തറാവീഹ് നിസ്കാരം
തറാവീഹ് നിസ്കാരം.
തറാവീഹ് നിസ്‌കാരത്തിന്റെ മഹത്വം.
അബു ഹുറൈറ رضي الله عنه ഉദ്ധരിക്കുന്നു:
حَدَّثَنَا يَحْيَى بْنُ بُكَيْرٍ، حَدَّثَنَا اللَّيْثُ، عَنْ عُقَيْلٍ، عَنِ ابْنِ شِهَابٍ، قَالَ أَخْبَرَنِي أَبُو سَلَمَةَ، أَنَّ أَبَا هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ لِرَمَضَانَ " مَنْ قَامَهُ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ".
അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم റമദാനിനെക്കുറിച്ച് പറയുന്നത് ഞാൻ കേട്ടു: "ആരെങ്കിലും അതിൽ (റമദാൻ മാസത്തിൽ) ആത്മാർത്ഥമായ വിശ്വാസത്തോടെയും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ചും രാത്രി നിസ്കരിച്ചാൽ അവന്റെ മുൻകാല പാപങ്ങളെല്ലാം പൊറുക്കപ്പെടും."
(സഹീഹുൽ ബുഖാരി).
ആഇശ رضي الله عنها റിപ്പോർട്ട് ചെയ്യുന്നു:
حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، وَأَبُو كَامِلٍ الْجَحْدَرِيُّ كِلاَهُمَا عَنْ عَبْدِ الْوَاحِدِ بْنِ زِيَادٍ، - قَالَ قُتَيْبَةُ حَدَّثَنَا عَبْدُ الْوَاحِدِ، - عَنِ الْحَسَنِ بْنِ عُبَيْدِ اللَّهِ، قَالَ سَمِعْتُ إِبْرَاهِيمَ، يَقُولُ سَمِعْتُ الأَسْوَدَ بْنَ يَزِيدَ، يَقُولُ قَالَتْ عَائِشَةُ رضى الله عنها كَانَ رَسُولُ اللَّهِ صلى الله عليه وسلم يَجْتَهِدُ فِي الْعَشْرِ الأَوَاخِرِ مَا لاَ يَجْتَهِدُ فِي غَيْرِهِ .
" അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم അവസാനത്തെ പത്ത് രാത്രികളിൽ മറ്റേതൊരു സമയത്തേക്കാളും പരിശ്രമിക്കാറുണ്ടായിരുന്നു (ഭക്തിയിൽ മുഴുകിയിരുന്നു)".
(സഹീഹ് മുസ്ലിം).
തറാവീഹ് നിസ്കാരത്തിന്റെ എണ്ണത്തിന്റെ പരിധി നബി صلى الله عليه وسلم നിശ്ചയിച്ചിട്ടില്ല.
അബൂസലമ ബിൻ അബ്ദുറഹ്മാൻ رضي الله عنه നിവേദനം:
حَدَّثَنَا إِسْمَاعِيلُ، قَالَ حَدَّثَنِي مَالِكٌ، عَنْ سَعِيدٍ الْمَقْبُرِيِّ، عَنْ أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ، أَنَّهُ سَأَلَ عَائِشَةَ ـ رضى الله عنها ـ كَيْفَ كَانَتْ صَلاَةُ رَسُولِ اللَّهِ صلى الله عليه وسلم فِي رَمَضَانَ فَقَالَتْ مَا كَانَ يَزِيدُ فِي رَمَضَانَ، وَلاَ فِي غَيْرِهَا عَلَى إِحْدَى عَشْرَةَ رَكْعَةً
ആയിഷ رضي الله عنها യോട് അദ്ദേഹം ചോദിച്ചു: റമദാനിൽ അല്ലാഹുവിന്റെ റസൂൽ صلى الله عليه യുടെ നിസ്കാരം എങ്ങനെയായിരുന്നു? അവർ മറുപടി പറഞ്ഞു: റമദാനിലോ മറ്റേതെങ്കിലും മാസത്തിലോ അദ്ദേഹം പതിനൊന്ന് റക്അത്തിൽ കൂടുതൽ നിസ്കരിച്ചിട്ടില്ല ".
സഹീഹുൽ ബുഖാരിയിൽ മുകളിലത്തെ ഹദീസ് തറാവീഹ് നിസ്കാരത്തിന്റെ പുസ്തകത്തിലാണ് കൊടുത്തത്.
അപ്പോൾ റമദാനിൽ എന്ന് പറയുമ്പോൾ അത് തറാവീഹാണ്. റമദാനില്ലാത്ത മാസങ്ങളിൽ എന്ന് പറയുമ്പോൾ അത് തഹജ്ജുദും, ഖിയാമുൽ ലൈലുമാണ്.
ജാബിർ ബിൻ അബ്ദില്ല رضي الله عنه പറഞ്ഞു: "റമദാനിൽ പ്രവാചകൻ صلى الله عليه وسلم നമ്മുടെ കൂടെ എട്ട് റക്അത്തും വിത്റും നിസ്കരിച്ചു."
عن جابر بن عبد الله رضي الله عنهما قال: صلَّى بِنَا رسول الله صلى الله عليه وسلم في رمضان ثَمَان رَكَعَات والوِتر، فلمَّا كان من القَابِلَة اجْتَمَعْنَا في المسجد ورَجَونا أن يَخْرُجَ إِلَينَا، فلم نَزَلْ في المسجد حتى أصْبَحْنَا، فدَخَلْنَا على رسول الله صلى الله عليه وسلم ، فقلنا له: يا رسول الله، رَجَوْنَا أن تَخْرُجَ إِلَينَا فَتُصَلِّي بِنَا فقال خَشيت أن تُفرض عليكم
(ഇബ്‌നു ഹിബ്ബാൻ തന്റെ സഹീഹിൽ, നമ്പർ 920, അസ്-സഗീറിലെ അത്-തബറാനി, പേജ് 108, ഇബ്‌നു നാസർ ഖിയാം അൽ-ലൈൽ, പേജ്.90).
അപ്പോൾ നബി صلى الله عليه وسلم നിസ്കരിച്ചത് വിത്റ് അടക്കം പതിനൊന്നു റക്അത്തുകളാണ് , വീട്ടിൽ ഒറ്റയ്ക്കും , മസ്ജിദിൽ ജമാഅത്തായും നിസ്കരിച്ചപ്പോൾ.
നബി صلى الله عليه وسلم യുടെ റമദാനിലെ രാത്രി നിസ്‌കാരത്തിന്റെ റക്അത്തുകളുടെ എണ്ണത്തെ കുറിച്ച് സ്ഥിരപ്പെട്ട റിപ്പോർട്ടുകൾ മുകളിൽ കൊടുത്തവയാണ്. പതിനൊന്നിൽ കൂടുതൽ നിസ്കരിച്ച റിപ്പോർട്ടുകൾ ഇല്ല. 13 റക്അത്തുകൾ നിസ്കരിച്ചു എന്ന് പറയുന്ന റിപ്പോർട്ട് ഫജ്റിന് മുമ്പുള്ള രണ്ട് റക്അത്തുകൾ അടക്കമാണ്.
സഹാബികളിൽ നിന്ന് വന്ന رضي الله عنهم ഇരുപത് റക്അത്തുകളുടെ റിപ്പോർട്ടുകളെ കുറിച്ച് സ്ഥിരപ്പെട്ടതാണൊ, ദുർബലമാണോ എന്ന് പണ്ടിതന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും താഴെ കാണുന്ന റിപ്പോർട്ട് സഹീഹുൽ ബുഖാരിയിലേതാണ്. അത് കൊണ്ട് തള്ളാൻ പറ്റില്ല.
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه നിവേദനം:
حَدَّثَنَا أَبُو الْيَمَانِ، قَالَ أَخْبَرَنَا شُعَيْبٌ، عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي سَالِمُ بْنُ عَبْدِ اللَّهِ، أَنَّ عَبْدَ اللَّهِ بْنَ عُمَرَ ـ رضى الله عنهما ـ قَالَ إِنَّ رَجُلاً قَالَ يَا رَسُولَ اللَّهِ، كَيْفَ صَلاَةُ اللَّيْلِ قَالَ " مَثْنَى مَثْنَى، فَإِذَا خِفْتَ الصُّبْحَ فَأَوْتِرْ بِوَاحِدَةٍ ".
ഒരാൾ ചോദിച്ചു : "അല്ലാഹുവിന്റെ ദൂതരേ, രാത്രിയിലെ നിസ്കാരം എങ്ങനെയാണ്?" അദ്ദേഹം صلى الله عليه وسلم പറഞ്ഞു: "രണ്ട് റക്അത്തിന് ശേഷം രണ്ട് റക്അത്ത്, സുബ്ഹ് നീ ഭയപ്പെടുകയാണെങ്കിൽ ഒരു റക്അത്ത് വിത്ർ (നിസ്കരിക്കുക)."
(സഹീഹുൽ ബുഖാരി).
ഇവിടെ ചോദിച്ചത് ഒരു വർഷം മുഴുവനുമുള്ള, റമദാൻ മാസത്തിലെതടക്കം രാത്രി നിസ്കാരത്തെ കുറിച്ചാണ്.
ഇവിടെ നബി صلى الله عليه وسلم സഹാബിയോട് ഈരണ്ടായി നിസ്കരിക്കണം എന്ന് പറഞ്ഞപ്പോൾ എത്ര റക്അത്തുകൾ നിസ്കരിക്കണം എന്ന് പറഞ്ഞിട്ടില്ല. അപ്പോൾ ഈ സഹാബി എത്രയും നിസ്കരിച്ചിട്ടുണ്ടാവാം. പതിനൊന്നിൽ കുറവാകാം കൂടുതൽ ആകാം.
ചിലർ പറയുന്നു, രണ്ട് ഹദീസുകളെയും സംയോജിപ്പിക്കണം എന്ന്. അഥവ ഈരണ്ടായി നിസ്കരിക്കണം, പക്ഷേ പതിനൊന്നിൽ കൂടാൻ പാടില്ല, കാരണം നബി صلى الله عليه وسلم പതിനൊന്നേ നിസ്കരിച്ചിട്ടുള്ളു. എന്നാൽ നബി صلى الله عليه وسلم സഹാബിയോട് പറഞ്ഞിട്ടില്ല, ഈരണ്ടായി നിസ്കരിക്കണം പക്ഷേ പതിനൊന്നിൽ കൂടാൻ പാടില്ല എന്ന്. നബി صلى الله عليه وسلم അങ്ങനെ പറയാത്തിടത്തോളം നമുക്ക് അങ്ങനെ പറയാൻ അനുവാദമില്ല. അത് നബി صلى الله عليه وسلم പറയാത്തത് പറയലാണ്. മാത്രമല്ല നബി صلى الله عليه وسلم സഹാബിയോട് പതിനൊന്നിൽ കൂടാൻ പാടില്ല എന്ന കാര്യം മറച്ചു വെച്ചു എന്ന് വരും. نعوذ بالله
ചിലർ പറയുന്നു, ഇവിടെ നിസ്കാരത്തിന്റെ രൂപം മാത്രമേ പറഞ്ഞിട്ടുള്ളൂ, എണ്ണം അല്ല. ഒന്നാമതായി രണ്ട് ഹദീസിലും ചോദ്യം ഒരേ രീതിയിൽ
(كيف എങ്ങനെ)
എന്നാണ്.
രണ്ടാമതായി ഇവിടെ നബി صلى الله عليه وسلم രൂപം മാത്രമാണ് പറഞ്ഞതെങ്കിൽ, എണ്ണത്തെ മറച്ചു വെച്ചു എന്ന് വരും. نعوذ بالله.
നബി صلى الله عليه وسلم നിസ്കരിച്ചത് പതിനൊന്നായത് കൊണ്ട് അതാണ് ശ്രേഷ്ഠം. എന്നാൽ അത്ര മാത്രമേ നിസ്കരിക്കാൻ പാടുള്ളൂ എന്ന് പറഞ്ഞിട്ടില്ല. അത് കൊണ്ട് തറാവീഹ് നിസ്കാരത്തിന്റെ എണ്ണത്തിന്റെ പരിധി നബി صلى الله عليه وسلم നിശ്ചയിച്ചിട്ടില്ല, മുകളിൽ വ്യക്തമാക്കിയല്ലൊ , അത് കൊണ്ട് ഇരുപത് റക്അത്തുകളൊ അതിൽ കൂടുതലോ നിസ്കരിക്കുന്നവരെ വിമർശിക്കാൻ പാടില്ല.
അത് കൊണ്ട് ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു, തറാവീഹ് നിസ്കാരത്തിന്റെ എണ്ണം എത്രയും ആകാം.
ചില വിധികൾ:
ഇഷായുടെ ശേഷം തറാവീഹും വിത്രും നിസ്കരിച്ചു കഴിഞ്ഞാൽ വീണ്ടും സുന്നത്തുകൾ നിസ്കരിക്കാമൊ?
ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു:
" ആരെങ്കിലും ഇമാമിന്റെ കൂടെ പൂർത്തിയാക്കി നിസ്കരിച്ചുട്ടുണ്ടെങ്കിൽ അവൻ രാത്രിയുടെ അവസാനത്തിൽ നിസ്കരിക്കരുത് കാരണം സഹാബികൾ رضي الله عنهم തന്നെ നബി صلى الله عليه وسلم യോട് രാത്രിയുടെ ബാക്കി സമയം സുന്നത്തുകൾ നിസ്കരിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ( ഷെയ്ഖ് ഈ റിപ്പോർട്ടാണ് ഉദ്ദേശിച്ചത്:
يَا رَسُولَ اللَّهِ لَوْ نَفَّلْتَنَا بَقِيَّةَ لَيْلَتِنَا هَذِهِ
"അല്ലാഹുവിന്റെ ദൂതരേ! ഈ രാത്രി മുഴുവൻ നാം സുന്നത്ത് നിസ്കരിച്ചുകൊണ്ടിരുന്നാലോ?" )
എന്നാൽ പകരം അദ്ദേഹം صلى الله عليه وسلم പറഞ്ഞു:
. قَالَ " إِنَّهُ مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كَتَبَ اللَّهُ لَهُ قِيَامَ لَيْلَةٍ "
"ആരെങ്കിലും ഇമാമിനൊപ്പം ,അദ്ദേഹം പൂർത്തിയാക്കുന്നത് വരെ നിസ്കരിച്ചൊ, അല്ലാഹു അവന് ഒരു രാത്രിയിൽ (മുഴുവൻ) നിസ്കരിച്ചത് രേഖപ്പെടുത്തി." (സുനൻ നസാഈ 1606).
ഇതാണ് എനിക്ക് വ്യക്തമാകുന്നത് ".
(ഷെയ്ഖ് ഉസൈമീൻ - ജലസാത് റമദാനിയ്യ 1 ചോദ്യം:25).
ഷെയ്ഖ് രണ്ടാമത് നിസ്കരിക്കാൻ പാടില്ല എന്ന് പറഞ്ഞത്, വിത്ർ അടക്കമാണ്.
കാരണം ഷെയ്ഖ് തന്നെ പറഞ്ഞിട്ടുണ്ട്:
قال الشيخ ابن عثيمين رحمه الله :
" إذا أوترت في مسجدك ثم ذهبت إلى مسجد آخر ووجدت الناس يصلون ادخل معهم وصلِّ ، فإن أوتروا فقم بعد الوتر وصلِّ ركعة أكمل ليكون شفعاً ؛ لأنك قد أوترت من قبل
"നിന്റെ സ്വന്തം മസ്ജിദിൽ വിത്ർ നിസ്കരിച്ചതിന് ശേഷം, നീ മറ്റൊരു മസ്ജിദിൽ പോയാൽ, അവിടെ ആളുകൾ നിസ്കരിക്കുന്നത് കണ്ടാൽ അവരോടൊപ്പം നിസ്കരിക്കുക. എന്നാൽ അവർ വിത്ർ നിസ്കരിക്കുമ്പോൾ, എഴുന്നേറ്റു നിന്ന് മറ്റൊരു റക്അത്ത് കൂടി നിസ്കരിക്കുക, അങ്ങനെ നിസ്കാരം ഇരട്ടയാകും, കാരണം നിങ്ങൾ വിത്ർ നിസ്കരിച്ചു കഴിഞ്ഞു. ”
(ജലാസത്ത് റമദാനിയ).
ഇതിന് സഹാബി رضي الله عنه വിൽ നിന്നുള്ള തെളിവ് താഴെ:
ത്വൽഖ് ഇബ്നു അലി رضي الله عنه വിൽ നിന്ന്:
حَدَّثَنَا مُسَدَّدٌ، حَدَّثَنَا مُلاَزِمُ بْنُ عَمْرٍو، حَدَّثَنَا عَبْدُ اللَّهِ بْنُ بَدْرٍ، عَنْ قَيْسِ بْنِ طَلْقٍ، قَالَ زَارَنَا طَلْقُ بْنُ عَلِيٍّ فِي يَوْمٍ مِنْ رَمَضَانَ وَأَمْسَى عِنْدَنَا وَأَفْطَرَ ثُمَّ قَامَ بِنَا تِلْكَ اللَّيْلَةَ وَأَوْتَرَ بِنَا ثُمَّ انْحَدَرَ إِلَى مَسْجِدِهِ فَصَلَّى بِأَصْحَابِهِ حَتَّى إِذَا بَقِيَ الْوِتْرُ قَدَّمَ رَجُلاً فَقَالَ أَوْتِرْ بِأَصْحَابِكَ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ " لاَ وِتْرَانِ فِي لَيْلَةٍ " .
ഖൈസ് ഇബ്നു ത്വല്ഖ് رضي الله عنه പറഞ്ഞു:
റമദാനിലെ ഒരു പ്രത്യേക ദിവസം ത്വൽഖ് ഇബ്നു അലി رضي الله عنه ഞങ്ങളെ സന്ദർശിച്ചു. വൈകുന്നേരം വരെ അദ്ദേഹം ഞങ്ങളോടൊപ്പം താമസിച്ചു, ഞങ്ങളോടൊപ്പം നോമ്പ് തുറന്നു. പിന്നീട് അദ്ദേഹം എഴുന്നേറ്റു നിന്ന് വിത്ർ നിസ്കാരത്തിന് നേതൃത്വം നൽകി. പിന്നീട് അദ്ദേഹം അദ്ദേഹത്തിന്റെ മസ്ജിദിൽ പോയി അവർക്ക് നിസ്കാരത്തിന് നേതൃത്വം നൽകി. വിത്ർ ബാക്കിയുള്ളപ്പോൾ അദ്ദേഹം മറ്റൊരാളെ മുന്നോട്ട് നിർത്തി പറഞ്ഞു: നിങ്ങളുടെ ആളുകളെ വിത്ർ നിസ്കാരത്തിന് നേതൃത്വം നൽകുക, കാരണം അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറയുന്നത് ഞാൻ കേട്ടു: ഒരു രാത്രിയിൽ രണ്ട് വിത്ർ ഇല്ല ".
{അബു ദാവൂദ് (1439), അത്ത്-തിർമിദി (470), അൻ-നസായ് (1679), അഹ്മദ് (16296)}.
സഹീഹ് സുനൻ അബി ദാവൂദിൽ അൽ-അൽബാനി സഹീഹ് എന്ന് പറഞ്ഞത്.
ഷെയ്ഖ് അൽ അൽബാനി رحمه الله ഒരേ ദിവസം രണ്ട് ജമാഅത്ത് പാടില്ല എന്ന് പറഞ്ഞത് വിത്ർ രണ്ട് പ്രാവശ്യം നിസ്കരിക്കുന്നത് കൊണ്ടാണ്. കാരണം മുകളിലത്തെ റിപ്പോർട്ട് ഷെയ്ഖ് അൽ അൽബാനി رحمه الله സഹീഹ് എന്ന് പറഞ്ഞിട്ടുണ്ട്.
അതു കൊണ്ട് ഇഷായുടെ ശേഷം തറാവീഹും വിത്രും നിസ്കരിച്ചു കഴിഞ്ഞാൽ, വീണ്ടും സുന്നത്തുകൾ നിസ്കരിക്കാം . പക്ഷെ ഇമാമോ, മഅ്മൂമൊ , വീട്ടിൽ നിസ്കരിക്കുന്നവരൊ വീണ്ടും വിത്ർ നിസ്കരിക്കരുത്.
ചില പണ്ഡിതന്മാർ പറഞ്ഞു, ഇമാം ഒരു റക്അത്ത് വിത്ര് നിസ്കരിച്ച് സലാം വീട്ടിയാൽ, മഅ്മൂമ് സലാം വീട്ടാതെ ഒരു റക്അത്തും കൂടി നിസ്കരിച്ച് ഇരട്ട ആക്കിയാൽ, പിന്നീട് വീണ്ടും തഹജ്ജുദ് നിസ്കരിക്കാം എന്ന്. എന്നാൽ ഇത് പണ്ടിതന്മാരുടെ പ്രസ്താവന മാത്രമാണ്, തെളിവില്ല.
ഈ വിഷയത്തിൽ തെളിവോടെ സംസാരിച്ചത് ഷെയ്ഖ് ഉസൈമീൻ رحمه الله (മുകളിൽ കൊടുത്തത്) യെ പോലെയുളളവരാണ്.
പണ്ഡിതന്മാർ പറഞ്ഞു, ഇമാം തറാവീഹ് പൂർത്തിയാക്കാതെ, പിന്നീട് ഉറങ്ങിയ ശേഷം വീണ്ടും തറാവീഹ് തുടർന്ന് വിത്വർ കൊണ്ട് അവസാനിപ്പിച്ചാൽ അനുവദനീയമാണ്. ഇത് ശരിയാണ് കാരണം നബി صلى الله عليه وسلم ഉറങ്ങിയ ശേഷവും നിസ്കരിച്ച് വിത്വർ കൊണ്ട് അവസാനിപ്പിക്കാറുണ്ടായിരുന്നു. ഇത് രണ്ട് വേറെ വേറേ ഇമാമുകളായാലും കുഴപ്പമില്ല, കാരണം അത് മുകളിൽ കൊടുത്ത ഹദീസിന് എതിരല്ല. ഹദീസ് ഇമാമിനെ കുറിച്ച് അല്ല പറയുന്നത് , നിസ്കരിക്കുന്നവരെ കുറിച്ചാണ്. മാത്രമല്ല, ഉമർ رضي الله عنه , രണ്ട് ഇമാമുകളുടെ ഉബൈദിബ്ന് കഅബും, തമീമുദ്ദാറിന്റെയും പിന്നിലാണ് നിസ്കരിപ്പിച്ചത്.
പൂർവികരും , ഇമാം ഇബ്നു ഹജറുൽ അസ്‌ഖലാനി, ഇമാം അഹമദ് ബിൻ ഹമ്ബൽ رحمهما الله അടക്കം, ആധുനികരുമായ പണ്ടിതന്മാർ ഷെയ്ഖ് അൽ അൽബാനി رحمه الله അടക്കം പറഞ്ഞത്:
" രാത്രിയുടെ അവസാന ഭാഗങ്ങളിൽ ഒറ്റയ്ക്ക് നിസ്കരിക്കുന്നതാണ്, രാത്രിയുടെ ആദ്യ ഭാഗങ്ങളിൽ ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം. ഈ രണ്ട് സമയത്തും നിസ്കരിക്കാം എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. എന്നാൽ രാത്രിയുടെ അവസാന ഭാഗങ്ങളിൽ ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ് രാത്രിയുടെ ആദ്യഭാഗത്ത് മസ്ജിദിലുള്ള ജമാഅത്തായ നിസ്കാരം, കാരണം ഇവിടെ മസ്ജിദിന്റെയും, ജമാഅത്തിന്റെയും ശ്രേഷ്ഠതയുണ്ട്".
പണ്ഡിതന്മാർ പറഞ്ഞു, പതിനൊന്ന് നിസ്കരിക്കുന്ന ഇമാമിന്റെ പിന്നിൽ എട്ടൊ, അല്ലെങ്കിൽ , ഇരുപത് നിസ്കരിക്കുന്ന ഇമാമിന്റെ പിന്നിൽ എട്ടൊ, പതിനൊന്നൊ മാത്രം നിസ്കരിച്ച് പിരിഞ്ഞാൽ രാത്രി മുഴുവൻ നിസ്കരിച്ച പ്രതിഫലം ലഭിക്കുകയില്ല, കാരണം ഇമാമിന്റെ പിന്നിൽ നിസ്‌കാരം പൂർത്തിയാക്കിയാലെ രാത്രി മുഴുവൻ നിസ്കരിച്ച പ്രതിഫലം ലഭിക്കുകയുള്ളു എന്നാണ് നബി صلى الله عليه وسلم പറഞ്ഞത്.
തഹജ്ജുദും, ഖിയാമുൽ ലൈലും, തറാവീഹും ഒന്ന് തന്നെയാണ്. ഉറങ്ങി എണീറ്റതിന് ശേഷം നിസ്കരിച്ചാൽ അതിന് തഹജ്ജുദെന്നും, രാത്രി നിന്ന് നിസ്കരിക്കുന്നത് കൊണ്ട് അതിന് ഖിയാമുൽ ലൈലെന്നും, റമദാനിൽ അതിന് തറാവീഹ് എന്നും പറയുന്നു.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment