ബിദ്അത്തുകളിൽ നിന്നും രക്ഷപ്പെടാനുള്ള പരിഹാരം
ബിദ്അത്തുകളിൽ നിന്നും രക്ഷപ്പെടാനുള്ള പരിഹാരം:
നബി صلى الله عليه وسلم പറഞ്ഞു:
قَدْ تَرَكْتُكُمْ عَلَى الْبَيْضَاءِ لَيْلُهَا كَنَهَارِهَا لاَ يَزِيغُ عَنْهَا بَعْدِي إِلاَّ هَالِكٌ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِمَا عَرَفْتُمْ مِنْ سُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ عَضُّوا عَلَيْهَا بِالنَّوَاجِذِ وَعَلَيْكُمْ بِالطَّاعَةِ وَإِنْ عَبْدًا حَبَشِيًّا
" രാത്രി പകൽ പോലെയുള്ള തെളിച്ചമുള്ള ഒരു പാതയിൽ ഞാൻ നിങ്ങളെ വിടുകയാണ്. ഞാൻ പോയതിനുശേഷം നശിച്ചവനല്ലാതെ അതിൽ നിന്ന് വ്യതിചലിക്കില്ല . (എനിക്കു ശേഷം) നിങ്ങളിൽ നിന്ന് ജീവിക്കുന്നവനാരാണോ അവൻ ധാരാളം അഭിപ്രായവ്യത്യാസങ്ങൾ (പുത്തനാചാരങ്ങൾ) കാണും. അപ്പോൾ എന്റെ സുന്നത്തിൽ നിന്നും സന്മാർഗം പ്രാപിച്ച ഖലീഫമാരുടെ സുന്നത്തിൽ നിന്നും നിങ്ങളറിഞ്ഞ കാര്യങ്ങൾ അണപ്പല്ല് കൊണ്ട് മുറുകെ പിടിക്കുക. (നിങ്ങളുടെ ഭരണാധികാരി) ഒരു അബിസീനിയൻ അടിമയാണെങ്കിലും നിങ്ങൾ അനുസരിക്കണം".
മറ്റൊരു റിപ്പോർട്ടിൽ:
فَإِنَّهُ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ
وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ؛ فَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ
" നിശ്ചയമായും നിങ്ങളിൽ (എനിക്ക് ശേഷം ) ജീവിക്കുന്നവൻ ധാരാളം അഭിപ്രായവ്യത്യാസങ്ങൾ (പുത്തനാചാരങ്ങൾ) കാണും, അപ്പോൾ നിങ്ങൾ എന്റെ സുന്നത്തും സന്മാർഗം പ്രാപിച്ച ഖുലഫാ ഉർ-റാഷിദീങ്ങളുടെ സുന്നത്തും നിങ്ങളുടെ അണപ്പല്ല് കൊണ്ട് മുറുകെ പിടിക്കുക . പുതുതായി ഉണ്ടാക്കിയ കാര്യങ്ങൾ നിങ്ങൾ സൂക്ഷിക്കുക, എല്ലാ പുത്തനാചാരങ്ങളും ദുർമാർഗമാണ് ".
[رَوَاهُ أَبُو دَاوُدَ]، وَاَلتِّرْمِذِيُّ [رقم: 266] وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ.
ഇതിലൂടെ നബി صلى الله عليه وسلم പഠിപ്പിക്കുന്നത് ബിദ്അത്ത് സുന്നത്തിൽ നിന്നും വളരെ വ്യക്തമാക്കി വേർതിരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് .
നബി صلى الله عليه وسلم ഇപ്രകാരം പറഞ്ഞത് പോലെ :
" രാത്രി പകൽ പോലെയുള്ള തെളിച്ചമുള്ള ഒരു പാതയിൽ ഞാൻ നിങ്ങളെ വിടുകയാണ്.
എന്നാൽ നശിച്ചവനല്ലാതെ
അതിൽ നിന്ന്
വ്യതിചലിക്കില്ല".
ധാരാളം അഭിപ്രായവ്യത്യാസങ്ങൾ (പുത്തനാചാരങ്ങൾ) കാണുമ്പോൾ അതിനുള്ള പരിഹാരം എന്ത്? നാമെന്താണ് ചെയ്യേണ്ടത്?
ഭൂരിപക്ഷാഭിപ്രായം നോക്കാനോ, നാട്ടു നടപ്പ് നോക്കാനോ, പണ്ടിതന്മാർ ചില വിഷയങ്ങളിൽ ഐക്യപ്പട്ടില്ലല്ലോ , അവർക്കിടയിൽ അഭിപ്രായവിത്യാസമുണ്ടല്ലോ അത് കൊണ്ട് വിട്ടേക്കാനോ അല്ല മറിച്ച് നബി صلى الله عليه وسلم പഠിപ്പിക്കുന്നത്:
فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيينَ عَضُّوا عَلَيْهَا بِالنَّوَاجِذِ
" എന്റെ സുന്നത്തും സന്മാർഗം പ്രാപിച്ച ഖുലഫാ ഉർ-റാഷിദീങ്ങളുടെ സുന്നത്തും നിങ്ങളുടെ അണപ്പല്ല് കൊണ്ട് മുറുകെ പിടിക്കുക " എന്നാണ്, കാരണം:
فَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ
" തീർച്ചയായും എല്ലാ പുത്തനാചാരങ്ങളും ദുർമാർഗമാണ് ".
وكُلَّ ضَلَالَةٍ فِيْ النَّارِ
" എല്ലാ ദുർമാർഗവും നരകത്തിലുമാണ് ".
എന്ന് നബി صلى الله عليه وسلم പഠിപ്പിച്ചിട്ടുണ്ട്.
وقال سفيان : كان الفقهاء يقولون : ولا يستقيم قول وعمل ونية إلا بموافقة السنة
സുഫ്യാനു സൗരീ
رحمه الله
പറഞ്ഞു, ഫുഖഹാക്കൾ പറയുമായിരുന്നു:
" ( ദീനീയായ ) ഒരു വാക്കോ, പ്രവർത്തിയോ, നിയ്യത്തോ (ഉദ്ദേശമോ) ഒരിക്കലും ശരിയാവുകയില്ല , അത് (റസൂലിന്റെ
صلى الله عليه وسلم )
സുന്നത്തിനൊട് യോജിച്ചു വന്നാലല്ലാതെ".
(ابن بطة في الإبانة 1/333).
അബ്ദുല്ല ഇബ്ൻ മസ്ഊദ് رضي الله عنه പറഞ്ഞു:
وإنكم ستحدثون ويُحدَثُ لكم فإذا رأيتم محدثةً فعليكم بالهدّى الأولِ
" നിങ്ങൾ ( ദീനിൽ )പുതുതായി ഉണ്ടാക്കുന്നു, നിങ്ങൾക്ക് വേണ്ടി പുതുതുണ്ടാക്കപ്പെടുന്നു. നിങ്ങളിൽപെട്ട ആരെങ്കിലും പുതുതായി ഉണ്ടാക്കിയത് കണ്ടാൽ ആദ്യത്തെ തലമുറയുടെ (സ്വഹാബിമാരുടെ رضي الله عنهم) മാർഗദർശനം
പിൻപറ്റണം ".
الراوي : - | المحدث : ابن حجر العسقلاني | المصدر : فتح الباري لابن حجر | الصفحة أو الرقم : 13/267 |
ഇബ്നു ഉമർ رضي الله عنه പറഞ്ഞു:
من كان مستناً فليستن بمن قد مات ؛أولئك أصحاب محمد -صلى الله عليه وسلم -كانوا خير هذه الأمة ،أبرّها قلوباً، وأعمقها علماً ،وأقلها تكلفاً ،قوم اختارهم الله لصحبة نبيه -صلى الله عليه وسلم.
" ആരെങ്കിലും ഒരു പാത പിന്തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ മരണപ്പെട്ടവരുടെ പാത പിന്തുടരട്ടെ, കാരണം ജീവിച്ചിരിക്കുന്നവർ ഫിത്നയിൽ (കുഴപ്പത്തിൽ) നിന്ന് സുരക്ഷിതരല്ല. അവർ (മരണപ്പെട്ടവർ ) മുഹമ്മദ് നബി
صلى الله عليه وسلم
യുടെ സഹാബികളാണ്.
അവർ ഈ ഉമ്മത്തിലെ ഏറ്റവും മികച്ചവരായിരുന്നു, ഏറ്റവും നല്ല ഹൃദയമുള്ളവരും, അറിവിൽ ആഴമേറിയവരും, അല്ലാഹു തന്റെ പ്രവാചകന്റെ صلى الله عليه وسلم സഹാബികളായി തിരഞ്ഞെടുത്ത ഒരു ജനത ".
أخرجه أبو نعيم في "حلية الأولياء" ( ١/٣٠٥)
അത് കൊണ്ട് പണ്ടിതന്മാരൊ അല്ലാത്തവരൊ ഏതെങ്കിലും കർമങ്ങൾ ദീനിൽ പെട്ടതായി വാദിക്കുന്നത് കണ്ടാൽ, അല്ലെങ്കിൽ ഉദാഹരണങ്ങളായി, മരിച്ചവരോട് സഹായം തേടൽ (ഇത് ശിർക്കുമാണ്), നബി صلى الله عليه وسلم യുടെ ജന്മദിനാഘോഷം(ഇതിൽ ശിർക്ക് വരാം), റജബ് നോമ്പ് ഭരണകൂടത്തിന് എതിരെയുള്ള പ്രതിഷേധ സമരങ്ങൾ, മൂന്ന് ദിവസം , പത്ത് ദിവസം , നാല് മാസം ദഅവത്തിന് എന്ന് പറഞ്ഞ് വിജ്ഞാനമില്ലാത്തവർ നാടും വീടും കുടുംബവും ജോലിയും വിട്ടു പുറപ്പെടൽ, മാസപ്പിറവി തീർത്തും ഗോളശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കൽ, ഇതിനൊക്കെ ആയത്തുകൾ , ഹദീസുകൾ, തെളിവായി ആരെങ്കിലും ഉദ്ധരിക്കുന്നത് കണ്ടാൽ , നാം നിർബന്ധമായും പരിശോധിക്കേണ്ടത് ,നബി صلى الله عليه وسلم യോ, സഹാബിമാരോ رضي الله عنهم പ്രസ്തുത ആയത്തിന്റെ അടിസ്ഥാനത്തിൽ അങ്ങനെ വിശദീകരിച്ചിട്ടുണ്ടോ, പ്രവർത്തിച്ചിട്ടുണ്ടോ, ഹദീസ് സ്ഥിരപ്പെട്ടതാണോ എന്നൊക്കെയാണ്. ഇതാണ് ബിദ്അത്തുകളിൽ നിന്നും രക്ഷപ്പെടാനുള്ള പരിഹാരം.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment