ഭാഗം മൂന്ന്.മരിച്ചവരോട് സഹായം തേടുന്നവരുമായി പ്രബോധനം
ഭാഗം മൂന്ന്.മരിച്ചവരോട് സഹായം തേടുന്നവരുമായി പ്രബോധനം
ഭാഗം രണ്ടിൽ പ്രബോധനം ചെയ്യപ്പെട്ട ഇസ്തിഗാസക്കാരൻ വീണ്ടും പ്രതികരിച്ചു.
പ്രബോധനം താഴെ:
ഇസ്തിഗാസക്കാരൻ:
124000 സഹാബാക്കളിൽ തവസ്സുൽ, ഇസ്തിഗാസ ശിർക്കാണെന്ന് പറഞ്ഞ ഒരാളും ഇല്ല.
എന്റെ മറുപടി:
സഹാബികളിൽ رضي الله عنهم ആരും മുസ്ലിംകൾ ഇന്ന് ചെയ്യുന്ന ഇസ്തിഗാസ എന്ന കർമ്മം കേട്ടിട്ടു പോലുമില്ല.കണ്ടിട്ടു പോലുമില്ല. അന്ന് അത് ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നില്ലാത്ത, അവർ കണ്ടിട്ടില്ലാത്ത ഈ ഇസ്തിഗാസ എന്ന കർമ്മത്തെ അവർ എങ്ങനെ ബിദ്അത്തെന്നൊ, ശിർക്കുള്ള ബിദ്അത്തെന്നൊ പറയും? പുതിയ അനാചാരങ്ങൾക്കാണ് ബിദ്അത്തും ശിർക്കിയായ ബിദ്അത്തുകളും എന്ന് പറയക.
അത് കൊണ്ടാണ് നബി صلى الله عليه وسلم പറഞ്ഞത്:
അബൂ ഹുറൈറ
رضي الله عنه
ഉദ്ധരിക്കുന്ന ഹദീസിൽ നബി صلى الله عليه وسلم പറഞ്ഞു:
وروى مسلم في صحيحه عن أبي هريرة أن رسول الله صلى الله عليه وسلم قال {سيكون في آخر أمتي أناس يحدثونكم بما لم تسمعوا أنتم ولا آباؤكم ، فإياكم وإياهم
"നിങ്ങളോ ( സഹാബാക്കൾ ) നിങ്ങളുടെ പിതാക്കളോ
കേൾക്കാത്തത് പറയുന്ന മനുഷ്യർ അവസാന കാലത്ത്
എന്റെ
സമുദായത്തിൽ വരും .
നിങ്ങൾ അവരെ
സൂക്ഷിക്കുക ".
(സഹീഹ് മുസ്ലിം- മുഖദ്ദിമ.
(باب النهي عن الرواية عن الضعفاء والاحتياط في تحملها ).
ഇബ്നു കസീർ رحمه الله പറഞ്ഞു:
«ﺃﻫﻞ ﺍﻟﺴﻨﺔ ﻭﺍﻟﺠﻤﺎﻋﺔ ﻳﻘﻮﻟﻮﻥ ﻓﻲ ﻛﻞ ﻓﻌﻞ ﻭﻗﻮﻝ ﻟﻢ ﻳﺜﺒﺖ ﻋﻦ ﺍﻟﺼﺤﺎﺑﺔ :ﻫﻮ ﺑﺪﻋﺔ ﻷﻧﻪ ﻟﻮ ﻛﺎﻥ ﺧﻴﺮﺍ ﻟﺴﺒﻘﻮﻧﺎ ﺇﻟﻴﻪ!»
" അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് പറയുന്നത്
സഹാബാക്കളിൽ നിന്നും സ്ഥിരപ്പെടാത്ത എല്ലാ
കർമ്മങ്ങളും പ്രസ്താവനകളും ബിദ്അത്താകുന്നു എന്നാണ്
കാരണം അത് നന്മയായിരുന്നുവെങ്കിൽ അവർ നമ്മെ അതിൽ മുൻകടക്കുമായിരുന്നു ".
(തഫ്സീർ ഇബ്നു കസീർ 46:11).
അത് കൊണ്ട് അവർ കേൾക്കാത്ത, അവരിൽ നിന്ന് സ്ഥിരപ്പെടാത്ത , അന്ന് നിലവിലില്ലാത്ത, അവർ കാണാത്ത ഈ കർമമായ ഇസ്തിഗാസയെ എങ്ങനെയാണാവോ ശിർക്ക്, ബിദ്അത്തെന്ന് അവർ പറയുക?
ഇനി ഇസ്തിഗാസ സുന്നത്താണെങ്കിൽ നബി صلى الله عليه وسلم യൊ, സഹാബത്തോ رضي الله عنهم നിങ്ങൾ പറയുന്ന രീതിയിലുള്ള ഇസ്തിഗാസ , അവർ ചെയ്തതായിട്ടുള്ള തെളിവ് നിങ്ങളാണ് കൊണ്ട് വരേണ്ടത്. അങ്ങനെ ഒരു തെളിവും ഇല്ല.
ഇസ്തിഗാസക്കാരൻ ഇമാം സുയൂതിയെ ഉദ്ധരിച്ചു.
എന്റെ മറുപടി:
ഇപ്പോൾ നിങ്ങൾ പിന്നീട് വന്ന ഇമാം സുയൂതിയെ ഉദ്ധരിച്ചു. നിങ്ങൾ ഉദ്ധരിച്ചത് ഞാൻ പരതിയിട്ട് കിട്ടിയില്ല. ഇനി അത് ശരിയാണെങ്കിൽ തന്നെ അതിന് മറുപടി നൽകി കഴിഞ്ഞു. ആവർത്തിച്ചു പറഞ്ഞല്ലോ , കൂടുതൽ പിന്നീട് വന്ന പ്രമാണങ്ങൾക്ക് വിരുദ്ധമായി സംസാരിച്ച പണ്ടിതന്മാരെ ഉദ്ധരിച്ച് നമ്മുടെ സമയവും ഊർജ്ജവും നഷ്ടപ്പെടുത്തരുത്. അല്ലാഹു ചോദ്യം ചെയ്യും. സൂക്ഷിക്കുക.
നിങ്ങൾക്ക് ഇത് വരെ നബി صلى الله عليه وسلم യൊ, സഹാബികളോ رضي الله عنهم നിങ്ങൾ പറയുന്ന രീതിയിലുള്ള ഇസ്തിഗാസ ചെയ്തു എന്നതിന് യാതൊരു തെളിവും കൊണ്ട് വരാൻ സാധിച്ചിട്ടില്ല. ഇസ്തിഗാസ സുന്നത്താണെങ്കിൽ ആ ഇബാദത്ത്, ആരാധന , അവർചെയ്തതായിട്ടുള്ള തെളിവ് നിർബന്ധമായും വേണം. അതില്ല.
ഇസ്തിഗാസക്കാരൻ:
ഇസ്തിഗാസയുടെ ഒന്നാം തെളിവ് ഈസാ നബി عليه السلام വന്നാൽ മുഹെമ്മദ് നബി صلي الله عليه وسلم യെ വിളിക്കുന്നതും محمد صلى الله عليه وسلم അതിന് ഉത്തരം ചെയ്യുന്നതും നമ്മെ ഹദീസ് വഴി പഠിപ്പിച്ചതാണ്.
രണ്ടാമത്തേത് തവസ്സുൽ ഇസ്തിഗാസ അടങ്ങുന്ന ദുആ നബി صلي الله عليه وسلم പഠിപ്പിച്ച ഹദീസ് ആണ്. ഞാൻ നൽകിയ ഹദീസിൽ ഇല്ലാത്ത ഒരു കാര്യം നിങ്ങൾ മറ്റൊരു ഹദീസിൽ നിന്ന് കൊണ്ട് വരികയും ആ അധിക വാക്കുകൾ ദുആ ആണ് എന്ന അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്. അത് ദുആ ആവുന്നത് കൊണ്ട്, അതിന് മുമ്പ് ഉള്ള വാക്കുകളുടെ ആശയം മാറുകയില്ല. തവസ്സുൽ ഇസ്തിഗാസയുടെ വുസൂൽ അതിൽ ഉണ്ട്. ഇമാം സുയൂഥിയും ജീലാനിയും വുസൂൽ പഠിപ്പിച്ചിട്ടുണ്ട്.
സഹാബാക്കളിൽ നിന്ന് ഉള്ളത് ഇമാം റാസി ബഹുമാന പുരസ്സരം രേഖപ്പെടുത്തി അംഗീകരിച്ചിട്ടുണ്ട്.
ഞാൻ പറയുന്ന രീതിയിൽ ഉള്ള ഇസ്തിഗാസ എന്ന് നിങ്ങൾ പറയുന്നു. അത് ഞാൻ തെളിവ് ഉദ്ധരിച്ചാണ് പറയുന്നത്. എന്റെ വകയല്ല. വിഷയത്തിൽ നിങ്ങൾ ഇമാമുകളെ തള്ളുന്ന ഖേദകരമായ അവസ്ഥ ആണ് കാണുന്നത്. അതിന് കാരണം ഖുർആൻ നിങ്ങൾ വിഷയത്തിൽ തെറ്റായി മനസ്സിലാക്കിയതാണ്.
{ ഇസ്തിഗാസക്കാരൻ ഇമാം റാസി رحمه الله യുടെ തഫ്സീറിൽ നിന്ന് ഒരു കറാമത്ത് സംഭവത്തിന്റെ ഫോട്ടോ അയച്ചു തന്നു }. (ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യാൻ സംവിധാനം ഇല്ല ).
എന്റെ മറുപടി:
കണ്ണിന് കാഴ്ചയില്ലാത്ത പുരുഷൻ നബി صلى الله عليه وسلم യുടെ അടുത്ത് വന്ന
ഹദീസിനെ ഒന്നു കൂടി വ്യക്തമാക്കാം. നിങ്ങൾ അയച്ച റിപ്പോർട്ടിൽ തന്നെ തുടക്കത്തിൽ പറയുന്നത് കാണുക:
فَقَالَ ادْعُ اللَّهَ لِي أَنْ يُعَافِيَنِي . فَقَالَ " إِنْ شِئْتَ أَخَّرْتُ لَكَ وَهُوَ خَيْرٌ وَإِنْ شِئْتَ دَعَوْتُ " . فَقَالَ ادْعُهْ
കണ്ണിന് കാഴ്ചയില്ലാത്ത പുരുഷൻ നബി صلى الله عليه وسلم യോട് ദുആയാണ് ആവശ്യപ്പെട്ടത്, ശുപാർശ അല്ല. നബി صلى الله عليه وسلم മറുപടിയും പറഞ്ഞു , ഞാൻ ദുആ ചെയ്യാം. അപ്പോൾ കണ്ണിന് കാഴ്ചയില്ലാത്ത പുരുഷൻ നബി صلى الله عليه وسلم യോട് വീണ്ടും പറഞ്ഞു ദുആ ചെയ്യുക. അപ്പോൾ വിഷയം ദുആ ആണ്. ശുപാർശ അല്ല. മറ്റൊന്ന് രണ്ട് റിപ്പോർട്ടുകളും ഒറ്റ സംഭവമാണ്. അത് കൊണ്ട് ഒന്ന് മാത്രം അംഗീകരിച്ച്, മറ്റേത് തള്ളുന്നത് അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാണ്. കോമൺ സെൻസിനും എതിരാണ്.
ഒരേ വിഷയത്തിലെ ഒരു ഹദീസിനെ മാറ്റി വെച്ച് മറ്റെ ഹദീസ് മാത്രം അർഥം പറയാൻ പാടില്ല. ഒരു വിഷയം പഠിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും പഠിക്കണം. അപ്പോഴേ പൂർണമാവുകയുള്ളു.രണ്ട് റിപ്പോർട്ടുകളും ഒറ്റ സംഭവമാണ്. അത് കൊണ്ട് ഒന്ന് മാത്രം അംഗീകരിച്ച്, മറ്റേത് തള്ളുന്നത് അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാണ്. അത് കൊണ്ട് ഹദീസിൽ വന്ന ശഫാഅത്തിന്റെ അർഥം ദുആ എന്ന് തന്നെയാണ്. ദുആയുടെ പുസ്തകത്തിലാണ് ഹദീസ് കൊടുത്തതും. ഹദീസിന്റെ തുടക്കത്തിൽ കണ്ണിന് കാഴ്ചയില്ലാത്ത പുരുഷൻ നബി صلى الله عليه وسلم യോട് ദുആ ആണ് ആവശ്യപ്പെട്ടതും. ശുപാർശ അല്ല.
ഖുർആനിനെ ഞാൻ തെറ്റായി മനസ്സിലാക്കിയിട്ടില്ല. തഫ്സീർ അടക്കം നിങ്ങൾക്ക് തെളിവായി നൽകിയിട്ടുണ്ട്.
ഇമാം റാസിയുടെ തഫ്സീറിൽ നിന്ന് നിങ്ങൾ കറാമത്ത് സംഭവം ,ഉദ്ധരിച്ചല്ലൊ.ഇമാം റാസിയോ പൂർവ്വികരായ മറ്റേതെങ്കിലും പണ്ടിതന്മാരോ, رحمهم الله , അല്ലാഹുവൊ, നബി صلى الله عليه وسلم യോ , സഹാബികളോ رضي الله عنهم ആരും തന്നെ മുഅ്ജിസത്തുകളും കറാമത്തുകളും, അഥവ അസാധാരണമായ സംഭവങ്ങൾ, ഇസ്തിഗാസക്ക് തെളിവാണെന്ന് പറഞ്ഞതായി ഒരു തെളിവും ഇല്ല.
മുഅ്ജിസത്ത് കറാമത്ത് സംഭവങ്ങൾ, ഈ അസാധാരണമായ സംഭവങ്ങളിൽ മരണപ്പെട്ടവരോട് സംസാരിക്കലും, അവർ പ്രതികരിക്കലും ഉള്ള തെളിവുകൾ ഉള്ളതിനാൽ ഇസ്തിഗാസ ന്യായീകരിക്കാൻ എളുപ്പത്തിൽ കഴിയും. അത് കൊണ്ട് പിന്നീട് വന്നവരാണ് മുഅ്ജിസത്ത് കറാമത്ത് സംഭവങ്ങൾ ഇസ്തിഗാസക്ക് തെളിവാണെന്ന് വാദിച്ചത്. അങ്ങനെ അവർ ഇസ്തിഗാസയെ ന്യായീകരിച്ചു.
പൂർവിക പണ്ഡിതന്മാരൊ رحمهم الله, അല്ലാഹുവോ, നബി صلى الله عليه وسلم യോ, സഹാബികളോ رضي الله عنهم ആരും തന്നെ ഈ അസാധാരണമായ സംഭവങ്ങൾ ഇസ്തിഗാസക്ക് തെളിവാണെന്ന് പറഞ്ഞതായി ഒരു രേഖയും ഇല്ല.അത് കൊണ്ട് കറാമത്ത് മുഅ്ജിസത്ത് സംഭവങ്ങൾ ഇസ്തിഗാസക്ക് തെളിവല്ല.
ഈസ നബി عليه السلام ന്റെ സംഭവം താഴെ ലിങ്കിൽ വായിക്കാം إن شاء الله.
ഈസാ നബി عليه السلام ന്റെ സംഭവം ഇസ്തിഗാസക്ക് തെളിവല്ല.
http://www.salaf.in/2023/04/blog-post_17.html?m=1
ഇസ്തിഗാസക്കാരൻ:
ഇസ്തിഗാസക്ക് തെളിവ് ഉദ്ധരിക്കേണ്ട ആവശ്യം തന്നെ ഉണ്ടായിരുന്നില്ല. ഇബ്നു തൈമിയ വരുന്നത് വരെ.
നിങ്ങളുടെ mind block ഇസ്തിഗാസ ഖുർആനിന് എതിരാണ് എന്ന വിചാരം ആണ് . അത് കൊണ്ട് ഇസ്തിഗാസ ഖുർആന് എതിരാണ് എന്നതിന് തെളിവ് ഉദ്ധരിച്ച് ചർച്ച ചെയ്യുക.
മറ്റ് തെളിവുകൾ ഞാൻ ഇടക്ക് പോസ്റ്റ് ചെയ്യാം. ان شاء الله.
ഞാൻ നൽകിയ ഹദീസിൽ നബി സ്വ ദുആ ചെയ്യാം എന്ന് തന്നെയാണ് ഉള്ളത്. പക്ഷെ ദുആ ചെയ്യുന്നത് പിന്നീട് ആണ് . അതിന്റെ വാക്കുകൾ ഹദീസിൽ ഇല്ലാത്തത് അത് കൊണ്ടാണ്. തവസ്സുലും ഇസ്തിഗാസയും നടക്കുന്ന മുറക്ക് ആണ് ദുആ/ശുപാർശ നടക്കുന്നത്. ദുആ ആയാലും ശുപാർശ ആയാലും വിഷയം തുല്യമാണ്. അസാന്നിധ്യത്തിൽ بمحمد എന്ന തവസ്സുലും, يا محمد എന്ന ഇസ്തിഗാസയും ചെയ്യാൻ നബി സ്വ പഠിപ്പിച്ചു എന്നതാണ് വിഷയം. ക്ഷമിക്കാൻ സാധിക്കുന്നില്ലെന്കിൽ അത് പ്രകാരം ചെയ്യുവാനാണ് നിർദേശിച്ചത്. അതേ തുടർന്ന് നബി صلي الله عليه وسلم ദുആ ആണോ ശുപാർശ ആണോ ചെയ്തത് എന്നത് വിഷയത്തിൽ പ്രസക്തമായ കാര്യം അല്ല.
എന്റെ മറുപടി:
കണ്ണിന് കാഴ്ചയില്ലാത്ത പുരുഷൻ നബി صلى الله عليه وسلم യുടെ അടുത്ത് വന്ന
ഹദീസ് ഇസ്തിഗാസക്ക് തെളിവാണെന്ന് പൂർവികർ ആരും പറഞ്ഞിട്ടില്ല. അല്ലാഹവൊ, നബി صلى الله عليه وسلم യൊ സഹാബികളോ رضي الله عنهم ആരും പറഞ്ഞതായി ഒരു തെളിവും ഇല്ല. ഇതിന് നിങ്ങൾക്ക് മറുപടി ഇല്ല.
നിങ്ങൾ പറഞ്ഞു:
"തവസ്സുലും ഇസ്തിഗാസയും നടക്കുന്ന മുറക്ക് ആണ് ദുആ/ശുപാർശ നടക്കുന്നത്. അസാന്നിധ്യത്തിൽ بمحمد എന്ന തവസ്സുലും, يا محمد എന്ന ഇസ്തിഗാസയും ചെയ്യാൻ നബി സ്വ പഠിപ്പിച്ചു എന്നതാണ് വിഷയം. "
എവിടെ നബി صلى الله عليه وسلم പഠിപ്പിച്ചു? തെളിവ് നൽകുക. നിങ്ങളുടെ ഊഹം മാത്രമാണ് ഇത്.
പിന്നെ നിങ്ങൾ പറഞ്ഞു:
"അതേ തുടർന്ന് നബി صلي الله عليه وسلم ദുആ ആണോ ശുപാർശ ആണോ ചെയ്തത് എന്നത് വിഷയത്തിൽ പ്രസക്തമായ കാര്യം അല്ല."
പ്രസക്തമാണ്, കാരണം നിങ്ങൾ ശുപാർശ എന്ന് പറഞ്ഞ് ഇസ്തിഗാസയിലേക്ക് കൊണ്ട് പോകുകയാണ്. ദുആ ആണെങ്കിൽ ഇസ്തിഗാസയിലേക്ക് കൊണ്ട് പോകാൻ സാധിക്കില്ല.
പിന്നെ നിങ്ങൾ പറഞ്ഞു:
" ഇസ്തിഗാസക്ക് തെളിവ് ഉദ്ധരിക്കേണ്ട ആവശ്യം തന്നെ ഉണ്ടായിരുന്നില്ല. ഇബ്നു തൈമിയ വരുന്നത് വരെ.
നിങ്ങളുടെ mind block ഇസ്തിഗാസ ഖുർആനിന് എതിരാണ് എന്ന വിചാരം ആണ് . അത് കൊണ്ട് ഇസ്തിഗാസ ഖുർആന് എതിരാണ് എന്നതിന് തെളിവ് ഉദ്ധരിച്ച് ചർച്ച ചെയ്യുക ".
എന്റെ മറുപടി:
ഇസ്തിഗാസ ഖുർആനിന് എതിരാണെന്ന തെളിവ് നിരവധി തവണ നിങ്ങൾക്ക് അയച്ചു തന്നു. മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ്, ഇബ്നു തൈമിയ്യ رحمهما الله ക്ക് മുംബുള്ള പണ്ടിതന്മാർ തന്നെ പറഞ്ഞിട്ടുണ്ട്. നിങ്ങൾ പക്ഷേ പൂർണ മൗനം. വീണ്ടും അയക്കുന്നു. താഴെ ലിങ്കിൽ വായിക്കാം إن شاء الله. ഖുർതുബിയുടെ തഫ്സീറിൽ അദ്ദേഹം
ഇസ്തിഗാസ എന്ന പദം തന്നെ ഉപയോഗിച്ചിട്ടുണ്ട്.
വഹ്വാബികളോ ?
http://www.salaf.in/2022/10/blog-post_47.html?m=1
ഇസ്തിഗാസക്കാരൻ:
ശുപാർശ അല്ല ഇസ്തിഗാസ.
ഇസ്തിഗാസയെ തുടർന്ന് ഉണ്ടാകുന്ന കാര്യം ആണ് ശുപാർശ. അത് ദുആ ആകാം, ശുപാർശ ആകാം. നമ്മുടെ വിഷയം ഇസ്തിഗാസ ആണ്.
അതായത് يا محمد എന്ന് നബി സ്വ യുടെ അസാന്നിധ്യത്തിൽ നടത്തുന്ന വിളി.
സഹാബാക്കൾ തന്നെ ഇസ്തിഗാസ ചെയ്ത തെളിവ് ഉണ്ടായിരിക്കേ, ഇത് തെളിവ് ആണ് എന്ന് പറയേണ്ട പ്രത്യേക ആവശ്യം ഇല്ല.
വ്യാജ ശിർക് ആരോപകരാണ് പുതിയ വാദം കൊണ്ട് വന്നത്. അവർ തെളിവ് തരണം.
ഇമാം സുബ്കി പറയുന്നത് അദ്ദേഹത്തിൻറെ സ്വന്തം അഭിപ്രായം അല്ല. സലഫുകളുടെ ഒന്നടങ്കം ഉള്ള അഭിപ്രായപ്പെട്ടു ആണ് എന്ന പ്രത്യേകത ഇതിന് ഉണ്ട്.
എന്റെ മറുപടി:
മറുപടി പറയാതെ ഒഴിഞ്ഞു മാറരുത്. ചോദ്യങ്ങൾ വീണ്ടും ആവർത്തിക്കുന്നു:
കണ്ണിന് കാഴ്ചയില്ലാത്ത പുരുഷൻ നബി صلى الله عليه وسلم യുടെ അടുത്ത് വന്ന
ഹദീസ് ഇസ്തിഗാസക്ക് തെളിവാണെന്ന് പൂർവികർ ആരും പറഞ്ഞിട്ടില്ല. അല്ലാഹവൊ, നബി صلى الله عليه وسلم യൊ സഹാബികളോ رضي الله عنهم ആരും പറഞ്ഞതായി ഒരു തെളിവും ഇല്ല. ഇതിന് നിങ്ങൾക്ക് മറുപടി ഇല്ല. മറുപടി പറയുക.
നിങ്ങൾ പറഞ്ഞു:
"തവസ്സുലും ഇസ്തിഗാസയും നടക്കുന്ന മുറക്ക് ആണ് ദുആ/ശുപാർശ നടക്കുന്നത്. അസാന്നിധ്യത്തിൽ بمحمد എന്ന തവസ്സുലും, يا محمد എന്ന ഇസ്തിഗാസയും ചെയ്യാൻ നബി സ്വ പഠിപ്പിച്ചു എന്നതാണ് വിഷയം. "
എവിടെ നബി صلى الله عليه وسلم പഠിപ്പിച്ചു?
തെളിവ് നൽകുക. നിങ്ങളുടെ ഊഹം മാത്രമാണ് ഇത്. മറുപടി പറയുക.
മുഴുവൻ സലഫു സാലിഹീങ്ങളും അഭിപ്രായപ്പെട്ടു, എന്ന് ഇമാം സുബ്കിയെ പോലത്തെ, തെളിവില്ലാതെ സംസാരിക്കുന്ന ഒന്നല്ല, പതിനായിരക്കണക്കിന് ഇമാമുകൾ പറഞ്ഞാലും തെളിവാകുമൊ? വിദ്യാഭ്യാസമുള്ള വ്യക്തി അല്ലേ നിങ്ങൾ? നബി صلى الله عليه وسلم യിൽ നിന്നൊ, ഒരു സഹാബിയിൽ നിന്നെങ്കിലും, നിങ്ങൾക്ക് ഇത് വരെ നിങ്ങൾ ചെയ്യുന്ന രീതിയിലുള്ള ഇസ്തിഗാസക്ക് ഒരു തെളിവും കൊണ്ട് വരാൻ ഇത് വരെ സാധിച്ചിട്ടില്ല. കൊണ്ട് വരാൻ സാധിക്കില്ല, കാരണം ഇസ്തിഗാസ ഖുർആനിന് എതിരാണ്. മുഹ്കമാത്തായ ആയത്തിന് എതിരാണ്. ഇത് ശാഖ പരമായ വിഷയമല്ല. ശിർക്കാണ്. പൊറുക്കപ്പെടാത്ത പാപം . നിരവധി തവണ ആയത്തുകൾ അയച്ചു തന്നു.
ഇമാം ഇബ്നു അബ്ദുൽ ഹാദി رحمه الله യുടെ പാണ്ഡിത്യത്തെ കുറിച്ചും, ഹദീസിന്റെ രോഗങ്ങളെ കുറിച്ചും , റിപ്പോർട്ടർമാരെ കുറിച്ചും അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു എന്ന് ഇബ്നു കസീർ رحمه الله പറയുന്ന തെളിവ് ഞാൻ അയച്ചു തന്നു. ആ ഇബ്നു അബ്ദുൽ ഹാദി യാണ് ഇമാം സുബ്കിക്ക് رحمه الله എതിരെ പുസ്തകം എഴുതിയത്. അതും ഞാൻ അയച്ചു തന്നു. അത് കൊണ്ട് ഇമാം സുബ്കിക്ക് رحمه الله തന്നെയാണ് ഈ വിഷയത്തിൽ തെറ്റ് പറ്റിയത്. അത് കൊണ്ട് ഈ വിഷയത്തിൽ ഇമാം സുബ്കിയുടെ വാദമുള്ള എല്ലാവർക്കും തെറ്റ് പറ്റി. കാരണം അത് പിന്നീട് വന്ന പ്രമാണങ്ങൾക്ക് വിരുദ്ധമായ വാദമാണ്. തെളിയിച്ചു കഴിഞ്ഞു.
ഇബ്നു തൈമിയക്ക് മുമ്പ്തന്നെ പണ്ടിതന്മാർ ഇസ്തിഗാസക്ക് എതിരെ പറഞ്ഞ തെളിവുകളും നിരവധി തവണ നിങ്ങൾക്ക് അയച്ചു തന്നു. നിങ്ങൾ പൂർണ മൗനമാണ് അവയെ കുറിച്ച് എന്ന് മാത്രമല്ല, വ്യക്തമായ തെളിവുകളൊടെ മറുപടി നൽകിയിട്ടും, നിങ്ങൾ വീണ്ടും മറുപടി നൽകിയിട്ടില്ല എന്ന രീതിയിൽ മെസ്സേജ് അയച്ച് , സമയവും ഊർജ്ജവും നഷ്ടപ്പെടുത്തരുത്. അല്ലാഹു ചോദ്യം ചെയ്യും. സൂക്ഷിക്കുക. അത് കൊണ്ട് സത്യത്തിലേക്ക് വരിക.
പ്രതിസന്ധി ഘട്ടങ്ങളിൽ നിങ്ങൾക്ക് ഇസ്തിഗാസ ചെയ്തതിന് ശേഷം, നിങ്ങൾക്ക് ഉത്തരം ലഭിക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കുക , ഇസ്തിഗാസ ചെയ്യുന്നവർക്കും അല്ലാഹു ഉത്തരം നൽകും, കാരണം അല്ലാഹു ശിർക്ക് ചെയ്യുന്ന രാമനും, ജോണിനുമെല്ലാം ഉത്തരം നൽകും. അവരുടെ ക്യഷികൾക്കും മഴ നൽകും.ഇത് അല്ലാഹു റഹ്മാൻ ആയത് കൊണ്ടാണ്. അത് കൊണ്ടാണ് മുശ്രിക്കുകളും പറയുന്നത്, പ്രതിസന്ധി ഘട്ടങ്ങളിൽ അവർക്ക് ഉത്തരം ലഭിക്കുന്നുണ്ട് എന്ന്. എന്നാൽ റഹീമായ അല്ലാഹു പരലോകത്ത്, ഇസ്തിഗാസ ചെയ്യുന്നവർക്കും, ശിർക്ക് ചെയ്യുന്നവർക്കും നരക ശിക്ഷയാണ് നൽകുക. അത് കൊണ്ട് സൂക്ഷിക്കുക. ഇത് നിങ്ങൾക്ക് ഒരു പരീക്ഷണമാണ്.
ഇസ്തിഗാസക്കാരൻ:
ആ ഹദീസ് ശരിക്ക് വായിച്ചാൽ മനസ്സിലാകും. പക്ഷെ നിങ്ങൾ കണ്ണടച്ചു ഇരുട്ടാക്കുന്നു.
ഇസ്തിഗാസ സംബന്ധിച്ച് അല്ല തെളിവ് വേണ്ടത്. അത് ശിർക് ആണെന്നതിനാണ്. ഇമാം സുബുകി റ പറഞ്ഞതിന്റെ താല്പര്യം അതാണ്. ഇമാം സുബുകി رحمه الله യെ നിന്ദിക്കുന്നതിന് പകരം അദ്ദേഹം പറഞ്ഞതിനെ ഖണ്ഡിക്കാൻ ആണത്തം കാണിക്കുകയാണ് വേണ്ടത്.
ഇത് വരെയും ഇസ്തിഗാസ ശിർക് ആണെന്നതിന് ഖുർആനിൽ നിന്ന് ഉള്ള ഒരൊറ്റ തെളിവും നിങ്ങൾ നൽകിയിട്ടില്ല പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് സമുദായത്തിന്റെ മേൽ (നബി സ്വ മുന്നറിയിപ്പ് നൽകിയ) വ്യാജ ശിർക് ആരോപണം ഉന്നയിക്കുന്നത്? ആരോപകനിൽ ആണ് ശിർക് ഉണ്ടാവുക. ഈ സമുദായത്തിൽ അത് ഭയപ്പെടുന്നു, എന്ന് പഠിപ്പിച്ച വചനങ്ങൾ നിങ്ങൾ നിഷേധിക്കുന്നു. നിങ്ങളിൽ ശിർക് ഭയപ്പെടുന്നില്ല എന്ന് പറഞ്ഞാണ് അവസാനം നബി സ്വ മിംബറിൽ നിന്ന് ഇറങ്ങിയത് . എല്ലാം ഒന്ന് കൂട്ടി വായിക്കുക. നരക ശിക്ഷ ആർക്കാണ് കിട്ടുക എന്ന് ശരിക്ക് പഠിക്കുക.
എന്റെ മറുപടി:
ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ഹദീസിൽ ഒരു മറുപടിയും പറഞ്ഞിട്ടില്ല. നിങ്ങൾ ഉത്തരം മുട്ടിയിയിരുക്കുന്നു. പൂർണമായും പരാജയപ്പെട്ടിരിക്കുന്നു എന്നല്ലാതെ എന്ത് പറയാൻ?
ഇസ്തിഗാസ ശിർക്കാണ് എന്നും, ഇമാം സുബ്കിയെ رحمه الله കുറിച്ചുമെല്ലാം, അദ്ദേഹത്തെ ഖണ്ടിച്ചതും, നിരവധി തവണ തെളിവുകളൊടെ മറുപടി നൽകി കഴിഞ്ഞു.
الحمد لله
എന്നിട്ടും വീണ്ടും വീണ്ടും മറുപടി നൽകിയിട്ടില്ല എന്ന രീതിയിൽ മെസ്സേജ് അയക്കുന്നത് നിങ്ങൾ പരാജയപ്പെട്ടു എന്നതിനുള്ള തെളിവാണ്.
അല്ലാഹു കാത്തു രക്ഷിക്കട്ടെ.
ഇസ്തിഗാസ ശിർക്കാണ് എന്ന തെളിവ് ഒരു പ്രാവശ്യം കൂടി അയക്കുന്നു. ഖുർതുബിയുടെ തഫ്സീറിൽ അദ്ദേഹം ഇസ്തിഗാസ എന്ന പദം തന്നെ ഉപയോഗിച്ചിട്ടുണ്ട്.
താഴെ വായിക്കാം إن شاء الله
വഹ്വാബികളോ ?
http://www.salaf.in/2022/10/blog-post_47.html?m=1
ഇസ്തിഗാസക്കാരൻ:
ഖുർആനിൽ നിന്ന് ഒരു തെളിവും തരാൻ കഴിയാത്ത നിങ്ങളുടെ കാര്യത്തിൽ സഹതാപം ഉണ്ട്.
അല്ലാഹു സത്യം മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കട്ടെ. ആമീൻ.
ഇസ്തിഗാസ എന്ന പദം ആണോ ഇവിടെ ചർച്ച? മൂസാ നബിയോട് ഇസ്തിഗാസ ചെയ്തത് ഖുർആനിൽ ഇല്ലേ?
തഫ്സീർ പറയുന്നത് ഇലാഹിനോട് ഉള്ള ദുആ/ സഹായ തേട്ടം ആണ്. ളമീർ എവിടേക്കാണ് പോകുന്നത് എന്ന് തൊട്ട് മുമ്പ് ഉള്ള ആയത്തിന്റെ തഫ്സീർ എടുത്ത് നോക്കുക.
എന്റെ മറുപടി:
ഖുർആനിൽ മൂസാ നബി عليه السلام മുമായി ബന്ധപ്പെട്ട ഇസ്തിഗാസ അദ്ദേഹം ജീവിച്ചിരുന്ന സമയത്താണ്. ആ ഇസ്തിഗാസ, സഹായം തേടൽ സ്രഷ്ടികളോടാണ്. അത് കൊണ്ട് അതിൽ ആരാധനയിൽ പങ്ക് ചേർക്കൽ അല്ല.
എന്നാൽ അല്ലാഹുവിനോടുള്ള ഇസ്തിഗാസ, സഹായം തേടൽ ആരാധനയാണ്. തെളിവ് താഴെ:
അല്ലാഹു പറഞ്ഞു:
إِذْ تَسْتَغِيثُونَ رَبَّكُمْ فَٱسْتَجَابَ لَكُمْ أَنِّى مُمِدُّكُم بِأَلْفٍ مِّنَ ٱلْمَلَـٰٓئِكَةِ مُرْدِفِينَ
നിങ്ങള്‍ നിങ്ങളുടെ റബ്ബിനോടു സഹായം തേടിയിരുന്ന സന്ദര്‍ഭം (ഇസ്തിഗാസ) (ഓര്‍ക്കുക); എന്നിട്ട് അവന്‍ നിങ്ങള്‍ക്കു ഉത്തരം നല്‍കി. 'മലക്കുകളില്‍നിന്നും തുടരെ വന്നുകൊണ്ടിരിക്കുന്ന ആയിരം പേരെക്കൊണ്ടു ഞാന്‍ നിങ്ങള്‍ക്കു സഹായം നല്‍കുന്നവനാണു' എന്നു"
(8:9).
അത് കൊണ്ട് അല്ലാഹുവിനോടുള്ള ഇസ്തിഗാസ ആരാധനയാണ്. അത് കൊണ്ട് അല്ലാഹുവോട് മാത്രം തേടേണ്ട ഇസ്തിഗാസയിൽ, സ്രഷ്ടികളെ പങ്ക് ചേർത്ത് ചെയ്താൽ അത് ശിർക്കാണ്. കാരണം അത് അല്ലാഹുവോടുള്ള ആരാധനയിൽ പങ്ക് ചേർക്കലാണ്.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിങ്ങൾ ലിങ്ക് തുറക്കാൻ മടിക്കുന്നു എന്ന് വ്യക്തമാണ്. അത് സത്യത്തിൽ നിന്ന് ഒളിച്ചോടലാണ്.
ലിങ്കിൽ വായിക്കാം,
ഇലാഹിനോടുള്ള ദുആ/സഹായ തേട്ടം തഫ്സീറിൽ ളമീറിനെ മടക്കിയ വിഗ്രഹത്തിലേക്ക് മാത്രമല്ല, മറിച്ച് പ്രവാചകൻമാരിലേക്കും അവ മടക്കാം എന്ന് ഖുർതുബിയുടെ തഫ്സീറിൽ പറഞ്ഞത്. അതിന് ഇസ്തിഗാസ എന്ന പദവും ഉപയോഗിച്ചിട്ടുണ്ട്.
ഇവിടെ മരിച്ചവരോടുള്ള ദുആ എന്ന ആരാധനയുടെ തഫ്സീറിലാണ് ഇത് പറയുന്നത്. അത് കൊണ്ട് ഇസ്തിഗാസ ആരാധനയാണ്. മുകളിലത്തെ ആയത്തിൽ നിന്നും വ്യക്തമാണല്ലോ. അത് കൊണ്ട് മരിച്ചവരോടുള്ള ഇസ്തിഗാസ ശിർക്കാണ്. കാരണം അല്ലാഹുവോട് മാത്രം തേടേണ്ട ഇസ്തിഗാസയിൽ, സഹായതേട്ടത്തിൽ, സ്രഷ്ടികളെ പങ്ക് ചേർക്കുകയാണ്.
ഇബ്നു തൈമിയ്യയും, മുഹമ്മദ് ബിൻ അബ്ദുൽ വഹാബും رحمهما الله പറഞ്ഞതിന് എത്രയോ മുമ്പ് പണ്ടിതന്മാർ, മുസ്ലിംകൾ മഹാന്മാരുടെ ഖബറിനടുത്ത് പോയതിനെ വിമർശിച്ചിട്ടുണ്ട്. ശിർക്കാണ് എന്ന് പറഞ്ഞിട്ടുണ്ട്.
ഖബ്‌റുകൾ നിരപ്പാക്കാനും തുടച്ചുനീക്കാനും പ്രവാചകൻ صلى الله عليه وسلم കൽപിച്ചിട്ടുണ്ട് എന്ന് ഇബ്നു കസീർ رحمه الله പറഞ്ഞതും ശ്രദ്ധിക്കുക.
എല്ലാം താഴെ ലിങ്കിൽ വായിക്കാം إن شاء الله
വഹ്വാബികളോ ?
http://www.salaf.in/2022/10/blog-post_47.html?m=1
ഇസ്തിഗാസക്കാരൻ:
എന്തൊക്കെയോ എഴുതി വിടുന്നു. അല്ലാഹുവിനോട് ഇസ്തിഗാസ ചെയ്താൽ ഇബാദത്തും സൃഷ്ടികളോട് ആരാധന ഇല്ലാതെ ചെയ്താൽ ശിർക് ഇല്ല എന്ന് തന്നെയല്ലേ ഞാൻ പറയുന്നത്.
ഇമാം ഖുർതുബി ആരാധ്യരായ معبودين ۔ - പ്രവാചകൻമാരിലേക്കാണ് മടക്കിയത്. ആരാധ്യനല്ലാത്ത മുഹെമ്മദ് നബി صلي الله عليه وسلم യോട് ഉള്ള ഇസ്തിഗാസ ഇമാം അവർകൾ علي رضي الله عنه നെ തൊട്ട് രേഖപ്പെടുത്തിയിട്ടുമുണ്ട് . നിങ്ങൾ വെറുതെ തർക്കിക്കുകയാണ്. അല്ലാഹു വിന്റെ വചനങ്ങൾ അസ്ഥാനത്ത് പ്രയോഗിക്കുന്നത് അല്ലാഹു വിന്റെ ശാപത്തിന് ഇടയാക്കുന്ന കാര്യം ആണ്. സൂക്ഷിക്കുക.
വെറുതെ ഇസ്തിഗാസ എന്ന പദം വെച്ച് കളിക്കണ്ട. ഇമാമുകളെ മുഴുവൻ തള്ളേണ്ടി വരും
ഇമാം നവവി ശഫാഅതത് തേടിയതിന് മറുപടി എവിടെ. {{ ഇസ്തിഗാസക്കാരൻ ഇമാം നവവി رحمه الله നബി صلى الله عليه وسلم യോട് ശഫാഅത്ത് തേടുന്ന ഒരു തെളിവ് അയച്ചു തന്നു. ശഫാഅത്തിന് ശുപാർശ എന്ന് അർത്ഥം കൊടുത്തു. ശേഷം നബി صلى الله عليه وسلم യോട് തെറ്റ് പൊറുത്തു കിട്ടാൻ ശുപാർശ തേടണമെന്ന് ഇമാം നവവി പറഞ്ഞു എന്ന് എഴുതിയിരിക്കുന്നു}}
ഇസ്തിഗാസയെ സംബന്ധിച്ച് തെളിവുകൾ നൽകുന്ന ഇമാമുകളെ കൊച്ചാക്കുന്ന പണി ആണ് നിങ്ങൾ എടുക്കുന്നത്. എന്നിട്ട് ആരെങ്കിലും തെളിവ് തെളിവ് എന്ന് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്യും . തെളിവ് നൽകിയാൽ അവരെ നിന്ദിക്കുക. ഔലിയാക്കൾക്ക് തെറ്റ് പറ്റും എന്ന് പറയുക. ഇതൊക്കെ അല്ലെ നടക്കുന്നത്.
പിന്നെ എന്തിനാണ് തെളിവ് ചോദിക്കുന്നത്.
നബി صلي الله عليه وسلم യിൽ നിന്ന് ലഭിച്ച അതി ശക്തമായ തെളിവ് ആണ് ഈസാ നബി عليه السلام ന്റേത്. അത് നബി صلي الله عليه وسلم ലേക്ക് മടങ്ങിയിട്ടും ശിർക് ആവാത്തത് അത് ഇലാഹ് എന്ന നിലയിൽ അല്ല നബി എന്ന നിലയിൽ ആയത് കൊണ്ടാണ്. കാര്യങ്ങൾ യഥാവിധി പഠിക്കാൻ തയാറാവുക. ഇമാമീങ്ങളെ കൊച്ചാക്കുന്ന വർത്തമാനം നിറുത്തുക.
എന്റെ മറുപടി:
എന്തൊക്കെയോ എഴുതി വിട്ടിട്ടില്ല.
അല്ലാഹുവോട് മാത്രം ചെയ്യേണ്ട ആരാധനയിൽ, തേടേണ്ട ഇസ്തിഗാസയിൽ സ്രഷ്ടികളെ പങ്ക് ചേർത്താൽ അത് ശിർക്കാണ്. സംശയമുണ്ടോ?
മരിച്ചവരോട് ദുആ ചെയ്യുന്നത് അവരോടുള്ള ആരാധനയാണ്, കാരണം ദുആ ആരാധനയാണ് എന്ന് നബി صلى الله عليه وسلم പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് മരണപ്പെട്ട പ്രവാചകൻമാരോട് ദുആ ചെയ്യുംബോൾ അവർ ആരാധ്യരായി. അത് കൊണ്ടാണ് ഖുർതുബിയുടെ തഫ്സീറിൽ ഈ ആരാധ്യരായ പ്രവാചകൻമാരിലേക്ക് ഇസ്തിഗാസയെ മടക്കാം എന്ന് പറഞ്ഞത്.
മാത്രമല്ല ഖുർതുബിയും ഇവിടെ ഇസ്തിഗാസയെ ആരാധനയായിട്ടാണ് പഠിപ്പിക്കുന്നത്. അത് കൊണ്ട് മരിച്ചവരോട് ഇസ്തിഗാസ ചെയ്യുന്നത് ആരാധന തന്നെ. അത് കൊണ്ട് ശിർക്ക് തന്നെ. ഇതിനെ കുറിച്ച് ഞാൻ കഴിഞ്ഞ മെസ്സേജിൽ എഴുതിയതിനെ കുറിച്ച് പൂർണ മൗനം.
ആയത്തിന്റെ അടുത്ത ഭാഗം, അവർ ഉത്തരം ചെയ്യില്ല എന്ന് തന്നെയാണ്. ഖതാദ رضي الله عنه അത് വ്യക്തമാക്കിയിട്ടുണ്ട്. അത് കൊണ്ട് മരിച്ചവർ കേട്ടാലും പ്രതികരിക്കില്ല. ഇതിനെ കുറിച്ചെല്ലാം നിങ്ങൾ പൂർണ മൗനമാണ്.
പിന്നെ ആയത്ത് തുടരുന്നത് അത് ശിർക്കാണന്നാണ് . വളരെ വ്യക്തമാണ്.
ഇബ്നു കസീർ, ഇബ്നു ഹാദിയെ അങ്ങേ അറ്റം പ്രശംസിക്കുന്ന തെളിവ് തന്നു. അദ്ദേഹത്തിന്റെ ഹദീസ് നിധാന ശാസ്ത്രത്തെ കുറിച്ചും ഹദീസിന്റെ രോഗങ്ങളെ കുറിച്ചും റിപ്പോർട്ടർമാരെ കുറിച്ചും അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു എന്ന്. ആ ഇബ്നു അബ്ദുൽ ഹാദി യാണ് ഇമാം സുബ്കിയെ തള്ളിയത്. അത് കൊണ്ട് തന്നെ ഈ വാദമുള്ള എല്ലാവർക്കും തെറ്റ് പറ്റി എന്ന് വ്യക്തമാണ്. അത് കൊണ്ട് ഈ വിഷയത്തിൽ ആ പണ്ടിതന്മാരെ തള്ളുന്നതിൽ യാതൊരു കുഴപ്പവുമില്ല. അത് കൊണ്ട് ഇമാമുകളെ കൊച്ചാക്കുന്നു എന്ന് പരിഹസിക്കേണ്ട. ഞാൻ തെളിവോടെയാണ് സംസാരിക്കുന്നത്. ഇതിനെ കുറിച്ചും നിങ്ങൾ പൂർണ മൗനമാണ്.
മുഅ്ജിസത്ത് കറാമത്ത് സംഭവങ്ങൾ ഇസ്തിഗാസക്ക് തെളിവാണെന്ന് അല്ലാഹുവോ, നബി صلى الله عليه وسلم യൊ, സഹാബികളോ رضي الله عنهم ആരും പറഞ്ഞിട്ടില്ല എന്നതിനെ കുറിച്ചും പൂർണമായ മൗനം.
ഈസ നബി عليه السلام നബി صلى الله عليه وسلم യുടെ ഖബറിനടുത്ത് വരുന്ന സംഭവത്തെ കുറിച്ച് മറുപടി നൽകി കഴിഞ്ഞു. പിന്നെയും പിന്നെയും എന്ത് കൊണ്ട് മറുപടി നൽകിയിട്ടില്ലാത്ത രീതിയിൽ മെസ്സേജ് അയച്ച് സമയവും ഊർജ്ജവും നഷ്ടപ്പെടുത്തുന്നു?
മറ്റു പണ്ടിതന്മാർ, മുസ്ലിംകൾ മഹാൻമാരുടെ ഖബറിനടുത്ത് പോയ തെളിവുകൾ ഞാൻ നൽകിയതിനെ കുറിച്ച് പൂർണ മൗനം? ഈ വിഷയവുമായി ബന്ധപ്പെട്ട്
ഖബ്‌റുകൾ നിരപ്പാക്കാനും തുടച്ചുനീക്കാനും പ്രവാചകൻ صلى الله عليه وسلم കൽപിച്ചിട്ടുണ്ട് എന്ന് ഇബ്നു കസീർ رحمه الله പറഞ്ഞതിനെ കുറിച്ചും പൂർണമായ മൗനം.
കണ്ണിന് കാഴ്ചയില്ലാത്ത പുരുഷൻ നബി صلى الله عليه وسلم യുടെ അടുത്ത് വന്ന
ഹദീസിനെ കുറിച്ച് നിങ്ങൾ ഊഹത്തിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ, ഞാൻ ചോദിച്ച ചോദ്യങ്ങളെ കുറിച്ചും പൂർണ മൗനം?
ഇസ്തിഗാസക്കാരൻ:
ഇസ്തിഗാസ അല്ലാഹു അല്ലാത്തവരോട് ഉള്ള പ്രാർത്ഥന അല്ല. അവർക്ക് ഉള്ള ആരാധന അല്ല.
ഹദീസിൽ يا محمد എന്ന് തുടങ്ങുന്ന ഭാഗം നബി സ്വ യെ അല്ലാഹുവിൽ പങ്ക് ചേർക്കൽ ആണെന്കിൽ നബി സ്വ ശിർക് പഠിപ്പിച്ചു എന്ന് വരും.
പിന്നെയും ഖുർതുബി ഖുർതുബി എന്ന് പറഞ്ഞു കൊണ്ടിരിക്കാതെ. ആരാധ്യരോട് അഥവാ ഇലാഹുകളോട് തേടുന്നതാണ് ഖുർതുബി പറയുന്നത്. അങ്ങനെ അല്ല എന്ന് പറഞ്ഞു ഖണ്ഡിക്കാൻ കഴിയാതെ ഖുർതുബി എന്ന് പറയുന്നത് എന്തിനാണ്. ഖുർതുബി ഇസ്തിഗാസാ സംഭവം - നബി സ്വ യുടെ ഖബറടക്കം കഴിഞ്ഞ് 3 ദിവസത്തിന് ശേഷം നടന്ന സംഭവം, ദൃക്സാക്ഷി അലി رضي الله عنه - നിരാക്ഷേപം റിപ്പോർട്ട് ചെയ്തത്, നിങ്ങൾ ഖുർതുബി തഫ്സീർ ബോധപൂർവം വളച്ചൊടിച്ച് തർക്കിക്കുകയാണ് എന്ന് വ്യക്തമാക്കുന്നു
തൊട്ടു മുമ്പ് ഉള്ള ആയത്തിൽ ان تدعوهم എന്നതിന്റെ ضمير ، الهة എന്നാണ് ഉള്ളത്. അങ്ങനെ الهة ആക്കിയവരിലേക്ക് അത് മടങ്ങുന്ന കാര്യം ആണ് ഖുർതുബി പറയുന്നത്.
ഖുർതുബി ആരാധ്യരോട് معبودين ഉള്ള ഇസ്തിഗാസ എന്നാണ് പറഞ്ഞത് എന്ന് വ്യക്തമാക്കിയിട്ടും പിന്നെയും വ്യാജ ശിർക് ആരോപണം നടത്തി നാശമടയുന്നത് എന്തിനാണ്.
ഇമാം നവവി ശുപാർശ തേടിയത്
സംബന്ധിച്ച് മറുപടി
എവിടെ.
ലിന്ക്:
ഞാൻ ആരായുന്ന കാര്യങ്ങൾ നിങ്ങൾ നൽകുകയാണെന്കിൽ മാത്രമേ ലിന്ക് നോക്കാൻ സമയം ചിലവാക്കുകയുള്ളു.
1. തവസ്സുൽ ഇസ്തിഗാസ ശിർക് ആണെന്ന് പറയുന്ന ആയത്ത്.
2. തവസ്സുൽ ഇസ്തിഗാസ ശിർക് ആണെന്ന് പറയുന്ന ഒരു സഹാബിയുടെ പേര്
(ഉമർ റ ന്റെ കാലത്ത് മഴക്ക് വേണ്ടി തേടിയ സംഭവം പ്രസിദ്ധമാണല്ലോ. എത്ര സഹാബിമാർ അത് ശിർക് ആണെന്ന് പറഞ്ഞു)
ഇവ ഏതെങ്കിലും ലിങ്കിൽ ഉണ്ടെങ്കിൽ പറയുക. നോക്കാം. നിങ്ങളുടെ സിദ്ധാന്തം വായിക്കാൻ താല്പര്യം ഇല്ല.
എന്റെ മറുപടി:
ആരാധന ആവുന്ന ഇസ്തിഗാസ ഏതെന്ന് ഖുർആനിൽ നിന്നും തെളിവ് നൽകി കഴിഞ്ഞു. എങ്ങനെ ശിർക്ക് വരും എന്നും വ്യക്തമാക്കി.
നിങ്ങൾ ആരായുന്ന കാര്യങ്ങൾ കഴിഞ്ഞ മെസ്സേജിലും, ബാക്കി ലിങ്കിലും ഉണ്ട്. ഒന്നും എന്റെ സിദ്ധാന്തമല്ല. എല്ലാം വ്യക്തമായ തെളിവുകളോടെയാണ്. നിങ്ങളാണ് തെളിവില്ലാതെ ഊഹത്തിൽ സംസാരിക്കുന്നതും തർക്കിക്കുന്നതും.
ഖുർതുബിയുടെത് വ്യക്തമാക്കി കഴിഞ്ഞു. പ്രവാചകന്മാരോട് ദുആ ചെയ്യ്താൽ അവർ ആരാധ്യരായി. ഇലാഹായി. അത് കൊണ്ടാണ് ഖുർതുബിയുടെ തഫ്സീറിൽ ഇസ്തിഗാസ ആരാധ്യരായ പ്രവാചകൻമാരിലേക്ക് മടക്കാം എന്ന് പറഞ്ഞത്.
പ്രവാചകൻമാർ എന്ന് പറയുമ്പോൾ വിഗ്രഹങ്ങളെ മാത്രമല്ല ഉദ്ദേശിക്കുന്നത്. കാരണം വിഗ്രഹങ്ങളെ കുറിച്ചാണ് പറഞ്ഞതെങ്കിൽ, അവർ കേട്ടാലും എന്ന് അല്ലാഹു പറയുമോ? ഇത് ഇല്ലാത്തത് പറയലല്ലേ? കാരണം വിഗ്രഹങ്ങൾ കേൾക്കില്ല എന്നത് ചെറിയ കുട്ടികൾക്ക് പോലും അറിയാം. അത് കൊണ്ട് ഇല്ലാത്തത് അല്ലാഹു പറയില്ല. نعوذ بالله.
മറ്റൊന്ന് പ്രവാചകൻമാരിലേക്ക് മടക്കാം എന്ന് പറയുംബോൾ, അത് നബി صلى الله عليه وسلم യിലേക്കും മടക്കണം. നബി صلى الله عليه وسلم യുടെ വിഗ്രഹം ഇല്ലല്ലോ.
അത് കൊണ്ട് മരണപ്പെട്ട പ്രവാചകൻമാരോട് ( വിഗ്രഹങ്ങൾ മാത്രമല്ല) ദുആ ചെയ്യ്താൽ അവർ ആരാധ്യരായി. അത് കൊണ്ടാണ് ഖുർതുബിയുടെ തഫ്സീറിൽ അദ്ദേഹം ഇസ്തിഗാസ ആരാധ്യരായ പ്രവാചകൻമാരിലേക്ക് മടക്കാം എന്ന് പറഞ്ഞത്. ആരാധ്യരാവുന്നതോടെ അവർ ഇലാഹും ആയി.
നിങ്ങൾ പറഞ്ഞേക്കാം നിങ്ങൾ ഇസ്തിഗാസ ചെയ്യുമ്പോൾമഹാന്മാരെ ഇലാഹാക്കുന്നില്ല, ആരാധിക്കുന്നില്ല എന്ന്. എന്നാൽ ഇസ്ലാമിൽ അടിസ്ഥാനമാണ്, അല്ലാഹുവോട് മാത്രം ചോദിക്കേണ്ടത്, ഇസ്തിഗാസ തേടേണ്ടത്, സ്രഷ്ടികളോട് ചോദിക്കുകയും തേടുകയും ചെയ്താൽ അത് അവരെ ഇലാഹ് ആക്കൽ , ആരാധിക്കൽ തന്നെയാണ്.പങ്ക് ചേർത്തു. അത് കൊണ്ട് ശിർക്കാണ്.
ഇനി ഇമാം റാസി പറഞ്ഞു:
ولا مستغاث الا الواحد
(امام رازى)
ഏകനായ അല്ലാഹു അല്ലാതെ ഇസ്തിഗാസ ചെയ്യപ്പെടാൻ വേറെ ആരും ഇല്ലാ.
(ഇമാം റാസി 20/51)
അത് കൊണ്ട് നിങ്ങൾ ഇലാഹാക്കുന്നില്ല എന്ന് പറഞ്ഞത് കൊണ്ടൊ , മനസിൽ കരുതിയത് കൊണ്ടൊ കാര്യമില്ല.
ഖുർതുബി ഇവിടെ ഇസ്തിഗാസയെ ആരാധനയായിട്ടാണ് പഠിപ്പിക്കുന്നത്. അത് കൊണ്ട് മരിച്ചവരോട് ഇസ്തിഗാസ ചെയ്യുന്നത് ആരാധന തന്നെ. അത് കൊണ്ട് ശിർക്ക് തന്നെ. ഇതിനെ കുറിച്ച് ഞാൻ കഴിഞ്ഞ മെസ്സേജിൽ എഴുതിയതിനെ കുറിച്ച് പൂർണ മൗനം.
ആയത്തിന്റെ അടുത്ത ഭാഗം, അവർ ഉത്തരം ചെയ്യില്ല എന്ന് തന്നെയാണ്. ഖതാദ رضي الله عنه അത് വ്യക്തമാക്കിയിട്ടുണ്ട്. അത് കൊണ്ട് മരിച്ചവർ കേട്ടാലും പ്രതികരിക്കില്ല. ഇതിനെ കുറിച്ചെല്ലാം നിങ്ങൾ പൂർണ മൗനമാണ്.
പിന്നെ ആയത്ത് തുടരുന്നത് അത് ശിർക്കാണന്നാണ് . വളരെ വ്യക്തമാണ്.
അത് കൊണ്ട് ഞാൻ തർക്കിക്കുകയോ വ്യാജ ശിർക്ക് ആരോപണം നടത്തിയിട്ടോ ഇല്ല.
സഹാബികൾ എന്ത് കൊണ്ട് ഇസ്തിഗാസ ശിർക്കാണ് എന്ന് പറഞ്ഞിട്ടില്ല എന്നതിന് മറുപടി പറഞ്ഞു കഴിഞ്ഞു.
ഉമർ رضي الله عنه വിന്റെ കാലത്തെ വരൾച്ച സംഭവത്തിലെ പുരുഷൻ,ഉമർ رضي الله عنه വിനോട് ഖബറിനടുത്ത് പോയിരുന്നു എന്ന് പറഞ്ഞതായി ഒരു തെളിവും ഇല്ല. അത് കൊണ്ട് അങ്ങനെ ഒരു സംഭവം നടന്നത് ഉമർ رضي الله عنه അറിയില്ല. മറ്റൊന്ന് ഈ സംഭവം ശിർക്കല്ല. ബിദ്അത്താണ്.
മറ്റൊന്ന് ആ പുരുഷൻ ചെയ്ത തെറ്റ് അല്ലാഹു തിരുത്തി. അല്ലാഹു നബി صلى الله عليه وسلم യെ സ്വപ്നത്തിൽ കാണിക്കുകയും ജീവിച്ചിരിക്കുന്ന ഉമർ رضي الله عنه വിനെ കാണാനും പറഞ്ഞു. അപ്പോൾ ഇസ്ലാം പഠിപ്പിക്കുന്നത്, വരൾച്ച ബാധിച്ചാൽ, മഹാന്മാരുടെ ഖബറിനടുത്ത് വരലല്ല, മറിച്ച് ജീവിച്ചിരിക്കുന്ന ഇമാമിനോടാണ് മഴക്ക് വേണ്ടി അല്ലാഹുവോട് ദുആ ചെയ്യാൻ പറയേണ്ടത്.
മുഅ്ജിസത്ത് കറാമത്ത് സംഭവങ്ങൾ ഇസ്തിഗാസക്ക് തെളിവാണെന്ന് അല്ലാഹുവോ, നബി صلى الله عليه وسلم യൊ, സഹാബികളോ رضي الله عنهم ആരും പറഞ്ഞിട്ടില്ല എന്നതിനെ കുറിച്ചും പൂർണമായ മൗനം.
കണ്ണിന് കാഴ്ചയില്ലാത്ത പുരുഷൻ നബി صلى الله عليه وسلم യുടെ അടുത്ത് വന്ന
ഹദീസിനെ കുറിച്ച് നിങ്ങൾ ഊഹത്തിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ, ഞാൻ ചോദിച്ച ചോദ്യങ്ങളെ കുറിച്ചും പൂർണ മൗനം?
നിങ്ങൾ ഇമാം നവവി رضي الله عنه ശഫാഅത്ത് എന്ന പദം ഉപയോഗിക്കുന്നതിനെ കുറിച്ച് ചോദിച്ചല്ലോ? നിങ്ങളോട് ആവർത്തിച്ച് പറഞ്ഞിരുന്നു ഈ വിഷയത്തിൽ പിന്നീട് വന്ന പണ്ടിതന്മാരെ ഉദ്ധരിക്കുന്നത് അബദ്ധമാണ്. സഹാബികളിൽ നിന്നാണ് رضي الله عنهم ആദ്യം തെളിവ് വരേണ്ടത്. ഒരു സഹാബിയുടെയെങ്കിലും തെളിവ് നിങ്ങൾക്ക് കൊണ്ട് വരാൻ സാധിച്ചിട്ടില്ല. സാധിക്കില്ല. അവർ പറയാത്തത് പിന്നീട് വന്നവർ പറഞ്ഞാൽ അത് ദീനിൽ എടുക്കാൻ പറ്റില്ല. ഇത് അടിസ്ഥാനമാണ്. തെളിവുകൾ നൽകി കഴിഞ്ഞു.
ഇനി ഇമാം നവവി رحمه الله നബി صلى الله عليه وسلم യെ കൊണ്ട് ശഫാഅത്ത് എന്ന പദം ഉപയോഗിച്ചത്, ഭാഷാപരമായ അർഥം ശുപാർശ കൊടുക്കാൻ പറ്റില്ല. ശറഹീയായ അർഥം വസീലയാക്കി (തവസ്സുൽ) എന്ന് കൊടുക്കാം.
നിങ്ങൾ ഭാഷാപരമായ അർഥം ശുപാർശ എന്ന് കൊടുത്ത് , ഇമാം നവവി നബി صلى الله عليه وسلم യോട് മാപ്പിന് ശുപാർശ തേടി എന്ന് കളവ് പറയുന്നു. ഇമാം നവവി അങ്ങനെ പറഞ്ഞിട്ടില്ല. അത് കൊണ്ട് ഭാഷാ അർഥം ഇവിടെ കൊടുക്കാൻ പറ്റില്ല. ശറഹീയായ അർഥം കൊടുക്കാം, തവസ്സുലാക്കിയെന്ന്. നബി صلى الله عليه وسلم യുടെ ഖബറിനടുത്ത് പോയാൽ എങ്ങിനെ തവസ്സുൽ ആക്കണം എന്ന് ഇമാം നവവി പഠിപ്പിച്ചിട്ടുണ്ട്. തെളിവ് താഴെ.
നബി صلى الله عليه وسلم യെ തവസ്സുലാക്കൽ, ഇസ്ലാമിൽ അനുവദനീയമായവ, അമലുസ്സ്യാലിഹാത്ത് (സൽകർമ്മങ്ങൾ) കൊണ്ടുള്ള തവസ്സുലാണ്.
ഇബ്നു തൈമിയ്യ മജ്മു അൽ ഫതാവയിലും ഇങ്ങനെ പറഞ്ഞിട്ടുണ്ട് (1:140).}
1.ഞാൻ നബി
صلى الله عليه وسلم
യെ സ്നേഹിക്കുന്നു, അത് കൊണ്ട് അല്ലാഹുവേ നീ പൊറുത്തു തരേണമേ.
2. നബി صلى الله عليه وسلم യുടെ ഖബ്റ് സന്ദർശനം ഒരു പുണ്യമായ കർമമാണ്, ആ അമലു കൊണ്ട് തവസ്സുൽ ആക്കാം.
3. ഞാൻ നബി
صلى الله عليه وسلم
യെ പിൻപറ്റുന്നു/അനുസരിക്കുന്നു, ആ അമലു കൊണ്ട് തവസ്സുൽ ആക്കാം .
ഇമാം നവവിയുടെ رحمه الله വ്യക്തമായ വാക്കുകൾ നമുക്ക് ഒരു റിപ്പോർട്ടിലൂടെ കാണാം.
നബി صلى الله عليه وسلم യുടെ ഖബ്ർ സന്ദർശിക്കുന്നവനെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞു:
അദ്ധ്യായം:
فصل فى زيارة قبر رسول الله صلى الله عليه وسلم وأذكارها
" അല്ലാഹുവിന്റെ ദൂതന്റെ
صلى الله عليه وسلم
ഖബ്ർ സന്ദർശിക്കുന്നതും അവിടെത്തെ ദിക്റും സംബന്ധിച്ച ഭാഗം"
وليقلْ: اللَّهُمَّ افْتَحْ عَليَّ أبْوَابَ رَحْمَتِكَ وَارْزُقْنِي في زِيارَةِ قَبْرِ نَبِيِّكَ صلى اللّه عليه وسلم ما رزقْتَهُ أوْلِياءَكَ وأهْلَ طَاعَتِكَ واغْفِرْ لي وارْحمنِي يا خَيْرَ مَسْؤُول
ഒരാൾ പറയണം:
"അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ വാതിലുകൾ എനിക്ക് തുറന്ന് തരേണമേ, നിന്റെ പ്രവാചകന്റെ
صلى الله عليه وسلم
യുടെ
ഖബ്ർ സന്ദർശിക്കുന്നതിലൂടെ , നിന്റെ ഔലിയാക്കൾക്ക് നീ നൽകിയത്, നിന്നെ അനുസരിക്കുന്നവർക്കും. ചോദിക്കപ്പെടുന്നവരിൽ ഏറ്റവും മികച്ചവനേ, എന്നോട് ക്ഷമിക്കുകയും എന്നോട് കരുണ കാണിക്കുകയും ചെയ്യേണമേ” [ഇമാം നവവി കിതാബുൽ അദ്കാറിൽ, പേജ് നമ്പർ 261]
റസൂൽ صلى الله عليه وسلم യുടെ ഖബ്റിനടുത്തുള്ള ഈ ദുആ വ്യക്തമായ തെളിവാണ്,
നബി صلى الله عليه وسلم യുടെ യുടെ ഖബ്‌ർ സന്ദർശിക്കുന്നത് പുണ്യകർമ്മങ്ങളിൽ ഒന്നായതിനാൽ നവവി
رحمه الله
സൽകർമ്മങ്ങളിലൂടെ മാത്രമേ തവസ്സുലിനെ അനുവദിച്ചിട്ടുള്ളൂ. ദുആ ചെയ്തത് അല്ലാഹുവിനോടാണ്, നബി صلى الله عليه وسلم യോടെല്ല.
ഇമാം നവവി
رحمه الله
നബി
صلى الله عليه وسلم
യുടെ ഹഖ്, ജാഹ്, ബർക്കത്ത് , സാത്ത് കൊണ്ട് തവസ്സുലാക്കിയ തെളിവില്ല .
ഇമാം നവവി
رحمه الله
പറഞ്ഞു:
لا يجوز أن يطاف بقبره صلى الله عليه وسلم ويكره إلصاق الظهر والبطن بجدار القبر ، قاله أبو عبيد الله الحليمي وغيره ، قالوا : ويكره مسحه باليد وتقبيله ، بل الأدب أن يبعد منه كما يبعد منه لو حضره في حياته صلى الله عليه وسلم . هذا هو الصواب الذي قاله العلماء وأطبقوا عليه ، ولا يغتر بمخالفة كثيرين من العوام وفعلهم ذلك ، فإن الاقتداء والعمل إنما يكون بالأحاديث الصحيحة وأقوال العلماء ، ولا يلتفت إلى محدثات العوام وغيرهم وجهالاتهم .
" നബി صلى الله عليه وسلمയുടെ ഖബറ് തവാഫ് ചെയ്യുന്നത് അനുവദനീയമല്ല, ഖബറിന്റെ ചുമരിൽ, മുതുകും ,വയറും കൊണ്ട് തൊടുന്നത് വെറുക്കപ്പെട്ടതാണ്, അബു ഉബൈദുള്ള അൽ ഹലീമിയും മറ്റും പറഞ്ഞു: അത് തൊടുന്നതും ചുംബിക്കുന്നതും വെറുക്കപ്പെട്ടതാണ്.
മറിച്ച് ഒരാൾ ഖബറിൽ നിന്ന് അകലെയായിരിക്കലാണ് മര്യാദ, അവൻ നബിയുടെ صلى الله عليه وسلم കാലത്ത് ആയിരുന്നെങ്കിൽ ചെയ്യുന്ന പോലെ. ഇതാണ് ശരിയായ അഭിപ്രായം. പണ്ഡിതന്മാർ പറയുന്നതു പോലെ,
സാധാരണക്കാരുടെ ആചാരങ്ങളിൽ വഞ്ചിതരാകരുത്, പിൻപറ്റേണ്ടതും, പ്രവർത്തനങ്ങളുടെ (അടിസ്ഥാനവും) ആധികാരികമായ ഹദീസുകളും (തദടിസ്ഥാനത്തിലുള്ള) പണ്ഡിതന്മാരുടെ വചനങ്ങളും ആയിരിക്കണം. സാധാരണക്കാരെയും മറ്റുള്ളവരെയും അജ്ഞരെയും ശ്രദ്ധിക്കരുത്."
[അൽ-മജ്മു'യിലെ ഇമാം നവവി, വാല്യം നം. 8, പേജ് നമ്പർ. 275].
ഇമാം നവവി رحمه الله മുകളിൽ പറഞ്ഞു : " ഖബ്റ് തവാഫ് ചെയ്യുന്നതും അത് തൊടുന്നതും ചുംബിക്കുന്നതും വെറുക്കപ്പെട്ടതാണ്. മറിച്ച് ഒരാൾ ഖബറിൽ നിന്ന് അകലെയായിരിക്കലാണ് മര്യാദ, അവൻ നബിയുടെ صلى الله عليه وسلم കാലത്ത് ആയിരുന്നെങ്കിൽ ചെയ്യുന്ന പോലെ."
പക്ഷേ ഇന്നത്തെ അവസ്ഥ നോക്കൂ, ശിർക്കും, ബിദ്അത്തും ഖബ്റിനടുത്ത് പോയി ചെയ്യുന്നവർ
نعوذ بالله.
الحمد لله
ഇന്ന് തൗഹീദിന്റെ നാടായ സൗദി അറേബ്യയിൽ , ഹറമിൽ നബി صلى الله عليه وسلم യുടെ ഖബ്റിനടുത്ത് ശിർക്കും, ബിദ്അത്തും തടയാൻ സെക്യൂരിറ്റി സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അത് കൊണ്ട് ഇമാം നവവി رحمه الله സൂഫികൾ പഠിപ്പിക്കുന്ന തവസ്സുൽ പഠിപ്പിച്ചിട്ടില്ല.
ഒന്ന് കൂടി ആവർത്തിച്ച് പറയുന്നു ഈ വിഷയത്തിൽ പിന്നീട് വന്ന പണ്ടിതന്മാരെ ഉദ്ധരിക്കുന്നത് അബദ്ധമാണ്. സഹാബികളിൽ നിന്നാണ് ആദ്യം തെളിവ് വരേണ്ടത്. ഒരു സഹാബിയുടെയെങ്കിലും തെളിവ് നിങ്ങൾക്ക് കൊണ്ട് വരാൻ സാധിച്ചിട്ടില്ല. സാധിക്കില്ല. അവർ പറയാത്തത് പിന്നീട് വന്നവർ പറഞ്ഞാൽ അത് ദീനിൽ എടുക്കാൻ പറ്റില്ല. ഇത് അടിസ്ഥാനമാണ്. തെളിവുകൾ നൽകി കഴിഞ്ഞു.
ഇസ്തിഗാസക്കാരൻ:
ഇല്ല. റബ്ബിനോട് ഉള്ള ഇസ്തിഗാസ ആണ് അത്.
മനസ്സിലാക്കാൻ ഒരു പ്രയാസവും ഇല്ല
നബി സ്വ യോട് ഇസ്തിഗാസ ചെയ്യരുത് എന്ന് ഇമാം നവവി റ പറഞ്ഞില്ല.
ഇമാം ഖുർതുബി എന്നല്ല ഒരാളും ഇസ്തിഗാസ ശിർക് ആണെന്ന് പറഞ്ഞിട്ടില്ല.
നബി സ്വ യോട് ഇസ്തിഗാസ ചെയ്തത് ഖുർതുബി നിരാക്ഷേപം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ആയത്തിന്റെ തഫ്സീറിൽ ആലിഹത് എന്ന് ആണ് ളമീർ. അത് നിഷേധിക്കാൻ കഴിയാതെ ഇസ്തിഗാസ ചെയ്താൽ ഇലാഹ് ആക്കൽ ആയി എന്ന് പറഞ്ഞു കൊണ്ടിരിക്കയാണ് നിങ്ങൾ. അത് തെളിവ് അല്ല.
എന്റെ മറുപടി:
ഇസ്തിഗാസ ശിർക്കാണ്. ആയത്തും ഖുർതുബിയുടെ തഫ്സീറും ഒരുമിച്ച് വായിക്കുക.
അല്ലാഹു പറഞ്ഞു:
" إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ
" നിങ്ങളവരെ വിളിക്കുന്ന പക്ഷം, അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല; അവര്‍ കേട്ടാലും, അവര്‍ നിങ്ങള്‍ക്കു ഉത്തരം ചെയ്കയുമില്ല.
ഖുർതുബിയുടെ തഫ്സീർ:
قوله تعالى : إن تدعوهم لا يسمعوا دعاءكم أي إن تستغيثوا بهم في النوائب لا يسمعوا دعاءكم ; لأنها جمادات لا تبصر ولا تسمع
قال قتادة : المعنى لو سمعوا لم ينفعوكم .
:"നിങ്ങളവരെ വിളിക്കുന്ന പക്ഷം, അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല'', എന്ന അല്ലാഹു തആലയുടെ വാക്കിനർത്ഥം:
ആപത്ഘട്ടങ്ങളിൽ നിങ്ങൾ അവരോട് ഇസ്തിഗാസ തേടുകയാണെങ്കിൽ, അവർ നിങ്ങളുടെ ദുആ കേൾക്കുകയില്ല; കാരണം അവ കാണുകയോ കേൾക്കുകയോ ചെയ്യാത്ത നിർജീവ വസ്തുക്കളാണ്".
ഖുർതുബി തഫ്സീർ :
يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين
" ഇത് (ഈ ആയത്ത്), മലക്കുകളും, ജിന്നുകളും,
പ്രവാചകന്മാരും , ശൈതാനുകളും പോലെയുള്ള വിവേചനബുദ്ധിയുള്ള ആരാധിക്കപ്പെടുന്നവരിലേക്കും മടക്കാവുന്നതാണ് ".
എന്നിട്ട് അല്ലാഹു പറഞ്ഞു:
وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ "
ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ (ഈ) ' ശിര്‍ക്കി'നെ അവര്‍ നിഷേധിക്കുകയും ചെയ്യും".
അപ്പോൾ ആയത്തിന്റെ ആരംഭത്തിൽ പറഞ്ഞ ദുആ, ഇസ്തിഗാസ, ശിർക്കാണ് എന്നാണ് ആയത്തിന്റെ അവസാനം പറയുന്നത്.
ഇത് ഏത് കുട്ടിക്കും മനസ്സിലാകും.
ഈ ആയത്ത് പ്രവാചകൻമാരിലേക്കും മടക്കാം എന്ന് ഖുർതുബിയുടെ തഫ്സീറിൽ പറഞ്ഞു. ഇവിടെ മരണപ്പെട്ടവരുമാണ് ഉദ്ദേശിക്കുന്നത്, വിഗ്രഹങ്ങൾ മാത്രമല്ല എന്നും വ്യക്തമാക്കി തന്നു. ആരാധ്യർ എന്ന് പറഞ്ഞതും വ്യക്തമാക്കി തന്നു.
ഇസ്തിഗാസ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്ന് ഇമാം റാസി رحمه الله പറഞ്ഞ തെളിവും അയച്ചു തന്നു. അപ്പോൾ അല്ലാഹുവിനോട് മാത്രമുള്ള ഇസ്തിഗാസയിൽ സ്രഷ്ടികളെ പങ്ക് ചേർത്താൽ അത് ശിർക്കാണ് എന്ന് ഏത് മദ്രസ കുട്ടിക്കും അറിയാം.
ഖുർതുബിയുടെ തഫ്സീറിൽ നിങ്ങൾ ഇസ്തിഗാസക്ക് തെളിവാക്കുന്ന ഹദീസ് ഖുർതുബിയുടെ തഫ്സീറിൽ തന്നെ അത് ദുർബലമായിട്ടാണ് റിപ്പോർട്ട് ചെയ്തത് എന്ന തെളിവും നൽകി കഴിഞ്ഞു.
ഇമാം നവവി رحمه الله നിങ്ങൾ പറയുന്ന രീതിയിലുള്ള ഇസ്തിഗാസ പറ്റും എന്ന് പറഞ്ഞിട്ടില്ല.
ഒരു സഹാബിയും رضي الله عنه പറഞ്ഞിട്ടില്ല.
الحمد لله.
ഇമാം അൽ ഔസായി
رحمه الله
യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:
العلم ما جاء عن أصحاب محمد صلى الله عليه وسلم وما لم يجئ عنهم فليس بعلم
മുഹമ്മദ് നബി صلى الله عليه وسلم യുടെ സ്വഹാബത്തിൽ നിന്ന് വന്നതാണ് (ഇസ്ലാമിക) വിജ്ഞാനം. അവരിൽ നിന്ന് വന്നെത്താത്തത് (ഇസ്ലാമിക) വിജ്ഞാനം അല്ല.
(ജാമീ ബയാനിൽ ഇൽമ്-ഇബ്നു അബ്ദുൽ ബർ (2/36).
അബൂ ഹുറൈറ
رضي الله عنه
ഉദ്ധരിക്കുന്ന ഹദീസിൽ നബി صلى الله عليه وسلم പറഞ്ഞു:
وروى مسلم في صحيحه عن أبي هريرة أن رسول الله صلى الله عليه وسلم قال {سيكون في آخر أمتي أناس يحدثونكم بما لم تسمعوا أنتم ولا آباؤكم ، فإياكم وإياهم
"നിങ്ങളോ ( സഹാബാക്കൾ ) നിങ്ങളുടെ പിതാക്കളോ
കേൾക്കാത്തത് പറയുന്ന മനുഷ്യർ അവസാന കാലത്ത്
എന്റെ
സമുദായത്തിൽ വരും .
നിങ്ങൾ അവരെ
സൂക്ഷിക്കുക ".
(സഹീഹ് മുസ്ലിം- മുഖദ്ദിമ.
(باب النهي عن الرواية عن الضعفاء والاحتياط في تحملها ).
ഇസ്തിഗാസക്കാരൻ:
ഇല്ല.
നിങ്ങളുടെ ശുദ്ധ വിവരക്കേട് മാത്രമാണ്
എന്റെ മറുപടി:
നമുക്ക് നിർത്താം إن شاء الله
الحمد لله
നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ തെളിവുകളോടെ, പണ്ടിതോചിതമായി മറുപടി നൽകി കഴിഞ്ഞു. നിങ്ങൾ ഇസ്തിഗാസക്ക് തെളിവാണെന്ന് കരുതിയിരുന്ന ഹദീസുകൾ ഒന്നും തന്നെ തെളിവല്ല എന്ന് വ്യക്തമാക്കി തന്നു.
നിങ്ങൾ കുറെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബാക്കി ഉണ്ട്. അവക്ക് മറുപടി പറയാത്തത് നിങ്ങളുടെ സത്യസന്ദതക്ക് ഒരു ചോദ്യ ചിഹ്നമാണ്.
എന്റെ ബാദ്ധ്യത ഇവിടെ അവസാനിക്കുന്നു. നിങ്ങളോട് ഇനി ഈ വിഷയത്തിൽ പ്രബോധനം ചെയ്യേണ്ട ആവശ്യമില്ല إن شاء الله
ഇനി നിങ്ങളുടെ കാര്യം അല്ലാഹുവിന്റെ അടുക്കൽ.
ഈ വിഷയത്തിൽ ദയവ് ചെയ്ത് എനിക്ക് ഇനി മെസ്സേജുകൾ അയക്കരുത്.
അല്ലാഹു ഹിദായത്ത് നൽകട്ടെ
رحمك الله
അവസാനിച്ചു.
ഡോ: കെ. മുഹമ്മദ് സാജിദ് .
Comments
Post a Comment