Posts

സുന്നി ശിയാ ഐക്യം

സുന്നി ശിയാ ഐക്യം സുന്നി ശിയാ ഐക്യം പുത്തനാശയമാണ്. അത് സലഫു സാലിഹീങ്ങളുടെ മാർഗമല്ല. യാ ലാത്ത, യാ ഉസ്സ എന്ന് വിളിച്ചവരുമായി നബി صلى الله عليه وسلم ഐക്യപ്പെട്ടിട്ടില്ല. കാരണം അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുന്നവരുമായി ഐക്യമില്ല. അത് പോലെ യാ അലി യാ ഹുസൈൻ എന്ന്  അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുന്ന റാഫിദീ ശീയാക്കളോടും ഐക്യമില്ല.  അവരെ കുറിച്ച് താക്കീത് ചെയ്യണം. അവരോട് പ്രബോധനം ചെയ്യാം. സത്യത്തിലേക്ക് ക്ഷണിക്കാം. ദുനിയവിയായ കച്ചവട ഇടപാടുകൾ നടത്താം. നബി صلى الله عليه وسلم യാ ലാത്ത, യാ ഉസ്സ എന്ന് വിളിച്ചവരോട് ചെയ്തത് പോലെ.  റാഫിദീ ശിയാക്കൾ സുന്നികളോട് ഐക്യം വേണം എന്നാണല്ലോ പറയുന്നത്. എന്നാൽ അലി , ഇബ്നു അബ്ബാസ് , ഹസൻ, ഹുസൈൻ  رضي الله عنهم തുടങ്ങിയ എണ്ണമറ്റ, അല്ലാഹു  പുകഴ്ത്തുകയും അവൻ അവരിൽ സംതൃപ്തനാണെന്ന് പ്രഖ്യാപിക്കുകയും സ്വർഗം വാഗ്ദാനം ചെയ്തിട്ടുമുള്ള സ്വഹാബിമാർ (ഖുർആൻ 9:100) വിശ്വാസ വഞ്ചനക്കുള്ള സർട്ടിഫിക്കറ്റ് നൽകിയ ഈ നേതൃത്വത്തെ വിശ്വസിക്കരുത്. മരിക്കുന്നതിന് ഏതാനും വർഷങ്ങൾക്കു മുമ്പ് സുന്നി ശിയാ ഐക്യത്തിന് വേണ്ടി വർഷങ്ങൾ പരിശ്രമിച്ച ജമാഅത്തെ ഇ...

സയണിസ്റ്റുകളും ഇറാനും തമ്മിൽ നടന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു സഹോദരനുമായി നടന്ന പ്രബോധനം.

Image
സയണിസ്റ്റുകളും ഇറാനും തമ്മിൽ നടന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു സഹോദരനുമായി നടന്ന പ്രബോധനം. ഒരു സഹോദരൻ എനിക്ക് ഖാംനഇയുടെ, മുസ്ലിം ഉമ്മത്തിനുള്ള സന്ദേശം എന്ന ഒരു വിഡിയോ അയച്ചു തന്നു. എന്റെ മറുപടി: ശിർക്ക് ചെയ്യുന്ന ഖാംനഈ  , സുന്നി രാജ്യങ്ങൾ അധിനിവേശം നടത്തി, ലക്ഷക്കണക്കിന് സുന്നി മുസ്‌ലിംകളെ, കുട്ടികളെയും സ്ത്രീകളെയും കൊന്ന, ഇറാനെ വിശ്വസിക്കരുത്. സഹോദരൻ: നിങ്ങൾ തമ്മിൽ ഭിന്നിച്ച് തർക്കിക്കുന്ന വിഷയങ്ങളിൽ, ഖിയാമത്ത് നാളിൽ അല്ലാഹു വിധി കൽപ്പിക്കുന്നതാണ് എന്ന് ഖുർആൻ അറിയിക്കുന്നു. മഹ്ശറ വിചാരണ വേളയിൽ അല്ലാഹു തീർപ്പ് കൽപ്പിക്കേണ്ട വിഷയങ്ങൾ,  സമൂഹ മാധ്യമങ്ങളിലൂടെ 𝗬𝗼𝘂𝗧𝘂𝗯𝗲 മുഫ്തിമാർ തീർപ്പ് കൽപ്പിക്കുക എന്നത് അല്ലാഹുവിന്റെ അധികാരത്തിൽ കൈ കടത്തലാണ്. അല്ലാഹുവിന്റെ അധികാരത്തിൽ കൈ കടത്തുക എന്നത് തൌഹീദിന് വിരുദ്ധവും ശിർക്കിന്റെ ഗണത്തിൽ വരുന്ന പാതകവുമായേക്കാം. മുസ്ലിം സമൂഹത്തിന്റെ ഭാഗമായ ഷിയാക്കൾക്ക് ഹജ്ജിന്റെയും ഉംറയുടെയും വിസ നൽകുന്നത് സലഫികളുടെ നിയന്ത്രണത്തിലുള്ള ഹജ്ജ് മന്ത്രാലയമാണ്. ഖാദിയാനി മതക്കാർക്ക് ഹജ്ജ് - ഉംറ വിസ നൽകാത്ത സഊദി ഭരണകൂടം ലോകത്തുള്ള മുഴുവൻ ഷിയാക്കൾക്...

ദജ്ജാൽ 70000 ജൂതന്മാരുമായി പുറപ്പെടുന്ന സ്ഥലം ഇറാൻ. ദജ്ജാലിനു ഈ ലോകത്ത് പ്രവേശിക്കാൻ കഴിയാത്ത 2 സ്ഥലങ്ങൾ മക്കയും മദീനയും

ദജ്ജാൽ 70000 ജൂതന്മാരുമായി പുറപ്പെടുന്ന സ്ഥലം ഇറാൻ. ദജ്ജാലിനു പ്രവേശിക്കാൻ കഴിയാത്ത 2 സ്ഥലങ്ങൾ മക്കയും മദീനയും. അനസ് ബിൻ മാലിക് رضي الله عنه റിപ്പോർട്ട് ചെയ്യുന്നു:  حَدَّثَنَا مَنْصُورُ بْنُ أَبِي مُزَاحِمٍ، حَدَّثَنَا يَحْيَى بْنُ حَمْزَةَ، عَنِ الأَوْزَاعِيِّ، عَنْ إِسْحَاقَ، بْنِ عَبْدِ اللَّهِ عَنْ عَمِّهِ، أَنَسِ بْنِ مَالِكٍ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ يَتْبَعُ الدَّجَّالَ مِنْ يَهُودِ أَصْبَهَانَ سَبْعُونَ أَلْفًا عَلَيْهِمُ الطَّيَالِسَةُ ‏"‏ ‏.‏ അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു:  " അസ്ഫഹാനിലെ (ഇറാനിലെ ) എഴുപതിനായിരം ജൂതന്മാർ ഷാളുകൾ ധരിച്ച് ദജ്ജാലിനെ പിന്തുടരും". (സഹീഹ് മുസ്ലിം). അനസ് ബിൻ മാലിക് رضي الله عنه പറഞ്ഞു:  -وعن أنس رضي الله عنه قال‏: ‏ قال رسول الله صلى الله عليه وسلم ‏: ‏ ‏ "‏ليس من بلد إلى سيطؤه الدجال، إلا مكة والمدينة. അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു: “മക്കയും മദീനയും ഒഴികെ ദജ്ജാൽ പ്രവേശിക്കാത്ത ഒരു നാടുമില്ല ". (സഹീഹ് മുസ്ലിം).   പരിഭാഷപ്പെടുത്തിയത്: ഡോ: കെ. മുഹമ്മദ് സാജിദ്.

സൗദി അറേബ്യ ഇറാനെ ശക്തമായി അപലപിക്കുന്നു.ഒരു സാഹചര്യത്തിലും ന്യായീകരിക്കാൻ കഴിയാത്ത തികച്ചും അസ്വീകാര്യമായ പ്രവൃത്തി.

Image
സൗദി അറേബ്യ ഇറാനെ ശക്തമായി അപലപിക്കുന്നു. ഒരു സാഹചര്യത്തിലും ന്യായീകരിക്കാൻ കഴിയാത്ത തികച്ചും അസ്വീകാര്യമായ പ്രവൃത്തി. സഹോദര രാഷ്ട്രമായ ഖത്തറിനെതിരെ ഇറാൻ ആരംഭിച്ച ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും നല്ല അയൽപക്ക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണ്, കൂടാതെ ഒരു സാഹചര്യത്തിലും ന്യായീകരിക്കാൻ കഴിയാത്ത തികച്ചും അസ്വീകാര്യമായ പ്രവൃത്തിയുമാണ്. ഖത്തർ ഭരണകൂടത്തോട് പൂർണ ഐക്യദാര്ഢ്യവും അചഞ്ചലമായ പിന്തുണയും സൗദി ഉറപ്പു നൽകുകയും ഖത്തർ കൈക്കൊള്ളുന്ന ഏതൊരു നടപടിയെയും പിന്തുണയ്ക്കുന്നതിനായി അതിന്റെ എല്ലാ കഴിവുകളും ഖത്തറിന്റെ പക്കൽ സമർപ്പിക്കുകയും ചെയ്യുന്നു. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം  23 ജൂൺ 2025. 27 ദുൽ ഹിജ്ജ 1446. പരിഭാഷപ്പെടുത്തിയത്: ഡോ: കെ. മുഹമ്മദ് സാജിദ്. സ്ത്രോതസ്:

ഒരു ജമാഅത്തെ ഇസ്ലാമിക്കാരൻ റാഫിദീ ഇറാനെ കുറിച്ച് എഴുതിയ ലേഖനത്തിനുള്ള മറുപടി.

Image
ഒരു ജമാഅത്തെ ഇസ്ലാമിക്കാരൻ റാഫിദീ ഇറാനെ കുറിച്ച് എഴുതിയ ലേഖനത്തിനുള്ള മറുപടി. ജമാഅത്തെ ഇസ്ലാമിക്കാരൻ: വിളക്ക് 🌕   സുന്നി   ശീഈ   ഇറാൻ വിശ്വാസപരമായി ശീഈകളോട്  പൂർണമായും യോജിക്കാൻ വയ്യ. എന്റെ മറുപടി: വിയോജിപ്പൊ? റാഫിദീ ശീയ അഭിപ്രായ വ്യത്യാസമുള്ള വിഷയമാണെന്ന് നിങ്ങളെ ആരാണ് പഠിപ്പിച്ചത്? അല്ലാഹു ത്രിപ്തിപ്പെട്ട സഹാബികൾ رضي الله عنهم വിനെ (ഖുർആൻ - 9:100) ചീത്ത പറയുന്ന, ശപിക്കുന്ന, ആയിഷ رضي الله عنها യെ വ്യഭിചാരം ആരോപിക്കുന്ന റാഫിദീ ശീയാക്കൾ ഇസ്ലാമിന്റെ ശത്രുക്കളാണ്. അത് കൊണ്ട് ഇത് വെറുമൊരു വിയോജന വിഷയമല്ല. ജമാഅത്തെ ഇസ്ലാമിക്കാരൻ: അതേയവസരം ഇസ്ലാമിന്റെ പൊതു ശത്രുവിനെതിരെ ശിയാക്കളുമായി സഹകരിക്കുന്നതിൽ യാതൊരു വൈമനസ്യവുമില്ല. എന്റെ മറുപടി: സയണിസ്റ്റുകളും , റാഫിദീ ശീയ ഇറാനും,  രണ്ടു പേരും ഇസ്ലാമിന്റെ ശത്രുക്കളാണ്. ഇസ്ലാമിന്റെ ശത്രുക്കളുമായി ഒരു മുസ്ലിം മതപരമായ കാര്യങ്ങളിൽ സഹകരിക്കരുത്. അവരുമായി ബന്ധമുണ്ടാവരുത്. സൈനിക പര്യവേക്ഷണങ്ങളിൽ സഹായം തേടരുത്. അവരെ കുറിച്ച് താക്കീത് ചെയ്യുകയും വേണം. അവരോട് പ്രബോധനം ചെയ്യാം. ദുനിയവിയായ കച്ചവട ഇടപാടുകൾ നടത്താം. ജമാഅത്തെ ഇസ്ലാമിക്കാരൻ:...

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം. സയണിസ്റ്റുകൾ അധിനിവേശം നടത്തിയത്: ഫലസ്തീൻ (മാത്രം)   കൊന്നത്: 136000 ഫലസ്തീനികൾ കുടിയൊഴിപ്പിച്ചത് : 7 മില്യൺ ഫലസ്തീനികൾ   ഇറാൻ അധിനിവേശം നടത്തിയത്: 1. ഇറാഖ് 2. സിറിയ 3. ലെബനൺ 4. യമൻ   കൊന്നത് , ഫലസ്തീൻ അഭയാർത്ഥികളടക്കം: 1. 5 ലക്ഷം സിറിയയിൽ 2. 35000 ഇറാഖിൽ 3. 60000 ലെബനീസിൽ 4. 75000 യമനിൽ   കുടിയൊഴിപ്പിച്ചത്: 1. 7  മില്യൺ സിറിയക്കാർ 2. 3 മില്യൺ ഇറാഖികൾ 3.  3 മില്യൺ യമനികൾ 4. 1  മില്യൺ ലെബനീസ്. രണ്ട് രാഷ്ട്രങ്ങളും അക്രമികൾ. കൂടുതൽ അക്രമകാരി ആരാണ്? ഇപ്പോൾ നടക്കുന്നത് അക്രമിയും അടിച്ചമർത്തപ്പെട്ടവനും തമ്മിലുള്ള യുദ്ധമല്ല. രണ്ട് അക്രമികൾ തമ്മിലുള്ള യുദ്ധമാണ്. അക്രമികൾക്ക് സത്യവിശ്വാസികൾ പിൻതുണ നൽകില്ല. റാഫിദീ ശിയാക്കൾ അവരുടെ പിഴച്ച വിശ്വാസങ്ങളും മുസ്‌ലിംകളിലേക്ക് പ്രബോധനം ചെയ്യുന്നവരാണ്. അത് കൊണ്ട് പരലോകത്തെ ബാധിക്കാം. അത് കൊണ്ട് ഇറാനെ പുകഴ്ത്തുന്ന, സ്നേഹിക്കുന്ന ഓരോരുത്തരും അല്ലാഹുവിനെ സൂക്ഷിക്കുക. ഡോ: കെ. മുഹമ്മദ് സാജിദ്. ഇറാന് പലസ്തീനികളോട് സ്നേഹമൊ? https://www.salaf.in/2024/06/blog-post_28.html?m=1

മുസ്ലിംകളിലേക്ക് പിഴച്ച വിശ്വാസങ്ങൾ പ്രവേശിച്ചത്, നബി صلى الله عليه وسلم ക്ക് സിഹ്റ് ചെയ്ത ജൂതനിൽ നിന്ന്.

മുസ്ലിംകളിലേക്ക് പിഴച്ച വിശ്വാസങ്ങൾ പ്രവേശിച്ചത്, നബി صلى الله عليه وسلم ക്ക് സിഹ്റ് ചെയ്ത ജൂതനിൽ നിന്ന്. ഇബ്നു അസാകീറും മറ്റുള്ളവരും പറഞ്ഞു: قال ابن عساكر وغيره: وقد أخذ الجعد بدعته عن بيان بن سمعان، وأخذها بيان عن طالوت ابن أخت لبيد بن أعصم، زوج ابنته، وأخذها لبيد بن أعصم الساحر الذي سحر رسول الله (صلى الله عليه وسلم) . "അൽ-ജഅദ് (ഇബ്‌നു ദിർഹം) അദ്ദേഹത്തിന്റെ ബിദ്അത്ത് (പിഴച്ച ബിദ്ഈ വിശ്വാസം), ബയാൻ ഇബ്‌നു സമ്ആനിൽ നിന്നും, ബയാൻ ഇബ്‌നു സമ്ആൻ , ലബീദ് ഇബ്‌നു അൽ-അഅ്സമിന്റെ സഹോദരിയുടെ മകൻ ത്വാലൂത്തിൽ നിന്നും, ത്വാലൂത്ത് തന്റെ മാതൃസഹോദരനായ ലബീദിൽ നിന്നും സ്വീകരിച്ചു. അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم യുടെ മേൽ സിഹ്റ് ചെയ്ത ജൂതനാണ് അദ്ദേഹം". (ഇബ്നു കസീറിന്റെ അൽ-ബിദായ വൻ-നിഹായ്യ 9/350, അസ്-സുയൂതിയുടെ അൽ-വസാഇൽ ഫി മഅ്രിഫത്തിൽ-അവാഇൽ 131,132 ). അൽ-ജഅദിന്റെ പിൻഗാമികൾക്ക് ഈ പിഴച്ച വിശ്വാസങ്ങൾ അദ്ദേഹത്തിൽ നിന്ന് പാരമ്പര്യമായി ലഭിക്കുയും ഇത് മുസ്ലിംകളിലേക്ക് പ്രവേശക്കുകയും ചെയ്തു. ഇന്ന് സലഫികളുടെതല്ലാത്ത ഭൂരിപക്ഷം സമസ്ത, തബ്ലീഗ്കാരുടെ മദ്രസകളിൽ പിഴച്ച അശ്അരി വിശ്വാസവും പഠിപ്പിക്കുന്...