മരിച്ചവരോട് ഇസ്തിഗാസ (സഹായം തേടൽ) ഇസ്ലാമികമല്ല . കാരണം മരിച്ചവർ കേട്ടാൽ തന്നെ ഉത്തരം ചെയ്യുകയില്ല അത് ശിർക്കാണ്.
മരിച്ചവരോട് ഇസ്തിഗാസ (സഹായം തേടൽ) ഇസ്ലാമികമല്ല . കാരണം മരിച്ചവർ കേട്ടാൽ തന്നെ ഉത്തരം ചെയ്യുകയില്ല، അത് ശിർക്കാണ്.
അല്ലാഹു പറഞ്ഞു:
وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ
അവര്‍ (മരിച്ചവർ) കേട്ടാലും, അവര്‍ നിങ്ങള്‍ക്കു ഉത്തരം ചെയ്യുകയില്ല.
(35:14).
അവർ കേട്ടാലും, എന്നതിന്റെ തഫ്സീറിൽ ഇമാം
സഅദി رحمه الله പറഞ്ഞത്:
{ وَلَوْ سَمِعُوا }
على وجه الفرض والتقدير
കേട്ടാൽ എന്ന് സങ്കൽപ്പിച്ചാൽ എന്നാണ്. വാദത്തിനു വേണ്ടി സമ്മതിച്ചാൽ.
അപ്പോൾ ഇനി കേട്ടാൽ എന്ന് സങ്കൽപ്പിച്ചാൽ തന്നെ, ഒരു സംശയവും വേണ്ട, ഉത്തരം ചെയ്യുകയില്ല.
ഹദീസിൽ മരിച്ചവർ കേട്ടാൽ തന്നെ ഉത്തരം ചെയ്യുകയില്ല എന്നതിന്റെ തെളിവ് :
عن أنس بن مالك رضي الله عنه أن النبي صلى الله عليه وسلم ترك قتلى بدر ثلاثا ثم أتاهم فقام عليهم فقال : يا أبا جهل بن هشام يا أمية بن خلف يا عتبة بن ربيعة يا شيبة بن ربيعة أليس قد وجدتم ما وعدكم ربكم حقا ؟ فإني وجدت ما وعدني ربي حقا فسمع عمر رضي الله عنه قول النبي صلى الله عليه وسلم . فقال : يا رسول الله كيف يسمعون وقد جيفوا ؟ فقال : والذي نفسي بيده ما أنتم بأسمع لما أقول منهم ولكنهم لا يقدرون أن يجيبوا ثم أمر بهم فسحبوا فألقوا في قليب بدر
അനസ് رضي الله عنه പറയുന്നു:
നബി صلى الله عليه وسلم ബദറിലെ ശത്രുകളിൽ മൃതിയടഞ്ഞവരുടെ അടുത്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വന്ന് അവരോട് പറഞ്ഞു : ഓ അബൂജഹൽ ബിൻ ഹിഷാം ഓ ഉമയ്യ ബിൻ ഖലഫ് ഓ ഉത്ബ ബിൻ റുബൈഅ ഓ ശൈബ ബിൻ റുബൈഅ നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തതു സത്യമാണെന്ന് നിങ്ങൾ കണ്ടില്ലേ? തീർച്ചയായും എന്നെ സംബന്ധിച്ചിടത്തോളം എന്റെ റബ്ബ് എന്നോട് വാഗ്ദാനം ചെയ്തത് സത്യമായി ഞാൻ കണ്ടു.,
ഇത് ഉമർ رضي الله عنه കേട്ടപ്പോൾ ചോദിച്ചു:
അല്ലാഹുവിന്റെ റസൂലേ അവർ എങ്ങനെ കേൾക്കും.അവർ ശവങ്ങളായില്ലേ?
അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു:
എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെ തന്നെയാണ് സത്യം
നിങ്ങൾ അവരേക്കാൾ നന്നായി കേൾക്കുന്നവരല്ല. പക്ഷെ അവർക്ക് ഉത്തരം ചെയ്യാൻ കഴിയില്ല . എന്നിട്ട് അദ്ദേഹം അവരെ ബദ്റിലെ കിണറ്റിൽ മറമാടാൻ കൽപ്പിച്ചു.
(ബുഖാരി, മുസ്ലിം).
ആയിഷ رضي الله عنها പറഞ്ഞു:
والحديث أخرجه البخاري عن ابن عمر - رضي الله عنهما - قال: "وقف النبي - صلى الله عليه وسلم - على قَليب بدرٍ فقال: ((هل وَجدتم ما وَعد ربُّكم حقًّا؟)) ثم قال: ((إنهم الآن يَسمعون ما أقولُ))، فذُكِر لعائشة فقالت: إنما قال النبي صلى الله عليه وسلم: ((إنهم الآن يعلمون أنَّ الذي كنتُ أقول لهم هو الحق)) ثم قرأت: {إِنَّكَ لَا تُسْمِعُ الْمَوْتَى} حتى قرأت الآية".
ഇവിടെ ഉദ്ദേശം അവർ അറിയുന്നു, എന്നാണ്, ശേഷം ആയിഷ رضي الله عنها ഓതി: നിനക്ക് മരണപ്പെട്ടവരെ കേൾപ്പിക്കാൻ കഴിയില്ല (30:52).
ഉമർ رضي الله عنه വും , മരണപ്പെട്ടവർ കേൾക്കുകയില്ലല്ലൊ എന്നാണ് പറഞ്ഞത്. അപ്പോൾ ഇതായിരുന്നു അവരുടെ വിശ്വാസം. അപ്പോൾ നബി صلى الله عليه وسلم പറഞ്ഞത്:
إنهم الآن يَسمعون ما أقولُ
ഞാൻ പറയുന്നത് അവർ ഇപ്പോൾ കേൾക്കുന്നു എന്നാണ്.
താബിഈ പണ്ടിതൻ ഖതാദ رحمه الله പറഞ്ഞു:
قال قتادة رحمه الله: "أحياهم الله حتى أسمعهم قوله توبيخًا وتصغيرًا ونِقمة وحدةً وندمًا".
അവർക്ക് കേൾക്കാൻ (ആ സമയം) അല്ലാഹു ജീവൻ നൽകിയതാണ്.
അത് കൊണ്ട് ഇതൊരു മുഅ്ജിസത്, അത്ഭുത സംഭവം എന്ന് അഭിപ്രായമുണ്ട്.
അത് കൊണ്ട് നബി صلى الله عليه وسلم യുടെ പത്നിയും, ഉമർ رضي الله عنه വും, താബിഈ പണ്ടിതനുമെല്ലാം, നബി صلى الله عليه وسلم ശ്രേഷ്ഠം എന്ന് പറഞ്ഞവർ, മരണപ്പെട്ടവർ കേൾക്കുകയില്ല എന്ന വിശ്വാസക്കാരാണ്.
അത് കൊണ്ട് അവർ കേട്ടാലും ദുനിയാവിലെ മനുഷ്യർക്ക് ഉത്തരം ചെയ്യാൻ അല്ലാഹു അവർക്ക് കഴിവ് കൊടുത്തിട്ടില്ല, ബർസഖിലെ അവരുടെ പ്രതികരണങ്ങൾ ദുനിയാവിലെ മനുഷ്യർ കേൾക്കുകയുമില്ല, അറിയുകയുമില്ല.
ഇത് പോലെ മരണപ്പെട്ടവർ കേൾക്കുന്ന , റിപ്പോർട്ടുകൾ വേറെയും ഉണ്ടാവാം. പക്ഷേ അതിനെല്ലാം പണ്ഡിതന്മാരുടെ വിശദീകരണം ഉണ്ട്. അത് കൊണ്ട് ഇത് പോലുള്ള റിപ്പോർട്ടുകളൊന്നും ഇസ്തിഗാസക്ക് , മരണപ്പെട്ടവരോട് സഹായം തേടാൻ തെളിവല്ല.
മരിച്ചവരോടുള്ള ഇസ്തിഗാസ അല്ലാഹു അവതരിപ്പിച്ച ദീനിൽ പെടാത്തതാണ് . അത് കൊണ്ടാണ് അത് നാല് ഇമാമുമാരുടെ (മദ്ഹബിന്റെ) ഗ്രന്ഥങ്ങളിലും, ആറ് ഇമാമുകളുടെ ഹദീസ് ഗ്രന്ഥങ്ങളിലും അദ്ധ്യായങ്ങളായി തിരിച്ച് പഠിപ്പിക്കാതിരുന്നത്. ഇസ്തിഗാസ ഇസ്ലാമികമാണെന്ന വാദം പിന്നീട് വന്ന ചിലർക്ക് സംഭവിച്ച വ്യതിചലനമാണ്.
അല്ലാഹു പറയുന്നു:
ٱتَّبِعُواْ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُواْ مِن دُونِهِۦٓ أَوْلِيَآءَ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിനെ നിങ്ങള്‍ പിന്‍പറ്റുവിന്‍. അവനു പുറമെ നിങ്ങള്‍ (വേറെ) ഔലിയാക്കളെ പിന്‍പറ്റുകയും ചെയ്യരുത്.
(7:3).
ഇബ്നു കസീർ തഫ്സീർ:
( اتبعوا ما أنزل إليكم من ربكم ) أي : اقتفوا آثار النبي الأمي الذي جاءكم بكتاب أنزل إليكم من رب كل شيء ومليكه ، ( ولا تتبعوا من دونه أولياء ) أي : لا تخرجوا عما جاءكم به الرسول إلى غيره ، فتكونوا قد عدلتم عن حكم الله إلى حكم غيره .
(നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിനെ നിങ്ങള്‍ പിന്‍പറ്റുവിന്‍) അതിനർത്ഥം: എല്ലാറ്റിന്റെയും റബ്ബും, മാലികുമായവനിൽ നിന്നും നിങ്ങൾക്ക് ഇറക്കിത്തന്ന ഒരു ഗ്രന്ഥവുമായി നിങ്ങളുടെ അടുക്കൽ വന്ന നിരക്ഷരനായ പ്രവാചകന്റെ പാതകൾ നിങ്ങൾ പിന്തുടരുക.
(അവനു പുറമെ നിങ്ങള്‍ (വേറെ) ഔലിയാക്കളെ പിന്‍പറ്റുകയും ചെയ്യരുത്)
അതിനർത്ഥം: നിങ്ങൾ അല്ലാഹുവിൻ്റെ ദൂതൻ കൊണ്ട് വന്നത് അവഗണിച്ച് അതല്ലാത്തത് പിൻപറ്റുന്നവരാകരുത്. അപ്പോൾ നിങ്ങൾ അല്ലാഹുവിന്റെ നിയമത്തിൽ നിന്ന് മറ്റൊരാളുടെ നിയമത്തിലേക്ക് വ്യതിചലിക്കുന്നവരാകും.
നബി صلى الله عليه وسلم പറഞ്ഞു:
كل بني آدم خطاء وخير الخطائين التوابون .
ആദമിന്റെ മുഴുവൻ സന്തതികളും
തെറ്റുകാരാണ്, തെറ്റുകാരിൽ ഏറ്റവും നല്ലവർ നന്നായി തൗബ ചെയ്യുന്നവരാണ്.
(തിർമിദീ, ഇബ്നു മാജ).
നബി صلى الله عليه وسلم പറഞ്ഞു:
كل بني آدم خطاء وخير الخطائين التوابون .
ആദമിന്റെ മുഴുവൻ സന്തതികളും
തെറ്റുകാരാണ്, തെറ്റുകാരിൽ ഏറ്റവും നല്ലവർ നന്നായി തൗബ ചെയ്യുന്നവരാണ്.
(തിർമിദീ, ഇബ്നു മാജ).
ഈ ഹദീസിൽ പണ്ഡിതന്മാരും പെടും.
അല്ലാഹു അല്ലാത്തവരോടുള്ള ഇസ്തിഗാസ (മരിച്ചവരോട് സഹായം തേടൽ) ശിർക്കാണ്.
അല്ലാഹു അല്ലാത്തവരോടുള്ള ഇസ്തിഗാസ (മരിച്ചവരോട് സഹായം തേടൽ) ശിർക്കാണ്.
താഴെ കാണുന്ന ലിങ്ക് വായിക്കുക
إن شاء الله
Comments
Post a Comment