ഒരുമിച്ച് നിർവ്വഹിക്കേണ്ട ആരാധന കർമങ്ങളുടെ ഉസൂൽ (തത്വം).
ഒരുമിച്ച് നിർവ്വഹിക്കേണ്ട ആരാധന കർമങ്ങളുടെ ഉസൂൽ (തത്വം).
മാസപ്പിറവിയിൽ ആഗോള വാദം എന്ന ഒരു അഭിപ്രായം ഉണ്ട്, സൗദിയെയൊ, മറ്റു മുസ്ലിം നാടുകളെയൊ അടിസ്ഥാനമാക്കി , നാട്ടിൽ നോമ്പും പെരുന്നാളും തീരുമാനിക്കുന്നത് . ആ അഭിപ്രായം ശരിയാണെന്ന് തോന്നുന്നുവെങ്കിൽ തന്നെ ഒരുമിച്ച് നിർവ്വഹിക്കേണ്ട ആരാധനകളിൽ
( العبادة الجماعية),
നമ്മുടെ അഭിപ്രായമാണ് ശരിയെന്ന് തോന്നുന്നുവെങ്കിൽ, സമൂഹത്തിന്റെ അഭിപ്രായം നമുക്ക് എതിരാണെങ്കിലും , നാം സമൂഹത്തിന്റെ കൂടെ തന്നെ അവരുടെ അഭിപ്രായം അനുസരിച്ച് കർമം ചെയ്യണം, അവിടെ
നമ്മുടെ അഭിപ്രായമാണ് ശരിയെന്ന് തോന്നുന്നുവെങ്കിൽ, സമൂഹത്തിന്റെ അഭിപ്രായം നമുക്ക് എതിരാണെങ്കിലും , നാം സമൂഹത്തിന്റെ കൂടെ തന്നെ അവരുടെ അഭിപ്രായം അനുസരിച്ച് കർമം ചെയ്യണം, അവിടെ
ഭിന്നിപ്പുണ്ടാക്കാൻ പാടില്ല. കാരണം , അവിടെ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനെ കുറിച്ച് നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച മഹാനായ സഹാബീ പണ്ഡിതൻ ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു:
"قال ابن مسعود رضي الله عنه: " الخلاف شر"
" ഭിന്നത തിന്മയാണ് ."
(അത് കൊണ്ട് ഒരുമിച്ച് നിർവ്വഹിക്കേണ്ട ആരാധനകളിൽ ഭിന്നത പാടില്ല ).
أخرجه أبوداود(1962)،والبيهقي(5641).
ഇത് നിസ്കാരത്തിന്റെ വിഷയത്തിലാണ് ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞത് എങ്കിലും ഇത് ഒരു പൊതുവായ പ്രസ്താവനയാണ്.
അതേ പോലെ നിസ്‌കാരത്തിന്റെ വിഷയത്തിൽ നബി صلى الله عليه وسلم പറഞ്ഞ മൂന്ന് ഹദീസുകളാണ് , ഇമാമിനെ പിൻപറ്റണം, ഇമാമുമായി ഭിന്നിക്കരുത്, ഇമാമിന് തെറ്റ് പറ്റിയാൽ മഅ്മൂമിന് പ്രതിഫലം, പാപം ഇമാമിനായിരിക്കും.
ഈ ഹദീസുകളുടെ അടിസ്ഥാനത്തിൽ നിരവധി പണ്ടിതന്മാർ പറഞ്ഞു നാം ഫജ്റിന് ഖുനൂത്ത് ഓതുന്ന മസ്ജിദിൽ എത്തിപ്പെട്ടാൽ അവിടെ ഖുനൂത്ത് ഓതണം എന്ന്. തെളിവുകൾ താഴെ:
ഷെയ്ഖ് റബീഅ് حفظه الله
إذا صلى الإمام وقنت فاقنت معه
رحمه الله ഷെയ്ഖ് ഉസൈമീൻ
إذا صلى خلف إمامٍ يقنت فلا ينفرد عنه بل يتابعه ويؤمن على دعائه
https://binothaimeen.net/content/13102
رحمه الله ഷെയ്ഖ് ബിൻ ബാസ്
وإذا صليت مع أناس يقنتون؛ فلا حرج؛
ഇനി നോമ്പിന്റെയും, പെരുന്നാളിന്റെയും വിഷയത്തിലും ഇങ്ങനെ പ്രത്യേകമായും പറഞ്ഞിട്ടുണ്ട്, കാരണം ഇവയും ഒരുമിച്ച് നിർവ്വഹിക്കേണ്ട ആരാധനാകർമങ്ങൾ ആണല്ലോ.
ശൈഖ് അബ്ദുൽ അസീസ് അബ്ദുല്ല ആലു ശൈഖ് പറഞ്ഞത് നോക്കുക :
السؤال:
ما المقصود بقوله صلى الله عليه وسلم: "الصَّوْمُ يَوْمَ تَصُومُونَ وَالْفِطْرُ يَوْمَ تُفْطِرُونَ وَالأَضْحَى يَوْمَ تُضَحُّونَ"؟
الإجابة:
واضح معناه لا تنفرد بالصوم دون الناس، لو رأيت الهلال رمضان ورد الناس قولك ولم يصدقوك فلا تعتمد في قولك، لأن الهلال عما استهله الناس فالصوم يوم يصوم الناس، ولو رأيت هلال شوال لا تفطر كن تبع الناس واترك رأيك. ;
https://mufti.af.org.sa/ar/content/%D8%A7%D9%84%D8%B5%D9%91%D9%8E%D9%88%D9%92%D9%85%D9%8F-%D9%8A%D9%8E%D9%88%D9%92%D9%85%D9%8E-%D8%AA%D9%8E%D8%B5%D9%8F%D9%88%D9%85%D9%8F%D9%88%D9%86%D9%8E
ഇതിൽ നിന്നും മനസ്സിലാകുന്നത് : ഒരാൾ ഹിലാൽ കണ്ടത് ഖാദി സ്വീകരിച്ചില്ല , അപ്പോൾ , ഞാൻ കണ്ടല്ലോ ( എന്റെ ഭാഗത്താണല്ലോ ശരി/ സത്യം ) എന്ന് പറഞ്ഞ് അമൽ ചെയ്യരുത്, മറിച്ച് ഖാദി നിശ്ചയിച്ച പ്രകാരം സമൂഹത്തിന്റെ കൂടെ നിൽക്കണം. കാരണം , ഹദീസിൽ നബി صلى الله عليه وسلم പറഞ്ഞത് നമ്മുടെ നാട്ടിലെ ചുറ്റുമുള്ള മഹാഭൂരിപക്ഷം മുസ്ലിങ്ങളുടെ കൂടെ നിൽക്കാനാണ്.
ഇതിൽ നിന്നും മനസ്സിലാകുന്നത് : ഒരാൾ ഹിലാൽ കണ്ടത് ഖാദി സ്വീകരിച്ചില്ല , അപ്പോൾ , ഞാൻ കണ്ടല്ലോ ( എന്റെ ഭാഗത്താണല്ലോ ശരി/ സത്യം ) എന്ന് പറഞ്ഞ് അമൽ ചെയ്യരുത്, മറിച്ച് ഖാദി നിശ്ചയിച്ച പ്രകാരം സമൂഹത്തിന്റെ കൂടെ നിൽക്കണം. കാരണം , ഹദീസിൽ നബി صلى الله عليه وسلم പറഞ്ഞത് നമ്മുടെ നാട്ടിലെ ചുറ്റുമുള്ള മഹാഭൂരിപക്ഷം മുസ്ലിങ്ങളുടെ കൂടെ നിൽക്കാനാണ്.
പക്ഷേ, നമുക്കിടയിൽ സംഭവിക്കുന്നതെന്താണ്? ഹിലാൽ കണ്ടത് ഖാദി അംഗീകരിച്ചില്ല എന്ന് പറഞ്ഞ് നാട്ടിൽ വ്യാപകമായി കുഴപ്പമുണ്ടാക്കുന്നു. ഇത് പാടില്ല.
നബി صلى الله عليه وسلم പറഞ്ഞു:
" الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون "
" നോമ്പ് നിങ്ങൾ നോമ്പ് നോക്കുന്ന ദിവസമാണ്, നോമ്പ് മുറിക്കുന്നത് (പെരുന്നാൾ) നിങ്ങൾ നോമ്പ് മുറിക്കുന്ന ദിവസമാണ് (പെരുന്നാൾ), ബലി നിങ്ങൾ ബലി അറുക്കുന്ന ദിവസമാണ് ".
എന്ന ഹദീസിന്റെ വിശദീകരണത്തിൽ
ശൈഖ് ബിൻ ബാസ്, തിർമിദി رحمها الله പറഞ്ഞത് :
"ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങളുടെ കൂടെ നോമ്പ് എടുക്കുക, അവരുടെ കൂടെ നോമ്പ് മുറിക്കുക (പെരുന്നാൾ ആരംഭിക്കുക). ശരീഅത്ത് ഭിന്നതയെയും അനൈക്യത്തെയും വെറുക്കുന്നു. ഐക്യത്തെയും, യോജിപ്പിനെയും അത് പ്രോത്സാഹിപ്പിക്കുന്നു ".
(മജ്മൂഅൽ ഫതാവാ ഇബ്നു ബാസ് വാല്യം: 15; പേജ് 82, തിർമിദി 2 / 37 - تحفة).
"ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങളുടെ കൂടെ നോമ്പ് എടുക്കുക, അവരുടെ കൂടെ നോമ്പ് മുറിക്കുക (പെരുന്നാൾ ആരംഭിക്കുക). ശരീഅത്ത് ഭിന്നതയെയും അനൈക്യത്തെയും വെറുക്കുന്നു. ഐക്യത്തെയും, യോജിപ്പിനെയും അത് പ്രോത്സാഹിപ്പിക്കുന്നു ".
(മജ്മൂഅൽ ഫതാവാ ഇബ്നു ബാസ് വാല്യം: 15; പേജ് 82, തിർമിദി 2 / 37 - تحفة).
അത് കൊണ്ട് പണ്ടിതന്മാർ ആഗോളവാദ അഭിപ്രായം പറഞ്ഞാൽ, അത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു നാട്ടിലെ ചില കക്ഷികൾ അല്ലെങ്കിൽ ചില വ്യക്തികൾ മാത്രം ആ അഭിപ്രായം നടപ്പാക്കുക എന്നല്ല. അത് ഭിന്നിപ്പാണ് ഉണ്ടാക്കുക. ഇത് ഒരുമിച്ച് നിർവഹിക്കുന്ന ആരാധന കർമങ്ങളുടെ ഉസൂലിന് (തത്വത്തിന്) എതിരാണ്. മുകളിൽ തെളിവുകൾ നൽകിയല്ലൊ.
നമ്മുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങൾ ഒരേ ദിവസമാണ് നോമ്പിലും, പെരുന്നാളിലും പ്രവേശിക്കുന്നത്.
الحمد لله അത് കൊണ്ട് അവരോടൊപ്പം നിൽക്കുക. അവരുമായി ഭിന്നിക്കുന്നവർ ഒരുമിച്ച് നിർവഹിക്കുന്ന ആരാധന കർമങ്ങളുടെ ഉസൂലിന് (തത്വത്തിന്) എതിര് പ്രവർത്തിക്കുന്നവരാകും. അത് തിന്മയാണ്.
അത് കൊണ്ട് നോമ്പിലും പെരുന്നാളിലും കുടുംബവുമായും , നമ്മുടെ സമൂഹവുമായും ഭിന്നിക്കരുത് . ഐക്യം വിദൂര പ്രദേശമായ സൗദിയോടല്ല ,നാട്ടിലെ മുഴുവൻ മുസ്ലിംകളും അംഗീകരിച്ചാലല്ലാതെ (ഷെയ്ഖ് ബിൻ ബാസ് رحمه الله പറഞ്ഞത് പോലെ, താഴെ ലിങ്കിൽ വായിക്കാം), അംഗീകരിച്ചിട്ടില്ലെങ്കിൽ രഹസ്യമായി ഫിത്നയും തർക്കങ്ങളും ആശയക്കുഴപ്പവും ഉണ്ടാക്കാതെ നോമ്പ് നോൽക്കാനും , തുറക്കാനും സാധിക്കുമെങ്കിലല്ലാതെ (ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞത് പോലെ, താഴെ ലിങ്കിൽ വായിക്കാം).
അപ്പോൾ മാത്രമേ ഐക്യം സാധ്യമാവുകയുള്ളൂ.
രഹസ്യമായി നോക്കാൻ സാധിച്ചിട്ടില്ലെങ്കിൽ നാട്ടിൽ ഭിന്നിപ്പ് ഒഴിവാക്കാൻ പ്രാദേശിക വാദം നടപ്പാക്കണം എന്ന് തന്നെയാണ് ആഗോള വാദ പണ്ടിതന്മാരുടെയും അഭിപ്രായം.
കുടുംബത്തോടും , ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങളുടെയും കൂടെ നോമ്പ് ആരംഭിക്കുക, അവരുടെ കൂടെ പെരുന്നാൾ ആഘോഷിക്കുക, അവർ ആഗോള വാദമാണെങ്കിൽ എല്ലാവരും ആഗോള വാദം, അവർ പ്രാദേശിക വാദമാണെങ്കിൽ എല്ലാവരും പ്രാദേശിക വാദം, ഭിന്നിക്കരുത്, എന്നതാണ് പ്രവാചകൻ صلى الله عليه وسلم യുടെയും സഹാബികളുടെയും رضي الله عنهم രീതിശാസ്ത്രം.
റമദാനിലും പെരുന്നാളിലും ഭിന്നത വെളിവായപ്പോൾ ആഗോള പ്രാദേശിക വാദ പണ്ടിതന്മാരുടെ നിലപാട് താഴെ ലിങ്കിൽ വായിക്കാം إن شاء الله
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment