എന്തു കൊണ്ടാണ് റമദാൻ അനുഗ്രഹീതമായ മാസമാകുന്നത്?
എന്തു കൊണ്ടാണ് റമദാൻ അനുഗ്രഹീതമായ മാസമാകുന്നത്?
കാരണം, ഖുർആൻ ഇറങ്ങിയ മാസമാണ്.
അല്ലാഹു പറഞ്ഞു:
شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ
" റമദാന്‍' മാസം ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാ(യ മാസമാ)കുന്നു ".
(2:185).
ഈ മാസത്തിൽ ആരാധനയ്ക്ക് മറ്റ് മാസങ്ങളെ അപേക്ഷിച്ച് പാപങ്ങൾ പൊറുക്കപ്പെടുന്നതോടൊപ്പം പരിധിയില്ലാതെ അനേകം മടങ്ങ് പ്രതിഫലമുണ്ട്.
തുടർന്ന് മഹത്തായ പ്രതിഫലങ്ങളുടെയും പാപങ്ങൾ പൊറുക്കപ്പെടുന്നതിന്റെയും തറാവീഹ് നിസ്കാരം ഉണ്ട്.
അൽ-ഹാഫിദ് ഇബ്നു റജബ് [رحمه الله] പറഞ്ഞു:
«اعلم أنَّ المؤمنَ يجتَمعُ له في شَهر رمضَان جهادَان لنَفْسِه: - جهادٌ بالنَّهار على الصِّيام ، - وجهادٌ باللَّيل على القيام ، فمَن جمعَ بينَ هذَيْن الجهادَين ، ووَفَّى بحُقُوقهما ، وصَبَر عليهما ، وفَّى أجرَه بغَير حسَابٍ.»
" റമദാൻ മാസത്തിൽ വിശ്വാസിക്ക് വേണ്ടി നടക്കുന്ന രണ്ട് ജിഹാദുകൾ ഉണ്ടെന്ന് അറിയുക:
- നോമ്പിനൊപ്പം പകലിന്റെ ജിഹാദ്.
- നിസ്‌കാരത്തിന് നിൽക്കുന്ന രാത്രിയുടെ ജിഹാദ്.
അപ്പോൾ ആരാണ് ഈ രണ്ട് ജിഹാദുകളും കൂട്ടിച്ചേർക്കുന്നത്,
അവയുടെ അവകാശങ്ങൾ നിറവേറ്റുകയും , അവയോട് ക്ഷമ കാണിക്കുകയും ചെയ്യുന്നത്, അവന് അവന്റെ പ്രതിഫലം പരിധിയില്ലാതെ നൽകപ്പെടും ".
(ലത്താഇഫ് അൽ-മആരിഫ്, -1/171).
പിന്നെ ലൈലത്തുൽ ഖദ്ർ ഉണ്ട്. 1000 മാസങ്ങളേക്കാൾ ശ്രേഷ്ഠമായ ഒരു രാത്രി.
അല്ലാഹു പറഞ്ഞു:
لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ
" ‘ലൈലത്തുല്‍ഖദ്‌ര്‍’ ആയിരം മാസത്തേക്കാള്‍ ഉത്തമമാകുന്നു ".
(97:3).
അത് കൊണ്ട് തന്നെ സഹാബികൾ رضي الله عنهم എല്ലാ വർഷവും റമദാനിനെ പ്രതീക്ഷിച്ചിരിക്കുമായിരുന്നു.
അല്ലാഹുവിനെ ഭയപ്പെട്ട് കൊണ്ട് നോമ്പുകാരന് ഭക്ഷണവും പാനീയവും ഒഴിവാക്കാൻ കഴിയുന്നു, അത് പോലെ അല്ലാഹുവിനെ ഭയപ്പെട്ട് കൊണ്ട് അവൻ പാപങ്ങളും ചെയ്യരുത്. ഇത് ജീവിതത്തിൽ കൊണ്ട് വരിക. ഇതാണ് നോമ്പിന്റെ ലക്ഷ്യം.
അല്ലാഹു പറഞ്ഞു:
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നിയമിക്കപ്പെട്ടതുപോലെ, നിങ്ങളുടെ മേലും നോമ്പ് നോല്‍ക്കല്‍ നിയമിക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ തഖ്വയുള്ളവരായേക്കാം (അല്ലാഹുവിനെ ഭയപ്പെട്ട് വിലക്കിയത് ചെയ്യാത്തവർ).
(2:183).
ശൈഖ് ഉസൈമീൻ رحمه الله പറഞ്ഞു:
ينبغي للصائم أن يشتغل بالصلاة والذكر والدعاء وقراءة القرآن حتى يجمع في صيامه عبادات شتى
"നോമ്പുകാരൻ നിസ്കാരം, ദിക്ർ, ദുആ, ഖുർആൻ പാരായണം എന്നിവയിൽ മുഴുകിയിരിക്കണം, അതിനാൽ നോമ്പുകാരനായിരിക്കുമ്പോൾ അവൻ നിരവധി ആരാധനകൾ ചെയ്യുന്നു."
(فتاوى في الزكات والصيام ص ٥٥٦).
അവസാനത്തെ പത്തിൽ ഇഅ്തികാഫും ഉണ്ട്. അല്ലാഹുവിലേക്ക് അടുക്കാൻ, പാപമോചനം, ലൈലത്തുൽ ഖദ്ർ ഉറപ്പാക്കാൻ
إن شاء الله
അത് കൊണ്ട് ഈ മാസം പാഴാക്കരുത്.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment