എല്ലാ സംഘടനകളിൽ നിന്നും, കക്ഷികളിൽ നിന്നും, നല്ലതെടുക്കുക ചീത്ത ഉപേക്ഷിക്കുക എന്ന ഇസ്ലാം വിരുദ്ധ പുത്തൻ തത്വം.

എല്ലാ സംഘടനകളിൽ നിന്നും, കക്ഷികളിൽ നിന്നും,  നല്ലതെടുക്കുക ചീത്ത ഉപേക്ഷിക്കുക എന്ന ഇസ്ലാം വിരുദ്ധ പുത്തൻ  തത്വം.


ഷെയ്ഖ് അബൂ ഖദീജ 

حفظه الله

 പറഞ്ഞു: 


" (എല്ലാ കക്ഷികളിൽ നിന്നും, സംഘടനകളിൽ നിന്നും നല്ലതെടുക്കുക ചീത്ത ഉപേക്ഷിക്കുക എന്ന പുത്തൻ വാദം) , ഇത് സലഫി ഇമാമുകളുടെ ഏകോപിച്ച അഭിപ്രായത്തിന് , ഇജ്മാഇന് എതിരാണ്, സഹാബികളുടെ പൂർണ്ണമായ ഏകോപിച്ച അഭിപ്രായത്തിന് , ഇജ്മാഇന് എതിരാണ്. പുത്തനാചാരക്കാരിൽ നിന്ന് നല്ലത് എടുക്കുക, ചീത്ത ഉപേക്ഷിക്കുക എന്നൊന്നില്ല. അവരെ സമീപിക്കരുത്,  അവരെ പൂർണ്ണമായും ഉപേക്ഷിക്കുക.

(സഹീഹുൽ മുസ്ലിമിലെ കിതാബുൽ ഈമാനിലേ ആദ്യത്തെ ഹദീസിന്റെ, ഹദീസ് ജിബ്‌രീൽ, സാഹചര്യം പറയുന്നിടത്ത്), ഖദ്റിനെ നിഷേധിച്ചവരെ കുറിച്ച് അബ്ദുല്ല ഇബ്നു ഉമർ رضي الله عنه പറഞ്ഞു,  ഖാദ്റിനെ നിഷേധിച്ചവരെ കുറിച്ച് ,അദ്ദേഹത്തെ അറിയിച്ചപ്പോൾ, അവർക്ക് കുറച്ച് വിജ്ഞാനമുണ്ടായിരുന്നിട്ടും, ( വേറെയും കുറെ നല്ല കാര്യങ്ങൾ അവരെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞിട്ടും) പക്ഷെ അവർ ഖദ്റിനെ നിഷേധിച്ചത് കാരണം, അബ്ദുല്ല ഇബ്നു ഉമർ رضي الله عنه പറഞ്ഞത്, അവരിൽ നിന്ന് വിജ്ഞാനം എടുത്തു കൊള്ളുക, ഖാദ്റിന്റെ വിഷയം മാത്രം ചർച്ച ചെയ്യേണ്ട എന്നല്ല, മറിച്ച് അബ്ദുല്ല ഇബ്നു ഉമർ رضي الله عنه അവരോട് പറയാൻ ആവശ്യപ്പെട്ടത്,

 " ഞാൻ (അബ്ദുല്ല ഇബ്നു ഉമർ) അവരിൽ നിന്ന് പൂർണ്ണമായും ഒഴിവാണ്, അവർ എന്നിൽ നിന്നും  പൂർണ്ണമായും ഒഴിവാണ് ". 

ഇതാണ് സലഫുകളുടെ മാർഗം. ഇത് നീ ഉപേക്ഷിച്ചാൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും?


അല്ലാഹു പറഞ്ഞു:


وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ


" സത്യവിശ്വാസികളുടെ (സഹാബികളുടെ) മാര്‍ഗമല്ലാത്തതിനെ അവന്‍ പിന്‍പറ്റുകയും (ചെയ്താല്‍), അവന്‍ തിരിഞ്ഞ പ്രകാരം [അതേപാട്ടിന്] അവനെ നാം തിരിച്ചുകളയും, അവനെ 'ജഹന്നമി'ല്‍ [നരകത്തില്‍] കടത്തി എരിയിക്കുകയും ചെയ്യും ".


(4:115).


സലഫുകളുടെതല്ലാത്ത മാർഗം നരകത്തിലാണ്.


സഹാബികളെ കാണുകയും , ഹിജ്റ 110 ന് മരണപ്പെടുകയും ചെയ്ത മുഹമ്മദ് ഇബ്നു സീരീൻ رحمه الله യുടെ അടുത്ത് ഒരു പുത്തൻ ആചാരക്കാരൻ വന്ന്, ഖുർആനിൽ നിന്ന് ഒരു ആയത്ത് ഉദ്ധരിക്കാം എന്ന് പറഞ്ഞപ്പോൾ, അദ്ദേഹത്തോട്  മുഹമ്മദ് ഇബ്നു സീരീൻ رحمه الله പറഞ്ഞത്, " ഒന്നുകിൽ നീ ഇവിടെ നിന്ന് പോകുക അല്ലെങ്കിൽ ഞാൻ പോകുന്നതായിരിക്കും ".


ഖുർആനിൽ സത്യം മാത്രമാണുള്ളത്, അസത്യം ഇല്ല, എന്നിട്ടും മുഹമ്മദ് ഇബ്നു സീരീൻ رحمه الله ഇങ്ങനെ പറഞ്ഞത്, പുത്തൻ ആചാരക്കാരൻ  ഖുർആനിലെ ആയത്തിനെ വളച്ചൊടിച്ചാൽ അത് അദ്ദേഹത്തിന്റെ ഹ്രിദയത്തെ ബാധിക്കും എന്നത് കൊണ്ടാണ് ".


ഷെയ്ഖ് അബ്ദുൽ ഇലാഹ് حفظه الله പറഞ്ഞു: 


" നിനക്ക് എങ്ങനെയാണ് നല്ലത് ഏതാണ് എന്ന് മനസ്സിലാവുക? (നിന്റെ ബുദ്ധിയിൽ തോന്നുന്നതല്ലൊ നല്ലത്) ഈ വാതിൽ സാധാരണക്കാരായ പൊതു ജനങ്ങളുടെ മുന്നിൽ തുറന്നാൽ , അതിനർത്ഥം നീ ആരിൽ നിന്നും എടുക്കും (ശിർക്ക് ചെയ്യുന്നവരിൽ നിന്നും, , ശിയാക്കളിൽ നിന്നും,ഖവാരിജുകളിൽ നിന്നും, എല്ലാ ബിദ്ഈ കക്ഷികളിൽ നിന്നും - ഇവരെല്ലാം ഇവരുടെ ശിർക്കും, തെറ്റായ വിശ്വാസങ്ങളും, പുത്തൻ ആചാരങ്ങളും നല്ലതായിട്ടാണല്ലൊ കാണുന്നത്)  ".


ഖവാരിജുകളെ കുറിച്ച് നബി صلى الله عليه وسلم പറഞ്ഞു :


അബു സഈദ് അൽ ഖുദ്രി رضي الله عنه ഉദ്ധരിക്കുന്നു: 


حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، أَخْبَرَنَا مَالِكٌ، عَنْ يَحْيَى بْنِ سَعِيدٍ، عَنْ مُحَمَّدِ بْنِ إِبْرَاهِيمَ بْنِ الْحَارِثِ التَّيْمِيِّ، عَنْ أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ، عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ أَنَّهُ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ يَخْرُجُ فِيكُمْ قَوْمٌ تَحْقِرُونَ صَلاَتَكُمْ مَعَ صَلاَتِهِمْ، وَصِيَامَكُمْ مَعَ صِيَامِهِمْ، وَعَمَلَكُمْ مَعَ عَمَلِهِمْ، وَيَقْرَءُونَ الْقُرْآنَ لاَ يُجَاوِزُ حَنَاجِرَهُمْ، يَمْرُقُونَ مِنَ الدِّينَ


 അല്ലാഹുവിന്റെ ദൂതൻ 


صلى الله عليه وسلم 


പറയുന്നത് ഞാൻ കേട്ടു:


 " ചിലർ നിങ്ങളിൽ പ്രത്യക്ഷപ്പെടും, അവരുടെ നിസ്കാരം കണ്ടാൽ  നിങ്ങൾ (സഹാബികൾ) തല താഴ്ത്തിപ്പോകും , അവരുടെ നോമ്പ് കണ്ടാൽ  നിങ്ങൾ (സഹാബികൾ) തല താഴ്ത്തിപ്പോകും , അവരുടെ കർമ്മങ്ങൾ കണ്ടാൽ  നിങ്ങൾ (സഹാബികൾ) തല താഴ്ത്തിപ്പോകും.


മറ്റൊരു റിപ്പോർട്ടിൽ :


 يَقُولُونَ مِنْ خَيْرِ 


അവർ നല്ല വാക്കുകൾ പറയും, അവർ ഖുർആൻ പാരായണം ചെയ്യും. അവരുടെ തൊണ്ടയുടെ താഴെ അത് പോകില്ല (അവർ ഖുർആൻ അനുസരിച്ച് പ്രവർത്തിക്കില്ല, അവരുടെ പ്രവർത്തനങ്ങൾ, കർമ്മങ്ങൾ പുത്തൻ ആചാരങ്ങൾ ആയിരിക്കും). അവർ ഇസ്ലാമിൽ നിന്ന് പുറത്തുപോകും.


(സഹീഹുൽ ബുഖാരി).


ഇബ്നു അബ്ബാസ് رضي الله عنهما അവരോട് സംസാരിക്കാൻ പോയപ്പോൾ അവരോട് പറഞ്ഞു:


" ليس فيكم منهم أحد (  من صحابة) ".


" നിങ്ങളുടെ കൂട്ടത്തിൽ അവരിൽ (സഹാബികളിൽ) ഒരാളും ഇല്ല".


 ( أخرجه عبدالرزاق في المصنف (10/150، تحت رقم 1867، والنسائي، في السنن الكبرى، كتاب الخصائص، باب ذكر مناظرة عبدالله بن عباس الحرورية، واحتجاجه فيما أنكروه على أمير المؤمنين علي بن أبي طالب t، (7/479، حديث رقم (8522)، والطبراني (10/257، تحت رقم 1059، والحاكم في المستدرك (2/494، تحت رقم 2703، علوش)، وأبونعيم في الحلية (1/319)، والبيهقي (8/179). وأخرج قطعة منه (قصة الحديبية) أحمد في المسند (الرسالة 5/262، تحت رقم 3187). والحديث صححه الحاكم، وقال: " صحيح على شرط مسلم و لم يخرجاه" ).


അപ്പോൾ നിസ്കാരം,  നോമ്പ്, കർമ്മങ്ങൾ എല്ലാം സഹാബികളേക്കാൾ മികച്ചതായിട്ടും , സഹാബികളിൽ ഒരാളും, അവരിൽ നന്മയുണ്ടല്ലൊ എന്ന് പറഞ്ഞ് അവരുടെ കൂടെ പോയിരുന്നില്ല. അവരിൽ നിന്ന് നല്ലതെടുക്കാം ചീത്ത ഉപേക്ഷിക്കാം എന്ന് പറഞ്ഞില്ല.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നബി صلى الله عليه وسلم ഖവാരിജുകളെ പ്രശംസിക്കുകയല്ല, മറിച്ച് അവരിൽ ഈ ഗുണങ്ങൾ കണ്ടത് കൊണ്ട് വഞ്ചിതരാകേണ്ട എന്ന് പഠിപ്പിക്കുകയാണ്.



അല്ലാഹു പറഞ്ഞു:


وَأَنَّ هَـٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ 


" 'ഇതാ, എന്റെ പാത (നേരെ) ചൊവ്വായ നിലയില്‍ (സ്ഥിതി ചെയ്യുന്നു). അതിനാല്‍, അതിനെ നിങ്ങള്‍ പിന്‍പറ്റിക്കൊള്ളുവിന്‍. നിങ്ങള്‍ (മറ്റു) മാര്‍ഗ്ഗങ്ങളെ പിന്‍പറ്റുകയും ചെയ്യരുതു; എന്നാല്‍ അവ നിങ്ങളെ അവന്റെ മാര്‍ഗ്ഗം വിട്ടു ഭിന്നിപ്പിച്ചു കളയും. അതൊക്കെ, നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍വേണ്ടി അവന്‍ നിങ്ങളോട് 'വസ്വിയ്യത്ത്' ചെയ്തിരിക്കുകയാണ് ".


(6:153).


ഈ ആയത്ത് ഇറങ്ങിയപ്പോൾ നബി

 صلى الله عليه وسلم 

ഒരു നേർരേഖ വരച്ചു.  അതിന്റെ വലത്തോട്ടും ഇടത്തോട്ടും ചില രേഖകൾ വരച്ചു. എന്നിട്ട് മധ്യത്തിലെ നേർരേഖയിൽ കൈ വെച്ചു കൊണ്ട് " ഇതാ നേരെ ചൊവ്വേയുള്ള എന്റെ പാത" എന്ന വചനം ഓതി. എന്നിട്ട് പറഞ്ഞു: " ഇതാണ് അല്ലാഹുവിന്റെതായ ചൊവ്വായ മാർഗം. മറ്റുള്ളവയും ചില മാർഗങ്ങളാകുന്നു. ഓരോ മാർഗത്തിലും തന്നെ അതിലേക്ക് ക്ഷണിക്കുന്ന പിശാച് ഉണ്ടായിരിക്കും "


وَقَدْ قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ رَضِيَ اللَّهُ عَنْهُ : ( خَطَّ لَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَطًّا وَخَطَّ حَوْلَهُ خُطُوطًا عَنْ يَمِينِهِ وَشِمَالِهِ ثُمَّ قَالَ : هَذَا سَبِيلُ اللَّهِ وَهَذِهِ سُبُلٌ عَلَى كُلِّ سَبِيلٍ مِنْهَا شَيْطَانٌ يَدْعُو إلَيْهِ ثُمَّ قَرَأَ : (( وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ))

 (അഹ്മദ്).


മറ്റ് മാർഗ്ഗങ്ങൾ നേരെ ചൊവ്വേയുള്ള മാർഗത്തെ തൊട്ടാണ് വരച്ചത്. അത് കൊണ്ട് അവയിലും സത്യങ്ങളുണ്ട് എന്ന് പണ്ടിതന്മാർ പറഞ്ഞു. എന്നാൽ ആ മാര്‍ഗ്ഗങ്ങളെ പിന്‍പറ്റരുത് എന്നാണ് മുകളിൽ കൊടുത്തിട്ടുള്ള വചനത്തിൽ അല്ലാഹു പറഞ്ഞത്.


നബി صلى الله عليه وسلم പറഞ്ഞു :


فَاعْتَزِلْ تِلْكَ الْفِرَقَ كُلَّهَا


"  (സഹാബികളിൽ നിന്ന്) ഭിന്നിച്ച എല്ലാ കക്ഷികളെയും  വെടിയുക (അവരിൽ സത്യവും നന്മയും ഉണ്ടെങ്കിലും) ".


(സുനൻ ഇബ്നു മാജ).

ഏതാണ് പൂർണ്ണമായും സത്യത്തിന്റെ കക്ഷി? താഴെ ലിങ്കുകളിൽ വായിക്കാം إن شاء الله


http://www.salaf.in/2023/07/blog-post.html?m=1


http://www.salaf.in/2023/01/blog-post_24.html?m=1


പരിഭാഷപ്പെടുത്തിയത്:

ഡോ:കെ.മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.