എന്താണ് ബിദ്അത്ത് ?

എന്താണ് ബിദ്അത്ത് (ദീനിൽ പുതുതായി ഉണ്ടാക്കൽ അഥവാ പുത്തനാചാരം)?



ഏതൊരു ജുമുഅ ഖുതുബയും, പഠന ക്ലാസ്സും , നികാഹ് ഖുതുബയും ആരംഭിക്കുമ്പോൾ

നിരന്തരം നാം കേൾക്കാറുള്ളതാണ് 


"എല്ലാ

ബിദ്അത്തുകളും ദുർമാർഗമാണ്, എല്ലാ ദുർമാർഗവും നരകത്തിലാണ് "


എന്ന ഹദീസിലൂടെ പഠിപ്പിക്കുന്ന ശക്തമായ നരക ശിക്ഷ കൊണ്ടുള്ള താക്കീതിന്റെ നബി വചനം, അറബിയിൽ പറയുന്നത്.


നബി صلى الله عليه وسلم

ഇപ്രകാരം നമ്മെ പഠിപ്പിച്ചു:


وَكُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ وَكُلَّ ضَلاَلَةٍ فِي النَّارِ ‏


"പുതുതായി നിർമ്മിച്ച എല്ലാം അനാചാരമാണ് (ബിദ്അത്താണ്), എല്ലാ അനാചാരവും ദുർമാർഗമാണ് , എല്ലാ ദുർമാർഗവും നരകത്തിലാണ് ".

(സുനൻ അന്നസാഈ).


എന്നാൽ ഇത്ര ഗൗരവമായ വിഷയമായിട്ടും ബിദ്അത്ത് എന്താണ് എന്നതിനെ കുറിച്ച് മഹാഭൂരിപക്ഷം മുസ്ലിം സമൂഹവും അഞ്ജരാണ്, കാരണം ഖുതുബയിൽ പറയുന്നത് അറബിയിലും, പിന്നെ അധികപേരും സമൂഹത്തെ അത് പഠിപ്പിക്കുന്നുമില്ല.


അല്ലാഹു പറഞ്ഞു:


أَمْ لَهُمْ شُرَكَـٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ


"അല്ലാഹു അനുവാദം നൽകിയിട്ടില്ലാത്ത (കാര്യങ്ങൾ) വല്ലതും മതത്തിൽ പെട്ടതായി തങ്ങൾക്ക് നിയമിച്ചുകൊടുത്തിട്ടുള്ള വല്ല പങ്കാളികളും അവർക്കുണ്ടോ"?!


(42:21).


ഇതിൻ്റെ വിശദീകരണം ഇബ്നു കസീർ തഫ്സീറിൽ:


أي : هم لا يتبعون ما شرع الله لك من الدين القويم ، بل يتبعون ما شرع لهم شياطينهم من الجن والإنس


"അതിനർത്ഥം: 

നേരെ ചൊവ്വായ മതമായി നിനക്ക് 

(നബി صلى الله عليه وسلم ക്ക്) അല്ലാഹു നിയമമാക്കിയത് അവർ പിൻപറ്റുന്നില്ല , മറിച്ച് മനുഷ്യരിൽ നിന്നും ജിന്നുകളിൽ നിന്നുമുള്ള ശൈതാനുകൾ അവർക്ക് നിയമമാക്കിയതാണ് അവർ പിൻപറ്റുന്നത് ".


(42:21).


ദീനിൽ പുതുതായി ഉണ്ടാക്കുന്നവനെ കുറിച്ച് ഉമ്മുൽ മുഅ്മിനീൻ

ആയിഷ رضي الله عنها

ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി صلى الله عليه وسلم ഇപ്രകാരം  പറഞ്ഞതായി കാണാം:


عن أم المؤمنين عائشة رضي الله عنها قالت : قال رسول الله صلى الله عليه وسلم :  من أحدث في أمرنا هذا ما ليس منه فهو رد ( رواه البخاري ومسلم)


"നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടും".

(സഹീഹ് ബുഖാരി , മുസ്ലിം).


ഇത്തരം പുതുതായി ഉണ്ടാക്കിയ കർമങ്ങൾ പ്രവർത്തിക്കുന്നവരെ കുറിച്ച് നബി 

صلى الله عليه وسلم


പറഞ്ഞു:


من عمل عملاً ليس عليه أمرنا فهو رد 

(مسلم)


"നമ്മുടെ കൽപന ഇല്ലാതെ

ആർ ഒരു പ്രവൃത്തി ചെയ്തോ അത് തള്ളപ്പെടും" .

(സഹീഹ് മുസ്ലിം). 


ഇബ്നു കസീർ رحمه الله പറഞ്ഞു:


«ﺃﻫﻞ ﺍﻟﺴﻨﺔ ﻭﺍﻟﺠﻤﺎﻋﺔ ﻳﻘﻮﻟﻮﻥ ﻓﻲ ﻛﻞ ﻓﻌﻞ ﻭﻗﻮﻝ ﻟﻢ ﻳﺜﺒﺖ ﻋﻦ ﺍﻟﺼﺤﺎﺑﺔ :ﻫﻮ ﺑﺪﻋﺔ ﻷﻧﻪ ﻟﻮ ﻛﺎﻥ ﺧﻴﺮﺍ ﻟﺴﺒﻘﻮﻧﺎ ﺇﻟﻴﻪ!»


"അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് പറയുന്നത് സഹാബാക്കളിൽ നിന്നും സ്ഥിരപ്പെടാത്ത എല്ലാ കർമ്മങ്ങളും പ്രസ്താവനകളും ബിദ്അത്താകുന്നു എന്നാണ്

കാരണം അത് നന്മയായിരുന്നുവെങ്കിൽ അവർ നമ്മെ അതിൽ മുൻകടക്കുമായിരുന്നു ".


(തഫ്സീർ ഇബ്നു കസീർ 46:11).


ഇബ്നു റജബ് അൽ ഹന്ബലിرحمه الله പറഞ്ഞു:


فكل من أحدث شيئا ونسبه إلى الدين ولم يكن له أصل من الدين يرجع إليه فهو ضلالة والدين بريء منه وسواء في ذلك مسائل الاعتقادات أو الأعمال أو الأقوال الظاهرة والباطنة


"ദീനിൽ അവലംബിക്കാൻ കൊള്ളാവുന്ന ഒരു അടിസ്ഥാനവുമില്ലാത്ത ഒരു കാര്യം പുതുതായി ആരൊക്കെ അവതരിപ്പിക്കുകയും

എന്നിട്ടതിനെ മതത്തിലേക്ക് ചേർത്തിപ്പറയുകയും ചെയ്താൽ, അത് ദുർമാർഗമാണ്, ദീൻ അതിൽ നിന്ന് ഒഴിവുമാണ്, അത് വിശ്വാസപരമായ കാര്യമാകട്ടെ  , പ്രത്യക്ഷമോ പരോക്ഷമോ ആയ കർമങ്ങളോ പ്രസ്താവനകളോ ആകട്ടെ, (എല്ലാം ദുർമാർഗമാണ്).


( ജാമിഉൽ ഉലൂമി വൽ ഹികം , അൽ ഇർബാദ് ബിൻ സാരിയ ഹദീസിന്റെ വിശദീകരണത്തിൽ 2/128).


ഇമാം ശാതിബി رحمه الله പറഞ്ഞു:


فالبدعة  إذن عبارة عن: 

طريقة في الدين مخترعة تضاهي الشرعيّة، يُقصد بالسلوك عليها المبالغة في التعبد لله 


ബിദ്അത്ത് എന്നാൽ ചുരുക്കത്തിൽ ഇതാണ് :


ശറഇയ്യായതിനോട് സാദൃശ്യമുള്ള രീതിയിൽ ദീനിൽ പുതുതായി നിർമിച്ചുണ്ടാക്കിയ ഒരു വഴി, അത് ആചരിക്കുന്നതിലൂടെ അവൻ

അല്ലാഹുവിനോടുള്ള ആരാധനയിൽ വർധനവ് ഉദ്ദേശിക്കുകയും ചെയ്യുന്നു ".


(കിതാബുൽ ഇഅ്തിസാം).


അബൂ ഹുറൈറ 

رضي الله عنه

ഉദ്ധരിക്കുന്ന ഹദീസിൽ നബി صلى الله عليه وسلم പറഞ്ഞു:


وروى مسلم في صحيحه عن أبي هريرة أن رسول الله صلى الله عليه وسلم قال {سيكون في آخر أمتي أناس يحدثونكم بما لم تسمعوا أنتم ولا آباؤكم ، فإياكم وإياهم


"നിങ്ങളോ ( സഹാബാക്കൾ ) നിങ്ങളുടെ പിതാക്കളോ കേൾക്കാത്തത് പറയുന്ന മനുഷ്യർ അവസാന കാലത്ത് എന്റെ സമുദായത്തിൽ വരും.നിങ്ങൾ അവരെ

സൂക്ഷിക്കുക".


(സഹീഹ് മുസ്ലിം- മുഖദ്ദിമ.


.باب النهي عن الرواية عن الضعفاء والاحتياط في تحملها ).



നല്ല ബിദ്അത്തും

ചീത്ത ബിദ്അത്തും.


ശറഇൽ (അല്ലാഹുവിന്റെ നിയമത്തിൽ) നല്ല ബിദ്അത്ത് എന്നൊന്നില്ല.ശറഇൽ

എല്ലാ ബിദ്അത്തും ദുർമാർഗമാണ്, എല്ലാ ദുർമാർഗവും നരകത്തിലുമാണ്


ഭാഷാപരമായ

ബിദ്അത്തിലാണ്

നല്ലതും ചീത്ത തുമുള്ളത്.


ബിദ്അത്തുകാർ പണ്ഡിതന്മാരെ ഉദ്ധരിച്ച് ശറഇൽ നല്ല ബിദ്അത്തുകളുണ്ട് എന്ന് വാദിക്കാറുണ്ട്. എന്നാൽ പണ്ഡിതന്മാർ ഭാഷാപരമായ ബിദ്അത്തിനെയാണ് നല്ലതും നല്ലതല്ലാത്തതുമായി വിഭജിച്ചത്. ശറഇയ്യായ ബിദ്അത്തിനെയല്ല.


ഇബ്നു ഹജറുൽ ഹൈതമി رحمه الله

ഇത് വ്യക്തമാക്കുന്നത് കാണുക:


فإن البدعة الشرعية ضلالة كما قال صلى الله عليه وسلم . قال : ومن العلماء من قسمها إلى حسن وغير حسن فإنما قسم البدعة اللغوية ومن قال " كل بدعة ضلالة " فمعناه البدعة الشرعية


"അപ്പോൾ തീർച്ചയായും ശറഈയായ ബിദ്അത്ത് ദുർമാർഗമാണ് . നബി  صلى الله عليه وسلم

പറഞ്ഞത് പോലെ. പണ്ഡിതന്മാർ ഭാഷാപരമായ ബിദ്അത്തിനെ മാത്രമാണ് നല്ലതും നല്ലതല്ലാത്തതുമായി വിഭജിച്ചത്. എല്ലാ ബിദ്അത്തും ദുർമാർഗമാണ് എന്ന് പറഞ്ഞാൽ അത് ശറഇയ്യായ ബിദ്അത്തിനെയാണ് ഉദ്ദേശിക്കുന്നത് ".


(الكتاب : الفتاوى الحديثية لابن حجر الهيتمي).


ഇബ്നു കസീർ رحمه الله

പറഞ്ഞു:


((والبدعة على قسمين تارة تكون بدعة شرعية كقوله فإن كل محدثة بدعة وكل بدعة ضلالة وتارة تكون بدعة لغوية كقول أمير المؤمنين عمر بن الخطاب عن جمعه إياهم على صلاة التراويح واستمرارهم نعمت البدعة هذه))


"ബിദ്അത്ത് രണ്ട് ഇനങ്ങളുണ്ട്.

ചിലപ്പോൾ അത് ശറഇയ്യായ ബിദ്അത്തായിരിക്കും ,

"പുതുതായി നിർമ്മിച്ച എല്ലാം അനാചാരങ്ങളാണ്, എല്ലാ അനാചാരങ്ങളും ദുർമാർഗമാണ് " എന്ന അവിടുത്തെ (നബി صلى الله عليه وسلم 

യുടെ)വചനം പോലെ.

ചിലപ്പോൾ അത് ഭാഷാപരമായ ബിദ്അത്താകും,   തറാവീഹ് നിസ്‌കാരം (ജമാഅത്തായി നിർവഹിക്കാൻ) ജനങ്ങളെ ഒന്നിപ്പിക്കുകയും, അതപ്രകാരം തുടരുകയും ചെയ്തപ്പോൾ അമീറുൽ മുഅമിനിൻ ഉമർ ബിൻ അൽ-ഖത്താബ് رضي الله عنه പറഞ്ഞതു പോലെ: ഇത് എത്ര നല്ല ബിദ്അത്താണ് ".

(ഇബ്നു കസീർ 2:117 ന്റെ വിശദീകരണത്തിൽ).


[ അപ്പോൾ ഉമർ رضي الله عنه ബിദ്അത്ത് എന്ന് ഇവിടെ പറഞ്ഞത് ഭാഷാപരമാണ് , ശറഇൽ കർമപരമായി ഉമർ رضي الله عنه ഒരു ബിദ്അത്തും ചെയ്തിട്ടില്ല. നബി صلى الله عليه وسلم  യുടെ സുന്നത്തിനെ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്തത്. ഈ ആശയം

ابنُ رجب في جامع العلوم (252)

والشاطبيُّ في الاعتصام (1/194)

ൽ വായിക്കാം إن شاء الله .].


ഇബ്നു ഹജറുൽ അസ്ഖലാനിرحمه الله

പറഞ്ഞു :


وأما " البدع " فهو جمع بدعة وهي كل شيء ليس له مثال تقدم فيشمل لغة ما يحمد ويذم ، ويختص في عرف أهل الشرع بما يذم وإن وردت في المحمود فعلى معناها اللغوي


"അനാചാരങ്ങളെ  (البدع),  സംബന്ധിച്ചിടത്തോളം (بدعة) അനാചാരത്തിന്റെ ബഹുവചനമാണ്,  മുൻ മാത്യകകളൊന്നുമില്ലാത്ത എല്ലാ കാര്യങ്ങളും . ഭാഷാപരമായി , [ആ വാക്ക്] സ്തുത്യർഹവും ആക്ഷേപാർഹമായ കാര്യങ്ങളെ ഉൾക്കൊള്ളുന്നു. 

ശറഇന്റെ ആളുകളുടെ  (പണ്ഡിതന്മാരുടെ) ഉപയോഗങ്ങളിൽ  അത് ആക്ഷേപാർഹമായ കാര്യങ്ങൾക്ക് മാത്രമാണ്.

ഇനി അഥവാ സ്തുത്യർഹമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് (ബിദ്അത്ത് എന്ന പദം) വന്നിട്ടുണ്ടെങ്കിൽ,

അത് അതിന്റെ ഭാഷാപരമായ അർത്ഥത്തിലാണ് ".


(ഇബ്നു ഹജറുൽ അസ്ഖലാനി കിതാബും സുന്നത്തും മുറുകെ പിടിക്കുക എന്ന അദ്ധ്യായത്തിൽ).


ബിദ്അത്തിനെ കുറിച്ചുള്ള അജ്ഞത കാരണം മുസ്ലിങ്ങൾ പറയും: "ആ പ്രവൃത്തി നല്ലതല്ലേ, സമൂഹത്തിൽ മാറ്റം വന്നില്ലേ, ഫലം കാണുന്നുണ്ടല്ലോ " എന്നൊക്കെ. എന്നാൽ ജനങ്ങൾ നല്ലതായി കണ്ടാലും ദീനിലെ എല്ലാ ബിദ്അത്തുകളും ശൈതാൻ തോന്നിപ്പിക്കുന്നതും ദുർമാർഗവുമാണ്.


അല്ലാഹു പറയുന്നു:


أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنًا ۖ 


"അപ്പോള്‍, തന്‍റെ ദുഷ്പ്രവൃത്തി തനിക്കു ഭംഗിയായി കാണിക്കപ്പെടുകയും, എന്നിട്ടതിനെ നല്ലതായി കാണുകയും ചെയ്തിട്ടുള്ള ഒരുവനോ?"


(35:8).


തഫ്സീർ ബഗവി :


قال ابن عباس: نزلت في أبي جهل ومشركي مكة .

ഇബ്നു അബ്ബാസ് رضي الله عنهما

പറഞ്ഞു: "ഈ ആയത്ത് അവതരിച്ചത് അബൂ ജഹലിനും മക്ക മുശ്രിക്കുകളുടെയും മേലാണ് ".

وقال سعيد بن جبير : نزلت في أصحاب الأهواء والبدع .


സഈദ് ബിൻ ജുബൈർ رحمه الله പറഞ്ഞു:


"ഈ ആയത്ത് അവതരിച്ചത് സ്വന്തം ഇഛകളെ പിൻപറ്റുന്നവരുടെയും ബിദ്അത്തിന്റെയും ആളുകളുടെ വിഷയത്തിലാണ്".


وقال قتادة : منهم الخوارج الذين يستحلون دماء المسلمين وأموالهم ، فأما أهل الكبائر فليسوا منهم ، لأنهم لا يستحلون الكبائر


ഖത്താദ رحمه الله പറഞ്ഞു:


"അവരിൽ  (ഇഛകളുടെയും ബിദ്അത്തിന്റെയും ആളുകളിൽ) പെട്ടവരാണ് ഖവാരിജുകൾ, അവർ മുസ്ലിങ്ങളുടെ രക്തം ചിന്തുന്നതും സമ്പത്ത് പിടിച്ചെടുക്കുന്നതും  അനുവദനീയമാക്കുന്നു.

കബാഇറുകൾ ( വൻ പാപങ്ങൾ ) ചെയ്യുന്ന മുസ്ലിങ്ങൾ  അവരിൽ പെടില്ല . കാരണം അവർ വൻ പാപങ്ങൾ അനുവദനീയമാക്കുന്നില്ല.


അദ്ദേഹം (ഇമാം ബഗവി) വിശദീകരണം തുടരുന്നു:


 ( له سوء عمله ) أي : قبيح عمله ( فرآه حسنا ) زين له الشيطان ذلك بالوسواس .


"(തന്‍റെ ദുഷ്പ്രവൃത്തി) അതിനർത്ഥം അവന്റെ ദുഷിച്ച കർമം


(എന്നിട്ടതിനെ നല്ലതായി കാണുകയും ചെയ്തു) അതിനർത്ഥം: ശൈതാൻ അവന് വസ്'വാസിലൂടെ ഭംഗിയായി കാണിക്കുന്നു".


[ അപ്പോൾ ശിർക്കും ബിദ്അത്തുമാണ് ഈ ആയത്തിൽ പെടുക.* കാരണം ശിർക്കും ബിദ്അത്തും  ചെയ്യുന്നവർ അവരുടെ ആ ദുഷിച്ച കർമങ്ങളെ നല്ലതായിട്ടാണ് കാണുന്നത്. കബാഇറുകൾ അഥവാ വൻ പാപങ്ങൾ ഈ ആയത്തിൽ പെടില്ല, കാരണം ബുദ്ധിയും സംസ്കാരവുമുള്ള അമുസ്ലിംകൾ പോലും വൻ പാപങ്ങളായ കൊല, വ്യഭിചാരം, മോഷണം എന്നീ ദുഷിച്ച കർമങ്ങളെ ഒരിക്കലും നല്ലതായി കാണുന്നില്ലല്ലോ ].


ഇബ്നു ഉമർ رضي الله عنهما പറഞ്ഞു:


قال عبد الله بنُ عمر بن الخطاب رضي الله عنهما: (كلُ بدعةٍ ضلالةٍ، وإن رآها الناسُ حسنةً


"എല്ലാ ബിദ്അത്തുകളും ദുർമാർഗമാണ് ജനങ്ങൾ അവ നല്ലതായി കണ്ടാലും".


أخرجه ابن بطة في الإبانة حديث (205) واللاكائي حديث (126)


അപ്പോൾ ജനങ്ങൾ നല്ലതായി കണ്ടാലും ദീനിൽ കടന്നു കൂടിയിട്ടുള്ള എല്ലാ ബിദ്അത്തുകളും ദുർമാർഗമാണ്.


ബിദ്അത്തുകാർ ചില ഹദീസുകൾ ഉദ്ധരിച്ച് അവ നല്ല ബിദ്അത്തുകൾക്ക് തെളിവാണെന്ന് വാദിക്കാറുണ്ട്. എന്നാൽ അവയെല്ലാം അടിസ്ഥാനപരമായി ശറഇൽ പ്രമാണികമായി സ്ഥിരപ്പെട്ടവയാണ്. അല്ലാതെ അല്ലാഹുവിന്റെ നിയമങ്ങൾക്ക് എതിരായ പുത്തനാചാരങ്ങളല്ല എന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയതാണ്. ദൈർഘ്യം ഭയന്ന് അവ ഇവിടെ ഉദ്ധരിക്കുന്നില്ല.


മുസ്ലിം സമൂഹത്തിൽ വ്യാപകമായ , അല്ലാഹുവോ, നബി صلى الله عليه وسلم യോ പഠിപ്പിക്കാത്തതും സഹാബികൾക്കോ رضي الله عنهم സച്ചരിതരായ മുൻഗാമികൾക്കോ പരിചയല്ലാത്തതുമായ

ഏതാനും ചില ബിദ്അത്തുകൾ :



1. മരിച്ചവരോട് സഹായം തേടൽ (ഇസ്തിഗാസ- ഇത് ശിർക്കുമാണ്).


2. നബി صلى الله عليه وسلم യുടെ ജന്മദിനാഘോഷം (ഇതിൽ ശിർക്ക് വരാം).


3. ഭരണകൂടത്തിന് എതിരെയുള്ള പ്രതിഷേധ സമരങ്ങൾ.

( ഇത് മുസ്ലിംകൾക്ക് ഭൗതിക നാശനഷ്ടങ്ങളും, ജീവഹാനിയും മാത്രമാണ് വരുത്തുക).


4. മൂന്ന് ദിവസം, പത്ത് ദിവസം, നാല് മാസം എന്ന പുതിയ നിയമമുണ്ടാക്കി ദീനി വിജ്ഞാനം നേടിയിട്ടില്ലാത്തവർ കുടുംബവും ജോലിയും നാടും വിട്ട് ദഅവത്ത് എന്ന പേരിൽ ഇറങ്ങി പുറപ്പെടുന്നവർ.(ഇത് ധാരാളം ചെറുപ്പക്കാരെ ഇസ്ലാമിക വിജ്ഞാനം പഠിക്കുന്നതിൽ നിന്ന് തടയപ്പെട്ടിട്ടുണ്ട്).


5. മാസപ്പിറവി കാഴ്ചയെ അവലംബിക്കാതെ തീർത്തും കണക്കിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നവർ.

(ഐക്യത്തിന് എന്ന വാദമുന്നയിക്കുകയും, ഫലത്തിൽ  സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയുമാണ് ഇവർ ചെയ്യുന്നത്).


ബിദ്അത്തുകാരുടെ ചോദ്യങ്ങൾ:

👉🏻 മദ്റസ, ലൈബ്രറി, യൂണിവേഴ്സിറ്റി, മൈക്രോഫോൺ, ജുമുഅ ഖുതുബ അനറബി ഭാഷയിൽ , ഖുർആൻ രണ്ട് ചട്ടക്കുള്ളിൽ ആക്കുക, പ്രിന്റ് ചെയ്യുക,  എന്നിവ നബി صلى الله عليه وسلم യുടെയോ സഹാബത്തിന്റെയോ

رضي الله عنهم

കാലത്തില്ലല്ലോ അപ്പോൾ അവ ബിദ്അത്തുകളല്ലേ?


ഇമാം ശാതിബി رحمه الله അദ്ദേഹത്തിന്റെ അൽ ഇഅ്തിസാം എന്ന ഗ്രന്ഥത്തിൽ പറയുന്നു:


أما المدارس فلم يتعلق بها أمر تعبدي


"മദ്റസകളെ സംബന്ധിച്ചിടത്തോളം,  ആരാധനപരമായ ഒന്നും അതുമായി ബന്ധപ്പെട്ടു കിടക്കുന്നില്ല.


المصالح المرسلة


പൊതു താൽപ്പര്യമുള്ള കാര്യങ്ങൾ  എന്ന ഇനത്തിൽ ഇമാം ശാതിബി رحمه الله അദ്ദേഹത്തിന്റെ അൽ ഇഅ്തിസാം എന്ന ഗ്രന്ഥത്തിൽ ഖുർആൻ ഗ്രന്ഥ രൂപത്തിലാക്കിയ വിഷയം ചർച്ച ചെയ്യുന്നിടത്ത്  പറയുന്നു :


فإن ذلك راجع إلى حفظ الشريعة، والأمر بحفظها معلوم


അത്  മടങ്ങുന്നത് (ഖുർആൻ ഗ്രന്ഥ രൂപത്തിലാക്കുക എന്നത്) ശരീഅത്തിനെ സംരക്ഷിക്കുക(എന്ന അടിസ്ഥാനത്തിലേക്കാണ്). അത് സംരക്ഷിക്കാനുള്ള കൽപ്പന അറിയപ്പെട്ട കാര്യവുമാണ്.


المصالح المرسلة


പൊതു താൽപ്പര്യമുള്ള / പൊതുനന്മയുള്ള കാര്യങ്ങൾ  എന്ന ഇനത്തെ കുറിച്ച് പണ്ഡിതന്മാർ പറഞ്ഞുവെച്ചതിൻ്റെ ആശയം മാത്രം ദൈർഘ്യം ഭയന്ന് താഴെ പറയുന്നു:

ഖുർആൻ ഗ്രന്ഥ രൂപത്തിലാക്കിയത് ദീനിന്റെ, ശറഇന്റേ  സംരക്ഷണത്തിനാണ്. സഹാബത്തിൽ ഇതിന് മാതൃകയുണ്ട്. സഹാബത്തിന്റെ ഇജ്മാഅ് വന്നാൽ അത് ദീനാണ്. നബി صلى الله عليه وسلم പറഞ്ഞു : 

فَعَلَيْكُمْ بِمَا عَرَفْتُمْ مِنْ سُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ عَضُّوا عَلَيْهَا بِالنَّوَاجِذِ وَ

" എന്റെ സുന്നത്തിൽ നിന്നും സന്മാർഗം പ്രാപിച്ച ഖലീഫമാരുടെ സുന്നത്തിൽ നിന്നും നിങ്ങളറിഞ്ഞ കാര്യങ്ങൾ അണപ്പല്ല് കൊണ്ട് മുറുകെ പിടിക്കുക ".

സാന്ദർഭികമായി പറയട്ടെ, വിഷയവുമായി ബന്ധപ്പെട്ടതല്ല, ഉസ്മാൻ رضي الله عنه വിന്റെ രണ്ടാം ബാങ്കും , മുകളിൽ കൊടുത്തിട്ടുള്ള ഹദീസിന്റെ അടിസ്ഥാനത്തിൽ ബിദ്അത്തല്ല.

ഗ്രന്ഥം എന്നത് ദീൻ സംരക്ഷിക്കാനുള്ള ഒരു ഭൗതിക മാർഗമാണ് .ഗ്രന്ഥം സ്വയം തന്നെ ഒരു ആരാധനയല്ല. അതു പോലെ മദ്റസ, , യൂണിവേഴ്സിറ്റി, ലൈബ്രറി, ഹദീസ് ശാസ്ത്രം, അറബി ഭാഷാ പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ,  തുടങ്ങിയവയെല്ലാം  ശരീഅത്ത് സംരക്ഷിക്കാനുള്ള ഭൗതിക മാർഗങ്ങൾ മാത്രമാണ്. അവ സ്വയം തന്നെ ആരാധനയാകുന്നില്ല. അത് കൊണ്ട് അവ   ബിദ്അത്തുകളിൽ പെടില്ല. കാരണം ബിദ്അത്ത് എന്ന് പറഞ്ഞാൽ,ഇമാം ശാതിബി رحمه الله പറഞ്ഞു:

فالبدعة إذن عبارة عن طريقة في الدين مخترعة تضاهي الشرعيّة، يُقصد بالسلوك عليها المبالغة في التعبد لله 


ബിദ്അത്ത് എന്നാൽ ചുരുക്കത്തിൽ ഇതാണ് :

ശറഇയ്യായതിനോട് സാദൃശ്യമുള്ള രീതിയിൽ ദീനിൽ പുതുതായി നിർമിച്ചുണ്ടാക്കിയ ഒരു വഴി, അത് ആചരിക്കുന്നതിലൂടെ അവൻ അല്ലാഹുവിനോടുള്ള ആരാധനയിൽ വർധനവ് ഉദ്ദേശിക്കുകയും ചെയ്യുന്നു ".

(കിതാബുൽ ഇഅ്തിസാം).

المصالح المرسلة

പൊതു താൽപ്പര്യമുള്ള കാര്യങ്ങൾ  എന്ന ഇനത്തെയാണ് പണ്ടിതന്മാർ ശറഇൽ പ്രശംസനീയമായതിന് കീഴിൽ വരുന്നതാണെങ്കിൽ അത് നല്ല ബിദ്അത്ത് എന്ന് പറഞ്ഞത്.

ഇവക്ക് ശറഈയായ തത്വത്തിൽ (ആരാധന അല്ല) ഒരു അടിസ്ഥാനമുണ്ടെങ്കിലും (ദീനിനെ, ശരീഅത്തിനെ ഭൗതിക മാർഗങ്ങൾ ഉപയോഗിച്ച് സംരക്ഷിക്കുക എന്നത്) ഇവയൊന്നും സ്വയം തന്നെ ആരാധന അല്ലാത്തത് കൊണ്ട് എല്ലാ ബിദ്അത്തുകളും ദുർമാർഗമാണ്, നരകത്തിലാണ് എന്ന് ഹദീസിൽ പരാമർശിക്കപ്പെട്ട ശറഈയായ, കർമപരമായ ബിദ്അത്തുകളിൽ പെടില്ല .


അതേ പോലെ, വാട്സാപ്പ് പോലത്തെ സാമൂഹിക മാധ്യമങ്ങൾ, മൈക്ക്, സ്പീക്കർ, ചോക്ക്, ഖുർആൻ രണ്ട് ചട്ടക്കുള്ളിൽ ആക്കുക, പ്രിന്റ് ചെയ്യുക,   ഇവ ഭൗതിക മാർഗങ്ങൾ മാത്രമാണ്, സ്വയം തന്നെ ആരാധന അല്ല, അത് കൊണ്ട് ബിദ്അത്ത് അല്ല.


ജുമുഅ ഖുതുബ അറബി ഭാഷയിൽ അല്ലാത്തത് ബിദ്അത്ത് അല്ലെ എന്ന് ചിലർ ചോദിക്കുന്നു. അടിസ്ഥാനപരമായി ഖുതുബ അറബിയിൽ ആയിരിക്കണം. എന്നാൽ എന്ത് കൊണ്ട് അത് അനറബി ഭാഷയിലും ആവാം? ശൈഖ് റബീഅ് حفظه الله പറഞ്ഞു, "ഭാഷ ആരാധന അല്ല." ഭാഷ ആരാധന ആയിരുന്നുവെങ്കിൽ നമ്മുളെലാല്ലാവരും സാധാരണ സംസാരിക്കുന്നത് പോലും അറബിയിലായിരിക്കണം. നബി صلى الله عليه وسلم യുടെ ഭാഷ അറബിയിൽ ആയത് കൊണ്ടാണ് അറബിയിൽ ഖുതുബ പറഞ്ഞത്. കാരണം അത് ഉപദേശങ്ങളാണ്, കേൾക്കുന്നവർക്ക് മനസ്സിലായി എന്ന് ഹദീസുകളിൽ കാണാം. അനറബികളായ പ്രവാചകന്മാർ عليهم السلام അവരുടെ ഭാഷയിലാണ് ഉപദേശങ്ങൾ നൽകിയത്.


അല്ലാഹു പറഞ്ഞു:


وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِۦ لِيُبَيِّنَ لَهُمْ ۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ 


ഒരു റസൂലിനെയും, (തന്നെ) അദ്ദേഹത്തിന്റെ ജനതക്കു അദ്ദേഹം വിവരിച്ചുകൊടുക്കുവാന്‍ വേണ്ടി അവരുടെ ഭാഷയിൽ (ദൗത്യം നല്‍കിക്കൊണ്ടു) അല്ലാതെ നാം അയച്ചിട്ടില്ല.


(14:4).

അത് കൊണ്ട് ഉപദേശങ്ങൾ ശ്രോതാക്കൾക്ക് മനസ്സിലാവണം.

നിസ്കാരത്തിൽ നാം അറബിയിൽ മാത്രം പറയുന്നത്, നിസ്കാരം  ആരാധനയാണ്. നബി صلى الله عليه وسلم നിസ്കരിച്ച പോലെ തന്നെയാണ്, അദ്ദേഹത്തിന്റെ കാലശേഷം സഹാബികളും رضي الله عنهم , നാമെല്ലാവരും നിസ്കരിക്കുന്നത്. എന്നാൽ നബി صلى الله عليه وسلم പറഞ്ഞ ഖുതുബ അല്ല, പിന്നീട് സിദ്ദിഖും, ഉമറും, മറ്റു സഹാബികളും رضي الله عنهم , പറഞ്ഞത്. നിസ്കാരം ആരാധന ആയത് കൊണ്ട് നബി صلى الله عليه وسلم നിസ്കരിച്ചത് പോലെ തന്നെ നിസ്കരിക്കണം. എന്നാൽ ഭാഷ ആരാധനയെല്ലാത്തത് കൊണ്ടും, ഉപദേശങ്ങൾ ശ്രോതാക്കൾക്ക് മനസ്സിലാവണം എന്നത് കൊണ്ടും, ഖുതുബ ഏത് ഭാഷയിലും ആവാം.



👉🏻ബിദ്അത്ത്കാരുടെ

മറ്റൊരു ചോദ്യമാണ്:


ആധുനിക വാഹനങ്ങൾ നബിയുടെയൊ صلى الله عليه وسلم സഹാബികളുടെയോ رضي الله عنهم കാലത്തുണ്ടായിട്ടില്ലല്ലോ അപ്പോൾ അവ ബിദ്അത്തുകളല്ലേ?

ദുൻയവിയായി  പുതുതായി വന്നിട്ടുള്ള കാര്യങ്ങളിൽ/വസ്തുക്കളിൽ ഹറാമല്ലാത്തവ അനുവദനീയമാണ്. അതിന് നബി صلى الله عليه وسلم യിൽ നിന്നോ സഹാബികളിൽ നിന്നോ رضي الله عنهم പ്രത്യേകമായ മാതൃകയോ നിർദേശമോ ആവശ്യമില്ല എന്ന് താഴെ കൊടുത്തിരിക്കുന്നു ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നു.

ഉദാഹരണത്തിന് , ആധുനിക വാഹനങ്ങൾ, വിവിധ ഭക്ഷണങ്ങൾ, ഇലക്ട്രിസിറ്റി, മറ്റു വിവിധങ്ങളായ ആധുനിക കണ്ടുപിടിത്തങ്ങൾ മുതലായവ.

ഇത് വ്യക്തമാക്കുന്ന രണ്ട് ഹദീസുകൾ: 


നബി صلى الله عليه وسلم പറഞ്ഞു:

"أنتم أعلم بأمر دنياكم "


"നിങ്ങളുടെ ദുനിയാവിയായ കാര്യത്തിൽ ഏറ്റവും അറിവുള്ളവർ നിങ്ങളാകുന്നു" .

(എന്നിൽനിന്നും പഠിക്കേണ്ട ആവശ്യമില്ല).

(സഹീഹ് മുസ്ലിം).


മറ്റൊരു ഹദീസ്:


നബി صلى الله عليه وسلم പറഞ്ഞു:


"إِنْ كَانَ شَيْئًا مِنْ أَمْرِ دُنْيَاكُمْ فَشَأْنَكُمْ بِهِ وَإِنْ كَانَ شَيْئًا مِنْ أُمُورِ دِينِكُمْ فَإِلَىَّ "


"നിങ്ങളുടെ ദുനിയാവിന്റെ കാര്യത്തിൽ നിന്ന് എന്തെങ്കിലും ആണെങ്കിൽ അത് നിങ്ങളുടെ കാര്യമാണ്

(എന്നിൽനിന്നും പഠിക്കേണ്ട ആവശ്യമില്ല)

നിങ്ങളുടെ ദീനിന്റെ കാര്യത്തിൽ നിന്ന് എന്തെങ്കിലും ആണെങ്കിൽ അത് എന്നിലേക്കാണ്  (മടക്കേണ്ടത്,എന്നിൽനിന്നും പഠിക്കേണ്ടത് നിർബന്ധമാണ് )".

(സുനനു ഇബ്നു മാജ).

ഭാഷാപരമായ ബിദ്അത്തിനെയാണ്

അഞ്ച് ഇനങ്ങളായി വിഭജിച്ചത്. ശറഈയായ ബിദ്അത്തിനെ അല്ല .

ഈ അഞ്ച് ഇനങ്ങളിൽ 

المصالح المرسلة 

യിൽ പെട്ട - ഭാഗം 4 ൽ മദ്രസ ബിദ്അത്തല്ല എന്ന വിഷയത്തിൽ വ്യക്തമാക്കിയതും പെടും.


ഇബ്നു ഹജറുൽ അസ്ഖലാനി

رحمه الله

പറഞ്ഞു: 


قال عمر نعم البدعة في بعض الروايات نعمت البدعة

والبدعة أصلها ما أحدث على غير مثال سابق، وتطلق في الشرع في مقابل السنة فتكون مذمومة، والتحقيق إن كانت مما تندرج تحت مستحسن في الشرع فهي حسنة، وإن كانت مما تندرج تحت مستقبح في الشرع فهي مستقبحة، وإلا فهي من قسم المباح، وقد تنقسم إلى الأحكام الخمسة. اهـ ومراده بالأحكام الخمسة الفرض والمندوب والمباح والمكروه والحرام.


ഉമർ رضي الله عنه  എത്ര നല്ല ബിദ്അത്ത് എന്ന് പറഞ്ഞതിന്റെ വിശദീകരണത്തിൽ:




മുമ്പ് ഒരു മാത്യകയുമില്ലാതെ പുതുതായി ഉണ്ടാക്കിയതാണ് ബിദ്അത്തിന്റെ അടിസ്ഥാനം.

ഇത് സുന്നത്തിന് എതിരായാൽ, ആക്ഷേപാർഹമാണ്,

യാഥാർഥ്യം എന്തെന്നാൽ

ശറഇൽ പ്രശംസനീയമായതിന്

കീഴിൽ വരുന്നതാണെങ്കിൽ അത് നല്ലതാണ് 

(ഇത്

المصالح المرسلة 

യിൽ പെട്ടെതാണ് - മദ്രസ ബിദ്അത്തല്ല എന്ന വിഷയത്തിൽ വ്യക്തമാക്കിയല്ലോ, 

അല്ലെങ്കിൽ ഭാഷാപരമായ ബിദ്അത്തിൽ പെട്ടതായ,

ശരീഅത്തിനോട് യോജിപ്പുള്ളതും, പ്രത്യേക തെളിവുള്ളതുമായ, തറാവീഹ് നിസ്കാരം ജമാഅത്തായി നിസ്കരിക്കുന്നത് പോലെ)

അത് ശറഇൽ ആക്ഷേപാർഹമായതിന്

കീഴിലാണെങ്കിൽ

അത് ആക്ഷേപാർഹമാണ്, അല്ലാത്തപക്ഷം അത് അനുവദനീയമായ വിഭാഗത്തിൽ പെടും, ഇത് അഞ്ച് നിയമങ്ങളായി വിഭജിക്കാം , അഞ്ച് നിയമങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് 

നിർബന്ധം (ഹദീസ് റിപ്പോർട്ടർമാരെ കുറിച്ചുള്ള പഠനം,നിയമശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങൾ സമാഹരിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നത് അഥവ ഫിഖ്ഹ്-

കർമശാസ്ത്രം, അറബി ഗ്രാമർ, ബിദ്അത്തുകളെ ഖണ്‌ഡിക്കുക),

അഭികാമ്യം (അഭയകേന്ദ്രങ്ങൾ,

മദ്രസകൾ, ഡാമുകൾ പോലെത്തത്, എന്നിവ സ്ഥാപിക്കുക, തറാവീഹ് നിസ്കാരം ),

അനുവദനീയം ( രാവിലെയും വൈകുന്നേരവും നിസ്കാര ശേഷം കൈ കൊടുക്കുക, ഭക്ഷണം, പാനീയം, വസ്ത്രം, താമസം എന്നിവയിൽ ആനന്ദിക്കുക), വെറുക്കപ്പെട്ടത് (മസ്ജിദുകൾ അലങ്കരിക്കുക, ഖുർആൻ അലങ്കരിക്കുക),

നിഷിദ്ധം (ഖദരിയ്യ, മുർജിഅ തുടങ്ങിയ ബിദ്ഈ വിഭാഗങ്ങളുടെ വിശ്വാസങ്ങൾ).


ഇബ്നു ഹജറുൽ അസ്ഖലാനി 

رحمه الله

എന്നിട്ട് പറയുന്നു:



البدعة في اللغة هي ما كان على غير مثال سابق، وتكون حسنة وسيئة، أما البدع في الشرع فكلها مذمومة مستقبحة لعموم قوله صلى الله عليه وسلم: "فإن كل محدثة بدعة، وكل بدعة ضلالة"، وهذا عموم من قول النبي صلى الله عليه وسلم لا مخصص له، فلا يجوز تخصيص قوله بأقوال الناس كائنا من كان. كما لا يصح أن تندرج البدعة شرعا تحت الأحكام الخمسة. والله أعلم


ഭാഷയിൽ ബിദ്അത്ത് എന്നത് മുൻ മാതൃകയില്ലാത്തതും നല്ലതും ചീത്തയുമാണ് , ശറഈയായ ബിദ്അത്തുകളെ സംബന്ധിച്ചിടത്തോളം, അവയെല്ലാം അപലപനീയവും ആക്ഷേപാര്‍ഹമായതുമാണ്, അദ്ദേഹത്തിന്റെ (നബി


صلى الله عليه وسلم യുടെ )


പൊതുവായ വചനത്തിന്റെ അടിസ്ഥാനത്തിൽ: "പുതിയതായി നിർമ്മിച്ച എല്ലാം  അനാചാരമാണ്, 

എല്ലാ അനാചാരവും ദുർമാർഗമാണ്." ഇത് പ്രവാചകന്റെ 

صلى الله عليه وسلم

പൊതുവായ ഒരു പ്രസ്താവനയാണ്,

അതിനെ പ്രത്യേകമാക്കുന്ന ഒന്നുമില്ല.  ആളുകളുടെ വാക്കുകൾ കൊണ്ട് പ്രവാചകൻ്റെ (പൊതുവായ) പ്രസ്താവനകളെ പ്രത്യേകമാക്കി മാറ്റൽ   അനുവദനീയമല്ല, അത് ആരായാലും ശരി. അത്പോലെ ശറഈയായ ബിദ്അത്ത് അഞ്ച് നിയമങ്ങളുടെ കീഴിൽ ഉൾപെടുത്തുന്നതും ശരിയല്ല .

അല്ലാഹുവിന് ഏറ്റവും അറിയാം.


(ഇബ്നു ഹജറുൽ അസ്ഖലാനി : തറാവീഹ് നിസ്കാരത്തിന്റെ അദ്ധ്യായത്തിൽ ഉമർ رضي الله عنه നല്ല ബിദ്അത്ത് എന്ന് പറഞ്ഞ ഭാഗത്ത്).



പരിഹാരം:


നബി صلى الله عليه وسلم പറഞ്ഞു:


قَدْ تَرَكْتُكُمْ عَلَى الْبَيْضَاءِ لَيْلُهَا كَنَهَارِهَا لاَ يَزِيغُ عَنْهَا بَعْدِي إِلاَّ هَالِكٌ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِمَا عَرَفْتُمْ مِنْ سُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ عَضُّوا عَلَيْهَا بِالنَّوَاجِذِ وَعَلَيْكُمْ بِالطَّاعَةِ وَإِنْ عَبْدًا حَبَشِيًّا


" രാത്രി പകൽ പോലെയുള്ള തെളിച്ചമുള്ള ഒരു പാതയിൽ ഞാൻ നിങ്ങളെ വിടുകയാണ്. ഞാൻ പോയതിനുശേഷം നശിച്ചവനല്ലാതെ അതിൽ നിന്ന് വ്യതിചലിക്കില്ല . (എനിക്കു ശേഷം) നിങ്ങളിൽ നിന്ന് ജീവിക്കുന്നവനാരാണോ അവൻ ധാരാളം അഭിപ്രായവ്യത്യാസങ്ങൾ (പുത്തനാചാരങ്ങൾ) കാണും. അപ്പോൾ എന്റെ സുന്നത്തിൽ നിന്നും സന്മാർഗം പ്രാപിച്ച ഖലീഫമാരുടെ സുന്നത്തിൽ നിന്നും നിങ്ങളറിഞ്ഞ കാര്യങ്ങൾ അണപ്പല്ല് കൊണ്ട് മുറുകെ പിടിക്കുക.  (നിങ്ങളുടെ ഭരണാധികാരി) ഒരു അബിസീനിയൻ അടിമയാണെങ്കിലും നിങ്ങൾ അനുസരിക്കണം".


മറ്റൊരു റിപ്പോർട്ടിൽ:


فَإِنَّهُ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ

وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ؛ فَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ


" നിശ്ചയമായും നിങ്ങളിൽ (എനിക്ക് ശേഷം ) ജീവിക്കുന്നവൻ ധാരാളം അഭിപ്രായവ്യത്യാസങ്ങൾ (പുത്തനാചാരങ്ങൾ) കാണും, അപ്പോൾ നിങ്ങൾ എന്റെ സുന്നത്തും സന്മാർഗം പ്രാപിച്ച ഖുലഫാ ഉർ-റാഷിദീങ്ങളുടെ സുന്നത്തും നിങ്ങളുടെ അണപ്പല്ല് കൊണ്ട് മുറുകെ പിടിക്കുക . പുതുതായി ഉണ്ടാക്കിയ കാര്യങ്ങൾ നിങ്ങൾ സൂക്ഷിക്കുക, എല്ലാ പുത്തനാചാരങ്ങളും ദുർമാർഗമാണ് ".


[رَوَاهُ أَبُو دَاوُدَ]، وَاَلتِّرْمِذِيُّ [رقم: 266] وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ.



ഇതിലൂടെ നബി صلى الله عليه وسلم പഠിപ്പിക്കുന്നത് ബിദ്അത്ത് സുന്നത്തിൽ നിന്നും വളരെ വ്യക്തമാക്കി വേർതിരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് .

നബി صلى الله عليه وسلم ഇപ്രകാരം പറഞ്ഞത് പോലെ :


" രാത്രി പകൽ പോലെയുള്ള തെളിച്ചമുള്ള ഒരു പാതയിൽ ഞാൻ നിങ്ങളെ വിടുകയാണ്.

എന്നാൽ നശിച്ചവനല്ലാതെ

അതിൽ നിന്ന് 

വ്യതിചലിക്കില്ല".


ധാരാളം അഭിപ്രായവ്യത്യാസങ്ങൾ (പുത്തനാചാരങ്ങൾ) കാണുമ്പോൾ അതിനുള്ള പരിഹാരം എന്ത്? നാമെന്താണ് ചെയ്യേണ്ടത്?


ഭൂരിപക്ഷാഭിപ്രായം നോക്കാനോ, നാട്ടു നടപ്പ് നോക്കാനോ, പണ്ടിതന്മാർ ചില വിഷയങ്ങളിൽ ഐക്യപ്പട്ടില്ലല്ലോ , അവർക്കിടയിൽ അഭിപ്രായവിത്യാസമുണ്ടല്ലോ അത് കൊണ്ട് വിട്ടേക്കാനോ അല്ല മറിച്ച് നബി صلى الله عليه وسلم പഠിപ്പിക്കുന്നത് :


فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيينَ عَضُّوا عَلَيْهَا بِالنَّوَاجِذِ


" എന്റെ സുന്നത്തും സന്മാർഗം പ്രാപിച്ച ഖുലഫാ ഉർ-റാഷിദീങ്ങളുടെ സുന്നത്തും നിങ്ങളുടെ അണപ്പല്ല് കൊണ്ട് മുറുകെ പിടിക്കുക " എന്നാണ്, കാരണം:


فَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ


" തീർച്ചയായും എല്ലാ പുത്തനാചാരങ്ങളും ദുർമാർഗമാണ് ".


وكُلَّ ضَلَالَةٍ فِيْ النَّارِ


" എല്ലാ ദുർമാർഗവും നരകത്തിലുമാണ് ".

എന്ന് നബി صلى الله عليه وسلم പഠിപ്പിച്ചിട്ടുണ്ട്.


وقال سفيان : كان الفقهاء يقولون : ولا يستقيم قول وعمل ونية إلا بموافقة السنة


സുഫ്യാനു സൗരീ 

رحمه الله

പറഞ്ഞു, ഫുഖഹാക്കൾ പറയുമായിരുന്നു:

" ( ദീനീയായ )ഒരു വാക്കോ, പ്രവർത്തിയോ, നിയ്യത്തോ (ഉദ്ദേശമോ) ഒരിക്കലും ശരിയാവുകയില്ല , അത് (റസൂലിന്റെ 

صلى   الله عليه وسلم )

സുന്നത്തിനൊട് യോജിച്ചു വന്നാലല്ലാതെ".


(ابن بطة في الإبانة 1/333).


അബ്ദുല്ല ഇബ്ൻ മസ്ഊദ് رضي الله عنه പറഞ്ഞു:


وإنكم ستحدثون ويُحدَثُ لكم فإذا رأيتم محدثةً فعليكم بالهدّى الأولِ


" നിങ്ങൾ ( ദീനിൽ )പുതുതായി ഉണ്ടാക്കുന്നു, നിങ്ങൾക്ക് വേണ്ടി പുതുതുണ്ടാക്കപ്പെടുന്നു. നിങ്ങളിൽപെട്ട ആരെങ്കിലും പുതുതായി ഉണ്ടാക്കിയത് കണ്ടാൽ ആദ്യത്തെ തലമുറയുടെ (സ്വഹാബിമാരുടെ رضي الله عنهم) മാർഗദർശനം

പിൻപറ്റണം ".


الراوي : - | المحدث : ابن حجر العسقلاني | المصدر : فتح الباري لابن حجر | الصفحة أو الرقم : 13/267 | 


അത് കൊണ്ട് ആരെങ്കിലും എന്തെങ്കിലും  കർമങ്ങൾ ദീനിൽ പെട്ടതായി വാദിക്കുന്നത് കണ്ടാൽ, അല്ലെങ്കിൽ ഉദാഹരണങ്ങളായി, മരിച്ചവരോട് സഹായം തേടൽ (ഇത് ശിർക്കുമാണ്), നബി صلى الله عليه وسلم യുടെ ജന്മദിനാഘോഷം(ഇതിൽ ശിർക്ക് വരാം), ഭരണകൂടത്തിന് എതിരെയുള്ള പ്രതിഷേധ സമരങ്ങൾ, മൂന്ന് ദിവസം , പത്ത് ദിവസം , നാല് മാസം ദഅവത്തിന് എന്ന് പറഞ്ഞ് വിജ്ഞാനമില്ലാത്തവർ നാടും വീടും കുടുംബവും ജോലിയും വിട്ടു പുറപ്പെടൽ, മാസപ്പിറവി തീർത്തും കണക്കിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കൽ, ഇതിനൊക്കെ ആയത്തുകൾ തെളിവായി ആരെങ്കിലും ഉദ്ധരിക്കുന്നത് കണ്ടാൽ , നാം നിർബന്ധമായും പരിശോധിക്കേണ്ടത് ,നബി صلى الله عليه وسلم യോ,

സഹാബിമാരോ رضي الله عنهم  പ്രസ്തുത ആയത്തിന്റെ അടിസ്ഥാനത്തിൽ അങ്ങനെ വിശദീകരിച്ചിട്ടുണ്ടോ, പ്രവർത്തിച്ചിട്ടുണ്ടോ എന്നാണ്. ഇതാണ് ബിദ്അത്തുകളിൽ നിന്നും രക്ഷപ്പെടാനുള്ള പരിഹാരം.



പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.