കുറൈബിന്റെ ഹദീസ്

താഴെ കുറൈബിന്റെ ഹദീസ്:


حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، حَدَّثَنَا إِسْمَاعِيلُ، - يَعْنِي ابْنَ جَعْفَرٍ - أَخْبَرَنِي مُحَمَّدُ بْنُ أَبِي حَرْمَلَةَ، أَخْبَرَنِي كُرَيْبٌ، أَنَّ أُمَّ الْفَضْلِ ابْنَةَ الْحَارِثِ، بَعَثَتْهُ إِلَى مُعَاوِيَةَ بِالشَّامِ قَالَ فَقَدِمْتُ الشَّامَ فَقَضَيْتُ حَاجَتَهَا فَاسْتُهِلَّ رَمَضَانُ وَأَنَا بِالشَّامِ فَرَأَيْنَا الْهِلاَلَ لَيْلَةَ الْجُمُعَةِ ثُمَّ قَدِمْتُ الْمَدِينَةَ فِي آخِرِ الشَّهْرِ فَسَأَلَنِي ابْنُ عَبَّاسٍ ثُمَّ ذَكَرَ الْهِلاَلَ فَقَالَ مَتَى رَأَيْتُمُ الْهِلاَلَ قُلْتُ رَأَيْتُهُ لَيْلَةَ الْجُمُعَةِ ‏.‏ قَالَ أَنْتَ رَأَيْتَهُ قُلْتُ نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ ‏.‏ قَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُهُ حَتَّى نُكْمِلَ الثَّلاَثِينَ أَوْ نَرَاهُ ‏.‏ فَقُلْتُ أَفَلاَ تَكْتَفِي بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ قَالَ لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم ‏

സഹീഹുൽ മുസ്ലിമിൽ റിപ്പോർട്ട് ചെയ്ത കുറൈബിന്റെ ഹദീസിൽ റമദാൻ മാസപ്പിറവി ശാമിൽ കണ്ടത് വെള്ളിയാഴ്ചയാണ്. വിദൂര പ്രദേശമായ മദീനയിൽ കണ്ടത് ശനിയാഴ്ചയും

കുറൈബ് ശാമിൽ നിന്നും മദീനയിൽ എത്തി ഇബ്നു അബ്ബാസിനെ കണ്ടു.


قَدِمْتُ الْمَدِينَةَ فِي آخِرِ الشَّهْرِ

കുറൈബ് പറഞ്ഞു: മദീനയിൽ ഞാൻ മാസത്തിന്റെ അവസാനത്തിൽ എത്തി.

فَقَالَ مَتَى رَأَيْتُمُ الْهِلاَلَ 

ഇബ്നു അബ്ബാസ് ചോദിച്ചു: എപ്പോഴാണ് നിങ്ങൾ ഹിലാൽ കണ്ടത്?

قُلْتُ رَأَيْتُهُ لَيْلَةَ الْجُمُعَةِ 

കുറൈബ് പറഞ്ഞു: വെള്ളിയാഴ്ച രാത്രി.

قَالَ أَنْتَ رَأَيْتَهُ

ഇബ്നു അബ്ബാസ് ചോദിച്ചു:
നീ കണ്ടിവോ?

قُلْتُ نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ

കുറൈബ് പറഞ്ഞു: അതെ, ജനങ്ങളു കണ്ടു, അവർ നോമ്പ് നോറ്റു, മുആവിയയും നോമ്പ് നോറ്റു.

قَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُهُ حَتَّى نُكْمِلَ الثَّلاَثِينَ أَوْ نَرَاهُ

അപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞു: ഞങ്ങൾ അത് കണ്ടത് ശനിയാഴ്ച രാത്രിയാണ്. അത് കൊണ്ട്, ഞങ്ങൾ അത് കാണുന്നത് വരെ നോമ്പ് നോക്കും, അല്ലെങ്കിൽ മുപ്പത് പൂർത്തിയാക്കും.

فَقُلْتُ أَفَلاَ تَكْتَفِي بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ

കുറൈബ് പറഞ്ഞു: മുആവിയയും അദ്ദേഹത്തിന്റെ കാഴ്ചയും പോരെ?

قَالَ لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم ‏

ഇബ്നു അബ്ബാസ് പറഞ്ഞു: പോര, അപ്രകാരമാണ് നമ്മോട് അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم കൽപ്പിച്ചത്.

ഭരണാധികാരിയായ മുആവിയ, പിന്നെ കുറൈബ് رضي الله عنهما അടക്കം സാക്ഷ്യം വഹിച്ച ശാമിലെ മാസപ്പിറവി പോരെ എന്ന് കുറൈബ് , ഇബ്നു അബ്ബാസ് رضي الله عنهما യോട് ചോദിച്ചപ്പോൾ, ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞത്, പോര, മദീനയിൽ ശവ്വാൽ മാസപ്പിറവി കണ്ടാൽ പെരുന്നാൾ ആരംഭിക്കും അല്ലെങ്കിൽ മുപ്പത് പൂർത്തിയാക്കും എന്നാണ്, (അഥവ ശാമിലെ മാസപ്പിറവി പറ്റില്ല.), അപ്രകാരമാണ് നബി صلى الله عليه وسلم നമ്മോട് കൽപ്പിച്ചത്. 

ശാമിൽ നിന്നും വന്ന കുറൈബിനന്ന് 30 നോമ്പ് പൂർത്തിയായി. മദീനയിൽ ഇബ്നു അബ്ബാസ് رضي الله عنه വിന് 29 ഉം. അപ്പോൾ ആഗോള വാദ പ്രകാരമായിരുന്നുവെങ്കിൽ ഇബ്നു അബ്ബാസ് رضي الله عنه പറയണമായിരുന്നു, 30 പൂർത്തിയായ വിവരം ലഭിച്ചത് കൊണ്ട് നാളെ മദീനയിൽ പെരുന്നാൾ ആണെന്ന്. പക്ഷേ അങ്ങനെ ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത്, മദീനയിൽ ശവ്വാൽ മാസപ്പിറവി കണ്ടാൽ പെരുന്നാൾ ആരംഭിക്കും അല്ലെങ്കിൽ മുപ്പത് പൂർത്തിയാക്കും എന്നാണ്, (അഥവ ശാമിലെ മാസപ്പിറവി പറ്റില്ല.), അപ്രകാരമാണ് നബി صلى الله عليه وسلم നമ്മോട് കൽപ്പിച്ചത്. 


ഇങ്ങനെയാണ് പ്രാദേശിക വാദികൾ ഈ ഹദീസിനെ വ്യാഖ്യാനിച്ചത്.
ഇവിടെ ഇബ്നു അബ്ബാസ് رضي الله عنه, നബി صلى الله عليه നമ്മോട് കൽപിച്ചു എന്നാണ് പറഞ്ഞത്. അഥവ ഇത് മുഴുവൻ സഹാബത്തിനോടുള്ള رضي الله عنهم കൽപനയാണ്.  

 മറ്റൊന്ന് ,പണ്ഡിതന്മാർ പറയുന്നത്, ശാമിലെ മാസപ്പിറവി , മദീനക്കാർക്ക് ബാധകമായിരുന്നെങ്കിൽ , മദീനക്കാർക്ക് ഒരു നോമ്പ് നഷ്ടപ്പെട്ടത് ഖളാ വീട്ടണം എന്ന് ഇബ്നു അബ്ബാസ് رضي الله عنه പറയുമായിരുന്നു. കാരണം മദീനയിൽ ശാമിനെക്കാൾ ഒരു ദിവസം വൈകിയാണ് നോമ്പ് ആരംഭിച്ചത്. അപ്പോൾ ഒരു നോമ്പ് നഷ്ടപ്പെട്ടു. മറ്റൊന്ന്, മുആവിയ رضي الله عنه വിദൂര മുസ്ലിം പ്രദേശങ്ങളിലേക്ക് മാസപ്പിറവിയുടെ വിവരം അറിയിക്കാൻ  ഉദ്യോഗസ്ഥരെ അയച്ചിട്ടില്ല .   പണ്ടിതന്മാർ പറഞ്ഞത്, പ്രവാചകൻ صلى الله عليه وسلم യൊ ഖുലഫാഉ റാഷിദീങ്ങളൊ,  ഭരണാധികാരിയായ ഒരു സഹാബി പോലും മാസം കണ്ടാൽ  വിദൂര  പ്രദേശങ്ങളിലേക്ക് മാസപ്പിറവിയുടെ വിവരം അറിയിക്കാൻ ഉദ്യോഗസ്ഥരെ
അയക്കുന്ന രീതി ഉണ്ടായിട്ടില്ല. വിവരം ലഭിക്കാത്തവർക്ക് ആദ്യത്തെ നോമ്പ് ന്ഷ്ടപ്പെട്ടാൽ അത് ഖളാ വീട്ടണം എന്നതിനും ഒരു തെളിവും ഇല്ല.വിദൂര മുസ്‌ലിംകൾക്ക് ബാധകമായിരുന്നെങ്കിൽ അങ്ങനെ ചെയ്യണമായിരുന്നല്ലൊ. കാരണം ആഗോള വാദ പ്രകാരം നോമ്പ് 
എല്ലാ മുസ്‌ലിംകൾക്കും നിർബന്ധമായത് കൊണ്ട് ഉദ്യോഗസ്ഥരെ നിർബന്ധമായും അയക്കണം,വിവരം കിട്ടാത്തവർ നിർബന്ധമായും ഖളാ വീട്ടണം. 

സഹാബത്തിന്റെ കാലത്ത് സകാത്ത് പിരിക്കാനും , ജിസ്യ പിരിക്കാനും, കത്തുകൾ അയക്കാനുമെല്ലാം ഉദ്ധ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. എന്നാൽ
നോമ്പിന് അങ്ങനെ ഉണ്ടായിട്ടില്ല.


ആരെങ്കിലും ഇങ്ങോട്ട് വന്നു വിവരം അറിയിച്ചാൽ, അത് അടുത്ത പ്രദേശങ്ങളിൽ നിന്നാണെങ്കിൽ സ്വീകരിക്കും ( ഒരു ഉദാഹരണം, ഒട്ടക സംഘത്തിന്റെ ഹദീസാണ്, മറ്റൊന്ന് ഉമർ رضي الله عنه ഹജ്ജ് മാസത്തിൽ മാസപ്പിറവി റിപ്പോർട്ടുകൾ സ്വീകരിച്ചത്)വിദൂര പ്രദേശങ്ങളിൽ നിന്നാണെങ്കിൽ സ്വീകരിക്കില്ല (കുറൈബിന്റെ ഹദീസ്). ഇതായിരുന്നു പ്രവാചകൻ صلى الله عليه وسلم യുടെയും, സഹാബികളുടെയും രീതി رضي الله عنهم.  

കുറൈബിന്റെ ഹദീസ് , ഹദീസ് അല്ല എന്ന് ചിലർ (പണ്ടിതന്മാർ അല്ല) ആരോപിക്കാറുണ്ട്. ഇബ്നു അബ്ബാസ് رضي الله عنهما, നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് കേട്ട കൽപനയാണ് പറയുന്നത് എന്നത് കൊണ്ട് ഇത് ഹദീസ് തന്നെയാണ്. അത് കൊണ്ട് തന്നെ പണ്ടിതന്മാർ കുറൈബിന്റെ ഹദീസ് എന്ന് തന്നെയാണ് പറയാറുള്ളത്. ഇനി ഇത് ഹദീസ് അല്ല എന്ന് സങ്കൽപ്പിച്ചാൽ തന്നെ ഇവിടെ സംസാരിക്കുന്നത് പ്രമുഖ സഹാബി പണ്ടിതനായ ഇബ്നു അബ്ബാസ് رضي الله عنه ആണ്. ഒരു തകരാറുമില്ലാത്ത  സഹീഹായ റിപ്പോർട്ടാണ്. തള്ളിക്കളയാൻ പറ്റില്ല.
 
ആഗോള വാദക്കാർ പറഞ്ഞു, സമയത്തിന് വിവരം കിട്ടാത്തത് കൊണ്ടാണ് ഇബ്നു അബ്ബാസ് رضي الله عنهما സ്വീകരിക്കാതിരുന്നതെന്നും, വൈകി വിവരം ലഭിച്ചാൽ നഷ്ടപ്പെട്ട നോമ്പ് ഖളാ വീട്ടേണ്ടതില്ലെന്നും. എന്നാൽ, റമദാൻ മാസത്തിൽ പ്രവേശിച്ചു കഴിഞ്ഞു എന്ന് പിന്നീട് അറിഞ്ഞാലും ഖളാ വീട്ടേണ്ടതില്ലെ? ഇന്ന് നമുക്ക് അറിയാം എത്രയോ പേർ വീടുകളിലും ഫ്ലാറ്റുകളിലും ഒറ്റയ്ക്ക് താമസിക്കുന്നു. 29 ന് അവർ ക്ഷീണത്താൽ ഉറങ്ങി പോവുകയും, നിയ്യത്തും കരുതിയില്ല, അടുത്ത ദിവസം ഫജ്റിന് ശേഷം ഉണർന്നപ്പോൾ ആണ്  നോമ്പാണ് എന്ന് അറിഞ്ഞാൽ ആ  നഷ്ടപ്പെട്ട നോമ്പ് ഖളാ വീട്ടണമല്ലൊ. ഇവിടെ വിവരം അറിയുന്നത് അടുത്ത ദിവസമാണൊ, അല്ലെങ്കിൽ കുറേ ദിവസം വൈകിയാണൊ എന്ന വിത്യാസമോന്നും നബി صلى الله عليه وسلم പഠിപ്പിച്ചിട്ടില്ല. റമദാൻ മാസത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഒരു നോമ്പ് നഷ്ടപ്പെട്ടാൽ അത് ഖളാ വീട്ടണം എന്നാണ് നബി صلى الله عليه وسلم പഠിപ്പിച്ചത്. മാത്രമല്ല, ഇബ്നു അബ്ബാസ് رضي الله عنهما വിവരം സമയത്തിന് കിട്ടാത്തത് കൊണ്ടാണ് ശാമിലെ മാസപ്പിറവി സ്വീകരിക്കാതിരുന്നത് എന്ന് പറഞ്ഞിട്ടില്ല.

ഇബ്നു അബ്ബാസ് رضي الله عنهما നോമ്പ്
 ഖളാ വീട്ടാൻ പറഞ്ഞിട്ടില്ല എന്നത് പ്രാദേശിക വാദത്തിനാണ് പിൻബലം നൽകുന്നത്. കാരണം പ്രാദേശിക വാദ പ്രകാരം ആ പ്രദേശം നോമ്പിലേക്ക്
പ്രവേശിച്ചാലേ നോമ്പ് 
നിർബന്ധമാവുകള്ളു. അത് കൊണ്ട് മറ്റു പ്രദേശങ്ങളുടെ വിവരം വൈകി അറിഞ്ഞാൽ ഖളാ വീട്ടേണ്ടതില്ല. എന്നാൽ ആഗോള വാദ പ്രകാരം, എല്ലാ മുസ്‌ലിംകൾക്കും നിർബന്ധമായത് കൊണ്ട്, റമദാനിൽ പ്രവേശിച്ചത് കൊണ്ട്, വൈകി അറിഞ്ഞാലും ഖളാ വീട്ടണം.

ചിലർ പറയുന്നു ഇബ്നു അബ്ബാസ് 
رضي الله عنهما അപ്രകാരമാണ് നബി صلى الله عليه وسلم കൽപിച്ചത്, എന്ന് പറഞ്ഞത് കൊണ്ട്, നബി صلى الله عليه وسلم മാസപ്പിറവിയുമായി ബന്ധപ്പെട്ട് കൽപ്പിച്ച ഹദീസുകളെല്ലാം ആഗോള വ്യാഖ്യാനമാണ് എന്ന്. അത് കൊണ്ട് കുറൈബിന്റെ ഹദീസ് ആഗോള വ്യാഖ്യാനത്തിനാണ് തെളിവെന്ന്. അവർ പറയുകയും ചെയ്യുന്നു, ചില പണ്ഡിതന്മാർ കുറൈബിന്റെ ഹദീസിനെ പ്രാദേശികമായി വ്യാഖ്യാനിച്ചത് കൊണ്ട്, ഈ ഹദീസ് ഇല്ലായിരുന്നുവെങ്കിൽ, ആഗോള വാദം മാത്രമേ ഉണ്ടാകുമായിരുന്നുള്ളു എന്ന്. ഇതൊന്നും ശരിഅല്ല, ഖുർആനിലെ ആയത്തുകൾ

فمن شهد منكم الشهر
يسئلونك عن الأهلة

അതേ പോലെ മാസപ്പിറവിയുമായി ബന്ധപ്പെട്ട ഹദീസുകളെയും 

صوموا لرؤيته

പ്രാദേശികമായും പണ്ടിതന്മാർ വ്യാഖ്യാനിച്ചിട്ടുണ്ട്. അത് കൊണ്ട് കുറൈബിന്റെ ഹദീസിന് പ്രാദേശിക വ്യാഖ്യാനവും ഉണ്ട്. കുറൈബിന്റെ ഹദീസ് ഇല്ലായിരുന്നുവെങ്കിലും പ്രാദേശിക വ്യാഖ്യാനം ഉണ്ടാകും.

ചിലർ പറയുന്നു ഒറ്റ ചന്ദ്രനെയുള്ളു, അത് കൊണ്ട് ഒരു ദിവസത്തിന് ഒരു തിയ്യതിയെയുള്ളു എന്ന്. എന്നാൽ ഒറ്റ സൂര്യനെയുളളു, പക്ഷേ അതിന് ഉദയസ്ഥാനങ്ങളിൽ വിത്യാസമുള്ളത് കൊണ്ട് ആഗോള തലത്തിൽ നിസ്‌കാര സമയം വിത്യസ്തമാണ്. അതേ പോലെ ചന്ദ്രനും ഉദയസ്ഥാനങ്ങളിൽ വിത്യാസമുള്ളത് കൊണ്ട് ആഗോള തലത്തിൽ  നോമ്പും പെരുന്നാളും  വിത്യസ്തമായി വരും. അത് കൊണ്ട് തന്നെ കുറൈബിന്റെ ഹദീസ് പ്രകാരം ഒരു ദിവസത്തിന് രണ്ട് തിയ്യതി ഉണ്ട്. ശാമിൽ വെള്ളിയാഴ്ച മാസപ്പിറവി കണ്ടപ്പോൾ, മദീനയിൽ ശനിയാഴ്ചയാണ് കണ്ടത്. അഥവ ശാമിൽ വെള്ളിയാഴ്ച റമദാൻ 1 ആയപ്പോൾ മദീനയിൽ അതേ ദിവസം ശഅ്ബാൻ 29 ആണ്. അഥവ ഒരു ദിവസത്തിന് തന്നെ രണ്ട് തിയ്യതി.

ശൈഖ് ഉസൈമീൻ رحمه الله പറഞ്ഞു:

لو قدر أنه تأخرت الرؤية عن مكة وكان اليوم التاسع في مكة هو الثامن عندهم ، فإنهم يصومون يوم التاسع عندهم الموافق ليوم العاشر في مكة ، هذا هو القول الراجح ، لأن النبي صلى الله عليه وسلم يقول ( إذا رأيتموه فصوموا وإذا رأيتموه فأفطروا ) وهؤلاء الذين لم ير في جهتهم لم يكونوا يرونه ، وكما أن الناس بالإجماع يعتبرون طلوع الفجر وغروب الشمس في كل منطقة بحسبها ، فكذلك التوقيت الشهري يكون كالتوقيت اليومي . [ مجموع الفتاوى 20 ]

മക്കത്ത് ദുല്‍ഹിജ്ജ മാസം കണ്ടതിനു ഒരു ദിവസം ശേഷമാണ് അവര്‍ (തങ്ങളുടെ നാട്ടിൽ)
മാസം കണ്ടത് എന്ന് സങ്കല്പിക്കുക. മക്കയില്‍ ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാ ദിനം) ആകുന്ന ദിവസം അവരെ സംബന്ധിച്ചിടത്തോളം  ദുല്‍ഹിജ്ജ എട്ട് ആയിരിക്കും. മക്കത്ത് ദുല്‍ഹിജ്ജ പത്ത് ആയി വരുന്ന ദിവസത്തിലായിരിക്കും അവര്‍ അറഫാ നോമ്പ് എടുക്കുന്നത്. ഇതാണ് ഏറ്റവും ശരിയായ അഭിപ്രായം. കാരണം നബി صلى الله عليه وسلم പറഞ്ഞു:

(إذا رأيتموه فصوموا وإذا رأيتموه فأفطروا)

" നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക "

തങ്ങളുടെ നാട്ടില്‍ മാസപ്പിറവി ഉദിച്ചിട്ടില്ലാത്തവരെ  സംബന്ധിച്ചിടത്തോളം  അവര്‍ അത് വീക്ഷിക്കാത്തവരാണ്. മാത്രമല്ല ഓരോ പ്രദേശത്തുകാരും  തങ്ങളുടെ പ്രദേശത്തെ പ്രഭാതവും, സൂര്യാസ്ഥമയവും ഒക്കെ ആസ്പദമാക്കിയല്ലേ (നിസ്കാര സമയം) നിര്‍ണയിക്കാറ് . ഇതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായം ആണ് താനും. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഓരോ ദിവസത്തിലുമുള്ള സമയ നിര്‍ണയത്തെപ്പോലെ തന്നെയാണ് അതത് പ്രദേശങ്ങളിലെ മാസനിര്‍ണയവും .
[مجموع الفتاوى 20 ]

നാട്ടിൽ ദുൽ ഹജ്ജ് 9 ആകുമ്പോൾ സൗദിയിൽ പെരുന്നാൾ ആയാൽ, പെരുന്നാൾ ദിവസം നോമ്പ് അനുഷ്ഠിച്ച് ഹറാം ചെയ്തു എന്ന് വരില്ല , കാരണം നാട്ടിൽ ദുൽ ഹജ്ജ് 9 നോമ്പിന്റെ ദിവസവും, സൗദിയിൽ ദുൽ ഹജ്ജ് 10 പെരുന്നാൾ ദിവസവുമാണ്. അല്ലാഹു സ്രഷ്ടിച്ച പ്രപഞ്ച വ്യവസ്ഥയിൽ ഇങ്ങനെ ആവാം എന്ന് മുകളിൽ വ്യക്തമാക്കിയല്ലോ. അത് കൊണ്ട് ജുമുഅ നിസ്കാരവും, മറ്റു നിസ്കാരങ്ങളും സൗദിയുടെ കൂടെ അല്ലാത്തതിൽ നമുക്ക് ഒരു ബേജാറും ഇല്ലാത്തത് പോലെ, നോമ്പും പെരുന്നാളും സൗദിയുടെ കൂടെ അല്ലാത്ത മാസങ്ങളിലും ബേജാറാവേണ്ട ആവശ്യമില്ല. അല്ലാഹു സ്രിഷ്ഠിച്ച പ്രപഞ്ച ശാസ്ത്ര സത്യത്തെ കുറിച്ച് ജ്ഞാനം ഉള്ളവർക്ക് ഒരു ബേജാറും ഉണ്ടാവില്ല.
الحمد لله 

ചിലർ ചോദിക്കുന്നു, കുറൈബിന്റെ ഹദീസ് സൗദി അടക്കം, മുസ്ലിം രാജ്യങ്ങൾ തള്ളിയോ? ഇല്ല. തള്ളിയിട്ടില്ല. സൗദി അവിടെ കണ്ടാലെ എടുക്കുകയുള്ളു. അവിടെ പ്രാദേശിക വാദമാണ്. മറ്റു പ്രദേശങ്ങൾ കുറൈബിന്റെ ഹദീസിനെ ആഗോള വാദത്തിന് അനുസരിച്ച് വ്യാഖ്യാനിച്ചു. അല്ലാതെ തള്ളിയിട്ടില്ല. മാസപ്പിറവിയുമായി ബന്ധപ്പെട്ട ആയത്തുകളെയും ഹദീസുകളെയും പണ്ടിതന്മാർ അവരുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ ആഗോള വാദത്തിനും പ്രാദേശിക വാദത്തിനും അനുസരിച്ച് വ്യാഖ്യാനിച്ചു.

പ്രാദേശിക വാദം ശക്തമായ സ്ഥലത്ത് എന്ത് കൊണ്ട് ആഗോള വാദം പറ്റില്ല എന്നതിനെ കുറിച്ച് താഴെ ലിങ്കിൽ വായിക്കാം إن شاء الله

റമദാനിലും പെരുന്നാളിലും ഭിന്നത വെളിവായപ്പോൾ ആഗോള പ്രാദേശിക വാദ പണ്ടിതന്മാരുടെ നിലപാട്:


പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.