ഗോളശാസ്ത്ര കണക്ക് നിരോധിച്ചതാണ്, അത് ബിദ്അത്താണ്.

ഗോളശാസ്ത്ര കണക്ക് നിരോധിച്ചതാണ്, അത് ബിദ്അത്താണ്.


അല്ലാഹു പറഞ്ഞു:

وَٱلشَّمْسَ وَٱلْقَمَرَ حُسْبَانًا ۚ 


" സൂര്യനെയും, ചന്ദ്രനെയും അവന്‍ (സമയത്തിന്റെ) കണക്കും (ആക്കിയിരിക്കുന്നു) ".


(6:96).


അല്ലാഹു പറഞ്ഞു:


هُوَ ٱلَّذِى جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُورًا وَقَدَّرَهُۥ مَنَازِلَ لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلْحَقِّ ۚ يُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَعْلَمُونَ 


" അവനത്രെ, സൂര്യനെ (തിളങ്ങുന്ന) ശോഭയും, ചന്ദ്രനെ പ്രകാശവുമാക്കിയവന്‍, അതിന്‌ [ചന്ദ്രന്‌] അവന്‍ ചില ഭവനങ്ങള്‍ [രാശികള്‍] നിര്‍ണയിക്കുകയും ചെയ്‌തിരിക്കുന്നു; നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുവാന്‍വേണ്ടി. യഥാര്‍ത്ഥ (മുറ) പ്രകാരമല്ലാതെ അതിനെ (ഒന്നും) അവന്‍ സൃഷ്‌ടിച്ചിട്ടില്ല. അറിയാവുന്ന ജനങ്ങള്‍ക്കുവേണ്ടി അവന്‍ ദൃഷ്‌ടാന്തങ്ങളെ വിശദീകരിക്കുകയാണ്‌ ".


(10:5).


കണക്കിന്റെ ആളുകൾ മുകളിലത്തെ ആയത്തുകൾ ഉദ്ധരിച്ച് മാസപ്പിറവി ഗോളശാസ്ത്ര പ്രകാരം കണക്ക് കൂട്ടാം എന്ന് വാദിക്കുന്നു. എന്നാൽ കൊല്ലങ്ങളുടെ എണ്ണം രണ്ട് രീതിയിൽ കണക്ക് കൂട്ടാം. ഒന്നാമത്തെത് മഗ്‌രിബിന് കാണുന്ന ഹിലാലിനെ അടിസ്ഥാനമാക്കിയിട്ടുള്ള കണക്ക്. രണ്ടാമത്തെത് ഗോളശാസ്ത്ര കണക്ക്.

രണ്ടും തരുന്ന കണക്കിന്റെ ഫലം ഒന്നുതന്നെ.

ഇതിൽ ആദ്യത്തേത് ഇസ്ലാമിൽ വ്യക്തമായ തെളിവുള്ളതാണ്. അത് കൊണ്ട് അനുവദനീയമാണ്സുന്നത്താണ്.എന്നാൽ രണ്ടാമത്തെത് നിരോധിച്ചതാണ് . അത് കൊണ്ട് ഹറാമാണ്, ബിദ്അത്താണ്

മറ്റൊന്ന് സൂര്യനും ചന്ദ്രനും കണക്ക് പ്രകാരം നീങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന ആയത്തുകൾ മാസപ്പിറവി നിർണയത്തിന് തെളിവാണ് എന്ന് അല്ലാഹുവൊ, നബി صلى الله عليه وسلم യൊ, സഹാബികളോ رضي الله عنهم പഠിപ്പിച്ചിട്ടില്ല, വ്യാഖ്യാനിച്ചിട്ടില്ല. നബി صلى الله عليه وسلم യുടെ കാലത്ത് ഗോള ശാസ്ത്ര കണക്ക് അറിയുന്ന ജൂതന്മാർ ഉണ്ടായിരുന്നു. അവരുടെ അടുത്ത് നിന്ന് പഠിക്കാൻ നബി صلى الله عليه وسلم സഹാബികളോട് رضي الله عنهم ഉപദേശിച്ചിട്ടില്ല. അത് കൊണ്ട് അവർക്ക് ശേഷം ആരെങ്കിലും ഗോള ശാസ്ത്ര കണക്ക് മാസപ്പിറവി നിർണയത്തിന് ഉപയോഗിക്കുന്നത് ബിദ്അത്താണ്.


താഴെ ഗോളശാസ്ത്ര കണക്ക് നിരോധിച്ചതാണ്, അത് ബിദ്അത്താണ് എന്നതിനുള്ള തെളിവ്:

ഇബ്നു ഉമർ رضي الله عنه വിൽ നിന്ന്: നബി صلى الله عليه وسلم പറഞ്ഞു: 


حَدَّثَنَا آدَمُ، حَدَّثَنَا شُعْبَةُ، حَدَّثَنَا الأَسْوَدُ بْنُ قَيْسٍ، حَدَّثَنَا سَعِيدُ بْنُ عَمْرٍو، أَنَّهُ سَمِعَ ابْنَ عُمَرَ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏ "‏ إِنَّا أُمَّةٌ أُمِّيَّةٌ، لاَ نَكْتُبُ وَلاَ نَحْسُبُ الشَّهْرُ هَكَذَا وَهَكَذَا ‏"‏‏.‏ يَعْنِي مَرَّةً تِسْعَةً وَعِشْرِينَ، وَمَرَّةً ثَلاَثِينَ‏.



"നമ്മൾ നിരക്ഷരരായ ഒരു ജനതയാണ്; ഞങ്ങൾ എഴുതുകയോ കണക്ക് കൂട്ടുകയോ ചെയ്യുന്നില്ല. മാസം ഇങ്ങനെയും ഇതും പോലെയാണ്, അതായത് ചിലപ്പോൾ 29  (ദിവസങ്ങൾ), ചിലപ്പോൾ മുപ്പതും (ദിവസങ്ങൾ)".


(സഹീഹ് ബുഖാരി).


ലോക പ്രസിദ്ധമായ അറബി ഗ്രാമർ  മദീന ബുക്ക് രണ്ടാം ഭാഗം അദ്ധ്യായം പതിനഞ്ചിന്റെ key ൽ പഠിപ്പിക്കുന്നത് 

ما  എന്ന പദം, മുളാരിക്ക് (വർത്തമാന , ഭാവി കാല ക്രിയകൾക്ക്) ഉപയോഗിച്ചാൽ,  ക്രിയ വർത്തമാന കാലത്തെ മാത്രം സൂചിപ്പിക്കുന്നു. അതിന് ശേഷം لا ഉപയോഗിച്ചാലുള്ള വിത്യാസം പഠിപ്പിക്കുന്നു ,


لاَ أَشْرَبُ الْقَهْوَةَ


ഞാൻ കാപ്പി കുടിക്കാറില്ല.

അഥവ കാപ്പി കുടിക്കുന്ന ശീലം എനിക്കില്ല.


അപ്പോൾ വർത്തമാന/ഭാവി കാല ക്രിയകൾക്ക് മുന്നെ 

ما 

വന്നാൽ അത്  വർത്തമാന കാലത്തെക്ക് മാത്രവും

لا

വന്നാൽ അത് വർത്തമാന കാലം മാത്രമല്ല മറിച്ച് ഭാവി കാലത്തേയുമാണ് സൂചിപ്പിക്കുന്നത്.



ഇനി ഹദീസിൽ വന്നത് നോക്കൂ :


لاَ نَكْتُبُ وَلاَ نَحْسُبُ

" ഞങ്ങൾ എഴുതുകയോ കണക്ക് കൂട്ടുകയോ ചെയ്യുന്നില്ല "


എന്നാണ്. 

لا 

എന്നാണ് നബി 

صلى الله عليه وسلم 

പറഞ്ഞത്, 

ما 

എന്നല്ല. അഥവ എഴുതുകയില്ല, കണക്കു കൂട്ടുകയില്ല എന്നത് വർത്തമാനവും, ഭാവി കാലത്തേക്കും ബാധകമാണ്. അല്ലാതെ കണക്കിന്റെ ആളുകൾ തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുന്ന പോലെ, അത് നബി صلى الله عليه وسلم യുടെ കാലത്ത് അവർക്ക് കണക്ക് അറിയാത്തത് കൊണ്ടാണ്, നബി صلى الله عليه وسلم അങ്ങനെ പറഞ്ഞത്, ഇന്ന് നമുക്ക് കണക്ക് അറിയാം, അത് കൊണ്ട് നമുക്ക് കണക്ക് കൂട്ടാം എന്നല്ല. ഇക്കൂട്ടർക്ക് അറബി ഭാഷ അറിയില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. കാരണം ഇന്ന് നമുക്ക് കണക്ക് അറിയില്ല, അത് കൊണ്ടാണ് നാം കണക്ക് കൂട്ടാത്തത്, പിൽക്കാലത്ത് വരുന്നവർക്ക് അറിഞ്ഞാൽ കണക്ക് കൂട്ടാം  എന്ന അർത്ഥം വരണമെങ്കിൽ


لاَ نَكْتُبُ وَلاَ نَحْسُبُ


എന്നല്ല പറയേണ്ടത്, മറിച്ച്



مَا نَكْتُبُ وَمَا نَحْسُبُ


എന്നാണ് പറയേണ്ടത്. 

نَكْتُبُ، نَحْسُبُ

എന്ന ക്രിയകൾക്ക് മുന്നെ 

مَا

എന്നല്ല നബി 

صلى الله عليه وسلم


 പറഞ്ഞത്, മറിച്ച് ََ

لا 

എന്നാണ് പറഞ്ഞത്. അത് കൊണ്ട് ഗോളശാസ്ത്ര കണക്ക് എന്നന്നേക്കുമായി നിരോധിച്ചതാണ്.അത് കൊണ്ടാണ് ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله ഫത്ഹുൽ ബാരിയിൽ പറഞ്ഞത്:



" فعلق الحكم بالصوم وغيره بالرؤية لرفع الحرج عنهم في معانة حساب التسيير واستمر الحكم في الصوم ولو حدث بعدهم من يعرف ذلك  ".


 വിശ്വാസികൾക്ക് പ്രയാസം ഒഴിവാക്കുക എന്നതിനുവേണ്ടിയാണ് നോമ്പിന്റെയും മറ്റും വിധികളെ കാഴ്ചയുമായി ബന്ധപ്പെടുത്തിയിട്ടുള്ളത്. എഴുത്തും കണക്കും അറിയുന്നവർ പിന്നീട് വന്നാലും ഇതിന്റെ വിധിയിൽ മാറ്റമുണ്ടാവില്ല

മഹാനായ പൂർവികനായ ഹദീസ് തഫ്സീറിന്റെ ഇമാമായ ഇബ്നു ഹജറുൽ അസ്‌ഖലാനി 

 പറയുന്നത് കാണുക

” وقد ذهب قوم إلى الرجوع إلى أهل التسيير في ذلك وهم الروافض، ونقل عن بعض الفقهاء موافقتهم –

قال الباجي: وإجماع السلف الصالح حجة عليهم

 وقال ابن بزبزة : وهو مذهب باطل – فقد نهت الشريعة 


" ഈ ആശയം (ഗോള ശാസ്ത്ര കണക്കുകൂട്ടൽ) റവാഫിദിൽ ( പിഴച്ച ശിയാക്കൾ ) നിന്നുള്ള അഹ്ൽ അത്തസ്‌യറിലേയ്‌ക്കെത്തും എന്ന്  ചില പണ്ഡിതന്മാർ പ്രസ്താവിച്ചു, ചില ഫുഖഹാകൾ അവരോട് യോജിച്ചുവെന്ന് വിവരിക്കപ്പെടുന്നു, എന്നിരുന്നാലും, സലഫു സാലിഹീങ്ങളുടെ അഭിപ്രായൈക്യം അവർക്കെതിരായ ഒരു തെളിവാണ്. ഇബ്നു ബസ്ബ്സ പറഞ്ഞു: ഇതൊരു തെറ്റായ അഭിപ്രായമാണ് - ഇത് ശരീഅത്ത്   നിരോധിച്ചിരിക്കുന്നു ".


(ഫത്ഹുൽ ബാരി - 127/4).

അത് കൊണ്ട് സലഫു സാലിഹീങ്ങളുടെ അഭിപ്രായൈക്യമുണ്ട് , കണക്ക് എന്നന്നേക്കുമായി നിരോധിച്ചിരിക്കുന്നു.

റാഫിദീ ശീയാക്കൾക്ക് ജൂതന്മാരിൽ നിന്നാണ് കണക്ക് കിട്ടിയത്. ഫത്ഹുൽ ബാരിയിൽ സൂചിപ്പിച്ച പോലെ റാഫിദീ ശീയാക്കളിൽ നിന്നാണ് ഇത് മുസ്‌ലിംകളിലേക്ക് എത്തിയത്. മുസ്‌ലിംകളിലേക്ക് മിക്ക ബിദ്അത്തുകളും, ശിർക്ക് വരെ റാഫിദീ ശീയാക്കളിൽ നിന്നാണല്ലോ എത്തിയത്.

ഇനി അന്ന് അവർ നിരക്ഷരരും, കണക്ക് അറിയാത്തവരുമാണെങ്കിലും , അവർക്കത് ജൂതന്മാരുടെ അടുത്ത് നിന്നും പഠിക്കാമായിരുന്നു, കാരണം ഭൗതിക വിജ്ഞാനം ആരിൽ നിന്നും തേടാമല്ലൊ. എന്നാൽ അല്ലാഹു കണക്ക് നിരോധിച്ചത് കൊണ്ട്, നബി صلى الله عليه وسلم ജൂതന്മാരുടെ അടുത്ത് നിന്നും അത് പഠിക്കാൻ കൽപിച്ചില്ല.

മുകളിലത്തെ ഹദീസ് പ്രകാരം മാസപ്പിറവിയുമായി ബന്ധപ്പെട്ട എഴുത്തും കണക്കും മാത്രമാണ് നിരോധിച്ചത്. കാരണം ഹദീസ് മാസപ്പിറവിയെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അതല്ലാത്ത എഴുത്തൊ, കണക്കോ ഇസ്ലാം നിരോധിച്ചിട്ടില്ല. അനന്തരാവകാശ കണക്ക് അറിയണമല്ലൊ. അത് കൊണ്ട് സഹാബികൾ رضي الله عنهم അത് പഠിച്ചു.

അതേ പോലെ നിസ്കാര സമയം കണക്ക് കൂട്ടുന്നതും നിരോധിച്ചിട്ടില്ല.നിസ്കാര സമയങ്ങളെ കുറിച്ച് തീരുമാനിക്കാൻ ഏത് മാർഗം ഉപയോഗിക്കണം എന്ന് ഖുർആനിലൊ ഹദീസിലൊ പറഞ്ഞിട്ടില്ല. ആരംഭിക്കുന്ന സമയത്തെ കുറിച്ചും, അവസാനിക്കുന്ന സമയത്തെ കുറിച്ചും സൂചന നൽകുകയും ചില അടയാളങ്ങൾ വിശദീകരിക്കുകയുമാണ് ചെയ്തത്. ഉദാഹരണത്തിന്, ളുഹ്റിന്റെ സമയത്തെ കുറിച്ച് പറയുമ്പോൾ , ഒരു മനുഷ്യന്റെ നിഴലിന്റെ നീളം അവന്റെ ഉയരത്തിന് തുല്യമായാൽ എന്ന് പറഞ്ഞപ്പോൾ,  അത് കണ്ടു പിടിക്കേണ്ട മാർഗം ഏതാണെന്ന് പറഞ്ഞിട്ടില്ല. അത് കൊണ്ടാണ് നിസ്കാരത്തിന്റെ സമയം അറിയാൻ ഗോള ശാസ്ത്ര കണക്കാകാം എന്ന് പണ്ടിതന്മാർ പറഞ്ഞത്. എന്നാൽ മാസപ്പിറവിക്ക് കാഴ്ചയുടെ മാർഗം നിർബന്ധമാണ് എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. മാസപ്പിറവിക്ക് ഗോള ശാസ്ത്ര കണക്ക് നിരോധിച്ചിട്ടുമുണ്ട്.

ഹദീസുകളിൽ റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു. അങ്ങനെ വന്നാൽ അതിന് കാണുക എന്ന അർഥമേയുള്ളു എന്നത് ഏത് അറബി ഭാഷ പഠിച്ച മദ്രസ കുട്ടിക്കും അറിയാം. 

റഅ എന്ന ക്രിയയുടെ കൂടെ രണ്ട് മഫ്ഊലും ബിഹിയുണ്ടായാലെ അറിഞ്ഞു, ബോദ്ധ്യമായി, മനസ്സിലായി എന്ന അർത്ഥം വരികയുള്ളു. ഇത് ബാല പാഠമാണ്. മാസപ്പിറവിയുമായി ബന്ധപ്പെട്ട ഹദീസുകളിലൊക്കെയും റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു. അതിന് കാണുക എന്നതല്ലാതെ മറ്റൊരു അർത്ഥവും വരില്ല. ബാല പാഠമാണ് ഇത്. അത് കൊണ്ട് മാസപ്പിറവി കാണൽ നിർബന്ധമാണ് അല്ലാതെ ആകാശത്ത് ഉണ്ടായത് അറിഞ്ഞാൽ, ബോദ്ധ്യമായാൽ പോര.


ഗോളശാസ്ത്ര ഗ്രന്ഥങ്ങളിൽ, ആ കാലത്ത് ജൂതന്മാർക്ക് ഗോളശാസ്ത്ര കണക്ക് അറിയാമായിരുന്നു എന്ന് പറയുന്നുണ്ട്. ഫത്ഹുൽ ബാരിയിൽ അത് കൊണ്ട് തന്നെ കാണാം, ജൂതന്മാരുടെ അടുത്ത് നിന്ന് ഗോളശാസ്ത്ര കണക്ക് പഠിക്കാൻ നബി صلى الله عليه وسلم സഹാബികളെ رضي الله عنهم ഉപദേശിച്ചിട്ടില്ല.

അത് കൊണ്ട് ഗോളശാസ്ത്ര കണക്ക്  ബിദ്അത്തുമാണ്. അത് ജൂതന്മാരുടെ രീതിയാണ്.


ഗോള ശാസ്ത്ര കണക്ക് ബിദ്അത്താണ്


ഗോള ശാസ്ത്ര കണക്കിനെ അവലംബിക്കുന്നതിനെ കുറിച്ച് സൗദി ഫത്‌വ കമ്മിറ്റി പറഞ്ഞു:


" فالرجوع في إثبات الشهور القمرية إلى علم النجوم في بدء العبادات والخروج منها دون الرؤية من البدع التي لا خير فيها، ولا مستند لها من الشريعة "


" ചാന്ദ്ര മാസങ്ങളിലെ ആരാധനകളുടെ ആരംഭവും അവസാനവും , കാഴ്ചയെയല്ലാതെ ഗോള ശാസ്ത്രത്തെ അവലംബിക്കുന്നത് ബിദ്അത്താണ് (ദീനിൽ പുതുതായി ഉണ്ടാക്കിയത്), അതിൽ നന്മയില്ല , ശരീഅത്തിൽ തെളിവുമില്ല ."


[الاعتماد في بدء الصوم ونهايته على الحساب الفلكي

الفتوى رقم ( 386 )]



{{ പൂർണ്ണമായും ഗോള ശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിൽ നോമ്പും പെരുന്നാളും തീരുമാനിക്കുന്നവർ  കലണ്ടർ നിയമ പ്രകാരം ഒരു ദിവസം ഒരു തിയ്യതി എന്ന് വാദിച്ച് ഐക്യത്തിന് ശ്രമിക്കുന്നു. ദുൽ ഹജ്ജ് 9 , ലോകം മുഴുവൻ ഒരു ദിവസം എന്ന കലണ്ടർ നിയമം. ഇത് കലണ്ടറിൽ മാത്രമേ സാധിക്കുകയുള്ളു . കാരണം അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഒരു ദിവസം ഒരു തിയ്യതി എന്ന അടിസ്ഥാനത്തിലല്ല.


ആഗോള തിയ്യതി രേഖയും (International Date Line-IDL- ഐഡിഎൽ), ദിവസവും ഒരിടത്ത് ഒരേ സമയം ആണ് ആരംഭിക്കുന്നത്.  

എന്നാൽ ചന്ദ്ര തീയതി രേഖ അങ്ങനെയല്ല. അത് എപ്പോഴും ഒരു രേഖയിൽ നിന്നല്ല ആരംഭം. ഓരോ മാസവും അതിന്റെ സ്ഥാനം മാറി കൊണ്ടിരിക്കുന്നു.  അതൊരിക്കലും ദിവസം തുടങ്ങുന്ന  ആഗോള തിയ്യതി രേഖയുമായി ചേർന്ന് വരില്ല.

ദിവസവും , ചന്ദ്ര തീയതിയും ചേർന്ന് വരികയില്ല . സൂര്യന്റെ പതിവിന് വിപരീതമായി  ചന്ദ്രോദയം രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത കാലത്ത് അല്ല. അത് ദിവസത്തിന്റെ ഏത് സമയത്തും ആകാം.

ചന്ദ്രന്റെ ആദ്യ ഘട്ടം മാത്രമല്ല എല്ലാ ഘട്ടവും ഭൂമിയിൽ കാണിക്കുന്നത് രണ്ട് ദിവസങ്ങളിൽ ആയിട്ടാണ് .ഒരു ദിവസത്തിൽ രണ്ട് ഘട്ടവും കാണിക്കാം.

ചന്ദ്രന്റെ വൃദ്ധി ആരംഭിക്കുന്ന ഹിലാൽ എപ്പോൾ മുതൽ എന്ന് നോക്കാതെ തീയതി ആരംഭം സാധ്യമല്ല.

ദിവസം അതിന്റെ നിശ്ചിത സമയത്തിനു ആരംഭിച്ചു  അവസാനിക്കും. ചന്ദ്രൻ അതിന്റെ നിശ്ചിത ഘട്ടം എത്തുന്നത് ഇതിന് ഇടയിലാണ് .

ചില രാജ്യങ്ങളിൽ ദിവസം ആരംഭിക്കുന്നതിന് മുമ്പ് ചന്ദ്രന്റെ നിശ്ചിത ഘട്ടം ആയി കഴിഞ്ഞിരിക്കും . എന്നാൽ മറ്റ് ചില രാജ്യങ്ങളിൽ ദിവസം ആരംഭിച്ചതിന് ശേഷമാണ് നിശ്ചിത ഘട്ടം എത്തുക . അവർ അടുത്ത ദിവസം തുടങ്ങുന്നു. 

അങ്ങനെ രണ്ട്  ദിവസങ്ങളിലായി തീയതി വരുന്നു. അഥവ ഒരു ദിവസത്തിന് രണ്ട് തിയ്യതി.ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഖുറൈബിന്റെ ഹദീസിൽ ശാമിൽ വെള്ളിയാഴ്ച റമദാൻ 1 ആരംഭിച്ചതും, മദീനയിൽ ശനിയാഴ്ച റമദാൻ 1 ആരംഭിച്ചതും, അല്ലാഹു സ്രഷ്ടിച്ച ഈ പ്രപഞ്ച വ്യവസ്ഥയെ സത്യപ്പെടുത്തുന്നു .

ചന്ദ്രൻ പിറവി എടുത്തതിന് ശേഷമാണ് മാസാരംഭം. 

ദിവസം തുടങ്ങുന്ന സ്ഥലത്ത് നിന്നോ (IDL) , ദിവസം തുടങ്ങുന്ന സമയത്തോ അല്ല ന്യൂ മൂൺ സമയം.  വിസിബിലിറ്റിയും അങ്ങനെ തന്നെ.  

ഓരോ മാസവും ഈ സമയവും സ്ഥലവും മാറി മാറി വരുന്നു.  

മാസപ്പിറവി ഉണ്ടാകുന്ന സമയം അല്ലാഹു ഭൂമിയിലെ ദിവസത്തിന്റെ തുടക്കത്തിൽ അല്ല വെച്ചത്. 

വെള്ളിയാഴ്ച ഭൂമിയിൽ ആരംഭിക്കുന്ന സമയത്ത് ഐഡിഎൽ ഒഴികെ എല്ലാസ്ഥലങ്ങളിലും വ്യാഴാഴ്ച ആണ്.

ഉദാഹരണം: 

കഞ്ജങ്ഷൻ വ്യാഴാഴ്ച രാത്രി 11.45 ലണ്ടൻ. 

ഐഡിഎൽ തൽ സമയം വെള്ളിയാഴ്ച 11.45 am. 

എല്ലാവരും വെള്ളിയാഴ്ച ആക്കിയാൽ കഞ്ജങ്ഷന് മുമ്പ് തുടങ്ങേണ്ടി വരും.

അസാധ്യമായ കാര്യം ആണ് വെള്ളിയാഴ്ച ലോകം മുഴുവൻ ഒരു ദിവസം/തിയ്യതി എന്നത്.  

അമാവാസി ഒരു സമയത്താണെങ്കിലും ലോകത്ത് രണ്ടു ദിവസത്തിലായിരിക്കും.

കഞ്ജങ്ഷൻ രണ്ട് ദിവസങ്ങളിലായിട്ടാണ്.  

അസ്തമയ കണക്ക് പ്രകാരവും രണ്ട് ദിവസങ്ങളിലായിട്ടാണ്.  

വിസിബിലിറ്റി രണ്ട് ദിവസങ്ങളിലായിട്ടാണ്.


ലോകം മുഴുവൻ വെള്ളിയാഴ്ച ഒരേ സമയം നിസ്കരിച്ചാൽ മാത്രമേ ഏകീകരണം എന്ന് പറയാൻ പറ്റൂ. അങ്ങനെ സാധ്യമല്ല. വെള്ളിയാഴ്ച ലോകം വ്യത്യസ്ത സമയങ്ങളിലാണ് നിസ്കരിക്കുന്നത്. അത് കൊണ്ട് സമയവുമായി ബന്ധപ്പെട്ട നിസ്കാരത്തെ ദിവസവുമായി കൂട്ടിക്കുഴക്കരുത്. 

അറിവില്ലായ്മയും ,അല്ലാഹു ചന്ദ്രന് നൽകിയ ഈ ശാസ്ത്രീയ സത്യങ്ങളും പരിഗണിക്കാതെ , കലണ്ടറുണ്ടാക്കിയത് കൊണ്ടാണ് , ഒരു നോമ്പ് നഷ്ടപ്പെടുന്നത്, ഹിലാൽ തിയ്യതി അറഫയിൽ യോജിക്കാത്തത്, നോമ്പിന് പെരുന്നാൾ എന്ന ഹറാം സംഭവിക്കുന്നത് - ഇതിന്റെ തെളിവുകൾക്ക് ഈ ലേഖനത്തിന് താഴെ കൊടുത്തിരിക്കുന്ന ഗോള ശാസ്ത്ര കണക്കിന്റെ വക്താവുമായി പ്രബോധനം എന്ന ലിങ്കിൽ വായിക്കാം إن شاء الله 

ഒരു ദിവസം ഒരു തിയ്യതി എന്ന കലണ്ടർ നിയമം, ഖുർആനിനും, പ്രപഞ്ച നിയമത്തിനും, ശാസ്ത്രത്തിനും എതിരായത് കൊണ്ട് മുൻകൂട്ടി കണക്ക് കൂട്ടി നിശ്ചയിച്ച ഈ കലണ്ടറിൽ അബ്ദധങ്ങളും, ഹറാമുകളും സംഭവിക്കുന്നു . അതിനാൽ കലണ്ടർ തീർത്തും അനിസ്ലാമികവും, , അശാസ്ത്രീയവും, പ്രപഞ്ച നിയമത്തിന് എതിരുമാണ് . ( ഇതിനെ കുറിച്ച് വിശദമായും ലളിതമായും അറിയാൻ ഈ ലേഖനത്തിന്റെ താഴെ കാണുന്ന രണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക إن شاء الله).

ഇതൊരു ഗവേഷണ വിഷയമല്ല.

ഇത് അറിഞ്ഞ് കൊണ്ട് ചെയ്യുന്നവർ ഉടനെ തൗബ ചെയ്ത് നബി صلى الله عليه وسلم യുടെ ചര്യയിലേക്ക് മടങ്ങിയില്ലെങ്കിൽ പരലോകത്ത് നഷ്ടത്തിന് കാരണമാകാം. അല്ലാഹു തിയ്യതിയും ദിവസവും ഐക്യപ്പടാനല്ല പറഞ്ഞത് മറിച്ച് നോമ്പിലും പെരുന്നാളിലും കുടുംബത്തോടും നമ്മുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങളുടെ കൂടെ ഐക്യപ്പടാനാണ് പറഞ്ഞത്.

നബി صلى الله عليه وسلم പറഞ്ഞു:
" الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون "

തിർമിദീ رحمه الله ഈ ഹദിസിന്റെ ഉദ്ദേശത്തെ കുറിച്ച് ഇപ്രകാരം പറഞ്ഞു:

قال الترمذي عقب الحديث: " وفسر بعض أهل العلم هذا الحديث، فقال: إنما معنى هذا الصوم والفطر مع الجماعة *وعظم الناس* ".

ശൈഖ് ബിൻ ബാസ് رحمه الله  ഈ ഹദിസിന്റെ ഉദ്ദേശത്തെ കുറിച്ച് ഇപ്രകാരം പറഞ്ഞു:

" الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون وفي لفظ:  الفطر يوم يفطر الناس، والأضحى يوم يضحي الناس وكلها أحاديث صحيحة. فإذا صام المسلمون الذين أنت *بينهم* صمت *معهم* ، وإذا أفطروا أفطرت *معهم* والحمد لله على تيسيره وتسهيله، والسر في ذلك والله أعلم كراهة الشريعة للاختلاف، وترغيبها في الاتفاق والائتلاف. جعلني الله وإياكم من أهلها ومنَّ الله على المسلمين جميعًا بالتمسك بها وتحكيمها والتحاكم إليها إنه سميع قريب "

(മജ്മൂഅൽ ഫതാവാ ഇബ്നു ബാസ് വാല്യം: 15; പേജ് 82)

തിർമിദീ , ശൈഖ് ബിൻ ബാസ് رحمهما الله ഈ ഹദീസിന്റെ ഉദ്ദേശത്തെ കുറിച്ച് പറഞ്ഞത് ചുരുക്കത്തിൽ:

" നോമ്പ് നിങ്ങൾ എല്ലാവരും (നിങ്ങളുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങൾ) നോമ്പെടുക്കുന്ന ദിവസമാണ്, അൽ-ഫിത്ർ (പെരുന്നാൾ) നിങ്ങൾ എല്ലാവരും (നിങ്ങളുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങൾ )നോമ്പ് മുറിക്കുന്ന ദിവസമാണ്, അൽ-അദ്ഹ നിങ്ങൾ എല്ലാവരും (നിങ്ങളുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം
മുസ്ലിങ്ങൾ) ബലിയർപ്പിക്കുന്ന ദിവസമാണ്. ശരീഅത്ത്  ഭിന്നതയെയും അനൈക്യത്തെയും വെറുക്കുന്നു . ഐക്യത്തെയും , യോജിപ്പിനെയും അത് പ്രോത്സാഹിപ്പിക്കുന്നു"

أخرجه الترمذي (2 / 37 - تحفة) عن إسحاق بن جعفر بن محمد قال: حدثني عبد الله بن جعفر عن عثمان بن محمد عن أبي هريرة أن النبي صلى الله عليه وسلم قال: فذكره. وقال الترمذي : " هذا حديث غريب حسن ".}}

ഗോള ശാസ്ത്ര കണക്കിന്റെ വക്താവുമായിയുള്ള പ്രബോധനവും, അവരുടെ കലണ്ടറിലെ അബദ്ധങ്ങളും, ഹറാമും,  താഴെ ലിങ്കുകളിൽ വായിക്കാം

إن شاء الله 

അലി മണിക്ഫാന്റെ ഹിജ്റ കലണ്ടറിലെ ഗുരുതരമായ പിഴവുകൾ.

https://www.salaf.in/2024/06/blog-post_10.html?m=1

ഗോള ശാസ്ത്ര കണക്കിന്റെ വക്താവുമായി ഒരു പ്രബോധനം.

http://www.salaf.in/2023/04/blog-post.html?m=1


ഗോള ശാസ്ത്ര കണക്കിന്റെ വക്താവുമായി ഒരു പ്രബോധനം, ഭാഗം രണ്ട്

http://www.salaf.in/2023/04/blog-post_7.html?m=1

പരിഭാഷപ്പെടുത്തിയത്:

ഡോ:കെ.മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.