അടിമകളാക്കപ്പെട്ട ഇസ്രായേൽ സന്തതികളെ (ഈജിപ്തിലെ അന്നത്തെ പൊതുജനത്തെ) മൂസാ عليه السلام ഫിർഔനിൻ്റെ മർദ്ദക ഭരണകൂടത്തിനെതിരെ തിരിക്കുകയോ,വിപ്ലവം നടത്തുകയോ ചെയ്തിട്ടില്ല. മറിച്ച് ഇസ്രായേൽ സന്തതികളെയും കൂട്ടി ഫലസ്തീനിലേക്ക് പലായനം ചെയ്ത് കൊണ്ടാണ് അവരെ മോചിപ്പിച്ചത്.
അടിമകളാക്കപ്പെട്ട ഇസ്രായേൽ സന്തതികളെ (ഈജിപ്തിലെ അന്നത്തെ പൊതുജനത്തെ) മൂസാ عليه السلام ഫിർഔനിൻ്റെ മർദ്ദക ഭരണകൂടത്തിനെതിരെ തിരിക്കുകയോ,വിപ്ലവം നടത്തുകയോ ചെയ്തിട്ടില്ല. മറിച്ച് ഇസ്രായേൽ സന്തതികളെയും കൂട്ടി ഫലസ്തീനിലേക്ക് പലായനം ചെയ്ത് കൊണ്ടാണ് അവരെ മോചിപ്പിച്ചത്.
അല്ലാഹു മൂസയോടും ഹാറൂനിനോടും عليهما السلام
ഫിർഔനിനോട് ഇങ്ങനെ
പറയാൻ പറഞ്ഞു:
أَنْ أَرْسِلْ مَعَنَا بَنِي إِسْرَائِيلَ
ഇസ്രാഈല്‍ സന്തതികളെ ഞങ്ങളുടെ കൂടെ
നീ വിട്ടയച്ചു തരേണമെന്ന് (ഫിർഔനിനോട് പറയുക).
(26:17).
തഫ്സീർ ബഗവി:
( أن أرسل ) أي : بأن أرسل ( معنا بني إسرائيل ) إلى فلسطين ، ولا تستعبدهم ، وكان فرعون استعبدهم أربعمائة سنة
(നീ വിട്ടയക്കുക)
അതായത്:
(ഇസ്രായേൽ സന്തതികളെ തങ്ങളോടൊപ്പം) ഫലസ്തീനിലേക്ക് വിട്ടയയക്കണമെന്നും, അവരെ അടിമകളാക്കി വെക്കരുത് എന്നും (ഫിർഔനിനോട് ആവശ്യപ്പെടാൻ അല്ലാഹു കൽപിച്ചു).
ഫിർഔൻ അവരെ നാനൂറ് വർഷം അടിമകളാക്കിയിരുന്നു.
മൂസാ നബി عليه السلام ഫിർഔനിനോട് തനിച്ചായിരുന്നു സംസാരിച്ചത്. പരസ്യമായിട്ടല്ല. ബനൂ ഇസ്റാഈലിനെ ഫിർഔനിനെതിരെ തിരിച്ചിട്ടില്ല. പ്രക്ഷോഭ സമരങ്ങൾ നടത്തിയിട്ടില്ല.
അപ്പോൾ ഭരണാധികാരികൾക്കെതിരെ ഒരു പ്രവാചകനും عليهم السلام, അവർ പീഡിപ്പിക്കപ്പെട്ടപ്പോൾ, സമരങ്ങൾ നടത്തിയിട്ടില്ല.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment