അനിസ്ലാമിക ആഘോഷങ്ങൾ

അനിസ്ലാമിക ആഘോഷങ്ങൾ, അവയിൽ ശിർക്കുണ്ടെങ്കിലും, ഇല്ലെങ്കിലും പങ്കെടുക്കരുത്, ആശംസകൾ നേരരുത്. ആ ദിനങ്ങൾ വീടുകളും പരിസരങ്ങളും ആഘോഷപൂർണ്ണമാക്കരുത്.


അല്ലാഹു പറഞ്ഞു:


" وَالَّذِينَ لَا يَشْهَدُونَ الزُّورَ "


" (അവര്‍ - അല്ലാഹുവിന്റെ അടിമകൾ) അസത്യത്തിന് സാക്ഷിയാകുകയും ചെയ്യാത്തവരായിരിക്കും "


(25:72).


ഈ ആയത്തിൽ അസത്യം/ വ്യാജം എന്നതിൽ ബഹുദൈവാരാധകരുടെ ഉൽസവങ്ങളും, പെരുന്നാളുകളും ഉൾപ്പെടുമെന്ന് നിരവധി സലഫുകൾ- നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച് കാര്യങ്ങൾ മനസ്സിലാക്കിയ സഹാബികളും , അവരിൽ നിന്ന് നേരിട്ട് പഠിച്ച താബിഈങ്ങളും  പറഞ്ഞിരിക്കുന്നു. കാരണം ഈ ആഘോഷങ്ങൾ സത്യത്തിന്റെ അടിസ്ഥാനത്തിൽ അല്ലല്ലോ. അത് കൊണ്ട് അല്ലാഹുവിന്റെ അടിമകൾ - സത്യവിശ്വാസികൾ, അവക്ക് സാക്ഷികളാകുവാൻ പാടില്ല.


തെളിവുകൾ:


തഫ്സീർ ബഗവി:


وقال مجاهد : يعني أعياد المشركين.


മുജാഹിദ് പറഞ്ഞു: ബഹുദൈവാരാധകരുടെ പെരുന്നാളുകൾ എന്നാണതിന്റെ അർത്ഥം.


തഫ്സീർ ഇബ്നു കസീർ:


وقال أبو العالية ، وطاوس ، ومحمد بن سيرين ، والضحاك ، والربيع بن أنس ، وغيرهم : هي أعياد المشركين .


അബു അൽ-ആലിയ്യ, താഊസ്, മുഹമ്മദ് ബിൻ സീരീൻ, അൽ-ദഹ്ഹാക്ക്, അൽ-റബീ ബിൻ അനസ്, തുടങ്ങിയവർ പറഞ്ഞു: "അവ ബഹുദൈവാരാധകരുടെ പെരുന്നാളുകളാണ് ".


തഫ്സീർ ഖുർതുബി:


وبه فسر الضحاك وابن زيد وابن عباس وفي رواية عن ابن عباس أنه أعياد المشركين .


" അൽ-ദഹ്‌ഹാക്കും, ഇബ്‌നു സൈദും, ഇബ്‌നു അബ്ബാസും അതിനെ ഇപ്രകാരം വ്യാഖ്യാനിച്ചു, ഇബ്‌നു അബ്ബാസിന്റെ റിപ്പോർട്ടിലുണ്ട്: ഇത് ബഹുദൈവാരാധകരുടെ പെരുന്നാളുകളാണെന്ന് ".


അബ്ദുല്ലാഹിബ്നു ഉമർ

 رضي الله عنه 

നിവേദനം:


حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، حَدَّثَنَا أَبُو النَّضْرِ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ ثَابِتٍ، حَدَّثَنَا حَسَّانُ بْنُ عَطِيَّةَ، عَنْ أَبِي مُنِيبٍ الْجُرَشِيِّ، عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ‏"‏ ‏.‏



നബി 

صلى الله عليه وسلم

 പറഞ്ഞു:

" ഒരു ജനതയെ അനുകരിക്കുന്നവൻ, അവരിൽ പെട്ടവനാണ് ".


(4031سنن أبي داود كتاب اللباس باب في لبس الشهرة

2831 المحدث الألباني خلاصة حكم المحدث صحيح في صحيح الجامع).


നബി صلى الله عليه وسلم പറഞ്ഞു:


«خالفوا المشركين» متفق عليه


" സത്യനിഷേധികളിൽ നിന്ന് വ്യത്യസ്തരാവുക" [അൽ-ബുഖാരി, മുസ്ലീം]


അല്ലാഹുവിന്റെ ദൂതൻ


 صلى الله عليه وسلم

 പറഞ്ഞു:

 


«لتتبعن سنن من كان قبلكم، شبرا بشبر وذراعا بذراع، حتى لو دخلوا جحر ضب تبعتموهم. قلنا: يا رسول الله، اليهود والنصارى؟ قال: فمن» متفق عليه


“നിങ്ങൾ [മുസ്‌ലിംകൾ] [ഭാവിയിൽ] നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന [അവിശ്വാസ] സമൂഹങ്ങളുടെ ചര്യകൾ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്തുടരും; അവർ പല്ലിയുടെ ദ്വാരത്തിൽ പ്രവേശിച്ചാലും നിങ്ങൾ അവരെ പിന്തുടരും.

സഹാബികൾ ചോദിച്ചു: ജൂത കൃസ്ത്യാനികളെയാണോ ഉദ്ദേശിച്ചത്? അവിടുന്നരുളി: പിന്നെയാര്?!

 [അൽ-ബുഖാരിയും മുസ്ലിമും].



അനിസ്ലാമിക ആഘോഷങ്ങളിൽ ശിർക്കില്ലാത്തവയിലും പങ്കെടുക്കാൻ പാടില്ല.


«كان لأهل الجاهلية يومان في كل سنة يلعبون فيها فلما قدم النبي صلى الله عليه وسلم المدينة، قال: كان لكم يومان تلعبون فيهما، وقد أبدلكم الله بهما خيرا منهما، يوم الفطر، ويوم الأضحى» رواه الإمام أحمد والنسائي وغيرهم، وصححه الألباني


ആശയം:

മദീനയിലെ ജാഹിലിയത്തിലെ ആളുകൾക്ക് വർഷത്തിൽ പ്രത്യേകമായ രണ്ട്  ദിവസങ്ങൾ ഉണ്ടായിരുന്നു, അവരതിനെ ആഘോഷിക്കുമായിരുന്നു. നബി صلى الله عليه وسلم മദീനത്ത് എത്തിയപ്പോൾ (അൻസാർ (മദീനയിലെ സഹാബികൾ) ഒരു നിശ്ചിത ദിവസം ആഘോഷിക്കുന്നത് കണ്ടു) അതേക്കുറിച്ച് പറഞ്ഞു:  " ഇല്ല! അല്ലാഹു നിങ്ങൾക്ക് രണ്ട് നല്ല ദിനങ്ങൾ പകരം വെച്ചിരിക്കുന്നു: അൽ-ഫിത്തർ ദിനവും (ചെറിയ പെരുന്നാൾ) അൽ-അദ്‌ഹാ ദിനവും (ബലി പെരുന്നാൾ).


[അൽ-അൽബാനി ആധികാരികമാക്കിയത്; അഹ്മദ്, അൻ-നസാഇ, തുടങ്ങിയവർ വിവരിച്ചത്].



ഈ രണ്ട് ദിവസങ്ങൾക്ക് പുറമേ, ജുമുഅ (വെള്ളിയാഴ്ച) ഒരു ഈദ് ദിനമാണ്. നബി صلى الله عليه وسلم പറഞ്ഞു: "അല്ലാഹു മുസ്ലീങ്ങൾക്ക് ഈദ് ആയി നിശ്ചയിച്ചിരിക്കുന്ന ദിവസമാണിത്." 


«إن هذا يوم جعله الله عيدا» صححه الألباني


[അൽ-അൽബാനി ആധികാരികമാക്കിയത്].

 

ഇതിൽ നിന്നും മുൻ ഹദീസിൽ നിന്നും, പണ്ഡിതന്മാർ എത്തിയ നിഗമനം, മുസ്‌ലിംകൾക്ക് മൂന്ന് ഈദ് ദിനങ്ങൾ മാത്രമേയുള്ളൂ, എല്ലാ വെള്ളിയാഴ്ചകളിലും ആഴ്ചതോറുമുള്ള ഈദ്, രണ്ട് വാർഷിക പെരുന്നാളുകൾ, അൽ-ഫിത്തർ, അൽ-അദ്‌ഹ എന്നിവ മാത്രമേയുള്ളൂ.


താഴെ ചില റിപ്പോർട്ടുകളിൽ ചില സഹാബികൾ അനിസ്ലാമിക ആഘോഷങ്ങളിലെ മാംസമല്ലാത്ത (അറുക്കാത്ത) ഭക്ഷണങ്ങൾ സ്വീകരിച്ചതായി ഇബ്നു തൈമിയ്യ رحمه الله ഇഖ്തിദാ സിറാത്തിൽ-മുസ്തഖിം 1/51-52 ൽ പറയുന്നു:



قال شيخ الإسلام ابن تيمية رحمه الله : " وأما قبول الهدية منهم يوم عيدهم فقد قدمنا عن علي بن أبي طالب رضي الله عنه أنه أتي بهدية النيروز فقبلها .


മുഹമ്മദ് ഇബ്‌നു സീരീൻ رحمه الله സഹാബിയായ അലി رضي الله عنه യിൽ നിന്ന് വിവരണം കേൾക്കാത്തതിനാൽ ഈ റിപ്പോർട്ടിന്റെ  പരമ്പര മുറിഞ്ഞതാണ്. ഉസ്മാന്റെ رضي الله عنه ഖിലാഫത്ത് രണ്ട് വർഷം ബാക്കിയിരിക്കെയാണ് ഇബ്നു സീരീൻ ജനിച്ചത്.


وروى ابن أبي شيبة .. أن امرأة سألت عائشة قالت إن لنا أظآرا [جمع ظئر ، وهي المرضع] من المجوس ، وإنه يكون لهم العيد فيهدون لنا فقالت : أما ما ذبح لذلك اليوم فلا تأكلوا ، ولكن كلوا من أشجارهم .


ഇതിലെ റിപ്പോർട്ടർമാർ വിമർശിക്കപ്പെട്ടവരാണ്.റിപ്പോർട്ടർമാരെ കുറിച്ച്:

(തഹ്ദീബ് അൽ-കമാൽ 23/329, ഇബ്നു ഹിബ്ബാന്റെ "കിതാബ് അൽ-മജ്റൂഹീൻ" 2/219) യിൽ വായിക്കാം إن شاء الله.


و.. عن أبي برزة أنه كان له سكان مجوس فكانوا يهدون له في النيروز والمهرجان ، فكان يقول لأهله : ما كان من فاكهة فكلوه ، وما كان من غير ذلك فردوه .



അബു ബർസയുടെ رضي الله عنه വിവരണത്തെ സംബന്ധിച്ചിടത്തോളം, ഇതിന്റെ സനദിൽ, അബു ബർസയുടെ സ്ത്രീ സേവകയായ ഉമ്മുൽ-ഹുസൈൻ ഇബ്‌നു ഹക്കീമുണ്ട്, അവർ അജ്ഞാതയാണ്, അതിനാൽ ഈ പരമ്പരയെ ആശ്രയിക്കാൻ കഴിയില്ല.


അത് കൊണ്ട് മുകളിലത്തെ റിപ്പോർട്ടുകൾ ദുർബലമാണ്.അത് കൊണ്ട് തെളിവിന് പറ്റില്ല.


കൂടാതെ, ഇബ്നു തൈമിയ്യ رحمه الله അതേ ഗ്രന്ഥത്തിൽ പറഞ്ഞു: “ഈ ആഘോഷത്തിന് പുറത്തുള്ള സാധാരണ ദൈനംദിന ആചാരങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു സമ്മാനം ഈ ആഘോഷ ദിനങ്ങളിൽ ആരെങ്കിലും മുസ്ലീങ്ങൾക്ക് നൽകിയാൽ, ആ സമ്മാനം സ്വീകരിക്കരുത് - പ്രത്യേകിച്ചും ആ സമ്മാനം അവരെ (അവരുടെ മതത്തിൽ) സാദൃശ്യപ്പെടാൻ സഹായിക്കുന്ന ഒന്നാണെങ്കിൽ. 

  ഉദാ: [ക്രിസ്തുവിന്റെ] ജന്മദിനത്തിൽ മെഴുക് സമ്മാനം പോലെ , അല്ലെങ്കിൽ മുട്ട, പാൽ, ആടുകൾ എന്നിവ വ്യാഴാഴ്ച [ക്രിസ്ത്യൻ നോമ്പ്] അവരുടെ നോമ്പിന്റെ അവസാനത്തിൽ, മുസ്‌ലിംകൾ ഈ ഉത്സവങ്ങളിൽ സമ്മാനങ്ങൾ നൽകരുത്, കാരണം ഇത് [മുസ്‌ലിംകളല്ലാത്തവരുടെ] ആഘോഷമാണ്, പ്രത്യേകിച്ചും നാം സൂചിപ്പിച്ചതുപോലെ ഇത് അവരോട് സാദൃശ്യപ്പെടാൻ സഹായിക്കുന്ന ഒന്നാണെങ്കിൽ. (ഇഖ്തിദാ സിറാത്തിൽ-മുസ്തഖിം -2/12).

ഓണം ബഹുദൈവ വിശ്വാസത്തിൽ അധിഷ്ഠിതമാണ്. അത് കൊണ്ട് മുസ്‌ലിംകൾക്ക് അത് ആഘോഷിക്കാനോ , ആശംസകൾ നേരാനോ പാടില്ല. 

ഓണം ദേശീയ ആഘോഷമാണ് എന്ന് പറയുന്നവർ ,ഓണം ആഘോഷിക്കാനും പൂക്കളമിടാനും കസവ് മുണ്ട് ധരിക്കാനും ഓണ സദ്ധ്യ ഉണ്ണാനും ഒരുങ്ങിനിൽക്കുന്ന മുസ്ലിം നാമധാരികളോട് എന്താണ് ഓണം എന്ന്  ഹൈന്ദവ പണ്ഡിതൻ തന്നെ പറയുന്നത് താഴെ കേൾക്കാം إن شاء الله 




അനിസ്ലാമിക ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ചിലർ പറയുന്നു:


''ഓണാഘോഷം സർക്കാർ തലത്തിൽ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചതാണ്  ,ആ അർത്ഥത്തിലേ അതിനെ കാണുന്നുള്ളൂ .. ഗവൻമെൻ്റ് കള്ള് വിറ്റും പിലിശ പ്രോത്സാഹിപ്പിച്ചും വരുമാനമുണ്ടാക്കിയാണ് ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കുന്നത്. ആ ശമ്പളവും ജോലിയും വേണ്ടെന്ന് വെക്കുമോ?".


സർക്കാർ തലത്തിൽ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചതാണെങ്കിലും, അല്ലാഹു നിരോധിച്ചു കഴിഞ്ഞാൽ, പിന്നെ അനുസരണം അല്ലാഹുവിനോടാണ്. അതിൽ ഏറ്റവും ഗൗരവമായത് ഓണം ബഹുദൈവാരാധനയുമായി ബന്ധപ്പെട്ടതാണ് എന്ന വസ്തുതയാണ്.


 അലി رضي الله عنه യിൽ നിന്ന് നബി صلى الله عليه وسلم പറഞ്ഞതായി നിവേദനം:


حَدَّثَنَا عَبْد اللَّهِ، حَدَّثَنَا عُبَيْدُ اللَّهِ بْنُ عُمَرَ الْقَوَارِيرِيُّ، حَدَّثَنَا ابْنُ مَهْدِيٍّ، عَنْ سُفْيَانَ، عَنْ زُبَيْدٍ، عَنْ سَعْدِ بْنِ عُبَيْدَةَ، عَنْ أَبِي عَبْدِ الرَّحْمَنِ السُّلَمِيِّ، عَنْ عَلِيٍّ، عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَا طَاعَةَ لِمَخْلُوقٍ فِي مَعْصِيَةِ اللَّهِ عَزَّ وَجَلَّ‏.‏



"അല്ലാഹുവിനോട് عَزَّ وَجَلَّ‏ അനുസരണക്കേട് കാണിച്ചു കൊണ്ട്, ഒരു സൃഷ്ടിയോടും അനുസരണമില്ല ".


(മുസ്നദ് അഹ്മദ് 1095).


മാത്രമല്ല സർക്കാർ ഓരോ വ്യക്തിയും നിർബന്ധമായും ആഘോഷിക്കണം എന്ന് കൽപിക്കുകയൊ, ആഘോഷിച്ചിട്ടില്ലെങ്കിൽ ശിക്ഷാനടപടികൾ ഉണ്ടാകും എന്നൊ പറഞ്ഞിട്ടില്ലല്ലോ. 


പിന്നെ നബി صلى الله عليه وسلم പലിശ ഇടപാട് നടത്തുന്ന ജൂതന്മാരുമായി ഇടപാടുകൾ നടത്തിയത്,  ഇസ്ലാമിൽ ഹലാലും ഹറാമും കൂടിക്കലർന്ന ധനം അനുവദനീയമാണ് എന്നത് കൊണ്ടാണ്. അത് കൊണ്ട് പൂർണമായും ഹറാമല്ലാത്തെടത്തോളം സർക്കാർ ജോലിയും ശമ്പളവും  അനുവദനീയമാണ്. 

ക്രിസ്തുമസും പുതുവർഷവും.

അല്ലാഹുവിന് ഒരു സന്താനം ഉണ്ട് എന്ന് വാദിക്കുന്ന ക്രിസ്ത്യാനികളോടുള്ള ശക്തമായ താക്കീത് ഖുർആനിൽ ഉണ്ട്. അല്ലാഹു പറഞ്ഞു:


وَقَالُوا۟ ٱتَّخَذَ ٱلرَّحْمَـٰنُ وَلَدًا 


" അവര്‍ (ക്രിസ്ത്യാനികൾ) പറയുന്നു: 'പരമകാരുണികനായുള്ളവന്‍ [അല്ലാഹു] സന്താനം സ്വീകരിച്ചിരിക്കുന്നു' എന്നു!


لَّقَدْ جِئْتُمْ شَيْـًٔا إِدًّا


(ഹേ, ഇതു പറയുന്ന ക്രിസ്ത്യാനികളെ!) തീര്‍ച്ചയായും നിങ്ങള്‍ ഘോരമായ ഒരു കാര്യം ചെയ്തിരിക്കയാണു!-


تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا 


അതുനിമിത്തം, ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, മലകള്‍ (പൊട്ടിത്തകര്‍ന്നു)വീഴുകയും ചെയ്യാറാകുന്നു.


أَن دَعَوْا۟ لِلرَّحْمَـٰنِ وَلَدًا 


(അതെ) പരമകാരുണികനായുള്ളവനു സന്താനം (ഉണ്ടെന്നു) അവര്‍ വാദിച്ചതിനാല്‍! [അത്രയും ഗൗരവമേറിയതത്രെ, ആ വാദം.]


وَمَا يَنۢبَغِى لِلرَّحْمَـٰنِ أَن يَتَّخِذَ وَلَدًا


സന്താനത്തെ സ്വീകരിക്കുക എന്നതു പരമകാരുണികനായുള്ളവനു യുക്തമായിരിക്കയില്ല ".


(19:88-92).


അത് കൊണ്ട് അല്ലാഹുവിന് ഒരു സന്താനം ഉണ്ട് എന്ന് വാദിക്കുന്നവരോട് ,  അതിന്റെ ജന്മദിനം ആഘോഷിക്കുന്നതിന് ഒരു മുസ്ലിം ആശംസ നേരുകയോ? ഒരിക്കലും പാടില്ല. ഹറാമാണ്, അവിശ്യാസമാണ് എന്ന് പണ്ടിതന്മാർ പറഞ്ഞിട്ടുണ്ട്.


ചിലർ മദീന മസ്ജിദുന്നബവിയിൽ, നബി صلى الله عليه وسلم , ക്രിസ്ത്യാനികൾക്ക് അവരുടെ ആരാധനകൾ നിർവഹിക്കാൻ സൗകര്യപ്പെടുത്തി എന്ന് പറയുന്ന റിപ്പോർട്ട് തെളിവായി എടുക്കാറുണ്ട്.

എന്നാൽ ഹാഫിള് ഇബ്നു റജബ് അൽ ഹന്ബലീ رحمه الله പറഞ്ഞത്, ഇത്  പരമ്പര
മുറിഞ്ഞ ദുർബലമായ റിപ്പോർട്ട് എന്നാണ്.

الحافظ ابن رجب الحنبلي:
هذا مُنْقَطِعٌ ضعيف

فتح الباري لابن رجب الحنبلي ج3 ص244، ط مكتبة الغرباء الأثرية

അത് കൊണ്ട് മദീന മസ്ജിദുന്നബവിയിൽ നബി صلى الله عليه وسلم ക്രിസ്ത്യാനികൾക്ക് അവരുടെ ആരാധനകൾ നിർവഹിക്കാൻ സൗകര്യപ്പെടുത്തിയ സംഭവം നടന്നിട്ടില്ല. തൗഹീദ് മാത്രം നിർവഹിക്കാൻ സ്ഥാപിച്ച മസ്ജിദിൽ പ്രവാചകൻ صلى الله عليه وسلم ഒരിക്കലും ശിർക്ക് അനുവദിക്കില്ല എന്നത് ഏതൊരു മദ്രസ കുട്ടിക്കും അറിയുന്ന കാര്യമാണ്.

അബ്ദല്ലാഹ് ഇബ്‌നു അംറിൽ നിന്നുള്ള ഒരു ജയ്യിദ് ഇസ്‌നാദിലൂടെ അൽ-ബൈഹഖി വിവരിച്ചു:

“അറബികളല്ലാത്തവരുടെ നാട്ടിൽ താമസിക്കുകയും അവരുടെ പുതുവർഷവും ഉത്സവവും ആഘോഷിക്കുകയും ആ അവസ്ഥയിൽ മരിക്കുന്നതുവരെ അവരെ അനുകരിക്കുകയും ചെയ്യുന്നവൻ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവരോടൊപ്പം ഒരുമിച്ചു കൂട്ടപ്പടും. (അഹ്‌കാം അഹ്‌ൽ-ദിമ്മ, 1/723-724).

മദീനയിലെ ജാഹിലിയത്തിലെ ആളുകൾക്ക് വർഷത്തിൽ പ്രത്യേകമായ രണ്ട് ദിവസങ്ങൾ ഉണ്ടായിരുന്നു, അവരതിനെ ആഘോഷിക്കുമായിരുന്നു എന്ന റിപ്പോർട്ട് മുകളിൽ വായിച്ചല്ലൊ.

അത് കൊണ്ട് പുതുവർഷം ആശംസിക്കുന്നതും ആഘോഷിക്കുന്നതും അനുവദനീയമല്ല.


ഇതിനർത്ഥം അമുസ്‌ലിംകളോട് മോശമായതും, ദുഷിച്ചതുമായ പെരുമാറ്റം ആവാം എന്നല്ല. അവരോട് കരുണ കാണിക്കുകയും, നല്ല രീതിയിൽ വർത്തിക്കുകയും, ഇടപാടുകളിലാവുകയും ചെയ്യാം.


ഇന്ത്യയിൽ  മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിയുടെ അവകാശമാണ്. അതൊരിക്കലും മാനുഷികമായ ബന്ധങ്ങൾക്ക് ഭംഗം വരുത്തുകയില്ല.


താഴെ ലിങ്കിൽ അമുസ്‌ലിംകളോടുള്ള സമീപനത്തെ കുറിച്ച് വിശദമായി വായിക്കാം


إن شاء الله

അൽ ബറാഅ് (البراء) - ബന്ധവിച്ഛേദനം

http://www.salaf.in/2022/10/blog-post_71.html?m=1


താഴെ ലിങ്കും വായിക്കുക

إن شاء الله

അമുസ്ലിംകൾ അവരുടെ ആഘോഷ ദിവസങ്ങളിൽ നമ്മുക്ക് ആശംസ നേർന്നാൽ, ഭക്ഷണം തന്നാൽ നാം എന്ത് പറയണം?


https://www.salaf.in/2023/08/blog-post_25.html?m=1

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.