സ്ത്രീകളാണ് സ്വർഗ്ഗത്തിലും കൂടുതൽ
സ്ത്രീകളാണ് സ്വർഗ്ഗത്തിലും കൂടുതൽ.
പ്രസിദ്ധമായതും, അധികമാളുകളും കേട്ടതാണ് നരകത്തിൽ കൂടുതലും സ്ത്രീകളിലാണെന്ന ഹദീസ് .
وَحَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ نُمَيْرٍ، حَدَّثَنَا أَبِي، حَدَّثَنَا عَبْدُ الْمَلِكِ بْنُ أَبِي سُلَيْمَانَ، عَنْ عَطَاءٍ، عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ
ജാബിർ ബിൻ അബ്ദുല്ല
رضي الله عنه
പറഞ്ഞു:
شَهِدْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم الصَّلاَةَ يَوْمَ الْعِيدِ فَبَدَأَ بِالصَّلاَةِ قَبْلَ الْخُطْبَةِ بِغَيْرِ أَذَانٍ وَلاَ إِقَامَةٍ
" ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ صلى الله عليه وسل കൂടെ ഒരു ഈദ് നിസ്കാരത്തിന് സാക്ഷ്യം വഹിച്ചു,. ബാങ്കും ഇഖാമത്തുമില്ലാതെ ഖുതുബക്ക് മുമ്പായി അദ്ദേഹം നിസ്കാരം ആരംഭിച്ചു.
ثُمَّ قَامَ مُتَوَكِّئًا عَلَى بِلاَلٍ فَأَمَرَ بِتَقْوَى اللَّهِ وَحَثَّ عَلَى طَاعَتِهِ وَوَعَظَ النَّاسَ وَذَكَّرَهُمْ ثُمَّ مَضَى حَتَّى أَتَى النِّسَاءَ فَوَعَظَهُنَّ وَذَكَّرَهُنَّ فَقَالَ
ശേഷം അദ്ദേഹം ബിലാലിന്റെ മേൽ ചാരി നിന്നു, എന്നിട്ട് അദ്ദേഹം (അവരോട്) അല്ലാഹുവിനെ അനുസരിക്കാനും തഖ്'വ പുലർത്താനും (അവരെ) ഉദ്ബോധിപ്പിച്ചു. പിന്നീട് സ്ത്രീകളുടെ അടുത്ത് വന്ന് അവരോട് ഉപദേശിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം പറഞ്ഞു :
تَصَدَّقْنَ فَإِنَّ أَكْثَرَكُنَّ حَطَبُ جَهَنَّمَ فَقَامَتْ امْرَأَةٌ مِنْ سِطَةِ النِّسَاءِ سَفْعَاءُ الْخَدَّيْنِ فَقَالَتْ لِمَ يَا رَسُولَ اللَّهِ قَالَ لِأَنَّكُنَّ تُكْثِرْنَ الشَّكَاةَ وَتَكْفُرْنَ الْعَشِيرَ قَالَ فَجَعَلْنَ يَتَصَدَّقْنَ مِنْ حُلِيِّهِنَّ يُلْقِينَ فِي ثَوْبِ بِلَالٍ مِنْ أَقْرِطَتِهِنَّ وَخَوَاتِمِهِنَّ
നിങ്ങൾ ദാനം ചെയ്യുക , നിങ്ങളിൽ (സ്ത്രീകളിൽ) ഭൂരിഭാഗവും നരകത്തിനുള്ള ഇന്ധനമാണ് ". അപ്പോൾ കവിളിൽ കറുത്ത പാടുള്ള ഒരു സ്ത്രീ എഴുന്നേറ്റ് നിന്ന് ചോദിച്ചു :
" അല്ലാഹുവിന്റെ ദൂതരേ
എന്തുകൊണ്ടാണ് അങ്ങനെ?". അദ്ദേഹം പറഞ്ഞു: " നിങ്ങൾ പലപ്പോഴും പിറുപിറുക്കുകയും , നിങ്ങളുടെ ഇണയോട് നന്ദികേട് കാണിക്കുകയും ചെയ്യുന്നു ".എന്നിട്ട് അവർ തങ്ങളുടെ ആഭരണങ്ങളായ കമ്മലുകൾ, മോതിരങ്ങൾ എന്നിവയിൽ നിന്ന് ബിലാലിന്റെ തുണിയിൽ ദാനമായി ഇട്ടുകൊടുക്കാൻ തുടങ്ങി".
(സഹീഹ് മുസ്ലിം
كتاب صلاة العيدين
ഈ ഹദീസ് കേൾക്കുന്ന മിക്ക സ്ത്രീകളും ബേജാറിലാണ്. എന്നാൽ അധികം ആർക്കും അറിയാത്തതാണ്
സ്വർഗ്ഗത്തിലും കൂടുതൽ സ്ത്രീകളാണെന്ന് സന്തോഷ വാർത്ത നൽകുന്ന ഹദീസ്.
حَدَّثَنِي عَمْرٌو النَّاقِدُ، وَيَعْقُوبُ بْنُ إِبْرَاهِيمَ الدَّوْرَقِيُّ، جَمِيعًا عَنِ ابْنِ عُلَيَّةَ، - وَاللَّفْظُ لِيَعْقُوبَ - قَالاَ حَدَّثَنَا إِسْمَاعِيلُ ابْنُ عُلَيَّةَ، أَخْبَرَنَا أَيُّوبُ، عَنْ مُحَمَّدٍ، قَالَ إِمَّا تَفَاخَرُوا وَإِمَّا تَذَاكَرُوا الرِّجَالُ فِي الْجَنَّةِ أَكْثَرُ أَمِ النِّسَاءُ فَقَالَ أَبُو هُرَيْرَةَ أَوَلَمْ يَقُلْ أَبُو الْقَاسِمِ صلى الله عليه وسلم
ചില സഹാബികളിലെ ചില പുരുഷന്മാരും സ്ത്രീകളും رضي الله عنهم തർക്കിച്ചു, അവരിൽ ആരാണ് സ്വർഗത്തിൽ കൂടുതൽ? അവർ അബു ഹുറൈറ رضي الله عنه വോട് ചോദിച്ചു, അപ്പോൾ അദ്ദേഹം, അത് സ്ത്രീകളായിരിക്കും എന്ന് സൂചിപ്പിച്ചു കൊണ്ട് മറുപടി പറഞ്ഞു, അബു അൽ ഖാസിം صلى الله عليه وسلم പറഞ്ഞിട്ടില്ലെ:
" إِنَّ أَوَّلَ زُمْرَةٍ تَدْخُلُ الْجَنَّةَ عَلَى صُورَةِ الْقَمَرِ لَيْلَةَ الْبَدْرِ وَالَّتِي تَلِيهَا عَلَى أَضْوَإِ كَوْكَبٍ دُرِّيٍّ فِي السَّمَاءِ لِكُلِّ امْرِئٍ مِنْهُمْ زَوْجَتَانِ اثْنَتَانِ يُرَى مُخُّ سُوقِهِمَا مِنْ وَرَاءِ اللَّحْمِ وَمَا فِي الْجَنَّةِ أَعْزَبُ "
" സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ സംഘം പൂർണ്ണചന്ദ്രനെപ്പോലെ സുന്ദരമായിരിക്കും, അവരെ പിന്തുടരുന്ന സംഘം ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങൾ പോലെയായിരിക്കും: ഓരോ പുരുഷനും രണ്ട് ഭാര്യമാരുണ്ടാകും, അവരുടെ കാലസ്ഥികളുടെ മജ്ജ അവരുടെ അതിമനോഹരമായ സൗന്ദര്യം കാരണം മാംസത്തിലൂടെ ദൃശ്യമാണ്. സ്വർഗത്തിൽ അവിവാഹിതരായ ആരും ഉണ്ടാകില്ല"
(സഹീഹ് മുസ്‌ലിം
كتاب الجنة
بَاب أَوَّلُ زُمْرَةٍ تَدْخُلُ الْجَنَّةَ عَلَى صُورَةِ الْقَمَرِ لَيْلَةَ الْبَدْرِ وَصِفَاتُهُمْ وَأَزْوَاجُهُمْ)
അൽ-ഖാദി ഇയാദിൻ്റെ പ്രസ്താവന ഉദ്ധരിച്ച് ഇമാം അൻ-നവവി رحمهم الله ഹദീസിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഷറഹിൽ പറഞ്ഞു:
قال الإمام النووي في شرح مسلم: قال القاضي: ظاهر هذا الحديث أن النساء أكثر أهل الجنة، وفي الحديث الآخر أنهن أكثر أهل النار. قال: فيخرج من مجموع هذا أن النساء أكثر ولد آدم. قال: وهذا كله في الآدميات، وإلا فقد جاء للواحد من أهل الجنة من الحور العدد الكثير
"ഈ ഹദീസിൻ്റെ വ്യക്തമായ സൂചന സ്വർഗത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ്. മറ്റെ ഹദീസ് സൂചിപ്പിക്കുന്നത് സ്ത്രീകളാണ് നരകത്തിൽ കൂടുതൽ, ആദമിൻ്റെ സന്തതികളിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് രണ്ട് ഹദീഥുകളിൽ നിന്നും അനുമാനിക്കപ്പെടുന്നു, കാരണം ഇത് മനുഷ്യസ്ത്രീകൾക്ക് മാത്രമേ ബാധകമാകൂ, കാരണം സ്വർഗത്തിലെ ഓരോ പുരുഷനും ധാരാളം ഹൂറികൾ നൽകപ്പെടും ".
ഇബ്‌നു ഹജർ അൽ-അസ്‌ഖലാനി رحمه الله പറഞ്ഞു:
وهو واضح لكن يعارضه قوله صلى الله عليه وسلم في حديث الكسوف المتقدم رأيتكن أكثر أهل النار ويجاب بأنه لا يلزم من أكثريتهن في النار نفي أكثريتهن في الجنة ، لكن يشكل على ذلك قوله صلى الله عليه وسلم في الحديث الآخر اطلعت في الجنة فرأيت أقل ساكنها النساء ، ويحتمل أن يكون الراوي رواه بالمعنى الذي فهمه من أن كونهن أكثر ساكني النار يلزم منه أن يكن أقل ساكني الجنة ، وليس ذلك بلازم لما قدمته ، ويحتمل أن يكون ذلك في أول الأمر قبل خروج العصاة من النار بالشفاعة ، والله أعلم
നരകവാസികളിൽ ഭൂരിഭാഗവും സ്ത്രീകളായിരിക്കുമെന്നത് അവർ സ്വർഗത്തിൽ ന്യൂനപക്ഷമായിരിക്കണമെന്നില്ല.
എന്നിരുന്നാലും, മറ്റൊരു ഹദീസിൽ
"ഞാൻ സ്വർഗ്ഗത്തിലേക്ക് നോക്കി, അതിൽ ഏറ്റവും കുറവ് സ്ത്രീകൾ താമസിക്കുന്നത് ഞാൻ കണ്ടു."
എന്ന അദ്ദേഹത്തിന്റെ صلى الله عليه وسلم വാക്കുകൾ ഇതിനെ ബാധിക്കുന്നു. ആഖ്യാതാവ് അത് വിവരിച്ചത് തനിക്കു മനസ്സിലാകുന്ന അർത്ഥത്തിലായിരിക്കാം, അതായത് അവർ നരകത്തിൽ ഏറ്റവും കൂടുതലായിരുന്നതിനാൽ അവർ സ്വർഗത്തിൽ ഏറ്റവും കുറഞ്ഞവരായിരിക്കു. ഞാൻ അവതരിപ്പിച്ചതിന് അത് ആവശ്യമില്ല.
അനുസരണമില്ലാത്തവൾ ശഫാഅത്തിലൂടെ നരകത്തിൽ നിന്ന് പുറത്തുവരും മുമ്പെ ഇത് സംഭവിക്കാൻ സാധ്യതയുണ്ട്. അല്ലാഹു ഏറ്റവും നന്നായറിയുന്നവനാണ്.
[ഫത് അൽ-ബാരി 6/325].
സഹീഹുൽ ബുഖാരിയിലെ ഹദീസിൽ വന്നിട്ടുണ്ട്:
لاَ تَبَاغُضَ بَيْنَهُمْ وَلاَ تَحَاسُدَ
" അവർക്ക് പരസ്പരം ശത്രുതയും അസൂയയും ഉണ്ടാകില്ല ".
അത് കൊണ്ട് സ്വർഗ്ഗത്തിൽ പുരുഷന്മാർക്ക് കൂടുതൽ ഭാര്യമാർ ഉണ്ടാകുന്നത്, സ്ത്രീകൾക്ക് ശത്രുതയും അസൂയയും ഉണ്ടാക്കില്ല.
ശത്രുതയും അസൂയയും അത് ദുനിയാവിലെ സ്വഭാവമാണ്. സ്വർഗ്ഗത്തിൽ അതുണ്ടാകില്ല. അവിടെ അങ്ങനത്തെ ഒരു മാനസികാവസ്ഥ ഉണ്ടാകില്ല. അവിടെ സന്തോഷമാണ്. അവിടെ സമാധാനമാണ്.
സ്ത്രീകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ നബി صلى الله عليه وسلم യുടെ ഹദീസുകളിൽ വന്നത്:
عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
അബു ഹുറൈറ رضي الله عنه വിൽ നിന്നും : അല്ലാഹുവിൻ്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു:
إِذَا صَلَّتِ الْمَرْأَةُ خُمُسَهَا وَصَامَتْ شَهْرَهَا وَحَصَّنَتْ فَرْجَهَا وَأَطَاعَتْ بَعْلَهَا دَخَلَتْ مِنْ أَيِّ أَبْوَابِ الْجَنَّةِ شَاءَتْ
" ഒരു സ്ത്രീ അഞ്ച് നേരം നിസ്‌കാരം നിർവ്വഹിക്കുകയും , റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുകയും , ചാരിത്ര്യം കാത്തുസൂക്ഷിക്കുകയും, ഭർത്താവിനെ അനുസരിക്കുകയും ചെയ്താൽ അവൾ ആഗ്രഹിക്കുന്ന ഏത് കവാടത്തിലൂടെയും അവൾ സ്വർഗത്തിൽ പ്രവേശിക്കും ".
(സഹീഹ് ഇബ്നു ഹീബ്ബാൻ 4163).
حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا مُحَمَّدُ بْنُ فُضَيْلٍ، عَنْ أَبِي نَصْرٍ عَبْدِ اللَّهِ بْنِ عَبْدِ الرَّحْمَنِ، عَنْ مُسَاوِرٍ الْحِمْيَرِيِّ، عَنْ أُمِّهِ، قَالَتْ سَمِعْتُ أُمَّ سَلَمَةَ، تَقُولُ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ
മുസാവിർ അൽ ഹിംയാരിയിൽ നിന്ന് അദ്ദേഹത്തിൻ്റെ മാതാവിൽ നിന്ന് ഉദ്ധരിക്കപ്പെട്ടത്: ഉമ്മുസലമ പറയുന്നത് അവർ കേട്ടു: "അല്ലാഹുവിൻ്റെ ദൂതൻ പറയുന്നത് ഞാൻ കേട്ടു:
أَيُّمَا امْرَأَةٍ مَاتَتْ وَزَوْجُهَا عَنْهَا رَاضٍ دَخَلَتِ الْجَنَّةَ " .
" ഭർത്താവ് തന്നിൽ സംതൃപ്തനായിരിക്കുമ്പോൾ മരിക്കുന്ന ഏതൊരു സ്ത്രീയും സ്വർഗത്തിൽ പ്രവേശിക്കും ”.
(സുനൻ ഇബ്നു മാജ 1854).
അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാൻ ഭർത്താവ് അവളോട് കൽപ്പിക്കുന്നില്ലെങ്കിൽ അവൾ എല്ലാ കാര്യങ്ങളിലും ഭർത്താവിനെ അനുസരിക്കേണ്ടതുണ്ട്. അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാൻ ഭർത്താവ് അവളോട് കൽപ്പിച്ചാൽ ഭർത്താവിനെ അനുസരണക്കേണ്ടതില്ല.
النَّوَّاسِ بْنِ سِمْعَانَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
അൻ-നവ്വാസ് ബിൻ സാംആൻ ദൈവദൂതൻ صلى الله عليه وسلم പറഞ്ഞതായി റിപ്പോർട്ട് ചെയ്തു:
لَا طَاعَةَ لِمَخْلُوقٍ فِي مَعْصِيَةِ الْخَالِقِ
" സ്രഷ്ടാവിനോടുള്ള അനുസരണക്കേട് ഉൾപ്പെടുമ്പോൾ സൃഷ്ടിയെ അനുസരിക്കരുത് ".
(മിഷ്കാത്ത് അൽ-മസാബിഹ് 3696).
عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ
അലി رضي الله عنه വിൽ നിന്നും, നബി صل الله عليه وسلم പറഞ്ഞു:
لَا طَاعَةَ فِي مَعْصِيَةٍ إِنَّمَا الطَّاعَةُ فِي الْمَعْرُوفِ
" പാപത്തിൽ അനുസരണമില്ല, നന്മയിൽ മാത്രമേ അനുസരണമുള്ളു ".
(സഹീഹ് അൽ-ബുഖാരി 7257, സഹീഹ് മുസ്‌ലിം 1840).
അപ്പോൾ ഒരു സ്ത്രീ അഞ്ച് നേരം നിസ്‌കാരം നിർവ്വഹിക്കുകയും , റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുകയും , ചാരിത്ര്യം കാത്തുസൂക്ഷിക്കുകയും, ഭർത്താവിനെ അനുസരിക്കുകയും, മരിക്കുമ്പോൾ ഭർത്താവ് സംതൃപ്തനാണെങ്കിൽ , അവൾ ആഗ്രഹിക്കുന്ന ഏത് കവാടത്തിലൂടെയും അവൾ സ്വർഗത്തിൽ പ്രവേശിക്കും.
എന്നാൽ അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാൻ ഭർത്താവ് അവളോട് കൽപ്പിച്ചാൽ ഭർത്താവിനെ അനുസരണക്കേണ്ടതില്ല.
പരിഭാഷപ്പെടുത്തിയത്:
ഡോ : കെ . മുഹമ്മദ് സാജിദ്.
Comments
Post a Comment