ഫുട്ബോൾ
ഫുട്ബോൾ മത്സരങ്ങൾ കാണുന്നതിനുള്ള വിധി|ഷെയ്ഖ് അബ്ദുൾ അസീസ് ബിൻ ബാസ്
رحمه الله
: السؤال
تكثر في هذه الأيام مباريات كرة القدم، وتنقل عبر التلفزيون، فما حكم مشاهدتها إذا لم تكن بعصبية، ولا تشبيه، وإنما للترويح فقط عن النفس؟
ചോദ്യം:
ഈ ദിവസങ്ങളിൽ ഫുട്ബോൾ മത്സരങ്ങൾ നിരവധിയായിട്ടുണ്ട്, അവ ടെലിവിഷനുകളിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്നുമുണ്ട്. (ടീമുകളോടുള്ള) പക്ഷപാതിത്വമൊ (അവിശ്വാസികളോടുള്ള) അനുകരണമോ ഇല്ലാതെ, കേവലം മാനസിക ഉല്ലാസത്തിന് മാത്രം അവ കാണുന്നതിന്റെ വിധി എന്താണ്?
: الجواب
الذي يظهر لنا من لعب كرة القدم: أنها مشغلة عن الخير، ومشغلة عن الصلوات في الجماعة، والذي ينبغي تركها، لو صينت، وكانت في أوقات قليلة، ومعها ضبط العورات، وصيانة العورات وإقامة الصلوات، لو كان هذا مضبوطًا؛ لكان الأمر أسهلًا، لكن مع ما نشاهده من الناس من الشغل بها، والفتنة بها، وتضييع الصلوات من المشاهدين، واللاعبين، فالذي نعتقده أن هذا العمل محرم، ومنكر، ولا يجوز فعله أبدًا، لا في هذه البلاد، ولا في غيرها من المسلمين؛ لأن فعلهم هذا أفضى بهم إلى شر عظيم، شغلوا الناس في الإذاعات، شغلوهم في التلفاز، شغلوهم في الأوقات، وضيعوا الصلوات، وكثير منهم يلبس لباسًا يبدي عورته، يبدي فخذيه، يفتن الناس به، فكل هذا من المنكرات التي لا مبرر لها.
الحاصل: أن كرة القدم التي يفعلها الناس اليوم شرها عظيم، وخيرها معدوم، وإن كان فيها خير؛ فهو قليل جدًا من جهة النشاط، واحتياج القوة، مغمور هذا الخير القليل في جنب الشر الكثير.
فالذي نعتقده اليوم: أن فعلها محرم، وأنها منكر، إلا إذا التزم أهلها بالستر، وحفظ الأوقات، وإقامة الصلوات في وقتها، وصار لعبها في وقت خاص محدود، لا يتجاوزه إلى أن يضيعوا به الصلوات، إما المشاهدون، وإما اللاعبون، وإما الجميع، هذا الواقع نسأل الله السلامة.
السؤال: يا شيخ متعرون عريًا شديدًا؟
الجواب: الله يهديهم، الله يردهم إلى الصواب.
السؤال: تكتبون لهم يا شيخ أو؟
الجواب: الله المستعان، كم كتب، وكم كتب، الله المستعان، لا تفكر أن الأمر هكذا، قد بذلت فيها الأسباب، ولكن نسأل الله لنا ولهم الهداية.
മറുപടി:
"ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം നമുക്ക് പ്രകടമായ കാര്യം, അത് നന്മയിൽ നിന്നും, ജമാഅത്തായി (നിർബന്ധിത) നിസ്കാരം നിർവ്വഹിക്കുന്നതിൽ നിന്നും ശ്രദ്ധ തിരിക്കുന്നതാണ് എന്നതാണ്.
അത് ഉപേക്ഷിക്കുന്നതാണ് ഉചിതം. അത് ചുരുങ്ങിയ സമയത്തിനുള്ളിൽ തീരുന്നതും, അതിൽ (കളിക്കാർ) ഔറത്ത് (മറച്ചുവെക്കേണ്ട ശരീരഭാഗങ്ങൾ) മറക്കൽ പാലിക്കുന്നതും, (നിർബന്ധമായ) നിസ്കാരങ്ങൾ നിർവഹിക്കാൻ കഴിയുന്നതുമായിരുന്നു എങ്കിൽ കാര്യം പ്രശ്നമില്ലായിരുന്നു.
എന്നാൽ നാം ഇന്ന് ജനങ്ങളിൽ കണ്ടു വരുന്നത് അവർ ഇതിൽ മുഴുകിയിരിക്കുന്ന അവസ്ഥയിലായിക്കൊണ്ടാണ് , അതുപോലെ കാണികളും കളിക്കാരും ഒരുപോലെ നിസ്കാരങ്ങൾ നഷ്ടപ്പെടുത്തുന്നതാണ് .
അതിനാൽ നാം വിശ്വസിക്കുന്നത് ഇങ്ങനെ ചെയ്യൽ നിരോധിച്ചതും, നിഷിദ്ധവുമാണ്. അതിൽ ഏർപ്പെടുന്നത് ഒരു തരത്തിലും അനുവദനീയമല്ലെന്ന് നാം വിശ്വസിക്കുന്നു - അത് നമ്മുടെ ഈ രാജ്യത്തായാലും ശരി ,മറ്റുള്ള മുസ്‌ലിംകൾക്കിടയിലായാലും ശരി. കാരണം അവരുടെ ഈ പ്രവൃത്തി അവരെ വലിയ തിന്മയിലേക്ക് നയിക്കും.
അവർ ഇതിന്റെ പേരിൽ ആളുകളെ റേഡിയോയിലും ടീവിയിലും തളച്ചിട്ടു, സമയവും നിസ്കാരവും നഷ്ടപ്പെടുത്തി.അവരിൽ അധികപേരും ഔറത് വെളിവാക്കുന്ന രീതിയിൽ - അഥവാ തുടകൾ കാണിക്കുന്ന-വസ്ത്രം ധരിക്കുന്നവരാണ്, അത് ജനങ്ങളെ കുഴപ്പത്തിലാക്കുന്നതാണ് . ഇവയെല്ലാം ന്യായീകരിക്കാനാവാത്ത നിഷിദ്ധമായ പ്രവൃത്തികളാണ്..
ചുരുക്കത്തിൽ : ഇന്ന് ആളുകൾ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഫുട്ബോൾ, അതിന്റെ തിന്മ വളരെ വലുതാണ്, നന്മ നഷ്ടപ്പെട്ടുപോയതാണ് . അതിൽ എന്തെങ്കിലും നന്മയുണ്ടെങ്കിൽ, അത് വളരെ ചെറുതാണ്, ഉന്മേഷമുണ്ടാക്കൽ, കായിക ബലമുണ്ടാക്കൽ പോലെയുള്ള നന്മകൾ. അനവധി തിന്മകളുടെ മുന്നിൽ ഈ ചെറിയ നന്മ അപ്രസക്തമാണ്.
അതിനാൽ, ഇന്ന് നാം വിശ്വസിക്കുന്നത്: ഔറത് മറക്കൽ, സമയനിഷ്ഠ, നിസ്കാരം സമയത്ത് നിർവഹിക്കുക, നിസ്കാരസമയം നഷ്ടപ്പെടാത്ത രീതിയിൽ കളിക്ക് നിശ്ചിതമായ സമയം വെക്കുക തുടങ്ങിയ നിബന്ധനകൾ കളിക്കാരും കണികളുമടങ്ങിയ ആളുകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ അവർ ഇന്നു ഏർപ്പെട്ടിരിക്കുന്ന ഈ കളി നിഷിദ്ധമാണ് എന്നാണ് . അല്ലാഹുവിനോട് നാം രക്ഷ ചോദിക്കുന്നു,
ചോദ്യം: ശൈഖേ, അവർ തങ്ങളുടെ നഗ്നത കൂടുതലായി വെളിപ്പെടുത്തുന്നു!?.
മറുപടി: അല്ലാഹു അവരെ നേർവഴിയിലാക്കട്ടെ. അല്ലാഹു അവരെ ശരിയായതിലേക്ക് തിരിച്ചുവിടട്ടെ.
ചോദ്യം: ശൈഖേ, നിങ്ങൾ അവർക്ക് എഴുതുമോ അതോ...?
മറുപടി: അല്ലാഹുവിന്റെ സഹായം തേടുന്നു. എത്ര എഴുതിയിരിക്കുന്നു, എത്ര എഴുതിയിരിക്കുന്നു? അല്ലാഹുവിനോട് സഹായം തേടുന്നു. നിങ്ങൾ വിചാരിക്കും പോലെയല്ല കാര്യം ,അതിനു വേണ്ട കാര്യങ്ങൾ ഞാൻ ചെയ്തിരുന്നു. പക്ഷെ..., നമുക്കും അവർക്കും മാർഗദർശനം നൽകണമെന്ന് നാം അല്ലാഹുവിനോട് ചോദിക്കുന്നു.
( فتاوى الجامع الكبير - حكم مشاهدة مبارايات كرة القدم ).
നബി صلى الله عليه وسلم യും , ആയിഷ رضي الله عنها യും ഓട്ട മത്സരം നടത്തിയ സംഭവത്തെ ചിലർ ആധുനിക ഫുട്ബോൾ മത്സരത്തെ ന്യായീകരിക്കാൻ വേണ്ടി ഉദ്ധരിക്കാറുണ്ട്. എന്നാൽ ഇത് വീട്ട് മുറ്റത്ത് സംഭവിച്ച, ഭാര്യാഭർത്താവ് തമ്മിൽ നടന്ന സ്നേഹവുമായി ബന്ധപ്പെട്ട വിഷയമാണ്. നിർബന്ധ പ്രാർത്ഥനകൾ അവഗണിക്കപ്പെടുകയൊ, ഔറത്ത് മറക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളൊ, സമയ നിർവഹണത്തിൽ അപാകതയൊ ഇവിടെ സംഭവിക്കുന്നില്ല. ഈ വിഷയങ്ങൾ ശ്രദ്ധിക്കുകയും പാലിക്കപ്പെടുകയും ചെയ്താൽ, ആധുനിക ഫുട്ബോൾ മത്സരങ്ങൾ അനുവദനീയമാണ് എന്ന് ഷെയ്ഖ് അബ്ദുൾ അസീസ് ബിൻ ബാസ് رحمه الله തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment