്കുന്നു. അതിനാൽ അതൊന്നും

അനുവദനീയമല്ല എന്നവർ അറിയണം".


എന്നിട്ടദ്ദേഹം പറഞ്ഞു:


" والذي ينبغي أن يعتقد فيها ما يليق بمثلها من النساء الصالحات، وأصل عبادة الأصنام من المغالاة في القبور وأصحابها، وقد أمر النبي بتسويه القبور وطمسها، والمغالاة في البشر حرام

 " അവളെ സംബന്ധിച്ചു (ആളുകൾ) വിശ്വാസിക്കേണ്ടത് അവളെപ്പോലുള്ള സദ്‌വൃത്തരായ സ്ത്രീകൾക്ക് യോജിച്ച കാര്യങ്ങളായിരിക്കണം, വിഗ്രഹാരാധനയുടെ ഉത്ഭവം ഖബ്‌റുകളിലും ഖബറാളികളിലുമുള്ള  ആളുകളുടെ അതിര് കവിച്ചിലാണ്. ഖബ്‌റുകൾ നിരപ്പാക്കാനും തുടച്ചുനീക്കാനും പ്രവാചകൻ صلى الله عليه وسلم കൽപിച്ചിട്ടുണ്ട്. മനുഷ്യരുടെ കാര്യത്തിൽ അതിരുകവിയൽ ഹറാമാണ്

 (ഇബ്നു കസീർ - അൽ ബിദായാ വ നിഹായാ

സയ്യിദ നഫീസയുടെ ജീവചരിത്രത്തിൽ ).


ഇബ്നു ഹജറുൽ അസ്ഖലാനിയും ഇതേ രീതിയിൽ സയ്യിദ നഫീസയെ കുറിച്ച് പറയുന്നു رحمهما الله:


وقال الحافظ ابن حجر العسقلاني (852هـ) جوابًا عن سؤال خاص بقبر السيدة نفيسة: “ذَكَر بعض أهل المعرفة أن هذا القبر الذي يُزار ليس قبرها، لكنها دُفِنت في تلك البُقعة بالاتفاق، وما زال قبرها مقصودًا بالزيارة، وقد غلا في ذلك بعض العوامّ بل كلّهم، حتى إن بعضهم يقع في الكُفر وهو لا يشْعُر، والله المستعان”


" സയ്യിദ നഫീസയുടെ ഖബറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله പറഞ്ഞു:

അറിവുള്ള ചിലർ പറഞ്ഞത്:

ആളുകൾ സന്ദർശിക്കുന്ന ഈ ഖബർ അവരുടെ (നഫീസയുടെ)  ഖബറല്ല.

എന്നാൽ അവരെ ആ ഭൂപ്രദേശത്താണ് അടക്കം ചെയ്തത് എന്നതിൽ ഏകോപനമുണ്ട്.


അവരുടെ ഖബറിലേക്ക് ഇപ്പോഴും സന്ദർശനം ഉദ്ദേശിച്ച്  ജനങ്ങൾ വരുന്നുണ്ട് .


സാധാരണക്കാരിൽ ചിലർ, (അല്ല) മറിച്ച് എല്ലാവരും, ഇതിൽ അതിരുകടന്നു, അങ്ങനെ അവരിൽ ചിലർ അവരറിയാതെ  അവിശ്വാസത്തിൽ വീണുപോകുന്നു. അല്ലാഹുവിൽ അഭയം ".


(ഹാഫിള് ഇബ്നു ഹജറിന്റെ ആധികരിക ജീവചരിത്രം, തന്റെ എറ്റവും അടുത്ത ശിഷ്യൻ ഹാഫിളു ശംസുദ്ദീനു സഖാവി എഴുതിയ 'ജവാഹിറു ദുറർ ഫീ തർജുമതി ഇബ്നു ഹജർ' എന്ന ഗ്രന്ഥത്തിൽ 

ഇബ്നു ഹജർ رحمه الله നൽകിയ ഫത്വയാണ്  ഉദ്ധരിച്ചത്).


അൽ ഹാഫിള് അദ്ദഹബി സയ്യിദ നഫീസയെ കുറിച്ച്:


" ولجهلة المصريين فيها اعتقاد يتجاوز الوصف، ولا يجوز مما فيه من الشرك، ويسجدون لها، ويلتمسون منها المغفرة "

 

" വിവരമില്ലാത്ത ഈജിപ്തുകാർക്ക്

അവരിൽ വിവരണാതീതമായ  വിശ്വാസങ്ങളുണ്ട്, അതിൽ ശിർക്കുള്ളവയുണ്ട്, അത് അനുവദനീയമല്ല. അവർ അവർക്ക് സുജൂദ് ചെയ്യുന്നു, അവരോട് പാപമോചനം തേടുകയും ചെയ്യുന്നു."


(سير أعلام النبلاء )

അത് കൊണ്ട് ഖബ്റാളികളോടുള്ള തേട്ടം ഇസ്ലാമികമല്ലെന്നുള്ള വാദം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബൊ, ഇബ്നു തൈമിയ്യയൊ رحمهما الله പുതുതായി കൊണ്ടുവന്നതൊ, പറഞ്ഞതൊ അല്ല, മറിച്ച് അവർക്ക് മുമ്പ് തന്നെ സഹാബികളും رضي الله عنهم , താബിഈങ്ങളും , നമ്മുടെയെല്ലാം പൂർവികരായ ഇമാമുകളും തന്നെ അങ്ങനെ പറഞ്ഞിട്ടുണ്ട് رحمهم الله.

തവസ്സുൽ:

ഇമാം അബൂ ഹനീഫയും മറ്റുള്ളവരും رحمهم الله ഹഖ് കൊണ്ടുള്ള തവസ്സുൽ വെറുക്കപ്പെട്ടതാണ് എന്ന് പറയുന്ന തെളിവുകൾ താഴെ:



وقال الكاساني رحمه الله في "بدائع الصنائع" (5/126): " وَيُكْرَهُ لِلرَّجُلِ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك ، وَبِحَقِّ فُلَانٍ ، لِأَنَّهُ لَا حَقَّ لِأَحَدٍ عَلَى اللَّهِ سُبْحَانَهُ وَتَعَالَى جَلَّ شَأْنُهُ" انتهى.

ومثله في "تبيين الحقائق شرح كنز الدقائق" ، للزيلعي (6/31) ونسب القول بذلك إلى الثلاثة ، يعني : أبا حنيفة ، وصاحبيه : أبا يوسف ، ومحمد بن الحسن ، و"العناية شرح الهداية "للبابرتي (10/64) ، و"فتح القدير" لابن الهمام (10/64) ، وفي "درر الحكام" (1/321) ، و"مجمع الأنهر شرح ملتقى الأبحر"(2554).



قال أبو الحسين القُدُورِي في كتابة الكبير في الفقه المسمى بـ"شرح مختصر الكرخي" في باب الكراهة:

وقد ذكر هذا غير واحدٍ من أصحاب أبي حنيفة، قال بشر بن الوليد: حدثنا أبو يوسف، قال أبو حنيفة: لا ينبغي لأحدٍ أن يدعو الله إلا به، وأكره أن يقول: "بمعاقد العز من عَرشك"، أو "بحق خَلقك"، وهو قول أبي يوسف، قال أبو يوسف: بمَعقد العز من عرشك، هو الله، فلا أكْرَه هذا، وأكره أن يقول: بحقِّ فلان، أو يقول: بحقِّ أنبيائك ورُسلك، وبحق البيت الحرام، والمَشعر الحرام


قال القدوري:

المسألة بخلقه لا تجوز؛ لأنه لا حقَّ للخلق على الخالق، فلا تجوز وفاقًا، وهذا الذي قاله أبو حنيفة وأصحابه من أن الله لا يُسأل بمخلوقٍ.

 


وقد نصَّ على تحريم هذه التوسُّلات أو بعضها، جَمٌّ غفيرٌ من فقهاء الحنفية والمالكية والحنابلة وغيرهم، وفي مقدمتهم أبو حنيفة وأبو يوسف؛ يُنظر على سبيل المثال لا الحصر: كتاب "بداية المبتدي" مع شرحه "الهداية" وشرحهما البناية في الفقة الحنفي، كتاب الكراهية (11/ 277 - 281)، و"صيانة الإنسان عن وسوسة الشيطان"؛ للسهسواني الهندي، ص (187- 206، 273 - 274)، و"الشرك ومظاهره"؛ للميلي الجزائري، ص (213).


ഹഖ് കൊണ്ട് തവസ്സുലാക്കുന്നത് വെറുക്കപ്പെട്ടതാണെന്ന് പൂർവികരായ ഇമാമുകളുടെ തെളിവുകൾ മുകളിൽ നൽകിയല്ലൊ. 


ഇമാം നവവി رحمه الله പറഞ്ഞു :


وَأَنَّ الْمَكْرُوهَ يُنْكَرُ كَمَا يُنْكَرُ الْمُحَرَّمُ


ഒരു ഹറാമിനെ അപലപിക്കുന്നതുപോലെ മക്റൂഹും ( വെറുക്കപ്പെട്ടതും) അപലപിക്കപ്പെടേണ്ടതാണ്.


[ഷറഹ് സഹീഹ് മുസ്‌ലിം. 492].

അത് കൊണ്ട് ഈ രീതിയിലുള്ള തവസ്സുൽ ഇസ്ലാമികമല്ലെന്നുള്ള വാദം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബ് ഇബ്നു തൈമിയ്യ എന്നിവർ رحمهما الله പുതുതായി കൊണ്ടുവന്നതൊ, പറഞ്ഞതൊ അല്ല, മറിച്ച് അവർക്ക് മുമ്പ് തന്നെ നമ്മുടെയെല്ലാം പൂർവികരായ ഇമാമുകൾ തന്നെ അങ്ങനെ പറഞ്ഞിട്ടുണ്ട് رحمهم الله.


മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബ് , ഇബ്നു തൈമിയ്യ എന്നിവർ رحمهما الله പൂർവികരായ ഇമാമുകൾ, സഹാബികൾ رضي الله عنهم എന്ത് പറഞ്ഞുവൊ, അത് മാത്രമേ പറഞ്ഞിട്ടുള്ളൂ.

മറിച്ചുള്ളത് അറിവില്ലാതെയോ, അല്ലെങ്കിൽ അറിഞ്ഞു കൊണ്ടുള്ള കള്ള ആരോപണമോ മാത്രമാണ്.


മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബ് എന്നാൽ അബ്ദുൽവഹ്വാബിൻ്റെ മകൻ മുഹമ്മദ് എന്നാണ്. അപ്പോൾ വഹ്വാബികൾ എന്ന് പരിഹസിക്കുന്നതിൽ എന്തർത്ഥം? വഹ്വാബിന് ഇതിൽ യാതൊരു പങ്കുമില്ലല്ലൊ ? യഥാർത്ഥത്തിൽ മുഹമ്മദിയാക്കൾ എന്നാണ് വിളിക്കേണ്ടത്. അതിനർത്ഥം പ്രവാചകൻ മുഹമ്മദ് നബി صلى الله عليه وسلم യെ പിന്പറ്റുന്നവർ എന്നാണ്.അത് സത്യമാണ് താനും.  الحمد لله .



പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.