ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്ന് പറഞ്ഞ ഹദീസുകൾ ഇന്നത്തെ ഭരണാധികാരികളെ ഉദ്ദേശിച്ചല്ലെന്നൊ?

ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്ന് പറഞ്ഞ ഹദീസുകൾ ഇന്നത്തെ ഭരണാധികാരികളെ ഉദ്ദേശിച്ചല്ലെന്നൊ?



ചിലർ പറയുന്നു,  ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നതിനെ കുറിച്ച് പറയുന്ന ഹദീസുകൾ അല്ലാഹുവിൻ്റെ നിയമപ്രകാരം ഭരിക്കുന്ന ഭരണാധികാരിക്ക് മാത്രമേ ബാധകമാകൂ എന്ന്.



എന്നാൽ താഴെ ഹദീസ് കാണുക:


ഹുദൈഫ ബിൻ അൽ-യമൻ 

رضي الله عنه


 പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതൻ


 صلى الله عليه وسلم

 പറഞ്ഞു :


يَكُونُ بَعْدِي أَئِمَّةٌ لاَ يَهْتَدُونَ بِهُدَاىَ وَلاَ يَسْتَنُّونَ بِسُنَّتِي وَسَيَقُومُ فِيهِمْ رِجَالٌ قُلُوبُهُمْ قُلُوبُ الشَّيَاطِينِ فِي جُثْمَانِ إِنْسٍ ‏"‏ ‏.‏ قَالَ قُلْتُ كَيْفَ أَصْنَعُ يَا رَسُولَ اللَّهِ إِنْ أَدْرَكْتُ ذَلِكَ قَالَ ‏"‏ تَسْمَعُ وَتُطِيعُ لِلأَمِيرِ وَإِنْ ضُرِبَ ظَهْرُكَ وَأُخِذَ مَالُكَ فَاسْمَعْ وَأَطِعْ 


" എൻ്റെ മാർഗനിർദേശം പിൻപറ്റാത്ത, എൻ്റെ സുന്നത്ത് പിൻപറ്റാത്ത, ഭരണാധികാരികൾ എനിക്ക് ശേഷം ഉണ്ടാകും. മനുഷ്യശരീരത്തിൽ ശൈതാന്റെ ഹൃദയമുള്ള മനുഷ്യരും അവരിൽ ഉണ്ടാകും. 

ഞാൻ ചോദിച്ചു: ഞാൻ ആ കാലത്താണ് ജീവിക്കുന്നതെങ്കിൽ, ഞാൻ എന്ത് ചെയ്യണം , അല്ലാഹുവിൻ്റെ ദൂതരേ? അദ്ദേഹം മറുപടി പറഞ്ഞു: നീ ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക ; നിൻ്റെ മുതുകിൽ ചാട്ടവാറടിച്ചാലും,  നിൻ്റെ സമ്പത്ത് അപഹരിക്കപ്പെട്ടാലും,  നീ കേൾക്കുകയും അനുസരിക്കുകയും വേണം ".

(സഹീഹ് മുസ്ലിം).

ഈ ഹദീസിൽ പറയുന്നത്,  നബി صلى الله عليه وسلم യുടെ കാലത്തിന് ശേഷം വരുന്ന ഭരണാധികാരികളിൽ, അദ്ദേഹത്തിന്റെ മാർഗനിർദേശം പിൻപറ്റാത്ത,  സുന്നത്ത് പിൻപറ്റാത്ത,  ഭരണാധികാരികളുണ്ടാകും. അഥവ ഇവർ അല്ലാഹുവിൻ്റെ നിയമപ്രകാരം ഭരിക്കുന്ന ഭരണാധികാരികളല്ല.  മുതുകിൽ ചാട്ടവാറടിക്കുന്ന, സമ്പത്ത് അപഹരിക്കുന്ന , മനുഷ്യശരീരത്തിൽ ശൈതാന്റെ ഹൃദയമുള്ള ഭരണാധികാരികളാണിവർ. എന്നാലും നബി صلى الله عليه وسلم കൽപിച്ചു അവരെ കേൾക്കുകയും അനുസരിക്കുകയും വേണം. അദ്ദേഹത്തിനെതിരെ തിരിയരുത്.


എന്നാൽ ഭരണാധികാരി നടപ്പിലാക്കുന്ന തിന്മ  കേൾക്കുകയൊ ,  അനുസരിക്കുകയൊ ചെയ്യരുത്.

ഇബ്നു ഉമർ رضي الله عنه വിൽ നിന്ന് നിവേദനം: നബി صلى الله عليه وسلم പറഞ്ഞു :

حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا لَيْثٌ، عَنْ عُبَيْدِ اللَّهِ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏ "‏ عَلَى الْمَرْءِ الْمُسْلِمِ السَّمْعُ وَالطَّاعَةُ فِيمَا أَحَبَّ وَكَرِهَ إِلاَّ أَنْ يُؤْمَرَ بِمَعْصِيَةٍ فَإِنْ أُمِرَ بِمَعْصِيَةٍ فَلاَ سَمْعَ وَلاَ طَاعَةَ ‏"‏ ‏.‏

" ഒരു മുസ്‌ലിമിന് നിർബന്ധമാണ്, അവൻ ഇഷ്ടപ്പെട്ടാലും , ഇല്ലെങ്കിലും, അവൻ (തൻ്റെ മേൽ നിയുക്തനായ ഭരണാധികാരിയെ) കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത്,  അവനോട് പാപകരമായ ഒരു കാര്യം ചെയ്യാൻ കൽപ്പിക്കപ്പെട്ടാലല്ലാതെ.  പാപകരമായ ഒരു പ്രവൃത്തി ചെയ്യാൻ അവനോട് കൽപ്പിക്കപ്പെട്ടാൽ,  ഭരണാധികാരിയെ കേൾക്കുകയൊ അനുസരിക്കുകയോ ചെയ്യരുത് ".

(സഹീഹ് മുസ്ലിം).

അത് കൊണ്ട് ഭരണാധികാരി തിന്മ നടപ്പിലാക്കിയാൽ കേൾക്കുകയൊ , അനുസരിക്കുകയൊ ചെയ്യരുത്, എന്നാൽ അദ്ദേഹത്തിനെതിരെ തിരിയരുത്.



പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.