ഖബ്ർ ശിക്ഷ ഇല്ലന്നൊ?
ഖബ്ർ ശിക്ഷ ഇല്ലന്നൊ?
ചിലർ പറയുന്നു : അല്ലാഹുവിന്റെ ശിക്ഷ പരലോകത്ത് മാത്രമേ ഉണ്ടാവുകയുള്ളൂ, ഖബ്ർ ശിക്ഷ ഉണ്ടാവില്ല, വിചാരണക്ക് മുമ്പ് ശിക്ഷിക്കുന്നത് അനീതിയാണെന്ന്, പ്രഹസനമാണെന്ന്.
എന്നാൽ സത്യമെന്തെന്നാൽ ഖുർആനിൽ പറയുന്നു, അല്ലാഹുവിന്റെ ശിക്ഷ, ഇഹലോകത്തുണ്ട്, റൂഹിനെ പിടിക്കുന്ന സമയം ഉണ്ട്, ഖബ്റിലുണ്ട്, പരലോകത്ത് ഉണ്ട്. ഖുർആനിൽ ഖബ്റിൽ ശിക്ഷയുണ്ട് എന്നതിന്, ഒന്നല്ല മറിച്ച് നിരവധി ആയത്തുകളുടെ തെളിവുകളുണ്ട്.
സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അല്ലാഹു ഖബ്റിൽ ശിക്ഷിക്കുന്നത്, അല്ലാഹുവിനെ കണ്ട്മുട്ടുന്നതിന് മുമ്പ് പാപങ്ങൾ പൊറുക്കാനാണ്. ഇത് നീതിയാണ് അനീതിയല്ല, പ്രഹസനമല്ല.
അബൂ ഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:
حَدَّثَنَا مُحَمَّدُ بْنُ عَبْدِ الأَعْلَى، حَدَّثَنَا يَزِيدُ بْنُ زُرَيْعٍ، عَنْ مُحَمَّدِ بْنِ عَمْرٍو، عَنْ أَبِي سَلَمَةَ، عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " مَا يَزَالُ الْبَلاَءُ بِالْمُؤْمِنِ وَالْمُؤْمِنَةِ فِي نَفْسِهِ وَوَلَدِهِ وَمَالِهِ حَتَّى يَلْقَى اللَّهَ وَمَا عَلَيْهِ خَطِيئَةٌ " . قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ
" സത്യവിശ്വാസികളായ പുരുഷനെയോ സ്ത്രീയെയോ, സ്വന്തത്തിന്റെയും സന്താനങ്ങളുടെയും സ്വത്തുക്കളുടെയും പേരിൽ, ഒരു പാപവുമില്ലാതെ അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ നിരന്തരം പരീക്ഷണം തുടരുക തന്നെ ചെയ്യും ".
(ജാമിഅത്ത്-തിർമിദി 2399 ).
അല്ലാഹുവിന്റെ ശിക്ഷ, ഇഹലോകത്തുണ്ട്, റൂഹിനെ പിടിക്കുന്ന സമയം ഉണ്ട്, ഖബ്റിലുണ്ട് , എന്നതിന് ഖുർആനിലുള്ള തെളിവുകൾ:
1 . ഇഹലോകത്തുള്ള ശിക്ഷ:
അല്ലാഹു പറഞ്ഞു:
فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ
" ആകയാല്‍, അദ്ദേഹത്തിന്റെ (നബി صلى الله عليه وسلم യുടെ) കല്‍പനക്ക് എതിരു പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ക്ക് വല്ല പരീക്ഷണവും ബാധിക്കുകയോ, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് കരുതി (സൂക്ഷിച്ചു) കൊള്ളട്ടെ ".
(24:64).
തഫ്സീർ ബഗവിയിൽ
ഇപ്രകാരം കാണാം :
( أن تصيبهم فتنة ) قال مجاهد : بلاء في الدنيا
(അവര്‍ക്ക് വല്ല പരീക്ഷണവും ബാധിക്കുകയോ)
(ഖുർആൻ ഇറങ്ങിയതിന് സാക്ഷിയായ അല്ലാഹു പഠിപ്പിച്ച വ്യാഖ്യാനം നേരിട്ട് നബി صلى الله عليه وسلم യിൽ നിന്നും പഠിച്ച തഫ്സീറിന്റെ ഇമാം ഇബ്‌നു അബ്ബാസ് رضي الله عنه വിന്റെ ശിഷ്യൻ ) ഇമാം മുജാഹിദ് رحمه الله പറഞ്ഞു: അതായതു ഇഹലോകത്തുള്ള വിപത്ത്.
2. മലക്കുകൾ റൂഹ് പിടിക്കുന്ന സമയം തന്നെ ഇഹലോകം വെടിയുന്നവരുടെ ശിക്ഷ ആരംഭിക്കും എന്ന് ഖുർആനിൽ:
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ قَالَ أُوحِىَ إِلَىَّ وَلَمْ يُوحَ إِلَيْهِ شَىْءٌ وَمَن قَالَ سَأُنزِلُ مِثْلَ مَآ أَنزَلَ ٱللَّهُ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّٰلِمُونَ فِى غَمَرَٰتِ ٱلْمَوْتِ وَٱلْمَلَٰٓئِكَةُ بَاسِطُوٓا۟ أَيْدِيهِمْ أَخْرِجُوٓا۟ أَنفُسَكُمُ ۖ ٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَقُولُونَ عَلَى ٱللَّهِ غَيْرَ ٱلْحَقِّ وَكُنتُمْ عَنْ ءَايَٰتِهِۦ تَسْتَكْبِرُونَ
" അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു എന്ന് പറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട് ? ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്. ( എന്ന് മലക്കുകള്‍ പറയും.) ".
(6:93).
3 . ഖബ്റിലെ ശിക്ഷ, ഖുർആനിൽ നിന്നും നിരവധി തെളിവുകൾ താഴെ:
അല്ലാഹു പറഞ്ഞു:
ألهاكم التكاثر حتى زرتم المقابر كلا سوف تعلمون ثم كلا سوف تعلمون
" പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു,.
നിങ്ങള്‍ ഖബ്ര്‍സ്ഥാനങ്ങളെ സന്ദര്‍ശിക്കുന്നത് വരേക്കും.
നിസ്സംശയം, വഴിയെ നിങ്ങള്‍ക്ക് അറിഞ്ഞുകൊള്ളും! പിന്നെയും, നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും!
(102:1-4).
തഫ്സീർ ഖുർതുബിയിൽ كَلَّا سَوْفَ تَعْلَمُونَ എന്ന ആയതിന്റെ തഫ്സീറിൽ ഇപ്രകാരം കാണാം :
وقال ابن عباس : كلا سوف تعلمون ما ينزل بكم من العذاب في القبر . ثم كلا سوف تعلمون : في الآخرة إذا حل بكم العذاب . فالأول في القبر ، والثاني في الآخرة ;
(ഖുർആൻ ഇറങ്ങിയതിന് സാക്ഷിയായ, അല്ലാഹു പഠിപ്പിച്ച വ്യാഖ്യാനം നേരിട്ട് നബി صلى الله عليه وسلم യിൽ നിന്ന് പഠിച്ച തഫ്സീറിന്റെ ഇമാം) ഇബ്‌നു അബ്ബാസ് رضي الله عنه പറഞ്ഞു: "നിസ്സംശയം, വഴിയെ നിങ്ങള്‍ക്ക് അറിഞ്ഞുകൊള്ളും: അതായത് നിങ്ങൾക്ക് ഖബ്റിൽ ഇറങ്ങുന്ന ശിക്ഷ .
നിസ്സംശയം , വീണ്ടും നിങ്ങൾ അറിയും: അതായത് പരലോകത്ത് നിങ്ങൾക്ക് ശിക്ഷ വരുമ്പോൾ. അപ്പോൾ ആദ്യത്തേത് ഖബ്റിലും രണ്ടാമത്തേത് ആഖിറത്തിലും ".
.
قلت : فتضمنت السورة القول في عذاب القبر . وقد ذكرنا في كتاب ( التذكرة ) أن الإيمان به واجب ، والتصديق به لازم ; حسبما أخبر به الصادق ، وأن الله تعالى يحيي العبد المكلف في قبره ، برد الحياة إليه ، ويجعل له من العقل في مثل الوصف الذي عاش عليه ; ليعقل ما يسأل عنه ، وما يجيب به ، ويفهم ما أتاه من ربه ، وما أعد له في قبره ، من كرامة وهوان . وهذا هو مذهب أهل السنة ، والذي عليه الجماعة من أهل الملة .
ഞാൻ (ഖുർതുബി) പറഞ്ഞു:
" ഈ സൂറത്ത് ഖബറിലെ ശിക്ഷയെക്കുറിച്ചുള്ള വചനം ഉൾകൊള്ളുന്നുണ്ട്. സത്യവാനായ (നബി صلى الله عليه وسلم) പറഞ്ഞതനുസരിച്ച് അതിനെക്കുറിച്ചുള്ള വിശ്വാസം നിർബന്ധമാണെന്നും അതിനെ സത്യപ്പെടുത്തൽ അനിവാര്യമാണെന്നും, നാം التذكرة എന്ന പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അല്ലാഹുതആല മുകല്ലഫായ ദാസനെ അവന്റെ ഖബ്റിൽ ജീവിപ്പിക്കുന്നു, അവനിലേക്ക് ജീവൻ തിരികെ കൊണ്ടുവന്ന്, അവൻ ജീവിചിരുന്നപ്പോൾ ഉണ്ടായിരുന്ന ചിന്തക്ക് (ബുദ്ധിക്ക്) സമാനമായ ഒരു ചിന്ത നൽകുകയും ചെയ്യുന്നു; അവനോട് (ഖബറിൽ) എന്താണ് ചോദിക്കപ്പെടുന്നതെന്നും, അവൻ എന്താണ് ഉത്തരം നൽകുന്നതെന്നും ചിന്തിക്കാൻ വേണ്ടിയും, അതുപോലെ തന്റെ രക്ഷിതാവിങ്കൽ നിന്ന് തനിക്ക് വന്നെത്തിയതെന്താണെന്നും, മാന്യമായതും അപമാനകരമായതുമായി തന്റെ ഖബറിൽ അവൻ ഒരുക്കി വെച്ച കാര്യങ്ങൾ അവന് മനസ്സിലാക്കാൻ വേണ്ടിയും അവനു നൽകിയ അതേ ബുദ്ധി . ഇതാണ് അഹ്ലുസ്സുന്നയുടെ അഭിപ്രായം, ഈ ഉമ്മത്തിലെ അൽ ജമാത്ത് (ഖുർആൻ ഇറങ്ങിയതിന് സാക്ഷികളായ അല്ലാഹു പഠിപ്പിച്ച വ്യാഖ്യാനം നേരിട്ട് നബി صلى الله عليه وسلم യിൽ നിന്നും പഠിച്ച സഹാബാക്കൾ رضي الله عنهم) നിലകൊണ്ടതും ഈ അഭിപ്രായത്തിലാണ് ".
അറബി ഗ്രാമർ നിയമ പ്രകാരം ثُمَّ സൂചിപ്പിക്കുന്നത്, ഒരവധി കഴിഞ്ഞ ശേഷം എന്നാണ്. ക്രമം തെറ്റുകയുമില്ല.
അപ്പോൾ
كلا سوف تعلمون
എന്നത് ഖബ്റിലെ ശിക്ഷ ,
പിന്നെ َّثُم
എന്ന് പറഞ്ഞു, പിന്നെ വീണ്ടും
كلا سوف تعلمون
അഥവ ഒരവധി കഴിഞ്ഞാൽ
അത് , ആഖിറത്തിലെ ശിക്ഷ.
മറ്റൊരിടത്തു അല്ലാഹു പറഞ്ഞു:
سنعذبهم مرتين ثم يردون إلى عذاب عظيم
" നാമവരെ രണ്ട് പ്രാവശ്യം ശിക്ഷിക്കുന്നതാണ്; പിന്നീട്, വമ്പിച്ച ഒരു ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും ".
(9:101).
തഫ്സീർ തബരി:
وقوله: (سنعذبهم مرتين)، يقول: سنعذب هؤلاء المنافقين مرتين، إحداهما في الدنيا, والأخرى في القبر
" (നാം അവരെ രണ്ടുതവണ ശിക്ഷിക്കും) എന്ന വചനത്തിന്റെ വിവക്ഷ : അവൻ പറയുന്നു: ഈ കപടവിശ്വാസികളെ നാം രണ്ടുതവണ ശിക്ഷിക്കും, ഒന്ന് ഇഹലോകത്തും മറ്റൊന്ന് ഖബ്റിലും ".
അല്ലാഹു പറഞ്ഞു:
وَإِنَّ لِلَّذِينَ ظَلَمُوا عَذَابًا دُونَ ذَٰلِكَ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
" അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു നിശ്ചയമായും അതു കൂടാതെ (വേറെ)യും ശിക്ഷയുണ്ട്. എങ്കിലും, അവരില്‍ അധികമാളും അറിയുന്നില്ല ".
(52:47).
തഫ്സീർ തബരി:
فقال بعضهم: هو عذاب القبر.
അവരിൽ ചിലർ ( ഖുർആൻ ഇറങ്ങിയതിന് സാക്ഷികളായായ അല്ലാഹു പഠിപ്പിച്ച വ്യാഖ്യാനം നേരിട്ട് നബി صلى الله عليه وسلم യിൽ നിന്നും പഠിച്ച സലഫുകൾ- സച്ചരിതരായ മുൻഗാമികൾ) പറഞ്ഞു: ഇത് (അതു കൂടാതെ (വേറെ)യും ശിക്ഷയുണ്ട് ): അത് ഖബ്റിലെ ശിക്ഷയാണ്.
عن عليّ, عن ابن عباس, وقوله ( وَإِنَّ لِلَّذِينَ ظَلَمُوا عَذَابًا دُونَ ذَلِكَ ) يقول: عذاب القير قبل عذاب يوم القيامة
ഇബ്‌നു അബ്ബാസിൽ നിന്നും, رضي الله عنه അദ്ദേഹം പറഞ്ഞു അഹുവിന്റെ വചനം (അതു കൂടാതെ (വേറെ)യും ശിക്ഷയുണ്ട്) , ഖിയാമത്ത് നാളിന് മുമ്പ് ഖബ്റിലെ ശിക്ഷയാണ്.
അല്ലാഹു പറഞ്ഞു:
ومن أعرض عن ذكري فإن له معيشة ضنكا ونحشره يوم القيامة أعمى
" ആരെങ്കിലും, എന്റെ ഉല്‍ബോധനത്തെ വിട്ടു തിരിഞ്ഞുകളഞ്ഞാല്‍, നിശ്ചയമായും അവനു ഇടുങ്ങിയ ഒരു ജീവിതം ഉണ്ടായിരിക്കുന്നതാണ്; ഖിയാമത്തുനാളില്‍, അവനെ നാം അന്ധനായ നിലയില്‍ (എഴുന്നേല്‍പ്പിച്ച്) ഒരുമിച്ചുകൂട്ടുന്നതുമാണ് ".
(20:124).
തഫ്സീർ തബരി:
وقال آخرون: بل عنى بذلك: أن ذلك لهم في البرزخ، وهو عذاب القبر
മറ്റുചിലർ ( ഖുർആൻ ഇറങ്ങിയതിന് സാക്ഷികളായ അല്ലാഹു പഠിപ്പിച്ച വ്യാഖ്യാനം നേരിട്ട് നബി صلى الله عليه وسلم യിൽ നിന്നും പഠിച്ച സലഫുകൾ- സച്ചരിതരായ മുൻഗാമികൾ) പറഞ്ഞു: എന്നാൽ , അവൻ ഉദ്ദേശിച്ചത് ഇതാണ്: ഇത് (ഇടുങ്ങിയ ഒരു ജീവിതം) ബർസകിൽ അവർക്കുള്ളതാണ്, അത് ഖബ്റിലെ ശിക്ഷയാണ്.
عن أبي سعيد الخدريّ، قال في قول الله ( مَعِيشَةً ضَنْكًا ) قال: عذاب القبر.
അബൂ സഈദ് അൽ ഖുദ്രീ رضي الله عنه വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇടുങ്ങിയ ഒരു ജീവിതം ഖബ്റിലെ ശിക്ഷയാണ്.
അല്ലാഹു പറഞ്ഞു:
النار يعرضون عليها غدوا وعشيا ويوم تقوم الساعة أدخلوا آل فرعون أشد العذاب
നരകം! രാവിലെയും, വൈകുന്നേരവും അവർ അതിങ്കൽ (ഖബ്റിൽ) പ്രദർശിപ്പിക്കപ്പെടുന്നു. (ഖിയാമത്താകുന്ന) അന്ത്യഘട്ടം നിലവിൽവരുന്ന ദിവസമാകട്ടെ, (കൽപനയുണ്ടാകും:) 'ഫിർഔന്റെ ആൾക്കാരെ ഏറ്റവും കഠിനശിക്ഷയിൽ പ്രവേശിപ്പിക്കുവിൻ' (എന്ന്)!
(40:46).
ചില ഖബ്ർ ശിക്ഷ നിഷേധികൾ പറയുന്നു, ഈ ആയത്തിലെ ഖബ്ർ ശിക്ഷ ഫിർഔനിന് മാത്രമാണെന്ന്. എന്നാൽ അഹ്ലുസ്സുന്നയുടെ ഒരു പണ്ഡിതനും അങ്ങനെ പറഞ്ഞിട്ടില്ല. മാത്രമല്ല ഈ ആയത്തിൽ തന്നെ ഖബ്ർ ശിക്ഷ ഫിർഔനിന് മാത്രമല്ല, അദ്ദേഹത്തിന്റെ കൂടെയുള്ള മുഴുവൻ സത്യനിഷേധികൾക്കും ഉണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.അത് കൊണ്ട് അല്ലാഹുവിനെ ധിക്കരിച്ച ഏതൊരാൾക്കും ഖബ്ർ ശിക്ഷ ഉണ്ടാകും. അത് കൊണ്ട് ഇത് ഫിർഔനിന് മാത്രമുള്ള ശിക്ഷ എന്ന് പറയുന്നത് അബദ്ധമാണ്.
ചിലർ പറയുന്നു, ഈ നരകം ഫിർഔനിന് കാണിക്കുന്നു എന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ ജീവിത കാലത്തായിരുന്നു. അത് ഫിർഔനിന് ജീവിതത്തിൽ കിട്ടിയ ഉത്ബോധനമാണ്, പരലോകത്ത് അതിന്റെ ഫലം കാണുമെന്ന്. അല്ല,
النار يعرضون
നരകത്തെ പ്രദർശിപ്പിക്കപ്പെടുന്നു എന്ന് വ്യക്തമായി ഖുർആനിൽ പറഞ്ഞിരിക്കുന്നു.
മറ്റൊന്ന് അല്ലാഹു
يعرضون
പ്രദർശിപ്പിക്കപ്പെടുന്നു എന്ന് പറയുമ്പോൾ, അത് വർത്തമാന കാല ക്രിയയാണ്. അഥവാ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. അത് കൊണ്ട് ഈ സംഭവം ഇപ്പോഴും നടന്ന് കൊണ്ടിരിക്കുന്നുണ്ട്. അത് കൊണ്ട് ഇത് ഖബ്ർ ശിക്ഷ തന്നെ. സംശയമില്ല.
ഖബ്ർ ശിക്ഷ ഇല്ല എന്നതിന് ചിലർ ഉദ്ധരിക്കുന്ന ആയത്താണ്, അല്ലാഹു പറഞ്ഞു:
قَالُوا۟ يَـٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَـٰذَا مَا وَعَدَ ٱلرَّحْمَـٰنُ وَصَدَقَ ٱلْمُرْسَلُونَ
അവര്‍ പറയും: ‘ ഞങ്ങളുടെ നാശമേ! ആരാണ് ഞങ്ങള്‍ ഉറങ്ങുന്നിടത്തു നിന്നു ഞങ്ങളെ (ഉയിര്‍ത്തു) എഴുന്നേല്‍പ്പിച്ചത്?! ഇതു പരമകാരുണികനായുള്ളവന്‍ നമ്മോടു വാഗ്ദാനം ചെയ്കയും, ‘മുര്‍സലു’കള്‍ സത്യം പറയുകയും ചെയ്തിട്ടുള്ളതാകുന്നു.’
(36:52).
തഫ്സീർ ഇബ്നു കസീർ പറഞ്ഞു:
" അവരുടെ ഖബറുകളിൽ അവർ ശിക്ഷിക്കപ്പെടുമെന്ന വസ്തുതയ്ക്ക് ഇത് വിരുദ്ധമല്ല, കാരണം പിന്നീട് വരാനിരിക്കുന്ന കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, അത് ഒരു ഉറക്കം പോലെ തോന്നും ".
മറ്റു തഫ്സീറുകളിൽ വന്നത്:
പെട്ടെന്നുണ്ടാകുന്ന അതിഭയാനകമായ ഈ സംഭവവികാസത്തില്‍ മനുഷ്യന്‍ അമ്പരന്നു പോകുന്നു. ഈ അവസരത്തില്‍ അവിശ്വാസികളുടെ ഭയവും, പരിഭ്രമവും എത്രമാത്രമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. തങ്ങള്‍ ഇപ്പോള്‍ നേരില്‍ത്തന്നെ കണ്ടു കഴിഞ്ഞ ഈ പരലോകജീവിതത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇതേവരെ ഖബറുകളില്‍ തങ്ങള്‍ ഉറങ്ങി വിശ്രമിച്ചു കിടക്കുകയായിരുന്നുവെന്നു അവര്‍ക്ക് തോന്നിപ്പോകും. അങ്ങനെ, പരിഭ്രമത്തിന്റെ കാഠിന്യം നിമിത്തം അവര്‍ സ്വയം പറയും: ‘കഷ്ടമേ! ആരാണ് ഞങ്ങള്‍ ഉറങ്ങികിടന്നിരുന്നേടത്തു നിന്ന് ഞങ്ങളെ എഴുന്നേല്‍പ്പിച്ചത്?!’
സുഖകരമായ ഒരവസ്ഥക്കു ശേഷം, അതിനേക്കാള്‍ ഉയര്‍ന്ന തരത്തിലുള്ള ഒരു സൗഖ്യാവസ്ഥ കൈവരുമ്പോള്‍, അതിനു മുമ്പത്തെ അവസ്ഥയെ നിസ്സാരമായി ഗണിക്കലും, ഒരു വിഷമാവസ്ഥക്കു ശേഷം അതിനെക്കാള്‍ വമ്പിച്ച ഒരു വിഷമഘട്ടം നേരിടുമ്പോള്‍ മുമ്പത്തെ വിഷമം മറന്നു പോകലും മനുഷ്യന്‍റെ പതിവാണ്.
ഒരു മുസ്ലിം എല്ലാ നിസ്കാരത്തിലും ദുആ ചെയ്യുന്നതാണ്, ഖബ്റിലെ ശിക്ഷയിൽ നിന്നും അഭയം തേടൽ.
അബൂഹുറൈറ رضي الله عنه നിവേദനം: അല്ലാഹുവിൻ്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു:
عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا تَشَهَّدَ أَحَدُكُمْ فَلْيَسْتَعِذْ بِاللَّهِ مِنْ أَرْبَعٍ يَقُولُ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ
നിങ്ങളിൽ ആരെങ്കിലും തശഹ്ഹുദ് ചൊല്ലിയാൽ ( നിസ്കാരത്തിൽ അവസാന ഇരുത്തത്തിൽ) അവൻ നാല് കാര്യങ്ങൾ നിന്ന് അല്ലാഹുവിനോട് അഭയം തേടട്ടെ. . അവൻ പറയട്ടെ: അല്ലാഹുവേ, നരകശിക്ഷയിൽ നിന്നും, ഖബ്റിലെ ശിക്ഷയിൽ നിന്നും, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങളിൽ നിന്നും, ദജ്ജാലിൻ്റെ പരീക്ഷണങ്ങളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
(അൽ-ബുഖാരി, മുസ്ലിം).
ചിലരുടെ ചോദ്യങ്ങൾ:
ഖബറിൽ ശിക്ഷ എങ്ങനെ അനുഭവിക്കുന്നു എന്ന് പറയാൻ സാധിക്കും, കാരണം മയ്യിത്ത് അനങ്ങാതെ കിടക്കുകയാണല്ലൊ? എന്ന രീതിയിൽ സംശയമുന്നയിച്ച ഖബ്ർ ശിക്ഷയെ നിഷേധിക്കുന്നവരോട് പണ്ഡിതന്മാർ പറയുന്നു:
അവരോടുള്ള മറുപടി, സ്വപ്നം കാണുന്ന ഒരു വ്യക്തി, ഭയാനകമായ കാര്യങ്ങൾ കാണുന്നു, എന്നാൽ അദ്ദേഹത്തിന്റെ അടുത്തുള്ള വ്യക്തി, ഈ സ്വപ്നം കാണുന്ന വ്യക്തി അനങ്ങാതെ കിടക്കുന്നതാണല്ലൊ കാണുന്നത്.
ചിലർ പറയുന്നു, എന്തിന് ഖബ്ർ ശിക്ഷയെ കുറിച്ച് പറഞ്ഞു ഭീതിപ്പെടുത്തുന്നു? അവർക്കുള്ള മറുപടി, നരക ശിക്ഷ കൊണ്ടും ഭീതി തന്നെ അല്ലെ?
ചിലർ പറയുന്നു ഖബ്ർ ശിക്ഷ അസാധ്യമാണെന്ന്. പണ്ഡിതൻമാർ പറയുന്നു, മരണപ്പെട്ടുപോയ നമ്മുടെ പൂർവ്വികരോട്, ആധുനിക കണ്ടുപിടിത്തങ്ങളെ കുറിച്ച് എങ്ങാനും അറിയിക്കാൻ സാധിച്ചാൽ , രണ്ട് രീതിയിൽ അവർ പ്രതികരിക്കാം. ഒരു കൂട്ടർ "അവ അസാധ്യം" എന്ന് പറയും. ഇവർ ബുദ്ധി കൊണ്ട് ചിന്തിക്കാത്തവരാണ്.
മറ്റൊരു കൂട്ടർ പറയും , "വിശ്വസിക്കാൻ പ്രയാസമുണ്ട്, എന്നാൽ അസാധ്യമല്ല". ഇവരാണ് ബുദ്ധി കൊണ്ട് ചിന്തിക്കുന്നവർ.
അത് കൊണ്ട് ഖബ്ർ ശിക്ഷ ചിലർക്ക് വിശ്വസിക്കാൻ പ്രയാസമുണ്ടെങ്കിലും അസാധ്യം എന്ന് പറയരുത്. മാത്രമല്ല അത് മുകളിൽ കൊടുത്ത നിരവധി ഖുർആൻ വചനങ്ങളുടെ നിഷേധമാവും.
അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്
Comments
Post a Comment