അമുസ്ലിംകൾ അവരുടെ ആഘോഷ ദിവസങ്ങളിൽ നമ്മുക്ക് ആശംസ നേർന്നാൽ, ഭക്ഷണം തന്നാൽ നാം എന്ത് പറയണം?

അമുസ്ലിംകൾ അവരുടെ ആഘോഷ ദിവസങ്ങളിൽ നമ്മുക്ക് ആശംസ നേർന്നാൽ, ഭക്ഷണം തന്നാൽ നാം എന്ത് പറയണം?

ഷെയ്ഖ് അബൂ ഖദീജ حفظه الله പറഞ്ഞു:

{ ഒരു മുസ്ലിമിനെ "ക്രിസ്മസ് ആശംസകൾ" അല്ലെങ്കിൽ "പുതുവത്സരാശംസകൾ" എന്ന വാക്കുകൾ ഉപയോഗിച്ച് അഭിനന്ദിക്കുന്ന ഒരു സാഹചര്യം ഉണ്ടാകുമ്പോൾ, അയാൾ അല്ലെങ്കിൽ അവൾ "നല്ല ദിനം", "സുപ്രഭാതം" അല്ലെങ്കിൽ "ഗുഡ് ഈവനിംഗ്" എന്ന് പ്രതികരിക്കണം, തുടർന്ന്, "ക്രിസ്മസ് എന്റെ മതപരമായ ആഘോഷമല്ല, ഞാനൊരു മുസ്ലീമാണ്"എന്ന്  ലളിതമായി പ്രതികരിക്കണം }.

ഷെയ്ഖ് സയീദ് റാണ حفظه الله പറഞ്ഞു:

" ഓണത്തിന് ഭക്ഷണം തന്നാൽ, ക്ഷമിക്കണം, ഇത് എന്റെ മതത്തിന് എതിരാണ്, എനിക്ക് ഇത് എടുക്കാൻ കഴിയില്ല , അല്ലെങ്കിൽ പറയണം , എനിക്ക് ഈ സമ്മാനം എടുക്കാൻ കഴിയില്ല, പക്ഷേ ഉത്സവത്തിന് പുറത്ത് നിങ്ങൾ എനിക്ക് ഒരു സമ്മാനം തരൂ, ഞാൻ അത് സ്വീകരിക്കും, എനിക്ക് അതിൽ ഒരു പ്രശ്നവുമില്ല, അവനോട് ദയയും സൗമ്യതയും പുലർത്തുക ".

മലക്ക് പോകാൻ മാലയിട്ടാൽ പിന്നെ ഒരു മുസ്ലിമിന്റെയോ, ക്രിസ്ത്യാനിയുടെയൊ ഭക്ഷണം അവർ ശുദ്ധിയായൊ എന്ന് ഉറപ്പാക്കാതെ അവർക്ക് കഴിക്കാൻ പാടില്ലാത്തത് കൊണ്ടും , മാംസാഹാരം കഴിക്കാൻ പാടില്ലാത്തത് കൊണ്ടും , അവർ കഴിക്കാറില്ല, അത് കൊണ്ട് അവർ സ്വയം പാചകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കാറുള്ളു (അവരുടെ മത നിയമങ്ങൾ ക്യത്യമായി പിൻപറ്റുന്നവർ), ഇത് അവരുടെ മത നിയമമാണ് എന്ന് അവർ പറയുന്നത് മതസൗഹാർദ്ദത്തിന് എതിരല്ല എന്നത് പോലെ തന്നെ, നമുക്കും അവരുടെ ആഘോഷ ദിവസങ്ങളിൽ മാത്രം അവർ തരുന്ന ഭക്ഷണം കഴിക്കാൻ പാടില്ല, ആശംസ നേരാൻ പാടില്ല, എന്നത് ഇസ്ലാമിക നിയമമാണ് എന്ന് പറയുന്നതും മതസൗഹാർദ്ദത്തിന് എതിരല്ല. തീവ്രവാദമല്ല.

അമുസ്ലിംകളുടെ ആഘോഷ ദിവസങ്ങളിൽ  ആശംസ നേരലും, ഭക്ഷണം കഴിക്കലും, പങ്കെടുക്കലും നിഷിദ്ധമാണ് എന്ന് മുസ്ലിം പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

പണ്ഡിതന്മാരുടെ സ്ഥിരം സമിതി (അൽ-ലജ്‌നഹ് അദ്-ദാഇമ), ശൈഖ് ഇബ്‌നു ബാസ്, ശൈഖ് അബ്ദുറസാഖ് അഫീഫി എന്നിവർ പ്രസ്താവിച്ചു: “യഹൂദന്മാരും ക്രിസ്ത്യാനികളും വിഗ്രഹാരാധകരും, [പ്രത്യേകിച്ച്] അവരുടെ ആഘോഷ ദിവസങ്ങൾക്ക് തയ്യാറാക്കിയത് കഴിക്കുന്നത് മുസ്‌ലിമിന് അനുവദനീയമല്ല-   അവരുടെ മതചിഹ്നങ്ങൾ പ്രകടമാക്കുന്നതും, അവരുടെ പുത്തൻ ആചാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും, അവയോട് സഹകരിക്കുന്നതും, അവരുടെ ആഘോഷങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നതും,  ആ ആഘോഷങ്ങളുടെ ആഘോഷത്തിൽ അവരിൽ നിന്ന് ഒരു സമ്മാനം സ്വീകരിക്കുന്നതും മുസ്ലീങ്ങൾക്ക് അനുവദനീയമല്ല. ഇത് ആത്യന്തികമായി അവരുടെ ഉത്സവങ്ങൾ നമ്മുടെ സ്വന്തം ഉത്സവങ്ങളായി ഏറ്റെടുക്കുന്നതിലേക്ക് നയിച്ചേക്കാം..." (22/398-398, ഫത്വ നമ്പർ. 2882).

ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു:

“അമുസ്‌ലിംകളെ അവരുടെ ക്രിസ്മസ് ആഘോഷങ്ങളിലോ മറ്റ് മതപരമായ ആഘോഷങ്ങളിലോ അഭിനന്ദിക്കുന്നത് ഇബ്‌നു അൽ-ഖയ്യിം തന്റെ പുസ്തകമായ അഹ്‌കാം അഹ്‌ലിദ്-ദിമ്മയിൽ ഉദ്ധരിച്ച ഏകോപിച്ച അഭിപ്രായത്തിലൂടെ നിരോധിച്ചിരിക്കുന്നു…(മജ്മു ഫതാവ 3/45-46 സംക്ഷിപ്‌തമാക്കിയത്).

ചിലർ പറയുന്നു, നമുക്ക് യേശു ക്രിസ്തു ദൈവമാണെന്നോ, രാമൻ ദൈവമാണെന്നൊയുള്ള വിശ്വാസമില്ലെങ്കിൽ, അവരുടെ ആഘോഷ ദിനങ്ങളിൽ അവരുടെ ഭക്ഷണം കഴിക്കാം എന്ന്.

എന്നാൽ, അമുസ്ലിംകളുടെ ആഘോഷ ദിനങ്ങളിൽ അവരുടെ ഭക്ഷണം കഴിക്കൽ,  ഇസ്ലാമിക വിശ്വാസത്തിനെതിരായ , അവരുടെ  ആഘോഷത്തോട് സഹകരിക്കലാണ്. ഇത് ആഘോഷമല്ലാത്ത ദിവസങ്ങളിൽ അവരുടെ ഭക്ഷണം കഴിക്കുന്നതിനൊ, അവരുടെ ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നതിനൊ സമമല്ല.

അമുസ്ലിംകളുടെ ആഘോഷങ്ങൾ ഇസ്ലാമിക വിശ്വാസത്തിനെതിരായത് കൊണ്ട് അവ പാപകരമാണ്. അത് കൊണ്ട് അവരുടെ ആഘോഷ ദിനങ്ങളിൽ അവരുടെ ഭക്ഷണം കഴിക്കൽ പാപത്തിൽ സഹകരിക്കലാണ്. പാപത്തിൽ സഹകരിക്കരുത് എന്ന് അല്ലാഹു താക്കീത് നൽകിയിട്ടുണ്ട്.

അല്ലാഹു പറഞ്ഞു:

 ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ

" പാപത്തിലും, അതിക്രമത്തിലും നിങ്ങള്‍ പരസ്പരം സഹകരിക്കരുത്. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു ശിക്ഷാ നടപടി കഠിനമായുള്ളവനാണ് ".

(5:3).

അത് കൊണ്ട് നമുക്ക് യേശു ക്രിസ്തു ദൈവമാണെന്നോ, രാമൻ ദൈവമാണെന്നൊയുള്ള വിശ്വാസമില്ലെങ്കിൽ, അവരുടെ ആഘോഷ ദിനങ്ങളിൽ അവരുടെ ഭക്ഷണം കഴിക്കാം എന്ന വാദം ശരിയല്ല.

ചിലർ ഉമർ رضي الله عنه ക്രിസ്ത്യൻ പള്ളിയിൽ നിസ്കരിക്കുമായിരുന്നു, മുസ്‌ലിംകൾ അത് അവരുടെ മസ്ജിദ് ആക്കി മാറ്റും എന്ന് ഭയപ്പെട്ടത് കൊണ്ട് നിസ്കരിച്ചില്ല എന്ന റിപ്പോർട്ട്, ആഘോഷങ്ങളിൽ പങ്കെടുക്കാൻ തെളിവായി ഉദ്ധരിക്കാറുണ്ട്. എന്നാൽ ഇത് ചരിത്ര ഗ്രന്ഥങ്ങളിൽ കാണുന്ന പരമ്പര ഇല്ലാത്ത റിപ്പോർട്ടാണ്. അത് കൊണ്ട് ദുർബലമാണ്. ഉമർ رضي الله عنه വിൽ നിന്ന് തന്നെ സഹീഹായി വന്ന റിപ്പോർട്ട് താഴെ:

ഉമർ رضي الله عنه പറഞ്ഞു: 

أن عمر رضي الله عنه قال: "إنا لا ندخل كنائسكم من أجل التماثيل التي فيها الصور"

وكان ابن عباس يصلي في البيعة إلا بيعة فيها تماثيل.

"നിങ്ങളുടെ പള്ളികളിലെ  ചിത്രങ്ങളുള്ള  പ്രതിമകൾ കാരണം ഞങ്ങൾ അവിടെ പ്രവേശിക്കുന്നില്ല.ഇബ്‌നു അബ്ബാസ് പ്രതിമകളൊന്നും ഇല്ലാത്ത പള്ളിയിൽ നിസ്കരിക്കാറുണ്ടായിരുന്നു. 

(ബുഖാരി

 باب الصلاة في البيعة

كتاب الصلاة ).

ഇവിടെ ഉമർ رضي الله عنه ഞങ്ങൾ എന്ന് പറഞ്ഞു. ഞങ്ങൾ എന്ന് പറഞ്ഞാൽ സഹാബികൾ رضي الله عنهم മുഴുവനുമാണ്. അത് കൊണ്ട് ഇതിൽ സഹാബത്തിന്റെ ഏകോപനമുണ്ട്.


ഇബ്‌നു അബ്ബാസ് رضي الله عنه പ്രതിമകളൊന്നും ഇല്ലാത്ത പള്ളിയിൽ നിസ്കരിക്കാറുണ്ടായിരുന്നു. അപ്പോൾ മൂകളിൽ പരാമർശിച്ച ചരിത്ര ഗ്രന്ഥങ്ങളിൽ കാണുന്ന ഉമർ رضي الله عنه വിന്റെ നിസ്കരിക്കുമായിരുന്നു എന്ന റിപ്പോർട്ട് സ്വഹീഹാണെങ്കിൽ,  അത് പ്രതിമകളൊന്നും ഇല്ലാത്ത പള്ളിയാണ്. കാരണം പ്രതിമകളുള്ള പള്ളിയിൽ ഒരു സഹാബിയും പ്രവേശിക്കാറില്ല എന്ന് ഉമർ رضي الله عنه  സ്വഹീഹായി വന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു അമുസ്ലിമിനെ സഹായിക്കുന്നതിനും, രോഗം വന്നാൽ പരിചരിക്കുന്നതിനും, കച്ചവട ഇടപാടുകൾ നടത്തുന്നതിനും, കരുണയും , ദയയും കാണിക്കുന്നതിനൊന്നും ഇസ്ലാം എതിരല്ല.

കൂടുതൽ താഴെ ലിങ്കിൽ വായിക്കാം إن شاء الله

http://www.salaf.in/2022/10/blog-post_71.html?m=1

താഴെ ലിങ്കും വായിക്കുക إن شاء الله 

http://www.salaf.in/2022/12/blog-post_20.html?m=1

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.