റമദാനിലും പെരുന്നാളിലും ഭിന്നത വെളിവായപ്പോൾ ആഗോള പ്രാദേശിക വാദ പണ്ടിതന്മാരുടെ നിലപാട്

റമദാനിലും പെരുന്നാളിലും ഭിന്നത വെളിവായപ്പോൾ ആഗോള പ്രാദേശിക വാദ പണ്ടിതന്മാരുടെ നിലപാട്.


ആഗോള വാദവും പ്രാദേശിക വാദവും എന്നത് പണ്ഡിതന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും ഈ വിഷയത്തിൽ  തർക്കമില്ലാതെ, ഐക്യത്തിലെത്താനുള്ള ഒരു മാർഗം ആഗോള വാദമാണ് ശരിയെന്നു പറയുന്ന പണ്ഡിതന്മാർ തന്നെ മുന്നോട്ടു വെക്കുന്നുണ്ട്. കാരണം ആഗോള വാദം പ്രയോഗത്തിൽ കൊണ്ട് വന്നപ്പോൾ സമൂഹത്തിൽ മാത്രമല്ല, ഒരു വീട്ടിൽ പോലും ഭിന്നത വരുന്നുണ്ട് എന്ന യാഥാർത്ഥ്യം അവർ മനസ്സിലാക്കി. ദൈർഘ്യം ഭയന്ന് താഴെ ശൈഖ് അൽബാനി, ബിൻ ബാസ് رحمهما الله യെ മാത്രം ഉദ്ധരിക്കുന്നു:

യൂറോപ്പിലെയും, ജർമനിയിലേയും, മറ്റു രാജ്യങ്ങളിലെയും ചില സഹോദരന്മാർ മാസപ്പിറവി വിഷയത്തെ കുറിച്ച് ചോദിച്ചതിനെ കുറിച്ച്, ഈ വിഷയം സംസാരിച്ചപ്പോൾ , മുസ്ലിം നാടുകളിലെ ഭിന്നതകളെ കുറിച്ച് സംസാരിച്ചതിന് ശേഷം 
ശൈഖ് അൽബാനി
رحمه الله
പറഞ്ഞു  :


ومما يتعلق بهذه المسألة أنه جاءتني أسئلة من أوروبا :أننا اعتدنا أن نختلف ـــ وإذا كان المسلمون في بلادهم يختلفون فكيف بهم وهم خارج بلادهم ــــ المهم فكان جوابي : أن عليكم أن تصوموا مع أي إعلان يصدر قبل إعلان الآخر بغض النظر سعودية ..أردنية ...إلخ.

هنا حكمان بالنسبة للاختلاف الذي يقع :

قلت : الأصل أن يصوم المسلمون جميعا ولا يتفرقوا كما هو الواقع ، هذا الواقع خلاف بين شعب وشعب ، دولة ودولة.. لكن الملاحظ أن هذا الاختلاف يشتد بحيث أنه يشمل الشعب الواحد فينقسم هذا الشعب على نفسه قسمين ، وأنا أذكر جيدا في بعض السنين الماضية وقع مثل هذه البلبلة وسئلت من بعض الناس ، لا في البلد الواحد بل في البيت الواحد : الأب صائم ،والابن مفطر أو العكس


فأنا أقول : إن من قواعد الشرع منع ظاهرة الاختلاف ما أمكن ،

فالآن قلنا :الأصل أن يصوم المسلمون جميعا برؤية بلد واحد .. لكن هذا غير واقع فإذا بقينا على هذا الأصل في البلد الواحد فستصير الفرقة أوسع دائرة من الفرقة التي لا نملكها ،نحن لا نملك أن نسلّط أفكارنا وآرائنا على الحكومات و بخاصة هم لا يقبلون آرائنا فيما أجمع المسلمون عليه من أجل تقليل ظاهرة الاختلاف أقول نصوم مع البلد الذي نحن فيه


(الشيخ محمد ناصر الالباني / سلسلة الهدى والنور-722).


" യൂറോപ്പിൽ നിന്നും, മറ്റു രാജ്യങ്ങളിൽ നിന്നും എനിക്ക് ഈ വിഷയത്തിൽ വന്ന ചോദ്യങ്ങളുമായി ബന്ധപ്പെട്ട്: അവർ പറഞ്ഞു, ഭിന്നിക്കുക ഞങ്ങൾക്ക് പതിവായിരിക്കുന്നു - ശൈഖ് അൽ അൽബാനി പറഞ്ഞു: മുസ്ലിം നാടുകൾ തന്നെ ഭിന്നിപ്പിലാണ്, പിന്നെ അമുസ്ലിം നാടുകളെ കുറിച്ച് പറയേണ്ടതുണ്ടൊ- അപ്പോൾ എന്റെ മറുപടി ആയിരുന്നു, فكان جوابي
 " സൗദി എന്നൊ ജോർദാൻ എന്നൊ നോക്കാതെ ലോകത്ത് എവിടെയാണ് ആദ്യം മാസം കണ്ടത് , അത് അനുസരിച്ച് നിങ്ങൾ നോമ്പിലും  പെരുന്നാളിലും പ്രവേശിക്കുക". 

എന്നിട്ട് ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞു:

" ചിലർ എന്നോട് ചോദിച്ചു, ഒരു നാട്ടിലല്ല, മറിച്ച് ഒരു വീട്ടിൽ തന്നെ ഉപ്പാക്ക് നോമ്പ്, മകന് നോമ്പില്ല, നേരെ തിരിച്ചും (എന്ന അവസ്ഥ സംജാതമായിട്ടുണ്ട് !!)."

എന്നിട്ട് ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞു: ശറഇൽ ഒരു നിയമമുണ്ട്, അഭിപ്രായവിത്യാസങ്ങൾ പരമാവധി തടയണം.

അത് കൊണ്ട് ഇപ്പോൾ നാം (അൽബാനി) പറയുന്നു 
فالآن قلنا 
"ലോകത്തിലെവിടെയെങ്കിലും ചന്ദ്രക്കല കണ്ടാൽ എല്ലാ മുസ്‌ലിംകൾക്കും അത് ബാധകമാണ് എന്നതാണ് അടിസ്ഥാനം , പക്ഷേ
ആഗോള വാദം ജനങ്ങൾ ഉൾക്കൊള്ളാത്തത് കൊണ്ട് ഭിന്നതയുടെ വ്യാപ്തി കുറയ്ക്കാൻ , ഞങ്ങൾ ഉള്ള നാടിനോപ്പം ഞങ്ങൾ നോമ്പ് നോക്കണം എന്ന് പറയേണ്ടിവരും.അതത് പ്രദേശത്തെ (മുസ്ലിം) ഭരണകൂടങ്ങൾ ഇവക്കെതിരാകാൻ നമുക്ക് സാധിക്കുകയില്ല. നമുക്ക് അതിനുള്ള അധികാരം ഇല്ല. അത് കൊണ്ട് ആ നാട്ടിലെ പൊതു മുസ്ലിംകളെ ഏകോപിപ്പിച്ചതെന്തൊ അതിലേക്ക് മടങ്ങുന്നതാണ് ബുദ്ധി, ഉചിതം. അല്ലാതെ നമ്മുടെ അഭിപ്രായം നാട്ടിലെ ആളുകളൊ, ഭരണകൂടമൊ  അംഗീകരിക്കാൻ പോകുന്നില്ല. അവരുമായി നാം വേറിട്ട് നിന്നാൽ അത് ഭിന്നിപ്പിന് കാരണമാകും.അത് കൊണ്ട് ഭിന്നിപ്പൊഴിവാക്കാൻ നാട്ട്കാരുടെ കൂടെ നിൽക്കുക ".


(الشيخ محمد ناصر الالباني / سلسلة الهدى والنور-722)

ചിലർ പറയുന്നു, ഈ ഫത്‌വ മുസ്ലിം നാടുകൾക്കുള്ളതാണ്, അമുസ്ലിം നാടുകൾക്കുള്ളതല്ല എന്ന്. എന്നാൽ അമുസ്ലിം നാടുകളിലും മറ്റുമുള്ളവരുടെ ചോദ്യങ്ങൾക്ക് ഷെയ്ഖ് അൽ അൽബാനി رحمه الله അപ്പോൾ എന്റെ മറുപടി ആയിരുന്നു فكان جوابي
എന്ന് പറഞ്ഞതാണ്, സൗദി എന്നൊ ജോർദാൻ എന്നൊ നോക്കാതെ ലോകത്ത് എവിടെയാണ് ആദ്യം മാസം കണ്ടത് , അത് അനുസരിച്ച് നിങ്ങൾ നോമ്പിലും പെരുന്നാളിലും പ്രവേശിക്കുക എന്ന്. അപ്പോൾ ഇത് അന്നത്തെ മറുപടി എന്ന് സൂചിപ്പിക്കുന്നു. എന്നിട്ട് ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞു, ഒരു വീട്ടിൽ തന്നെ ഭിന്നതയുണ്ട് എന്ന്, അതിന് ശേഷം അദ്ദേഹം പറഞ്ഞു, ശറഇൽ ഒരു നിയമമുണ്ട്, അഭിപ്രായവിത്യാസങ്ങൾ പരമാവധി തടയണം എന്ന്. എന്നിട്ട് അദ്ദേഹം പറഞ്ഞു ഇപ്പോൾ നാം പറയുന്നു, 
فالآن قلنا 
എന്നിട്ടാണ് അദ്ദേഹം പറഞ്ഞത് ഭിന്നതയുടെ വ്യാപ്തി കുറയ്ക്കാൻ നമ്മുടെ നാട്ടിന്റെ കൂടെ നിൽക്കണം എന്ന്. അപ്പോൾ ഈ ഫത്‌വ എങ്ങനെയാണ് മുസ്ലിം നാടുകൾക്ക് മാത്രം ബാധകമാണ് എന്ന് പറയുക? കാരണം അദ്ദേഹത്തിന്റെ അവസാന നിലപാട് അമുസ്ലിം നാടുകൾക്കും ബാധകമാണ്. അത് അമുസ്ലിം നാടുകളിൽ നിന്നുള്ള ചോദ്യങ്ങൾക്കും കൂടിയുള്ള മറുപടിയാണ്. അത് കൊണ്ടാണ് അദ്ദേഹം ഇപ്പോൾ നാം പറയുന്നു 
فالآن قلنا 
എന്ന് പറഞ്ഞത്, കാരണം ആദ്യം അദ്ദേഹം പറഞ്ഞത് അപ്പോൾ എന്റെ മറുപടി ആയിരുന്നു فكان جوابي
എന്ന ഭൂതകാല പ്രയോഗത്തിലായിരുന്നു.
ഒരു വീട്ടിൽ തന്നെ ഭിന്നത പാടില്ല, അഭിപ്രായവിത്യാസങ്ങൾ പരമാവധി തടയണം എന്നത് അമുസ്ലിം നാടുകൾക്കും ബാധകമാണ്. അത് കൊണ്ട് ഈ ഫത്‌വയിൽ മുസ്ലിം നാടുകൾ, അമുസ്ലിം നാടുകൾ എന്ന വിത്യാസമോന്നും ഇല്ല. മുസ്ലിം നാടുകളിൽ ഭരണകൂടം ആഗോള വാദം  അംഗീകരിക്കാത്തത് കൊണ്ട്, അതാത് രാജ്യങ്ങളിലെ ഭരണകൂടത്തെ അനുസരിക്കണം എന്നും പറഞ്ഞു. 


ഷെയ്ഖ് ബിൻ ബാസ് رحمه الله യുടെ ഫത്‌വ:

س: ذكرتم أن الرؤية في الباكستان لهلال رمضان وشوال تتأخر بعد السعودية يومين وسألتم هل تصومون مع السعودية أو مع الباكستان ؟

ج: الذي يظهر لنا من حكم الشرع المطهر أن الواجب عليكم الصوم مع المسلمين لديكم؛ لأمرين:
( الجزء رقم : 15، الصفحة رقم: 104)
أحدهما: قول النبي صلى الله عليه وسلم:  الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون  خرجه أبو داود وغيره بإسناد حسن ، فأنت وإخوانك مدة وجودكم في الباكستان ينبغي أن يكون صومكم معهم حين يصومون وإفطاركم معهم حين يفطرون؛ لأنكم داخلون في هذا الخطاب، ولأن الرؤية تختلف بحسب اختلاف المطالع. وقد ذهب جمع من أهل العلم منهم ابن عباس رضي الله عنهما إلى أن لأهل كل بلد رؤيتهم.
الأمر الثاني: أن في مخالفتكم المسلمين لديكم في الصوم والإفطار تشويشًا ودعوة للتساؤل والاستنكار وإثارة للنزاع والخصام، والشريعة الإسلامية الكاملة جاءت بالحث على الاتفاق والوئام والتعاون على البر والتقوى وترك النزاع والحلاف؛ ولهذا قال تعالى:  وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلاَ تَفَرَّقُوا  . وقال النبي صلى الله عليه وسلم لما بعث معاذًا وأبا موسى رضي الله عنهما إلى اليمن :  بشِّرا ولا تنفرا وتطاوعا ولا تختلفا  .



സൗദിയില്‍ മാസപ്പിറവി കണ്ടതിനു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പാക്കിസ്ഥാനില്‍ മാസപ്പിറവി കാണുന്നത് എന്നാണല്ലോ നിങ്ങള്‍ പറഞ്ഞത്. സൗദിയിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ അതല്ല പാകിസ്ഥാനിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ നോമ്പ് പിടിക്കേണ്ടത് എന്നതാണ് നിങ്ങളുടെ ചോദ്യം. മതപരമായ ഈ വിഷയത്തിലുള്ള ശരിയായ വിധിയായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. നിങ്ങളുടെ നാട്ടിലെ മുസ്‌ലിമീങ്ങള്‍ എന്നാണോ നോമ്പ് പിടിക്കുന്നത് അവരോടൊപ്പമാണ് നിങ്ങള്‍ നോമ്പ് പിടിക്കേണ്ടത് എന്നതാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്.

ഒന്നാമാതായി : പ്രവാചകൻ صلى الله عليه وسلم പറയുന്നു: " വ്രതം നിങ്ങള്‍ (വിശ്വാസികള്‍) വ്രതമെടുക്കുന്ന ദിവസത്തിലാണ്, ചെറിയ പെരുന്നാള്‍ നിങ്ങള്‍ (വിശ്വാസികള്‍) വ്രതമവസാനിപ്പിക്കുന്ന ദിവസത്തിലാണ്. ബലി പെരുന്നാള്‍ നിങ്ങള്‍ (വിശ്വാസികള്‍) ബാലിയറുക്കുന്ന ദിവസത്തിലാണ് ". അബൂ ദാവൂദും മറ്റു മുഹദ്ദിസീങ്ങളും ശരിയായ പരമ്പരയിലൂടെ ഉദ്ദരിച്ചതാണിത്. അതുകൊണ്ട് നീയും നിന്‍റെ സഹോദരങ്ങളും പാക്കിസ്ഥാനില്‍ കഴിയുന്നിടത്തോളം കാലം അവിടെയുള്ള മുസ്ലിമീങ്ങള്‍ എന്നാണോ നോമ്പെടുക്കുന്നത് അവരോടൊപ്പമാണ് നോമ്പ് പിടിക്കേണ്ടത്. അവരെന്നാണോ നോമ്പ് അവസാനിപ്പിക്കുന്നത് അന്നാണ് നിങ്ങളും നോമ്പ് അവസാനിപ്പിക്കേണ്ടത്. കാരണം പ്രാവാച്ചകന്‍റെ ആ വചനം നിങ്ങള്‍ക്കും ബാധകമാണ്. മാത്രമല്ല  മാസപ്പിറവി നിര്‍ണയ സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും വ്യത്യസ്ഥമായിരിക്കും.  ഇബ്നു അബ്ബാസ് (رضي الله عنه) , അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്.

രണ്ടാമതായി : നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിങ്ങള്‍ വ്രതമെടുക്കുന്നത്, ആശയക്കുഴപ്പങ്ങളും,  വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും. എന്നാല്‍ പരസ്പരം വിട്ടുവീഴ്ച ചെയ്ത്, ഒത്തൊരുമയോടെ ജീവിക്കാനാണ് ഇസ്‌ലാം പ്രോത്സാഹിപ്പിചിട്ടുല്ലത്. നന്മയുടെയും പുണ്യത്തിന്‍റെയും കാര്യത്തില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുക. ഭിന്നതകളും, തര്‍ക്കങ്ങളും ഒഴിവാക്കുക. അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:

وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا

" നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്". -[ ആലു ഇംറാന്‍ 103].

അതുപോലെ മുആദിനെയും അബൂ മൂസല്‍ അശ്അരിയെയും യമാനിലേക്ക് പ്രബോധനത്തിനായി അയച്ച വേളയില്‍ പ്രവാചകൻ ഇപ്രകാരം ഉപദേശിച്ചു: " നിങ്ങള്‍ ആളുകള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക, നിങ്ങള്‍ ആളുകളെ ആട്ടിയോടിക്കുന്നവരാകരുത്. നിങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയും പരസ്പരം ഭിന്നിക്കാതിരിക്കുകയും ചെയ്യുക " .

[مجموع فتاوى ابن باز (15 / 103- 104)]



ചിലർ പറയുന്നു ഈ ഫത്‌വ മുസ്ലിം നാടുകൾക്കുള്ളതാണ്, നമ്മുടെ പോലത്തെ അമുസ്ലിം നാടുകളിലേക്ക് ബാധകമാക്കാൻ പറ്റില്ല എന്ന്. ഇത് മുസ്ലിം നാട്ടിൽ അൽ ജമാഅത്ത് അഥവ ഭരണകൂടം തീരുമാനിച്ചു കഴിഞ്ഞാൽ ആ ഭരണാധികാരിയുടെ തീരുമാനം അംഗീകരിക്കണം, ഭിന്നിക്കരുത് എന്ന നിയമം. എന്നാൽ ഇവിടെ ഷെയ്ഖ് ബിൻ ബാസ്,  അൽ ജമാഅത്ത് എന്ന അർത്ഥത്തിൽ അല്ല, ഭിന്നത ഒഴിവാക്കാൻ പറഞ്ഞത്. മറിച്ച് ആഗോള വാദം പ്രയോഗവൽക്കരിച്ചതിന് ഫലമായി ഭിന്നത വെളിവായപ്പോൾ അത് ഒഴിവാക്കാൻ പറഞ്ഞതാണ്. ആഗോള വാദം ഒരു നിയമവും, അൽ ജമാഅത്ത് മറ്റൊരു നിയമവുമാണ്. ആഗോള വാദം എന്ന് പറഞ്ഞാൽ, ഒരു സ്ഥലത്ത് മാസപ്പിറവി കണ്ടാൽ അത് ലോകത്തുള്ള മുഴുവൻ മുസ്‌ലിംകൾക്കും ബാധകമാണ്.അതിന് ഭരണകൂട വേർതിരിവോ , ബന്ധമൊ ഇല്ല.  

ഷെയ്ഖ് ബിൻ ബാസ് رحمه الله പറഞ്ഞു, നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിങ്ങള്‍ വ്രതമെടുക്കുന്നത്, ആശയക്കുഴപ്പങ്ങളും, വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും എന്ന്. ഇതിന് അദ്ദേഹം അൽ ജമാഅത്ത് എന്ന അർത്ഥത്തിൽ അല്ല മറിച്ച്, മാസപ്പിറവി നിര്‍ണയ സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും വ്യത്യസ്ഥമായിരിക്കും 
മത്ല വിത്യാസം) , ഇബ്നു അബ്ബാസ് (رضي الله عنه) , അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത് എന്ന് പറഞ്ഞാണ്, ഭിന്നിക്കരുത്, ഐക്യപ്പെടുക എന്ന് പറഞ്ഞത്. അത് കൊണ്ട് ഇത് അൽ ജമാഅത്തിന്റെ നിയമത്തിന്റെ കീഴിൽ വരുന്നതല്ല. ഇത് പ്രാദേശിക വാദത്തിന്റെ നിയമത്തിൻ കീഴിൽ വരുന്നതാണ്, കാരണം മത്ല വിത്യാസം പരിഗണിക്കുന്നു. അതെ പോലെ ആഗോള വാദം ശരിയാണ്, എന്ന് ഷെയ്ഖ് പറഞ്ഞപ്പോൾ, കുറൈബിന്റെ ഹദീസിൽ ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞത്, അദ്ദേഹം മനസ്സിലാക്കിയതാണ്, എന്നാണല്ലോ. എന്നാൽ ഇവിടെ ഷെയ്ഖ് ബിൻ ബാസ്, ഇബ്നു അബ്ബാസ് رضي الله عنه വിനെ തന്നെ തെളിവായി ഉദ്ധരിക്കുന്നു. അഥവ പ്രാദേശിക വാദം. അത് കൊണ്ട് ഷെയ്ഖ് ബിൻ ബാസിന്റെ رحمه الله ഈ ഫത്‌വയും മുസ്ലിം നാടുകൾക്ക് മാത്രം ബാധകമാണ് എന്ന് പറയുന്നത് ശരിയല്ല.

ചിലർ പറയുന്നു ഈ ഫത്‌വ പഴയ ഫത്‌വയാണ് കാരണം ഈ ചോദ്യം ഷെയ്ഖ് ബിൻ ബാസിന് ലഭിച്ചത് ഹിജ്റ 1390 നാണ്. അഥവ ഷെയ്ഖ് മരണപ്പെടുന്നതിന് ഏകദേശം പത്തു വർഷം മുമ്പ് . എന്നാൽ ഈ  ചോദ്യം ലഭിച്ച തിയ്യതിയാണിത്. ഷെയ്ഖ് മറുപടി പറഞ്ഞ തിയ്യതി അല്ല. ഉമർ മൗലവി رحمه الله ക്ക് ഷെയ്ഖ് ബിൻ ബാസുമായി അടുത്തതും നിരവധി വർഷങ്ങളുടെ ഉറ്റ ബന്ധമുണ്ടായിട്ടും, വിശ്യാസവുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിച്ചതിന് പത്ത് വർഷം കഴിഞ്ഞാണ് മറുപടി ലഭിച്ചത് (ഓർമ്മകളുടെ തീരത്ത്- 4th edition, ഉമർ മൗലവി- പേജ് 252,253). അപ്പോൾ മുകളിൽ ചോദിച്ച വ്യക്തിക്ക് ഷെയ്ഖുമായി ഒരു ബന്ധവുമില്ല, ശാഖാപരമായ വിഷയമാണ് ചോദിച്ചതെന്നിരിക്കെ എപ്പോഴായിരിക്കും മറുപടി പറഞ്ഞിട്ടുണ്ടാവുക? ഒരു കാര്യം വ്യക്തമാണ്, ഭിന്നത വെളിവായതിന് ശേഷം തന്നെയാണ് ഈ നിലപാട് എന്ന് ഫത്‌വയിൽ നിന്ന് തന്നെ മനസ്സിലാക്കാം.

അത് കൊണ്ട് ആഗോള വാദം എന്ന് പറഞ്ഞാൽ, മുസ്ലിം രാജ്യങ്ങളിൽ ഭരണാധികാരിയെ അനുസരിക്കുക, ഭിന്നത അമുസ്ലിം നാടുകളിൽ ആവാം, മുസ്ലിം നാടുകളിൽ പാടില്ല എന്നല്ല. ഈ രീതിയിൽ ആണ് ഇപ്പോൾ കേരളത്തിലെ ആഗോള വാദക്കാർ ആഗോള വാദം പ്രബോധനം ചെയ്യുന്നത്. سبحان الله
ആഗോള വാദം പ്രയോഗത്തിൽ കൊണ്ട് വന്നപ്പോൾ നാട്ടിലും , വീട്ടിലും ഭിന്നത വരുന്നുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ ആഗോള വാദമുള്ള പണ്ഡിതന്മാരും പ്രാദേശിക കാഴ്ചയെ പിൻപറ്റാമെന്ന് വ്യക്തമാക്കിയല്ലോ. 


പ്രാദേശിക കാഴ്ചയെ പിൻപറ്റിയില്ലെങ്കിൽ ഭർത്താവ് സൗദിയുടെ കൂടെ പെരുന്നാൾ ആഘോഷിക്കുമ്പോൾ , കുടുംബത്തിന്റെ കൂടെ അല്ല, അന്ന് ഭാര്യക്ക് നോമ്പ് എന്ന ദുരന്തമാണ് ചില വീടുകളിൽ സംഭവിക്കുന്നത്.

ആഗോള വാദം എങ്ങനെ പ്രയോഗവൽക്കരിക്കണം എന്ന് ആഗോള വാദിയായ ഷെയ്ഖ് ബിൻ ബാസും, പ്രാദേശിക വാദിയായ ഉസൈമീനും رحمهما الله പറയുന്ന തെളിവുകൾ താഴെ വായിക്കാം.

ആഗോളവാദ പണ്ടിതന്മാർ തന്നെ വ്യക്തമാക്കിയത് നാട്ടിൽ എല്ലാവരും തീരുമാനിച്ചാൽ സൗദിയെ പിൻപറ്റിക്കൊണ്ട് മാസപ്പിറവി ആരംഭിക്കാം കുഴപ്പം ഇല്ല എന്നാണ്.

ഷെയ്ഖ് ബിൻ ബാസിനെ رحمه الله ഉദ്ധരിക്കാം:

وإذا رأوا أن يصوموا برؤية دولة معينة كالسعودية مثلًا؛ لأنهم وثقوا بها وصاموا لرؤيتها، فلا بأس.
ولو تيسر أن يصوم المسلمون جميعًا فهذا أفضل وأحسن؛ لأن المسلمين شيء واحد، والنبي عليه الصلاة والسلام قال: صوموا لرؤيته، وأفطروا لرؤيته، هذا خطاب للمسلمين، وقال: لا تصوموا حتى تروا الهلال أو تكملوا العدة، ولا تفطروا حتى تروا الهلال أو تكملوا العدة.



അത് കൊണ്ട് പണ്ടിതന്മാർ ആഗോളവാദ അഭിപ്രായം പറഞ്ഞാൽ, അത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു നാട്ടിലെ ചില കക്ഷികൾ അല്ലെങ്കിൽ ചില വ്യക്തികൾ മാത്രം ആ അഭിപ്രായം നടപ്പാക്കുക എന്നല്ല. അത് ഭിന്നിപ്പാണ് ഉണ്ടാക്കുക. ഇത് ഒരുമിച്ച് നിർവഹിക്കുന്ന ആരാധന കർമങ്ങളുടെ ഉസൂലിന് (തത്വത്തിന്) എതിരാണ്
ഒരുമിച്ച് നിർവഹിക്കേണ്ട ആരാധന കർമങ്ങളുടെ ഉസൂലിനെ കുറിച്ച് (തത്വം) താഴെ ലിങ്കിൽ വായിക്കാം:



നാട്ടിൽ മുഴുവൻ മുസ്ലിംകളും ആഗോളവാദം അംഗീകരിച്ചാൽ മാത്രമേ അത് നടപ്പാക്കാൻ പാടുള്ളൂ, അപ്പോൾ മാത്രമേ  ഐക്യം സാധ്യമാവുകയുള്ളൂ.


അപ്പോൾ ഷെയ്ഖ് ബിൻ ബാസ് رحمه الله പറഞ്ഞത് നാട്ടിൽ എല്ലാവരും തീരുമാനിച്ചാൽ സൗദിയെ പിൻപറ്റിക്കൊണ്ട് മാസപ്പിറവി ആരംഭിക്കാം കുഴപ്പം ഇല്ല എന്നാണ്,
ഇനി നാട്ടിലെ മുഴുവൻ മുസ്ലിംകളും അംഗീകരിച്ചില്ലെങ്കിൽ, ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞത്, ആഗോള വാദം ശരിയെന്ന് തോന്നുന്നവർ  പരസ്യമായി ഭിന്നത പ്രകടമാക്കിയാൽ അത് നാട്ടിൽ ഫിത്നയും തർക്കങ്ങളും, ആശയക്കുഴപ്പവും ഉടലെടുക്കാൻ കാരണമാവും. അത് കൊണ്ട് അവർക്ക് റമദാനിന്റെ തുടക്കത്തിൽ രഹസ്യമായി നോമ്പെടുക്കുകയും ശവ്വാലിന്റെ തുടക്കത്തിൽ രഹസ്യമായി നോമ്പ് തുറക്കുകയും ചെയ്യാം. പരസ്യമായി അഭിപ്രായവ്യത്യാസമുണ്ടാക്കൽ ഉചിതമല്ലഇസ്ലാം അനുശാസിക്കുന്ന കാര്യവുമല്ല. താഴെ ഫത്‌വ:


فإذا كنت ترى أنه يجب العمل بالقول الأول وأنه إذا ثبت رؤية الهلال في مكان من بلاد المسلمين على وجه شرعي وجب العمل بمقتضى ذلك، وكان في ذلك لم تعمل بهذا، وترى أحد الرأيين الآخرين فإنه لا ينبغي لك أن  تظهر المخالفة لما في ذلك من الفتنة والفوضى والأخذ والرد، وبإمكانك أن تصوم سراً في هلال رمضان، وأن تفطر سراً في هلال شوال، أما المخالفة فهذه لا تنبغي وليست مما يأمر به الإسلام.  نعم.

فتاوى نور على الدرب
الشريط رقم [179]
مجموع فتاوى الشيخ ابن عثيمين 19/44.


പക്ഷേ റമദാനിന്റെ തുടക്കത്തിൽ രഹസ്യമായി നോമ്പെടുക്കുകയും ശവ്വാലിന്റെ തുടക്കത്തിൽ രഹസ്യമായി നോമ്പ് തുറക്കുകയും ചെയ്യുക എന്നത് എത്രത്തോളം ഒരു വീട്ടിൽ പ്രായോഗികമാക്കാൻ കഴിയും? കാരണം ,നോമ്പാരംഭിച്ചതൊ
നോമ്പ് അവസാനിപ്പിച്ചതൊ , ഒരാളും അറിയാൻ പാടില്ല. രഹസ്യമായിരിക്കണം.

അപ്പോൾ ഷെയ്ഖ് ഉസൈമീന്റെ رحمه الله ഫത്‌വ പ്രയോഗവൽക്കരിക്കുന്നവർ അദ്ദേഹം പറഞ്ഞത് പോലെ തന്നെ പ്രയോഗവൽക്കരിക്കണം. അല്ലെങ്കിൽ കാര്യമില്ല.

അപ്പോൾ ശവ്വാലിന്റെ തുടക്കത്തിൽ രഹസ്യമായി നോമ്പ് തുറക്കണം എന്ന് 
പറയുമ്പോൾ , സൗദിയുടെ കൂടെ പെരുന്നാൾ, നാട്ടുകാരിൽ നിന്ന് ഭിന്നിച്ച്, ആഘോഷിക്കാൻ പറ്റില്ല. കാരണം അത് 
പരസ്യമായി ഭിന്നത പ്രകടമാക്കലും, അത് നാട്ടിൽ ഫിത്നയും തർക്കങ്ങളും, ആശയക്കുഴപ്പവും ഉടലെടുക്കാനും കാരണമാവും. കാരണമാകുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു, "പരസ്യമായി അഭിപ്രായവ്യത്യാസമുണ്ടാക്കൽ ഉചിതമല്ല, ഇസ്ലാം അനുശാസിക്കുന്ന കാര്യവുമല്ല".

ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞത് ശ്രദ്ധേയമായ ഇസ്ലാമിക തത്വമാണ്, 
 " പരസ്യമായി ഭിന്നത പ്രകടമാക്കിയാൽ അത് നാട്ടിൽ ഫിത്നയും തർക്കങ്ങളും, ആശയക്കുഴപ്പവും ഉടലെടുക്കാൻ കാരണമാവും.
പരസ്യമായി അഭിപ്രായവ്യത്യാസമുണ്ടാക്കൽ ഉചിതമല്ല, ഇസ്ലാം അനുശാസിക്കുന്ന കാര്യവുമല്ല".  കാരണം ഇത് ഒരുമിച്ച് നിർവഹിക്കുന്ന ആരാധന കർമങ്ങളാണ്. ഭിന്നത വെളിവാകാൻ പാടില്ല. 

അത് കൊണ്ട് ആഗോള വാദം എങ്ങനെ പ്രയോഗവൽക്കരിക്കണം എന്ന് ഷെയ്ഖ് ബിൻ ബാസും, ഉസൈമീനും رحمهما الله മുകളിൽ പറഞ്ഞ രണ്ടു രീതികളില്ലാതെ ഭിന്നത ഒഴിവാക്കാൻ സാധിക്കുകയില്ല.

അത് കൊണ്ട് നോമ്പിലും പെരുന്നാളിലും കുടുംബവുമായും , നമ്മുടെ സമൂഹവുമായും ഭിന്നിക്കരുത് . ഐക്യം വിദൂര പ്രദേശമായ സൗദിയോടൊ, അല്ലെങ്കിൽ ഏതെങ്കിലും മുസ്ലിം നാടിന്റെ കൂടെയോ അല്ല , നാട്ടിലെ മുഴുവൻ മുസ്ലിംകളും അംഗീകരിച്ചാലല്ലാതെ, ഷെയ്ഖ് ബിൻ ബാസ് പറഞ്ഞത് പോലെ, അംഗീകരിച്ചിട്ടില്ലെങ്കിൽ രഹസ്യമായി ഫിത്നയും തർക്കങ്ങളും ആശയക്കുഴപ്പവും ഉണ്ടാക്കാതെ നോമ്പ് നോൽക്കാനും , തുറക്കാനും സാധിക്കുമെങ്കിലല്ലാതെ, ഷെയ്ഖ് ഉസൈമീൻ പറഞ്ഞത് പോലെ. അപ്പോൾ മാത്രമേ ഐക്യം സാധ്യമാവുകയുള്ളൂ.
രഹസ്യമായി നോക്കാൻ സാധിച്ചിട്ടില്ലെങ്കിൽ നാട്ടിൽ ഭിന്നിപ്പ് ഒഴിവാക്കാൻ പ്രാദേശിക വാദം നടപ്പാക്കണം എന്ന് തന്നെയാണ് ആഗോള വാദ പണ്ടിതന്മാരുടെയും അഭിപ്രായം.

കുടുംബത്തോടും , ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം  മുസ്ലിങ്ങളുടെയും കൂടെ നോമ്പ്  ആരംഭിക്കുക, അവരുടെ കൂടെ  പെരുന്നാൾ ആഘോഷിക്കുക, അവർ ആഗോള വാദമാണെങ്കിൽ എല്ലാവരും ആഗോള വാദം, അവർ പ്രാദേശിക വാദമാണെങ്കിൽ എല്ലാവരും പ്രാദേശിക വാദം, ഭിന്നിക്കരുത്,  എന്നതാണ് പ്രവാചകൻ صلى الله عليه وسلم യുടെയും സഹാബികളുടെയും رضي الله عنهم രീതിശാസ്ത്രം (മൻഹജ്).

മുഴുവൻ താഴെ ലിങ്കിൽ വായിക്കാം
إن شاء الله


പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.