തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.
അവരുടെ ഗ്രന്ഥങ്ങളിലെ പിഴച്ച വിശ്വാസങ്ങൾ.
അവരുടെ ഗ്രന്ഥങ്ങളിൽ പിഴച്ച വിശ്വാസങ്ങൾ ഉണ്ട് എന്നത് സൂചിപ്പിക്കുന്നത് അവരുടെ പണ്ടിതന്മാർക്ക് ആ വിശ്വാസങ്ങൾ ഉണ്ട് എന്നതാണ്. അവരുടെ ലോക പ്രശസ്തമായ ഗ്രന്ഥം ഫദായിൽ അൽ-അഅ്മാൽ ( അമലുകളുടെ മഹത്വങ്ങൾ) ലോകത്തിലെ മിക്ക ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട് എന്നത് വ്യക്തമാക്കുന്നത് ആഗോള തലത്തിൽ ഇവരുടെ പണ്ടിതന്മാർക്ക് പിഴച്ച വിശ്വാസങ്ങൾ ഉണ്ട് എന്ന വസ്തുതയാണ്.
സദഖയുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ നിന്ന്:
" ഞാൻ ഏതൊന്നായിരിക്കുന്നുവോ അത് നീ തന്നെയാണ്. ഞാനും നീയും എന്നതു തന്നെ (ഒരു നിലയിലുള്ള) ശിർക്കിന്റെ ഉളളിൽ ശിർക്കാണ് .
أستغفر الله أستغفر الله لا حول ولا قوة إلا بالله
ഇനി പറയാൻ കഴിവില്ല എന്നതിനെ സ്വീകരിക്കേണമേ വസ്സലാം ".
(സദഖയുടെ മഹത്വങ്ങൾ - പേജ് 683, പരിഭാഷകൻ ഈ. മുഹമ്മദ് അബ്ദുൽഖാദിർ മൗലവി, പുലിപ്പാറ).
ഇത് എല്ലാം അല്ലാഹു ആണ് എന്ന വിശ്വാസമാണ്. ഇത് അദ്വൈത വാദമാണ്. വഹ്ദതുൽ വുജൂദ്.
കൂടുതൽ താഴെ ഷെയ്ഖ് അബൂ ഖദീജ حفظه الله യുടെ ലേഖനത്തിൽ നിന്ന് വായിക്കാം:
ചോദ്യം: "തബ്ലീഗി ജമാഅത്തിന്റെ പ്രധാന തെറ്റുകൾ എന്തൊക്കെയാണ്? ഖബറാരാധനയും മറ്റ് ബിദ്അത്തുകളും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അവർ അവകാശപ്പെടുന്നു. പിന്നെ എങ്ങനെയാണ് അവർ പ്രബോധനത്തിന്റെ ലക്ഷ്യത്തിനായി ജനങ്ങളിലേക്ക് പോകുന്നത് തെറ്റാകുന്നത്?
ഉത്തരം:
ജമാഅത്ത് തബ്‌ലീഗ് ദിയോബന്ദി ചിസ്തി-സൂഫിയായ മുഹമ്മദ് ഇല്യാസ് അൽ-കന്ദഹ്‌ലവിയാണ് സ്ഥാപിച്ചത്.[ജമാഅത്ത് തബ്‌ലീഗിനെ കുറിച്ചുള്ള മികച്ച ചർച്ചക്ക് അൽ-ഖൗലുൽ-ബാലിഗ് ഫി അത്തഹ്ദിർ മിൻ ജമാഅത്ത് അത്തബ്‌ലീഗ്, ഷെയ്ഖ് ഹമൂദ് അത്-തുവൈജരി (മരണം 1413 ഹിജ്റ) വായിക്കുക. ]
മാതുരിദി വിശ്വാസം (താഴെ ലേഖനത്തിന് ശേഷം വായിക്കാം) ദിയോബന്ദി വീക്ഷണരീതി, സൂഫി മിസ്റ്റിസിസം എന്നിവയിലായിരുന്നു അദ്ദേഹത്തിന്റെ ശിക്ഷണം. [സൂഫിസത്തിന്റെ തിരഞ്ഞെടുത്ത നാല് വഴികൾ - ചിസ്തിയ, ഖദിരിയ, സഹവർദിയ്യ, നഖ്ശബന്ദിയ്യ -പിന്തുടരാൻ അമീറിനോട് കൂറ് പ്രതിജ്ഞയെടുക്കുന്നവരാണ് തബ്ലീഗുകാർ:അത്-തുവൈജിരി, പേജ് 8-11 കാണുക.]
തബ്ലീഗി ജമാഅത്ത് ഇത് സ്ഥിരീകരിക്കുന്നു, അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഇത് എഴുതിയിട്ടുണ്ട്. ആദ്യത്തെ മൂന്ന് തലമുറകളിൽ നിന്ന് മുഹമ്മദ് ഇല്യാസ് തന്റെ വിശ്വാസത്തിലും രീതിശാസ്ത്രത്തിലും വ്യതിചലിച്ചു. 1885 ൽ ജനിച്ച അദ്ദേഹം രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ 1945 ൽ മരിച്ചു. ഹനഫി ദയൂബന്ദി പ്രസ്ഥാനത്തോട് തികഞ്ഞ വിശ്വസ്തനായിരുന്ന അദ്ദേഹം, ഒരു സ്വപ്നത്തെ അടിസ്ഥാനമാക്കി ജമാഅത്ത് തബ്ലീഗ് സ്ഥാപിച്ചു.
ദിയോബന്ദി [വിശ്വാസത്തിൽ കടുംപിടുത്തരായ മാതുരിദികൾ, ഫിഖ്ഹിലെ ഹനഫികൾ ( ബാഹ്യമായ ആരാധനകൾ),ആരാധനയിൽ സൂഫികൾ, നിഗൂഢമായ ശിഷ്യ-ശൈഖ് ബന്ധങ്ങളുള്ളവർ] പ്രസ്ഥാനം 1867 ൽ സ്ഥാപിതമായ ഒരു ഉറച്ച ഹനഫി, സൂഫി വിദ്യാലയമാണ്- അവർ ബിദ്അത്തിന്റെ ആളുകൾ ആണ് , പിഴച്ച എഴുപത്തിരണ്ട് വിഭാഗങ്ങളിൽ നിന്നുള്ളവർ.
![]() | |||
|
മുഹമ്മദ് ഇല്യാസ്, റഷീദ് അഹ്മദ് അൽ-കങ്കൂഹിക്ക് (മരണം 1905) സൂഫിസത്തോടുള്ള കൂറ് പ്രതിജ്ഞ നൽകി.
പ്രശസ്ത ദിയോബന്ദി സൈദ്ധാന്തികനായ അഷ്‌റഫ് അലി താനവിയിൽ നിന്ന് (മരണം 1943 ) മതത്തിന്റെ ചില അറിവുകൾ അദ്ദേഹം സ്വീകരിച്ചു.
മുഹമ്മദ് ഇല്യാസ് സ്വപ്നം കണ്ടിരുന്നു, ആ സ്വപ്നത്തിൽ, തബ്ലീഗി ജമാഅത്തിന്റെ പാത അദ്ദേഹത്തിന് തീരുമാനിക്കപ്പെട്ടു.
ഖുർആനിലും സുന്നത്തിലും അടിസ്ഥാനമില്ലാത്ത ഖബറുകളിലും നിഗൂഢ ആചാരങ്ങളിലും സൂഫികൾ എല്ലായിടത്തും വലിയ ഊന്നൽ നൽകുന്നു.
ജമാഅത്ത്-തബ്ലീഗും ദിയോബന്ദികളും തങ്ങളുടെ നേതാക്കളുടെ ഖബറിടങ്ങളെ ആരാധിക്കുന്നുവെന്നും വിവിധ സൂഫി രീതികൾ പാലിച്ചുകൊണ്ട് മരണപ്പെട്ടവരിൽ നിന്ന് അവർ മധ്യസ്ഥത തേടുന്നുവെന്നും അറിയപ്പെട്ടതാണ്.
ഇന്ത്യയിലെ ഡൽഹിയിലെ സംഘടനയുടെ ആസ്ഥാനമായ നിസാമുദ്ദീൻ മസ്ജിദിൽ മുഹമ്മദ് ഇല്യാസിനെ തന്നെ ഖബറടക്കം ചെയ്തിട്ടുണ്ട് (മുകളിൽ ചിത്രം).
നിസ്കാര സ്ഥലത്തിന്റെ പിൻവശത്തെ സ്തംഭത്തിന് പിന്നിൽ മസ്ജിദ് സമുച്ചയത്തിനുള്ളിൽ നാല് ഖബറുകൾ ഉണ്ട് .തബ്ലീഗി വിഭാഗത്തിന്റെ ഭാഗമായ പലരും, പ്രത്യേകിച്ച് അതിന്റെ അറബ് അംഗങ്ങൾ ഈ വസ്തുത നിഷേധിക്കുന്നു.
മസ്ജിദിനുള്ളിൽ ഖബ്ർ സ്ഥാപിക്കുകയോ ഖബ്റിനു മുകളിൽ മസ്ജിദ് പണിയുകയോ ചെയ്യുന്നത് തീർച്ചയായും ശിർക്കിലേക്കുള്ള വഴിയാണ്.
അപ്പോൾ അവർ ഖബ്റുകളുടെ കാര്യത്തിൽ പെരുപ്പിച്ചു കാണിക്കുന്നില്ലെന്ന് എങ്ങനെ പറയാനാകും? പ്രവാചകൻ صلى الله عليه وسلم പ്രസ്താവിച്ചു, "നിങ്ങൾക്ക് മുമ്പ് വന്നവർ തങ്ങളുടെ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും ഖബ്റുകൾ ആരാധനാലയങ്ങളാക്കിയിരുന്നു, അതിനാൽ ഖബ്റുകളെ ആരാധനാലയങ്ങളാക്കരുത്. തീർച്ചയായും ഞാൻ നിങ്ങളെ അതിൽ നിന്ന് വിലക്കുന്നു. [സഹീഹ് മുസ്ലീം.]
അദ്ദേഹം صلى الله عليه وسلم ഇങ്ങനെയും പറഞ്ഞു, "അവരിൽ നിന്നുള്ള ഒരു സൽകർമ്മിയോ, ഭക്തനായ ഒരു ദാസനോ മരിക്കുമ്പോൾ, അവർ അവന്റെ ഖബറിനു മുകളിൽ ഒരു ആരാധനാലയം പണിയുകയും അതിൽ ഈ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്യും. അവർ അല്ലാഹുവിന്റെ അടുക്കൽ സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവരാകുന്നു. [ബുഖാരി 427, മുസ്‌ലിം 528] അദ്ദേഹം صلى الله عليه وسلم പറഞ്ഞു, “തീർച്ചയായും മനുഷ്യരിൽ ഏറ്റവും ദുഷ്ടൻ അന്തിമ സമയം എത്തുമ്പോൾ ജീവിച്ചിരിക്കുന്നവർ ഖബ്റുകളെ ആരാധനാലയങ്ങളാക്കി മാറ്റുന്നവരായിരിക്കും.”
[അബു ഹാതിം റിപ്പോർട്ട് ചെയ്തത്, അഹ്മദ് 1/405 (38844), അൽ-അൽബാനി ഇൻ തഹ്ദിർ അസ്-സാജിദ്, പേ. 23, ഇത് സഹീഹാണ്]
ഖബ്റുകളെ മസ്ജിദുകളായും ആരാധനാലയങ്ങളായും എടുക്കുന്നത് വിലക്കുന്നുവെന്ന് ഈ റിപ്പോർട്ടുകൾ തെളിയിക്കുന്നു. മസ്ജിദ് പണിതതിന് ശേഷം ഖബ്റിടം മസ്ജിദിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നോ, മസ്ജിദ് ഖബ്റുകളുടെ ഇടയിലാണോ അതിനു മുകളിലാണോ നിർമ്മിച്ചതെന്നോ പരിഗണിക്കാതെയാണിത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതൊന്നും അനുവദനീയമല്ല. തബ്ലീഗി ജമാഅത്ത് വിഭാഗത്തിന് മുഹമ്മദ് സക്കറിയ അൽ-കന്ദഹ്‌ലാവി രചിച്ച ഫദാഇൽ അൽ-അമൽ എന്ന പേരിൽ ഒരു ഉറവിട റഫറൻസ് പുസ്തകമുണ്ട്. വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന പ്രസിദ്ധവും വ്യാപകവുമായ പുസ്തകമാണിത്. കൂടാതെ ഇത് ഇംഗ്ലീഷിൽ ലഭ്യമാണ്. വ്യാജ വിവരണങ്ങൾ, സൂഫി മിസ്റ്റിസിസത്തിന്റെ കള്ള കഥകൾ, ഖബറുകളെ ആരാധിക്കൽ, പുത്തൻ ദിക്ർ ആരാധനകൾ എന്നിവയാൽ ഈ പുസ്തകം നിറഞ്ഞിരിക്കുന്നു. ഈ കഥകളിൽ പലതും ബഹുദൈവത്വത്തിന്റെയും അവിശ്വാസത്തിന്റെയും തലത്തിലേക്ക് എത്തുന്നു!.
ഉദാഹരണത്തിന് ഫദാഇൽ അദ്-ദുറൂദ് [ഇംഗ്ലീഷിൽ, മൗലാന ഇർഫാൻ അദാലത്ത്, ദാറുൽ-ഉലൂം, ബുറി, യുകെ വിവർത്തനം ചെയ്‌ത "ഫദാഇൽ-ഇ-ദുറൂദ് - സലാത്തിന്റെയും സലാമിന്റെയും ഗുണങ്ങൾ" റഫർ ചെയ്യുക. ഉർദുവിൽ, ഇദാര ഇർഷാദ്-ഇ-ദിനിയത്ത് പ്രൈവറ്റ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച "ഫളയിൽ-ഇ-അമാൽ" റഫർ ചെയ്യുക. നിസാമുദ്ദീൻ, നമ്പർ-13, ഡൽഹി, ഇന്ത്യ. salafipublications.com, article ID, GRV020004-ൽ പോസ്‌റ്റ് ചെയ്‌ത ഒരു നിരാകരണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉറുദു റഫറൻസുകൾ ഞാൻ ഉപയോഗിച്ചിട്ടുണ്ട്.] ഒരു പുണ്യ പുരുഷൻ പ്രവാചകനെ صلى الله عليه وسلم സ്വപ്നത്തിൽ കണ്ടപ്പോൾ , അദ്ദേഹം പറഞ്ഞതായി അവർ അവകാശപ്പെടുന്നു , "ആരിൽ നിന്നും എന്തെങ്കിലും ആഗ്രഹിക്കുന്നവൻ അവന്റെ ഖബറിൽ ചെന്ന് അതിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കണം ". [സംഭവം (ഹികായ) 35, പേ. 97 (ഉറുദു); പി. 169 (ഇംഗ്ലീഷ്). ]
ആധികാരികമായ ഒരു റിപ്പോർട്ടിലും കാണാത്തത് മുഹമ്മദ് സക്കരിയ്യ അൽ-കന്ദഹ്‌ലവി അല്ലാഹുവിന്റെ ദൂതന് صلى الله عليه وسلم ആരോപിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. യഥാർത്ഥ മതമായ ഇസ്ലാമും പ്രവാചക ഹദീസും നിഗൂഢ സ്വപ്നങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല - പ്രത്യേകിച്ച് ആധികാരിക റിപ്പോർട്ടുകളൊട് വിയോജിക്കുന്ന സ്വപ്നങ്ങൾ. തബ്ലീഗി ജമാഅത്തിന്റെ നേതാക്കൾ പറയുന്നത്, ആരിൽ നിന്നും എന്തെങ്കിലും ആവശ്യപ്പെടുന്ന ഒരാൾക്ക് , അയാൾ ആ വ്യക്തിയുടെ ഖബ്റിൽ ചെന്ന് ചോദിക്കൽ അനുവദനീയമാണ്. നിങ്ങൾ ഒരു ഖബ്റിനടുത്ത് നിൽക്കുമ്പോൾ, നിങ്ങളുടെ പ്രാർത്ഥന (ദുആ) സ്വീകരിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അവർ വിശ്വസിക്കുന്നു.
തബ്ലീഗി നേതാവ് അൽ-കന്ദഹ്‌ലവി മറ്റൊരു ശൈഖിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു, "ഞാൻ മദീന മുനവ്വറയിലേക്ക് യാത്ര ചെയ്യുകയും മഹാനായ പ്രവാചകന്റെ صلى الله عليه وسلم അനുഗ്രഹീതമായ ഖബ്റിലേക്ക് പോയി. ഞാൻ അഭിവാദനങ്ങൾ അർപ്പിച്ചു, അനുഗൃഹീതമായ ആ മുറിയിൽ നിന്ന് ‘വാ അലൈകസ്സലാം’ കേട്ടു.” ["ഫദായിൽ-ഇ-ദുറൂദ്", അധ്യായം 8, പേ. 31 (ഇംഗ്ലീഷ്), ദാറുൽ-ഉലൂം, ബറി.]
ഈ കെട്ടിച്ചമച്ച കഥകൾ പുത്തൻ ആചാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബഹുദൈവാരാധനയിലേക്കുള്ള (ശിർക്ക്) ഒരു പാതയുമാണ്, മരിച്ച ഒരാളുടെ ഖബ്റിനടുത്ത് നിൽക്കുന്നതിലൂടെ, അല്ലാഹു നിങ്ങളുടെ ദുആ സ്വീകരിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും അതിനപ്പുറത്ത് നിന്ന് പ്രതികരണങ്ങൾ കേൾക്കുമെന്നും നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെയാണെങ്കിൽ, എന്തുകൊണ്ട് സഹാബാക്കൾ رضي الله عنهم പരസ്പരം ഖബ്‌റിനരികിൽ നിൽക്കുകയും അവർക്ക് മക്കളെ നൽകാനും അവരെ സുഖപ്പെടുത്താനും ജിഹാദിൽ വിജയിക്കാനും അല്ലാഹുവിനോട് ദുആ ചെയ്തില്ല. . സ്വഹാബാക്കൾ رضي الله عنهم ഒരിക്കലും ഖബ്‌റുകളിൽ ഇത് ചെയ്തിട്ടില്ല, അവർക്ക് മുമ്പ് നബി صلى الله عليه وسلم ചെയ്തിട്ടില്ല. ഇതാണ് ജമാഅത്ത് തബ്‌ലീഗും അവരുടെ ആശയങ്ങളും, അവർ സ്വീകരിക്കുന്ന മാർഗങ്ങളും. അവർ ഖബ്‌റുകളിൽ മരിച്ചവരെ ആരാധിക്കുന്നതിലേക്കും ബഹുദൈവാരാധനയിലേക്കും നയിക്കുന്നു. ജുന്ദുബ് ഇബ്‌നു അബ്ദുല്ല رضي الله عنه യിൽ നിന്ന് മുസ്‌ലിം റിപ്പോർട്ട് ചെയ്തു. “നബി صلى الله عليه തന്റെ മരണത്തിന് അഞ്ച് ദിവസം മുമ്പ് പറഞ്ഞത് ഞാൻ കേട്ടു, ‘തീർച്ചയായും നിങ്ങൾക്ക് മുമ്പ് വന്നവർ അവരുടെ പ്രവാചകന്മാരുടെ ഖബ്‌റുകളെ ആരാധനാലയങ്ങളാക്കി മാറ്റുമായിരുന്നു. ഖബ്റുകളെ ആരാധനാലയങ്ങളാക്കരുത്, കാരണം അതിൽ നിന്ന് ഞാൻ നിങ്ങളെ വിലക്കുന്നു.'.” ഖബ്‌റുകളിൽ ആരാധന നടത്തുന്നതിനെതിരായ വ്യക്തമായ നിരോധനമാണിത്, കൂടാതെ ഖബ്‌റുകളെ ആരാധനാലയങ്ങളാക്കിയവരെ അദ്ദേഹം ശപിക്കുകയും ചെയ്‌തു, റിപ്പോർട്ടുകളിൽ വന്നത് പോലെ.
ഇതിലും അപകടകരമായത്, ഫദാഇൽ അദ്-ദുറൂദിൽ, ലേഖകൻ ഒരു വിവരണം പരാമർശിക്കുന്നു, അതിൽ ശൈഖ് അബുൽ-ഖൈർ ഖത്ത പറഞ്ഞു, "ഞാൻ മദീനയിൽ പോയി, അഞ്ച് ദിവസം അവിടെ താമസിച്ചു, പക്ഷേ എനിക്ക് ഒരു സന്തോഷമൊ, സംത്രിപ്തിയൊ ലഭിച്ചില്ല. അപ്പോൾ ഞാൻ നബി, അബൂബക്കർ, ഉമർ എന്നിവരുടെ ഖബ്‌റിലേക്ക് പോയി. ഞാൻ ദൂതനെ വിളിച്ചു, "അല്ലാഹുവിന്റെ ദൂതരേ, ഈ രാത്രി ഞാൻ നിങ്ങളുടെ അതിഥിയാണ്." ഞാൻ അദ്ദേഹത്തിന്റെ പ്രസംഗപീഠത്തിന് പിന്നിൽ ഉറങ്ങി, എന്നിട്ട് സ്വപ്നത്തിൽ നബി صلى الله عليه وسلم യുടെ വലതുവശത്ത് അബൂബക്കറിനെയും ഇടതുവശത്ത് ഉമറിനെയും ഞാൻ കണ്ടു. എല്ലാവരുടെയും മുന്നിൽ അലി ഉണ്ടായിരുന്നു. ‘അലി എന്നെ കുലുക്കി പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم നിങ്ങളെ സന്ദർശിക്കാൻ വന്നിരിക്കുന്നു ". അങ്ങനെ, ഞാൻ എഴുന്നേറ്റു, അല്ലാഹുവിന്റെ ദൂതനെ അദ്ദേഹത്തിന്റെ കണ്ണുകൾക്കിടയിൽ ചുംബിച്ചു. അല്ലാഹുവിന്റെ ദൂതൻ എനിക്ക് ഒരു കഷണം റൊട്ടി തിന്നാൻ തന്നു, അതിൽ പകുതി ഞാൻ കഴിച്ചു, എന്നിട്ട് ഞാൻ ഉണർന്നു, മറ്റേ പകുതി അപ്പോഴും എന്റെ കയ്യിൽ തന്നെയുണ്ടായിരുന്നു. [“ഫദാഇൽ അൽ-അഅ്മാൽ” ന്റെ അവസാന അധ്യായം, വാല്യം. 1, “ഫദായിൽ-ഇ-ദുറൂദ്” (ഇംഗ്ലീഷ്), പേ. 189, ദാറുൽ-ഉലൂം, ബറി; "ഫസയിൽ-ഇ-അ'മാൽ" (ഉറുദു), പേജ്.109, ഡൽഹി, ഇന്ത്യ. ]
നിഗൂഢവും സൂഫിപരവും അന്ധവിശ്വാസപരവുമായ ചായ്‌വുകൾ കാരണം ഇത്തരം കഥകൾ ജമാഅത്ത് തബ്‌ലീഗ് കെട്ടിച്ചമച്ചതാണ്. ഈ 'അത്ഭുതങ്ങൾ' അവരുടെ ഭക്തർക്ക് സംഭവിക്കുന്നു, എന്നാൽ അല്ലാഹുവിന്റെ ദൂതന്റെ صلى الله عليه وسلم അനുചരന്മാർക്ക് ഒരിക്കലും അനുഭവിച്ചിട്ടില്ല എന്നത് അതിശയകരമാണ്. ദിയോബന്ദിൽ നിന്നുള്ള ചിസ്തി സൂഫി വിഭാഗത്തിന്റെ ശിഷ്യനായിരുന്നു മുഹമ്മദ് ഇല്യാസ് അൽ-കന്ദഹ്‌ലവി. അതിനാൽ, ഈ കെട്ടിച്ചമച്ച കഥകൾ (അത് ശിർക്കിലേക്കുള്ള വഴി) അവരുടെ "ഫദാഇൽ അൽ-അഅ്മാൽ" എന്ന പുസ്തകത്തിൽ ഉണ്ട് എന്നത് അതിശയിക്കാനില്ല. ഖബ്റുകളിലും ആരാധനാലയങ്ങളിലും ഒറ്റപ്പെടാനും ഇഅ്തികാഫ് ചെയ്യാനും, മരിച്ചവരോട് സംസാരിക്കാനും പ്രതികരണത്തിനായി പ്രതീക്ഷിക്കാനും അവരെ പ്രോത്സാഹിപ്പിക്കുന്നു. അവർ നബി صلى الله عليه وسلم യുമായി സംഭാഷണം നടത്തി, "അല്ലാഹുവിന്റെ ദൂതരേ, ഞാൻ ഇന്ന് രാത്രി നിങ്ങളുടെ അതിഥിയാണ്" എന്ന് വിളിക്കുന്നു. എന്നിട്ട് അദ്ദേഹത്തിന്റെ ഖബ്റിനടുത്തെവിടെയെങ്കിലും ഉറങ്ങുന്നു.
ഇവ കെട്ടിച്ചമച്ച കഥകളാണ്, അതിനാൽ ഈ വിഭാഗത്തെ സൂക്ഷിക്കുക! പ്രവാചകൻ صلى الله عليه وسلم തന്റെ ഖബ്റിൽ നിന്ന് ഒരിക്കലും തന്റെ സ്വഹാബത്തിന് رضي الله عنهم റൊട്ടി നൽകിയിട്ടില്ല, പിന്നെ എങ്ങനെയാണ് അദ്ദേഹം തബ്ലീഗികളിലെ സൂഫി വിശുദ്ധന്മാരിൽ ഒരാൾക്ക് അത് നൽകുന്നത്? നബി صلى الله عليه وسلم ഒരിക്കലും ആഇശ رضي الله عنها വിന് റൊട്ടി കൊടുത്തിട്ടില്ല, അദ്ദേഹത്തെ അടക്കം ചെയ്ത മുറിയിൽ തന്നെ അവർ ഉറങ്ങുകയും ചെയ്തു. അദ്ദേഹം ഒരിക്കലും അവർക്ക് ഒരു റൊട്ടി കൊടുത്തില്ല, പക്ഷേ അത് ജമാഅത്ത് തബ്ലീഗ് ആരാധിക്കുന്ന ഒരു സൂഫി പുണ്യ പുരുഷന് കൊടുത്തു?! അത്തരം വഴിതെറ്റലിൽ നിന്ന് ഞങ്ങൾ അല്ലാഹുവിനോട് അഭയം തേടുന്നു. മരിച്ചവരെ വിളിക്കുന്ന ഈ റിപ്പോർട്ടുകൾ, അവരുടെ അനുയായികൾക്ക് മരിച്ചവരെ വിളിക്കാനുള്ള ലൈസൻസ് നൽകുന്നു. ആ മനുഷ്യൻ ദൂതനെ വിളിച്ചത് ഈ റിപ്പോർട്ടിൽ നിങ്ങൾ കണ്ടു: "അല്ലാഹുവിന്റെ ദൂതരേ, ഈ രാത്രി ഞാൻ നിങ്ങളുടെ അതിഥിയാണ്!" എന്നിട്ട് ഖബ്റിനടുത്ത് ഉറങ്ങി. സ്വഹാബത്ത് رضي الله عنهم നബി صلى الله عليه وسلم യുടെ ഖബ്റിൽ ചെന്ന് ഇങ്ങിനെ അഭിസംബോധന ചെയ്‌തോ, ഖബറിനടുത്ത് കിടന്നോ? ഇത് സ്വഹാബത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല! പ്രവാചകൻ صلى الله عليه وسلم “തീർച്ചയായും മനുഷ്യരിൽ ഏറ്റവും ദുഷ്ടൻ അന്തിമ സമയം എത്തുമ്പോൾ ജീവിച്ചിരിക്കുന്നവർ ഖബ്റുകളെ ആരാധനാലയങ്ങളാക്കി മാറ്റുന്നവരായിരിക്കും.”
ഒരു ചെറുപ്പക്കാരൻ പറഞ്ഞതായി ഫദായിൽ അദ്-ദുറൂദിൽ നാം വായിക്കുന്നു, “ഞാൻ എന്റെ ഉമ്മയോടൊപ്പം ഹജ്ജ് ചെയ്യാൻ പോയി, അവിടെ എന്റെ ഉമ്മ മരിച്ചു. അവളുടെ മുഖം കറുത്തു, വയറു വീർത്തു, അവൾ വളരെ ഗുരുതരമായ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. അതിനാൽ, ഞാൻ എന്റെ കൈകൾ ഉയർത്തി അല്ലാഹുവിനോട് ദുആ ചെയ്തു. അതാ, ഹിജാസിന്റെ ദിശയിൽ നിന്ന് ഞാൻ ഒരു മേഘം കണ്ടു, അതിൽ നിന്ന് ഒരു മനുഷ്യൻ പുറത്തുവന്നു. ആ മനുഷ്യൻ മേഘത്തിൽ നിന്ന് ഇറങ്ങി. അദ്ദേഹം എന്റെ ഉമ്മയുടെ മുഖത്ത് കൈ വെച്ചു, അത് പ്രകാശിതമായി. അദ്ദേഹം അവളുടെ വയറ്റിൽ കൈ തടവി, അവളുടെ വയറിലെ വീക്കം അപ്രത്യക്ഷമായി. ഞാൻ അദ്ദേഹത്തോട് അത് ആരാണെന്ന് ചോദിച്ചു. എന്നെയും ഉമ്മയെയും ഞങ്ങളുടെ ബുദ്ധിമുട്ടുകളിൽ നിന്ന് മോചിപ്പിച്ചത് ആരായിരുന്നു? അദ്ദേഹം മറുപടി പറഞ്ഞു, "ഞാൻ നിങ്ങളുടെ പ്രവാചകൻ മുഹമ്മദ് ആണ്." തുടർന്ന് എന്നെ ഉപദേശിക്കാൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയും ഞാൻ എടുക്കുന്ന ഓരോ ചുവടിലും ദുരുദ് (സലാം എന്നർത്ഥം) അയയ്‌ക്കാൻ അദ്ദേഹം എന്നോട് നിർദ്ദേശിക്കുകയും ചെയ്തു. [“ഫദായിൽ-ഇ-ദുറൂദ്” (ഇംഗ്ലീഷ്), സംഭവം 46, പേജ്. 185, ദാറുൽ-ഉലൂം, ബറി; "ഫസയിൽ-ഇ-അ'മാൽ" (ഉറുദു), പേജ്.109, ഡൽഹി, ഇന്ത്യ.]
എല്ലാ സ്തുതിയും എല്ലാ സൃഷ്ടികളുടെയും നാഥനായ അല്ലാഹുവിനാണ്. മാലാഖമാരുടെ പരമോന്നത സമൂഹത്തിൽ പ്രവാചകന്റെ പരാമർശം അല്ലാഹു പ്രകീർത്തിക്കട്ടെ, അദ്ദേഹത്തിന്റേയും കുടുംബത്തിന്റെയും സ്വഹാബത്തിന്റെയും അദ്ദേഹത്തെ അനുഗമിക്കുന്ന എല്ലാവരുടെയും മേൽ അല്ലാഹുവിന്റെ സമാധാനവും അനുഗ്രഹവും ഉണ്ടാകട്ടെ (കരീബിയൻ, റമദാൻ 1439H, ജൂൺ 2018 , മസ്ജിദ് അബ്ദുല്ല ഇബ്‌നു അബ്ബാസ്, ടൊബാഗോ, ചോദ്യോത്തര സെഷനിൽ നിന്ന് ഉമ്മു ഹിദായ എഴുതിയ ട്രാൻസ്ക്രിപ്ഷനെ അടിസ്ഥാനമാക്കി).
മാതുരിദി വിശ്യാസം:
അബു മൻസൂർ അൽ-മാതുരിദിയുടെ (മരണം 333 ഹിജ്റ) അനുയായികൾ. അദ്ദേഹം തന്റെ കാലഘട്ടത്തിലെ അഹ്ലുൽ-കലാമിന്റെ ആളുകളിൽ നിന്നുള്ളയാളായിരുന്നു, കൂടാതെ 'അഖിദ'യിൽ നിരവധി വ്യതിയാനങ്ങളിൽ വീണു. ഈമാൻ കേവലം ഹൃദയത്തിലുള്ള വിശ്വാസമാണെന്നും നാവിലെ സംസാരമാണെന്നും അവകാശപ്പെടുന്നതിൽ മുർജിഅ എന്നറിയപ്പെടുന്ന വിഭാഗത്തിന്റെ സിദ്ധാന്തം അദ്ദേഹം മുറുകെപ്പിടിച്ചു - ഈമാനിന്റെ നിർവചനത്തിൽ നിന്ന് അവയവങ്ങളുടെ പ്രവർത്തനങ്ങളെ അദ്ദേഹം ഒഴിവാക്കി, ഈമാൻ കൂടുകയോ കുറയുകയോ ചെയ്യുന്നില്ല എന്ന അഭിപ്രായം വെച്ചു പുലർത്തി. അല്ലാഹുവിന്റെ വിശേഷണങ്ങൾ, ബുദ്ധിയോടും യുക്തിയോടും യോജിക്കുന്നില്ലെങ്കിൽ പ്രത്യക്ഷമായത് അല്ലാതെ വ്യാഖ്യാനിക്കണം എന്ന വീക്ഷണത്തിൽ ജഹ്മിയ്യയുടെയും മുഅ്തസിലയുടെയും വിഭാഗങ്ങൾ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു. തന്റെ രണ്ട് പ്രസിദ്ധമായ കൃതികളായ തവീലത്ത് അഹ്ലു സ്സുന്നയിലും കിതാബ് അത്തൗഹീദിലും അദ്ദേഹം ഈ വീക്ഷണങ്ങൾ വിശദീകരിച്ചു. ഫിഖ്ഹിൽ (ബാഹ്യമായ ആരാധനകൾ), മാതുരിദി ഇമാം അബു ഹനീഫയുടെ (മരണം150 ഹിജ്റ) ഉറച്ച അനുയായിയായിരുന്നു, അതിനാൽ മാതുരിദിയുടെ അനുയായികൾ ആ മറവിൽ അദ്ദേഹത്തിന്റെ അഭിപ്രായം പ്രചരിപ്പിച്ചു. നിരവധി നൂറ്റാണ്ടുകളായി, മധ്യേഷ്യയിലും ഇന്ത്യയിലും ഓട്ടോമൻ സാമ്രാജ്യത്തിലുടനീളം മാതുരിദിയ്യ ഒരു പ്രമുഖ സിദ്ധാന്തമായി മാറി. ഉസ്ബെക്കിസ്ഥാനിലെ സമർകണ്ടിൽ അദ്ദേഹത്തിന് സമർപ്പിച്ചിരിക്കുന്ന ഒരു വലിയ ദേവാലയം ഇന്നും അവശേഷിക്കുന്നു.
സ്ത്രോതസ്:
https://abukhadeejah.com/mistakes-tablighi-jamaat/#_ftn22
ഭാഗം രണ്ട്
http://www.salaf.in/2023/05/blog-post_3.html?m=1
ഭാഗം മൂന്ന്
http://www.salaf.in/2023/05/blog-post_6.html?m=1
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment