മുസ്ലിം സ്ത്രീയുടെ മസ്ജിദ് പ്രവേശനം.

മുസ്ലിം സ്ത്രീയുടെ മസ്ജിദ് പ്രവേശനം.


ഹിജാബിന്റെ ആയത്ത് ഇറങ്ങിയതിന് ശേഷവും, നബി صلى الله عليه وسلم യുടെ കാല ശേഷം സഹാബികളുടെ കാലത്തും رضي الله عنهم, സ്ത്രീകൾ  മസ്ജിദിൽ പോയിരുന്നൊ?


 أخبرني عمران بن بكار قال حدثنا أبو المغيرة قال حدثنا الاوزاعي قال حدثني الزهري عن عروة قال كانت عائشة تعتكف العشر الاواخر فلا تدخل بيتها إلا لحاجة الانسان التي لا بد منها 



മുകളിൽ കൊടുത്തിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത് ,


" ആഇഷ رضي الله عنها അവസാനത്തെ പത്തിൽ (റമദാൻ‍ മാസത്തിൽ) ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. കൂടാതെ കഴിയാത്ത മാനുഷിക ആവശ്യങ്ങൾക്കല്ലാതെ അവർ അവരുടെ വീട്ടിലേക്കു പ്രവേശിക്കുക ഇല്ലായിരുന്നു ".

അവസാനത്തെ പത്തിൽ ഒരു ജുമുഅയും നാല്പത്തിനാല് നിസ്കാരങ്ങളും ചുരുങ്ങിയത് ഉണ്ടായിരിക്കും. അത് ആഇഷ  رضي الله عنها മസ്ജിദിൽ നിന്ന് തന്നെ എല്ലാ റമദാനിലും നിസ്കരിച്ചു. കൂടാതെ കഴിയാത്ത മാനുഷിക ആവശ്യങ്ങൾ‍ക്കല്ലാതെ വീട്ടിനുള്ളിലേക്ക് പ്രവേഷിക്കുമായിരുന്നില്ല എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുളി, പ്രാഥമിക കർമങ്ങൾ‍, ഭക്ഷണം, എന്നിവയൊക്കെ ആണ് കൂടാതെ കഴിയാത്ത മാനുഷിക ആവശ്യങ്ങൾ.


ഇനി ചിലർക്ക് ചോദിക്കാം , ഇത് വീട്ടിനുള്ളിലുള്ള നിസ്കാര സ്ഥലമാകാമല്ലൊ എന്ന്.

അതിനുള്ള മറുപടി:

മസ്ജിദിൽ അല്ലാതെ വീട്ടിലോ , വീട്ടിലെ നിസ്കാര സ്ഥലത്തൊ ഇഅ്തികാഫ് ഇല്ല.


ഇനി താഴെ റിപ്പോർട്ട് കാണുക:


حَدَّثَنَا الْقَعْنَبِيُّ عَنْ مَالِكٍ عَنْ يَحْيَى بْنِ سَعِيدٍ عَنْ عَمْرَةَ بِنْتِ عَبْدِ الرَّحْمَنِ أَنَّهَا أَخْبَرَتْهُ أَنَّ عَائِشَةَ زَوْجَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ

لَوْ أَدْرَكَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا أَحْدَثَ النِّسَاءُ لَمَنَعَهُنَّ الْمَسْجِدَ كَمَا مُنِعَهُ نِسَاءُ بَنِي إِسْرَائِيلَ

قَالَ يَحْيَى فَقُلْتُ لِعَمْرَةَ أَمُنِعَهُ نِسَاءُ بَنِي إِسْرَائِيلَ قَالَتْ نَعَمْ


ഈ റിപ്പോർട്ടിൽ പറയുന്നത് കാണാം ആഇഷ  

رضي الله عنها

പറഞ്ഞു

" റസൂൽ صلى الله عليه وسلم എങ്ങാനും ഇന്ന് സ്ത്രീകൾ പുതുതായി ഉണ്ടാക്കിയത് കണ്ടിരുന്നുവെങ്കിൽ അവരെ മസ്ജിദിൽ നിന്ന് തടയുമായിരുന്നു ".


ഇതിൽ നിന്ന് തന്നെ റസൂലിനു ശേഷവും

 صلى الله عليه وسلم

സ്ത്രീകൾ മസ്ജിദിൽ പോയിരുന്നു എന്ന് വ്യക്തം. ഇങ്ങിനെ കർശനമായി പറഞ്ഞ ആയിഷ

 رضي الله عنها 

സ്ത്രീകളെ തടഞ്ഞതുമില്ല.


ഇനി എന്താണ് مَا أَحْدَثَ النِّسَاءُ (സ്ത്രീകൾ പുതുതായി ഉണ്ടാക്കിയത്) എന്നത് നോക്കാം. ഈ റിപ്പോർട്ടിന് വിശദീകരണം ആയി നമുക്ക് ഇവിടെ


  السيوطي رحمه الله 


യുടെ 


تنوير الحوالك شرح موطأ مالك 


എന്ന ഗ്രന്ഥത്തിൽ നിന്നുള്ള ഒരു ഭാഗം ഇവിടെ ചേർക്കാവുന്നതാണ്. ഇത് ഇങ്ങിനെയാണ്‌:


لو أدرك رسول الله صلى الله عليه و سلم ما أحدث النساء قال الباجي تعني الطيب والتجمل وقلة التستر وتسرع كثير منهن إلى المناكر لمنعهن المساجد كما منعه نساء بني إسرائيل قال الباجي يحتمل أن يكون في شريعة بني إسرائيل منع النساء من المساجد ويحتمل أنهن منعن بعد الإباحة لمثل هذا قلت أخرج عبد الرزاق عن عائشة رضي الله عنها قالت كن نساء بني إسرائيل يتخذن أرجلا من خشب يتشوفن للرجال في المساجد فحرم الله عليهن المساجد وسلطت عليهن الحيضة 


ഈ ഉദ്ധരണിയിൽ‍ , ബനൂ ഇസ്രായീൽ കാരായ സ്ത്രീകൾക്ക് അവരുടെ ശരീഅത്തിൽ ആദ്യ കാലത്ത് മസ്ജിദിൽ പ്രവേശനം അനുവദിച്ചിരുന്നു എന്നും എന്നാൽ പിന്നീട് അത് നിരോധിച്ചു എന്നും കാണാം. എന്നാൽ അതിനുള്ള കാരണം ചുമത്തപ്പെടാവുന്ന ഒരു റിപ്പോർട്ട് അദ്ദേഹം താഴെ വിവരിക്കുന്നു. ബനീ ഇസ്രായേലികൾ‍ ആയ സ്ത്രീകൾ മരം കൊണ്ടുള്ള ചെരുപ്പുകൾ ഉപയോഗിക്കുകയും , പുരുഷന്മാരെ കാണിക്കുകയും ചെയ്തിരുന്നു എന്നും അപ്പോൾ‍ അവർക്ക് മസ്ജിദ് നിരോധിച്ചു എന്നും ഉമ്മുൽ മുഅമിനീൻ ആഇഷ 

رضي الله عنها

തന്നെ പറഞ്ഞതായി കാണാം.


മറ്റൊരു റിപ്പോർട്ടിൽ ബനീ ഇസ്രയീലികളായ സ്ത്രീകൾ മസ്ജിദുകളിലേക്ക്‌ പോകുമ്പോൾ സുഗന്ധം ഉപയോഗിച്ചിരുന്നതായും സൗന്ദര്യം പ്രദർശിപ്പിച്ചിരുന്നതായും കാണാം. അത്തരം സംഭവങ്ങൾ റസൂൽ صلى الله عليه وسلم യുടെ വഫാതിനു ശേഷം ഉണ്ടായതായി ചില നിവേദനങ്ങളിൽ കാണാം. അവയിൽ‍ ചിലത് താഴെ കൊടുക്കാം. 


- قَالَ الْحُمَيْدِيُّ : حَدَّثَنَا سُفْيَانُ ، حَدَّثَنَا عَاصِمُ بْنُ عُبَيْدِ الله الْعُمَرِيُّ ، عَنْ مَوْلًى لأَبِي رُهْمٍ ، قَالَ : لَقِيَ أَبُو هُرَيْرَةَ امْرَأَةً مُتَطَيِّبَةً ، فَقَالَ : أَيْنَ تَذْهَبِينَ يَا أَمَةَ الْجَبَّارِ ؟ قَالَتْ : الْمَسْجِدَ ، قَالَ : وَلَهُ تَطَيَّبْتِ ؟ قَالَتْ : نَعَمْ ، قَالَ : ارْجِعِي فَاغْتَسِلِي ، فَإِنِّي سَمِعْتُ رَسُولَ الله صَلَّى الله عَلَيه وسَلَّم ، يَقُولُ : أَيُّمَا امْرَأَةٍ تَطَيَّبَتْ ثُمَّ خَرَجَتْ تُرِيدُ الْمَسْجِدَ لَمْ تُقْبَلْ لَهَا صَلاَةٌ ، وَلاَ كَذَا ، وَلاَ كَذَا حَتَّى تَرْجِعَ فَتَغْتَسِلُ غُسْلَهَا مِنَ الْجَنَابَةِ.


അബു ഹുറൈറ رضي الله عنه ഒരിക്കൽ സുഗന്ധം പൂശിയ ഒരു വനിതയെ കണ്ടതായും എങ്ങോട്ട് പോകുന്നു എന്ന് ചോദിച്ചതായും മസ്ജിദിലേക്ക് ആണ് എന്ന് പറഞ്ഞതായും സുഗന്ധം പൂശിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അതെ എന്ന് ഉത്തരം പറഞ്ഞതായും അപ്പോൾ മടങ്ങിപ്പോയി കുളിക്കുക, സുഗന്ധം പൂശി മസ്ജിദിലേക്ക് പുറപ്പെട്ട സ്ത്രീകളുടെ നിസ്കാരങ്ങളും മറ്റു കാര്യങ്ങളും ഒന്നും അല്ലാഹു സ്വീകരിക്കില്ല എന്ന് റസൂൽ صلى الله عليه وسلم പറഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം ആ മഹതിയോടു പറഞ്ഞതായും കാണാം. 


ഇവിടെ രണ്ടു കാര്യങ്ങൾ വ്യക്തമാകുന്നു.

ഒന്ന് സഹാബികളുടെ  رضي الله عنهم കാലത്തും സ്ത്രീകൾ മസ്ജിദിൽ പോയിരുന്നു.

രണ്ട്, ഇവിടെ മസ്ജിദിൽ പോയിരുന്നതിനെ അല്ല തടഞ്ഞത് മറിച്ച് സുഗന്ധം പൂശിയതിനെയാണ്.


സഹീഹു മുസ്ലിമിൽ മറ്റൊരു നിവേദനം കാണാം. 


أَيُّمَا امْرَأَةٍ أَصَابَتْ بُخُورًا فَلاَ تَشْهَدْ مَعَنَا الْعِشَاءَ الآخِرَةَ


ആരെങ്കിലും (സ്ത്രീകൾ‍) കർപ്പൂരം പൂശിയിട്ടുണ്ടെങ്കിൽ അവർ ഇഷാ നിസ്കാരത്തിനു ഹാജർ ആവാതിരിക്കട്ടെ എന്നാണ് ഇതിന്റെ ഉള്ളടക്കം


(صَحِيحِ مُسْلِمٍ)


ഇവിടെയും മസ്ജിദിൽ പോയിരുന്നതിനെ അല്ല തടഞ്ഞത് മറിച്ച് സുഗന്ധം പൂശുന്നതിനെയാണ്.



وَفِيهِ مِنْ حَدِيثِ زَيْنَبَ الثَّقَفِيَّةِ ، إِذَا شَهِدَتْ إِحَدَاكُنَّ الْعِشَاءَ فَلاَ تَطَيُّبَ تِلْكَ اللَّيْلَةَ.


ഈ റിപ്പോർട്ടിൽ പറയുന്നത് ആരെങ്കിലും (സ്ത്രീകൾ) ഇഷാ നിസ്കാരത്തിനു പങ്കെടുക്കുന്നു എങ്കിൽ അന്ന് രാത്രി അവർ സുഗന്ധം ഉപയോഗിക്കരുത് എന്നാണ്.


ഇവിടെയും മസ്ജിദിൽ പോയിരുന്നതിനെ അല്ല തടഞ്ഞത് മറിച്ച് സുഗന്ധം പൂശുന്നതിനെയാണ്. ഇവിടെ പ്രത്യേകം പറയുന്നു ആരെങ്കിലും (സ്ത്രീകൾ) ഇഷാ നിസ്കാരത്തിനു പങ്കെടുക്കുന്നു എങ്കിൽ എന്ന് അഥവ മസ്ജിദിൽ പോകാൻ വിലക്കില്ല.വിലക്ക് സുഗന്ധം പൂശുന്നതിനാണ്.


ഇത്രയും പറയുമ്പോൾ തന്നെ എന്തായിരുന്നു പുതിയതായി ഉണ്ടാക്കിയത് എന്ന് മനസ്സിലാക്കാം.മസ്ജിദിൽ പോയിരുന്നതിനെ അല്ല തടഞ്ഞത് മറിച്ച് സുഗന്ധം പൂശിയവരെയാണ് മസ്ജിദിൽ നിന്ന് തടയപ്പടുന്നത്.


ഇനി സഹാബികളുടെ കാലത്തെ മറ്റൊരു സംഭവം കാണുക:


സ്വഹീഹ് മുസ്ലിമിലെ റിപ്പോർട്ട്:


عن بلال بن عبد الله بن عمر عن أبيه قال قال رسول الله صلى الله عليه وسلم لا تمنعوا النساء حظوظهن من المساجد إذا استأذنوكم فقال بلال والله لنمنعهن فقال له عبد الله أقول قال رسول الله صلى الله عليه وسلم وتقول أنت لنمنعهن


ഇബ്നു ഉമർ 


رضي الله عنه

പറയുന്നു,


നബി صلى الله عليه وسلم പറഞ്ഞു: 'സ്ത്രീകൾക്ക് മസ്ജിദിൽ പോകാനുള്ള അവരുടെ അവകാശം അവർ ചോദിച്ചാൽ അവരെ നിങ്ങൾ തടയരുത്' . അപ്പോൾ ബിലാൽ (മകൻ)പറഞ്ഞു: 'അല്ലാഹുവാണെ സത്യം, ഞങ്ങൾ അവരെ തടയുക തന്നെ ചെയ്യും'. അപ്പോൾ ഇബ്നു ഉമർ പറഞ്ഞു 

رضي الله عنه 

'ഞാൻ അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم

പറഞ്ഞു എന്ന് പറയുന്നു, അപ്പോൾ നീ അവരെ തടയുമെന്ന് പറയുന്നുവോ?'


മറ്റോരു റിപ്പോർട്ടിൽ ഇബ്നു ഉമർ 

رضي الله عنه

മകനെ

അദ്ധിക്ഷേപിച്ചു എന്നും ഉണ്ട് :


فَقَالَ فَعَلَ اللَّهُ بِكَ 

(തിർമിദി).


മറ്റൊരു റിപ്പോർട്ടിൽ, അദ്ദേഹത്തിന് വല്ലാത്ത കോപം വന്നു എന്നും ഉണ്ട്:


فَغَضِبَ غَضَبًا شَدِيدً


(ഇബ്നു മാജ)


ഇബ്നു മാജ ഈ റിപ്പോർട്ടിന് തലക്കെട്ട് കൊടുത്തത്:


باب تَعْظِيمِ حَدِيثِ رَسُولِ اللَّهِ ـ صلى الله عليه وسلم ـ وَالتَّغْلِيظِ عَلَى مَنْ عَارَضَهُ


" അധ്യായം: അല്ലാഹുവിന്റെ ദൂതന്റെ صلى الله عليه وسلم ഹദീസിനെ ആദരിക്കുകയും അതിനെ എതിർക്കുന്നവരോട് പരുഷമായി പെരുമാറുകയും ചെയ്യുക " എന്നാണ്.


ഈ ഹദീസിൽ നിന്ന് സ്ത്രീകളെ മസ്ജിദിൽ നിന്ന് തടയരുത് എന്നാണ് നബി صلى الله عليه وسلم പഠിപ്പിച്ചത് എന്നും , സഹാബിയുടെ സ്വന്തം മകൻ തടയുമെന്ന് പറഞ്ഞപ്പോൾ കോപിക്കുകയും , മകനെ അദ്ധിക്ഷേപിച്ചു എന്നും , തടയുന്നവരോട് പരുഷമായി പെരുമാറുകയും ചെയ്യാം എന്നും ഉണ്ട്.


ഇതെല്ലാം തെളിവുകളാണ്,  ഹിജാബിന്റെ ആയത്തിന് ശേഷവും, നബി صلى الله عليه وسلم യുടെ കാല ശേഷം സഹാബികളുടെ കാലത്തും , സ്ത്രീകൾ മസ്ജിദിൽ പോയിരുന്നു എന്നും, സഹാബിയുടെ സ്വന്തം മകൻ പോലും മസ്ജിദിൽ പോകുന്നത് തടയാൻ ശ്രമിച്ചാൽ, അദ്ദേഹത്തെ  അദ്ധിക്ഷേപിച്ചു എന്നും, കാരണം നബി صلى الله عليه وسلم പറഞ്ഞിട്ടുണ്ട് :

لا تَمْنَعُوا نسائَكُمُ المساجِدَ ، وبُيُوتَهُنَّ خيرٌ لهنَّ 

{ أخرجه


" നിങ്ങളുടെ സ്ത്രീകളെ മസ്ജിദിൽ  പോകുന്നതിൽ നിന്ന് തടയരുത്, അവരുടെ വീടുകളാണ് അവർക്ക് ഉത്തമമെങ്കിലും ".

 {أبو داود (567)، وأحمد (5468)}


അപ്പോൾ ഒരു സ്ത്രീക്ക്   ഉത്തമം അവരുടെ വീടാണെങ്കിലും, ആ സ്ത്രീ മസ്ജിദിൽ പോകാൻ ആഗ്രഹിച്ചാൽ അവരെ തടയരുത് എന്ന് നബി صلى الله عليه وسلم പഠിപ്പിക്കുന്നു. അത് കൊണ്ടാണ് , സ്വന്തം മകൻ തടയുമെന്ന് പറഞ്ഞപ്പോൾ മകനെ, ഇബ്നു ഉമർ رضي الله عنهما അദ്ധിക്ഷേപിച്ചതും, അദ്ദേഹത്തോട് കോപം വന്നതും, ഇങ്ങനെ തടയുന്നവരോട് പരുഷമായി പെരുമാറാം എന്ന് ഇബ്നു മാജ رحمه الله പറഞ്ഞതും.

എന്നാൽ, മുസ്ലിം സ്ത്രീകളെ മസ്ജിദിൽ പോകുന്നത് തടയുന്നു എന്ന് പറഞ്ഞ് , സ്ത്രീകൾ തെരുവിൽ പ്രതിഷേധ സമരങ്ങൾ നടത്തുന്നതും, ജാഥ പോകുന്നതും, പ്രമാണങ്ങളിൽ തെളിവില്ലാത്ത, മതത്തിൽ പുതുതായി ഉണ്ടായ ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും നരകത്തിലാണ് എന്ന് നബി صلى الله عليه وسلم പഠിപ്പിച്ചു.


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.