ഇസ്ലാമിക ദഅവ (പ്രബോധനം).
ഇസ്ലാമിക ദഅവ (പ്രബോധനം).
അല്ലാഹുവിലേക്ക് ക്ഷണിക്കൽ - പ്രബോധനം - ഓരോരുത്തർക്കും അവനവന്റെ കഴിവനുസരിച്ച് ബാദ്ധ്യതയാണ്.
ഷെയ്ഖ് മുഹമ്മദ് ബിൻ ഗാലിബ് حفظه الله കോഴിക്കോട് വന്നപ്പോൾ (നവംബർ 2023) മുമ്പൈലുള്ള സഹോദരന്മാരോട് ദഅവ (പ്രബോധനം) എങ്ങിനെ നടക്കുന്നു എന്ന് ചോദിച്ചപ്പോൾ, ഒരു സഹോദരൻ പറഞ്ഞു, വാട്സാപ്പ് ഗ്രൂപ്പിൽ ഇസ്ലാമിക സന്ദേശങ്ങൾ അയക്കാറുണ്ടെന്ന്. അപ്പോൾ ഷെയ്ഖിന് ത്രിപ്തിയായില്ല. അദ്ദേഹം പറഞ്ഞു ദഅവ മുഴുവൻ സമൂഹത്തിലേക്കും എല്ലാ മനുഷ്യരിലേക്കും വ്യാപിപ്പിക്കണം.
അപ്പോൾ ദഅവത്തിന്റെ രീതി എങ്ങിനെയാണ്?
വാട്സാപ്പിലും , സ്റ്റാറ്റസിലും, വല്ലപ്പോഴും നമ്മുടെ ചില സഹോദരൻമാരിലേക്ക് എത്തിക്കുന്ന ചില ചെറിയ ഇസ്ലാമിക സന്ദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു കാര്യമല്ല ദഅവ.
ദഅവ അതെത്തുന്ന മുഴുവൻ മനുഷ്യർക്കും ഗുണം ചെയ്യുന്ന പരലോകത്ത് വമ്പിച്ച പ്രതിഫലം ലഭിക്കുന്ന ഒരു സൽകർമ്മമാണ്.
ദഅവ ചെയ്യുമ്പോൾ തൗഹീദ് കൽപ്പിക്കുന്നതിനും , ശിർക്കിനെ തടയുന്നതിനുമായിരിക്കണം മുൻഗണന.
അല്ലാഹു പറഞ്ഞു:
وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّـٰغُوتَ ۖ
തീര്‍ച്ചയായും, എല്ലാ (ഓരോ) സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചയച്ചിട്ടുണ്ട്; 'നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, 'ത്വാഗൂത്തി'നെ [ദുര്‍മ്മൂര്‍ത്തികളെ] വെടിയുകയും ചെയ്യണ'മെന്നു (പ്രബോധനം ചെയ്തുകൊണ്ട്).
(16:36).
അല്ലാഹു പറഞ്ഞു:
تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِٱللَّه
" നിങ്ങള്‍ നന്മ കല്‍പിക്കുകയും, തിന്മ വിരോധിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു."
(3:110).
തഫ്സീർ ത്വബരി പറഞ്ഞു:
وأما قوله: " تأمرون بالمعروف "، فإنه يعني: تأمرون بالإيمان بالله ورسوله، والعمل بشرائعه =" وتنهون عن المنكر "، يعني: وتنهون عن الشرك بالله
و " لا إله إلا الله "، هو أعظم المعروف
“നിങ്ങൾ നന്മ കൽപ്പിക്കുക,” എന്ന അല്ലാഹുവിൻ്റെ വചനത്തിനർത്ഥം: നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കാനും, അവന്റെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനും കൽപിക്കുന്നു.
തിന്മയെ വിലക്കാൻ കൽപ്പിക്കുന്നു,
എന്നതിനർത്ഥം: നിങ്ങൾ ശിർക്ക് (അല്ലാഹുവിനൊട് പ്രാർത്ഥനയിൽ പങ്ക് ചേർക്കുന്നത്) വിരോധിക്കുന്നു.
അപ്പോൾ നന്മ കൽപ്പിക്കുക എന്നാൽ മുൻഗണന തൗഹീദ് കൽപ്പിക്കുന്നതിനും, തിന്മ തടയുക എന്നാൽ മുൻഗണന ശിർക്ക് വിലക്കുന്നതിനുമാണ്.
അല്ലാഹു പറഞ്ഞു:
فَٱعْلَمْ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ
" ആകയാല്‍, അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി ഒരു ആരാധ്യനും ഇല്ലെന്നു (നബിയേ) നീ അറിയുക ".
(47:19).
മുസ്ലിംകളും പ്രബോധകരും
لَآ إِلَٰهَ إِلَّا ٱللَّهُ
നിർബന്ധമായും അറിയണം.
لَآ إِلَٰهَ إِلَّا ٱللَّهُ
യുടെ ഓരോ പദങ്ങളുടെയും അർത്ഥം,
لَآ إِلَٰهَ إِلَّا ٱللَّهُ
യുടെ ശർതുകൾ (ഉപാധികൾ),റുക്നുകൾ (തൂണുകൾ), തൗഹീദിന്റെ ഇനങ്ങൾ അറിയൽ നിർബന്ധമാണ്.
لَآ إِلَٰهَ إِلَّا ٱللَّهُ
യുടെ ഫളായിലുകൾ അഥവ ശ്രേഷ്ഠതകൾ മാത്രം അറിഞ്ഞാൽ പോര.
മക്കയിൽ നീണ്ട 13 വർഷം നബി صلى الله عليه وسلم
لَآ إِلَٰهَ إِلَّا ٱللَّهُ
പഠിപ്പിച്ചു. അത് പ്രബോധനം ചെയ്തു. പക്ഷെ നാം ഇത് എത്ര നാൾ വിശദമായി, ആഴത്തിൽ പഠിച്ചു? പ്രബോധനം ചെയ്തു?
ഇമാം ശാഫി رحمه الله -
والعصر
എന്ന സൂറത്തിനെ കുറിച്ച്
പറഞ്ഞു,
والعصر إن الإنسان لفي خسر إلا الذين آمنوا وعملوا الصالحات وتواصوا بالحق وتواصوا بالصبر
(103:1-3).
"لو ما أنزل الله حُجَّةً على خلقه إلا هذه السورة لكفتهم"
ഈ സൂറത്ത് മതി നാളെ മനുഷ്യർക്ക് എതിരെ തെളിവായി.ആദ്യം ഈ ആയത്തിൽ ഈമാനിനെ കുറിച്ച് പറയുമ്പോൾ ഈമാൻ കാര്യങ്ങൾ ക്യത്യമായി അറിയണം, വിശ്വാസം ശരിയാക്കണം. അപ്പോൾ മാത്രമേ ഈ സൂറത്തിൽ പറഞ്ഞ മനുഷ്യന്റെ വിജയത്തിനുള്ള മറ്റു ശർതുകൾ, സൽകർമ്മങ്ങളും, പരസ്പരം സത്യം കൊണ്ട് ഉപദേശിക്കലും {ദഅ് വ (പ്രബോധനം)} ശരിയാവുകയുള്ളു.കാരണം വിശ്വാസം ശരിയല്ലെങ്കിൽ, ജനങ്ങളെ ക്ഷണിക്കുന്നത് തെറ്റായ കർമങ്ങളിലേക്കായിരിക്കും.അത് പരലോകത്ത് നഷ്ടത്തിന് ഇടയാക്കും.
സഹീഹുൽ ബുഖാരിയുടെ ഒരദ്ധ്യായത്തിന്റെ തലക്കെട്ട്:
الْعِلْمُ قَبْلَ الْقَوْلِ وَالْعَمَلِ
"പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിന് മുമ്പ് അറിവുണ്ടാവണം."
ഇത് യുക്തിപരവും ആണ്. കാരണം അറിവുണ്ടായതിന് ശേഷമേ പറയുകയും പ്രവർത്തിക്കുകയും ചെയ്യാൻ പാടുള്ളൂ.
നബി صلى الله عليه وسلم പറഞ്ഞു:
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ " طَلَبُ الْعِلْمِ فَرِيضَةٌ عَلَى كُلِّ مُسْلِمٍ
" വിജ്ഞാനം തേടൽ ഓരോ മുസ്‌ലിമിനും നിർബന്ധമാണ്."
(സുനൻ ഇബ്നു മാജ).
ഷെയ്ഖ് ഫൗസാൻ حفظه الله പറഞ്ഞു:
▪️ ദഅവത്തിന്റെ അടിസ്ഥാനങ്ങൾ നാം അറിയണം :
1. വിജ്ഞാനം.
അല്ലാഹു പറഞ്ഞു:
قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي
(നബിയേ) പറയുക: 'ഇതാ എന്‍റെ മാര്‍ഗ്ഗം; ഞാന്‍ അല്ലാഹുവിലേക്കു ക്ഷണിക്കുന്നു - ( വിജ്ഞാനം അടിസ്ഥാനമാക്കിയുള്ള ഉൾക്കാഴ്ച നൽകുന്ന)
തെളിവോടെ (ത്തന്നെ);
(അതെ) ഞാനും, എന്നെ പിന്‍പറ്റിയവരും (ക്ഷണിക്കുന്നു).
(12:108).
عَلَىٰ بَصِيرَةٍ
എന്നാൽ വിജ്ഞാനത്തോടെ.
അല്ലാഹു പറഞ്ഞു:
وَجَادِلْهُم بِالَّتِي هِيَ أَحْسَنُ
" കൂടുതല്‍ നല്ലതേതോ അതനുസരിച്ചു അവരോടു സംവാദം നടത്തുകയും ചെയ്യുക."
(16:125).
അതായത് വിജ്ഞാനം (ഖുർആനും, സുന്നത്തും) കൊണ്ട്.
വിജ്ഞാനം ഇല്ലെങ്കിൽ എതിരാളികളെ നേരിടാൻ സാധ്യമല്ല. പരാജയത്തിന് കാരണമാകും.
2. ക്ഷണിക്കുന്നയാൾ സൽകർമങ്ങൾ ചെയ്യുക.
അല്ലാഹു പറഞ്ഞു:
وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَـٰلِحًا وَقَالَ إِنَّنِى مِنَ ٱلْمُسْلِمِينَ
അല്ലാഹുവിലേക്കു ക്ഷണിക്കുകയും, സൽക്കർമ്മം പ്രവർത്തിക്കുകയും , നിശ്ചയമായും ഞാൻ 'മുസ്‌ലിം' കളിൽപെട്ടവനാണ് എന്നു പറയുകയും ചെയ്തവനെക്കാൾ നല്ല വാക്കു പറയുന്നവൻ ആരാണുള്ളത്?
(41:33).
3. ഇഖ്ലാസോടെയും - (അല്ലാഹു വിന് വേണ്ടി മാത്രം),
നബി صلى الله عليه وسلمയുടെ പാത പിൻപറ്റി കൊണ്ടും ദഅവത്ത് നടത്തുക. ആളുകളെ കാണിക്കാനോ, പ്രശംസിക്കോ, നേതൃത്വ മോഹത്തിനോ അല്ല.
4. മുൻഗണന തൗഹീദും ശിർക്കും പഠിപ്പിക്കുന്നതിനാകണം.
എല്ലാ പ്രവാചകന്മാരുടെയും
عليهم السلام
ദൗത്യം അപ്രകാരമായിരുന്നു.
അല്ലാഹു പറഞ്ഞു:
وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍۢ رَّسُولًا أَنِ ٱعْبُدُواْ ٱللَّهَ وَٱجْتَنِبُواْ ٱلطَّٰغُوتَ
" തീര്‍ച്ചയായും, എല്ലാ (ഓരോ) സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചയച്ചിട്ടുണ്ട്; 'നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, 'ത്വാഗൂത്തി'നെ [ദുര്‍മ്മൂര്‍ത്തികളെ] വെടിയുകയും ചെയ്യണ'മെന്നു (പ്രബോധനം ചെയ്തുകൊണ്ട്)."
(16:36).
മുആദ് رضي الله عنه വിനെ, നബി صلى الله عليه وسلم
യമനിലേക്ക് അയച്ചപ്പോൾ, അവരോട്
ആദ്യം തൗഹീദ് ദഅവത്ത് ചെയ്യാനും, അവർ അത് സ്വീകരിച്ചാൽ നിസ്കാരം കൽപ്പിക്കാനും ഉപദേശിച്ചു.
5. ക്ഷമ
പ്രബോധന പാതയിൽ ബുദ്ധിമുട്ടുകളും, ഉപദ്രവങ്ങളും , പരിഹാസങ്ങളും നേരിടേണ്ടി വരും. അപ്പോൾ ക്ഷമിക്കുക.
അല്ലാഹു പറഞ്ഞു:
وَلَقَدِ ٱسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِٱلَّذِينَ سَخِرُوا۟ مِنْهُم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
" നിന്റെ മുമ്പ് പല റസൂലുകളെക്കുറിച്ചും പരിഹസിക്കപ്പെടുകയുണ്ടായിട്ടുണ്ട്; എന്നിട്ട്, അവരെ കളിയാക്കിയിരുന്ന കൂട്ടരില്‍ തന്നെ, അവര്‍ പരിഹസിച്ചുകൊണ്ടിരുന്ന കാര്യം വന്നു ഭവിച്ചു."
(6:10).
അല്ലാഹു പറഞ്ഞു:
وَلَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ فَصَبَرُوا۟ عَلَىٰ مَا كُذِّبُوا۟ وَأُوذُوا۟ حَتَّىٰٓ أَتَىٰهُمْ نَصْرُنَا
" നിന്റെ മുമ്പു പല റസൂലുകളും വ്യാജമാക്കപ്പെടുകയുണ്ടായിട്ടുണ്ട്. എന്നിട്ട് അവര്‍ക്കു നമ്മുടെ സഹായം വന്നെത്തുന്നതു വരെ, തങ്ങള്‍ വ്യാജമാക്കപ്പെടുകയും, ഉപദ്രവിക്കപ്പെടുകയും ചെയ്തതില്‍ അവര്‍ ക്ഷമ സ്വീകരിച്ചു."
(6:34).
6. സൽസ്വഭാവം.
അല്ലാഹു പറഞ്ഞു:
اذْهَبَآ إِلَى فِرْعَوْنَ إِنَّهُ طَغَى
فَقُولَا لَهُۥ قَوْلًا لَّيِّنًا لَّعَلَّهُۥ يَتَذَكَّرُ أَوْ يَخْشَىٰ
" നിങ്ങള്‍ (രണ്ടുപേരും) ഫിര്‍ഔന്റെ അടുക്കലേക്കു പോയിക്കൊള്ളുക; നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുന്നു;
എന്നിട്ടു, നിങ്ങള്‍ അവനോട് സൗമ്യമായ വാക്കു പറയുക; അവന്‍ ഉപദേശം സ്വീകരിക്കുകയോ, അല്ലാത്തപക്ഷം ഭയപ്പെടുകയോ, ചെയ്തേക്കാം.'
(20:44).
അക്രമിയോട് പോലും മയത്തിൽ സംസാരിക്കുക.
അല്ലാഹു പറഞ്ഞു:
وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ
" നീ ഒരു പരുഷ സ്വഭാവിയും, കഠിന ഹൃദയനുമായിരുന്നെങ്കില്‍*, അവര്‍ നിന്റെ ചുറ്റുപാടില്‍ നിന്ന് വേറിട്ടുപോകുക തന്നെ ചെയ്യുമായിരുന്നു.".
7. പ്രതീക്ഷ.
വിളിക്കുന്നയാൾ നന്മ പ്രതീക്ഷിക്കുന്നതിൽ ഉറച്ചുനിൽക്കണം. ഫലത്തിന് കാലതാമസം വന്നാലും നിരാശപ്പെടരുത്.
(📚അവലംബം: ഷെയ്ഖ് റബീഅ് حفظه الله യുടെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിൽ പ്രവാചകന്മാരുടെ രീതി എന്ന പുസ്തകത്തിന്റെ ശൈഖ് ഫൗസാൻ حفظه الله നൽകിയ ആമുഖത്തിൽ നിന്ന് ഉദ്ധരിച്ചത്).
▪️ അറിവുള്ളവർ അവരുടെ കഴിവിന്റെ പരമാവധി പ്രബോധനം ചെയ്യുക.
നബി صلى الله عليه وسلم പറഞ്ഞു:
بَلِّغُوا عَنِّي وَلَوْ آيَةً
" എന്നിൽ നിന്നും ഒരു വചനമെങ്കിലും എത്തിക്കുക".
(സഹീഹുൽ ബുഖാരി).
അല്ലാഹുവിന്റെ റസൂൽ
صلى الله عليه وسلم
പറഞ്ഞു:
عن أبي سعيد الخدري رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول: "من رأى منكم منكرًا فليغيره بيده ، فإن لم يستطع فبلسانه، فإن لم يستطع فبقلبه وذلك أضعف الإيمان" .
"നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ അവൻ അത് തന്റെ കൈകൊണ്ട് മാറ്റണം, അതിന് കഴിയുന്നില്ലെങ്കിൽ, അവന്റെ നാവ് കൊണ്ട്, അതിന് കഴിയുന്നില്ലെങ്കിൽ, അവന്റെ ഹൃദയം കൊണ്ട് (വെറുക്കുകയെങ്കിലും ചെയ്യണം ). അത് വിശ്വാസത്തിന്റെ ഏറ്റവും ദുർബലമായ രൂപമാണ്."
(رواه مسلم).
പ്രബോധനം ആദ്യം കുടുംബത്തോട്.
അല്ലാഹു പറഞ്ഞു:
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَـٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ
" ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ സ്വന്തത്തേയും, നിങ്ങളുടെ കുടുംബങ്ങളെയും ഒരു (വമ്പിച്ച) അഗ്നിയില്‍ നിന്ന് കാത്തു കൊള്ളുവിന്‍!"
(66:6).
▪️. പ്രബോധനം ചെയ്താലുള്ള ശ്രേഷ്ഠത.
അല്ലാഹു പറഞ്ഞു:
فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنجَيْنَا الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ
" എന്നാല്‍, അവരോടു ഉപദേശിക്കപ്പെട്ടതു അവര്‍ (വക വെക്കാതെ) മറന്നുകളഞ്ഞപ്പോള്‍, (ആ) ദുഷ്പ്രവര്‍ത്തിയെക്കുറിച്ചു വിരോധിച്ചിരുന്നവരെ നാം രക്ഷപ്പെടുത്തി."
(7:165).
ഈ ആയത്തിൻ്റെ വിശദീകരണം തഫ്സീർ സഅദിയിൽ:
أَنْجَيْنَا من العذاب الَّذِينَ يَنْهَوْنَ عَنِ السُّوءِ وهكذا سنة اللّه في عباده، أن العقوبة إذا نـزلت نجا منها الآمرون بالمعروف والناهون عن المنكر
" അല്ലാഹുവിന്റെ അടിമകളെ സംബന്ധിച്ചുള്ള അവന്റെ സുന്നത്താണ് , ശിക്ഷ വരുമ്പോൾ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവർ രക്ഷിക്കപ്പെടും."
▪️ പ്രബോധനം ചെയ്തില്ലെങ്കിൽ റബ്ബിൻ്റെ ശിക്ഷ പിടികൂടും.
അല്ലാഹു പറഞ്ഞു:
لُعِنَ ٱلَّذِينَ كَفَرُوا۟ مِنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ لِسَانِ دَاوُۥدَ وَعِيسَى ٱبْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ
" ഇസ്‌റാഈല്‍ സന്തതികളില്‍ നിന്ന് അവിശ്വസിച്ചവര്‍ ദാവൂദിന്‍റെയും, മര്‍യമിന്‍റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അത്, അവര്‍ അനുസരണക്കേട് ചെയ്യുകയും, അതിരു വിട്ടു പ്രവർത്തിക്കുകയും ചെയ്തതു നിമിത്തമത്രെ."
كَانُوا۟ لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا۟ يَفْعَلُونَ
" അവര്‍ ചെയ്ത ദുരാചാരെ ത്തക്കുറിച്ചു അവര്‍ പരസ്പരം വിരോധിക്കാറില്ലായിരുന്നു. അവര്‍ ചെയ്തുകൊണ്ടിരുന്നത് വളരെ ചീത്ത തന്നെ."
(5:78,79).
നബി صلى الله عليه وسلم പറഞ്ഞു:
عن حذيفة رضي الله عنه عن النبي صلى الله عليه وسلم قال: " والذي نفسي بيده لتأمرن بالمعروف، ولتنهون عن المنكر، أو ليوشكن الله أن يبعث عليكم عقابًا منه، ثم تدعونه فلا يستجاب لكم"
" എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ യാണ് സത്യം, തീർച്ചയായും നീ നന്മ കൽപ്പിക്കുക തന്നെ വേണം തീർച്ചയായും നീ തിന്മ വിരോധിക്കുകയും തന്നെ വേണം, ഇല്ലെങ്കിൽ അല്ലാഹു അവന്റെ ശിക്ഷ ' നിങ്ങൾക്ക് അധികം വൈകാതെ അയച്ചു തരും. അപ്പോൾ നിങ്ങൾ ദുആ ചെയ്യും, എന്നാൽ അത് സ്വീകരിക്കപ്പെടുകയില്ല."
നബി صلى الله عليه وسلم പറഞ്ഞു:
مَا مِنْ قَوْمٍ يُعْمَلُ فِيهِمْ بِالْمَعَاصِي ، ثم يقدرون عَلَى أَنْ يُغَيِّرُوا ثُمَّ لاَ يُغَيِّرُوا إِلاَّ يُوشِكُ أَنْ يَعُمَّهُمُ اللَّهُ مِنْهُ بِعِقَابٍ
" ഏതെങ്കിലും ആളുകൾക്കിടയിൽ അനുസരണക്കേടുകൾ ഉണ്ടാകുകയും, അവർക്ക് അത് മാറ്റാൻ കഴിവുണ്ടായിട്ടും , അവരെ മാറ്റാതിരിക്കുകയും ചെയ്താൽ, അല്ലാഹു വിൻ്റെ ശിക്ഷ ഉടൻ തന്നെ അവരിൽ മൊത്തമായി വന്നു ഭവിച്ചേക്കാം ."
أخرجه أبو داود (4338)، والترمذي (2168)، وابن ماجه (4005)
ഇന്ന് വിവിധ മുസ്ലിം കക്ഷികൾ പ്രബോധനത്തിൽ വ്യാപൃതരും, സജീവവുമാണ്. പക്ഷെ അവരിൽ അധികപേരും അത് പ്രവാചകൻ്റെയോ, സലഫുസ്സാലിഹീങ്ങളുടെ മാതൃകയിലല്ല നിർവ്വഹിക്കുന്നത് എന്നത് കൊണ്ടാണ് അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുന്നത്. അതുപോലെ ദുആ സ്വീകരിക്കപ്പടുന്നില്ല, എന്നത് നാം ഗൗരവമായി കാണണം.
ദഅവത്തിനെ കുറിച്ച് ചില പണ്ഡിതന്മാരുടെ പ്രസ്താവനകൾ:
1. ഷെയ്ഖ് റബീ ഇബ്നു ഹാദി അൽ മദ്ഖലി رحمه الله പറഞ്ഞു:
"അല്ലാഹുവിലേയ്‌ക്ക് വിളിക്കുന്നയാൾ വിജ്ഞാനത്തിൻ്റെ ഏറ്റവും ഉയർന്ന തലത്തിലായിരിക്കണമെന്നത് ഒരു ഉപാധിയല്ല..... അവൻ ശൈഖ് ഇബ്‌നു ബാസിനെപ്പോലെയോ അദ്ദേഹത്തെപ്പോലുള്ളവരെപ്പോലെയോ ആകണമെന്നത് ഒരു ഉപാധിയല്ല."
[മർഹബൻ യാ താലിബൽ ilm P335 ].
2. അബു സഈദ് അൽ-ഖുദ്രി പ്രവാചകനിൽ നിന്ന് ഉദ്ധരിക്കുന്നു
صلى الله عليه وسلم
" സത്യം ഒരു മനുഷ്യന് അറിഞ്ഞാൽ , ആളുകളോടുള്ള ബഹുമാനവും ഭയവും കാരണം അത് സംസാരിക്കുന്നതിൽ നിന്ന് അവനെ തടയാൻ പാടില്ല ".
[ത്രിമിദി വിവരിച്ചത്, ശൈഖ് അൽ-അൽബാനി സഹീഹാക്കിയത് സിൽസിലതു സഹീഹ ].
3. ഷെയ്ഖ് ഉബൈദ് رحمه الله പറഞ്ഞു: ഖണ്ഡനങ്ങൾ ദഅ്വയുടെ മേഖലകളിൽ നിന്നുള്ള ഒരു മേഖലയാണ്. സുന്നത്തിൻ്റെ വ്യാപനവും ബിദ്അത്തിനെ തടയലും, ബിദ്അത്തുകാരുടെ അപകടങ്ങളിൽ നിന്ന് അഹ്ലുസ്സുന്നയുടെ സംരക്ഷണവും അവയിലുണ്ട്. അഹ്ലുസ്സുന്നയിൽ നിന്നുള്ള ഒരു പണ്ഡിതനെയും എനിക്കറിയില്ല, ഇമാമുകളെ കുറിച്ച് പറയേണ്ടതില്ല, ഖണ്ഡനങ്ങളെ അവർ ഒരിക്കലും നിരോധിച്ചതായിട്ട് ".
[ ബിദ്അത്തിൻ്റെ ആളുകളുമായി എങ്ങനെ ഇടപെടാം എന്നതിനെക്കുറിച്ചുള്ള അഹ്ലുസ്സുന്നയ്ക്കുള്ള ഗ്രന്ഥങ്ങളുടെ ഒരു ശേഖരം, മിറാത്ത് പബ്ലിക്കേഷൻസ്, പേജ്.80 ].
4. ഷെയ്ഖ് അബ്ദുൽ അസീസ് ഇബ്നു ബാസ് رحمه الله പറഞ്ഞു :
" എന്റെ മുസ്ലിം സഹോദരാ, മുഴുവൻ ഊർജ്ജത്തോടെയും ശക്തിയോടെയും വിജ്ഞാനം പ്രചരിപ്പിക്കുന്നതിൽ അതിയായി ആഗ്രഹിക്കൽ നിർബന്ധമാണ്.
ബാത്വിലിന്റെ ആളുകൾ ബാത്വിലിൽ ഊർജ്ജസ്വലർ ആവാതിരിക്കാനും, മുസ്‌ലിംകളുടെ ഇഹത്തിലെയും പരത്തിലെയും ഗുണത്തിന് വേണ്ടി നീ അങ്ങേയറ്റം ആഗ്രഹിക്കുകയും ചെയ്യണം"
[ മജ്‌മൂഉൽ ഫതാവാ 6/67 ].
5. ഷെയ്ഖ് സാലിഹ് അൽ-ഫൗസാൻ حفظه الله പ്രസ്താവിച്ചു:
"ഒരു വ്യക്തി തൻ്റെ മതത്തിൽ വീഴ്ച വരുത്തുന്നതായി നിങ്ങൾ കണ്ടാൽ, നിങ്ങൾ അവനെ പഠിപ്പിക്കണം, കാരണം ഇത് നിങ്ങളുടെ മേലുള്ള അവൻ്റെ അവകാശത്തിൽ നിന്നും നസീഹ, ഉപദേശം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്നുള്ളതാണ്.
എന്നിരുന്നാലും, ഈ പഠിപ്പിക്കൽ സൗമ്യതയോടെയായിരിക്കണം, കഠിനമായോ ബലപ്രയോഗത്തോടുകൂടിയോ ചെയ്യരുത്, കാരണം ഇത് ആളുകളെ പിന്തിരിപ്പിക്കുകയും വിജ്ഞാനം സ്വീകരിക്കാതിരിക്കാൻ കാരണമാവുകയും ചെയ്യും.
[ ഷറഹ് ബുലൂഗ് അൽ-മറാം, വാല്യം. 2, പേജ്.248, ദാർ അൽ-ഇമാം അഹമ്മദ് പ്രിൻ്റ്, നാലാം പതിപ്പ് ].
6. ഇമാം ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:
"സത്യം വ്യക്തമാകുന്നതുവരെ (ഇൻ്റർനെറ്റിലും) അസത്യത്തിൻ്റെ ആളുകൾക്ക് കാര്യങ്ങൾ ഞെരുക്കമാക്കുക."
[തഫ്സീർ സൂറ അശ്-ശൂറ, കാസറ്റ് 11 ].
7. അൽ-ഹസൻ (അൽ-ബസ്രീ) رحمه الله പറഞ്ഞു:
"ഒരു ജ്ഞാനി തർക്കിക്കുകയോ തന്ത്രം ഉപയോഗിച്ച് ജയിക്കാൻ ശ്രമിക്കുകയോ ചെയ്യുകയില്ല, പകരം അവൻ തൻ്റെ ജ്ഞാനം പ്രചരിപ്പിക്കുന്നു. അത് അംഗീകരിക്കപ്പെട്ടാൽ അവൻ അല്ലാഹുവിനെ സ്തുതിക്കുന്നു, അത് നിരസിക്കപ്പെട്ടാൽ അവൻ അല്ലാഹുവിനെ സ്തുതിക്കുന്നു".
[ ഹാഫുൾ ഖാരീ ബിത്തലിഖാത്ത് അലാ ശർഹുസ് സുന്നത്ത് ].
8. അൽ-അല്ലാമ മുഖ്ബിൽ ബിൻ ഹാദി അൽ-വാദി' رحمه الله പറഞ്ഞു:
"സുന്നത്തുകാരേ , സമൂഹം നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങൾ ഈ സമൂഹത്തെ ബിദ്അത്തുകളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും ജാലവിദ്യകളിൽ നിന്നും രക്ഷിക്കണം."
[അൽ-ബഷൈർ ഫീ അസ്-സിമാഹി അൽ-മുബാഷിർ പേജ് 16 |
9. ഷെയ്ഖ് റബീ ബിൻ ഹാദി അൽ മദ്ഖലി حفظه الله പറഞ്ഞു:
"സലഫി വിളിക്ക് മൃദുത്വവും സൗമ്യതയും ദയയും ആവശ്യമാണ്, അപ്പോൾ ആളുകൾ നിങ്ങളിൽ നിന്ന് സത്യം സ്വീകരിക്കും."
[വസായ വാ തവ്ജിഹാത് ലി അഷ്-ഷബാബ് (9/18/1425) ].
10. അബ്ദുല്ല ഇബിൻ അൽ മുബാറക് رحمه الله പറഞ്ഞു :
" പ്രവാചകത്വത്തിന് ശേഷം, യഥാർത്ഥ ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുന്നതിനേക്കാൾ മികച്ച ഒരു തലം എനിക്കറിയില്ല."
[തഹ്ദിബ് അൽ-കാമിൽ, 20/16].
11. ഷെയ്ഖ് ഉതൈമീൻ رحمه الله പറഞ്ഞു:
ഒരു സുന്നത്ത് പഠിക്കുമ്പോൾ, കിട്ടുന്ന എല്ലാ അവസരങ്ങളിലും അത് (ജനങ്ങൾക്ക്) വ്യക്തമാക്കുന്നത് വിജ്ഞാന വിദ്യാർത്ഥിക്കും, അല്ലാത്തവർക്കും ബാധ്യതയാണ്. അവൻ 'ഞാൻ പണ്ഡിതനല്ല' എന്ന് പറയരുത്.
[ഷറഹ് റിയാദുസാലിഹീൻ 741].
12. ഷെയ്ഖ് അബ്ദുൾ അസീസ് ബിൻ ബാസ് رحمه الله പറഞ്ഞു:
" മുസ്ലീങ്ങളെ അറിയുക, വിജ്ഞാനമുള്ള എല്ലാവരുടെയും മേൽ നിർബന്ധമാണ്, അവൻ ഉപദേശം നൽകണം . മഹത്തായ ദൂതന്മാരെ عليهم السلام മാതൃകയാക്കി , അത്യുന്നതനായ അല്ലാഹുവിൻ്റെ പ്രീതിക്കായി ഉപദേശിക്കാനും, അവൻ്റെ കഴിവിനനുസരിച്ച് അവനിലേക്ക് വിളിക്കുകയും വേണം.
ഖുർആനിലെ വ്യക്തമായ വാക്യങ്ങളിൽ , വിജ്ഞാനം
മറച്ചുവെക്കുന്നവന് പാപത്തിൻ്റെ ഭാരത്തിൽ നിന്ന് ജാഗ്രത പാലിക്കാൻ അല്ലാഹുതാക്കീത് നൽകി .
അല്ലാഹു പറഞ്ഞത് പോലെ:
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَـٰتِ وَٱلْهُدَىٰ مِنۢ بَعْدِ مَا بَيَّنَّـٰهُ لِلنَّاسِ فِى ٱلْكِتَـٰبِ ۙ أُو۟لَـٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّـٰعِنُونَ
" നിശ്ചയമായും (വ്യക്തമായ) തെളിവുകളായും, മാര്‍ഗ ദര്‍ശനമായും നാം അവതരിപ്പിച്ചിട്ടുള്ളതിനെ - വേദഗ്രന്ഥത്തില്‍ നാം അത് മനുഷ്യര്‍ക്ക് വേണ്ടി വിവരിച്ചതിനു ശേഷം - മറച്ചുവെക്കുന്നവര്‍ (അതെ,) അക്കൂട്ടര്‍ - അവരെ അല്ലാഹു ശപിക്കുന്നതാണ്, (മറ്റ്) ശപിക്കുന്നവരും അവരെ ശപിക്കുന്നതാണ് ".
(2:159).
[ ഷെയ്ഖിൻ്റെ വെബ്സൈറ്റിൽ നിന്ന് എടുത്തത് ].
13. ഷെയ്ഖ് റബീ ബിൻ ഹാദി അൽ മദ്ഖലി حفظه الله പറഞ്ഞു:
"സഹോദരന്മാരേ, നല്ല പെരുമാറ്റത്തെ നിസ്സാരവൽക്കരിക്കരുത്, കാരണം നിങ്ങൾ നല്ല പെരുമാറ്റത്തെ ചെറുതായി കാണുകയും [ അതിന് പ്രാധാന്യം നൽകുകയും ചെയ്യുന്നില്ലെങ്കിൽ] നിങ്ങളുടെ ദഅവ നഷ്ടപ്പെടും."
[അത്തരീയ്യ, (3/217) ].
14. ഷെയ്ഖ് ഖ് സാലിഹ് അൽ-ഫൗസാൻ حفظه الله പ്രസ്താവിച്ചു:
"ഭൂരിപക്ഷം ആളുകളും സത്യത്തെ നിഷേധിക്കുന്നുവെങ്കിലും, നാം അത് വ്യക്തമാക്കുന്നത് തുടർന്ന് കൊണ്ടേയിരിക്കണം."
[ ദഅവ അത്തൗഹീദ്, പേജ്. 19].
15. ആദരണീയനായ ഷെയ്ഖ് ഡോ മുഹമ്മദ് ബിൻ ഗാലിബ് അൽ-ഉമാരി
حفظه الله
പറഞ്ഞു;
" അല്ലാഹു നൽകുന്ന അനുഗ്രഹങ്ങളിൽ പെട്ടതാണ്, വിഡ്ഢികളുടെ ധിക്കാരത്തിൽ നിന്നും,
അറിവില്ലാത്തവരുടെ ആക്രമണങ്ങളിൽ നിന്നും, അല്ലാഹുവിലേക്ക് വിളിക്കുന്ന വ്യക്തിക്ക് അവൻ ക്ഷമ നൽകുന്നുവെന്നതാണ് .
എന്തെന്നാൽ, അവൻ അവയിൽ വ്യാപൃതനാകുമ്പോൾ, കൂടുതൽ പ്രാധാന്യമുള്ളതും പ്രയോജനപ്രദവുമായത് അവൻ നഷ്ടപ്പെടുത്തുന്നു.
അതിനാൽ, അറിവില്ലാത്തവരിൽ നിന്ന് പിന്തിരിയുക എന്നത് അല്ലാഹുവിന്റെ നിയമനിർമ്മാണ രീതിയിൽ പെട്ടതാണ്. അല്ലാഹു പറഞ്ഞു:
خذِ الْعَفْوَ وَأَمْرُ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ
" ക്ഷമ കാണിക്കുക, നല്ലത് കൽപ്പിക്കുക, വിഡ്ഢികളിൽ നിന്ന് പിന്തിരിയുക ".
ഇബ്നു കഥീർ رحمه الله പറഞ്ഞു :
"ചില പണ്ഡിതന്മാർ പറഞ്ഞു, 'ആളുകൾ രണ്ട് തരത്തിലാണ്.. [പിന്നെ അദ്ദേഹം നന്മ ചെയ്യുന്നവനെ പരാമർശിച്ചു, എന്നിട്ട് അദ്ദേഹം പറഞ്ഞു].. തിന്മ പ്രവർത്തിക്കുന്നവനെ സംബന്ധിച്ചിടത്തോളം, അവനോട് നന്മ കൽപ്പിക്കുക. എന്നാൽ അവൻ തൻ്റെ വഴികേടിൽ ഉറച്ചുനിൽക്കുകയും, നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും, അവൻ്റെ അറിവില്ലായ്മയിൽ തുടരുകയും ചെയ്താൽ, അവനിൽ നിന്ന് പിന്തിരിയുക. അങ്ങനെ ചെയ്താൽ ഒരുപക്ഷേ അത് അവനിൽ നിന്നുള്ള കുതന്ത്രത്തെ തടുത്തേക്കാം ".
[ ഷെയ്ഖ് ഡോ മുഹമ്മദ് ബിൻ ഗാലിബ് അൽ-ഉമാരിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ].
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment