ഫത്ഹുൽ ബാരിയിൽ മരിച്ചവരോട് സഹായം തേടാൻ തെളിവോ?

ഫത്ഹുൽ ബാരിയിൽ മരിച്ചവരോട് സഹായം തേടാൻ തെളിവോ?

ഫത്ഹുൽ ബാരിയിലെ റിപ്പോർട്ട്:

ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله പറഞ്ഞു :


" وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري - وكان خازن عمر - قال " أصاب الناس قحط في زمن عمر فجاء رجل إلى قبر النبي صلى الله عليه وسلم صلى الله عليه وسلم فقال: يا رسول الله استسق لأمتك فإنهم قد هلكوا , فأتى الرجل في المنام فقيل له: ائت عمر " الحديث. "


ഈ റിപ്പോർട്ടിൽ പറയുന്നത്, ഉമർ

 رضي الله عنه വിന്റെ കാലത്ത് വരൾച്ച ബാധിച്ചപ്പോൾ , ഒരാൾ നബി 

صلى الله عليه وسلم

യുടെ ഖബ്റിനടുത്ത് ചെന്ന് നബി 

صلى الله عليه وسلم

യോട് മഴക്ക് വേണ്ടി അല്ലാഹു വിനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു എന്നാണ്. പിന്നീട് അദ്ദേഹം നബി 

صلى الله عليه وسلم

യെ സ്വപ്നം കാണുകയും, നബി صلى الله عليه وسلم അദ്ദേഹത്തോട് ഉമർ رضي الله عنه വിനെ കാണാൻ പറയുന്നതുമാണ്.


ഈ റിപ്പോർട്ട് സഹീഹാണെങ്കിൽ തന്നെ ഇസ്തിഗാസക്ക് തെളിവല്ല, കാരണം നബി صلى الله عليه ഖബ്റിൽ വെച്ച് ഉത്തരം നൽകുകയോ, അല്ലാഹുവിനൊട് പ്രാർത്ഥിക്കുകയൊ ചെയ്തിട്ടില്ല. കാരണം അല്ലാഹു പറഞ്ഞത് :


"  وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ 


" അവര്‍ കേട്ടാലും, അവര്‍ നിങ്ങള്‍ക്കു ഉത്തരം ചെയ്കയുമില്ല. "


(35:14).


എന്നാണ്. പിന്നീട് അല്ലാഹു നബി صلى الله عليه وسلم യെ സ്വപ്നത്തിൽ കാണിക്കുകയും, എന്നിട്ട്

ജീവിച്ചിരിക്കുന്ന  അവരുടെ ഇമാമായ ഉമർ رضي الله عنه 

വിനെ കാണാൻ പറയുകയാണ് ചെയ്യുന്നത്.  ഉമർ رضي الله عنه അബ്ബാസ് رضي الله عنه വിനോട് മഴക്ക് വേണ്ടി അല്ലാഹു വിനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയാണ് എന്ന സഹീഹായ റിപ്പോർട്ട് സഹീഹുൽ ബുഖാരിയിലുണ്ട്.

സഹീഹുൽ ബുഖാരിയിലെ തലക്കെട്ട് തന്നെ, 


" سؤال الناس الإمام الاستسقاء إذا قحطوا"


" വരൾച്ച ബാധിച്ചാൽ (ജീവിച്ചിരിക്കുന്ന) ഇമാമിനോട് മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടൽ '' എന്നാണ് അല്ലാതെ ഇത് ഇസ്തിഗാസ ആണെന്ന് അസ്ഖലാനി رحمه الله പറഞ്ഞിട്ടില്ല.


ഈ തലക്കെട്ട് കൂടുതൽ വ്യക്തമാകാനാണ്  ഫത്ഹുൽ ബാരിയിൽ ഒരാൾ നബിയുടെ صلى الله عليه وسلم ഖബ്റിനടുത്ത് ചെന്ന റിപ്പോർട്ട് കൊടുത്തത് എന്ന് ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله പറഞ്ഞു :


"وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق"


ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله ഈ ഭാഗത്ത് തന്നെ പറഞ്ഞു:


" وقد روى سيف في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة "


സഹാബികളിൽ ഒരാളായ ബിലാൽ ബിൻ അൽ ഹാരിസ് അൽ മുസ്‌നിയായിരുന്നു സ്വപ്നം കണ്ട പുരുഷൻ."


അത് കൊണ്ട് ഒരു സഹാബിയാണ് ഇസ്തിഗാസ ചെയ്തത് എന്ന് ഇസ്തിഗാസക്കാർ വാദിക്കും.


എന്നാൽ ഈ റിപ്പോർട്ട് ദുർബലമാണ് എന്ന് ഇബ്നു ഹിബ്ബാൻ പറഞ്ഞിട്ടുണ്ട്:


" وأما محمد بن عبد الله بن نمير (ت 234هـ) فقد روى ابن حبان بإسناده إليه أنه قال: "وكان سيف يضع الحديث، وكان قد اتهم بالزندقة " 


" റിപ്പോർട്ട് ഉദ്ധരിച്ച സൈഫ് സൻദഖി (പിഴച്ച വിശ്വാസി) യാണ്."


(المجروحين لابن حبان 2/342)

അത് കൊണ്ട് വരൾച്ച ബാധിച്ചാൽ ഖബ്റിലെ മഹാന്മാരെടുത്തു പോകാൻ അല്ല, മറിച്ച് ജീവിച്ചിരിക്കുന്ന ഇമാമിനെ സമീപിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

ഖബ്റിനടുത്ത് പോയ സംഭവം ആ പുരുഷൻ ഉമർ رضي الله عنه വിനോടൊ, ഒരു സഹാബിയോടൊ പറഞ്ഞിട്ടില്ല. അത് കൊണ്ട് അവർക്ക് ആ വിവരം അറിയില്ല, അത് കൊണ്ട് ആ പുരുഷനെ ഉപദേശിച്ചുമില്ല. എന്നാൽ സ്വപ്നത്തിൽ പറഞ്ഞു കൊടുത്തു കാണേണ്ടത് ഉമർ رضي الله عنه വിനെയാണ്.


ഈ സംഭവം ഇസ്തിഗാസക്ക് തെളിവാണെന്ന്, അല്ലാഹുവൊ , നബി صلى الله عليه وسلم യൊ, സഹാബികളൊ رضي الله عنهم , പഠിപ്പിച്ചിട്ടില്ല. അത് കൊണ്ട് മദ്ഹബിലെ നാല് ഇമാമുകളൊ, ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ ഇമാമുകളൊ പറഞ്ഞിട്ടില്ല. പഠിപ്പിച്ചിട്ടില്ല. ഈ സംഭവം ഇസ്തിഗാസക്ക് തെളിവായിരുന്നെങ്കിൽ , അവർ സുന്നത്തായ ഒരു വിഷയവും ഒഴിവാക്കിയിട്ടില്ല എന്നത് കൊണ്ട്, നിർബന്ധമായും അവരുടെ ആധികാരിക ഗ്രന്ഥങ്ങളിൽ തലക്കെട്ട് കൊടുത്ത് ഇത് പഠിപ്പിക്കുമായിരുന്നു. അങ്ങനെ പഠിപ്പിച്ചിട്ടില്ല. അത് കൊണ്ടും ഈ സംഭവം ഇസ്തിഗാസക്ക് തെളിവല്ല.

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.