Posts

സ്വർണവും പണവും ഒരുമിച്ചുള്ള സകാത്ത്.

സ്വർണവും പണവും ഒരുമിച്ചുള്ള സകാത്ത്. ലജ്നതു ദാഇമ, ഷെയ്ഖ് ഉസൈമീൻ رحمه الله. സകാത്ത് നിർബന്ധമാകാൻ ഒരു നിബന്ധന നിസാബ് എത്തണം. നിസാബ് എന്നത് സകാത്ത് നിർബന്ധമാകാൻ ഒരു മുസ്ലിമിന്റെ കൈവശം ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ സമ്പത്തിന്റെ അളവിനെയാണ് പറയുന്നത്. സ്വർണത്തിന്റെ നിസാബ്: - 85 ഗ്രാം സ്വർണം - ഏകദേശം 10½ പവൻ പണത്തിന്റെ നിസാബ്: - 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമായ തുക. (എന്തു കൊണ്ട് സ്വർണത്തിൻ്റെ നിസാബ് എടുക്കുന്നില്ല എന്നറിയാൻ താഴെ വീഡിയോ കാണാം إن شاء الله  https://youtu.be/WrRRJtcYBNI ). മറ്റൊരു നിബന്ധന വ്യക്തിയുടെ കൈവശമുള്ള സ്വർണമോ പണമോ ഒരു ചാന്ദ്രവർഷം (ഹൗൽ) പൂർത്തിയാക്കണം. ഒരു ചാന്ദ്രവർഷം (ഹൗൽ) പൂർത്തിയാക്കി നിസാബ് എത്തുകയാണെങ്കിൽ, അതിന്റെ 2.5% (40-ൽ ഒന്ന്) സകാത്ത് നൽകണം. സ്വർണവും പണവും ഒരുമിച്ച് കണക്കാക്കുന്ന വിഷയം. ഒരാളുടെ കൈവശമുള്ള പണം മാത്രം നോക്കിയാൽ നിസാബ് എത്തുന്നില്ല. അതുപോലെ സ്വർണം മാത്രം നോക്കിയാലും നിസാബ് എത്തുന്നില്ല. എന്നാൽ രണ്ടും ഒരുമിച്ച് കണക്കാക്കിയപ്പോൾ ആകെ സമ്പത്ത് നിസാബ് എത്തുന്നുണ്ടെങ്കിൽ സകാത്ത് നിർബന്ധമാകും എന്ന് പണ്ഡിതന്മാർ പറയുന്നു. സ്വർണവും പണവും ഒരേ ...

സ്വർണത്തിൻ്റെയും വെള്ളിയുടെയും സകാത്ത്

സ്വർണത്തിൻ്റെയും വെള്ളിയുടെയും സകാത്ത്   ഷെയ്ഖ് ഇബ്നു ബാസ് رحمه الله  ചോദ്യം: പ്രിയ ശൈഖേ, ഒരു സ്ത്രീ ചോദിക്കുന്നു: സ്വർണത്തിന്റെ സകാത്ത് എത്രയാണ്? ആഭരണമായി ധരിക്കുന്ന സ്വർണത്തിനും സകാത്ത് നിർബന്ധമാണോ? അല്ലാഹു നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ. ദയവായി വിശദീകരിക്കാമോ? മറുപടി: സ്വർണത്തിന്റെ സകാത്ത് നാൽപ്പതിൽ ഒന്ന് (2.5%) ആണ്. വെള്ളിയുടെയും സകാത്ത് അതുപോലെ നാൽപ്പതിൽ ഒന്ന് (2.5%) തന്നെയാണ്. അതായത്, ഓരോ നൂറിനും രണ്ടരയും, ഓരോ ആയിരത്തിനും ഇരുപത്തിയഞ്ചും നൽകണം. സ്ത്രീ ധരിക്കുന്ന ആഭരണങ്ങൾക്കും (സ്വർണാഭരണങ്ങൾക്കും) ശരിയായ അഭിപ്രായപ്രകാരം സകാത്ത് നിർബന്ധമാണ്, അവ നിസാബിൽ എത്തിയിട്ടുണ്ടെങ്കിൽ. അത് മാലയോ, വളയോ, അരപ്പട്ടയോ, മറ്റേതെങ്കിലും ആഭരണമോ ആയാലും സകാത്ത് നൽകണം. (നിസാബ് എന്നത് സകാത്ത് നിർബന്ധമാകാൻ ഒരു മുസ്ലിമിന്റെ കൈവശം ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ സമ്പത്തിന്റെ അളവിനെയാണ് പറയുന്നത്) സ്വർണത്തിന്റെ നിസാബ് ഇരുപത് മിസ്ഖാൽ ആണ്. അതായത്, ഏകദേശം 11½ സൗദി സ്വർണ ദിനാറുകൾ, അല്ലെങ്കിൽ 92 ഗ്രാം സ്വർണം. ( കേരളത്തിൽ പൊതുവെ പ്രചാരത്തിലുള്ള കണക്കുപ്രകാരം 20 മിസ്ഖാൽ ≈ 10½ പവൻ (ഏകദേശം 85 ഗ്രാം) എന്നാണ് കണക്കാ...

കടം നൽകിയവന്റേയും, കടം വാങ്ങിയവന്റേയും സകാത്ത്

കടം നൽകിയവന്റേയും, കടം വാങ്ങിയവന്റേയും സകാത്ത് ഷെയ്ഖ് ബിൻ ബാസ് رحمه الله ചോദ്യം: പലിശരഹിത കടമായി നൽകിയ പണത്തിന്റെ സകാത്ത് കടം നൽകിയവനാണോ  നൽകേണ്ടത്, അതോ കടം വാങ്ങിയവനാണോ നൽകേണ്ടത്? മറുപടി: നിങ്ങൾ ഒരാൾക്ക് പണം കടം നൽകിയിട്ടുണ്ടെങ്കിൽ, അയാൾ സാമ്പത്തിക ശേഷിയുള്ളവനും നിങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് പണം തിരിച്ചുനൽകാൻ കഴിവുള്ളവനുമാണെങ്കിൽ, ആ പണത്തിന്റെ സകാത്ത് നിങ്ങൾ നൽകണം. ഉദാഹരണത്തിന്, നിങ്ങൾ ഒരാൾക്ക് ഒരു ലക്ഷം, രണ്ട് ലക്ഷം, അല്ലെങ്കിൽ അതിൽ കൂടുതലോ കുറവോ തുക കടം നൽകി. അയാൾ സാമ്പത്തികമായി ശേഷിയുള്ളവനും, പണം നൽകാൻ തയ്യാറുള്ളവനും, തിരിച്ചടവ് അനാവശ്യമായി വൈകിപ്പിക്കാത്തവനുമാണെങ്കിൽ, ആ പണത്തിന്റെ സകാത്ത് നിങ്ങളുടെ ബാധ്യതയാണ്. (ആ പണത്തിന് ഓരോ വർഷം കഴിയുമ്പോഴും സകാത്ത് നൽകണം). അതേസമയം, കടം വാങ്ങിയ വ്യക്തിയുടെ കൈവശം ആ പണം ഇപ്പോഴും ഉണ്ടെങ്കിൽ, അവനും അവൻ്റെ കൈവശമുള്ള ആ സമ്പത്തിന് സകാത്ത് നൽകണം. എന്നാൽ, അയാൾ ആ പണം ചെലവഴിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിൽ, അതിന് അയാളുടെ മേൽ സകാത്തില്ല. നിങ്ങളോ, നിങ്ങൾ കടം നൽകിയ പണത്തിന് സകാത്ത് നൽകണം. കാരണം അത് നിങ്ങളുടെ ഉടമസ്ഥതയിലുള്ള സമ്പത്താണ്. അത് ഒരു സാമ്പത്തിക ...

പണത്തിന്റെ സകാത്ത്: നിസാബ് എന്താണ്? എത്ര കാലം നിസാബ് നിലനിൽക്കണം? എത്ര കൊടുക്കണം?

പണത്തിന്റെ സകാത്ത്: നിസാബ് എന്താണ്? എത്ര കാലം നിസാബ് നിലനിൽക്കണം? എത്ര കൊടുക്കണം?  ഷെയ്ഖ് ബിൻ ബാസ് رحمه الله  പണത്തിന്റെ സകാത്ത് നിർബന്ധമാകാൻ ഒരു നിബന്ധന നിസാബ് എത്തണം. നിസാബ് എന്നത് സകാത്ത് നിർബന്ധമാകാൻ ഒരു മുസ്ലിമിന്റെ കൈവശം ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ സമ്പത്തിന്റെ അളവിനെയാണ് പറയുന്നത്. പണത്തിൻ്റെ കാര്യത്തിൽ, സ്വർണത്തിന്റെയും വെള്ളിയുടെയും നിസാബുകളിൽ കുറഞ്ഞ മൂല്യമുള്ളതനുസരിച്ച് നിശ്ചയിക്കുന്നതാണ് ദരിദ്രർക്ക് കൂടുതൽ ഉപകാരപ്രദമെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ശൈഖ് ഇബ്നു ബാസ് رحمه الله അദ്ദേഹത്തിന്റെ ഫത്‌വയിൽ പറഞ്ഞത്, പണത്തിൻ്റെ കാര്യത്തിൽ, മൂല്യം സ്വർണത്തിന്റെയും വെള്ളിയുടെയും നിസാബുകളിൽ കുറഞ്ഞ മൂല്യത്തിലെത്തുമ്പോൾ അതിന് സകാത്ത് നിർബന്ധമാകുമെന്നാണ്.  (ഫതാവാ ഇബ്നു ബാസ്, 14/125). നമ്മുടെ കാലഘട്ടത്തിൽ ഈ രണ്ടിൽ കുറഞ്ഞ നിസാബ് വെള്ളിയുടേതാണ്. അത് കൊണ്ട് പണത്തിന്റെ കാര്യത്തിൽ, ഇന്ന് പല പണ്ഡിതന്മാരും വെള്ളിയുടെ നിസാബ് അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. അതായത്, 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമായ പണമോ അതിൽ കൂടുതലോ ഒരാളുടെ കൈവശമുണ്ടെങ്കിൽ, അയാൾ നിസാബിലെത്തിയതായി...

യുദ്ധംകൊണ്ട് ആര്, എന്ത് നേടി?

യുദ്ധം കൊണ്ട് ആര്, എന്ത് നേടി? ഇന്നത്തെ മാധ്യമം നിലപാട്, പേജ് 6, 2026 ജൂൺ 17 ബുധനാഴ്ചയിലെ എഡിറ്റോറിയലിന്റെ തലക്കെട്ട്:   യുദ്ധം കൊണ്ട് ആര്, എന്ത് നേടി? "ഒരു നീതീകരണവുമില്ലാത്ത ഈ യുദ്ധംകൊണ്ട് ഇസ്രായേലും അമേരിക്കയും എന്ത് നേടി എന്ന് ആലോചിക്കുമ്പോൾ, ശുദ്ധശൂന്യം എന്നേ നേരെചൊവ്വേ ചിന്തിക്കുന്ന ആർക്കും തോന്നൂ." ഹമാസിന്റെ തെറ്റായ തീരുമാനങ്ങളും യുദ്ധവുമായി ബന്ധപ്പെട്ട ശർഈ നിബന്ധനകളും യാഥാർഥ്യ സാഹചര്യങ്ങളും പരിഗണിക്കാതെയുള്ള നടപടികളും കാരണം, സയണിസ്റ്റ് അധിനിവേശ ശക്തികൾക്ക് പതിനായിരക്കണക്കിന് ഫലസ്തീനികളെ, നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ, കൊലപ്പെടുത്താൻ അവസരം ലഭിച്ചു.  അനേകർക്ക് ഗുരുതരമായ പരിക്കുകളും അംഗവൈകല്യങ്ങളും സംഭവിക്കുകയും ചെയ്തു. അപ്പോൾ, "ഈ യുദ്ധംകൊണ്ട് ആര്, എന്ത് നേടി?" എന്ന ചോദ്യം ഇസ്രായേലിനോടും അമേരിക്കയോടും മാത്രം ചോദിച്ചാൽ മതിയോ? പലസ്തീനിൽ യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ചും അതേ ചോദ്യം ചോദിക്കേണ്ടതില്ലേ? അല്ലാഹു ഖുർആനിൽ മുസ്ലിംകളോട് കടുത്ത ശത്രുത പുലർത്തുന്നവരായി പരാമർശിച്ചവരിൽ ഉൾപ്പെടുന്ന, എന്നാൽ ജമാഅത്തെ ...

യൂസുഫുൽ ഖറദാവി ഹദീസ് വിജ്ഞാനത്തിൽ അറിവില്ലാതെ അഭിപ്രായം പറയുന്നത് ഈ കാലഘട്ടത്തിന്റെ ഒരു വലിയ ദുരന്തമാണ്

യൂസുഫുൽ ഖറദാവി ഹദീസ് വിജ്ഞാനത്തിൽ അറിവില്ലാതെ അഭിപ്രായം പറയുന്നത് ഈ കാലഘട്ടത്തിന്റെ ഒരു വലിയ ദുരന്തമാണ്. ഷെയ്ഖ് അൽ-അൽബാനി رحمه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله. ഇത് ഷെയ്ഖ് അൽ അൽബാനി رحمه الله അദ്ദേഹത്തിൻ്റെ ഒരു ഫത്‌വയിൽ പറഞ്ഞതാണ്. അത് ഇപ്പോൾ വായിക്കാം. ഇവർ രണ്ടുപേരും മരണപ്പെട്ടു. ഷെയ്ഖ് അൽ അൽബാനി رحمه الله അത് കൊണ്ട് ഇത് വളരെ മുമ്പ് പറഞ്ഞതാണ്. ഫത്‌വ വായിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ പറയാനുണ്ട്. യൂസുഫുൽ ഖറദാവിയുടെ ഫത്‌വകൾ ഇഖ്‌വാനുൽ മുസ്ലിമീൻ, ജമാഅത്തെ ഇസ്ലാമി സംഘടനകൾ അവരുടെ  മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ലോകവ്യാപകമാക്കുകയും ചെയ്തു. ഈ ഫത്‌വകൾ മറ്റ് ബിദ്ഈ സംഘടനകളെയും കക്ഷികളെയും വരെ സ്വാധീനിച്ചു. കാരണം, വിജ്ഞാനം തേടുന്നതിന്റെ അടിസ്ഥാനങ്ങൾ അറിയാത്തവർ ആരിൽ നിന്നു വേണമെങ്കിലും മതം പഠിച്ചെടുക്കാറുണ്ട്. നബി صلى الله عليه وسلم മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നബി ﷺ പറഞ്ഞു:  "المرء على دين خليله" "ഒരു മനുഷ്യൻ അവൻ്റെ അടുത്ത സുഹൃത്തിന്റെ മതത്തിലായിരിക്കും." (അബൂ ദാവൂദ്, തിർമിദീ). സഹാബികൾ رضي الله عنهم വിൽ നിന്ന് പഠിച്ച മഹാനായ താബിയീ പണ്ടിതനായ ഇമാം ഇബ്നു ...

ഫുട്ബോൾ ലോകകപ്പും സ്വർണ പ്രതിമയുടെ മഹത്വവൽക്കരണവും: തൗഹീദിന്റെ വെളിച്ചത്തിൽ ഒരു മുസ്ലിമിന്റെ നിലപാട്

ഫുട്ബോൾ ലോകകപ്പും സ്വർണ പ്രതിമയുടെ മഹത്വവൽക്കരണവും: തൗഹീദിന്റെ വെളിച്ചത്തിൽ ഒരു മുസ്ലിമിന്റെ നിലപാട് നാം ഒരു നിമിഷം ചിന്തിച്ചുനോക്കൂ. ഫുട്ബോൾ ലോകകപ്പിന്റെ പരമമായ ലക്ഷ്യം എന്താണ്? ഒടുവിൽ അത് സ്വർണത്തിൽ നിർമ്മിച്ച ഒരു ട്രോഫിയെ പ്രതിമയെ സ്വന്തമാക്കുക എന്നതാണ്. സ്വർണത്തിൽ നിർമ്മിച്ച ഒരു പ്രതിമയെ സ്വന്തമാക്കാനും, അതിനെ തൊടാനും, ചുംബിക്കാനും, തലക്കുമുകളിൽ ഉയർത്തിപ്പിടിക്കാനുമായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ആവേശത്തോടെ കാത്തിരിക്കുന്നു. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം മഹത്വം അർഹിക്കുന്നത് അല്ലാഹു മാത്രമാണ്. അതിനാൽ ഒരു സ്വർണ പ്രതിമയെയോ ട്രോഫിയെയോ അതിരുകടന്ന് മഹത്വവൽക്കരിക്കുന്ന സംസ്കാരത്തെ ഒരു വിശ്വാസി വിമർശനാത്മകമായി കാണണം. ഇവിടെ പ്രശ്നം ഒരു കളിയോ കായിക വിനോദമോ മാത്രമല്ല. മറിച്ച് ഒരു മനുഷ്യനിർമ്മിത വസ്തുവിനെ ചുറ്റിപ്പറ്റി രൂപപ്പെടുന്ന അമിതമായ വികാരബന്ധവും മഹത്വവൽക്കരണവുമാണ്. അതിനുവേണ്ടി കോടിക്കണക്കിന് ആളുകൾ സമയം ചെലവഴിക്കുന്നു, രാത്രികൾ ഉറക്കമൊഴിയുന്നു വികാരങ്ങൾ പങ്കുവെക്കുന്നു, ചിലപ്പോൾ നിസ്കാരങ്ങളും മറ്റ് ബാധ്യതകളും അവഗണിക്കുന്നു. ഒരു മുസ്ലിമിന്റെ ഹൃദയം അല്ലാഹുവിന്റെ പ്രീതിയോടും...