ഖുർആനിന്റെ വെല്ലുവിളി
ഖുർആനിന്റെ വെല്ലുവിളി
അല്ലാഹു പറഞ്ഞു:
- قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَـٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا
- (നബിയേ) പറയുക: 'തീര്‍ച്ചയായും, ഈ ക്വുര്‍ആന്‍ പോലെയുള്ളതു കൊണ്ടുവരുവാന്‍ മനുഷ്യരും, ജിന്നുകളും ഒരുമിച്ചു ചേര്‍ന്നാലും, ഇതുപോലെയുള്ളതു അവര്‍ കൊണ്ടുവരുന്നതല്ല; അവരില്‍ ചിലര്‍ ചിലര്‍ക്കു പിന്‍തുണ നല്‍കുന്നവരായിരുന്നാലും ശരി.
(17:88).
അല്ലാഹു പറഞ്ഞു:
- أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِعَشْرِ سُوَرٍ مِّثْلِهِۦ مُفْتَرَيَـٰتٍ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ
- അതല്ല, അവര്‍ പറയുന്നുവോ: 'അവന്‍ ഇതു കെട്ടിച്ചമച്ചിരിക്കയാണ്' എന്നു?! പറയുക: 'എന്നാല്‍ ഇതുപോലെയുള്ള കെട്ടിച്ചമച്ചുണ്ടാക്കപ്പെട്ട ഒരു പത്തു 'സൂറത്തു' [അദ്ധ്യായം]കള്‍ നിങ്ങള്‍ കൊണ്ടുവരുവിന്‍; അല്ലാഹുവിനു പുറമെ, നിങ്ങള്‍ക്കു സാധ്യമായവരെ(യെല്ലാം) നിങ്ങള്‍ (സഹായത്തിനു) വിളിച്ചു കൊള്ളുവിന്‍, നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍! [അതൊന്നു കാണാമല്ലോ!]
(11:13).
അല്ലാഹു പറഞ്ഞു:
- أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِسُورَةٍ مِّثْلِهِۦ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ
- അതല്ല, 'അത് അവന്‍ (നബി) കെട്ടിച്ചമച്ചിരിക്കയാണ്' എന്ന് അവര്‍ പറയുന്നുവോ?! പറയുക: `എന്നാല്‍, അതുപോലെയുള്ള ഒരു `സൂറത്ത്' [അദ്ധ്യായം] നിങ്ങള്‍ കൊണ്ടുവരുവീന്‍; അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക് സാധിക്കുന്നവരെ (യെല്ലാം) നിങ്ങള്‍ വിളിച്ചും കൊള്ളുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍!'.
(10:38).
അല്ലാഹു പറഞ്ഞു:
- وَإِن كُنتُمْ فِى رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا۟ بِسُورَةٍ مِّن مِّثْلِهِۦ وَٱدْعُوا۟ شُهَدَآءَكُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ
- നമ്മുടെ അടിയാന്റെ മേല്‍ നാം അവതരിപ്പിച്ചതിനെ സംബന്ധിച്ച് നിങ്ങള്‍ വല്ല (വിധേനയും) സന്ദേഹത്തിലാണെങ്കില്‍ അതു പോലെയുള്ള ഒരു സൂറത്ത് (അദ്ധ്യായം) നിങ്ങള്‍ കൊണ്ടുവരുവിന്‍; അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സാക്ഷികളെ (സഹായികളെ) നിങ്ങള്‍ വിളിക്കുകയും ചെയ്ത്‌കൊള്ളുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍! (അതൊന്നു കാണാമല്ലോ).
- فَإِن لَّمْ تَفْعَلُوا۟ وَلَن تَفْعَلُوا۟ فَٱتَّقُوا۟ ٱلنَّارَ ٱلَّتِى وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ ۖ أُعِدَّتْ لِلْكَـٰفِرِينَ
- എന്നിട്ട് നിങ്ങള്‍ (അതു) ചെയ്തില്ലെങ്കില്‍, നിങ്ങള്‍ (ഒരിക്കലും) ചെയ്കയില്ല തന്നെ. എന്നാല്‍, നിങ്ങള്‍ യാതൊരു നരകത്തെ സൂക്ഷിച്ചുകൊള്ളണം: അതില്‍ കത്തിക്കപ്പെടുന്നത് (അതിന്റെ ഇന്ധനം) മനുഷ്യരും കല്ലുകളുമാകുന്നു.അത് അശ്വാസികള്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുകയാണ്.
(2:23,24).
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment