ഇസ്തിഗാസ ശിർക്കാണ്.
ഇസ്തിഗാസ ശിർക്കാണ്.
മരണപ്പെട്ടുപോയ പ്രവാചകന്മാരോടും, മഹാന്മാരോടുമുള്ള ഇസ്തിഗാസ ( സഹായതേട്ടം)ശിർക്കാണ്. മരിച്ചവർ കേട്ടാൽ തന്നെ ഉത്തരം ചെയ്യുകയില്ല.
അൽ-നുഅ്മാൻ ബിൻ ബഷീർ رضي الله عنهൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ അല്ലാഹുവിന്റെ ദൂതൻ
صلى الله عليه وسلم
പറഞ്ഞു:
عن النعمان بن بشير، رضي الله عنه ، أن رسول الله صلى الله عليه وسلم، قال: إن الدعاء هو العبادة ، ثم قرأ: " ادعوني أستجب لكم، إن الذين يستكبرون عن عبادتي [غافر: 60] "
" ദുആ (പ്രാർത്ഥന) ഇബാദത്താണ് (ആരാധനയാണ്)." തുടർന്ന് അദ്ദേഹം صلى الله عليه وسلم പാരായണം ചെയ്തു: (ഹേ മനുഷ്യരേ) നിങ്ങളുടെ റബ്ബ് പറയുന്നു: ‘നിങ്ങൾ എന്നോട് ദുആ ചെയ്യുവിൻ [എന്നോടു പ്രാർത്ഥിക്കുവിൻ], ഞാൻ നിങ്ങൾക്കു ഉത്തരം നൽകാം. നിശ്ചയമായും, എന്നെ ഇബാദത്ത് ചെയ്യുന്നതിനെ കുറിച്ച് (ആരാധിക്കുന്നതിനെക്കുറിച്ച്) അഹംഭാവം നടിക്കുന്നവർ നിന്ദ്യരായ നിലയിൽ 'ജഹന്നമി'ൽ (നരകത്തിൽ) പ്രവേശിക്കുന്നതാണ്.
(40:60).
رواه "أحمد" في "المسند" (18352)، و"البخاري" في "الأدب المفرد" (714).
നബി صلى الله عليه وسلم ദുആ (പ്രാർത്ഥന) ഇബാദത്താണ് (ആരാധനയാണ്) എന്നതിന് തെളിവായി ഓതിയത് മുകളിൽ കൊടുത്ത 40:60 ആയത്താണ് .
അല്ലാഹു പറഞ്ഞു:
" إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ "
" നിങ്ങളവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നപക്ഷം, അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല; അവര്‍ കേട്ടാലും, അവര്‍ നിങ്ങള്‍ക്കു ഉത്തരം ചെയ്യുകയുമില്ല. ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ (ഈ) 'ശിര്‍ക്കി'നെ അവര്‍ നിഷേധിക്കുകയും ചെയ്യും".
(35:14).
ഈ ആയത്തിൻ്റെ ഖുർതുബി തഫ്സീർ താഴെ:
قوله تعالى : إن تدعوهم لا يسمعوا دعاءكم أي *إن تستغيثوا* بهم في النوائب *لا يسمعوا* دعاءكم ; لأنها *جمادات* لا تبصر *ولا تسمع*
قال قتادة : المعنى لو سمعوا لم ينفعوكم .
"നിങ്ങളവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നപക്ഷം, അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല" എന്ന അല്ലാഹു തആലയുടെ വചനത്തിനർത്ഥം: ആപത്ഘട്ടങ്ങളിൽ നിങ്ങൾ അവരോട് ഇസ്തിഗാസ (സഹായം) തേടുകയാണെങ്കിൽ, അവർ നിങ്ങളുടെ ദുആ കേൾക്കുകയില്ല; കാരണം അത് കാണാനും, കേൾക്കാനും കഴിയാത്ത നിർജീവ വസ്തുക്കളാണ്.
ഖതാദ പറഞ്ഞു: അതിനർത്ഥം: അവർ കേട്ടാൽ തന്നെ നിങ്ങൾക്ക് പ്രയോജനം ചെയ്യില്ല എന്നാണ്.
തഫ്സീർ ത്വബരി:
وقوله ( وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ )
ويوم القيامة تتبرأ آلهتكم التي تعبدونها من دون الله من أن تكون كانت لله شريكًا في الدنيا
(ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ (ഈ) 'ശിര്‍ക്കി'നെ അവര്‍ നിഷേധിക്കുകയും ചെയ്യും") എന്ന അല്ലാഹു തആലയുടെ വചനത്തിനർത്ഥം:
അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്ന നിങ്ങളുടെ ദൈവങ്ങൾ,
ഉയിർത്തെഴുന്നേൽപിൻ്റെ നാളിൽ, ഈ ലോകത്ത് അല്ലാഹുവിന്റെ കൂടെ നിങ്ങൾ അവരെ പങ്കാളിയാക്കിയതിൽ നിന്നും സ്വയം ഒഴിഞ്ഞുമാറും.
ഖുർതുബി തഫ്സീർ :
يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن *والأنبياء* والشياطين
ഇതിൽ (ഈ ആയത്തിൽ), മലക്കുകളും, ജിന്നുകളും, പ്രവാചകന്മാരും, ശൈതാനുകളും പോലെയുള്ള ആരാധിക്കപ്പെടുന്നവർ ഉൾപ്പെടും.
ദുആ (പ്രാർത്ഥന) ആരാധനയാണ്. മരണപ്പെട്ടുപോയ പ്രവാചകന്മാരോടുള്ള ദുആ, ഇസ്തിഗാസ (സഹായതേട്ടം)
ശിർക്കാണ് , അവർ ഉത്തരം ചെയ്യുകയുമില്ല എന്ന് മുകളിൽ കൊടുത്ത ആയത്തിൽ നിന്ന് വ്യക്തമാണ്.
നാല് ഇമാമുമാരുടെ (മദ്ഹബിന്റെ) ഗ്രന്ഥങ്ങളിലും, ആറ് ഇമാമുകളുടെ ഹദീസ് ഗ്രന്ഥങ്ങളിലും അദ്ധ്യായങ്ങളായി തിരിച്ച് ഇസ്തിഗാസ എന്ന തലക്കെട്ട് കൊടുത്ത് കൊണ്ട് പഠിപ്പിക്കാതിരുന്നത് ഇത് സുന്നത്തല്ലാത്തത് കൊണ്ടാണ്.
ഇത് സുന്നത്ത് ആയിരുന്നെങ്കിൽ നിർബന്ധമായും ഇസ്തിഗാസയുടെ ശർതുകൾ, തൂണുകൾ, വാജിബാതുകൾ എന്തൊക്കെയാണെന്ന് അവരുടെ ഗ്രന്ഥങ്ങളിൽ പഠിപ്പിക്കുമായിരുന്നു. ഇസ്തിഗാസ ഇസ്ലാമികമാണെന്ന വാദം പിന്നീട് വന്ന ചിലർക്ക് സംഭവിച്ച വ്യതിചലനമാണ്.
മരണപ്പെട്ടുപോയവരോട് സഹായം തേടൽ ദുആ ആണ്. ആ സഹായ തേട്ടം ദുആ അല്ല എന്ന് വാദിച്ചത് കൊണ്ട് അത് ദുആ അല്ലാതാകുന്നില്ല. ദുആ ഇബാദത്താണ്. ഇബാദത്ത് അല്ലാഹുവിനൊട് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്തവരോടുള്ള ഇബാദത്ത് ശിർക്കാണ്.പൊറുക്കപ്പെടാത്ത വൻപാപം.
അല്ലാഹു പറഞ്ഞു:
إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا
" നിശ്ചയമായും അല്ലാഹു, അവനോട് പങ്കു ചേര്‍ക്കപ്പെടുന്നത് ഒരിക്കലും പൊറുക്കുകയില്ല; അതിന് പുറമെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യും. ആര്‍ അല്ലാഹുവിനോട് പങ്കു ചേര്‍ക്കുന്നുവോ അവന്‍, തീര്‍ച്ചയായും വമ്പിച്ച ഒരു കുറ്റം ചമച്ചുണ്ടാക്കിയിരിക്കുന്നു."
(4:48).
.
ശിർക്ക് ചെയ്യുന്നവരുടെ സൽകർമ്മങ്ങൾ സ്വീകരിക്കപ്പെടുകയില്ല.
അല്ലാഹു പറഞ്ഞു:
وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَـٰسِرِينَ
(നബിയേ) നിനക്കും, നിന്റെ മുമ്പുള്ളവരിലേക്കും *തീർച്ചയായും* ഇപ്രകാരം 'വഹ്‌യു' [ദിവ്യസന്ദേശം] നൽകപ്പെട്ടിട്ടുണ്ട്: 'നീ (അല്ലാഹുവിനോടു) പങ്കുചേർത്തുവെങ്കിൽ, നിശ്ചയമായും നിന്റെ കർമ്മം (മുഴുവനും) നിഷ്ഫലമായിപ്പോകും; നിശ്ചയമായും നീ നഷ്ടക്കാരിൽ പെട്ടവനായിത്തീരുകയും ചെയ്യും' എന്ന്.
(39:65).
അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ
آمين.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment