ഖുർആനിന്റെ വെല്ലുവിളി

ഖുർആനിന്റെ വെല്ലുവിളി 

അല്ലാഹു പറഞ്ഞു:

  • قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَـٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا 
  • (നബിയേ) പറയുക: 'തീര്‍ച്ചയായും, ഈ ക്വുര്‍ആന്‍ പോലെയുള്ളതു കൊണ്ടുവരുവാന്‍ മനുഷ്യരും, ജിന്നുകളും ഒരുമിച്ചു ചേര്‍ന്നാലും, ഇതുപോലെയുള്ളതു അവര്‍ കൊണ്ടുവരുന്നതല്ല; അവരില്‍ ചിലര്‍ ചിലര്‍ക്കു പിന്‍തുണ നല്‍കുന്നവരായിരുന്നാലും ശരി.

(17:88).

അല്ലാഹു പറഞ്ഞു:

  • أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِعَشْرِ سُوَرٍ مِّثْلِهِۦ مُفْتَرَيَـٰتٍ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ 
  • അതല്ല, അവര്‍ പറയുന്നുവോ: 'അവന്‍ ഇതു കെട്ടിച്ചമച്ചിരിക്കയാണ്' എന്നു?! പറയുക: 'എന്നാല്‍ ഇതുപോലെയുള്ള കെട്ടിച്ചമച്ചുണ്ടാക്കപ്പെട്ട ഒരു പത്തു 'സൂറത്തു' [അദ്ധ്യായം]കള്‍ നിങ്ങള്‍ കൊണ്ടുവരുവിന്‍; അല്ലാഹുവിനു പുറമെ, നിങ്ങള്‍ക്കു സാധ്യമായവരെ(യെല്ലാം) നിങ്ങള്‍ (സഹായത്തിനു) വിളിച്ചു കൊള്ളുവിന്‍, നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍! [അതൊന്നു കാണാമല്ലോ!]

(11:13).

അല്ലാഹു പറഞ്ഞു:

  • أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِسُورَةٍ مِّثْلِهِۦ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ 
  • അതല്ല, 'അത്‌ അവന്‍ (നബി) കെട്ടിച്ചമച്ചിരിക്കയാണ്‌' എന്ന്‌ അവര്‍ പറയുന്നുവോ?! പറയുക: `എന്നാല്‍, അതുപോലെയുള്ള ഒരു `സൂറത്ത്‌' [അദ്ധ്യായം] നിങ്ങള്‍ കൊണ്ടുവരുവീന്‍; അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക്‌ സാധിക്കുന്നവരെ (യെല്ലാം) നിങ്ങള്‍ വിളിച്ചും കൊള്ളുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍!'.

(10:38).

അല്ലാഹു പറഞ്ഞു:

  • وَإِن كُنتُمْ فِى رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا۟ بِسُورَةٍ مِّن مِّثْلِهِۦ وَٱدْعُوا۟ شُهَدَآءَكُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ 
  • നമ്മുടെ അടിയാന്റെ മേല്‍ നാം അവതരിപ്പിച്ചതിനെ സംബന്ധിച്ച് നിങ്ങള്‍ വല്ല (വിധേനയും) സന്ദേഹത്തിലാണെങ്കില്‍ അതു പോലെയുള്ള ഒരു സൂറത്ത് (അദ്ധ്യായം) നിങ്ങള്‍ കൊണ്ടുവരുവിന്‍; അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സാക്ഷികളെ (സഹായികളെ) നിങ്ങള്‍ വിളിക്കുകയും ചെയ്ത്‌കൊള്ളുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍! (അതൊന്നു കാണാമല്ലോ).

  • فَإِن لَّمْ تَفْعَلُوا۟ وَلَن تَفْعَلُوا۟ فَٱتَّقُوا۟ ٱلنَّارَ ٱلَّتِى وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ ۖ أُعِدَّتْ لِلْكَـٰفِرِينَ 
  • എന്നിട്ട് നിങ്ങള്‍ (അതു) ചെയ്തില്ലെങ്കില്‍, നിങ്ങള്‍ (ഒരിക്കലും) ചെയ്കയില്ല തന്നെ. എന്നാല്‍, നിങ്ങള്‍ യാതൊരു നരകത്തെ സൂക്ഷിച്ചുകൊള്ളണം: അതില്‍ കത്തിക്കപ്പെടുന്നത് (അതിന്റെ ഇന്ധനം) മനുഷ്യരും കല്ലുകളുമാകുന്നു.അത് അശ്വാസികള്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുകയാണ്.

(2:23,24).

ഡോ: കെ. മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.