താടി

താടിയെ വളരാൻ വിടുക  , വെറുതെ വിടുക എന്നാണ് നബി صلى الله عليه وسلم പഠിപ്പിച്ചത്.


പ്രവാചകൻമാരും ദൂതൻമാരുമെല്ലാം عليهم السلام താടി വളർത്തിയിരുന്നു. പ്രവാചകൻ ഹാറൂൺ  തന്റെ സഹോദരനായ മൂസാ عليهما السلام നോട് പറഞ്ഞ സംഭവം അല്ലാഹു പറയുന്നു:


قَالَ يَا ابْنَ أُمَّ لَا تَأْخُذْ بِلِحْيَتِي وَلَا بِرَأْسِي ۖ 

അദ്ദേഹം (ഹാറൂൺ عليه السلام) പറഞ്ഞു: 'എന്റെ മാതൃപുത്രാ! എന്റെ താടിയിലും തലയിലും പിടിക്കരുത് ".


(20:94).


താടിയുടെ ഹദീസുകളല്ലാം കല്പന രൂപത്തിലായത് കൊണ്ട് താടി വളർത്തൽ നിർബന്ധമാണ്.


തെളിവുകൾ താഴെ:


അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു:


عَنْ نَافِعٍ، عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏‏ خَالِفُوا الْمُشْركِينَ، وَفِّرُوا اللِّحَى، وَأَحْفُوا الشَّوَارِبَ 


" ശിർക്ക് ചെയ്യുന്നവരിൽ നിന്ന് വ്യത്യസ്തരാകുക; നിങ്ങളുടെ താടിയെ വളരാൻ വിടുകയും,മീശ വെട്ടിച്ചുരുക്കുകയും ചെയ്യുക ".

(സഹീഹ് ബുഖാരി).


അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു:


حَدَّثَنِي مُحَمَّدٌ، أَخْبَرَنَا عَبْدَةُ، أَخْبَرَنَا عُبَيْدُ اللَّهِ بْنُ عُمَرَ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ انْهَكُوا الشَّوَارِبَ، وَأَعْفُوا اللِّحَى


" മീശ ചെറുതാക്കി താടിയെ വെറുതെ വിടുക ".

(സഹീഹ് ബുഖാരി).


അപ്പോൾ താടിയെ വളരാൻ വിടുക, വെറുതെ വിടുക, എന്നാണ് നബി صل الله عليه وسلم കൽപിച്ചത് 

സഹാബികൾ رضي الله عنهم ഹജ്ജിനും, ഉംറക്കും മാത്രമേ, ഒരു മുഷ്ടിക്ക് താഴെ വെട്ടാറുണ്ടായിരുന്നുള്ളു. 

ഹജ്ജും ഉംറയും അല്ലാത്ത സമയം, അവർ താടിയിൽ നിന്ന് പാറുന്നതും, മുഖത്തെ വികൃതമാക്കുന്നതുമായ രോമങ്ങൾ മാത്രമേ വെട്ടാറുണ്ടായിരുന്നുള്ളു.


തെളിവുകൾ താഴെ:


" وَكَانَ ابْنُ عُمَرَ إِذَا حَجَّ أَوِ اعْتَمَرَ قَبَضَ عَلَى لِحْيَتِهِ، فَمَا فَضَلَ أَخَذَهُ "


" ഇബ്‌നു ഉമർ ഹജ്ജോ ഉംറയോ നിർവഹിക്കുമ്പോൾ താടിയിൽ പിടിച്ച് ഒരു മുഷ്ടിക്കപ്പുറം ബാക്കിയുള്ളതെല്ലാം വെട്ടിമാറ്റാറുണ്ടായിരുന്നു ".


(സഹീഹ് ബുഖാരി).


അൽ-കർമാനി പറഞ്ഞു:


وَقَالَ الْكرْمَانِي لَعَلَّ بن عُمَرَ أَرَادَ الْجَمْعَ بَيْنَ الْحَلْقِ وَالتَّقْصِيرِ فِي النُّسُكِ فَحَلَقَ رَأْسَهُ كُلَّهُ وَقَصَّرَ مِنْ لَحَيَّتِهِ لِيَدْخُلَ فِي عُمُومِ قَوْلِهِ تَعَالَى مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ 


" ഒരുപക്ഷേ ഇബ്‌നു ഉമർ പൂർണമായി മുണ്ഡനം ചെയ്യലും,വെട്ടിച്ചുരുക്കലും ഹജ്ജ് കർമ്മത്തിൽ സംയോജിപ്പിക്കാൻ  ഉദ്ദേശിച്ചിരിക്കാം.


അതിനാൽ അദ്ദേഹം തല മുണ്ഡനം ചെയ്യുകയും താടി ചുരുക്കുകയും ചെയ്തു ," നിങ്ങളുടെ തലമുടി കളഞ്ഞവരും,  വെട്ടിചുരുക്കിയവരായികൊണ്ടും" എന്ന് അല്ലാഹുവിന്റെ വചനത്തിൽ (48:27) വന്നത് പോലെ".


(ഫത്ഹുൽ ബാരി).


അതാഅ് പറഞ്ഞു:


كانوا يحبون أن يعفوا اللحية إلا في حج أو عمرة" 

" ഹജ്ജ് വേളയിലോ ഉംറയിലോ ഒഴികെ അവർ (സഹാബികൾ 

رضي الله عنهم )

താടി വളർത്താൻ ഇഷ്ടപ്പെടുന്നവരായിരുന്നു ”


( ابن أبي شيبة - ٨/ ٥٦٢ - ٥٦٣) .



നാഫിഇൽ നിന്ന്:


عن نافع: أن عبد الله بن عمر كان إذا أفطر من رمضان وهو يريد الحج لم يأخذ من رأسه ولا من لحيته شيئا حتى يحج 


" അബ്ദുല്ലാഹിബ്നു ഉമർ റമദാനിൽ നിന്നും നിന്ന് വിരമിക്കുകയും ഹജ്ജ് ഉദ്ദേശിക്കുകയും ചെയ്താൽ പിന്നെ   ഹജ്ജ് ചെയ്യുന്നതുവരെ തലയിൽ നിന്നോ താടിയിൽ നിന്നോ ഒന്നും എടുത്തിട്ടില്ല ".


( رواه مالك في الموطأ)


അൽ-ഹാഫിസ് ഇബ്‌നു അബ്ദുൽ-ബർ رحمه الله പറഞ്ഞു:


 وابن عمر روى عن النبي - صلى الله عليه وسلم -: (وأعفوا اللحى) وهو أعلم بمعنى ما روى، فكان المعنى عنده وعند جمهور العلماء الأخذ من اللحية ما تطاير والله أعلم.


ഇബ്‌നു ഉമർ , നബി صلى الله عليه وسلم യിൽ നിന്ന് (നിങ്ങൾ താടിയെ വളരാൻ വിടുക ) (എന്ന ഹദീസ്) ഉദ്ധരിച്ചു:

,

അദ്ദേഹം ഉദ്ധരിച്ചതിന്റെ അർത്ഥം ഏറ്റവും അറിവുള്ളവനാണ് അദ്ദേഹം, അതിനാൽ അദ്ദേഹവും  ഭൂരിപക്ഷം പണ്ഡിതന്മാരും അതർത്ഥമാക്കുന്നത്  താടിയിൽ നിന്ന് പാറിപ്പറക്കുന്നവ എടുക്കുക എന്നതാണ്, അല്ലാഹുവിന് നന്നായി അറിയാം ".


(الاستذكار - 4/ 317).


ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله പറഞ്ഞു:


قلت: الذي يظهر أن ابن عمر كان لا يخص هذا التخصيص بالنسك بل كان يحمل الأمر بالإعفاء على غير الحالة التي تتشوه فيها الصورة بإفراط طول شعر اللحية أو عرضه


" താടി വെട്ടുന്ന അദ്ദേഹത്തിന്റെ പ്രവൃത്തി ഹജ്ജിന്റെയോ ഉംറയുടെയോ സമയത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ലെന്ന് തോന്നുന്നു, മറിച്ച്  അദ്ദേഹം മനസ്സിലാക്കിയത് താടിയുടെ അധിക നീളമോ വീതിയോ കൊണ്ട്  മുഖം വികൃതമാക്കിയില്ലെങ്കിൽ മാത്രമേ താടി വളർത്താനുള്ള കൽപ്പന ബാധകമാകൂ എന്നായിരിക്കും ".


(ഫത്ഹുൽ ബാരി).


ഖുർതുബി പറഞ്ഞു:


وقال القرطبي : ولا يجوز حلق اللحية ولا نتفها ولا قص الكثير منها , فأما أخذ ما تطاير منها وما يشوه ويدعو إلى الشهرة طولا وعرضا فحسن عند مالك وغيره من السلف

 

" താടി വടിക്കാനോ, പറിക്കാനോ, അത് ധാരാളം മുറിക്കാനോ അനുവാദമില്ല.

എന്നാൽ താടി  പാറിപറക്കുന്നതും, അത് കൊണ്ട് രൂപം വികൃതമായി ശ്രദ്ധപിടിച്ചുപറ്റുന്നതുമായ അവസ്ഥ ഉണ്ടായാൽ  അതിന്റെ  നീളത്തിൽ നിന്നും വീതിയിൽ നിന്നും എടുക്കുന്നത് ഇമാം മാലികിൻറെയും മറ്റ് സലഫുകളുടെയും അഭിപ്രായത്തിൽ നല്ലതാണ് ".


(المفهم 1/ 512).



ഇബ്‌നു അബ്ദുൽ-ബർ رحمه الله പറഞ്ഞു:


وروى ابن عبدالبر  قال: وروى الثوري، عن منصور، عن عطاء، أنه كان يعفي لحيته إلا في حج أو عمرة


മൻസൂരിൽ നിന്ന് അത്താഉം, അത്താഇൽ  നിന്ന് അൽ-സൗരിയും  റിപ്പോർട്ട് ചെയ്തു:


" ഹജ്ജിനോ ഉംറക്കോ അല്ലാത്ത വേളകളിൽ അദ്ദേഹത്തിന്റെ താടി വളർത്താറുണ്ടായിരുന്നു ".


(في التمهيد - 24/146)



. قال منصور: فذكرت ذلك لإبراهيم، فقال: كانوا يأخذون من جوانب اللحية. 


മൻസൂർ പറഞ്ഞു: ഞാൻ അത് ഇബ്രാഹിമിനോട് സൂചിപ്പിച്ചപ്പോൾ,  അദ്ദേഹം പറഞ്ഞു: അവർ താടിയുടെ വശങ്ങളിൽ നിന്ന് എടുക്കാറുണ്ടായിരുന്നു.


( الفتح - 10/350).


{ സഹാബികൾ رضي الله عنهم ഹജ്ജിനും ഉംറക്കും മാത്രമേ ഒരു മുഷ്ടിക്ക് താഴെ വെട്ടിയിരുന്നുള്ളു എന്നാണ് റിപ്പോർട്ട്. ഹജ്ജിനും ഉംറക്കും അല്ലാത്ത സമയത്തും, അവർ ഒരു മുഷ്ടിക്ക് താഴെ വെട്ടിയിരുന്നു  എന്ന് പറയാൻ തെളിവില്ല, മാത്രമല്ല വെട്ടിയിരുന്നു എന്ന് വാദിച്ചാൽ, വെട്ടിയിട്ടില്ല എന്ന റിപ്പോർട്ടുമായി വൈരുദ്ധ്യം വരും. മുകളിൽ കൊടുത്ത പോലത്തെ റിപ്പോർട്ടുകൾ - 

മൻസൂർ പറഞ്ഞു: ഞാൻ അത് ഇബ്രാഹിമിനോട് സൂചിപ്പിച്ചപ്പോൾ,  അദ്ദേഹം പറഞ്ഞു: അവർ താടിയുടെ വശങ്ങളിൽ നിന്ന് എടുക്കാറുണ്ടായിരുന്നു, ഹജ്ജിനും ഉംറക്കും മാത്രമേ ഒരു മുഷ്ടിക്ക് താഴെ വെട്ടിയിരുന്നുള്ളു എന്ന റിപ്പോർട്ടുകളുമായി വൈരുദ്ധ്യം വരരുത്. ഇവിടെ ഉദ്ദേശം പണ്ടിതന്മാർ പറഞ്ഞത് പോലെ, ഹജ്ജിനും ഉംറക്കും അല്ലാത്ത സമയത്ത്, താടിയിൽ നിന്ന് ഹം  അല്ലെങ്കിൽ മുഖം വികൃതമാക്കുന്നവ എടുക്കാറുണ്ടായിരുന്നു എന്നാണ് }.


അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു:

 


عَنْ جَابِرٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ 



 "തീർച്ചയായും, അല്ലാഹു ഭംഗിയുള്ളവനാണ്,  അവൻ ഭംഗിയെ ഇഷ്ടപ്പെടുന്നു ".


 (المعجم الأوسط - 6906)



ജാബിർ رضي الله عنه പറഞ്ഞു:


وعن جابر بن عبد الله رضي الله عنهما قال: كان رسول الله صلى الله عليه وسلم يدخل المسجد، فدخل رجل ثائر الرأس واللحية، فأشار إليه رسول الله صلى الله عليه وسلم بيده: أن اخرج كأنه يعني إصلاح شعر رأسه ولحيته، ففعل الرجل، ثم رجع فقال رسول الله صلى الله عليه وسلم: هذا خير من أن يأتي أحدكم ثائرالرأس كأنه الشيطان. 




" ദൈവദൂതൻ 

صلى الله عليه وسلم

മസ്ജിദിലായിരുന്നപ്പോൾ തലയും താടിയും പാറിപ്പറന്ന് വികൃതമായ ഒരു മനുഷ്യൻ കടന്നുവന്നു, അവന്റെ മുടിയും താടിയും നന്നാക്കിവരാൻ കൽപ്പിക്കുന്നതുപോലെ അല്ലാഹുവിന്റെ ദൂതൻ

 صلى الله عليه وسلم

അവന്റെ നേരെ ആംഗ്യം കാണിച്ചു. അയാൾ അങ്ങനെ ചെയ്‌തു തിരിച്ചുവന്നപ്പോൾ, അല്ലാഹുവിന്റെ ദൂതൻ 

صلى الله عليه وسلم

പറഞ്ഞു: “നിങ്ങളിൽ ഒരാൾ പിശാചിനെപ്പോലെ തല വികൃതമാക്കി

വരുന്നതിലും നല്ലത് ഇതല്ലേ?”


(رواه مالك وصحح إسناده الألباني.)


ഇബ്‌നു അബ്ദുൽ ബർ 

رحمه الله

പറഞ്ഞു:


قال ابن عبد البر: وفيه الحض على ترجيل شعر الرأس واللحية، وكراهية إهمال ذلك والغفلة عنه حتى يتشعث ويسمج


" തലയിലെയും താടിയിലെയും മുടി ചീകി വെക്കാൻ അതിൽ (മുകളിലത്തെ സംഭവത്തിൽ) പ്രേരണയുണ്ട്. അതുപോലെ(ഈ സംഭവത്തിലൂടെ) ജഡകുത്തി വികൃതമാകുന്നത്  വരെ അവ അവഗണിക്കുന്നത്  വെറുക്കപ്പെടുന്നു".


(التمهيد 5/50).

അത് കൊണ്ട് ഹജ്ജിനും ഉംറക്കും മാത്രമേ സഹാബികൾ رضي الله عنهم , മുഷ്ടിക്ക് താഴെ വെട്ടിയിരുന്നുള്ളു. അല്ലാത്ത സമയങ്ങളിൽ വിഗ്രിതമായതെ വെട്ടിയിരുന്നുള്ളു.


 താടി വടിക്കൽ ഹറാമാണ്,

 താടി വടിച്ചാലുള്ള ശിക്ഷ.


താടിയുടെ ഹദീസുകളല്ലാം കല്പന രൂപത്തിലാണ്. 


നബി 

صلى الله عليه وسلم


യുടെ കല്‍പനക്ക്‌ എതിരു പ്രവര്‍ത്തിക്കുന്നവർക്ക് അല്ലാഹു താക്കീത് നൽകുന്നത് കാണുക.


അല്ലാഹു പറഞ്ഞു:


" فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ".


" ആകയാല്‍, അദ്ദേഹത്തിന്റെ (നബി صل الله عليه وسلم യുടെ ) കല്‍പനക്ക്‌ എതിരു പ്രവര്‍ത്തിക്കുന്നവർ അവര്‍ക്ക് വല്ല പരീക്ഷണവും [ആപത്തും] ബാധിക്കുകയോ, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് കരുതി (സൂക്ഷിച്ചു) കൊള്ളട്ടെ ".


(24:63).


അത് കൊണ്ട് നബി صل الله عليه وسلم യുടെ കൽപനക്ക് എതിര് പ്രവർത്തിക്കുന്നവർക്ക് വേദനയേറിയ ശിക്ഷ ഉണ്ടാകും.


ശാപമുണ്ടാകും എന്ന പദം ഖുർആനിലൊ , ഹദീസിലൊ വന്നാൽ അത് നരക ശിക്ഷക്ക് കാരണമാകും എന്നാണ് സൂചിപ്പിക്കുന്നത്.


തെളിവ് താഴെ:


ഇബ്നു അബ്ബാസ് رضي الله عنه 

പറഞ്ഞു :


" لَعَنَ رَسُولُ اللَّهِ صلى الله عليه وسلم الْمُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ، وَالْمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ ".


"അല്ലാഹുവിന്റെ ദൂതൻ 


صلى الله عليه وسلم


" സ്ത്രീകളോട് സാദൃശ്യം പുലർത്തുന്ന പുരുഷന്മാരെയും, പുരുഷന്മാരോട് സാദൃശ്യം പുലർത്തുന്ന സ്ത്രീകളെയും അല്ലാഹുവിന്റെ റസൂൽ 

صلى الله عليه وسلم

ശപിച്ചിരിക്കുന്നു ".


(സഹീഹ് ബുഖാരി).


{ രോഗമൊന്നുമില്ലെങ്കിൽ , പുരുഷന്റെ പ്രകൃതി  താടിയും, സ്ത്രീയുടെ പ്രക്യതി താടിയില്ലാത്തതുമാണ്. മുകളിലത്തെ ഹദീസിലൂടെ മനസ്സിലാവുന്നത് , താടിയില്ലാത്ത പുരുഷൻ സ്ത്രീയോട് സാദൃശ്യപ്പെടുന്നു, അതിലൂടെ അവൻ ശാപത്തിനിരയാവുകയും ചെയ്യുന്നു. നരക ശിക്ഷക്ക് കാരണമായേക്കാം , അള്ളാഹു കാക്കട്ടെ }.


ഉദ്ധരിച്ച ആയത്തും ഹദീസും തെളിവാണ് താടി വടിച്ചാൽ ശിക്ഷയുണ്ട് എന്ന്.


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.