ഭാഗം രണ്ട്.തബ്ലീഗ് ജമാഅത്ത്.

ഭാഗം രണ്ട്.തബ്ലീഗ് ജമാഅത്ത്.


അവർ ദീനി പരിശ്രമം എന്ന് പറയുന്ന പ്രബോധന രീതിയിലെ ബിദ്അത്ത്.

ഏതൊരു ജുമുഅ ഖുതുബയും, പഠന ക്ലാസ്സും , നികാഹ് ഖുതുബ ഹാജതും ആരംഭിക്കുമ്പോൾ

നിരന്തരം നാം കേൾക്കാറുള്ളതാണ് 


"എല്ലാ

ബിദ്അത്തുകളും ദുർമാർഗമാണ്, എല്ലാ ദുർമാർഗവും നരകത്തിലാണ് "


എന്ന ഹദീസിലൂടെ പഠിപ്പിക്കുന്ന ശക്തമായ താക്കീതിന്റെ വചനം.


നബി صلى الله عليه وسلم

ഇപ്രകാരം നമ്മെ പഠിപ്പിച്ചു:


وَكُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ وَكُلَّ ضَلاَلَةٍ فِي النَّارِ ‏


"പുതുതായി നിർമ്മിച്ച എല്ലാം അനാചാരമാണ് (ബിദ്അത്താണ്), എല്ലാ അനാചാരവും ദുർമാർഗമാണ് , എല്ലാ ദുർമാർഗവും നരകത്തിലാണ് ".

(സുനൻ അന്നസാഈ).


ഷെയ്ഖ് ഫൗസാനോട് حفظه الله , തബ്ലീഗുകാർ മൂന്ന് ദിവസം, പത്ത് ദിവസം, നാൽപ്പത് ദിവസം പ്രബോധനത്തിന് വേണ്ടി സമൂഹത്തിൽ ഇറങ്ങുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു അത് ബിദ്അത്താണ്.


തബ്ലീഗ് ജമാഅത്ത് ദീനി പരിശ്രമം എന്ന് പറഞ്ഞ് ഇന്ന് ചെയ്യുന്ന ഈ രീതിയിലല്ല നബി صلى الله عليه وسلم യൊ സഹാബികളോ رضي الله عنهم പ്രബോധനം ചെയ്ത്.  തബ്ലീഗുകാർ ഈ എണ്ണത്തെ മാത്രം സൂചിപ്പിക്കുന്ന ഖുർആനിലെയും , ഹദീസുകളിലേയും വചനങ്ങൾ തെളിവായി ഉദ്ധരിക്കും. എന്നാൽ ഈ വചനങ്ങളൊന്നും തന്നെ അല്ലാഹുവൊ, നബി صلى الله عليه وسلم യൊ പ്രബോധനത്തിന്റെ വചനങ്ങളാണ് എന്ന് വിശദീകരിച്ചിട്ടില്ല, സഹാബികൾ رضي الله عنهم അങ്ങനെ മനസ്സിലാക്കിയിട്ടില്ല, അങ്ങനെ പ്രബോധനം നിർവഹിച്ചിട്ടില്ല.


പ്രബോധനത്തിന് പുറപ്പെടാൻ യുദ്ധത്തിന്റെ ആയത്തുകളും ദുർവ്യാഖ്യാനിക്കുന്നു. ഇത് അവരുടെ മുൻതഖാബ് അഹാദീസ് എന്ന പുസ്തകത്തിൽ കാണാം. പ്രബോധനം അഥവ ദഅ് വത്തിന്റ അദ്ധ്യായത്തിലാണ്  യുദ്ധത്തിന്റെ ആയത്തുകളെ തെളിവാക്കുന്നത്. ഈ ആയത്തുകൾ ദഅ്  വത്തിന്റെ ആയത്തുകളാണെന്ന് സലഫു സാലിഹീങ്ങൾ പഠിപ്പിച്ചിട്ടേയില്ല.


തബ്‌ലീഗി ജമാഅത്തിന്റെ സ്ഥാപകൻ മുഹമ്മദ് ഇല്യാസ് ഖുർആനിലെ 

كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ 

" നിങ്ങള്‍, മനുഷ്യര്‍ക്ക് വേണ്ടി പുറപ്പെടുവിക്കപ്പെട്ട ഏറ്റം ഉത്തമ സമുദായമാകുന്നു. നിങ്ങള്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെ കുറിച്ച് വിരോധിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു " (3:110)

എന്ന ആയത്തിന് സ്വപ്നത്തിലാണ് പുതിയ വ്യാഖ്യാനം കണ്ടെത്തുന്നത്. സ്വപ്നം കണ്ടതിന് ശേഷമാണ് അദ്ദേഹം തബ്‌ലീഗി ജമാഅത്തിന്റെ പ്രബോധന രീതിയും (മുഹമ്മദ് ഇല്യാസ് തന്നെ പറഞ്ഞത് , തബ്ലീഗീ ത്വരീഖത്ത് അഥവ മൻഹജ്) നിയമങ്ങളും നിശ്ചയിച്ചത്. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പുറപ്പെടൽ ആവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇത് മൽഫൂളാത്  എന്ന പുസ്തകത്തിൽ വായിക്കാം. അത് താഴെ, ഉറുദുയിലൂം, മലയാളം പുസ്തകങ്ങളിലും കാണാം, മലയാളത്തിൽ ഇൽഹാം എന്ന് എഴുതിയതിന്റെ അർത്ഥം സ്വപ്നമാണ്.







പുറപ്പെടൽ ആവശ്യമാണ് എന്ന് പറഞ്ഞത് മുകളിൽ പച്ച നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

(ളറൂറത് ഹോകി).





First edition 

2018 August 

Page 22




Page 54.

ഖുർആനിനെ വ്യാഖ്യാനിക്കേണ്ടത് ഖുർആൻ ആണ്, പിന്നെ ഹദീസ്, പിന്നെ സഹാബികളുടെ ആസാറുകൾ അവസാനം അറബി ഭാഷ, അല്ലാതെ സ്വപ്നത്തിലൂടെ അല്ല.

നബി صلى الله عليه وسلم ക്ക് ശേഷം ആർക്കും തന്നെ സ്വപ്നം കൊണ്ട് ഇസ്‌ലാമിൽ പുതിയ നിയമം, രീതി (മൻഹജ്) ഉണ്ടാക്കാൻ പാടില്ല. കാരണം ഇസ്ലാമിനെ പൂർണ്ണമാക്കി, പൂർത്തിയാക്കി കഴിഞ്ഞു.

അല്ലാഹു പറഞ്ഞു:

ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا

" ഇന്നു നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ പൂര്‍ണ്ണമാക്കിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്കു തൃപ്തിപ്പെട്ടു തരുകയും
ചെയ്തിരിക്കുന്നു ".

(5:4).

ഇബ്നു ഹജർ അസ്ഖലാനി رحمه الله പറഞ്ഞു:-  


  رؤيا منام فلا حجة


സ്വപ്നം തെളിവല്ല

(ഫത്ഹുൽ ബാരി വാല്യം 9 പേജ് 145)

ഇബ്നു കസീർ رحمه الله പറഞ്ഞു:

وهذا منام ...... لم يترتب عليه حكم شرعي


സ്വപ്നം ശരീഅത്തിന്റെ നിയമമല്ല.

 (അൽ-ബിദായ വൽ നിഹായ വാല്യം 1, പേജ് 105-106).

ഹാഫിള് അൽ ഇറാഖി رحمه الله പറഞ്ഞു:-  


أنه لو أخبر صادق عن النبي صلى الله عليه وسلم في النوم بحكم شرعي مخالف لما تقرر في الشريعة لم نعتمده


 വിശ്വസ്തനായ ആരെങ്കിലും  പ്രവാചകൻ صلى الله عليه وسلم സ്വപ്‌നത്തിൽ ശരീഅത്തിന് വിരുദ്ധമായ വിവരം നൽകി എന്ന് പറഞ്ഞാൽ ഞങ്ങൾ ആ സ്വപ്നത്തെ ആശ്രയിക്കില്ല.


(തർഹു തർസീബ് 8/215).

ഹാഫിള് ശാത്തിബി رحمه الله പറഞ്ഞു:-


وربما قال بعضهم : رأيت النبي صلى الله عليه وسلم في النوم ، فقال لي كذا وأمرني بكذا ، فيعمل بها ويترك بها معرضاً عن الحدود الموضوعة في الشريعة ، وهو خطأ ، لأن الرؤيا من غير الأنبياء لا يحكم بها شرعاً على حال إلا أن تعرض على ما في أيدينا من الأحكام الشرعية ، فإن سوغتها عمل بمقتضاها ، وإلا وجب تركها والإعراض عنها ،

ചിലപ്പോൾ ചിലർ പറയും, ഞാൻ പ്രവാചകൻ صلى الله عليه وسلم യെ സ്വപ്നത്തിൽ കണ്ടു, പ്രവാചകൻ صلى الله عليه وسلم എന്നോട് ഈ കാര്യങ്ങൾ പറഞ്ഞു, അദ്ദേഹം എനിക്ക് ഈ കാര്യങ്ങൾ നിർദ്ദേശിച്ചു, ശേഷം അവൻ അത് പരിശീലിക്കാൻ തുടങ്ങുന്നു, ഇതുമൂലം അവൻ അതിരുകൾ വിട്ടുപോകുന്നു.  തെറ്റാണിത്, കാരണം ഒരു വിഷയത്തിലും പ്രവാചകനല്ലാത്തവരുടെ സ്വപ്നം (പ്രവാചകൻ അനുമതി നൽകാത്തതും) ഇസ്‌ലാമിക നിയമത്തിന്റെ ഭാഗമായി ഉൾപ്പെടുത്താൻ കഴിയില്ല, മാത്രമല്ല നമ്മുടെ പക്കലുള്ള ഇസ്ലാമിക നിയമത്തെ നമുക്ക് നിരാകരിക്കാനാവില്ല. ശരീഅത്തിനോട് ഏറ്റുമുട്ടുന്ന സ്വപ്നങ്ങൾ ഉപേക്ഷിക്കുകയും നിരസിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്

(അൽ-ഇഅ്തിസാം പേജ് 184).

ഷെയ്ഖ് അഹ്മദ് ബിൻ യഹ്യ അൻ നജ്മി رحمه الله പറഞ്ഞു:

أن القرآن لا يُفسَّر بالكُشوفات والأحلام الصوفية التي يكون أغلبُها -بل كلها- من وحي الشيطان.

 ഖുർആനിനെ വ്യാഖ്യാനിക്കുന്നത് കുഷൂഫാത് (നിഗൂഢമായ വെളിപ്പെടുത്തലുകൾ), സൂഫി സ്വപ്നങ്ങൾ എന്നിവയിലൂടെയല്ല, അവയിൽ ഭൂരിഭാഗവും, അല്ല അവയെല്ലാം തന്നെ പിശാചിന്റെ പ്രചോദനത്തിൽ നിന്നാണ്.

( അൽ-ഫതാവ അൽ-ജലിയ്യ 'അനിൽ-മനാഹിജ് അദ്-ദാവിയ്യ' -പേജ്. 51-55).


അത് കൊണ്ട് സ്വപ്നത്തിലൂടെ പുതിയ വ്യാഖ്യാനം , പുതിയ രീതി-മൻഹജ്, മൂന്ന് ദിവസം, പത്ത് ദിവസം , നാല്പതു ദിവസം, നാല് മാസം,  കുടുംബവും , കച്ചവടവും , നാടും , വിട്ടു ദീനിന്റെ പരിശ്രമം എന്ന് പറഞ്ഞ് വിജ്ഞാനമില്ലാത്തവർ, മസ്ജിദുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, അല്ലാഹുവൊ നബി صلى الله عليه وسلم യൊ സഹാബികളൊ رضي الله عنهم , മദ്ഹബിലെ നാല് ഇമാമുകളൊ ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ ഇമാമുകളൊ رحمه الله, അഥവ സലഫുകൾ പഠിപ്പിക്കാത്ത പുതിയൊരു രീതി , മുകളിൽ ഷെയ്ഖ് അഹ്മദ് ബിൻ യഹ്യ അൻ നജ്മി رحمه الله പറഞ്ഞത് പോലെ പിശാചിന്റെ പ്രചോദനത്തിൽ നിന്നാണ്.


അത് കൊണ്ട് തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനം, പരിശ്രമം, ഇസ്ലാമികമല്ല. പരലോകത്ത് നഷ്ടത്തിന് കാരണമാകും.

ഷെയ്ഖ് ഉസൈമീൻ رحمه الله  അവരുടെ പുറപ്പെടലിനെ വിമർശിച്ചിട്ടുണ്ട്. താഴെ കേൾക്കാം:


https://youtu.be/GfHEwIhyih8?si=RCOukx29QGQK8D58

 

വിധവകളെയും പാവപ്പെട്ടവരെയും സംരക്ഷിക്കണം എന്ന ഹദീസിന്റെ കൂട്ടത്തിൽ , ഷെയ്ഖ് رحمه الله പറഞ്ഞു, ഇത് അവരുടെ അജ്ഞതയാണ് വേളിവാക്കുന്നത്,  ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും 40 ദിവസം 4 മാസം പുറപ്പെടുന്നവരുടെ അജ്ഞത നമുക്ക് മനസ്സിലാകും , അവർ അവരുടെ കുടുംബത്തെയും, ഭാര്യമാരെയും ജമാഅത്ത് എന്ന് പറഞ്ഞ് വിട്ടു പോകും, അവർ നല്ല സ്വഭാവമുള്ള ആളുകൾ ആണ്, പക്ഷേ ഇൽമില്ലാത്ത ദഅ് വത്താണ്. അത് കൊണ്ട് ഒരു കാര്യവും ഇല്ല. പുറപ്പെട്ട് ആളുകളെ ക്ഷണിച്ചാൽ മതി, എന്തിന് കുറെ പഠിക്കുന്നു , അങ്ങനെ അവർ ഇൽമിനെ നിരുത്സാഹപ്പെടുത്തുന്നു ( ഷെയ്ഖ് ഉസൈമീൻ رحمه الله മുകളിൽ കൊടുത്ത യൂട്യൂബിൽ).

അതേസമയം അദ്ദേഹം പറഞ്ഞു: അഖീദ (വിശ്വാസ) വിഷയങ്ങളിലാണ് (അഭിപ്രായ) വ്യത്യാസമെങ്കിൽ, (ഇത്) സലഫുകളുടെ മാർഗത്തെ എതിർക്കുന്നതും , തിരുത്തൽ നിർബന്ധവുമാണ്. തീർച്ചയായും അതിനെ വെറുക്കേണ്ടതും സലഫുകളുടെ പാതയെ എതിർക്കുന്ന (പാതയിൽ) സഞ്ചരിക്കുന്നവർക്ക് താക്കീത് നൽകേണ്ടത് നിർബന്ധവുമാണ്.

[ഫതാവാ ഇബ്നു അൽ-ഉസൈമീൻ - വാല്യം 2, പേജ് 939-944].

തബ്ലീഗ് ജമാഅത്തിന്റെ പണ്ടിതന്മാരുടെ വിശ്വാസത്തിൽ  പിഴവുണ്ട് എന്നത് അമലുകളുടെ മഹത്വങ്ങൾ വായിച്ച ആർക്കും ബോധ്യമാകും.

അത് കൊണ്ട് സ്വപ്നത്തിലൂടെ നിശ്ചയിച്ച തബ്‌ലീഗി ജമാഅത്തിന്റെ  പ്രബോധന രീതി പുത്തൻ പാതയാണ്. ബിദ്അത്താണ്.

തബ്ലീഗുകാർ തൗഹീദ് കൽപ്പിക്കുകയൊ , ശിർക്കിനെ തടയുകയൊ ചെയ്യില്ല.

ദഅവത്ത് ചെയ്യുമ്പോൾ 

തൗഹീദ് കൽപ്പിക്കുന്നതിനും , ശിർക്കിനെ തടയുന്നതിനുമായിരിക്കണം മുൻഗണന.


അല്ലാഹു പറഞ്ഞു:


وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّـٰغُوتَ ۖ 


തീര്‍ച്ചയായും, എല്ലാ (ഓരോ) സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചയച്ചിട്ടുണ്ട്; 'നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, 'ത്വാഗൂത്തി'നെ [ദുര്‍മ്മൂര്‍ത്തികളെ] വെടിയുകയും ചെയ്യണ'മെന്നു (പ്രബോധനം ചെയ്തുകൊണ്ട്).

(16:36).


അല്ലാഹു പറഞ്ഞു:


تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِٱللَّه


" നിങ്ങള്‍ നന്മ  കല്‍പിക്കുകയും, തിന്മ  വിരോധിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു."


(3:110).


തഫ്സീർ ത്വബരി പറഞ്ഞു:


وأما قوله: " تأمرون بالمعروف "، فإنه يعني: تأمرون بالإيمان بالله ورسوله، والعمل بشرائعه =" وتنهون عن المنكر "، يعني: وتنهون عن الشرك بالله


و " لا إله إلا الله "، هو أعظم المعروف


“നിങ്ങൾ നന്മ കൽപ്പിക്കുക,” എന്ന അല്ലാഹുവിൻ്റെ വചനത്തിനർത്ഥം: നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കാനും, അവന്റെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനും കൽപിക്കുന്നു.

തിന്മയെ വിലക്കാൻ കൽപ്പിക്കുന്നു, 

എന്നതിനർത്ഥം: നിങ്ങൾ ശിർക്ക് (അല്ലാഹുവിനൊട് പ്രാർത്ഥനയിൽ പങ്ക് ചേർക്കുന്നത്) വിരോധിക്കുന്നു.

അപ്പോൾ നന്മ കൽപ്പിക്കുക എന്നാൽ മുൻഗണന തൗഹീദ് കൽപ്പിക്കുന്നതിനും, തിന്മ തടയുക എന്നാൽ മുൻഗണന ശിർക്ക് വിലക്കുന്നതിനുമാണ്.

മറ്റൊന്ന് പ്രബോധനത്തിന് വേണ്ടി പോകുന്ന തബ്ലീഗുകാർ വിജ്ഞാനം ഇല്ലാത്തവരാണ്.


മുസ്ലിംകളും പ്രബോധകരും

നിർബന്ധമായും അറിയണം,



لَآ إِلَٰهَ إِلَّا ٱللَّهُ


യുടെ ഓരോ പദങ്ങളുടെയും അർത്ഥം, 


لَآ إِلَٰهَ إِلَّا ٱللَّهُ

യുടെ ശർതുകൾ (ഉപാധികൾ),റുക്നുകൾ (തൂണുകൾ), തൗഹീദിന്റെ  ഇനങ്ങൾ അറിയൽ നിർബന്ധമാണ്.




لَآ إِلَٰهَ إِلَّا ٱللَّهُ


യുടെ ഫളായിലുകൾ അഥവ ശ്രേഷ്ഠതകൾ മാത്രം അറിഞ്ഞാൽ പോര. അത്  തബ്ലീഗുകാർ പഠിപ്പിക്കുന്നു. പിന്നെ അവരുടെ പണ്ടിതന്മാരുടെ  വിശ്യാസം ശരിയല്ല.


അല്ലാഹു പറഞ്ഞു:


فَٱعْلَمْ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ


" ആകയാല്‍, അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി ഒരു ആരാധ്യനും ഇല്ലെന്നു (നബിയേ) നീ അറിയുക ".


(47:19).



സഹീഹുൽ ബുഖാരിയുടെ ഒരദ്ധ്യായത്തിന്റെ തലക്കെട്ട്: 


الْعِلْمُ قَبْلَ الْقَوْلِ وَالْعَمَلِ


"പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിന് മുമ്പ് അറിവുണ്ടാവണം."

ഇത് യുക്തിപരവും ആണ്. കാരണം അറിവുണ്ടായതിന് ശേഷമേ പറയുകയും പ്രവർത്തിക്കുകയും ചെയ്യാൻ പാടുള്ളൂ.



നബി صلى الله عليه وسلم പറഞ്ഞു:


عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ "‏ طَلَبُ الْعِلْمِ فَرِيضَةٌ عَلَى كُلِّ مُسْلِمٍ


" വിജ്ഞാനം തേടൽ ഓരോ മുസ്‌ലിമിനും നിർബന്ധമാണ്."


(സുനൻ ഇബ്നു മാജ).


അല്ലാഹു പറഞ്ഞു:


قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي


(നബിയേ) പറയുക: 'ഇതാ എന്‍റെ മാര്‍ഗ്ഗം; ഞാന്‍ അല്ലാഹുവിലേക്കു ക്ഷണിക്കുന്നു - ( വിജ്ഞാനം അടിസ്ഥാനമാക്കിയുള്ള ഉൾക്കാഴ്ച നൽകുന്ന)

തെളിവോടെ (ത്തന്നെ);

(അതെ) ഞാനും, എന്നെ പിന്‍പറ്റിയവരും (ക്ഷണിക്കുന്നു).


(12:108).


عَلَىٰ بَصِيرَةٍ


എന്നാൽ വിജ്ഞാനത്തോടെ.



അല്ലാഹു പറഞ്ഞു:


وَجَادِلْهُم بِالَّتِي هِيَ أَحْسَنُ


" കൂടുതല്‍ നല്ലതേതോ അതനുസരിച്ചു അവരോടു സംവാദം നടത്തുകയും ചെയ്യുക."


(16:125).


അതായത് വിജ്ഞാനം (ഖുർആനും, സുന്നത്തും) കൊണ്ട്.

വിജ്ഞാനം ഇല്ലെങ്കിൽ എതിരാളികളെ നേരിടാൻ സാധ്യമല്ല. പരാജയത്തിന് കാരണമാകും.

തബ്ലീഗ്കാരുടെ പ്രബോധന രീതി ബിദ്അത്താണ് എന്ന് പറഞ്ഞാൽ അവർ ചില ചോദ്യങ്ങൾ ചോദിക്കാറുണ്ട്. അത് താഴെ വായിക്കാം:


ബിദ്അത്തുകാരുടെ ചോദ്യങ്ങൾ:



👉🏻 മദ്റസ, ലൈബ്രറി, യൂണിവേഴ്സിറ്റി എന്നിവ നബി صلى الله عليه وسلم യുടെയോ സഹാബത്തിന്റെയോ

رضي الله عنهم

കാലത്തില്ലല്ലോ അപ്പോൾ അവ ബിദ്അത്തുകളല്ലേ?

ഉത്തരം:

ഇമാം ശാതിബി رحمه الله അദ്ദേഹത്തിന്റെ അൽ ഇഅ്തിസാം എന്ന ഗ്രന്ഥത്തിൽ പറയുന്നു:


أما المدارس فلم يتعلق بها أمر تعبدي


"മദ്റസകളെ സംബന്ധിച്ചിടത്തോളം,  ആരാധനപരമായ ഒന്നും അതുമായി ബന്ധപ്പെട്ടു കിടക്കുന്നില്ല.


المصالح المرسلة


പൊതു താൽപ്പര്യമുള്ള കാര്യങ്ങൾ  എന്ന ഇനത്തിൽ

ഇമാം ശാതിബി رحمه الله അദ്ദേഹത്തിന്റെ അൽ ഇഅ്തിസാം എന്ന ഗ്രന്ഥത്തിൽ ഖുർആൻ ഗ്രന്ഥ രൂപത്തിലാക്കിയ വിഷയം ചർച്ച ചെയ്യുന്നിടത്ത്  പറയുന്നു :


فإن ذلك راجع إلى حفظ الشريعة، والأمر بحفظها معلوم


അത്  മടങ്ങുന്നത് (ഖുർആൻ ഗ്രന്ഥ രൂപത്തിലാക്കുക എന്നത്) ശരീഅത്തിനെ സംരക്ഷിക്കുക(എന്ന അടിസ്ഥാനത്തിലേക്കാണ്). അത് സംരക്ഷിക്കാനുള്ള കൽപ്പന അറിയപ്പെട്ട കാര്യവുമാണ്.


المصالح المرسلة


പൊതു താൽപ്പര്യമുള്ള / പൊതുനന്മയുള്ള കാര്യങ്ങൾ  എന്ന ഇനത്തെ കുറിച്ച് പണ്ഡിതന്മാർ പറഞ്ഞുവെച്ചതിൻ്റെ ആശയം മാത്രം ദൈർഘ്യം ഭയന്ന് താഴെ പറയുന്നു:

{ ഖുർആൻ ഗ്രന്ഥ രൂപത്തിലാക്കിയത് ദീനിന്റെ, ശറഇന്റേ  സംരക്ഷണത്തിനാണ്. സഹാബത്തിൽ ഇതിന് മാതൃകയുണ്ട്. ഗ്രന്ഥം എന്നത് ദീൻ സംരക്ഷിക്കാനുള്ള ഒരു ഭൗതിക മാർഗമാണ് .ഗ്രന്ഥം സ്വമേധയാ ഒരു ആരാധനയല്ല. അതു പോലെ മദ്റസ, , യൂണിവേഴ്സിറ്റി, ലൈബ്രറി, ഹദീസ് ശാസ്ത്രം, അറബി ഭാഷാ പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവയെല്ലാം  ശരീഅത്ത് സംരക്ഷിക്കാനുള്ള ഭൗതിക മാർഗങ്ങൾ മാത്രമാണ്. അവ സ്വമേധയാ ആരാധനയാകുന്നില്ല. അത് കൊണ്ട് അവ   ബിദ്അത്തുകളിൽ പെടില്ല.


المصالح المرسلة


പൊതു താൽപ്പര്യമുള്ള കാര്യങ്ങൾ  എന്ന ഇനത്തെയാണ് പണ്ടിതന്മാർ ശറഇൽ പ്രശംസനീയമായതിന്കീഴിൽ വരുന്നതാണെങ്കിൽ അത് നല്ലതാണ് എന്ന് പറഞ്ഞത്.

ഇവക്ക് ശറഈയായ തത്വത്തിൽ (ആരാധന അല്ല) ഒരു അടിസ്ഥാനമുണ്ടെങ്കിലും (ദീനിനെ, ശരീഅത്തിനെ ഭൗതിക മാർഗങ്ങൾ ഉപയോഗിച്ച് സംരക്ഷിക്കുക എന്നത്) ഇവയൊന്നും സ്വമേധയാ ആരാധന അല്ലാത്തത് കൊണ്ട് എല്ലാ ബിദ്അത്തുകളും ദുർമാർഗമാണ്, നരകത്തിലാണ് എന്ന് ഹദീസിൽ പരാമർശിക്കപ്പെട്ട ശറഈയായ, കർമപരമായ ബിദ്അത്തുകളിൽ പെടില്ല .


അതേ പോലെ, വാട്സാപ്പ് പോലത്തെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചുള്ള പ്രബോധനം, മൈക്ക്, സ്പീക്കർ, ചോക്ക്, ഇവ ഭൗതിക മാർഗങ്ങൾ മാത്രമാണ്, സ്വമേധയാ ആരാധന അല്ല, അത് കൊണ്ട് ബിദ്അത്ത് അല്ല.


ജുമുഅ ഖുതുബ അറബി ഭാഷയിൽ അല്ലാത്തത് ബിദ്അത്ത് അല്ലെ എന്ന് ചിലർ ചോദിക്കുന്നു. അടിസ്ഥാനപരമായി ഖുതുബ അറബിയിൽ ആയിരിക്കണം. എന്നാൽ എന്ത് കൊണ്ട് അത് അനറബി ഭാഷയിലും ആവാം? ശൈഖ് റബീഅ് حفظه الله പറഞ്ഞു, "ഭാഷ ആരാധന അല്ല." ഭാഷ ആരാധന ആയിരുന്നുവെങ്കിൽ നമ്മുളെലാല്ലാവരും സാധാരണ സംസാരിക്കുന്നത് പോലും അറബിയിലായിരിക്കണം. നബി صلى الله عليه وسلم യുടെ ഭാഷ അറബിയിൽ ആയത് കൊണ്ടാണ് അറബിയിൽ ഖുതുബ പറഞ്ഞത്. കാരണം അത് ഉപദേശങ്ങളാണ്, കേൾക്കുന്നവർക്ക് മനസ്സിലായി എന്ന് ഹദീസുകളിൽ കാണാം. അനറബികളായ പ്രവാചകന്മാർ عليهم السلام അവരുടെ ഭാഷയിലാണ് ഉപദേശങ്ങൾ നൽകിയത്.


അല്ലാഹു പറഞ്ഞു:


وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِۦ لِيُبَيِّنَ لَهُمْ ۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ 


ഒരു റസൂലിനെയും, (തന്നെ) അദ്ദേഹത്തിന്റെ ജനതക്കു അദ്ദേഹം വിവരിച്ചുകൊടുക്കുവാന്‍ വേണ്ടി അവരുടെ ഭാഷയിൽ (ദൗത്യം നല്‍കിക്കൊണ്ടു) അല്ലാതെ നാം അയച്ചിട്ടില്ല.


(14:4).


നിസ്കാരത്തിൽ നാം അറബിയിൽ മാത്രം പറയുന്നത്, നിസ്കാരം  ആരാധനയാണ്. നബി صلى الله عليه وسلم നിസ്കരിച്ച പോലെ തന്നെയാണ്, അദ്ദേഹത്തിന്റെ കാലശേഷം സഹാബികളും رضي الله عنهم , നാമെല്ലാവരും നിസ്കരിക്കുന്നത്. എന്നാൽ നബി صلى الله عليه وسلم പറഞ്ഞ ഖുതുബ അല്ല, പിന്നീട് സിദ്ദിഖും, ഉമറും, മറ്റു സഹാബികളും رضي الله عنهم , പറഞ്ഞത്.



👉🏻ബിദ്അത്ത്കാരുടെ

മറ്റൊരു ചോദ്യമാണ്:


ആധുനിക വാഹനങ്ങൾ നബിയുടെയൊ صلى الله عليه وسلم സഹാബികളുടെയോ رضي الله عنهم കാലത്തുണ്ടായിട്ടില്ലല്ലോ അപ്പോൾ അവ ബിദ്അത്തുകളല്ലേ?

ദുൻയവിയായി  പുതുതായി വന്നിട്ടുള്ള കാര്യങ്ങളിൽ/വസ്തുക്കളിൽ ഹറാമല്ലാത്തവ അനുവദനീയമാണ്. അതിന് നബി صلى الله عليه وسلم യിൽ നിന്നോ സഹാബികളിൽ നിന്നോ رضي الله عنهم പ്രത്യേകമായ മാതൃകയോ നിർദേശമോ ആവശ്യമില്ല.

ഉദാഹരണത്തിന് , ആധുനിക വാഹനങ്ങൾ, വിവിധ ഭക്ഷണങ്ങൾ, ഇലക്ട്രിസിറ്റി, മറ്റു വിവിധങ്ങളായ ആധുനിക കണ്ടുപിടിത്തങ്ങൾ മുതലായവ.

ഇത് വ്യക്തമാക്കുന്ന   രണ്ട് ഹദീസുകൾ: 


നബി صلى الله عليه وسلم പറഞ്ഞു:

"أنتم أعلم بأمر دنياكم "


*"നിങ്ങളുടെ ദുനിയാവിയായ കാര്യത്തിൽ ഏറ്റവും അറിവുള്ളവർ നിങ്ങളാകുന്നു" .

(എന്നിൽനിന്നും പഠിക്കേണ്ട ആവശ്യമില്ല).

(സഹീഹ് മുസ്ലിം).


മറ്റൊരു ഹദീസ്:


നബി صلى الله عليه وسلم പറഞ്ഞു:


"إِنْ كَانَ شَيْئًا مِنْ أَمْرِ دُنْيَاكُمْ فَشَأْنَكُمْ بِهِ وَإِنْ كَانَ شَيْئًا مِنْ أُمُورِ دِينِكُمْ فَإِلَىَّ "


"നിങ്ങളുടെ ദുനിയാവിന്റെ കാര്യത്തിൽ നിന്ന് എന്തെങ്കിലും ആണെങ്കിൽ അത് നിങ്ങളുടെ കാര്യമാണ്

(എന്നിൽനിന്നും പഠിക്കേണ്ട ആവശ്യമില്ല)

നിങ്ങളുടെ ദീനിന്റെ കാര്യത്തിൽ നിന്ന് എന്തെങ്കിലും ആണെങ്കിൽ അത് എന്നിലേക്കാണ് (മടക്കേണ്ടത്)".

(സുനനു ഇബ്നു മാജ). 


നല്ല പ്രവ്രത്തി അല്ലെ?


ബിദ്അത്തിനെ കുറിച്ചുള്ള അജ്ഞത കാരണം ബിദ്അത്തുകാർ പറയും: "ആ പ്രവൃത്തി നല്ലതല്ലേ, സമൂഹത്തിൽ മാറ്റം വന്നില്ലേ, ഫലം കാണുന്നുണ്ടല്ലോ " എന്നൊക്കെ. എന്നാൽ ജനങ്ങൾ നല്ലതായി കണ്ടാലും ദീനിലെ എല്ലാ ബിദ്അത്തുകളും ശൈതാൻ തോന്നിപ്പിക്കുന്നതും ദുർമാർഗവുമാണ്.


അല്ലാഹു പറയുന്നു:


أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنًا ۖ 


"അപ്പോള്‍, തന്‍റെ ദുഷ്പ്രവൃത്തി തനിക്കു ഭംഗിയായി കാണിക്കപ്പെടുകയും, എന്നിട്ടതിനെ നല്ലതായി കാണുകയും ചെയ്തിട്ടുള്ള ഒരുവനോ?"


(35:8).


തഫ്സീർ ബഗവി :


قال ابن عباس: نزلت في أبي جهل ومشركي مكة .

ഇബ്നു അബ്ബാസ് رضي الله عنهما

പറഞ്ഞു: "ഈ ആയത്ത് അവതരിച്ചത് അബൂ ജഹലിനും മക്ക മുശ്രിക്കുകളുടെയും മേലാണ് ".

وقال سعيد بن جبير : نزلت في أصحاب الأهواء والبدع .


സഈദ് ബിൻ ജുബൈർ رحمه الله പറഞ്ഞു:


"ഈ ആയത്ത് അവതരിച്ചത് സ്വന്തം ഇഛകളെ പിൻപറ്റുന്നവരുടെയും ബിദ്അത്തിന്റെയും ആളുകളുടെ വിഷയത്തിലാണ്".


وقال قتادة : منهم الخوارج الذين يستحلون دماء المسلمين وأموالهم ، فأما أهل الكبائر فليسوا منهم ، لأنهم لا يستحلون الكبائر


ഖത്താദ رحمه الله പറഞ്ഞു:


"അവരിൽ  (ഇഛകളുടെയും ബിദ്അത്തിന്റെയും ആളുകളിൽ) പെട്ടവരാണ് ഖവാരിജുകൾ, അവർ മുസ്ലിങ്ങളുടെ രക്തം ചിന്തുന്നതും സമ്പത്ത് പിടിച്ചെടുക്കുന്നതും  അനുവദനീയമാക്കുന്നു.

കബാഇറുകൾ ( വൻ പാപങ്ങൾ ) ചെയ്യുന്ന മുസ്ലിങ്ങൾ  അവരിൽ പെടില്ല . കാരണം അവർ വൻ പാപങ്ങൾ അനുവദനീയമാക്കുന്നില്ല.


അദ്ദേഹം (ഇമാം ബഗവി) വിശദീകരണം തുടരുന്നു:


 ( له سوء عمله ) أي : قبيح عمله ( فرآه حسنا ) زين له الشيطان ذلك بالوسواس .


"(തന്‍റെ ദുഷ്പ്രവൃത്തി) അതിനർത്ഥം അവന്റെ ദുഷിച്ച കർമം


(എന്നിട്ടതിനെ നല്ലതായി കാണുകയും ചെയ്തു) അതിനർത്ഥം: ശൈതാൻ അവന് വസ്'വാസിലൂടെ ഭംഗിയായി കാണിക്കുന്നു".



[ അപ്പോൾ ശിർക്കും ബിദ്അത്തുമാണ് ഈ ആയത്തിൽ പെടുക. കാരണം ശിർക്കും ബിദ്അത്തും  ചെയ്യുന്നവർ അവരുടെ ആ ദുഷിച്ച കർമങ്ങളെ നല്ലതായിട്ടാണ് കാണുന്നത്. കബാഇറുകൾ അഥവാ വൻ പാപങ്ങൾ ഈ ആയത്തിൽ പെടില്ല, കാരണം ബുദ്ധിയും സംസ്കാരവുമുള്ള അമുസ്ലിംകൾ പോലും വൻ പാപങ്ങളായ കൊല, വ്യഭിചാരം, മോഷണം എന്നീ ദുഷിച്ച കർമങ്ങളെ ഒരിക്കലും നല്ലതായി കാണുന്നില്ലല്ലോ ].


ഇബ്നു ഉമർ رضي الله عنهما പറഞ്ഞു:


قال عبد الله بنُ عمر بن الخطاب رضي الله عنهما: (كلُ بدعةٍ ضلالةٍ، وإن رآها الناسُ حسنةً


"എല്ലാ ബിദ്അത്തുകളും ദുർമാർഗമാണ് ജനങ്ങൾ അവ നല്ലതായി കണ്ടാലും".


أخرجه ابن بطة في الإبانة حديث (205) واللاكائي حديث (126)


അപ്പോൾ ജനങ്ങൾ നല്ലതായി കണ്ടാലും ദീനിൽ കടന്നു കൂടിയിട്ടുള്ള എല്ലാ ബിദ്അത്തുകളും ദുർമാർഗമാണ്. എല്ലാ ദുർമാർഗവും നരകത്തിലാണ്

സുഫ്യാനു സൗരീ 

رحمه الله

പറഞ്ഞു, ഫുഖഹാക്കൾ പറയുമായിരുന്നു:

" ( ദീനീയായ )ഒരു വാക്കോ, പ്രവർത്തിയോ, നിയ്യത്തോ (ഉദ്ദേശമോ) ഒരിക്കലും ശരിയാവുകയില്ല , അത് (റസൂലിന്റെ 

صلى   الله عليه وسلم )

സുന്നത്തിനൊട് യോജിച്ചു വന്നാലല്ലാതെ".


(ابن بطة في الإبانة 1/333).


അബ്ദുല്ല ഇബ്ൻ മസ്ഊദ് رضي الله عنه പറഞ്ഞു:


وإنكم ستحدثون ويُحدَثُ لكم فإذا رأيتم محدثةً فعليكم بالهدّى الأولِ


" നിങ്ങൾ ( ദീനിൽ )പുതുതായി ഉണ്ടാക്കുന്നു, നിങ്ങൾക്ക് വേണ്ടി പുതുതുണ്ടാക്കപ്പെടുന്നു. നിങ്ങളിൽപെട്ട ആരെങ്കിലും പുതുതായി ഉണ്ടാക്കിയത് കണ്ടാൽ ആദ്യത്തെ തലമുറയുടെ (സ്വഹാബിമാരുടെ رضي الله عنهم) മാർഗദർശനം

പിൻപറ്റണം ".


الراوي : - | المحدث : ابن حجر العسقلاني | المصدر : فتح الباري لابن حجر | الصفحة أو الرقم : 13/267 | 

അബൂ ഹുറൈറ 

رضي الله عنه

ഉദ്ധരിക്കുന്ന ഹദീസിൽ നബി صلى الله عليه وسلم പറഞ്ഞു:


وروى مسلم في صحيحه عن أبي هريرة أن رسول الله صلى الله عليه وسلم قال {سيكون في آخر أمتي أناس يحدثونكم بما لم تسمعوا أنتم ولا آباؤكم ، فإياكم وإياهم


"നിങ്ങളോ ( സഹാബാക്കൾ ) നിങ്ങളുടെ പിതാക്കളോ കേൾക്കാത്തത് പറയുന്ന മനുഷ്യർ അവസാന കാലത്ത് എന്റെ സമുദായത്തിൽ വരും.നിങ്ങൾ അവരെ

സൂക്ഷിക്കുക".


(സഹീഹ് മുസ്ലിം- മുഖദ്ദിമ.


.باب النهي عن الرواية عن الضعفاء والاحتياط في تحملها ).


അത് കൊണ്ട് തബ്ലീഗ് ജമാഅത്ത്, അവർ പറയുന്ന ദീനീ പരിശ്രമം എന്ന പ്രബോധന രീതി ബിദ്അത്താണ്. അത് സ്വമേധയാ ആരാധനയാണ്. ദഅ് വ ആരാധനയാണ്. അതിന് മൂന്ന് ദിവസം, പത്ത് ദിവസം , നാൽപ്പത് ദിവസം എന്ന  പുതിയ തർതീബുണ്ടാക്കൽ പുതു നിർമ്മിതമാണ്, ബിദ്അത്താണ്. സ്വപ്നം വഴിയാണ് തബ്‌ലീഗി ജമാഅത്തിന്റെ പ്രബോധന രീതി നിശ്ചയിച്ചത്. ആയത്തുകളെയും, ഹദീസുകളെയും അവരുടെ പ്രബോധനത്തിന് പോകുന്ന എണ്ണത്തിന് തെളിവാക്കുകയും, അത് അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ് ആണെന്നും പറയുമ്പോൾ അവരുടെ ഈ ദഅ് വ ആരാധന തന്നെയാണ്. ഈ രീതി സലഫു സാലിഹീങ്ങൾ പഠിപ്പിച്ചിട്ടേയില്ല. 

വിജ്ഞാനം ഇല്ലാത്തവരാണ് പ്രബോധനത്തിന് വേണ്ടി പോകുന്നവർ. തൗഹീദ് എന്ന നന്മ കൽപ്പിക്കുകയൊ, ശിർക്ക് എന്ന തിന്മയെ തടയുകയൊ ചെയ്യില്ല എന്ന് മാത്രമല്ല, അവരുടെ ഫദായിൽ അൽ-അമൽ എന്ന പുസ്തകത്തിൽ ശിർക്കും, കെട്ടു കഥകളും നിറഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത.


ഭാഗം ഒന്ന്

http://www.salaf.in/2023/05/blog-post.html?m=1

ഭാഗം മൂന്ന്

http://www.salaf.in/2023/05/blog-post_6.html?m=1

ഭാഗം നാല് 

https://www.salaf.in/2024/08/blog-post_25.html?m=1

പരിഭാഷപ്പെടുത്തിയത്:

ഡോ:കെ.മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.