നിഖാബ്
നിഖാബ്.
മുസ്ലിം സ്ത്രീകൾ മുഖം മറക്കൽ നിർബന്ധമാണോ അല്ലേ എന്ന് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും നബി
صلى الله عليه وسلم
യുടെ ഭാര്യമാരും , മുഴുവൻ സഹാബി വനിതകളും
رضي الله عنهن
മുഖം മറക്കുന്നവരായിരുന്നു.
ശൈഖ് അബൂ ഖദീജ حفظه الله പറഞ്ഞതിന്റെ ആശയ രത്നച്ചുരുക്കം:
" പണ്ഡിതന്മാർ , മുഖം മറക്കൽ നിർബന്ധമാണ്, അല്ലെങ്കിൽ സുന്നത്താണ് നിർബന്ധമില്ല എന്നിങ്ങനെ ഭിന്നതയിലാണെങ്കിലും, ഇസ്ലാമിലെ അടിസ്ഥാന തത്വമാണ്: ശറഇയ്യായ തടസ്സങ്ങളില്ലെങ്കിൽ, നിർബന്ധമില്ല എന്ന ന്യായം പറഞ്ഞ് ഒരു സുന്നത്ത് ഒഴിവാക്കുന്നതിൽ ഒരു നന്മയുമില്ല എന്നത്.
സുന്നത്ത് വർധിപ്പിച്ചാൽ ഈമാൻ വർധിക്കുന്നു. ഉദാഹരണമായി, മിസ്'വാക്ക് ചെയ്യൽ, സുബ്ഹിന്റെ മുമ്പുളള രണ്ട് റക്അത്ത്, മുതലായ സുന്നത്തുകൾ ഇതെല്ലാം സുന്നത്തല്ലേ, നിർബന്ധമല്ല എന്ന് പറഞ്ഞ് മിക്കയാളുകളും ഒഴിവാക്കാറില്ലല്ലൊ ".
{ അതേ പോലെ അറഫ , മുഹറം 9 ,10 (കുട്ടികൾ വരെ) നോമ്പെടുക്കൽ , മസ്ജിദിൽ പ്രവേശിച്ചാൽ ഉടൻ തഹീയ്യത് നിസ്കരിക്കൽ, സുന്നത്തല്ലേ എന്ന് പറഞ്ഞ് ഒഴിവാക്കാറില്ലല്ലൊ }.
അത് കൊണ്ട് തന്നെയാണ്, മുഖം മറക്കൽ സുന്നത്താണൊ , നിർബന്ധമാണൊ എന്ന് പണ്ടിതന്മാർക്കിടയിൽ ഭിന്നതയുണ്ടെങ്കിലും ,
നബി
صلى الله عليه وسلم
യുടെ ഭാര്യമാരും, മുഴുവൻ സഹാബി വനിതകളും
رضي الله عنهن
മുഖം മറച്ചിരുന്നു എന്ന വസ്തുത, അത് നിർബന്ധമായത് കൊണ്ടാവട്ടെ, അല്ലെങ്കിൽ സുന്നത്തായത് കൊണ്ടാവട്ടെ.
നബി صلى الله عليه وسلم യുടെ ഭാര്യമാരും, മുഴുവൻ സഹാബി വനിതകളും മുഖം മറച്ചിരുന്നു എന്നതിനുള്ള തെളിവുകൾ താഴെ:
باب ما يلبس المحرم من الثياب والأردية والأزر
عن عائشة قالت: تسدل المرأة جلبابها من فوق رأسها على وجهها
رَوَى ابْنُ أَبِي خَيْثَمَةَ مِنْ طَرِيقِ إسْمَاعِيلَ بْنِ أَبِي خَالِدٍ عَنْ أُمِّهِ قَالَتْ : كُنَّا نَدْخُلُ عَلَى أُمِّ الْمُؤْمِنِينَ يَوْمَ التَّرْوِيَةِ فَقُلْت لَهَا يَا أُمَّ الْمُؤْمِنِينَ هُنَا امْرَأَةٌ تَأْبَى أَنْ تُغَطِّيَ وَجْهَهَا وَهِيَ مُحْرِمَةٌ فَرَفَعَتْ عَائِشَةُ خِمَارَهَا مِنْ صَدْرِهَا فَغَطَّتْ بِهِ وَجْهَهَا " انتهى من "التلخيص الحبير" (2 /576)
فعن أسماء بنت أبي بكر رضي الله عنهما قالت : ( كنا نغطي وجوهنا من الرجال في الإحرام ) رواه الحاكم
( فتح الباري ،كتاب الحج ).
ഈ റിപ്പോർട്ടുകളിൽ ഹജ്ജിന്റെ സമയത്ത്,അന്യ പുരുഷന്മാർ അടുത്ത് വന്നാൽ, നിഖാബ് ഹറാമായിട്ടും, എന്നാൽ മുഖം മറക്കൽ ഹറാമല്ല എന്നത് കൊണ്ടാണ്, അസ്മ رضي الله عنها അടക്കമുള്ള മുഴുവൻ സഹാബി വനിതകളും മുഖം മറച്ചത്. അസ്മ رضي الله عنها യെ ഇവിടെ പ്രത്യേകം പറയാൻ കാരണം , അസ്മ رضي الله عنها യുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടാണ്,
ചില പണ്ഡിതന്മാർ മുഖം മറക്കേണ്ടതില്ല എന്നതിന് തെളിവായി ഉദ്ധരിക്കുന്നത്.
നബി صلى الله عليه وسلم പറഞ്ഞു:
" يَا أَسْمَاءُ إِنَّ الْمَرْأَةَ إِذَا بَلَغَتِ الْمَحِيضَ لَمْ تَصْلُحْ أَنْ يُرَى مِنْهَا إِلاَّ هَذَا وَهَذَا
وَأَشَارَ إِلَى وَجْهِهِ وَكَفَّيْهِ "
" ഓ അസ്മാ, ഒരു സ്ത്രീ പ്രായപൂർത്തി ആയാൽ, ഇതും, ഇതുമല്ലാതെ മറ്റൊന്നും അവളിൽ നിന്നും കാണുന്നത് ശരിയല്ല - അദ്ദേഹം صلى الله عليه തന്റെ മുഖത്തും കൈകളിലേക്കും ചൂണ്ടിക്കാണിച്ചു ".
(അബൂ ദാവൂദ്).
അസ്മ رضي الله عنها യുടെ റിപ്പോർട്ടിനെ കുറിച്ച്, മുഖം മറക്കൽ നിർബന്ധമാണ് എന്ന് പറയുന്ന പണ്ടിതന്മാർ വിശദീകരിക്കുന്നത് , അത് വീട്ടിനുള്ളിൽ ആയത് കൊണ്ടാണ് എന്നാണ്, കാരണം വീട്ടിന് പുറത്തായപ്പോൾ, ഹജ്ജിന്റെ സമയത്ത്, നിഖാബ് ഹറാമായിട്ടും, എന്നാൽ മുഖം മറക്കൽ ഹറാമല്ല എന്നത് കൊണ്ട്, അന്യ പുരുഷന്മാർ അടുത്ത് വന്നാൽ, അസ്മ അടക്കമുള്ള മുഴുവൻ സത്യവിശ്വാസിനികളും
رضي الله عنهن
മുഖം മറച്ചിരുന്നു.
വീട്ടിനുള്ളിൽ മുഖം മറക്കേണ്ടതില്ല എന്നതിന്റെ തെളിവ് താഴെ:
حدثني عليّ، قال: ثنا عبد الله، قال: ثني معاوية، عن عليّ، عن ابن عباس، قوله: ( وَلا يُبْدِينَ زِينَتَهُنَّ إِلا مَا ظَهَرَ مِنْهَا ) قال: والزينة الظاهرة: الوجه، وكحل العين، وخضاب الكفّ، والخاتم، فهذه تظهر في بيتها لمن دخل من الناس عليها.
(തഫ്സീർ തബരി 24:31).
മറ്റൊരു റിപ്പോർട്ട് മുഖം മറക്കൽ നിർബന്ധമില്ല എന്നതിന് തെളിവായി ഉദ്ധരിക്കുന്നത് താഴെ കൊടുക്കുന്നു:
ജാബിർ ബിൻ അബ്ദുല്ല
رضي الله عنه
പറഞ്ഞു:
وَحَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ نُمَيْرٍ، حَدَّثَنَا أَبِي، حَدَّثَنَا عَبْدُ الْمَلِكِ بْنُ أَبِي سُلَيْمَانَ، عَنْ عَطَاءٍ، عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ شَهِدْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم الصَّلاَةَ يَوْمَ الْعِيدِ فَبَدَأَ بِالصَّلاَةِ قَبْلَ الْخُطْبَةِ بِغَيْرِ أَذَانٍ وَلاَ إِقَامَةٍ ثُمَّ قَامَ مُتَوَكِّئًا عَلَى بِلاَلٍ فَأَمَرَ بِتَقْوَى اللَّهِ وَحَثَّ عَلَى طَاعَتِهِ وَوَعَظَ النَّاسَ وَذَكَّرَهُمْ ثُمَّ مَضَى حَتَّى أَتَى النِّسَاءَ فَوَعَظَهُنَّ وَذَكَّرَهُنَّ فَقَالَ تَصَدَّقْنَ فَإِنَّ أَكْثَرَكُنَّ حَطَبُ جَهَنَّمَ فَقَامَتْ امْرَأَةٌ مِنْ سِطَةِ النِّسَاءِ سَفْعَاءُ الْخَدَّيْنِ فَقَالَتْ لِمَ يَا رَسُولَ اللَّهِ قَالَ لِأَنَّكُنَّ تُكْثِرْنَ الشَّكَاةَ وَتَكْفُرْنَ الْعَشِيرَ قَالَ فَجَعَلْنَ يَتَصَدَّقْنَ مِنْ حُلِيِّهِنَّ يُلْقِينَ فِي ثَوْبِ بِلَالٍ مِنْ أَقْرِطَتِهِنَّ وَخَوَاتِمِهِنَّ
" ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ صلى الله عليه وسل കൂടെ ഒരു ഈദ് നമസ്കാരത്തിന് സാക്ഷ്യം വഹിച്ചു,. ബാങ്കും ഇഖാമതുമില്ലാതെ ഖുതുബക്ക് മുമ്പായി അദ്ദേഹം നിസ്കാരം ആരംഭിച്ചു.
ശേഷം അദ്ദേഹം ബിലാലിന്റെ മേൽ ചാരി നിന്നു, എന്നിട്ട് അദ്ദേഹം (അവരോട്) അല്ലാഹുവിനെ അനുസരിക്കാനും തഖ്'വ പുലർത്താനും (അവരെ) ഉദ്ബോധിപ്പിച്ചു.
പിന്നീട് സ്ത്രീകളുടെ അടുത്ത് വന്ന് അവരോട് പ്രസംഗിക്കുകയും അവരെ ഉപദേശിക്കുകയും ചെയ്തു, അപ്പോൾ അദ്ദേഹം പറഞ്ഞു : നിങ്ങൾ ദാനം ചെയ്യുക , നിങ്ങളിൽ (സ്ത്രീകളിൽ) ഭൂരിഭാഗവും നരകത്തിനുള്ള ഇന്ധനമാണ് ". അപ്പോൾ കവിളിൽ കറുത്ത പാടുള്ള ഒരു സ്ത്രീ എഴുന്നേറ്റ് നിന്ന് ചോദിച്ചു :
" അല്ലാഹുവിന്റെ ദൂതരേ
എന്തുകൊണ്ടാണ് അങ്ങനെ?". അദ്ദേഹം പറഞ്ഞു: " നിങ്ങൾ പലപ്പോഴും പിറുപിറുക്കുകയും , നിങ്ങളുടെ ഇണയോട് നന്ദികേട് കാണിക്കുകയും ചെയ്യുന്നു ".എന്നിട്ട് അവർ തങ്ങളുടെ ആഭരണങ്ങളായ കമ്മലുകൾ, മോതിരങ്ങൾ എന്നിവയിൽ നിന്ന് ബിലാലിന്റെ തുണിയിൽ ദാനമായി ഇട്ടുകൊടുക്കാൻ തുടങ്ങി".
(സഹീഹ് മുസ്ലിം).
ഈ റിപ്പോർട്ടിൽ പറയപ്പെട്ട സ്ത്രീ മുഖം മറച്ചിട്ടില്ല എന്നത് ശരിയാണ്. എന്നാൽ ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു :
يكون قبل نزول آية الحجاب فإنها كانت في سورة الأحزاب سنة خمس أو ست من الهجرة، وصلاة العيد شرعت في السنة الثانية من الهجرة
" ഇത് ഹിജാബിന്റെ ആയത്ത് ഇറങ്ങുന്നതിനു മുമ്പ് ആവാം. ഹിജാബിന്റെ ആയത്ത് ഇറങ്ങിയത് ഹിജ്റ അഞ്ച് അല്ലെങ്കിൽ ആറാം വർഷമാണ്, ഈദ് നിസ്കാരം ഷറഅ് ആക്കിയത് ഹിജ്റ രണ്ടാം വർഷമാണ് ".
{ ابن عثيمين، رسالة الحجاب، صـ (90-91).}
{ അപ്പോൾ മുകളിലത്തെ റിപ്പോർട്ടിലെ സംഭവം, ഹിജ്റ രണ്ടാം വർഷം ആകാനും സാധ്യതയുള്ളത് കൊണ്ട്, അത് ഹിജാബിന്റെ ആയത്ത് ഇറങ്ങുന്നതിനു മുമ്പായീരിക്കണം.അത് കൊണ്ട് തെളിവിന് പറ്റില്ല }.
അത് കൊണ്ട് മുകളിൽ കൊടുത്ത മുഖം മറക്കാത്ത രണ്ട് റിപ്പോർട്ടുകൾക്കും, മുഖം മറക്കൽ നിർബന്ധമാണ് എന്ന് പറയുന്ന പണ്ഡിതന്മാർ കൃത്യവും വ്യക്തവുമായ വിശദീകരണം നൽകുന്നുണ്ട്.
ഇത് പോലെ, മുഖം മറക്കാത്ത മറ്റ് റിപ്പോർട്ടുകൾക്കും വിശദീകരണം ഉണ്ട് (ദൈർഘ്യം ഭയന്ന് എല്ലാം ഇവിടെ ഉദ്ധരിക്കുന്നില്ല) , എന്നാൽ ഹജ്ജിന്റെ സമയത്ത്, നിഖാബ് ഹറാമായിട്ടും, എന്നാൽ മുഖം മറക്കൽ ഹറാമല്ല എന്നത് കൊണ്ട്, അന്യ പുരുഷന്മാർ അടുത്ത് വന്നാൽ, മുഴുവൻ സത്യവിശ്വാസിനികളും മുഖം മറച്ചു എന്നതിൽ തർക്കമില്ല.
നാം മനസ്സിലാക്കേണ്ടത്
നബി
صلى الله عليه وسلم
യുടെ ഭാര്യമാരും , മുഴുവൻ സഹാബി വനിതകളും
رضي الله عنهن
മുഖം മറക്കുന്നവരായിരുന്നു എന്ന വസ്തുതയാണ്, അത് നിർബന്ധമായത് കൊണ്ടാവട്ടെ, നിർബന്ധമല്ല സുന്നത്തായത് കൊണ്ടാവട്ടെ.
വാർദ്ധക്യത്തിലേത്തിയവർ മുഖം മറക്കണോ ?.
അല്ലാഹു പറഞ്ഞു:
" وَٱلْقَوَٰعِدُ مِنَ ٱلنِّسَآءِ ٱلَّـٰتِى لَا يَرْجُونَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ أَن يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَـٰتٍۭ بِزِينَةٍ ۖ وَأَن يَسْتَعْفِفْنَ خَيْرٌ لَّهُنَّ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ".
" വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ചടത്തോളം സൗന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായിക്കൊണ്ട് തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ മാറ്റി വെക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. അവര്‍ മാന്യത കാത്തുസൂക്ഷിക്കുന്നതാണ് അവര്‍ക്ക് കൂടുതല്‍ നല്ലത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു. ".
(24:60).
ആയിഷ
رضي الله عنها
പറയുമായിരുന്നു :
حَدَّثَنَا أَبُو نُعَيْمٍ، حَدَّثَنَا إِبْرَاهِيمُ بْنُ نَافِعٍ، عَنِ الْحَسَنِ بْنِ مُسْلِمٍ، عَنْ صَفِيَّةَ بِنْتِ شَيْبَةَ، أَنَّ عَائِشَةَ ـ رضى الله عنها ـ كَانَتْ تَقُولُ لَمَّا نَزَلَتْ هَذِهِ الآيَةُ {وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ} أَخَذْنَ أُزْرَهُنَّ فَشَقَّقْنَهَا مِنْ قِبَلِ الْحَوَاشِي فَاخْتَمَرْنَ بِهَا.}
" 'അവര്‍, തങ്ങളുടെ മക്കനകള്‍ [ശിരോവസ്ത്രങ്ങള്‍] അവരുടെ മാര്‍വ്വിടങ്ങളില്‍കൂടി ആക്കിക്കൊള്ളുകയും ചെയ്യട്ടെ '(24:31), എന്ന ഈ (ഹിജാബിന്റെ) ആയത്ത് ഇറങ്ങിയപ്പോൾ എല്ലാവരും (ഉടനെ തന്നെ) തങ്ങളുടെ തുണികൾ കീറി അവർ അത് കൊണ്ട് സ്വയം മൂടി ". (അവർ വൈകിപ്പിച്ചിരുന്നില്ല).
(സഹീഹ് ബുഖാരി).
{ പ്രബോധകരും, ഈ സത്യം മനസിലാക്കിയവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം : അന്നത്തെ സത്യവിശ്വാസിനികളുടെ വിശ്വാസം ബലപ്പെട്ടതിന് ശേഷമാണ് ഹിജാബിന്റെ ആയത്ത് ഇറങ്ങിയത്. അത് കൊണ്ട് അവർ അത് ഉടനെ പ്രയോഗവൽകരിച്ചു.
അത് കൊണ്ട് തന്നെ ഇന്നത്തെ സത്യവിശ്വാസിനികളുടെയും വിശ്വാസം ബലപ്പെടുത്തുകയും, തെളിവുകൾ നൽകി ബോധ്യപ്പെടുത്തുകയും വേണം, അതിനുള്ള സാവകാശം അവർക്ക് നൽകണം.ധ്രിതി പിടിച്ചും , ഭീഷണി സ്വരത്തിലും അവരോട് പ്രബോധനം ചെയ്താൽ അത് കുടുംബങ്ങളിൽ സംഘർഷം മാത്രമേ ഉണ്ടാക്കുകയുള്ളു. നിഖാബ് മനസ്സിലാക്കിയാൽ അന്നത്തെ സത്യവിശ്വാസിനികളെ പൊലെ ഉടനെ ജീവിതത്തിൽ കൊണ്ട് വരണം }.
{ ചിലർ പറയുന്നു, അറേബ്യയിലെ ചൂടുള്ള കാലാവസ്ഥ കാരണത്താലും, മരുഭൂമിയിൽ നിന്നും വരുന്ന മണൽകാറ്റുകൾ കൊണ്ടും അവിടെ രൂപപ്പെട്ട ഒരു പ്രാദേശിക ആചാരമായിരുന്നു സ്ത്രീകൾ മുഖം മറക്കുക എന്നത്.അവർ പറയുന്നു, നിഖാബ് മതത്തിൻ്റെ ഭാഗമല്ലെന്നും , പാരമ്പര്യമായി ലഭിച്ച ഒരു ആചാരം മാത്രമാണെന്നും . അല്ല. അല്ലാഹുവിന്റെ വചനങ്ങൾ ഇറങ്ങിയതിന് ശേഷമാണ് അവർ മുഖം മറക്കാൻ ആരംഭിച്ചത്. അതിന് മുമ്പ് അവർ മുഖം മറച്ചിരുന്നില്ല. ചിലർ പറയുന്നു, ദുർബല വിശ്വാസികളായ ചിലർ മുസ്ലിം വനിതകളെ ഉപദ്രവിക്കാൻ ധൈര്യപ്പെടാതിരിക്കാൻ വേണ്ടിയാണ് അടയാളമെന്നോണവും തിരിച്ചറിയാനും ശിരോവസ്ത്രം ശരീരത്തോട് അടുപ്പിച്ചു വെക്കാൻ ഖുർആൻ സൂക്തം നിർദേശിച്ചത്. അല്ല. മുകളിൽ തെളിവ് നൽകിയല്ലൊ. ഹജ്ജിന്റെ സമയത്ത്, നിഖാബ് ഹറാമായിട്ടും, എന്നാൽ മുഖം മറക്കൽ ഹറാമല്ല എന്നത് കൊണ്ട്, അന്യ പുരുഷന്മാർ അടുത്ത് വന്നാൽ, മുഴുവൻ സത്യവിശ്വാസിനികളും മുഖം മറച്ചു എന്നതിൽ തർക്കമില്ല. ഹജ്ജിന് മുസ്ലിം വനിതകളെ ഉപദ്രവിക്കുന്ന വിഷയം വരുന്നില്ലല്ലൊ.
മാത്രമല്ല മുൻകാലത്ത് ഇസ്ലാമിക പ്രബോധനം എത്തിയ - സ്പെയിൻ അടക്കമുള്ള - അനറബി നാടുകളിലെയും സ്ത്രീകൾ മുഖം മറച്ചിരുന്നു എന്നത് ചരിത്ര യാഥാർഥ്യമാണ്. ഇക്കാര്യം അതാത് നാടുകളിലെ മുൻഗാമികളായ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയത് കാണാം}.
ശൈഖ് അൽബാനി
رحمه الله
മുഖം മറക്കൽ സുന്നത്താണെന്ന അഭിപ്രായക്കാരനാണ് . അദ്ദേഹത്തിന്റെ വാദമാണ് ബിദ്അത്തിന്റെ കക്ഷികളടക്കം അകധിക പേരും, ആധുനിക കാലത്ത് മുഖം മറക്കേണ്ടതില്ല എന്നതിന് തെളിവായി ഉദ്ധരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബം മുഴുവൻ മുഖം മറക്കുന്നവരായിരുന്നു . സുന്നത്തിനെ അങ്ങനെയാണ് അവരും മനസ്സിലാക്കിയത് . മുഖം മറക്കൽ സുന്നത്തല്ലെ എന്ന് പറഞ്ഞ്, അവർ മുഖം വെളിവാക്കിയിരുന്നില്ല.
ശൈഖ് അൽബാനി رحمه الله
പറഞ്ഞു:
" ففي هذه الأحاديث دلالة ظاهرة على أن حجاب الوجه كان معروفا في عهده صلى الله عليه وسلم وأن نساءه كن يفعلن ذلك وقد استن بهن فضليات النساء بعده ".
" ഈ ഹദീസുകളിലെല്ലാം പ്രത്യക്ഷമായ തെളിവുണ്ട് ,നബി
صلى الله عليه وسلم
യുടെ കാലത്ത് മുഖം മറക്കൽ അറിയപ്പെട്ടതാണെന്നും,
ഭാര്യമാർ മുഖം മറച്ചിരുന്നു എന്നതിലും, നബി
صلى الله عليه وسلم
യുടെ കാലശേഷം (സഹാബി വനിതകളുടെ رضي الله عنهن കാലത്തും, അതിന് ശേഷവും) ഈ ഉമ്മത്തിലെ ശ്രേഷ്ഠരായ വനിതകളും മുഖം
മറച്ചിരുന്നു ".
( حجاب المرأة المسلم.
മുസ്‌ലിം സ്ത്രീയുടെ ഹിജാബ് എന്ന പുസ്തകം).
മുഖം മറക്കൽ സുന്നത്താണെന്ന് പറഞ്ഞ പണ്ടിതന്മാർ തർക്കമില്ലാതെ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്.
ശൈഖ് അൽബാനി رحمه الله യെ മാത്രം ഉദ്ധരിക്കാം :
" പരിതസ്ഥിതികളുടെയോ, ചുറ്റുപാടിന്‍റെയോ വ്യത്യാസം അനുസരിച്ച് മുഖവും കഴിയുന്നത്ര മറക്കുന്നതു ചിലപ്പോള്‍ നന്നായിരിക്കുകയും, ചിലപ്പോള്‍ അത്യാവശ്യമായിത്തീരുകയും ചെയ്യും ".
( حجاب المرأة المسلم.
മുസ്‌ലിം സ്ത്രീയുടെ ഹിജാബ് എന്ന പുസ്തകം).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
سُـبْحانَ الله
ReplyDeleteAn eye opener for the Muslim Ummah. Well written and documented جَزاكَ اللهُ خَـيْراً