അൽ ബറാഅ് (البراء) - ബന്ധവിച്ഛേദനം
അൽ ബറാഅ് (البراء) - ബന്ധവിച്ഛേദനം
അല്ലാഹുവും അവന്റെ ദൂതനും صلى الله عليه وسلم വെറുക്കുന്ന എല്ലാറ്റിനെയും ഒഴിവാക്കുന്നതാണ് അൽ-ബറാഅ് - ബന്ധവിച്ഛേദനം.
ശൈഖ് സ്വാലിഹ് ഫൗസാൻ حفظه الله യുടെ ഈ വിഷയത്തിൽ വന്ന ഒരു ഫത്‌വ ചിലർ പ്രചരിപ്പിക്കുകയും, അദ്ദേഹം ഈ വിഷയത്തിൽ വ്യക്തമാക്കിയത് പൂർണമായും വെളിപ്പെടുത്താതെ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നുണ്ട്.
ശൈഖ് ഫൗസാന്റെ حفظه الله ഈ വിഷയത്തിലുള്ള വിശദീകരണം താഴെ കൊടുക്കുന്നു.
അല്ലാഹു പറഞ്ഞു:
" قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِىٓ إِبْرَٰهِيمَ وَٱلَّذِينَ مَعَهُۥٓ إِذْ قَالُوا۟ لِقَوْمِهِمْ إِنَّا بُرَءَٰٓؤُا۟ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ ٱللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ ٱلْعَدَٰوَةُ وَٱلْبَغْضَآءُ أَبَدًا حَتَّىٰ تُؤْمِنُوا۟ بِٱللَّهِ وَحْدَهُۥٓ "
" നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു.."
(60:4).
അല്ലാഹു പറഞ്ഞു :
" يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلْيَهُودَ وَٱلنَّصَـٰرَىٰٓ أَوْلِيَآءَ ۘ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُۥ مِنْهُمْ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ "
"സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.".
(5:51).
അവിശ്വാസികളുമായിയുള്ള ബന്ധവിച്ഛേദനം ദീനിന്റെ വിഷയത്തിലാണ്, ദുനിയാവിന്റെ വിഷയത്തിൽ അല്ല.
ശൈഖ് സാലിഹ് ഇബ്‌നു ഫൗസാൻ അൽ-ഫൗസാൻ حفظه الله പറഞ്ഞതിൽ ചില ഭാഗങ്ങൾ താഴെ കൊടുക്കുന്നു.
لا تقتضي أننا نقاطع الكفار في الأمور والمنافع الدنيوية، بل يستثنى من ذلك أمور
ഭൗതിക കാര്യങ്ങളിൽ അവിശ്വാസികളുമായി ബന്ധം വിച്ഛേധിക്കൽ അനിവാര്യമല്ല. മറിച്ച് നിരവധി കാര്യങ്ങൾ ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണ് :
الثالث: لا مانع من مكافأتهم على الإحسان إذا أحسنوا للمسلمين، لا مانع أنهم يكافئون على إحسانهم قال الله تعالى: {لا ينهاكم الله عن الذين لم يقاتلوكم في الدين ولم يخرجوكم من دياركم أن تبروهم وتقسطوا إليهم إن الله يحب المقسطين} [الممتحنة: 8] .
മൂന്നാമതായി: അവർ മുസ്ലിംകളോട് വല്ല നന്മയും ചെയ്താൽ അതിനു പ്രത്യുപകാരം ചെയ്യുന്നത്തിൽ ഒരു വിരോധവുമില്ല.
അല്ലാഹു പറഞ്ഞു:
" لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ ".
"മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു".
(60:8).
رابعا: الوالد الكافر يجب على ولده المسلم أن يبر به، لكنه لا يطيعه في الكفر لقوله تعالى: {ووصينا الإنسان بوالديه حملته أمه وهنا على وهن وفصاله في عامين أن اشكر لي ولوالديك إلي المصير وإن جاهداك على أن تشرك بي ما ليس لك به علم فلا تطعهما وصاحبهما في الدنيا معروفا واتبع سبيل من أناب إلي} [لقمان: 14، 15]
നാലാമതായി: മുസ്ലീമായ മകൻ അവിശ്വാസിയായ പിതാവിനോട് നന്മയിൽ വർത്തിക്കൽ നിർബന്ധമാണ്. എന്നാൽ അവിശ്വാസത്തിന്റെ കാര്യത്തിൽ അയാളെ അനുസരിക്കരുത്.
" وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ
وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا ۖ وَاتَّبِعْ سَبِيلَ مَنْ أَنَابَ إِلَيَّ ۚ ثُمَّ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ".
"മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ് (നിന്‍റെ) മടക്കം".
"നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയിൽ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്‍റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്".
(31:14,15).
خامسا: تبادل التجارة معهم والشراء منهم، شراء الحاجات منهم واستيراد البضائع والأسلحة منهم بالثمن لا بأس بذلك، وقد كان النبي - صلى الله عليه وسلم - يتعامل مع الكفار وكذلك عامل - صلى الله عليه وسلم - أهل خيبر وهم يهود على أن يزرعوا الأرض بجزء مما يخرج منها، ليس هذا من الموالاة والمحبة، وإنما هو تبادل مصالح. يجب أن نعرف هذه الأمور، وأنها لا تدخل في الموالاة، وليس منهيا عنها.
كذلك الاستدانة منهم، النبي - صلى الله عليه وسلم - «استدان من اليهودي طعاما، ورهن درعه عنده ومات - صلى الله عليه وسلم - ودرعه مرهونة عند يهودي بطعام اشتراه لأهله» ، لا مانع من هذا؛ لأن هذه أمور دنيوية ومصالح، ولا تدل على المحبة والمودة في القلوب، فلا بد أن نفرق بين هذا وهذا، لأن بعض الناس إذا سمع نصوص العداوة للكفار وعدم محبتهم قد يفهم أنه لا يتعامل معهم، ولا يتصل بهم نهائيا، وأن تكون مقاطعة نهائية. لا! هذا محدد بأحكام وبحدود وبشروط معروفة عند أهل العلم، مأخوذة من كتاب الله وسنة رسوله - صلى الله عليه وسلم -.
അഞ്ചാമതായി: അവരുമായി വ്യാപാര ഇടപാടുകൾ നടത്തുന്നതുകൊണ്ടോ , നമുക്കാവശ്യമുള്ള വസ്തുക്കളും ആയുധങ്ങളും മറ്റും വിലകൊടുത്ത് ഇറക്കുമതി ചെയ്യുന്നതു കൊണ്ടോ കുഴപ്പമില്ല. പ്രവാചകൻ صلى الله عليه وسلم അവിശ്വാസികളുമായി ഇടപാടുകൾ നടത്തിയിരുന്നു. അവിടുന്ന് صلى الله عليه وسلم ഖൈബറിലെ യഹൂദരായ ജനങ്ങളുമായി ഇടപഴകിയിട്ടുണ്ട്. വിളവെടുപ്പിന്റെ ഒരു വിഹിതത്തിന് പകരമായിരിക്കൊണ്ട് അവർക്ക് അവിടുത്തെ ഭൂമിയിൽ കൃഷി ചെയ്യാൻ ധാരണയുണ്ടാക്കി. ഇത് അവരുമായി ആത്മ ബന്ധം പുലർത്തലല്ല , മറിച്ച് പരസ്പരം (ഭൗതികമായി) ഉപകാരമെടുക്കൽ മാത്രമാണ്. ഈ കാര്യങ്ങളെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്.
അതുപോലെ പ്രവാചകൻ صلى الله عليه وسلم അവരിൽ നിന്ന് കടം വാങ്ങിയിരുന്നു. പ്രവാചകൻ صلى الله عليه وسلم മരിച്ചപ്പോൾ ഒരു യഹൂദനിൽ നിന്ന് തന്റെ പടയങ്കി പണയമായി നൽകിക്കൊണ്ട് കുറച്ച് ഭക്ഷണം കടമായി വാങ്ങി. അവിടുന്ന് صلى الله عليه وسلم മരിച്ചപ്പോൾ തന്റെ പടയങ്കി ആ യഹൂദന്റെ അടുക്കൽ തന്റെ കുടുംബത്തിന് വേണ്ടി വാങ്ങിയ ഭക്ഷണത്തിന് പകരം പണയപ്പെടുത്തിയ അവസ്ഥയിലായിരുന്നു. ഇതൊന്നും പ്രശ്നമുള്ളതല്ല, കാരണം ഇവയെല്ലാം ഭൗതികപരമായ ഉപകാരമെടുക്കലുകളാണ്, അല്ലാതെ ഇതൊരിക്കലും ഹൃദയത്തിൽ തട്ടിയുള്ള സ്നേഹബന്ധത്തെ സൂചിപ്പിക്കുന്നതല്ല. ഇതും അതും നിർബന്ധമായും വേർതിരിച്ചു മനസ്സിലാക്കണം, കാരണം ചിലയാളുകൾ അവിശ്വാസികളോടുള്ള ബന്ധവിഛേദനവുമായി ബന്ധപ്പെട്ട വേദവാക്യങ്ങൾ കേൾക്കുമ്പോഴേക്ക് അവരോട് ഒരു തരത്തിലും ഇടപഴകാൻ പാടില്ല എന്നും, എന്നെന്നേക്കുമായി അവരുമായി ബന്ധവിച്ഛേദനം നടത്തണമെന്നും മനസ്സിലാക്കും. കാര്യം ഒരിക്കലും അങ്ങനെയല്ല, അത് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും പണ്ഡിതന്മാർ മനസ്സിലാക്കിയെടുത്തിട്ടുള്ള നിയമങ്ങൾക്കും, നിബന്ധനകൾക്കും, പരിധികൾക്കും വിധേയമാണ്.
سابعا: لا بأس بإجابة دعوتهم، وأكل طعامهم المباح كما فعل النبي - صلى الله عليه وسلم -.
ഏഴാമതായി: പ്രവാചകൻ صلى الله عليه وسلم ചെയ്തതുപോലെ, അവരുടെ ക്ഷണം സ്വീകരിക്കുന്നതിലും, അവരുണ്ടാക്കിയ അനുവദനീയമായ ഭക്ഷണം കഴിക്കുന്നതിലും ഒരു ദോഷവുമില്ല.
ثامنا: الإحسان إلى الجيران من الكفار؛ لأن لهم حق الجوار.
എട്ടാമതായി: അവിശ്വാസികളായ അയൽക്കാരോട് നന്മയിൽ സഹവസിക്കണം, കാരണം അയൽക്കാരോടുള്ള (ഇസ്ലാം പഠിപ്പിച്ച) അവകാശങ്ങൾ അവർക്കുണ്ട്.
تاسعا: لا يجوز ظلمهم قال تعالى: {ولا يجرمنكم شنآن قوم على ألا تعدلوا اعدلوا هو أقرب للتقوى} [المائدة: 8] .
ഒമ്പതാമത്: അവരോട് അന്യായമോ അക്രമമോ പ്രവർത്തിക്കൽ അനുവദനീയമല്ല.
അല്ലാഹു പറഞ്ഞു:
" وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ ".
" ഒരു ജനതയോടുള്ള അമര്‍ഷം നിങ്ങള്‍ അവരോട് നീതി പാലിക്കാതിരിക്കുവാന്‍ നിങ്ങളെ ഒരിക്കലും പ്രേരിപ്പിക്കരുത്. നിങ്ങള്‍ നീതി പാലിക്കണം, അതു ഭയഭക്തിയോടു കൂടുതല്‍ അടുത്തതത്രെ ".
(5:8).
(كتاب شرح ثلاثة الأصول لصالح الفوزان )
( ശർഹുൽ-ഉസൂൽ-ഇത്-സലാസ. ഇമാം മുഹമ്മദ് ഇബ്‌ൻ അബ്ദിൽ-വഹാബിന്റെ رحمه الله മൂന്ന് അടിസ്ഥാന തത്വങ്ങൾ എന്ന കുറിപ്പിന് ശൈഖ് സാലിഹ് ഇബ്‌നു ഫൗസാൻ അൽ-ഫൗസാൻ حفظه الله യുടെ വിശദീകരണം ).
ശൈഖ് ഉസൈമീൻ
رحمه الله
യോട് അമുസ്ലിംകളെ
" എന്റെ സഹോദരാ " എന്ന് വിളിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, അതിന് അദ്ദേഹം പറഞ്ഞ മറുപടിയുടെ രത്നച്ചുരുക്കം:
" نجد وسيلة يتأول فيها الإنسان فيقول: يا أخ, ويقصد انه أخ لاخيه ، ليس له اي ، لا ، ياتي بياء المتكلم، فلا يقول : يا أخي ، بل، يا أخ ويريد بذالك أنه أخ لمن كان اخا له ، اما في دينه، واما في نفسه ، وحينئذا يحصل فيها جلبه ، وتأليف قلبه مع أن الرجل لم يضف هذه الاخوة في نفسه وفي التعريض مندوحة عن الكذب "
" ഇതിനൊരു വഴി കണ്ടെത്താൻ സാധിക്കും. അവൻ "അല്ലയോ എന്റെ സഹോദരാ" എന്നതിന് പകരം " അല്ലയോ സഹോദരാ" എന്ന് പറയുക, അതിന്റെ അർത്ഥം, മതത്തിലൂടെയോ വംശപരമ്പരയിലൂടെയോ അവൻ ഏതോ ഒരാളുടെ സഹോദരനാണെന്ന് അർത്ഥമാക്കാം ".
(الأقليات المسلمة).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment