മുസ്ലിം ഐക്യം

നബി صلى الله عليه وسلم 'സലഫായിരുന്നു'. അത് കൊണ്ട് മുസ്ലിംകൾ 'സലഫി'കളാകണം. അതാണ് ഐക്യത്തിന്റെയും, മോക്ഷത്തിന്റെയും മാർഗം.


തബ്ലീഗ് ജമാഅത്ത് അല്ലെങ്കിൽ ദീനിന് പരിശ്രമിക്കുന്ന കക്ഷി, ജമാഅത്തെ ഇസ്ലാമി, സമസ്ത, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ , ഇന്നത്തെ പിളർന്ന കേരള നദ്‌വത്തുൽ മുജാഹിദീൻ സംഘടന രൂപത്തിലുള്ള  പ്രബോധന രീതികൾ,  നബി صلى الله عليه وسلم യുടെ കാലത്തൊ, സച്ചരിതരായ സലഫുകളുടെ ( മുൻഗാമികളുടെ) കാലത്തൊ ഉണ്ടായിട്ടില്ല.  

മാത്രമല്ല , ഈ കക്ഷികൾ ഖുർആനും സുന്നത്തും സലഫുകളും പരിചയപ്പെടുത്താത്ത,  കേവലം തങ്ങളുണ്ടാക്കിയ സംഘടന/ കക്ഷി നാമങ്ങളിലേക്ക് ചേർത്തി പറയുകയും അതിൽ പെരുമ നടിക്കുകയും ചെയ്യുന്നു.

  

എന്നാൽ നബി صلى الله عليه وسلم ഫാത്തിമ رضي الله عنها യോട് പറഞ്ഞത്:


" نِعْمَ السَّلَفُ أَنَا لَكِ "



" ഞാൻ നിനക്ക് ഒരു അനുഗ്രഹീത സലഫാകുന്നു (മുൻഗാമിയാകുന്നു) ".

സഹീഹുൽ ബുഖാരി (3623).

 സഹീഹുൽ മുസ്ലിം (2450).


അല്ലാഹു പറഞ്ഞു:


وَٱلسَّـٰبِقُونَ ٱلْأَوَّلُونَ مِنَ ٱلْمُهَـٰجِرِينَ وَٱلْأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَـٰنٍ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ وَأَعَدَّ لَهُمْ جَنَّـٰتٍ تَجْرِى تَحْتَهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ 


'മുഹാജിറു'കളില്‍നിന്നും, 'അന്‍സ്വാരി'കളില്‍ നിന്നും ആദ്യത്തെവരായ മുന്‍കടന്നവരും, (സഹാബികൾ) (നിഷ്‌കളങ്കം) സുകൃതം ചെയ്‌തുകൊണ്ട്‌ അവരെ ക്യത്യമായി പിന്‍തുടര്‍ന്നവരും, അവരെക്കുറിച്ച്‌ അല്ലാഹു തൃപ്‌തിപ്പെട്ടിരിക്കുന്നു; അവര്‍ അവനെക്കുറിച്ചും തൃപ്‌തിപ്പെട്ടിരിക്കുന്നു; അടിഭാഗത്ത്‌ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളെ അവര്‍ക്കുവേണ്ടി അവന്‍ ഒരുക്കി വെക്കുകയും ചെയ്‌തിരിക്കുന്നു; അതില്‍ (അവര്‍) എന്നെന്നും നിത്യവാസികളായിക്കൊണ്ട്‌. അതത്രെ വമ്പിച്ച വിജയം.


(9:100).


നബി صلى الله عليه وسلم പറഞ്ഞു:



" إن اليهود افترقت على إحدى وسبعين فرقة ، وإن النصارى افترقوا على ثنتين وسبعين فرقة ، وستفترق أمتي على ثلاث وسبعين فرقة ، كلها في النار إلا فرقة واحدة " . قالوا : ومن هم يا رسول الله ؟ قال : " ما أنا عليه وأصحابي ". 


" യഹൂദർ എഴുപത്തിയൊന്ന് കക്ഷികളായി പിളർന്നു, ക്രിസ്ത്യാനികൾ എഴുപത്തിരണ്ട് കക്ഷികളായി പിളർന്നു, എന്റെ സമുദായം എഴുപത്തിമൂന്നു കക്ഷികളായി പിളരും, ഒരു കക്ഷിയൊഴികെ, എല്ലാവരും നരകത്തിലായിരിക്കും. അവർ (സഹാബികൾ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അവർ (ആ രക്ഷപ്പെട്ട , ഭിന്നിക്കാത്ത കക്ഷി) ആരാണ്

അദ്ദേഹം (നബി صلى الله عليه وسلم) പറഞ്ഞു: ഞാനും എന്‍റെ സഹാബികളും സ്വീകരിച്ച മാര്‍ഗ്ഗം സ്വീകരിക്കുന്നവരാണു അവർ".


(തഫ്സീർ ഇബ്നു കസീർ - 11:118,119).


അത് കൊണ്ട് നബി صلى الله عليه وسلم യും, സഹാബികളും رضي الله عنهم  ആണ് സലഫുകൾ. ആ മുൻഗാമികളെ ക്യത്യമായി പിൻപറ്റുന്നവർക്കാണ് സലഫികൾ എന്ന് പറയുക. പൂർവ്വികരായ പണ്ഡിതൻമാരെല്ലാം ഉപയോഗിച്ച പദം. അത് കൊണ്ട് ഇത് ഒരു പുത്തൻ പദമോ, പിൽക്കാലത്ത് വന്ന ഒരു പുത്തൻ ബിദ്ഈ സംഘടനയോ അല്ല. അല്ലാഹുവിന്റെ വഹ്യന്റെ അടിസ്ഥാനത്തിൽ നബി صلى الله عليه وسلم യുടെ നാവിൽ നിന്ന് വന്ന പദമാണ് സലഫ്


അത് കൊണ്ട് നാം മുസ്‌ലിംകൾ സലഫികൾ ആവുക. മുൻഗാമികളെ ക്യത്യമായി പിൻപറ്റുന്നവർ. അതിനൊരു പ്രസിഡന്റോ, സെക്രട്ടറിയോ, അമീറോ ഇല്ല. ഇന്നത്തെ സംഘടനകൾക്കും , അധിക  കക്ഷികൾക്കും, അവ സ്ഥാപിച്ച നേതാക്കൾ ഉണ്ട്. ഈ സ്ഥാപക നേതാക്കൾക്ക് അവരുടെതായ പുത്തൻ രീതികളുമുണ്ട്. അതാണ് അവർ സമൂഹത്തെ പഠിപ്പിക്കുന്നത്.എന്നാൽ സലഫികളുടെ നേതാവ് നബി صلى الله عليه وسلم യാണ്. നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച സഹാബികൾ رضي الله عنهم ആയത് കൊണ്ട്,  അവർ മനസ്സിലാക്കിയത് പോലെ  ഇസ്ലാമിനെ മനസ്സിലാക്കുന്നു, കർമത്തിൽ കോണ്ടുവരുന്നു, അവരുടെ രീതി പിൻപറ്റുന്നു.


അല്ലാഹു പറഞ്ഞു:


فَإِنْ ءَامَنُوا۟ بِمِثْلِ مَآ ءَامَنتُم بِهِۦ فَقَدِ ٱهْتَدَوا۟ ۖ وَّإِن تَوَلَّوْا۟ فَإِنَّمَا هُمْ فِى شِقَاقٍ ۖ 


" എന്നിട്ട്, നിങ്ങള്‍ (സഹാബികൾ رضي الله عنهم ) ഏതൊന്നില്‍ വിശ്വസിച്ചിരിക്കുന്നുവോ അപ്രകാരമുള്ളതില്‍ അവരും (അവിശ്വാസികളും, അല്ലാത്തവരും) വിശ്വസിച്ചുവെങ്കില്‍ അവര്‍ സന്‍മാര്‍ഗം പ്രാപിച്ചു കഴിഞ്ഞു. അവര്‍ തിരിഞ്ഞുകളയുകയാണെങ്കിലോ, നിശ്ചയമായും അവര്‍ കക്ഷി പിരിവില്‍ തന്നെയാകുന്നു ".

(2:137).


ഇബ്നു കസീർ رحمه الله പറഞ്ഞു:


 ( بمثل ما آمنتم به ) "

" أيها المؤمنون


"(നിങ്ങള്‍ ഏതൊന്നില്‍ വിശ്വസിച്ചിരിക്കുന്നുവോ)

"അല്ലയൊ സത്യവിശ്വാസികളേ "


ഈ വചനമിറങ്ങുമ്പോഴുള്ള സത്യവിശ്വാസികൾ സഹാബികളായിരുന്നു رضي الله عنهم. അവർ വിശ്വസിച്ചത് പോലെ വിശ്വസിച്ചാൽ സന്‍മാര്‍ഗം പ്രാപിച്ചു കഴിഞ്ഞു. ആ പാതയിൽ നിന്ന് തിരിഞ്ഞുകളഞ്ഞവർ  കക്ഷിത്വത്തിലാവുകയും , ഭിന്നതയിലാവുകയും ചെയ്യുന്നു. 


സഹാബികളുടെ മാര്‍ഗമല്ലാത്ത മാർഗം പിൻപറ്റിയാൽ നരകമായിരിക്കും ഫലം. 


അല്ലാഹു പറഞ്ഞു:


وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا 


" ആരെങ്കിലും അവന് സന്മാര്‍ഗം വ്യക്തമാ(യി മനസിലാ)യതിന് ശേഷം , റസൂലിനോട് ഭിന്നിച്ച് നിൽക്കുകയും, സത്യവിശ്വാസികളുടെ ( സഹാബികളുടെ) മാര്‍ഗമല്ലാത്തതിനെ അവന്‍ പിന്‍പറ്റുകയും (ചെയ്താല്‍) അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുകളയുകയും, അവനെ 'ജഹന്നമി'ല്‍ [ നരകത്തിൽ ] ഇട്ട് കരിക്കുന്നതുമാണ് . അത് എത്രയോ മോശമായ പര്യവസാനമാകുന്നു " ! 

(4:115).


അല്ലാഹു പറഞ്ഞു:


وَإِذَا قِيلَ لَهُمْ ءَامِنُوا۟ كَمَآ ءَامَنَ ٱلنَّاسُ قَالُوٓا۟ أَنُؤْمِنُ كَمَآ ءَامَنَ ٱلسُّفَهَآءُ ۗ 


'ജനങ്ങൾ ( സഹാബികൾ ) വിശ്വസിച്ചതു പോലെ നിങ്ങള്‍ വിശ്വസിക്കുവിന്‍' എന്ന് അവരോട് പറയപ്പെട്ടാല്‍ - അവര്‍ പറയും: ' വിഡ്ഡികൾ വിശ്വസിച്ചതു പോലെ ഞങ്ങള്‍ വിശ്വസിക്കുകയോ'!" 


(2:13).

സഹാബികൾ  വിശ്വസിച്ചതു പോലെ നിങ്ങള്‍ വിശ്വസിക്കുവിൻ എന്ന് അന്നത്തെ കപടവിശ്യാസികളോട് പറയപ്പെട്ടാൽ,  സഹാബികളെ വിഡ്ഢികൾ എന്ന് അവർ ആക്ഷേപിക്കുമായിരുന്നു.

അല്ലാഹു തുടരുന്നു:


أَلَآ إِنَّهُمْ هُمُ ٱلسُّفَهَآءُ وَلَـٰكِن لَّا يَعْلَمُونَ

അല്ലാ - (അറിയുക)! നിശ്ചയമായും, അവര്‍ തന്നെയാണ് വിഡ്ഢികൾ എങ്കിലും, അവര്‍ക്ക് അറിഞ്ഞുകൂടാ.

(2:13).

അത് കൊണ്ട് സഹാബികൾ വിശ്വസിച്ചത് പോലെ വിശ്വസിക്കാത്തവർ വിഡ്ഢികളാണ്. അത് കൊണ്ട് സഹാബികൾ വിശ്വസിച്ചത് പോലെ വിശ്വസിക്കൽ നിർബന്ധമാണ്.

അല്ലാഹു പറഞ്ഞു:

لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ 

നിങ്ങളില്‍ എല്ലാവര്‍ക്കും (തന്നെ) ഓരോ (നിയമ) നടപടിക്രമവും, ഓരോ തുറന്ന (കര്‍മ) മാര്‍ഗവും (രീതിയുംനാം ഏര്‍പ്പെടുത്തിയിരിക്കുന്നു ".

(5:48).


അഖീദ (വിശ്വാസം), മൻഹജ് (രീതി) എന്നിവയുമായി ബന്ധപ്പെട്ട അറിവുകൾ നബി صلى الله عليه وسلم യിൽ നിന്നും നേരിട്ട് പഠിച്ച  സഹാബികളിൽ നിന്ന് സ്വീകരിക്കണം.അവരതിൽ ഐക്യത്തിലായിരുന്നുഭിന്നിച്ചിരുന്നില്ല.അനുവർത്തനത്തിന്റെയും, ഐക്യത്തിന്റെതുമായ രീതിയാണിത്. 

കേവലം ഐക്യത്തിനു വേണ്ടി മുറവിളി കൂട്ടുന്നതോ, യോജിക്കുന്ന കാര്യങ്ങളിൽ ഒന്നിക്കുക,  വിയോജിക്കുന്നവ അവഗണിക്കുക / മാറ്റി വയ്ക്കുക തുടങ്ങിയ തെറ്റായ പുതു മനുഷ്യ നിർമിത തത്വങ്ങൾ ഉണ്ടാക്കുന്നതോ ഒന്നും യഥാർത്ഥ ഐക്യത്തിന്  സഹായിക്കുകയില്ല. അവ മോക്ഷത്തിന്റെ മാർഗമല്ല.


ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

قال العلامة ابن القيم : "أَفهام الصحابة رضي الله عنهم فوق أفهام الجميع ، وعلمهم بمقاصد نبيهم وقواعد دينه وشرعه أتم من علم كل من جاء بعدهم" (الطرق الحكمية ١ / ٣٢٤)


സഹാബത്ത് رضي الله عنهم ദീനിനെ മനസ്സിലാക്കിയത് മറ്റെല്ലാവരും മനസ്സിലാക്കിയതിനും മീതെയാണ്. നബി صلى الله عليه وسلم യുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും , അദ്ദേഹത്തിന്റെ ദീനിന്റെയും  മതനിയമത്തിന്റെയും

അടിസ്ഥാനങ്ങളെ കുറിച്ചുമുള്ള അവരുടെ അറിവ്, അവർക്ക് ശേഷം വന്ന എല്ലാവരേക്കാളും പൂർണ്ണവുമാണ്.

(അൽ ത്വുറുഖ് അൽ ഹുകുമിയ്യ 1/324).

ഷെയ്ഖ് അൽ-ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു :


قال شيخ الإسلام ابن تيمية رحمه الله كما في المجموع ٢٠٠/٢٩:


" للصحابة فهم في القرآن يخفى على أكثر المتأخرين، كما أن لهم معرفة بأمور من السنة وأحوال الرسول لايعرفها أكثر المتأخرين، فإنهم شهدوا الرسول والتنزيل، وعاينوا الرسول وعرفوا من أقواله وأفعاله وأحواله مما يستدلون به على مرادهم ما لم يعرفه أكثر المتأخرين الذين لم يعرفوا ذلك ".


" ഖുർആനിനെ കുറിച്ച് ശേഷം വന്ന അധിക പേർക്കുമില്ലാത്ത  അറിവുകൾ  സഹാബാക്കൾക്കുണ്ട്. . സുന്നത്തിൽ നിന്നുള്ള കാര്യങ്ങളും റസൂലിന്റെ അവസ്ഥകളും അവർക്ക് മറ്റുള്ളവരേക്കാളും  അറിയാമായിരുന്നതുപോലെ, അവർ റസൂലിൻറെ ജീവിതത്തിനും, ഖുർആൻ ഇറങ്ങിയതിനും സാക്ഷികളായി,അവർ ദൂതനെ കാണുകയും, അദ്ദേഹത്തിന്റെ വാക്കുകൾ, പ്രവൃത്തികൾ, അവസ്ഥകൾ എന്നിവയിൽ നിന്ന് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കുകയും ചെയ്തു. പിന്നീട് വന്നവരിൽ ഭൂരിഭാഗം പേർക്കും അറിയാത്ത കാര്യങ്ങളായിരുന്നു അവ ".

(അൽ-മജ്മൂഅ് 29/200).


അഖീദ (വിശ്വാസം), മൻഹജ് (രീതി), എന്നിവയുടെ വിജ്ഞാനം , നബി صلى الله عليه وسلم യിൽ നിന്നും നേരിട്ട് പഠിച്ച സഹാബത്ത് رضي الله عنهم വിൽ നിന്നും  സ്വീകരിക്കാതെ , പിന്നീട് വന്നവരുടെ അഭിപ്രായങ്ങൾ, ചിന്തകൾ, രീതികൾ , സ്വീകരിച്ചതാണ് ,  അനൈക്യത്തിനും, കക്ഷിത്വത്തിനും , ബിദ്അത്തുകൾക്കും (പുത്തനാചാരങ്ങൾക്കും), ഇന്ന് നാം കാണുന്ന വിവിധ സംഘടനകളും, കക്ഷികളും ഉടലെടുത്തതിനും, മുസ്ലിം സമൂഹത്തിൽ ആശയക്കുഴപ്പത്തിനും , ചിദ്രദക്കും , ഭിന്നിപ്പിനും അനൈക്യത്തിനും കാരണമായത്


ചില സംഘടനകളും കക്ഷികളും പറയും, അവർ നബി صلى الله عليه وسلم യേയും സഹാബികളേയും പിൻപറ്റുന്നവരാണെന്ന് , എന്നാൽ  , അവരുടെ വിശ്വാസത്തിലോ, രീതിയിലൊ, കർമ്മങ്ങളിലോ ഇത് കാണാൻ സാധിക്കില്ല, എന്ന് മാത്രമല്ല, അവർക്ക് ബിദ്ഈ വിശ്വാസങ്ങളും, രീതികളും, കർമങ്ങളും ആണ് ഉണ്ടാവുക. സഹാബികൾ ഈ ബിദ്അത്തുകൾക്കെതിരെ ശക്തമായി പോരാടുകയും, അവരെ സത്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്തത് ഭിന്നിച്ചു നിൽക്കുന്ന മുസ്ലിംകൾ , സത്യം മനസ്സിലാക്കി , സത്യത്തിന്റെ പാതയിൽ ഐക്യപ്പെടുത്താനാണ്


ശൈഖ് ഉസൈമീൻ رحمه الله പറഞ്ഞതിന്റെ രത്നച്ചുരുക്കം: " സലഫികളിൽ ചിലരുണ്ട്, അവർ  കർമശാസ്ത്ര വിഷയത്തിൽ പക്ഷപാതിത്വം കാണിക്കുകയും, , ഈ സലഫികളോട് കർമശാസ്ത്ര വിഷയത്തിൽ യോജിച്ചിക്കാത്ത, സത്യത്തിലുള്ള സലഫികളെ തന്നെ  ബിദ്അത്തുകാർ എന്ന് മുദ്ര കുത്തും. അങ്ങനെ എങ്കിൽ ഈ സലഫികളും , പുത്തൻ കക്ഷികളെ പോലെ ഒരു കക്ഷി ആണ്. കാരണം വിശ്വാസത്തിൽ പിഴവ് വന്നവരെ മാത്രമേ സലഫുകൾ ബിദ്അത്തുകാർ എന്ന് മുദ്ര കുത്തിയിരുന്നുള്ളു ".


നമ്മുടെ വിശ്വാസങ്ങളും, രീതികളും, കർമങ്ങളും സലഫുകളെ പിൻപറ്റിക്കൊണ്ടായിരിക്കണം. അതാണ് ഐക്യത്തിന്റെ, മോക്ഷത്തിന്റെ മാർഗം. സച്ചരിതരുടെ പാത. സിറാത്വൽ മുസ്തഖീം. പരലോകത്ത് രക്ഷപ്പെടുന്ന അല്ലാഹുവിന്റെ കക്ഷി.


അല്ലാഹു പറഞ്ഞു:


وَمَن يَتَوَلَّ ٱللَّهَ وَرَسُولَهُۥ وَٱلَّذِينَ ءَامَنُوا۟ فَإِنَّ حِزْبَ ٱللَّهِ هُمُ ٱلْغَـٰلِبُونَ



" ആര്‍ അല്ലാഹുവിനോടും, അവന്റെ റസൂലിനോടും, വിശ്വസിച്ചവരോടും (സഹാബികൾ) മൈത്രി സ്ഥാപിക്കുന്നുവോ, എന്നാല്‍, (അറിയുക) നിശ്ചയമായും അല്ലാഹുവിന്റെ കക്ഷി തന്നെയാണ് വിജയം നേടുന്നവർ ".


(5:56).


അല്ലാഹു പറഞ്ഞു:


أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ


" നിശ്ചയമായും അല്ലാഹുവിന്റെ കക്ഷിതന്നെയാണ് വിജയികൾ ".


(58:22).


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.