ചരിത്രഭൂമിയിലൂടെ യാത്ര പോകുന്നവർ ശ്രദ്ധിക്കുക.
ചരിത്രഭൂമിയിലൂടെ യാത്ര പോകുന്നവർ ശ്രദ്ധിക്കുക.
അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയ സ്ഥലങ്ങൾ ചുറ്റിക്കാണുക എന്ന ഉദ്ദേശത്തോടെ സന്ദർശിക്കുന്നത് അനുവദനീയമല്ല.
ഇനി അത്തരം സ്ഥലങ്ങളിൽ യാദൃശ്ചികമായി എത്തിപ്പെട്ടാൽ എന്ത് ചെയ്യണം ?
ഇബ്‌നു ശിഹാബ് റിപ്പോർട്ട് ചെയ്തു, അദ്ദേഹം ഥമൂദ് ജനതയുടെ പാറകൾ തുരന്നുള്ള വാസസ്ഥലങ്ങളെക്കുറിച്ച് സംസാരിക്കവെ പറഞ്ഞു:
حَدَّثَنِي حَرْمَلَةُ بْنُ يَحْيَى، أَخْبَرَنَا ابْنُ وَهْبٍ، أَخْبَرَنِي يُونُسُ، عَنِ ابْنِ شِهَابٍ، - وَهُوَ يَذْكُرُ الْحِجْرَ مَسَاكِنَ ثَمُودَ - قَالَ سَالِمُ بْنُ عَبْدِ اللَّهِ إِنَّ عَبْدَ اللَّهِ بْنَ عُمَرَ قَالَ مَرَرْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم عَلَى الْحِجْرِ فَقَالَ لَنَا رَسُولُ اللَّهِ صلى الله عليه وسلم " لاَ تَدْخُلُوا مَسَاكِنَ الَّذِينَ ظَلَمُوا أَنْفُسَهُمْ إِلاَّ أَنْ تَكُونُوا بَاكِينَ حَذَرًا أَنْ يُصِيبَكُمْ مِثْلُ مَا أَصَابَهُمْ " . ثُمَّ زَجَرَ فَأَسْرَعَ حَتَّى خَلَّفَهَا
'അബ്ദുല്ല ബിൻ ഉമർ
رضي الله عنه
പറഞ്ഞതായി സാലിം ബിൻ അബ്ദുല്ല പറഞ്ഞു :
ഞങ്ങൾ അല്ലാഹുവിന്റെ റസൂലുമൊത്ത്
صلى الله عليه وسلم
ഹിജ്റിലൂടെ (ഥമൂദ് ജനതയുടെ വാസസ്ഥലം) കടന്നുപോകുകയായിരുന്നു, അപ്പോൾ അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു:
" തങ്ങൾക്കിടയിൽ സ്വേച്ഛാധിപത്യം നടത്തിയ ഈ വ്യക്തികളുടെ വാസസ്ഥലങ്ങളിൽ കരഞ്ഞുകൊണ്ടല്ലാതെ കടന്നുപോകരുത്, അവരുടെമേൽ വീണതുപോലെയുള്ള ആപത്ത് നിങ്ങൾക്കും വരാതിരിക്കാൻ ".
തുടർന്ന് വേഗത്തിൽ തൻ്റെ വാഹനത്തെ തെളിച്ച് കൊണ്ട് ആ സ്ഥലം വിട്ടുപോയി .
(സഹീഹ് മുസ്ലിം).
ഹിജ്റിലെ (ഥമൂദ്) ജനതയുമായി ബന്ധപ്പെട്ട് അല്ലാഹുവിന്റെ ദൂതൻ
صلى الله عليه وسلم
പറഞ്ഞതായി അബ്ദുല്ല ബിൻ ഉമർ رضي الله عنه റിപ്പോർട്ട് ചെയ്യുന്നു:
حَدَّثَنَا يَحْيَى بْنُ أَيُّوبَ، وَقُتَيْبَةُ بْنُ سَعِيدٍ، وَعَلِيُّ بْنُ حُجْرٍ، جَمِيعًا عَنْ إِسْمَاعِيلَ، قَالَ ابْنُ أَيُّوبَ حَدَّثَنَا إِسْمَاعِيلُ بْنُ جَعْفَرٍ، أَخْبَرَنِي عَبْدُ اللَّهِ بْنُ دِينَارٍ، أَنَّهُ سَمِعَ عَبْدَ اللَّهِ، بْنَ عُمَرَ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم لأَصْحَابِ الْحِجْرِ " لاَ تَدْخُلُوا عَلَى هَؤُلاَءِ الْقَوْمِ الْمُعَذَّبِينَ إِلاَّ أَنْ تَكُونُوا بَاكِينَ فَإِنْ لَمْ تَكُونُوا بَاكِينَ فَلاَ تَدْخُلُوا عَلَيْهِمْ أَنْ يُصِيبَكُمْ مِثْلُ مَا أَصَابَهُمْ " .
അല്ലാഹു ശിക്ഷിച്ചിട്ടുള്ള ഈ ആളുകളുടെ (വാസസ്ഥലങ്ങളിൽ) കരഞ്ഞുകൊണ്ടല്ലാതെ നിങ്ങൾ പ്രവേശിക്കരുത്,നിങ്ങൾക്ക് കരയാൻ തോന്നുന്നില്ലെങ്കിൽ നിങ്ങൾ (ഈ വാസസ്ഥലങ്ങളിൽ) പ്രവേശിക്കരുത്,
അവർക്ക് സംഭവിച്ച അതേ വിപത്ത് നിങ്ങൾക്ക് മേൽ ബാധിക്കാതിരിക്കാൻ.
(സഹീഹ് മുസ്ലിം).
കൂടാതെ സ്വഹീഹുൽ ബുഖാരിയിലെ അധ്യായ തലക്കെട്ടുകളിൽ ഒന്ന് കാണുക :
باب الصلاة في مواضع الخسف والعذاب ويذكر أن عليا رضي الله عنه كره الصلاة بخسف بابل
അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയ സ്ഥലങ്ങളിൽ വെച്ച് നിസ്കരിക്കലുമായി ബന്ധപ്പെട്ട അധ്യായം, അലി رضي الله عنه ബാബിലോണിയയിലെ ശിക്ഷബാധിച്ച സ്ഥലത്ത് നിസ്കരിക്കൽ വെറുത്തിരുന്നു.
(സഹീഹ് ബുഖാരി).
കരച്ചിൽ ആത്മാർത്ഥമായിരിക്കണം അല്ലാത്തപക്ഷം അത്തരം സ്ഥലങ്ങളിൽ പ്രവേശിക്കരുത്. അവിടെ എത്തിപ്പെട്ടപ്പോൾ പ്രവാചകൻ صلى الله عليه وسلم ഒരു നിമിഷം പോലും അവിടെ നിൽക്കാതെ വേഗത്തിലും ധൃതിയിലും അവിടം വിട്ടുപോയി. അതുപോലെ അവിടെവെച്ച് നിസ്കാര സമയം ആയാൽ, അവിടെ നിസ്കരിക്കരുത്.
ലൂത്ത് നബി عليه السلام ന്റേ ആളുകൾക്ക് സംഭവിച്ച ശിക്ഷയെക്കുറിച്ച് നമ്മെ അറിയിക്കുമ്പോൾ അല്ലാഹു പറഞ്ഞു:
" وَلَقَد تَّرَكْنَا مِنْهَآ ءَايَةًۢ بَيِّنَةً لِّقَوْمٍ يَعْقِلُونَ "
" മനസ്സിരുത്തി ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ [ആ ജനസമൂഹത്തിൽ] നിന്ന് ഒരു വ്യക്തമായ ദൃഷ്ടാന്തം നാം ബാക്കിയാക്കി വെച്ചിട്ടുണ്ട് ".
(29:35).
അല്ലാഹു പറഞ്ഞു:
أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ دَمَّرَ ٱللَّهُ عَلَيْهِمْ ۖ وَلِلْكَـٰفِرِينَ أَمْثَـٰلُهَا
" അവര്‍ ഭൂമിയില്‍ കൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കില്‍ തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവര്‍ക്ക് നോക്കിക്കാണാമായിരുന്നു. അല്ലാഹു അവരെ തകര്‍ത്തു കളഞ്ഞു. ഈ സത്യനിഷേധികള്‍ക്കുമുണ്ട് അതു പോലെയുള്ളവ. ( ശിക്ഷകള്‍ ) ".
(47:10).
അല്ലാഹു പറഞ്ഞു:
وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ
"തീര്‍ച്ചയായും നിങ്ങള്‍ രാവിലെ അവരുടെ അടുത്തു കൂടി കടന്നു പോവാറുണ്ട്".
وَبِٱلَّيْلِ ۗ أَفَلَا تَعْقِلُونَ
" രാത്രിയിലും (കടന്നുപോകാറുണ്ട്), എന്നിട്ടും നിങ്ങള്‍ ബുദ്ധികൊടു(ത്തു ചിന്തി)ക്കുന്നില്ലേ?!"
(37-137,138).
അറബികള്‍ കച്ചവടയാത്രകള്‍ നടത്താറുണ്ടായിരുന്നു. മിക്കവാറും രാവിലെയും, ചിലപ്പോള്‍ രാത്രിയിലുമായിരിക്കും അവര്‍ അതിലെ കടന്നുപോകുക. ആ രാജ്യങ്ങൾ നശിപ്പിക്കപ്പെട്ടതിന്റെ അടയാളങ്ങളും, അവശിഷ്ടങ്ങളുമായി പലതും ആ അവസരത്തില്‍ അവര്‍ കാണാറുള്ളതാണ്. ഇതാണ് മുകളിലത്തെ ആയത്തുകൾ സൂചിപ്പിക്കുന്നത്. അല്ലാതെ ശിക്ഷകൾ ഇറങ്ങിയ സ്ഥലങ്ങൾ കാണാൻ പോകാനുള്ള ആഹ്വാനമല്ല.
ഇമാം നവവി رحمه الله പറഞ്ഞു: 'അത്തരം സ്ഥലങ്ങളിലൂടെ കടന്നുപോകുന്നവർ ജാഗ്രത പാലിക്കണം, ഭയപ്പെടണം, കരയണം, അവരിൽ നിന്നും അവരുടെ നാശത്തിൽ നിന്നും പാഠം ഉൾക്കൊള്ളണം, അതിൽ നിന്ന് അല്ലാഹുവിൽ അഭയം തേടണം ".
(ഷറഹ് മുസ്ലിം).
ഇക്കാരണങ്ങളാൽ, അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയതാണെന്ന് അറിയപ്പെടുന്ന സ്ഥലങ്ങൾ പൂർണ്ണമായും വിനോദ, വിനോദസഞ്ചാര ആവശ്യങ്ങൾക്കായോ, വെറുതെ സന്ദർശിക്കാനോ മുസ്ലീങ്ങൾ പോകരുത്. ഈ സ്ഥലങ്ങൾ സന്ദർശിക്കാനായി സഹാബികൾ رضي الله عنهم പോയതായി ഒരു റിപ്പോർട്ടും ഇല്ല.
ഈ സ്ഥലങ്ങളിലൂടെ യാദൃശ്ചികമായി കടന്നുപോയാൽ, മേൽ പറയപ്പെട്ട മര്യാദകൾ പാലിക്കണം.
പരിഭാഷപ്പെടുത്തിയത്:
ഡോ. കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment