രാഷ്ട്രീയത്തിന്റെ മൻഹജ് ( രീതി ശാസ്ത്രം).

രാഷ്ട്രീയത്തിന്റെ മൻഹജ്  

(രീതി ശാസ്ത്രം).

ഭരണാധികാരിയെ എങ്ങിനെ ഉപദേശിക്കണം?

അടിസ്ഥാനപരമായി 

ഭരണാധികാരിക്കെതിരെ  പരസ്യമായി ശബ്ദിക്കരുത്.


ഖുർആനിലും ഹദീസുകളിലുമുള്ള തെളിവുകൾ:

ശൈഖ് ഫൗസാൻ حفظه الله
യോടുള്ള ചോദ്യം:-

هل حديث أفضل الجهاد كلمة حق عند سلطان جائر يصدق فيمن ينكر على الحاكم في وسائل الإعلام؟

الاحابة

 لا، الحديث يقول (عند) سلطان جائر، يعني مشافهة عنده ما قال أنه ينكر عليه على المنابر وعلى الطرقات يقول عنده الله جل وعلا قال لموسى وهارون: (فَأْتِيَاهُ) يعني فرعون (فَقُولا لَهُ قَوْلاً لَيِّناً) نعم

https://www.alfawzan.af.org.sa/ar/node/14227


" ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്,
ക്രൂരനായ ഭരണാധികാരിയുടെ അടുക്കൽ
സത്യത്തിന്റെ വാക്ക് പറയലാണ് എന്ന ഹദീസ് ഭരണാധികാരികളെ  മാധ്യമങ്ങളിലൂടെയും മറ്റും വിമർശിക്കുന്നത് സാധൂകരിക്കുന്നുണ്ടോ?

ഉത്തരം

ഇല്ല,  ഹദീസിൽ പറയുന്നത് ക്രൂരനായ ഭരണാധികാരിയുടെ ( അടുക്കൽ)
 (عند )എന്നാണ് . അതിനർത്ഥം ഇത് അദ്ദേഹത്തിന്റെ സമീപത്ത്  വെച്ച്
സംസാരിക്കുക എന്നതാണ്.
അല്ലാതെ മിംബറുകളിലോ, വഴിയോരങ്ങളിലോ വെച്ച് വിമർശിക്കാനല്ല പറഞ്ഞിട്ടുള്ളത്.

അല്ലാഹു جل وعلا മൂസാ യോടും ഹാറൂനിനോടും പറഞ്ഞത് ഇപ്രകാരമാണ്:

(فَأْتِيَاهُ)
(നിങ്ങള്‍ രണ്ടു പേരും അവന്റെ അടുക്കൽ ചെല്ലുക ) അതായത് ഫിർഔന്റെ അടുക്കൽ.

(20:47)

(فَقُولَا لَهُۥ قَوْلًا لَّيِّنًا)

(എന്നിട്ടു, നിങ്ങള്‍ അവനോട് സൗമ്യമായ വാക്കു പറയുക).

(20:44).

അതെ ".


മറ്റൊരു ആയത്തിൽ
അല്ലാഹു പറഞ്ഞു:

ٱذْهَبَآ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ 

നിങ്ങള്‍ (രണ്ടുപേരും) ഫിര്‍ഔന്റെ അടുക്കലേക്കു പോയിക്കൊള്ളുക; നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുന്നു .

(20:43).

ഏറ്റവും ക്രൂരനായ ഭരണാധികാരിയോടു പോലും, അദ്ദേഹത്തെ സമീപിക്കാൻ കഴിയുന്നവർ ആദ്യമായി സംസാരിക്കേണ്ടത് തൗഹീദാണ്.

അല്ലാഹു പറഞ്ഞു:

  • ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ 
  • 'നീ ഫിർഔന്റെ അടുക്കലേക്കു പോയിക്കൊള്ളുക; നിശ്ചയമായും, അവന്‍ (ധിക്കാരത്തില്‍) അതിരുകവിഞ്ഞിരിക്കുന്നു.

  • فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ 
  • എന്നിട്ടു പറയുക: 'നീ പരിശുദ്ധി പ്രാപിക്കേണ്ടതിലേക്കു നിനക്കു ഒരുക്കമുണ്ടോ?-

(79:17,18).

അല്ലാഹു പറഞ്ഞു:

  • وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّـٰغُوتَ ۖ 
  • തീര്‍ച്ചയായും, എല്ലാ (ഓരോ) സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചയച്ചിട്ടുണ്ട്; 'നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, 'ത്വാഗൂത്തി'നെ [ദുര്‍മ്മൂര്‍ത്തികളെ] വെടിയുകയും ചെയ്യണ'മെന്നു (പ്രബോധനം ചെയ്തുകൊണ്ട്).

(16:36).

നബി صلى الله عليه وسلم യുടെ ഉമ്മത്തിനോടു കൽപ്പിച്ച മറ്റൊരു തെളിവ്.

عن عياض بن غنم الأشعري، قال قال  رسول الله ﷺ : من أراد أن ينصح لذي سلطان فلا يبده علانية، ولكن يأخذ بيده فيخلو به فإن قبل منه فذاك، وإلا كان قد أدى الذي عليه.

١٤٩٠٩ مسند أحمد

ഇയാദിബ്നു ഗനം അൽ അഷ്അരി റിപ്പോർട്ട് ചെയ്തു:

നബി صلى الله عليه وسلم പറഞ്ഞു:

" ആരെങ്കിലും ഭരണാധികാരിയെ ഉപദേശിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അവനത് പരസ്യമായി ചെയ്യരുത്, മറിച്ച് അദ്ദേഹത്തിന്റെ കൈപിടിച്ച് അദ്ദേഹവുമായി തനിച്ചായിക്കൊണ്ട്
ഉപദേശിക്കുക. (ഉപദേശം) സ്വീകരിച്ചാൽ അത് (നല്ലതാണ്), (ഉപദേശം) സ്വീകരിച്ചില്ലെങ്കിൽ അവന്റെ ബാധ്യത നിർവഹിച്ചു കഴിഞ്ഞു ".

മുസ്നദ് അഹ്മദ് 14909

١٠٩٦ المحدث الألباني خلاصة حكم المحدث إسناده صحيح في تخريج كتاب السنة

ക്രൂരനായ ഭരണാധികാരിയോട് തനിച്ചായിക്കൊണ്ടും, കത്ത് മുഖേനയുമാവാം, പ്രവാചകൻ صلى الله عليه وسلم ഭരണാധികാരികൾക്ക് കത്തുകൾ അയച്ചിട്ടുണ്ട്, സൗമ്യമായി മാത്രമെ ഉപദേശ വിമർശനങ്ങൾ നടത്താൻ പാടുള്ളൂ. 


ഭരണാധികാരി തെറ്റ് തിരുത്തും എന്ന് ഉറപ്പുള്ള സാഹചര്യത്തിലും, ഭരണാധികാരിക്കെതിരെ പരസ്യമായി സംസാരിച്ചാൽ, അത് പൊതു ജനങ്ങളെ ഇളക്കി വിടുകയോ, ആഭ്യന്തര കലാപം സ്യിഷ്ടിക്കുകയോ ചെയ്യില്ല, ഉപദേശിച്ചാൽ ഗുണമുണ്ടാകും എന്ന് ഉറപ്പുള്ള സാഹചര്യത്തിലും മാത്രമേ പരസ്യമായി ഉപദേശിക്കാവൂ.


ഉദാഹരണം : മർവാൻ ബിൻ അൽ ഹകമിനെ , അബു സഈദ് അൽ ഖുദ്രി رضي الله عنهما, ഈദ് ദിനത്തിൽ നിസ്കാരത്തിന് മുമ്പ് ഖുത്ബ നൽകിയത് പരസ്യമായി തിരുത്തിയത്. (കൂടുതൽ വിശദമായി  ശൈഖ് ഉസൈമീൻ رحمه الله യുടെ ഫതാവാ ലിൽ-ആമിറീൻ ബിൽ-മാറൂഫ് വാൻ-നാഹീൻ അനിൽ-മുൻകർ, കൂടാതെ ലിഖാ അൽ-ബാബ് അൽ-മഫ്തൂഹിലും, 62/39 കാണുക).

ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞത് ഇവിടെ ഭരണാധികാരിയുടെ സാന്നിദ്ധ്യത്തിലാണ് ഉപദേശിച്ചത്.

ഇവിടെ ഭരണാധികാരി തെറ്റ് തിരുത്തും എന്ന് ഉറപ്പാണ്, ജനങ്ങൾ, അദ്ദേഹത്തിന് എതിരേ തിരിയുകയോ ആഭ്യന്തര കലാപം ഉണ്ടാവുകയോ ഇല്ല എന്ന സാഹചര്യമായതു കൊണ്ടാണ് അങ്ങനെ ചെയ്തത്. അല്ലാത്ത പക്ഷം തനിച്ചായി ഉപദേശിക്കാനാണ് നബി صلى الله عليه وسلم പഠിപ്പിച്ചത്.

ഇതിൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ടിതൻമാർക്കിടയിൽ തർക്കമില്ല എന്നിരിക്കെ, ഇത് മദ്‌ഖലീ വാദം (ഷെയ്ഖ് റബീ حفظه الله യെ ഉദ്ദേശിച്ചു കൊണ്ട്)   എന്നാരോപിക്കുന്നത് വിവരക്കേടാണ്.

അത് കൊണ്ട് പരസ്യമായി വിമർശിക്കാം എന്ന തെളിവുകൾ പഠിപ്പിക്കുന്നത്, അത് ഭരണാധികാരിയുടെ സാന്നിദ്ധ്യത്തിലാണ് ഉപദേശിച്ചത്,  അത് കൊണ്ട് ദോഷമുണ്ടാവില്ല, ഗുണമാണുണ്ടാവുക എന്ന സാഹചര്യങ്ങളിലാണെന്ന് ഷെയ്ഖ് ഉസൈമീൻ رحمه الله പറയുന്നു.

ഭരണകൂടവുമായി ബന്ധപ്പെട്ട നിയമങ്ങൾ,അവകാശങ്ങൾ നിഷേധിക്കപ്പെടന്നു, കോടതിയെ സമീപിക്കാതെ പരിഹാരമില്ലെങ്കിൽ, അനിവാര്യമാണെങ്കിൽ,   കോടതിയെ സമീപിക്കാവുന്നതാണ്.ഇതിനെല്ലാം ഇസ്ലാമിൽ തെളിവുകൾ ഉണ്ട്. കോടതി വിധി പ്രതികൂലമാണെങ്കിൽ ക്ഷമിക്കുക.

ബഹുസ്വര സമൂഹത്തിൽ ബലഹീനരായ പൊതുജനം ഭരണകൂടത്തിനെതിരെ തിരിയാതെ ക്ഷമ അവലംബിച്ചാൽ അവർക്ക് വിജയമുണ്ട്.

അല്ലാഹു പറയുന്നു:




كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ

നിങ്ങളുടെ കൈകളെ  നിങ്ങള്‍ തടഞ്ഞു വെക്കുവിന്‍; നിങ്ങള്‍ നിസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുവിൻ.

(4:77).

അത് കൊണ്ട് ബഹുസ്വര സമൂഹത്തിൽ അധികാരം ഇല്ലാത്തപ്പോൾ ഭരണാധികാരികൾക്ക് എതിരെ കൈകൾ ഉയർത്താൻ (യുദ്ധം ചെയ്യുവാൻ) പാടില്ല.

അല്ലാഹു പറഞ്ഞു:

وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ ٱلْوَٰرِثِينَ

നാട്ടില്‍ ബലഹീനരായി  ഗണികപ്പെടുന്നവര്‍ക്കു ദാക്ഷിണ്യം ചെയ്യണമെന്നു നാം ഉദ്ദേശിക്കുന്നു; അവരെ നേതാക്കന്‍മാരാക്കുകയും, അവരെ അനന്തരാവകാശികളാക്കുവാനും (ഉദ്ദേശിക്കുന്നു).

(28:5).


وَأَوْرَثْنَا ٱلْقَوْمَ ٱلَّذِينَ كَانُوا۟ يُسْتَضْعَفُونَ مَشَٰرِقَ ٱلْأَرْضِ وَمَغَٰرِبَهَا ٱلَّتِى بَٰرَكْنَا فِيهَا وَتَمَّتْ كَلِمَتُ رَبِّكَ ٱلْحُسْنَىٰ عَلَىٰ بَنِىٓ إِسْرَٰٓءِيلَ بِمَا صَبَرُوا۟ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُۥ وَمَا كَانُوا۟ يَعْرِشُونَ.

ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്‌, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു.

ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്ത് കളയുകയും ചെയ്തു.
(7:137)


ഇബ്നു കസീർ തഫ്സീർ:

وأخبر تعالى أنه أورث القوم الذين كانوا يستضعفون - وهم بنو إسرائيل - مشارق الأرض ومغاربها

അല്ലാഹു പറഞ്ഞത്:
ബലഹീനരായി പീഡിപ്പിക്കപ്പെട്ട സമൂഹമായിരുന്ന - അവരാണ് ഇസ്രായേൽ സന്തതികൾ- (അവർക്ക് ) ഭൂമിയുടെ
കിഴക്കും പടിഞ്ഞാറും അനന്തരമാക്കികൊടുത്തു .

وقوله : ( ودمرنا ما كان يصنع فرعون وقومه ) أي : وخربنا ما كان فرعون وقومه يصنعونه من العمارات والمزارع

അല്ലാഹു പറഞ്ഞു:
( "ഫിര്‍ഔനും, അവന്റെ ജനങ്ങളും നിര്‍മ്മിച്ചുകൊണ്ടിരുന്നത് നാം നശിപ്പിക്കുകയും ചെയ്തു").

അതായത് : ഫിര്‍ഔനും, അവന്റെ ജനങ്ങളും നിര്‍മ്മിച്ച കെട്ടിടങ്ങളും ക്രിഷിയിടങ്ങളും നാം നശിപ്പിച്ചു.

ഖുർത്വുബി തഫ്സീർ:

بما صبروا أي بصبرهم على أذى فرعون

അവര്‍ ക്ഷമിച്ചതു നിമിത്തം, അതായത്
ഫിര്‍ഔനിന്റെ ഉപദ്രവത്തോടുള്ള അവരുടെ ക്ഷമ.

{ സമാധാനപരമായ പ്രക്ഷോഭ സമരങ്ങൾ വരെ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി തീർത്തത്. സമരവുമായി ഒരു ബന്ധവുമില്ലാത്ത നിരപരാധികൾക്ക് ഭൗതിക നാശനഷ്ടങ്ങളും, ജീവഹാനിയും മാത്രമാണ് വരുത്തിയത്. നിരവധി പേർ അനാഥരായി, വിധവകളായി. തലമുറകളായി അഭയാർത്ഥി ക്യാമ്പുകളും സ്രിഷ്ടിക്കപ്പെട്ടു. ഒരു നിരപരാധി വധിക്കപ്പെട്ടാൽ, അല്ലാഹുവിന്റെ മുൻപിൽ രക്ഷപ്പെടാൻ സാധിക്കില്ല. ജനാധിപത്യ രാജ്യത്ത് പ്രക്ഷോഭ സമരങ്ങൾ അനുവദനീയമാണ് എന്നാണെങ്കിൽ, ജനാധിപത്യം വന്നാൽ അല്ലാഹുവിനെയും നബി صلى الله عليه وسلم യെയും ധിക്കരിക്കാമോ? نعوذ بالله , കാരണം പ്രക്ഷോഭ സമരങ്ങൾക്ക്, ഇസ്ലാമിൽ യാതൊരു തെളിവും ഇല്ല. ഇന്ത്യൻ സാഹചര്യം കൂടുതൽ സാദ്രിശ്യം മക്ക കാലഘട്ടത്തോടാണ്. മക്കയിൽ പീഡിപ്പിക്കപ്പെട്ടപ്പോൾ സമരം ചെയ്യാതെ ക്ഷമിക്കുകയാണ് ചെയ്ത്. അത് കൊണ്ട്
പ്രക്ഷോഭ സമരങ്ങൾ മതത്തിൽ പുതുതായി ഉണ്ടായ ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും നരകത്തിലാണ് എന്ന് നബി صلى الله عليه وسلم പഠിപ്പിച്ചു.

സ്വാതന്ത്ര്യ സമര കാലത്ത്, ഒരു സമരം അക്രമാസക്തമായപ്പോൾ (ചേരീ ചോര സംഭവം) ഗാന്ധിജി അത് ഇനി വേണ്ടെന്ന് തീരുമാനിച്ചു. അമുസ്‌ലിമായ ഖുർആനും ഹദീസും അറിയാത്ത ഗാന്ധിജിക്ക് പോലും സമരങ്ങളുടെ ദോഷങ്ങൾ ബോദ്ധ്യമായിട്ടും നമുക്ക് മനസ്സിലായില്ല എന്നത് ആശ്ചര്യകരമാണ്. 

ലക്ഷങ്ങൾ സമരം ചെയ്യാൻ ഉത്സാഹം കാണിക്കുന്നു, എന്നാൽ ഫജ്റിന് മസ്ജിദിൽ എത്ര സ്വഫ് ഉണ്ട്? അപ്പോൾ ഇവരുടെത് അല്ലാഹുവിനോടുള്ള ഭയമല്ല, മറിച്ച് വെറും വികാരമാണ്}.


അടിമകളാക്കപ്പെട്ട ഇസ്രായേൽ സന്തതികളെ (ഈജിപ്തിലെ അന്നത്തെ പൊതുജനത്തെ) മൂസാ عليه السلام ഫിർഔനിൻ്റെ മർദ്ദക ഭരണകൂടത്തിനെതിരെ തിരിക്കുകയോ,വിപ്ലവം നടത്തുകയോ ചെയ്തിട്ടില്ല. മറിച്ച് ഇസ്രായേൽ സന്തതികളെയും കൂട്ടി ഫലസ്തീനിലേക്ക് പലായനം ചെയ്ത് കൊണ്ടാണ് അവരെ മോചിപ്പിച്ചത്.

അല്ലാഹു മൂസയോടും ഹാറൂനിനോടും عليهما السلام
ഫിർഔനിനോട് ഇങ്ങനെ
പറയാൻ പറഞ്ഞു:

أَنْ أَرْسِلْ مَعَنَا بَنِي إِسْرَائِيلَ

ഇസ്രാഈല്‍ സന്തതികളെ ഞങ്ങളുടെ കൂടെ
നീ വിട്ടയച്ചു തരേണമെന്ന് (ഫിർഔനിനോട് പറയുക).

(26:17).

തഫ്സീർ ബഗവി:

( أن أرسل ) أي : بأن أرسل ( معنا بني إسرائيل ) إلى فلسطين ، ولا تستعبدهم ، وكان فرعون استعبدهم أربعمائة سنة

" (നീ വിട്ടയക്കുക)
അതായത്:
(ഇസ്രായേൽ സന്തതികളെ തങ്ങളോടൊപ്പം) ഫലസ്തീനിലേക്ക് വിട്ടയയക്കണമെന്നും, അവരെ അടിമകളാക്കി വെക്കരുത് എന്നും (ഫിർഔനിനോട് ആവശ്യപ്പെടാൻ അല്ലാഹു കൽപിച്ചു).
ഫിർഔൻ അവരെ നാനൂറ് വർഷം അടിമകളാക്കിയിരുന്നു ".

മൂസാ നബി عليه السلام ഫിർഔനിനോട് തനിച്ചായിരുന്നു സംസാരിച്ചത്. പരസ്യമായിട്ടല്ല. ബനൂ ഇസ്റാഈലിനെ ഫിർഔനിനെതിരെ തിരിച്ചിട്ടില്ല. പ്രക്ഷോഭ സമരങ്ങൾ നടത്തിയിട്ടില്ല.

അപ്പോൾ ഭരണാധികാരികൾക്കെതിരെ  ഒരു പ്രവാചകനും عليهم السلام, അവർ പീഡിപ്പിക്കപ്പെട്ടപ്പോൾ, സമരങ്ങൾ നടത്തിയിട്ടില്ല. അവർ ക്ഷമിച്ചപ്പോൾ , അല്ലാഹു അവർക്ക് അനുഗ്രഹങ്ങൾ നൽകി, അവരെ സഹായിച്ചു, കിഴക്കും പടിഞ്ഞാറും അധികാരം നൽകി.

വോട്ട് ചെയ്താലാണൊ അതോ നാം സ്വയം നന്നായാലാണൊ അല്ലാഹു അക്രമികളായ ഭരണാധികാരികൾക്ക് പകരം നല്ല ഭരണാധികാരികളെ നമുക്ക് നൽകുക?


അല്ലാഹു പറഞ്ഞു:

وَكَذَٰلِكَ نُوَلِّي بَعْضَ الظَّالِمِينَ بَعْضًا بِمَا كَانُوا يَكْسِبُونَ

"അപ്രകാരം, (അതിക്രമങ്ങൾ വഴി) അവർ സമ്പാദിച്ചതിന്റെ ഫലമായി നാം അക്രമികളായ ചിലരെ,  ചിലരുടെ മേൽ അധികാരം നൽകി"

(6:129)

താഴെ തഫ്സീർ ഖുർത്വുബിയിൽ ഇബ്നു അബ്ബാസ്
رضي الله عنهما പറയുന്നത് വായിക്കാം. ഇബ്നു അബ്ബാസ്
رضي الله عنهما നമുക്ക് അറിയാം, നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച, തഫ്സീറിൽ അഗാധമായ ജ്ഞാനം നൽകേണമേ എന്ന് അല്ലാഹുവൊട് നബി صلى الله عليه وسلم പ്രാർത്ഥിച്ച പ്രമുഖ ശ്രേഷ്ഠനായ മഹാനായ സഹാബീ പണ്ഡിതനാണ്.

وقال ابن عباس : إذا رضي الله عن قوم ولى أمرهم خيارهم ، وإذا سخط الله على قوم ولى أمرهم شرارهم

ഇബ്നു അബ്ബാസ്
رضي الله عنهما
പറഞ്ഞു:

അല്ലാഹു ഒരു ജനതയോട് ത്യപ്തിപ്പെട്ടാൽ അവരുടെ ഭരണാധികാരം അവരിലെ നല്ല ആളുകൾക്ക്  ഏൽപ്പിച്ചു കൊടുക്കും, അല്ലാഹു ഒരു ജനതയോട് കോപിച്ചാൽ , അവരുടെ ഭരണാധികാരം അവരിലെ  മോശം ആളുകൾക്ക്  ഏൽപ്പിച്ചു കൊടുക്കും.

قال ابن عباس : تفسيرها هو أن الله إذا أراد بقوم شرا ولى أمرهم شرارهم . يدل عليه قوله تعالى : وما أصابكم من مصيبة فبما كسبت أيديكم .

ഇബ്നു അബ്ബാസ്
رضي الله عنهما
പറഞ്ഞു:

" ഇതിന്റെ വിശദീകരണം, അല്ലാഹു ഒരു ജനതയോട് തിന്മ ഉദ്ദേശിച്ചാൽ, അവരുടെ ഭരണാധികാരം അവരിലെ മോശം ആളുകൾക്ക്  ഏൽപ്പിച്ചു കൊടുക്കും.

ഇതിന്റെ തെളിവാണ് അല്ലാഹു പറഞ്ഞത് : നിങ്ങൾക്ക് ഏതൊരു ആപത്തു ബാധിക്കുന്നതായാലും അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തമായിരിക്കും ".

(തഫ്സീർ തബരി).

അപ്പോൾ നമ്മുടെ കർമങ്ങൾക്കനുസരിച്ചായിരിക്കും ഭരണാധികാരികൾ. നമ്മൾ നല്ലവരാണെങ്കിൽ അല്ലാഹു നമുക്ക് നല്ല ഭരണാധികാരികളെ നൽകുന്നു, നമ്മൾ നല്ലവരല്ലെങ്കിൽ അല്ലാഹു നമുക്ക് മോശപ്പെട്ട ഭരണാധികാരികളെ നൽകുന്നു. നമുക്ക് നല്ല ഭരണാധികാരികളെ നൽകിയിട്ടുണ്ടെങ്കിൽ നാം മനസ്സിലാക്കേണ്ടത് അത് നമ്മിൽ നല്ലവരുള്ള്ത് കൊണ്ടാണ്. നമുക്ക് മോശപ്പെട്ട ഭരണാധികാരികളെ നൽകിയിട്ടുണ്ടെങ്കിൽ നാം മനസ്സിലാക്കേണ്ടത് അത് നമ്മിൽ മോശപ്പെട്ടവരുള്ളത് കൊണ്ടാണ്. 

നബി صلى الله عليه وسلم പറഞ്ഞു :

إذا تبايعتم بالعِينةِ وأخذتم أذنابَ البقرِ ورضيتم بالزرعِ وتركتم الجهادَ سلط اللهُ عليكم ذُلًّا لا ينزعُه شيءٌ حتى ترجعوا إلى دينِكم

" നിങ്ങൾ പലിശ ഇടപാട് നടത്തുകയും , കന്നുകാലികളുടെ വാലുകൾ പിടിക്കുകയും, കൃഷിയിൽ സംതൃപ്തരാകുകയും, ജിഹാദ് ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു നിങ്ങൾക്ക് നിന്ദ്യത വരുത്തിവെക്കും. നിങ്ങൾ നിങ്ങളുടെ മതത്തിലേക്ക് മടങ്ങുന്നതുവരെ  നിങ്ങളിൽ നിന്ന് അത് (നിന്ദ്യത)നീക്കം ചെയ്യുകയുമില്ല ".

(അബൂ ദാവൂദ്).

അപ്പോൾ നിന്ദ്യതക്ക് കാരണം, പലിശ ഇടപാട് നടത്തുകയും, കച്ചവടത്തിൽ മുഴുകലുമാണ്. പിന്നെ ജിഹാദ് ഉപേക്ഷിക്കലും. നിന്ദ്യതക്കുള്ള പരിഹാരം ദീനിലേക്ക് മടങ്ങുക എന്നതാണ് ഹദീസിൽ പഠിപ്പിക്കുന്നത്. പ്രഥമ ജിഹാദ് നിഷ്ക്രിയരാകാതെ സ്വന്തത്തോട് ജിഹാദ് ചെയ്യലാണ്. അത് വിജ്ഞാനം തേടൽ, വിശ്വാസം, തൗഹീദ് ശരിയാവുക, ശിർക്കിൽ നിന്നും ബിദ്അത്തുകളിൽ നിന്നും മോചിതരായി, സുന്നത്തിൽ അധിഷ്ഠിതമാവുക, ഹറാമുകൾ സൂക്ഷിക്കുക, നന്മ കൽപിക്കുക തിന്മ തടയുക എന്നതാണ്. ഇതാണ് സ്ഥായിയായ പരിഹാരം. അവർക്കാണ് വിജയം. തെരഞ്ഞെടുപ്പ് രാഷ്ട്രീയമൊ, പ്രതിഷേധ സമരങ്ങളോ, ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണമോ അല്ല. ഇവയൊന്നും സ്ഥായിയായ പരിഹാരമല്ല . മാത്രമല്ല ഇവയിൽ മതത്തിൽ തെളിവില്ലാത്ത ബിദ്അത്തുകളുണ്ട്, പ്രയോഗവൽകരിക്കുമ്പോൾ ഗുരുതരമായ ഭവിഷ്യത്തുകളും സംഭവിക്കുന്നുണ്ട്.

ആഗോള തലത്തിൽ മിക്ക രാജ്യങ്ങളിൽ , ലക്ഷക്കണക്കിന് ആളുകൾ പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടും, വ്യാപകമായി ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണാഹ്വാനമുണ്ടായിട്ടും , ഫലസ്തീനിൽ പിഞ്ചു കുഞ്ഞുങ്ങളെ കൊല ചെയ്യുന്നത് നിർത്താൻ സാധിച്ചൊ? ഇല്ല എന്നതാണ് യാഥാർത്ഥ്യം. അപ്പോൾ ഇതൊന്നുമല്ല പരിഹാരത്തിന്റെ മാർഗങ്ങൾ.

ചിലർ ഭരണാധികാരികളെ മാറ്റാൻ വോട്ട് ചെയ്യാൻ അങ്ങേ അറ്റം പ്രേരിപ്പിക്കുന്നു. ജുമുഅ ദിവസം മിമ്പറിൽ വരെ ഉത്ബോധനം നൽകുന്നു. വോട്ട് ചെയ്യാൻ ചിലർ ആയത്തുകൾ വരെ ഉദ്ധരിക്കുന്നു. ഉദാഹരണത്തിന് സൂറത്തുൽ റൂമിലെ തുടക്കത്തിലെ ആയത്തുകൾ. ഈ ആയത്തിന്റെ വിശദീകരണത്തിൽ പറയുന്നത് സഹാബികൾ رضي الله عنهم ക്രൈസ്തവരുടെ വിജയത്തിൽ സന്തോഷിച്ചു എന്നാണ്. അത് കൊണ്ട് നമുക്ക് നമ്മോട് അടുപ്പമുള്ള അമുസ്ലിംകളെ വോട്ട് വിജയിപ്പിക്കാം എന്ന്. എന്നാൽ ഇവിടെ സഹാബികൾ رضي الله عنهم ക്രൈസ്തവർ വിജയിക്കാൻ ആഗ്രഹിച്ചിട്ടെയുള്ളു. അവരുടെ വിജയത്തിന് വേണ്ടി ബിദ്അത്ത് എന്ന തിന്മ ചെയ്തിട്ടില്ല. കാരണം വോട്ട് ചെയ്യൽ നബി صلى الله عليه وسلم യിലൊ, സഹാബികളിലൊ رضي الله عنهم മാത്രിക ഇല്ലാത്ത പുതിയ രീതിയിൽ അധികാരത്തിൽ വരുന്ന രീതിയാണ്. അത് കൊണ്ട് അത് ബിദ്അത്താണ്. നമുക്കും നല്ല ഭരണാധികാരികൾ അധികാരത്തിൽ വരാൻ ആഗ്രഹിക്കാം. പക്ഷേ അതിന് നാം ചെയ്യേണ്ട കർമം അല്ലാഹു 6:129 ൽ പറഞ്ഞത് പോലെ നാം നന്നാവുക എന്നതാണ്. 

ചിലർ പറയുന്നു, ഇസ്ലാമിൽ ഹലാലായ ഭൗതിക മാർഗങ്ങൾ ഉപയോഗിക്കാം. വോട്ട് ചെയ്യൽ ഭൗതിക മാർഗമായത് കൊണ്ട്, അത് അനുവദനീയമാണ് എന്ന്. എന്നാൽ വോട്ട് ഒരു കർമ മാർഗമാണ്. കർമങ്ങൾ നബി صلى الله عليه وسلم  കൽപ്പിച്ചത് പോലെ ആയിരിക്കണം. അല്ലെങ്കിൽ സഹാബികളിൽ മാത്രകയുണ്ടാവണം.


നബി صلى الله عليه وسلم പറഞ്ഞു:


من عمل عملاً ليس عليه أمرنا فهو رد 

(مسلم)


"നമ്മുടെ കൽപന ഇല്ലാതെ

ആർ ഒരു കർമം ചെയ്തോ അത് തള്ളപ്പെടും" .


(സഹീഹ് മുസ്ലിം). 


വോട്ട് എന്ന കർമ്മം നബി صلى الله عليه وسلم കൽപ്പിച്ചത് പോലെ അല്ല. അത് കൊണ്ട് അത് ബിദ്അത്താണ്.


ഇബ്നു കസീർ رحمه الله പറഞ്ഞു:


«ﺃﻫﻞ ﺍﻟﺴﻨﺔ ﻭﺍﻟﺠﻤﺎﻋﺔ ﻳﻘﻮﻟﻮﻥ ﻓﻲ ﻛﻞ ﻓﻌﻞ ﻭﻗﻮﻝ ﻟﻢ ﻳﺜﺒﺖ ﻋﻦ ﺍﻟﺼﺤﺎﺑﺔ :ﻫﻮ ﺑﺪﻋﺔ ﻷﻧﻪ ﻟﻮ ﻛﺎﻥ ﺧﻴﺮﺍ ﻟﺴﺒﻘﻮﻧﺎ ﺇﻟﻴﻪ!»



"അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് പറയുന്നത് സഹാബാക്കളിൽ നിന്നും സ്ഥിരപ്പെടാത്ത എല്ലാ കർമ്മങ്ങളും പ്രസ്താവനകളും ബിദ്അത്താകുന്നു എന്നാണ് കാരണം അത് നന്മയായിരുന്നുവെങ്കിൽ അവർ നമ്മെ അതിൽ മുൻകടക്കുമായിരുന്നു ".


(തഫ്സീർ ഇബ്നു കസീർ 46:11).


വോട്ട് ചെയ്ത് അധികാരത്തിൽ വരുന്ന കർമ്മത്തിന്, നബി صلى الله عليه وسلم യിലും ,  സഹാബികളിലും رضي الله عنهم മാത്രകയില്ല. അത് കൊണ്ട് വോട്ട് ചെയ്യൽ ബിദ്അത്താണ്.

ഇനി ചില പ്രത്യേക സാഹചര്യങ്ങളിൽ വോട്ട് ചെയ്യാമൊ?

ഷെയ്ഖ് ഉബൈദ് അൽ ജാബിരി رحمه الله പറഞ്ഞത്:

 " പാശ്ചാത്യലോകത്തോ അല്ലാത്തിടത്തൊ ഉള്ള മുസ് ലിംകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിര് ബന്ധിതരാകുകയാണെങ്കിൽ അതിന് നിരവധി സാഹചര്യങ്ങളുണ്ട്. അതിൽ നിന്ന്: അവർക്ക് വേണ്ടി സംസാരിക്കാൻ ഒരു പ്രതിനിധി മുഖേനയല്ലാതെ അവരുടെ രാജ്യത്ത് നിയമനിർമ്മാണം നടത്തുന്ന അവകാശങ്ങളൊന്നും അവർക്ക് ലഭിക്കില്ല. അതിനാൽ അവർ ഇത് ചെയ്യാൻ നിർബന്ധിതരാകുകയും അവർക്ക് മറ്റ് മാർഗമില്ലാതിരിക്കുകയും ചെയ്താൽ, ഒന്നുകിൽ അവർ  മുസ്ലിമായ ഒരാളെ തിരഞ്ഞെടുക്കുന്നു, അല്ലെങ്കിൽ അവരുടെ അവകാശങ്ങൾ നഷ്ടപ്പെടും, അവരുടെ ആശങ്കകൾ കേൾക്കാൻ ആരുമുണ്ടാകില്ല. ഈ സാഹചര്യത്തിൽ അവർ മുസ്ലിങ്ങൾക്ക് പ്രയോജനം ചെയ്യുകയും അവരുടെ അവകാശങ്ങൾ പരിപാലിക്കുകയും ചെയ്യുന്ന ബുദ്ധിമാനായ ഒരു സദ്തി‌വൃത്തനെ തിരഞ്ഞെടുക്കുന്നു. 


എന്നാൽ മുസ്ലിംകൾ ഈ ബിദ്അത്ത്  (നബി صلى الله عليه وسلم യിലൊ, സഹാബികളിലൊ رضي الله عنهم മാത്രിക ഇല്ലാത്ത പുതിയ രീതിയിൽ അധികാരത്തിൽ വരുന്നത്) ഉപേക്ഷിക്കുകയും തങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെട്ടാലും ,പ്രയാസങ്ങളോട് ക്ഷമയോടെ പെരുമാറിയാൽ അത് അവർക്ക് ഗുണകരവും ഏറ്റവും നല്ലതുമാണ് ".

അത് കൊണ്ട് , ഇത് പോലെത്തെ നിർബന്ധ സാഹചര്യത്തിൽ അവകാശങ്ങൾ നഷ്ടപ്പെടുമെന്ന് ഭയമുണ്ടെങ്കിൽ  വോട്ട് ചെയ്യാം. എന്നാൽ ഏറ്റവും നല്ലത്  അവകാശങ്ങൾ നഷ്ടപ്പെടുമെന്ന് ഭയമുണ്ടെങ്കിലും വോട്ട് ചെയ്യാതെ ക്ഷമിക്കുന്നതാണ് . 

ബിദ്അത്തുകൾ ഹറാമാണ്. എന്നാൽ നിർബന്ധ സാഹചര്യം വന്നാൽ അനുവദനീയമാകും.


അല്ലാഹു പറഞ്ഞു:


وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا ٱضْطُرِرْتُمْ إِلَيْهِ


" നിങ്ങളുടെ മേല്‍ അവന്‍ നിഷിദ്ധമാക്കിയതു അവന്‍ നിങ്ങള്‍ക്കു വിശദീകരിച്ചുതന്നിട്ടുമുണ്ട്‌ (എന്നിരിക്കെ)! (പക്ഷേ) നിങ്ങള്‍ യാതൊന്നിനു നിര്‍ബന്ധിതരാക്കപ്പെട്ടുവോ അതൊഴികെ. [അതിനു വിരോധമില്ല താനും.]".


(6:119).

അത് കൊണ്ട് ഈ പ്രത്യേക സാഹചര്യത്തിൽ വോട്ടു ചെയ്യുന്നവരെ തടസ്സപ്പെടുത്തേണ്ടതില്ല. വോട്ട് ചെയ്യന്നവർ ചെയ്യട്ടെ. വോട്ട് ചെയ്യാത്തവരെ ആക്ഷേപിക്കുകയും വേണ്ട. കാരണം അവർ ക്ഷമയോടെ ബിദ്അത്ത് ഒഴിവാക്കി സുന്നത്ത് പിൻപറ്റുകയാണ്. വോട്ട് ചെയ്യാത്തവരല്ല ആക്ഷേപാർഹർ. നന്നാവാത്തവരാണ് ഖുർആൻ പ്രകാരം ആക്ഷേപാർഹർ.

ഭരണകൂടം എല്ലാ പൗരന്മാരും നിർബന്ധമായും വോട്ട് ചെയ്യണം എന്ന് പറയുന്നില്ലല്ലൊ. ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം, ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാതിരിക്കാം.


എന്നാൽ അടിസ്ഥാനപരമായി നാം മനസ്സിലാക്കേണ്ടത്, അക്രമികളായ ഭരണാധികാരികളെ നീക്കാനുള്ള മാർഗം അല്ലാഹു കൽപിച്ചത് നാം മനസ്സിലാക്കിയ മുകളിൽ ഉദ്ധരിച്ച 6:129 ൽ പറഞ്ഞതാണ്, നമ്മിൽ ളുൽമ് ഉണ്ടാകാൻ പാടില്ല, നാം നന്നാവുക എന്നതാണ്, വോട്ട് പോലത്തെ ബിദ്അത്ത് ചെയ്തു കൊണ്ടല്ല. അപ്പോൾ നല്ല ഭരണാധികാരികളെ വേണമെങ്കിൽ നമ്മിൽ ളുൽമ് ഉണ്ടാകാൻ പാടില്ല.


ആധുനിക മുസ്ലിംകളിൽ മിക്കവരിലും , മുസ്ലിം സംഘടനകളിൽ മിക്കതിലും കാണുന്ന ളുൽമുകളാണ് അവർ , 

പിഴച്ച വിശ്വാസങ്ങളിലും (അതിൽ ചിലത് , മരണപ്പെട്ടവരൊട് ഇസ്തിഗാസ സഹായം തേടൽ, അല്ലാഹു എല്ലായിടത്തും ഉണ്ട് എന്ന വിശ്വാസം, സിഹ്റിന് യാഥാർത്ഥ്യമില്ല എന്ന വിശ്വാസം , ഭരണാധികാരികൾക്കെതിരെ വിപ്ലവം),

ബിദ്അത്തുകളിലും ( അതിൽ ചിലത്, നബി صلى الله عليه وسلم യുടെ ജന്മദിനാഘോഷം , നിരപരാധികളുടെ കൊലകളും, നാശനഷ്ടങ്ങളും സംഭവിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭ സമരങ്ങൾ, മാസപ്പിറവി തീർത്തും ഗോളശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുക, ദഅവത്ത് എന്ന് പറഞ്ഞ് , വിജ്ഞാനം ഇല്ലാത്തവർ  മൂന്ന് ദിവസം, പത്ത് ദിവസം, നാൽപ്പത് ദിവസം, നാല് മാസം എന്ന ക്രമത്തിൽ നാടും വീടും കച്ചവടവും വിട്ട് പുറപ്പെടുക, ബഹുദൈവാരാധകരുടെ ആഘോഷങ്ങൾക്ക് ആശംസ നേരുക , പങ്കെടുക്കുക), 

ഹറാമുകളിലും (അതിൽ ചിലത്, സംഗീതം, ഫോട്ടോ എടുക്കൽ, താടി വടിക്കുകയൊ, വെട്ടി ചുരുക്കുകയൊ ചെയ്യുക, വിവാഹ സദസുകളിലും മറ്റും  സ്ത്രീ പുരുഷ ഇടകലരൽ, സാമ്പത്തിക തിന്മകൾ, ഒരു സഹോദരന് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ, അത് യഥാർത്ഥത്തിൽ തെറ്റ് തന്നെയാണൊ എന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ്, ആ സഹോദരനോട് ശത്രുതയും, അകൽച്ചയും അവനെ ബഹിഷ്കരിക്കുകയും ബോയകോട്ട് ചെയ്യുകയും , അവന്റെ പ്രബോധനം തടസ്സപ്പെടുത്തുകയും ചെയ്യുക. അവനെ ബഹിഷ്കരിക്കാൻ മറ്റു സഹോദരന്മാരെയും പ്രേരിപ്പിച്ച് , അവനെ തീർത്തും അകറ്റി നിർത്തുക, ചില സഹോദരന്മാർ തെറ്റുകൾ കണ്ടു പിടിക്കാനും , രഹസ്യങ്ങൾ പ്രചരിപ്പിക്കാനും, ചാരപ്പണി ചെയ്യുന്നു)) ഈ തിന്മകകളിൽ സമൂഹം മുഴുകിയിരിക്കെ , ദീനിലേക്കുള്ള ഒരു മടക്കം നമ്മിൽ അധിക പേരിലും ഇല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. അത് കൊണ്ട് നമുക്ക് നിന്ദ്യത ബാധിക്കുന്നു.

അത് കൊണ്ട് മതത്തിലേക്ക് പൂർണമായും മടങ്ങുകയും, പ്രഥമ ജിഹാദ് നിർവഹിച്ചാലും മാത്രമേ നിന്ദ്യത നീങ്ങുകയുള്ളു, നല്ല ഭരണാധികാരികളെ അല്ലാഹു നമുക്ക് നൽകുകയുള്ളൂ. പ്രമാണങ്ങളിൽ വന്നിരിക്കുന്ന പരിഹാരം അതാണ്. അല്ലാതെ നമ്മളിൽ ഒരു മാറ്റം വരുത്താതെ വോട്ട് മാത്രം ചെയ്തത് കൊണ്ട് അല്ലാഹു നമുക്ക് അക്രമികളായ ഭരണാധികാരികൾക്ക് പകരം നല്ല ഭരണാധികാരികളെ നൽകുകയില്ല. നമ്മൾ മാറാൻ തയ്യാറല്ലെങ്കിൽ അല്ലാഹു കോപിക്കുകയും, ശിക്ഷ ഇറക്കുകയും ചെയ്യും. ഇത് അല്ലാഹുവിന്റെ നടപടിക്രമമാണ്. അല്ലാഹു കാത്തു രക്ഷിക്കട്ടെ.

അല്ലാഹു പറഞ്ഞു:

إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۗ

" ഒരു ജനത അവർ സ്വയം മാറുന്നത്  വരെ അല്ലാഹു അവരുടെ അവസ്ഥ മാറ്റുകയില്ല ".

(13:11).

പ്രവാചകൻ صلى الله عليه وسلم എങ്ങിനെ അധികാരത്തിൽ വന്നു?


ഒരാൾ അധികാരം തേടാതിരിക്കുകയും എന്നിട്ട്  അയാൾക്ക് അധികാരം ലഭിക്കുകയും ചെയ്താൽ അല്ലാഹു തീർച്ചയായും അയാളെ സഹായിക്കുന്നതാണ്

നബി صلي الله عليه وسلم അബ്ദു റഹ്മാൻ ബിൻ സമുറയോട് പറഞ്ഞു:

حَدَّثَنَا حَجَّاجُ بْنُ مِنْهَالٍ، حَدَّثَنَا جَرِيرُ بْنُ حَازِمٍ، عَنِ الْحَسَنِ، عَنْ عَبْدِ الرَّحْمَنِ بْنِ سَمُرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ "‏ يَا عَبْدَ الرَّحْمَنِ لاَ تَسْأَلِ الإِمَارَةَ، فَإِنَّكَ إِنْ أُعْطِيتَهَا عَنْ مَسْأَلَةٍ وُكِلْتَ إِلَيْهَا، وَإِنْ أُعْطِيتَهَا عَنْ غَيْرِ مَسْأَلَةٍ أُعِنْتَ عَلَيْهَا

" ഓ അബ്ദു റഹമാൻ ! അധികാരം നീ ചോദിക്കരുത്. ചോദിച്ച് അധികാരം നൽകപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം നിന്റെ മേൽ ആയിരിക്കും. എന്നാൽ ചോദിക്കാതെ അധികാരം ലഭിച്ചാൽ നീ (അല്ലാഹുവിനാൽ) അതിൽ  സഹായിക്കപ്പെടും".

(സഹീഹുൽ ബുഖാരി 7146).


അധികാരം ആവശ്യപ്പെടുന്നവനോ ലഭിക്കാൻ ആഗ്രഹിക്കുന്നവനോ നൽകപ്പെടുന്നില്ല.

അബു മൂസാ رضي الله عنه
പറഞ്ഞു:

حَدَّثَنَا مُحَمَّدُ بْنُ الْعَلاَءِ، حَدَّثَنَا أَبُو أُسَامَةَ، عَنْ بُرَيْدٍ، عَنْ أَبِي بُرْدَةَ، عَنْ أَبِي مُوسَى ـ رضى الله عنه ـ قَالَ دَخَلْتُ عَلَى النَّبِيِّ صلى الله عليه وسلم أَنَا وَرَجُلاَنِ مِنْ قَوْمِي فَقَالَ أَحَدُ الرَّجُلَيْنِ أَمِّرْنَا يَا رَسُولَ اللَّهِ‏.‏ وَقَالَ الآخَرُ مِثْلَهُ‏.‏ فَقَالَ ‏ "‏ إِنَّا لاَ نُوَلِّي هَذَا مَنْ سَأَلَهُ، وَلاَ مَنْ حَرَصَ عَلَيْهِ ‏"‌‏.‏

രണ്ട് പേർ നബി صلي الله عليه وسلم  യുടെ അടുത്ത് വന്നു.  ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്നെ അമീർ ആക്കണം. തുടർന്ന് മറ്റേയാളും അത് തന്നെ ആവശ്യപ്പെട്ടു. അപ്പോൾ നബി
صلي الله عليه وسلم
പറഞ്ഞു: അധികാരം ആവശ്യപ്പെടുന്നവർക്ക് നാം അത്  നൽകുകയില്ല. അത് മോഹിക്കുന്നവർക്കും.

(സഹീഹുൽ ബുഖാരി 7149).

ഇവിടെ ഇന്ന സ്ഥലത്തെ ഗവർണർ ആക്കാൻ ആവശ്യപ്പെടുകയാണ്.

ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله ഇതിന്റെ ശറഹിൽ പറഞ്ഞു :

" وقد تقدم من حديث أبي موسى إنا لا نولي من حرص ولذلك عبر في مقابله بالإعانة ، فإن من لم يكن له من الله عون على عمله لا يكون فيه كفاية لذلك العمل فلا ينبغي أن يجاب سؤاله ، ومن المعلوم أن كل ولاية لا تخلو من المشقة ، فمن لم يكن له من الله إعانة تورط فيما دخل فيه وخسر دنياه وعقباه ، فمن كان ذا عقل لم يتعرض للطلب أصلا ، بل إذا كان كافيا وأعطيها من غير مسألة فقد وعده الصادق بالإعانة ، ولا يخفى ما في ذلك من الفضل "

"അബീ മൂസയുടെ ഹദിസിൽ വന്നിട്ടുണ്ട് അധികാരം ആഗ്രഹിക്കുന്നവർക്ക് നാം അധികാരം കൊടുക്കുകയില്ല,അതിന്റെ മറുവശം ( അധികാരം ആഗ്രഹിക്കാത്തവർക്ക്) സഹായം കൊണ്ട് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.അധികാരം അന്വേഷിക്കുകയും അത് സ്വീകരിക്കുകയും ചെയ്യുന്നവൻ സഹായിക്കപ്പെടുകയില്ല. അധികാരത്തിലായിരിക്കുക എന്നത് ബുദ്ധിമുട്ടുകൾക്കൊപ്പമുളള കാര്യമാണെന്ന്  എല്ലാവർക്കും അറിയാം, അതിനാൽ അല്ലാഹുവിൽ നിന്ന് സഹായം ലഭിക്കാത്തവൻ അതിനുള്ളിൽ കുടുങ്ങിപ്പോകുകയും അങ്ങനെ അവന്റെ ദുനിയാവും പരലോകവും നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ, വിവേകമുള്ള വ്യക്തി അധികാരം ആവശ്യപ്പെടുകയില്ല, എന്നാൽ അവൻ അനുയോജ്യനാണെങ്കിൽ, അവൻ ആവശ്യപ്പെടാതെ തന്നെ അത് അവനു നൽകുകയാണെങ്കിൽ, തീർച്ചയായും സത്യവാനായ റസൂൽ
صلى الله عليه وسلم ]
അല്ലാഹു അവനെ സഹായിക്കുമെന്ന് അവനോട് വാഗ്ദാനം ചെയ്തിട്ടുണ്ട്  ".

(باب من لم يسأل الإمارة أعانه الله عليها-فتح الباري).


 ഇതാണ് പ്രവാചക മാതൃക.

അല്ലാഹു പറഞ്ഞു:

لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا 

നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട്; അതായതു: അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്യുന്നവർക്ക്. "

(33:21).

നബി صلى الله عليه وسلم ക്ക് ഭരണം ലഭിച്ചത് രാഷ്ട്രീയ പ്രവർത്തനത്തിലൂടെയൊ രാഷ്ട്രീയ പ്രബോധനത്തിലൂടെയൊ അധികാരം തേടിക്കൊണ്ടല്ല, ആ രീതി പ്രവാചക മാതൃക അല്ല .


പ്രവാചകൻ صلى الله عليه وسلم മക്കയിൽ തൗഹീദിന്റെയും സുന്നത്തിന്റെയും പ്രബോധനം നിർവഹിക്കുകയും അങ്ങനെ ഒരു ഉത്തമ സമൂഹം ഉണ്ടായപ്പോൾ, മദീനക്കാർ അദ്ദേഹത്തെ ക്ഷണിച്ചു, അങ്ങനെ അദ്ദേഹം മദീനയിൽ ഭരണാധികാരിയാവുകയാണ്. അല്ലാതെ മക്കയിൽ നിന്ന് തന്നെ , അദ്ദേഹത്തിന് صلى الله عليه وسلم അധികാരം ലഭിക്കും എന്ന് വഹ്യ് മുഖേന അറിവ് ലഭിച്ചിട്ടും, എനിക്ക് അധികാരം നൽകിയാൽ, ഞാൻ ഇന്ന ഇന്ന കാര്യങ്ങൾ ചെയ്തു തരാം എന്ന വാഗ്ദാനങ്ങളൊ, നല്ല ഒരു ഇസ്ലാമിക ഭരണം കൊണ്ട് വരാം എന്നൊ പറഞ്ഞ് , രാഷ്ട്രീയ പ്രവർത്തനമോ രാഷ്ട്രീയ പ്രബോധനമോ അദ്ദേഹം صلى الله عليه وسلم നടത്തിയിട്ടില്ല. അധികാരത്തിന് മോഹമുണ്ടായിട്ടില്ല . അതിന് വേണ്ടി പണി എടുത്തിട്ടില്ല. അത് കൊണ്ട് ആ രീതികളൊന്നും പ്രവാചക മാതൃക അല്ല.

നബി صلى الله عليه وسلم പറഞ്ഞിട്ടുണ്ട് പിൽക്കാലത്ത് ധാരാളം ഭിന്നതകൾ വന്നാൽ, ആ ഭിന്നതകളിൽ നിന്നും രക്ഷപ്പെടാനുള്ള പരിഹാരം ,നബി صلى الله عليه وسلم യുടെ സുന്നത്തും , ഖുലഫാഉ റാഷിദീങ്ങളുടെ സുന്നത്തും മുറുകെ പിടിക്കുക എന്നാണ്. തിർമിദീ, അബൂ ദാവൂദ് റിപ്പോർട്ട് ചെയ്ത സ്വഹീഹായ ഹദീസുകൾ.

ഖുലഫാഉ റാഷിദീങ്ങളുടെ സുന്നത്ത് رضي الله عنهم അവരിൽ ഒരാളോ, അല്ലെങ്കിൽ ശൂറാ കമ്മിറ്റിയൊ ഭരണാധികാരിയെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്. 

നബി صلى الله عليه وسلم യൊ, സഹാബികളൊ رضي الله عنهم അധികാരം തേടിയിട്ടില്ല, ആവശ്യപ്പെട്ടിട്ടില്ല, അത് ചോദിക്കാതെ ലഭിക്കുകയാണ് ചെയ്തത്.


ചിലർ പറയുന്നു ഈ ശൂറ കമ്മിറ്റി ജനാധിപത്യമാണെന്ന് . ഒരിക്കലും അല്ല. ജനാധിപത്യം എന്നാൽ ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നിയമങ്ങൾ ഉണ്ടാക്കുന്നു. ഇവിടെ അല്ലാഹുവിന്റെ നിയമങ്ങൾ അല്ല നടപ്പിലാക്കുക. അത് കൊണ്ട് ജനാധിപത്യം അനിസ്ലാമികമാണ്.  ഇസ്ലാമിൽ ശൂറ കമ്മിറ്റി അല്ലാഹുവിന്റെ നിയമങ്ങളാണ് നടപ്പിലാക്കുക.

നബി صلى الله عليه وسلم പിൽക്കാലത്ത് രാജാധിപത്യ ഭരണം വരും എന്ന് പറഞ്ഞിട്ടുണ്ട്. അഹ്മദ് , തിർമിദീ , അബൂ ദാവൂദ് റിപ്പോർട്ട് ചെയ്ത സ്വഹീഹായ ഹദീസുകൾ. അതിനെ അദ്ദേഹം صلى الله عليه وسلم ഒരു തിന്മയാണെന്ന് പറഞ്ഞ് വിമർശിച്ചിട്ടില്ല. അതേ ഹദീസിൽ പറയുന്നത് വീണ്ടും ഖിലാഫത്ത് വരും എന്നാണ്. അത് തെളിവുകൾ പരിശോധിച്ചതിന് ശേഷം പണ്ടിതൻമാർ പറഞ്ഞത് ഇമാം മഹ്ദി വരുമ്പോൾ ആണ്. അത് കൊണ്ട് അത് വരെ നമുക്ക് ചെയ്യാനുള്ള ദൗത്യം തൗഹീദും സുന്നത്തും ജീവിതത്തിൽ കൊണ്ട് വരികയും അത് പ്രബോധനം ചെയ്യലുമാണ്.

ഇവിടെ ഇലക്ഷനിൽ ഇന്ന സ്ഥലത്തെ സ്ഥാനാർഥി ആക്കാൻ ആവശ്യപ്പെടുന്നു ( ഇന്ന സ്ഥലത്തെ ഗവർണർ ആക്കാൻ ആവശ്യപ്പെട്ടപ്പോൾ അത്  വിലക്കിയ ഹദീസ് മുകളിൽ വായിച്ചല്ലൊ), അധികാരത്തിൽ വന്നാൽ ഇന്ന ഇന്ന കാര്യങ്ങൾ ചെയ്യും എന്ന് പറയുന്നു. അധികാരത്തിന് വേണ്ടി പണി എടുക്കുന്നു. അത് കൊണ്ട് ഇന്നത്തെ രീതിയിൽ ഇലക്ഷനിലൂടെ അധികാരത്തിൽ വരുന്നത് പ്രവാചക, ഖുലഫാഉ റാഷിദീ രീതി അല്ല. അത് ബിദ്അത്താണ്.


ഷെയ്ഖ് മുഖ്ബിൽ അൽ വാദി
رحمه الله
പറഞ്ഞു:

" من تعلق بالسياسة العصرية فسدت دعوته "

"ഏതൊരാൾ ആധുനിക കാലത്തെ രാഷ്ട്രീയത്തോട് കൂറുപുലർത്തിയൊ അവന്റെ
പ്രബോധനം കുഴപ്പത്തിലാകും."

[അൽ ഇമാം അൽ അൽമായീ (നമ്പർ 249)].

ഇസ്ലാമിക വ്യവസ്ഥിതിയിൽ സാമൂഹിക മാറ്റം സാധ്യമാവുന്നതെങ്ങിനെ?


ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞു:


" لا يكون تغيير المجتمع في النظام الإسلامي بالهتافات وبالصيحات وبالتظاهرات، وإنما يكون ذلك بالصمت وبث العلم بين المسلمين وتربيتهم على هذا الإسلام حتى تؤتي هذه التربية أكلها ولو بعد زمن بعيد " 


" അലറലും, മുറവിളികളും, പ്രകടനങ്ങളും കൊണ്ട് ഇസ്ലാമിക വ്യവസ്ഥിതിയിൽ സാമൂഹിക മാറ്റം ഉണ്ടാവുക ഇല്ല. സംയമനത്തോടെ മുസ്‌ലിംകൾക്കിടയിൽ അറിവ് വ്യാപകമായി പ്രചരിപ്പിക്കുന്നതിലൂടേയും , അവർക്ക് ഇസ്ലാമിക ശിക്ഷണം നൽകുന്നതിലൂടെയും മാത്രമാണ്  (സാമൂഹിക മാറ്റം) ഉണ്ടാവുക, ഈ (ഇസ്ലാമിക) ശിക്ഷണത്തിന്റെ ഫലം ലഭിക്കുന്നത് വരെ, കുറച്ചധികം കാലതാമസം എടുക്കുമെങ്കിലും ".



 { الفتوى في شريط (سلسلة الهدى والنور) رقم (210) ورقم الفتوى5}


 ഒറ്റ രീതിശാസ്ത്രം.


അൽ അല്ലാമതു ശൈഖ് റബീഅ് حفظه الله പറഞ്ഞു:



ﻗﺎﻝ العلامة ﺍﻟﺸﻴﺦ ﺭبيع ﺍﻟﻤﺪﺧﻠﻲ 

 " ﻣﺎ ﻧﺘﻠﻮﻥ ﻣﻊ ﺍﻷﺣﺪﺍﺙ ، ﻧﻤﺸﻲ ﻋﻠﻰ ﻣﻨﻬﺞ ﻭﺍﺣـﺪ " 

 (مرحبا يا ﻃﺎﻟﺐ ﺍﻟﻌﻠﻢ 31)


"സമകാലിക സംഭവങ്ങൾക്കൊപ്പം ഞങ്ങൾ ഞങ്ങളുടെ നിറങ്ങൾ മാറ്റുകയില്ല-ഞങ്ങൾ ഒറ്റ മൻഹജിൽ (സലഫു സ്വാലിഹികളുടെ -സച്ചരിതരായ മുൻഗാമികളുടെ രീതി ശാസ്ത്രത്തിൽ) തുടർന്നു കൊണ്ടിരിക്കുന്നു ".


(മർഹബൻ യാ താലിബുൽ ഇൽമ് - പേജ് 31).

സഹാബികൾ ഭരണാധികാരികൾക്കെതിരെ ജിഹാദ് ചെയ്തോ?


താഴെ ലിങ്കിൽ വായിക്കാം إن شاء الله 

http://www.salaf.in/2022/11/blog-post.html?m=1

ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്ന് പറഞ്ഞ ഹദീസുകൾ ഇന്നത്തെ ഭരണാധികാരികളെ ഉദ്ദേശിച്ചല്ലെന്നൊ?

താഴെ ലിങ്കിൽ വായിക്കാം إن شاء الله 

https://www.salaf.in/2024/10/blog-post_22.html?m=1


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.