ഭാഗം നാല്.മരിച്ചവരോട് സഹായം തേടുന്നവരുമായി പ്രബോധനം
ഭാഗം നാല്.മരിച്ചവരോട് സഹായം തേടുന്നവരുമായി പ്രബോധനം
ഭാഗം മൂന്നിൽ പ്രബോധനം ചെയ്യപ്പെട്ട ഇസ്തിഗാസക്കാരൻ ആവർത്തിച്ച് പ്രബോധനം തുടരാൻ ആവശ്യപ്പെട്ടു. പ്രബോധനം താഴെ:
ഇസ്തിഗാസക്കാരൻ:
വിഗ്രഹങ്ങൾക്ക് ജീവൻ നൽകി ചോദിക്കുമെന്നതിന്റെ തെളിവ് താഴെ:
البغوى : أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
(16:21).
മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് സത്യവിശ്വാസികളെ കാഫിറാക്കിയിട്ടുണ്ട്.
ഇബ്നു ഉമർ رضي الله عنه പറഞ്ഞു:
وكان ابن عمر يراهم شرار خلق الله وقال انهم انطلقوا آيات نزلت في الكفار فجعلوها في المؤمنين
സ്രഷ്ടികളിൽ ഏറ്റവും ദുഷ്ടരായവർ, അവിശ്യാസികളെ കുറിച്ച് ഇറങ്ങിയ ആയത്തുകളെ സത്യവിശ്വാസികളിൽ ചുമത്തുന്നവരാണ് .
(ഫത്ഹുൽ ബാരി).
ഇമാമുകൾ നിരാക്ഷേപമോ ബഹുമാന പുരസ്സരമോ രേഖപ്പെടുത്തി അംഗീകരിച്ച കാര്യങ്ങൾ മുസ്ലിംകൾക്ക് സ്വീകാര്യം ആണ്
അത് തന്നെയാണ് ഇമാം സുബുകി رحمه الله പറഞ്ഞത്. സലഫു സാലിഹീങ്ങൾ ഒന്നടങ്കം സ്വീകരിച്ച നിലപാട്
എന്റെ മറുപടി:
വിഗ്രഹങ്ങളെ ജീവൻ നൽകി ചോദ്യം ചെയ്യും എന്ന നിങ്ങൾ ഉദ്ധരിച്ച തഫ്സീർ ഉയർത്തുന്നേൽപ്പിന്റെ നാളിലാണ്. അവർ കേട്ടാലും ഉത്തരം ചെയ്യില്ല എന്ന ഞാൻ ഉദ്ധരിച്ച ആയത്ത് ഈ ലോകത്ത് ദുആ ചെയ്യുന്ന സമയത്താണ്. അത് കൊണ്ട് നിങ്ങളുടെ ഉദ്ധരണി നമ്മുടെ വിഷയവുമായി ബന്ധമില്ല.
ഈ ലോകത്ത് വിഗ്രഹങ്ങൾക്ക് ജീവൻ നൽകും , അവർ കേൾക്കും എന്ന് പറയുന്ന തെളിവ് ഇല്ല.
ഈ ലോകത്ത് വിഗ്രഹങ്ങൾ കേൾക്കില്ല എന്നത് ഏത് കുട്ടിക്കും അറിയാവുന്ന കാര്യമാണ്. അത് കൊണ്ട് ഞാൻ ഉദ്ദേരിച്ച ആയത്ത്
" അവർ കേട്ടാലും" ഉദ്ദേശിക്കുന്നത് വിഗ്രഹങ്ങൾ അല്ല, മരിച്ചവരാണ്, കാരണം വിഗ്രഹങ്ങൾ കേൾക്കില്ല.
ഇബ്നു ഉമർ رضي الله عنه , സ്രഷ്ടികളിൽ ഏറ്റവും ദുഷ്ടരായവർ, അവിശ്യാസികളെ കുറിച്ച് ഇറങ്ങിയ ആയത്തുകളെ സത്യവിശ്വാസികളിൽ ചുമത്തുന്നവരാണ് എന്ന് പറഞ്ഞത്, ആയത്തുകളെ അസ്ഥാനത്ത് ചുമത്തിയത് കൊണ്ടാണ്. അതായത് ഇത് ഖവാരിജുകളെ കുറിച്ച് പറഞ്ഞതാണ്. ഖവാരിജുകൾ, സത്യവിശ്വാസികൾ തിന്മ ചെയ്താൽ അവരെ അവിശ്യാസികൾ എന്ന് പറഞ്ഞ്, അവരുടെ മേൽ അവിശ്യാസികളെ കുറിച്ച്
ഇറങ്ങിയ ആയത്തുകൾ ചുമത്തും.
അതേ സമയം അഹ്ലുസ്സുന്ന ആരേയും അവശ്യാസി ആക്കില്ല. അത് ഇസ്ലാമിക ഭരണത്തിൽ ഖാദിയാണ് ചെയ്യുക, അല്ലെങ്കിൽ പണ്ടിതന്മാർ. എന്നാൽ ശിർക്, കുഫ്റ്, ബിദ്അത്ത്, ആര് ചെയ്താലും ആ പ്രവ്രത്തി ശിർക്, കുഫ്റ്, ബിദ്അത്താണെന്ന് പറയും. പക്ഷേ അവരെ മുശ്രിക്കൊ, കാഫിറൊ, മുബ്തദിയൊ ആക്കില്ല. അത് കോടതിയും,
പണ്ടിതന്മാരുമാണ് ചെയ്യുക.
മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رحمه الله ആരെയും മുശ്രിക്കൊ, കാഫിറൊ ആക്കിയിട്ടില്ല. ആ ചെയ്യുന്ന പ്രവ്രത്തി ശിർക്, കുഫ്റ്, ആണ് എന്നേ പറഞ്ഞിട്ടുള്ളൂ.
ഇമാമുകൾ രേഖപ്പെടുത്തിയ ദുർബലമായ റിപ്പോർട്ടുകൾ സ്വീകാര്യമല്ല. അത് കൊണ്ട് സലഫു സാലിഹീങ്ങൾ ഇസ്തിഗാസ അംഗീകരിച്ചിട്ടില്ല.
ഇസ്തിഗാസക്കാരൻ:
എന്തൊക്കെ മറുപടിയാണ് ഇത്. ഇവിടെ ജീവൻ നല്കുമെന്ന് ആരെന്കിലും പറഞ്ഞോ.
നിങ്ങൾ പറയാൻ ശ്രമിക്കുന്നത് എല്ലാം അസ്ഥാനത്ത് ആണ്.
ഖിയാമത് നാളിൽ വിഗ്രഹങ്ങൾക്ക് ജീവൻ നൽകി ചോദ്യം ചെയ്യുമെന്നത് കൊണ്ട് വിഗ്രഹാരാധന ആണ് ആ ആയത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായി.
അത് പോലെ ആരെയെങ്കിലും ജനങ്ങൾ ആരാധിച്ചാൽ അവരോട് ചോദിക്കാം. അതിന്റെ ഉദാഹരണം ആണ് ഈസാ നബി عليه السلام നോട് ചോദിക്കുന്നത്. അത് ആരാധിച്ചത് കൊണ്ടാണ്. ഖുർതുബി ആരാധിക്കപ്പെട്ടവർ معبودين എന്ന് പറഞ്ഞു കൊണ്ടാണ് അവരെ ആരാധിച്ചു ചോദിക്കുന്നവർ എന്ന് പറഞ്ഞത്. എന്നാൽ നാം പറയുന്ന ഇസ്തിഗാസ ഖുർതുബിക്ക് അറിയാവുന്നതും ശ്രദ്ധയിൽ ഉള്ളതുമാണ്. നബി സ്വ യോട് ഉള്ള ഇസ്തിഗാസ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിനു മുസ്ലിംകൾ അത് ചെയ്യുന്നുണ്ട്. ഇതൊക്കെ ശിർക് ആണ് എന്ന് വരികിൽ നബി സ്വ യും ചോദ്യം ചെയ്യപ്പെടുമായിരുന്നു. അത്തരം ഒരു പരാമർശം എവിടെയെങ്കിലും ഉണ്ടോ.
നിങ്ങൾ അവരെ ആരാധിച്ചു വിളിച്ചാൽ അവർ കേൾക്കില്ല, കേട്ടാൽ തന്നെ ഉത്തരം ചെയ്യില്ല എന്നത് വിഗ്രഹങ്ങളെ പറ്റിയും മിഥ്യാ ദൈവങ്ങളെ പറ്റിയും ആണ്. ആ വിഗ്രഹങ്ങൾ അല്ലെങ്കിൽ അത് പ്രതനിധീകരിക്കുന്ന ആരാധിക്കപ്പെട്ട മലക്കുകൾ ജിന്നുകൾ മറ്റുള്ളവർ എന്നിവരോട് ഈ ആരാധന സംബന്ധിച്ച് ചോദിച്ചാൽ അവർ നിഷേധിക്കുന്നതാണ്.
ഈ understanding ൽ നിന്ന് മാറത്തക്ക ഒന്നും എനിക്ക് ലഭിച്ചില്ല. നിങ്ങളുടെ ധാരണ നിങ്ങൾക്ക് വെച്ച് പുലർത്താം.
തവസ്സുൽ ഇസ്തിഗാസ ഇസ്തിശ്ഫാ എന്നിവ അല്ലാഹുവിനോട് ചോദിക്കലും, മഹത്തുക്കളുടെ പിന്തുണയോടെ അല്ലാഹുവിനോട് ചോദിക്കലും, അല്ലാഹുവിനോട് ചോദിക്കാൻ/ശുപാർശ ചെയ്യാൻ അല്ലാഹു വിന്റെ അടിമകളായ മഹത്തുക്കളോട് അഭ്യർത്ഥിക്കലുമാണ്. ഈ കൂട്ടായ്മ ആണ് اياك نعبد واياك نستعين എന്നതിലെ ബഹുവചനം.
എന്റെ മറുപടി:
വിഗ്രഹങ്ങളെ ജീവൻ നൽകി ചോദ്യം ചെയ്യും എന്ന് തന്നെയാണ് ഞാനും ഉദ്ദേശിച്ചിത്. അത് കൊണ്ട് ഒന്നും അസ്ഥാനത്തല്ല.
വിഗ്രഹങ്ങൾ കേൾക്കില്ല. ഉറപ്പാണ്. വിഗ്രഹാരാധന മാത്രമല്ല, മരിച്ചവരോട് ദുആ ചെയ്യലും ഞാൻ ഉദ്ദരിച്ച ആയത്ത് പഠിപ്പിക്കുന്നുണ്ട്. ദുആ ചെയ്യുന്നതോടെ അവരും ആരാധ്യരായി. അത് കൊണ്ട് കേട്ടാലും ഉത്തരം ചെയ്യില്ല എന്ന് പറയുന്നത് മരണപ്പെട്ടവരോട് ദുആ ചെയ്യുന്നതിനെ കുറിച്ചാണ്. വിഗ്രഹങ്ങളോടല്ല. വിഗ്രഹങ്ങൾ കേൾക്കില്ല. ഉറപ്പാണ്.
ഈസ നബി عليه السلام നെ ആരാധിച്ചു എന്ന് പറയുന്നത് ഈസ നബി عليه السلام നൊട് ദുആ ചെയ്തത് കൊണ്ടാണ്.
വെറുതെ വിഗ്രഹങ്ങളെ വീട്ടിൽ ഉണ്ടാക്കി വെച്ചാൽ അതിനെ ആരാധിക്കുന്നു എന്ന് പറയില്ല. അതിനോട് ദുആ ചെയ്യണം. അതോടെ അവ ആരാധ്യരായി. ഇലാഹായി. അതേ പോലെ മരിച്ചവരോട് ദുആ ചെയ്താലും അവർ ആരാധ്യരായി. ഇലാഹായി. അത് കൊണ്ടാണ് ഖുർതുബിയുടെ തഫ്സീറിൽ ആരാധ്യരായ പ്രവാചകൻമാരിലേക്കും മടക്കാം എന്ന് പറഞ്ഞത്.
ദുആ വിഗ്രഹങ്ങളോടാകുംബോഴും
വിഗ്രഹങ്ങൾ മരിച്ചവരെയാണ് പ്രതിനിധീകരിക്കുന്നത്.
ഇസ്തിഗാസക്കാരൻ:
ഇലാഹ് അല്ലാതെ നബി സ്വ യോടോ മഹത്തുക്കളോടോ സഹായം തേടിയാൽ ശിർക് ആണെന്നതിന് തെളിവ് ഉണ്ടെങ്കിൽ തന്നോളൂ. അതോടെ വിഷയം തീരുമല്ലോ.
എന്റെ മറുപടി:
നിങ്ങൾ പറഞ്ഞു:
" ഇലാഹ് അല്ലാതെ നബി സ്വ യോടോ മഹത്തുക്കളോടോ സഹായം തേടിയാൽ ശിർക് ആണെന്നതിന് തെളിവ് ഉണ്ടെങ്കിൽ തന്നോളൂ. അതോടെ വിഷയം തീരുമല്ലോ ".
എന്നാൽ إن شاء الله തെളിവ് നൽകാം :
ഉലൂഹിയത്തിലേ ശിർക്
ആവശ്യനിർവഹണത്തിന് ചെയ്യാനുള്ള മാർഗങ്ങൾ എന്ന ഒരു പോസ്റ്റ് നിങ്ങൾ ഇട്ടിരുന്നു.
അതിൽ പറഞ്ഞത്, ഖിബ്ലക്ക് തിരിഞ്ഞ് പത്ത് പ്രാവശ്യം വിളിക്കുക " യാ സയ്യിദീ അബ്ദുൽ ഖാദർ" എന്നിട്ട് അവൻ ആവശ്യങ്ങൾ ചോദിക്കുക.
ഈ വിളിയും, പ്രവ്രത്തിയും ശിർക്കാണ്. വിളി അഥവ ദുആ ആരാധനയാണ് എന്ന് നബി صلى الله عليه وسلم പഠിപ്പിച്ചു. ഈ വിളി അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അത് മരണപ്പെട്ടുപോയ അബ്ദുൽ ഖാദറെ വിളിച്ചാൽ ഈ ഇസ്തിഗാസ ശിർക്കാവും കാരണം:
1. അദൃശ്യമായ അറിവ്, അതായത്, അബ്ദുൽ ഖാദർ, മരിച്ച മനുഷ്യനെന്ന നിലയിൽ, പതിനായിരക്കണക്കിന്, നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും നിങ്ങളുടെ ദുരന്തത്തെ കുറിച്ച് ബോധവാനാണ്.
2. ഇങ്ങനെ നിങ്ങൾ പറഞ്ഞ പോലെ , കോടിക്കണക്കിന് ആളുകൾ വിളിക്കുന്നു. ഇങ്ങനെ കോടി പേരുടെ ദുരന്തത്തെ കുറിച്ച് ബോധവാനാണ്.
3. കേൾവിയുടെ ഗുണത്തിന്റെ പൂർണത, അദ്ദേഹത്തിന് അകലെ നിന്ന് കേൾക്കാൻ കഴിയും.
4. കോടി പേരെ ഒരേ സമയം കേൾക്കാം
ഇത് അല്ലാഹുവിന് മാത്രം സാധിക്കുന്ന കാര്യങ്ങളിൽ പങ്ക് ചേർക്കലാണ് അഥവ ശിർക്.
അതിനാൽ ഇസ്തിഗാസ, രക്ഷതേടൽ തുടങ്ങിയ ആരാധനകൾ അല്ലാഹു അല്ലാത്തവരിലേക്ക് നയിക്കപ്പെടുമ്പോൾ, ആ കർമ്മത്തിന് ശിർക്കിന്റെ ഗുണമുണ്ട്, അത് ഒഴിവാക്കാനാവാത്തതാണ്. അബ്ദുൽ ഖാദർ ഇലാഹാണോ എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്ന് ഞാൻ സ്ഥിരീകരിക്കേണ്ടതില്ല, മറിച്ച് നിങ്ങളുടെ വിളിയിൽ നിന്ന് ഉടലെടുക്കുന്ന കാര്യമാണ് അത്.
അതിനാൽ, ഈ സാഹചര്യത്തിൽ ഇത് "ശിർക്കാണ് " എന്ന വിധി , ഈ വിളിയും , ഈ പ്രവൃത്തിയുമാണ്.
ഇലാഹാണ് എന്ന വിശ്വാസം ഉണ്ടായാലും , ഇല്ലെങ്കിലും , ജീവിച്ചിരിക്കുന്നവരായാലും മരിച്ചവരായാലും, ആവശ്യപ്പെടുന്ന കാര്യങ്ങളിൽ അധികാരമില്ലാത്തവരിൽ നിന്ന് സഹായം തേടുന്നതും രക്ഷതേടുന്നതും അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു എന്നതാണ് ഇതിന്റെ ഖണ്ഡനം.
അല്ലാഹു പറഞ്ഞു:
وَلَا تَدْعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ ۖ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ ٱلظَّـٰلِمِينَ
" അല്ലാഹുവിന് പുറമെ, നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായതിനെ നീ വിളിക്കരുത്. എനി, നീ (അങ്ങനെ) ചെയ്‌തുവെങ്കില്‍, അപ്പോള്‍ നിശ്ചയമായും നീ, അക്രമികളില്‍പെട്ടവനായിരിക്കും ".
(10:106).
അതിനാൽ നിങ്ങൾക്ക് പ്രയോജനം ചെയ്യാനോ ഉപദ്രവിക്കാനോ കഴിയാത്ത യാതൊന്നിനെയും വിളിക്കുന്നതിനുള്ള വിലക്കാണിത്. ആ വിളി ആരാധനയുമാണ്. ളുൽമ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രവൃത്തിയുടെ നിരോധനമാണിത്, അല്ലാഹുവിനെ അല്ലാതെ മറ്റൊന്നിനെയും വിളിക്കരുത് എന്നാണ് ഇതിനർത്ഥം, കാരണം അല്ലാഹുവിന് പുറമെ മറ്റൊന്നിനും പ്രയോജനത്തിനും ദോഷത്തിനും മേൽ സ്വതന്ത്രമായ അധികാരമില്ല.
വിളി അല്ലാഹുവിനോട് മാത്രം. കാരണം വിളി ആരാധനയാണ്.
എന്നിട്ട് അല്ലാഹു പറഞ്ഞു:
"നീ അങ്ങനെ ചെയ്താൽ, തീർച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും",
അല്ലാഹു പറഞ്ഞില്ല: "നീ അങ്ങനെ വിശ്വസിച്ചാൽ, തീർച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും", പകരം, അല്ലാഹു പറഞ്ഞു: " നീ അങ്ങനെ ചെയ്‌താൽ...", നിരോധനം പ്രവൃത്തിയെ സൂചിപ്പിക്കുന്നു. ആ പ്രവൃത്തിയാണ് നിരോധിച്ചത് അഥവ നിങ്ങളുടെ വിളി.
ആ വിളി അബ്ദുൽ ഖാദറിനോടാവട്ടെ, വിഗ്രഹങ്ങളോടാവട്ടെ, ഇലാഹുകളോടാവട്ടെ, ഇലാഹ് എന്ന വിശ്യാസത്തൊടെ ആകട്ടെ , ഇലാഹ് എന്ന വിശ്യാസമില്ലാതെ ആകട്ടെ.
അല്ലാഹുവല്ലാതെ മറ്റാർക്കും പ്രയോജനത്തിനും ദോഷത്തിനും മേൽ അധികാരമില്ല. അതിനാൽ നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ , ഇലാഹാണ് എന്ന വിശ്വാസം ഉണ്ടായാലും , ഇല്ലെങ്കിലും, നിങ്ങളുടെ പ്രവൃത്തി, ആ വിളി, അസ്ഥാനത്താകും, അത് ളുൽമാണ്, ശിർക്ക് ളുൽമാണ്.
അല്ലാഹു പറഞ്ഞു:
إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ
" നിശ്ചയമായും (അവനോട്) പങ്കുചേർക്കൽ (ശിർക്ക്) വമ്പിച്ച ളുൽമത്രെ ".
(31:13).
അല്ലാഹു പറഞ്ഞു:
" وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰٓؤُلَآءِ شُفَعَـٰٓؤُنَا عِندَ ٱللَّهِ "
" അല്ലാഹുവിനുപുറമെ, തങ്ങള്‍ക്ക് ഒരു ഉപദ്രവവും, ഉപകാരവും ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുവരുന്നു; 'ഇവർ അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാകുന്നു' വെന്ന് അവര്‍ പറയുകയും ചെയ്യുന്നു ".
(10:18).
മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബ്, ഇബ്നു തൈമിയ്യ എന്നിവർക്ക് മുമ്പ് ജീവിച്ച ഇമാം റാസി رحمهم الله ഇതിന്റെ തഫ്സീറിൽ പറഞ്ഞു :
" أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله ".
"അവർ (മുശ്രിക്കുകൾ )തങ്ങളുടെ പ്രവാചകന്മാരുടെയും , മഹാൻമാരുടെയും രൂപത്തിൽ വിഗ്രഹങ്ങളും പ്രതിമകളും ഉണ്ടാക്കി . ഈ പ്രതിമകളുടെ ആരാധനയിൽ തങ്ങളെത്തന്നെ വ്യാപൃതരാക്കുമ്പോൾ, ആ മഹാൻമാർ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്കുവേണ്ടി ശുപാർശക്കാരാകുമെന്ന് അവർ അവകാശപ്പെട്ടു.
നമ്മുടെ കാലഘട്ടത്തിൽ ഇതിനു സമാനമാണ് മഹാന്മാരുടെ ഖബ്‌റുകളെ മഹത്വപ്പെടുത്തിയാൽ, അവർ അല്ലാഹുവിന്റെ അടുക്കൽ അവരുടെ ശുപാർശകരാകുമെന്ന വിശ്വാസത്തോടെ ധാരാളം പേർ ഖബറുകൾ മഹത്വപ്പെടുത്തുന്നത് ".
( 10:18 വചനത്തിന്റെ തഫ്സീർ അൽ-റാസി ).
അപ്പോൾ മുസ്‌ലിംകൾ ഖബ്റിലെ മരണപ്പെട്ടുപോയ മഹാൻമാരെ ശുപാർശകരാക്കുന്നത്, മുശ്രിക്കുകൾ അവരുടെ ദൈവങ്ങളെ ശുപാർശകരാക്കിയതിന് സമാനമാണെന്ന് ഇമാം റാസി رحمه الله
ഇമാം റാസി ഇസ്തിഗാസ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്ന് പറഞ്ഞത് ഇതിനോട് ചേർത്ത് വായിക്കുക.
മറ്റൊന്ന് അവിശ്യാസികൾക്ക് ഇറങ്ങിയ ആയത്താണ് , മുസ്ലിംകളുടെ മേൽ ഇമാം റാസി ചുമത്തിയത്. അത് കൊണ്ട് നിങ്ങളുടെ ആരോപണം ഇങ്ങനെ ചെയ്യുന്നത് മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബും, ഇബ്നു തൈമിയ്യയുമാണെന്നത് വിവരക്കേടാണ്.
അത് പോലെ ഞാനും ചെയ്തല്ലോ. അത് കൊണ്ട് ഒന്നും അസ്ഥാനത്തല്ല. അത് കൊണ്ട് ഞാൻ ഉദ്ദേരിച്ച ആയത്ത് അവർ കേട്ടാലും ഉത്തരം ചെയ്യില്ല, അത് മരണപ്പെട്ടുപോയവരിലേക്കും മടക്കാം. അത് കൊണ്ട് തന്നെ ഖുർതുബിയുടെ തഫ്സീറിൽ ഇസ്തിഗാസ ശിർക്കാണെന്ന് കിട്ടും. കാരണം ആയത്തിന്റെ
വിഷയം ഈ വിളി തന്നെയാണ്.
ഇമാം റാസിയുടെ കാലത്ത് മരിച്ചവരോട് സഹായം തേടുന്നവർ (ഇന്നിതിനെ ഇസ്തിഗാസ എന്ന് പറയുന്നു) രംഗത്ത് വന്നപ്പോൾ, മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബ്, ഇബ്നു തൈമിയ്യ എങ്ങനെ പ്രതികരിച്ചുവോ , അതേ രീതിയിൽ തന്നെ അദ്ദേഹവും പ്രതികരിച്ചു, കാരണം ഈ ആയത്തുകൾ പഠിപ്പിക്കുന്നത് ഈ അടിസ്ഥാന കാര്യങ്ങൾ തന്നെയാണ്. അല്ലാതെ ഇതൊന്നും മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബിന്റെയൊ,
ഇബ്നു തൈമിയ്യയുടെയൊ رحمهم الله
ബുദ്ധിയിൽ നിന്നുദിച്ച പുത്തൻ വ്യാഖ്യാനങ്ങളല്ല. തൗഹീദ് ഇസ്ലാമിന്റെ അടിത്തറയാണ്. ശിർക്ക് പൊറുക്കപ്പെടാത്ത പാപവും (4:48), ശിർക്ക് ചെയ്യുന്നവരുടെ കർമ്മങ്ങൾ മുഴുവനും നിഷ്ഫലമായിപ്പോകും (39:65), എന്നും അല്ലാഹു പഠിപ്പിക്കുന്നു.
സ്രഷ്ടികളെ ആരാധ്യരാക്കാതെയും, ഇലാഹാക്കാതെയും തന്നെ അല്ലാഹുവിൽ പങ്കു ചേർക്കൽ സംഭവിക്കും. താഴെ തെളിവ്:
ഇബ്‌നു അബ്ബാസ് رضي الله عنه പറഞ്ഞു:
حَدَّثَنَا أَبُو نُعَيْمٍ، قَالَ: حَدَّثَنَا سُفْيَانُ، عَنِ الأَجْلَحِ، عَنْ يَزِيدَ، عَنِ ابْنِ عَبَّاسٍ: قَالَ رَجُلٌ لِلنَّبِيِّ صلى الله عليه وسلم: مَا شَاءَ اللَّهُ وَشِئْتَ، قَالَ: جَعَلْتَ لِلَّهِ نِدًّا، مَا شَاءَ اللَّهُ وَحْدَهُ
"ഒരാൾ പ്രവാചകനോട് പറഞ്ഞു, 'അല്ലാഹു ഉദ്ദേശിക്കുന്നതും നിങ്ങൾ ഉദ്ദേശിക്കുന്നതും'.അദ്ദേഹം صلى الله عليه وسلم പറഞ്ഞു: 'നീ അല്ലാഹുവിന് തുല്യനായ പങ്കാളിയെ ആക്കിയിരുന്നു. അല്ലാഹു മാത്രമാണ് ഉദ്ദേശിക്കുന്നത് (എന്ന് പറയുക).'
(അദബുൽ മുഫ്റദ്).
ഇവിടെ വിഗ്രഹങ്ങളില്ല എന്നും ശ്രദ്ധിക്കുക.
ഇത് ചെറിയ ശിർക്കാണ്.
അത് കൊണ്ട് നാം വളരെ അധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു.
മുകളിൽ കൊടുത്ത റിപ്പോർട്ട് അല്ലാഹുവിൽ പങ്കു ചേർക്കുന്നവരെ വിമർശിക്കാം എന്നതിന് തെളിവാണ്.
ഇബ്‌നു അബ്ബാസ് رضي الله عنه പറഞ്ഞു:
الشِّركُ أخفى في أمَّتي من دَبيبِ النَّملِ علَى الصَّفا في اللَّيلةِ الظَّلماءِ
" നിലാവില്ലാത്ത രാത്രിയിൽ കറുത്ത കല്ലിൽ ഇഴയുന്ന കറുത്ത ഉറുമ്പിനെക്കാൾ മറഞ്ഞിരിക്കുന്നതാണ് മുസ്ലീം ഉമ്മത്തിൽ ശിർക്ക് "
(അബീ ഹാതിം).
അത് കൊണ്ട് ശിർക്കിനെ കുറിച്ച് അങ്ങേ അറ്റം ജാഗ്രത പുലർത്തണം.
നിങ്ങൾ ഇതിന്റെ മറുപടിയിൽ നിങ്ങളുടെ വാദം സ്ഥാപിക്കാൻ സഹീഹല്ലാത്ത ദുർബല റിപ്പോർട്ടുകൾ അയക്കരുത്.
ഇമാം നവവി رحمه الله പറഞ്ഞു:
فإن الاقتداء والعمل إنما يكون بالأحاديث الصحيحة وأقوال العلماء
" പിൻപറ്റേണ്ടതും, പ്രവർത്തനങ്ങളുടെ (അടിസ്ഥാനവും) സഹീഹായ ഹദീസുകളും (തദടിസ്ഥാനത്തിലുള്ള) പണ്ഡിതന്മാരുടെ വചനങ്ങളും മാത്രമായിരിക്കണം ".
[അൽ-മജ്മു'യിലെ ഇമാം നവവി, വാല്യം നം. 8, പേജ് നമ്പർ. 275].
അത് കൊണ്ട് ദുർബല റിപ്പോർട്ടുകൾ സ്വീകാര്യമല്ല. ദുർബല റിപ്പോർട്ടുകളാണ് നിങ്ങൾ അയക്കുന്നതെങ്കിൽ ഞാൻ ഈ പ്രബോധനം നിറുത്തുന്നതായിരിക്കും إن شاء الله .
ഇസ്തിഗാസക്കാരൻ:
ഞാൻ സലഫു സാലിഹീങ്ങൾ അംഗീകരിച്ച റിപ്പോർട്ടുകൾ ആണ് അയക്കുന്നത്.
പത്ത് തവണ വിളിക്കുന്നത് ഇമാം സുയൂഥി رحمه الله പഠിപ്പിച്ചതാണ്. അത് പോലെ റസൂലിനെ വിളിക്കാൻ ജീലാനി പഠിപ്പിച്ചു. റസൂലിനെ വിളിക്കാൻ റസൂൽ സ്വ തന്നെ പഠിപ്പിച്ചു. ഇമാം നവവി യും പഠിപ്പിച്ചു. ഈസാ നബി عليه السلام വന്നാൽ ചെയ്യുന്നതും നബി സ്വ പഠിപ്പിച്ചു.
നിങ്ങൾ പറയുന്ന ആയത്ത്കൾ അസ്ഥാനത്ത് ഉള്ള പ്രയോഗം ആണ്. അല്ലാഹു വിന്റെ വചനങ്ങൾ അസ്ഥാനത്ത് പ്രയോഗിക്കുന്നത് അല്ലാഹു വിന്റെ ശാപത്തിന് ഇടയാക്കും. അതെല്ലാം ബഹുദൈവ വിശ്വാസം വിഗ്രഹാരാധന എന്നിവ സംബന്ധിച്ച് ഉള്ളതാണ്. ഇഴയുന്ന ശിർക് തവസ്സുൽ ഇസ്തിഗാസ ഇസ്തിശ്ഫാ എന്നിവ അല്ല. ലോകമാന്യം ആണ്. ഒരു വീഢിയോ ഇടാം.
അല്ലാഹു ഉദ്ദേശിക്കുന്നതും നിങ്ങൾ ഉദ്ദേശിക്കുന്നതും എന്ന തരം തിരിവ് ഒന്നും തവസ്സുൽ ഇസ്തിഗാസയിൽ ഇല്ല. സലഫുകൾും ആ ഹദീസ് വിശദീകരണത്തിൽ അത് പറഞ്ഞിട്ടില്ല. അല്ലാഹുവിനോട് റസൂലിന്റെ പിന്തുണയോടെ ചോദിക്കലും, അല്ലാഹുവിനോട് ചോദിക്കാൻ റസൂലിനോട് അഭ്യർത്ഥിക്കലുമാണ് തവസ്സുൽ ഇസ്തിഗാസ.
ഇമാം റാസിയുടെ ഉദ്ധരണി തവസ്സുൽ ഇസ്തിഗാസ സംബന്ധിച്ച് അല്ല. ഖബ്റുകളുമായി കെട്ടി മറിയുന്ന വിഷയം ആണ്. ഞാൻ അതിനെ പിന്തുണക്കുന്നില്ല. റാസി പറഞ്ഞതിനെ അനുകൂലിക്കുന്നു.
റാസി തഫ്സീറിൽ ഇസ്തിഗാസ ശിർക് ആണെന്ന് കിട്ടുകയില്ല. ഇസ്തിഗാസാ സംഭവങ്ങൾ നിരാക്ഷേപം ബഹുമാന പുരസ്സരം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവർക്ക് തെറ്റ് പറ്റും എന്നാണ് നിങ്ങൾ പറഞ്ഞത്.
നിങ്ങൾക്ക് നേരെ ഉള്ള തെളിവിന് ദാരിദ്ര്യം അനുഭവപ്പെടുന്നു. തെളിവ് കൊണ്ട് വന്നാൽ അല്ലാതെ ഇത്രയും വലിയ ദുരാരോപണത്തെ അംഗീകരിക്കാൻ കഴിയില്ല.
നിങ്ങൾ പ്രതിക്കൂട്ടിൽ നിർത്തിയത് സലഫു സാലിഹീങ്ങളെയും സഹാബാക്കളെയും ഈസാ നബിയെയും അല്ലാഹു വിന്റെ റസൂലിനെയും ആണ്.
വ്യാജ ശിർക് ആരോപണം ശിർക് ആണ് എന്ന് നബി സ്വ പഠിപ്പിച്ചതാണ് . അതാണ് ഗൗനിക്കേണ്ട കാര്യം.
എന്റെ മറുപടി:
സലഫു സാലിഹീങ്ങൾ അംഗീകരിച്ചത് എന്ന് പറഞ്ഞ് നിങ്ങൾ മുമ്പ്അയച്ചത് ദുർബല റിപ്പോർട്ടുകളാണ്. ഇമാം റാസി رحمه الله ഖബ്റിൽ കെട്ടിമറയുന്നതൊന്നുമല്ല പറഞ്ഞത്. ശുപാർശയുമായി ബന്ധപ്പെട്ട് അവിശ്യാസികൾക്ക് ഇറങ്ങിയ ആയത്താണ് മുസ്ലിംകളുടെ മേൽ ചുമത്തിയത്. അത് തന്നെ ഞാനും ചെയ്തിട്ടുള്ളൂ. ഈസ നബി عليه السلام ന്റെ സംഭവം ഞാൻ വ്യക്തമാക്കി തന്നു. അത് കൊണ്ട് നിങ്ങൾ വീണ്ടും സലഫു സാലിഹീങ്ങൾ അംഗീകരിച്ചത് എന്ന് പറഞ്ഞ് ദുർബല റിപ്പോർട്ടുകളും പിന്നീട് വന്ന പണ്ഡിതന്മാരെ തന്നെ ഉദ്ധരിക്കുന്നു എന്ന് നിങ്ങളുടെ മെസ്സേജിൽ നിന്ന് മനസ്സിലാക്കാം. അത് കൊണ്ട് നമുക്ക് നിർത്താം. സംസാരിച്ചിട്ട് കാര്യമില്ല. ഇനി ഞാൻ പ്രതികരിക്കില്ല. إن شاء الله.
ഇസ്തിഗാസക്കാരൻ വീണ്ടും പിന്നീട് വന്ന പണ്ഡിതന്മാരെ ഉദ്ദരിച്ച് , എന്റെ കൂടെ ഇമാമുകളുണ്ടെന്ന് മെസ്സേജ് അയച്ചു. പിന്നീട് വന്ന പണ്ഡിതന്മാരെ ഉദധരിക്കരുത്, കാരണം ഈ വിഷയത്തിൽ അവർ നബി صلى الله عليه وسلم യോ , സഹാബികളോ رضي الله عنهم പറയാത്തത് പറഞ്ഞവരാണ് ، അത് കൊണ്ട് അത് സ്വീകരിക്കാൻ പാടില്ല എന്ന് തെളിവോടെ വ്യക്തമാക്കി കൊടുത്തതാണ്. സ്വാഭാവികമായും ഞാൻ മറുപടി പറഞ്ഞില്ല.
അവസാനിച്ചു.
ഡോ: കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment