നോമ്പിലും പെരുന്നാളിലും ഐക്യത്തിന്റെ രീതിശാസ്ത്രം (മൻഹജ്)
നോമ്പിലും പെരുന്നാളിലും ഐക്യത്തിന്റെ രീതിശാസ്ത്രം (മൻഹജ്)
കാലത്ത് അവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊയപ്പോൾ , അതാത് സ്ഥലത്തെ പ്രാദേശിക ദുൽ ഹജ്ജ് 9നാണ് നോമ്പ് നോറ്റത്. കാരണം അവർക്ക് അന്ന് മക്കയിൽ ദുൽ ഹജ്ജ് 9 ആമത്തെ ദിവസം എപ്പോഴാണ് എന്ന് അറിയാനുള്ള ഒരു മാർഗവുമുണ്ടായിരുന്നില്ല ,
എന്ന് പറയുന്ന ഒരു ഹദീസോ, ആസാറോ ഇല്ല .
ഇന്ന് നമുക്ക് മക്കയിൽ ദുൽ ഹജ്ജ് 9 ആമത്തെ ദിവസം എപ്പോഴാണ് എന്ന് അറിയാം എന്ന് പറയുന്നവർ മനസ്സിലാക്കുക, നബി صلى الله عليه وسلم ക്കും സഹാബത്തിനും അന്ന് അത് സാധ്യമായിരുന്ന പ്രദേശങ്ങൾ ഉണ്ടായിരുന്നിട്ടും (മുകളിൽ വ്യക്തമാക്കിയല്ലൊ) അവർ അങ്ങനെ ചെയ്തില്ല. കാരണം അല്ലാഹു അങ്ങനെ പഠിപ്പിച്ചിട്ടില്ല.
മക്കയിൽ ദുൽ ഹജ്ജ് 9 ആമത്തെ ദിവസം തന്നെ നോമ്പ് നോക്കണം എന്നാണ് അറഫ നോമ്പിന്റെ ഹദീസുകൾ പഠിപ്പിക്കുന്നതെങ്കിൽ നിർബന്ധമായും മക്കയിൽ നിന്ന് മദീനയിലേക്ക് നബി صلى الله عليه وسلم യുടെയും സഹാബികളുടെയും കാലത്ത് മക്കയിൽ ദുൽ ഹജ്ജ് 1 എപ്പോൾ എന്ന റിപ്പോർട്ട് പോകണം. അന്ന് അങ്ങനെ റിപ്പോർട്ട് നൽകാൻ ഒരു പ്രയാസവും ഇല്ല. മുകളിൽ വ്യക്തിമാക്കിയല്ലൊ. ഒട്ടക സംഘത്തിന്റെയും, അഅ്റാബികളുടെയും മാസപ്പിറവി ദർശനം സ്വീകരിച്ച റിപ്പോർട്ടുകളുണ്ടല്ലൊ.
" الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون "
തിർമിദീ رحمه الله ഈ ഹദിസിന്റെ ഉദ്ദേശത്തെ കുറിച്ച് ഇപ്രകാരം പറഞ്ഞു:
قال الترمذي عقب الحديث: " وفسر بعض أهل العلم هذا الحديث، فقال: إنما معنى هذا الصوم والفطر مع الجماعة وعظم الناس ".
" الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون وفي لفظ: الفطر يوم يفطر الناس، والأضحى يوم يضحي الناس وكلها أحاديث صحيحة. فإذا صام المسلمون الذين أنت بينهم صمت معهم ، وإذا أفطروا أفطرت معهم والحمد لله على تيسيره وتسهيله، والسر في ذلك والله أعلم كراهة الشريعة للاختلاف، وترغيبها في الاتفاق والائتلاف. جعلني الله وإياكم من أهلها ومنَّ الله على المسلمين جميعًا بالتمسك بها وتحكيمها والتحاكم إليها إنه سميع قريب "
(മജ്മൂഅൽ ഫതാവാ ഇബ്നു ബാസ് വാല്യം: 15; പേജ് 82)
തിർമിദീ , ശൈഖ് ബിൻ ബാസ് رحمهما الله ഈ ഹദീസിന്റെ ഉദ്ദേശത്തെ കുറിച്ച് പറഞ്ഞത് ചുരുക്കത്തിൽ:
" നോമ്പ് നിങ്ങൾ എല്ലാവരും (നിങ്ങളുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങൾ) നോമ്പെടുക്കുന്ന ദിവസമാണ്, അൽ-ഫിത്ർ (പെരുന്നാൾ) നിങ്ങൾ എല്ലാവരും (നിങ്ങളുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങൾ )നോമ്പ് മുറിക്കുന്ന ദിവസമാണ്, അൽ-അദ്ഹ നിങ്ങൾ എല്ലാവരും (നിങ്ങളുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം
മുസ്ലിങ്ങൾ) ബലിയർപ്പിക്കുന്ന ദിവസമാണ്. ശരീഅത്ത് ഭിന്നതയെയും അനൈക്യത്തെയും വെറുക്കുന്നു . ഐക്യത്തെയും , യോജിപ്പിനെയും അത് പ്രോത്സാഹിപ്പിക്കുന്നു"
أخرجه الترمذي (2 / 37 - تحفة) عن إسحاق بن جعفر بن محمد قال: حدثني عبد الله بن جعفر عن عثمان بن محمد عن أبي هريرة أن النبي صلى الله عليه وسلم قال: فذكره. وقال الترمذي : " هذا حديث غريب حسن ".
ഒരുമിച്ച് നിർവ്വഹിക്കേണ്ട ആരാധനയിൽ
( العبادة الجماعية),
നമുക്ക് ഒരു അഭിപ്രായം ഉണ്ടെങ്കിൽ, ആ അഭിപ്രായമാണ് ശരിയെന്ന് തോന്നുന്നുവെങ്കിൽ , സമൂഹത്തിന്റെ അഭിപ്രായം നമുക്ക് എതിരാണെങ്കിലും , നാം സമൂഹത്തിന്റെ കൂടെ തന്നെ അവരുടെ അഭിപ്രായം അനുസരിച്ച് പ്രവർത്തിക്കണം, അവിടെ
ഭിന്നിപ്പുണ്ടാക്കാൻ പാടില്ല. കാരണം , അവിടെ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനെ കുറിച്ച് പ്രമുഖ സഹാബി പണ്ടിതനായ ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു:
قال ابن مسعود رضي الله عنه: " الخلاف شر"
" ഭിന്നത തിന്മയാണ് ."
(അത് കൊണ്ട് ഒരുമിച്ച് നിർവ്വഹിക്കേണ്ട ആരാധനയിൽ ഭിന്നത പാടില്ല ).
أخرجه أبوداود(1962)،والبيهقي(5641).
ഇത് നിസ്കാരത്തിന്റെ വിഷയത്തിലാണ് ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞത് എങ്കിലും ഇത് ഒരുമിച്ച് നിർവഹിക്കുന്ന ആരാധന കർമങ്ങളുമായി ബന്ധപ്പെട്ട ഒരു പൊതുവായ പ്രസ്താവനയാണ്.
إذا صلى الإمام وقنت فاقنت معه
رحمه الله ഷെയ്ഖ് ഉസൈമീൻ
إذا صلى خلف إمامٍ يقنت فلا ينفرد عنه بل يتابعه ويؤمن على دعائه
https://binothaimeen.net/content/13102
رحمه الله ഷെയ്ഖ് ബിൻ ബാസ്
وإذا صليت مع أناس يقنتون؛ فلا حرج؛
ഇനി നോമ്പിന്റെയും, പെരുന്നാളിന്റെയും വിഷയത്തിലും ഇങ്ങനെ പ്രത്യേകമായും പറഞ്ഞിട്ടുണ്ട്, കാരണം ഇവയും ഒരുമിച്ച് നിർവ്വഹിക്കേണ്ട ആരാധനാകർമങ്ങൾ ആണല്ലോ.
ശൈഖ് അബ്ദുൽ അസീസ് അബ്ദുല്ല ആലു ശൈഖ് പറഞ്ഞത് നോക്കുക :
السؤال:
ما المقصود بقوله صلى الله عليه وسلم: "الصَّوْمُ يَوْمَ تَصُومُونَ وَالْفِطْرُ يَوْمَ تُفْطِرُونَ وَالأَضْحَى يَوْمَ تُضَحُّونَ"؟
الإجابة:
واضح معناه لا تنفرد بالصوم دون الناس، لو رأيت الهلال رمضان ورد الناس قولك ولم يصدقوك فلا تعتمد في قولك، لأن الهلال عما استهله الناس فالصوم يوم يصوم الناس، ولو رأيت هلال شوال لا تفطر كن تبع الناس واترك رأيك. ;
ഇതിൽ നിന്നും മനസ്സിലാകുന്നത് : ഒരാൾ ഹിലാൽ കണ്ടത് ഖാദി സ്വീകരിച്ചില്ല , അപ്പോൾ , ഞാൻ കണ്ടല്ലോ ( എന്റെ ഭാഗത്താണല്ലോ ശരി/ സത്യം ) എന്ന് പറഞ്ഞ് പ്രവ്രത്തിക്കരുത്, മറിച്ച് ഖാദി നിശ്ചയിച്ച പ്രകാരം സമൂഹത്തിന്റെ കൂടെ നിൽക്കണം. കാരണം , ഹദീസിൽ നബി صلى الله عليه وسلم പറഞ്ഞത് നമ്മുടെ നാട്ടിലെ ചുറ്റുമുള്ള മഹാഭൂരിപക്ഷം മുസ്ലിങ്ങളുടെ കൂടെ നിൽക്കാനാണ്.
പക്ഷേ, നമുക്കിടയിൽ സംഭവിക്കുന്നതെന്താണ്? ഹിലാൽ കണ്ടത് ഖാദി അംഗീകരിച്ചില്ല എന്ന് പറഞ്ഞ് നാട്ടിൽ വ്യാപകമായി കുഴപ്പമുണ്ടാക്കുന്നു. ഇത് പാടില്ല.
ഇനി ഖാദി ശിർക്ക് ചെയ്യുന്ന വ്യക്തിയാണെങ്കിൽ പോലും സമൂഹം നോമ്പിലേക്കും പെരുന്നാളിലേക്കും പ്രവേശിച്ചാൽ, ഹദിസിൽ കൽപ്പിച്ച പോലെ, നാമും പ്രവേശിക്കണം എന്നാണ് ശൈഖ് ഇബ്‌നു ബാസ് رحمه الله പറഞ്ഞത് :
أن يقال إن شرط قبول الشهادة في هذا وغيره أن يكون الشاهد مسلمًا عدلاً، فإذا كان *القاضي* صاحب توحيد وسنة ويهتم بالشهادة ويعتني بالشهود ولا يقبل إلا العدول وجب اعتماد ما يرد منه، *أما إذا كان بخلاف ذلك* فليس على إثباته عمل، وإنما يعتمد في مثل هذا على قول النبي صلى الله عليه وسلم: الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون وفي لفظ: الفطر يوم يفطر الناس، والأضحى يوم يضحي الناس وكلها أحاديث صحيحة. فإذا صام المسلمون الذين أنت *بينهم* صمت *معهم* ، وإذا أفطروا أفطرت *معهم* والحمد لله على تيسيره وتسهيله، والسر في ذلك والله أعلم كراهة الشريعة للاختلاف، وترغيبها في الاتفاق والائتلاف. جعلني الله وإياكم من أهلها ومنَّ الله على المسلمين جميعًا بالتمسك بها وتحكيمها والتحاكم إليها إنه سميع قريب.
(മജ്മൂഅൽ ഫതാവാ ഇബ്നു ബാസ് വാല്യം: 15; പേജ് 82).
ശൈഖ് ഉസൈമീൻ رحمه الله യോട് ചോദിക്കപ്പെട്ടു:
سئل فضيلة الشيخ - رحمه الله تعالى -: "إذا اختلف يوم عرفة نتيجة لاختلاف المناطق المختلفة في مطالع الهلال فهل نصوم تبع رؤية البلد التي نحن فيها أم نصوم تبع رؤية الحرمين؟ ".
" വിവിധ പ്രദേശങ്ങൾ ചന്ദ്രക്കല ദർശനത്തിൽ വ്യത്യാസപ്പെട്ടതിന്റെ ഫലമായി അറഫ ദിനം വ്യത്യസ്തമാണെങ്കിൽ, ഞങ്ങളുള്ള നാട്ടിൽ കണ്ടത് പ്രകാരമാണോ നോമ്പ് അനുഷ്ഠിക്കേണ്ടത്? അതോ രണ്ട് ഹറമുകളിൽ (മക്കയിലും, മദീനയിലും) കണ്ടത് പ്രകാരമോ ?".
الجواب
الحمد لله وحده والصلاة والسلام على من لا نبي بعده. وبعد.
فهذا يبنى على اختلاف أهل العلم: هل الهلال واحد في الدنيا كلها أم هو يختلف باختلاف المطالع؟ والصواب أنه يختلف باختلاف المطالع
ഉത്തരം:
" ഇത് പണ്ഡിതന്മാരുടെയിടയിൽ അഭിപ്രായവ്യത്യാസമുള്ള കാര്യമാണ്. ലോകമെമ്പാടും ഒരു ചന്ദ്രക്കലയാണോ, അതല്ല അത് ഉദയസ്ഥാനങ്ങളുടെ വ്യത്യാസമനുസരിച്ച് അത് വ്യത്യസപെടുമോ?
അത് ( ചന്ദ്രക്കല) ഉദയസ്ഥാനങ്ങളുടെ വിത്യാസമനുസരിച്ച് മാറും എന്നതാണ്
ശരി ".
(مجموع الفتاوى)
ഏതാനും ചില പ്രദേശത്തെ മുസ്ലിങ്ങൾ മാത്രം ഐക്യപ്പട്ട് പുണ്യം ലഭിക്കുക എന്ന രീതി ഇസ്ലാമിൽ ഇല്ല.പുണ്യം എന്നത് എല്ലാ മുസ്ലിംകൾക്കും ഒരേ പോലെ ബാധകമാകണം.
ഹദീസിൽ വന്നത് നോമ്പിലും, പെരുന്നാളിലും നമ്മുടെ നാട്ടിലെ ചുറ്റുമുള്ള മഹാ ഭൂരിപക്ഷം മുസ്ലിങ്ങളുമായി
ഐക്യപ്പെടണം എന്നാണ്.ശൈഖ് ബിൻ ബാസ്, തിർമിദീ رحمهما الله അത് വ്യക്തമാക്കിയത് മുകളിൽ ഉദ്ധരിച്ചുവല്ലോ. മുഴുവൻ സഹാബത്തിന്റെ رضي الله عنهم രീതിയും ഇതിന് വിരുദ്ധമായിരുന്നില്ല.
ചിലർ പറയുന്നതു ഈ ഹദീസിന്റെ ഉദ്ദേശം തൗഹീദുള്ള മുസ്‌ലിംകളുടെ, അഹ്ലുസ്സുന്നയുടെ കൂടെ യാകണം എന്ന്. അങ്ങനെ ഷെയ്ഖ് ബിൻ ബാസ് പറഞ്ഞിട്ടില്ല. മാത്രമല്ല കേരളത്തിൽ തൗഹീദുള്ളവരിലും , അഹ്ലുസ്സുന്നയിൽ ആഗോള വാദക്കാരും പ്രാദേശിക വാദക്കാരും ഉണ്ട്. അപ്പോൾ വീണ്ടും ഭിന്നത വരികയല്ലെ ചെയ്യുക.
ശൈഖ് ഉസൈമീൻ رحمه الله റമദാൻ മാസപ്പിറവി മക്ക കേന്ദ്രീകരിച്ച് ആക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു:
" هذا من الناحية الفلكية مستحيل ؛ لأن مطالع الهلال كما قال شيخ الإسلام ابن تيمية رحمه الله تختلف باتفاق أهل المعرفة بهذا العلم ، وإذا كانت تختلف فإن مقتضى الدليل الأثري والنظري أن يجعل لكل بلد حكمه "
" ഗോളശാസ്ത്ര വീക്ഷണകോണിൽ ഇത് (മക്കയുമായി ഐക്യം) അസാധ്യമാണ് , കാരണം ശൈഖുൽ-ഇസ്ലാം ഇബ്‌നു തൈമിയ പറഞ്ഞതു പോലെ, ഈ മേഖലയിൽ അറിവുള്ളവരുടെ ഏകോപിച്ച അഭിപ്രായത്തിൽ ചന്ദ്രക്കലയുടെ ഉദയസ്ഥാനം വ്യത്യസ്തമാണ് . അത് വ്യത്യസ്തമായതിനാൽ പ്രാമാണികവും, യുക്തിപരവുമായ തെളിവുകൾ വ്യക്തമാക്കുന്നത് ഓരോ പ്രദേശങ്ങൾക്കും പ്രത്യേകം വിധിയുണ്ടാകുക എന്നതാണ്."
مجموع فتاوى الشيخ ابن عثيمين(19/47- 48). }}
{{ അത് കൊണ്ട് തന്നെ സഹാബികൾ ലോകത്തിന്റെ പല ഭാഗത്തും പോയപ്പോൾ നോമ്പ് നോറ്റത്/പെരുന്നാൾ ആഘോഷിച്ചത് അതാത് സ്ഥലത്തെ പ്രാദേശിക ഹിലാലിന്റെ അടിസ്ഥാനത്തിലായിരുന്നു. }}
ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ഇബ്ൻ മുഹമ്മദ് ആലു ശൈഖ് പറഞ്ഞു:
" ومنهم من يقول: .....كان السلف فيما مضى يصوم كل أناس على قدر رؤيتهم؛"
" അവരിൽ (പണ്ഡിതന്മാരിൽ) ചിലർ പറയുന്നു:.....മുൻപ് കഴിഞ്ഞു പോയ സലഫുകൾ ( സഹാബത്ത്, താബിഈങ്ങൾ) ഓരോ ജനസമൂഹവും അവരുടെ കാഴ്ചക്കനുസരിച്ചായിരുന്നു നോമ്പ് നോറ്റിരുന്നത്."
فتاوى نور على الدرب
لسماحة الشيخ عبد العزيز بن عبد الله بن محمد آل الشيخ
كتاب الصيام ، باب ما يفسد الصوم ويوجب الكفارة ، حكم الاعتماد على الحساب الفلكي
{{ സഹാബികൾ
رضي الله عنهم
അമൽ ചെയ്ത പോലെ അമൽ ചെയ്യലാണ് നന്മ എന്നാണ് അഹ്ലുസ്സുന്നയുടെ, സലഫികളുടെ വിശ്വാസം. അതാണ് ഈ വിഷയത്തിൽ സുന്നത്തും,പ്രായോഗികവും, ശാസ്ത്രീയവും. അതല്ലാത്തത് ഭിന്നതക്ക് കാരണമാകും.ഒരുമിച്ച് നിർവ്വഹിക്കേണ്ട ആരാധനയിൽ
അറഫ നോമ്പ് മക്കയിൽ ദുൽ ഹജ്ജ് 9 ആമത്തെ ദിവസമാണൊ, അതോ നാട്ടുകാരുടെ കൂടെയാണൊ നോക്കേണ്ടത് എന്നത് പണ്ടിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. സഹാബികൾ അറഫ നോമ്പിനെ മനസ്സിലാക്കിയതിനൊട് യോജിക്കുന്ന അഭിപ്രായം, നാട്ടുകാരുടെ കൂടെ നോക്കുക എന്നതാണ്.
നോമ്പും പെരുന്നാളുമായി ബന്ധപ്പെട്ട് ശൈഖ് ബിൻ ബാസ്, തിർമിദി رحمها الله പറഞ്ഞത് വീണ്ടും ഓർമിപ്പിക്കട്ടെ :
പറഞ്ഞു:
"ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങളുടെ കൂടെ നോമ്പ് എടുക്കുക, അവരുടെ കൂടെ നോമ്പ് മുറിക്കുക (പെരുന്നാൾ ആരംഭിക്കുക). ശരീഅത്ത് ഭിന്നതയെയും അനൈക്യത്തെയും വെറുക്കുന്നു. ഐക്യത്തെയും, യോജിപ്പിനെയും അത് പ്രോത്സാഹിപ്പിക്കുന്നു ".
(മജ്മൂഅൽ ഫതാവാ ഇബ്നു ബാസ് വാല്യം: 15; പേജ് 82, തിർമിദി).
ഗോളശാസ്ത്ര കണക്ക് നിരോധിച്ചതാണ്, അത് ബിദ്അത്താണ്.
അല്ലാഹു പറഞ്ഞു:
وَٱلشَّمْسَ وَٱلْقَمَرَ حُسْبَانًا ۚ
" സൂര്യനെയും, ചന്ദ്രനെയും അവന്‍ (സമയത്തിന്റെ) കണക്കും (ആക്കിയിരിക്കുന്നു) ".
(6:96).
അല്ലാഹു പറഞ്ഞു:
هُوَ ٱلَّذِى جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُورًا وَقَدَّرَهُۥ مَنَازِلَ لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلْحَقِّ ۚ يُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَعْلَمُونَ
" അവനത്രെ, സൂര്യനെ (തിളങ്ങുന്ന) ശോഭയും, ചന്ദ്രനെ പ്രകാശവുമാക്കിയവന്‍, അതിന് [ചന്ദ്രന്] അവന്‍ ചില ഭവനങ്ങള്‍ [രാശികള്‍] നിര്‍ണയിക്കുകയും ചെയ്‌തിരിക്കുന്നു; നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുവാന്‍വേണ്ടി. യഥാര്‍ത്ഥ (മുറ) പ്രകാരമല്ലാതെ അതിനെ (ഒന്നും) അവന്‍ സൃഷ്‌ടിച്ചിട്ടില്ല. അറിയാവുന്ന ജനങ്ങള്‍ക്കുവേണ്ടി അവന്‍ ദൃഷ്‌ടാന്തങ്ങളെ വിശദീകരിക്കുകയാണ് ".
(10:5).
കണക്കിന്റെ ആളുകൾ മുകളിലത്തെ ആയത്തുകൾ ഉദ്ധരിച്ച് മാസപ്പിറവി ഗോളശാസ്ത്ര പ്രകാരം കണക്ക് കൂട്ടാം എന്ന് വാദിക്കുന്നു. എന്നാൽ കൊല്ലങ്ങളുടെ എണ്ണം രണ്ട് രീതിയിൽ കണക്ക് കൂട്ടാം. ഒന്നാമത്തെത് മഗ്‌രിബിന് കാണുന്ന ഹിലാലിനെ അടിസ്ഥാനമാക്കിയിട്ടുള്ള കണക്ക്. രണ്ടാമത്തെത് ഗോളശാസ്ത്ര കണക്ക്.
രണ്ടും തരുന്ന കണക്കിന്റെ ഫലം ഒന്നുതന്നെ.
ഇതിൽ ആദ്യത്തേത് ഇസ്ലാമിൽ വ്യക്തമായ തെളിവുള്ളതാണ്. അത് കൊണ്ട് അനുവദനീയമാണ്, സുന്നത്താണ്.എന്നാൽ രണ്ടാമത്തെത് നിരോധിച്ചതാണ് . അത് കൊണ്ട് ഹറാമാണ്, ബിദ്അത്താണ്.
മറ്റൊന്ന് സൂര്യനും ചന്ദ്രനും കണക്ക് പ്രകാരം നീങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന ആയത്തുകൾ മാസപ്പിറവി നിർണയത്തിന് തെളിവാണ് എന്ന് അല്ലാഹുവൊ, നബി صلى الله عليه وسلم യൊ, സഹാബികളോ رضي الله عنهم പഠിപ്പിച്ചിട്ടില്ല, വ്യാഖ്യാനിച്ചിട്ടില്ല. നബി صلى الله عليه وسلم യുടെ കാലത്ത് ഗോള ശാസ്ത്ര കണക്ക് അറിയുന്ന ജൂതന്മാർ ഉണ്ടായിരുന്നു. അവരുടെ അടുത്ത് നിന്ന് പഠിക്കാൻ നബി صلى الله عليه وسلم സഹാബികളോട് رضي الله عنهم ഉപദേശിച്ചിട്ടില്ല. അത് കൊണ്ട് അവർക്ക് ശേഷം ആരെങ്കിലും ഗോള ശാസ്ത്ര കണക്ക് മാസപ്പിറവി നിർണയത്തിന് ഉപയോഗിക്കുന്നത് ബിദ്അത്താണ്.
താഴെ ഗോളശാസ്ത്ര കണക്ക് നിരോധിച്ചതാണ്, അത് ബിദ്അത്താണ് എന്നതിനുള്ള തെളിവ്:
ഇബ്നു ഉമർ رضي الله عنه വിൽ നിന്ന്: നബി صلى الله عليه وسلم പറഞ്ഞു:
حَدَّثَنَا آدَمُ، حَدَّثَنَا شُعْبَةُ، حَدَّثَنَا الأَسْوَدُ بْنُ قَيْسٍ، حَدَّثَنَا سَعِيدُ بْنُ عَمْرٍو، أَنَّهُ سَمِعَ ابْنَ عُمَرَ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ " إِنَّا أُمَّةٌ أُمِّيَّةٌ، لاَ نَكْتُبُ وَلاَ نَحْسُبُ الشَّهْرُ هَكَذَا وَهَكَذَا ". يَعْنِي مَرَّةً تِسْعَةً وَعِشْرِينَ، وَمَرَّةً ثَلاَثِينَ.
"നമ്മൾ നിരക്ഷരരായ ഒരു ജനതയാണ്; ഞങ്ങൾ എഴുതുകയോ കണക്ക് കൂട്ടുകയോ ചെയ്യുന്നില്ല. മാസം ഇങ്ങനെയും ഇതും പോലെയാണ്, അതായത് ചിലപ്പോൾ 29 (ദിവസങ്ങൾ), ചിലപ്പോൾ മുപ്പതും (ദിവസങ്ങൾ)".
(സഹീഹ് ബുഖാരി).
ലോക പ്രസിദ്ധമായ അറബി ഗ്രാമർ മദീന ബുക്ക് രണ്ടാം ഭാഗം അദ്ധ്യായം പതിനഞ്ചിന്റെ key ൽ പഠിപ്പിക്കുന്നത്
ما എന്ന പദം, മുളാരിക്ക് (വർത്തമാന , ഭാവി കാല ക്രിയകൾക്ക്) ഉപയോഗിച്ചാൽ, ക്രിയ വർത്തമാന കാലത്തെ മാത്രം സൂചിപ്പിക്കുന്നു. അതിന് ശേഷം പുസ്തകത്തിന്റെ key ൽ لا എന്ന പദം ഉപയോഗിച്ചാലുള്ള വിത്യാസം പഠിപ്പിക്കുന്നു ,
لاَ أَشْرَبُ الْقَهْوَةَ
ഞാൻ കാപ്പി കുടിക്കാറില്ല.
അഥവ കാപ്പി കുടിക്കുന്ന ശീലം എനിക്കില്ല.
അപ്പോൾ വർത്തമാന/ഭാവി കാല ക്രിയകൾക്ക് മുന്നെ
ما
വന്നാൽ അത് വർത്തമാന കാലത്തെക്ക് മാത്രവും
لا
വന്നാൽ അത് വർത്തമാന കാലം മാത്രമല്ല മറിച്ച് ഭാവി കാലത്തേയുമാണ് സൂചിപ്പിക്കുന്നത്.
ഇനി ഹദീസിൽ വന്നത് നോക്കൂ :
لاَ نَكْتُبُ وَلاَ نَحْسُبُ
" ഞങ്ങൾ എഴുതുകയോ കണക്ക് കൂട്ടുകയോ ചെയ്യുന്നില്ല "
എന്നാണ്.
لا
എന്നാണ് നബി
صلى الله عليه وسلم
പറഞ്ഞത്,
ما
എന്നല്ല. അഥവ എഴുതുകയില്ല, കണക്കു കൂട്ടുകയില്ല എന്നത് വർത്തമാനവും, ഭാവി കാലത്തേക്കും ബാധകമാണ്. അല്ലാതെ കണക്കിന്റെ ആളുകൾ തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുന്ന പോലെ, അത് നബി صلى الله عليه وسلم യുടെ കാലത്ത് അവർക്ക് കണക്ക് അറിയാത്തത് കൊണ്ടാണ്, നബി صلى الله عليه وسلم അങ്ങനെ പറഞ്ഞത്, ഇന്ന് നമുക്ക് കണക്ക് അറിയാം, അത് കൊണ്ട് നമുക്ക് കണക്ക് കൂട്ടാം എന്നല്ല. ഇക്കൂട്ടർക്ക് അറബി ഭാഷ അറിയില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. കാരണം, ഇന്ന് നമുക്ക് കണക്ക് അറിയില്ല, അത് കൊണ്ടാണ് നാം കണക്ക് കൂട്ടാത്തത്, പിൽക്കാലത്ത് വരുന്നവർക്ക് അറിഞ്ഞാൽ കണക്ക് കൂട്ടാം എന്ന അർത്ഥം വരണമെങ്കിൽ
لاَ نَكْتُبُ وَلاَ نَحْسُبُ
എന്നല്ല പറയേണ്ടത്, മറിച്ച്
مَا نَكْتُبُ وَمَا نَحْسُبُ
എന്നാണ് പറയേണ്ടത്.
نَكْتُبُ، نَحْسُبُ
എന്ന ക്രിയകൾക്ക് മുന്നെ
مَا,
എന്നല്ല നബി
صلى الله عليه وسلم
പറഞ്ഞത്, മറിച്ച് ََ
لا
എന്നാണ് പറഞ്ഞത്. അത് കൊണ്ട് ഗോളശാസ്ത്ര കണക്ക് എന്നന്നേക്കുമായി നിരോധിച്ചതാണ്.അത് കൊണ്ടാണ് ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله ഫത്ഹുൽ ബാരിയിൽ പറഞ്ഞത്:
" فعلق الحكم بالصوم وغيره بالرؤية لرفع الحرج عنهم في معانة حساب التسيير واستمر الحكم في الصوم ولو حدث بعدهم من يعرف ذلك ".
" വിശ്വാസികൾക്ക് പ്രയാസം ഒഴിവാക്കുക എന്നതിനുവേണ്ടിയാണ് നോമ്പിന്റെയും മറ്റും വിധികളെ കാഴ്ചയുമായി ബന്ധപ്പെടുത്തിയിട്ടുള്ളത്. എഴുത്തും കണക്കും അറിയുന്നവർ പിന്നീട് വന്നാലും ഇതിന്റെ വിധിയിൽ മാറ്റമുണ്ടാവില്ല ".
وقد ذهب قوم إلى الرجوع إلى أهل التسيير في ذلك وهم الروافض، ونقل عن بعض الفقهاء موافقتهم –
قال الباجي: وإجماع السلف الصالح حجة عليهم
وقال ابن بزبزة : وهو مذهب باطل – فقد نهت الشريعة
" ഈ ആശയം (ഗോള ശാസ്ത്ര കണക്കുകൂട്ടൽ) റവാഫിദിൽ ( പിഴച്ച ശിയാക്കൾ ) നിന്നുള്ള അഹ്ൽ അത്തസ്‌യറിലേയ്‌ക്കെത്തും എന്ന് ചില പണ്ഡിതന്മാർ പ്രസ്താവിച്ചു, ചില ഫുഖഹാകൾ അവരോട് യോജിച്ചുവെന്ന് വിവരിക്കപ്പെടുന്നു, എന്നിരുന്നാലും, സലഫു സാലിഹീങ്ങളുടെ അഭിപ്രായൈക്യം അവർക്കെതിരായ ഒരു തെളിവാണ്. ഇബ്നു ബസ്ബ്സ പറഞ്ഞു: ഇതൊരു തെറ്റായ അഭിപ്രായമാണ് - ഇത് ശരീഅത്ത് നിരോധിച്ചിരിക്കുന്നു ".
(ഫത്ഹുൽ ബാരി - 127/4).
അത് കൊണ്ട് സലഫു സാലിഹീങ്ങളുടെ അഭിപ്രായൈക്യമുണ്ട് , കണക്ക് എന്നന്നേക്കുമായി നിരോധിച്ചിരിക്കുന്നു.
റാഫിദീ ശീയാക്കൾക്ക് ജൂതന്മാരിൽ നിന്നാണ് കണക്ക് കിട്ടിയത്. ഫത്ഹുൽ ബാരിയിൽ സൂചിപ്പിച്ച പോലെ റാഫിദീ ശീയാക്കളിൽ നിന്നാണ് ഇത് മുസ്‌ലിംകളിലേക്ക് എത്തിയത്. മുസ്‌ലിംകളിലേക്ക് മിക്ക ബിദ്അത്തുകളും, ശിർക്ക് വരെ റാഫിദീ ശീയാക്കളിൽ നിന്നാണല്ലോ എത്തിയത്.
ഇനി അന്ന് അവർ നിരക്ഷരരും, കണക്ക് അറിയാത്തവരുമാണെങ്കിലും , അവർക്കത് ജൂതന്മാരുടെ അടുത്ത് നിന്നും പഠിക്കാമായിരുന്നു, കാരണം ഭൗതിക വിജ്ഞാനം ആരിൽ നിന്നും തേടാമല്ലൊ. എന്നാൽ അല്ലാഹു കണക്ക് നിരോധിച്ചത് കൊണ്ട്, നബി صلى الله عليه وسلم ജൂതന്മാരുടെ അടുത്ത് നിന്നും അത് പഠിക്കാൻ കൽപിച്ചില്ല.
മുകളിലത്തെ ഹദീസ് പ്രകാരം മാസപ്പിറവിയുമായി ബന്ധപ്പെട്ട എഴുത്തും കണക്കും മാത്രമാണ് നിരോധിച്ചത്. കാരണം ഹദീസ് മാസപ്പിറവിയെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അതല്ലാത്ത എഴുത്തൊ, കണക്കോ ഇസ്ലാം നിരോധിച്ചിട്ടില്ല. അനന്തരാവകാശ കണക്ക് അറിയണമല്ലൊ. അത് കൊണ്ട് സഹാബികൾ رضي الله عنهم അത് പഠിച്ചു. അതേ പോലെ നിസ്കാര സമയം കണക്ക് കൂട്ടുന്നതും നിരോധിച്ചിട്ടില്ല.നിസ്കാര സമയങ്ങളെ കുറിച്ച് തീരുമാനിക്കാൻ ഏത് മാർഗം ഉപയോഗിക്കണം എന്ന് ഖുർആനിലൊ ഹദീസിലൊ പറഞ്ഞിട്ടില്ല. ആരംഭിക്കുന്ന സമയത്തെ കുറിച്ചും, അവസാനിക്കുന്ന സമയത്തെ കുറിച്ചും സൂചന നൽകുകയും ചില അടയാളങ്ങൾ വിശദീകരിക്കുകയുമാണ് ചെയ്തത്. ഉദാഹരണത്തിന്, ളുഹ്റിന്റെ സമയത്തെ കുറിച്ച് പറയുമ്പോൾ , ഒരു മനുഷ്യന്റെ നിഴലിന്റെ നീളം അവന്റെ ഉയരത്തിന് തുല്യമായാൽ എന്ന് പറഞ്ഞപ്പോൾ, അത് കണ്ടു പിടിക്കേണ്ട മാർഗം ഏതാണെന്ന് പറഞ്ഞിട്ടില്ല. അത് കൊണ്ടാണ് നിസ്കാരത്തിന്റെ സമയം അറിയാൻ ഗോള ശാസ്ത്ര കണക്കാകാം എന്ന് പണ്ടിതന്മാർ പറഞ്ഞത്. എന്നാൽ മാസപ്പിറവിക്ക് കാഴ്ചയുടെ മാർഗം നിർബന്ധമാണ് എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. മാസപ്പിറവിക്ക് ഗോള ശാസ്ത്ര കണക്ക് നിരോധിച്ചിട്ടുമുണ്ട്.
ഗോളശാസ്ത്ര ഗ്രന്ഥങ്ങളിൽ, ആ കാലത്ത് ജൂതന്മാർക്ക് ഗോളശാസ്ത്ര കണക്ക് അറിയാമായിരുന്നു എന്ന് പറയുന്നുണ്ട്. ഫത്ഹുൽ ബാരിയിൽ അത് കൊണ്ട് തന്നെ കാണാം, ജൂതന്മാരുടെ അടുത്ത് നിന്ന് ഗോളശാസ്ത്ര കണക്ക് പഠിക്കാൻ നബി صلى الله عليه وسلم സഹാബികളെ رضي الله عنهم ഉപദേശിച്ചിട്ടില്ല.
അത് കൊണ്ട് ഗോളശാസ്ത്ര കണക്ക് ബിദ്അത്തുമാണ്. അത് ജൂതന്മാരുടെ രീതിയാണ്.
ഗോള ശാസ്ത്ര കണക്ക് ബിദ്അത്താണ്
ഗോള ശാസ്ത്ര കണക്കിനെ അവലംബിക്കുന്നതിനെ കുറിച്ച് സൗദി ഫത്‌വ കമ്മിറ്റി പറഞ്ഞു:
" فالرجوع في إثبات الشهور القمرية إلى علم النجوم في بدء العبادات والخروج منها دون الرؤية من البدع التي لا خير فيها، ولا مستند لها من الشريعة "
" ചാന്ദ്ര മാസങ്ങളിലെ ആരാധനകളുടെ ആരംഭവും അവസാനവും , കാഴ്ചയെയല്ലാതെ ഗോള ശാസ്ത്രത്തെ അവലംബിക്കുന്നത് ബിദ്അത്താണ് (ദീനിൽ പുതുതായി ഉണ്ടാക്കിയത്), അതിൽ നന്മയില്ല , ശരീഅത്തിൽ തെളിവുമില്ല ."
[الاعتماد في بدء الصوم ونهايته على الحساب الفلكي
الفتوى رقم ( 386 )]
പൂർണ്ണമായും ഗോള ശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിൽ നോമ്പും പെരുന്നാളും തീരുമാനിക്കുന്നവർ കലണ്ടർ നിയമ പ്രകാരം ഒരു ദിവസം ഒരു തിയ്യതി എന്ന് വാദിച്ച് ഐക്യത്തിന് ശ്രമിക്കുന്നു. ദുൽ ഹജ്ജ് 9 , ലോകം മുഴുവൻ ഒരു ദിവസം എന്ന കലണ്ടർ നിയമം. ഇത് കലണ്ടറിൽ മാത്രമേ സാധിക്കുകയുള്ളു . കാരണം അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഒരു ദിവസം ഒരു തിയ്യതി എന്ന അടിസ്ഥാനത്തിലല്ല.
ആഗോള തിയ്യതി രേഖയും (International Date Line-IDL- ഐഡിഎൽ), ദിവസവും ഒരിടത്ത് ഒരേ സമയം ആണ് ആരംഭിക്കുന്നത്.
എന്നാൽ ചന്ദ്ര തീയതി രേഖ അങ്ങനെയല്ല. അത് എപ്പോഴും ഒരു രേഖയിൽ നിന്നല്ല ആരംഭം. ഓരോ മാസവും അതിന്റെ സ്ഥാനം മാറി കൊണ്ടിരിക്കുന്നു. അതൊരിക്കലും ദിവസം തുടങ്ങുന്ന ആഗോള തിയ്യതി രേഖയുമായി ചേർന്ന് വരില്ല.
ദിവസവും , ചന്ദ്ര തീയതിയും ചേർന്ന് വരികയില്ല . സൂര്യന്റെ പതിവിന് വിപരീതമായി ചന്ദ്രോദയം രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത കാലത്ത് അല്ല. അത് ദിവസത്തിന്റെ ഏത് സമയത്തും ആകാം.
ചന്ദ്രന്റെ ആദ്യ ഘട്ടം മാത്രമല്ല എല്ലാ ഘട്ടവും ഭൂമിയിൽ കാണിക്കുന്നത് രണ്ട് ദിവസങ്ങളിൽ ആയിട്ടാണ് .ഒരു ദിവസത്തിൽ രണ്ട് ഘട്ടവും കാണിക്കാം.
ചന്ദ്രന്റെ വൃദ്ധി ആരംഭിക്കുന്ന ഹിലാൽ എപ്പോൾ മുതൽ എന്ന് നോക്കാതെ തീയതി ആരംഭം സാധ്യമല്ല.
ദിവസം അതിന്റെ നിശ്ചിത സമയത്തിനു ആരംഭിച്ചു അവസാനിക്കും. ചന്ദ്രൻ അതിന്റെ നിശ്ചിത ഘട്ടം എത്തുന്നത് ഇതിന് ഇടയിലാണ് .
ചില രാജ്യങ്ങളിൽ ദിവസം ആരംഭിക്കുന്നതിന് മുമ്പ് ചന്ദ്രന്റെ നിശ്ചിത ഘട്ടം ആയി കഴിഞ്ഞിരിക്കും . എന്നാൽ മറ്റ് ചില രാജ്യങ്ങളിൽ ദിവസം ആരംഭിച്ചതിന് ശേഷമാണ് നിശ്ചിത ഘട്ടം എത്തുക . അവർ അടുത്ത ദിവസം തുടങ്ങുന്നു.
അങ്ങനെ രണ്ട് ദിവസങ്ങളിലായി തീയതി വരുന്നു. അഥവ ഒരു ദിവസത്തിന് രണ്ട് തിയ്യതി.ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത കുറൈബിന്റെ ഹദീസിൽ ശാമിൽ വെള്ളിയാഴ്ച റമദാൻ 1 ആരംഭിച്ചതും, മദീനയിൽ ശനിയാഴ്ച റമദാൻ 1 ആരംഭിച്ചതും, അല്ലാഹു സ്രഷ്ടിച്ച ഈ പ്രപഞ്ച വ്യവസ്ഥയെ സത്യപ്പെടുത്തുന്നു .
ചന്ദ്രൻ പിറവി എടുത്തതിന് ശേഷമാണ് മാസാരംഭം.
ദിവസം തുടങ്ങുന്ന സ്ഥലത്ത് നിന്നോ (IDL) , ദിവസം തുടങ്ങുന്ന സമയത്തോ അല്ല ന്യൂ മൂൺ സമയം. വിസിബിലിറ്റിയും അങ്ങനെ തന്നെ.
ഓരോ മാസവും ഈ സമയവും സ്ഥലവും മാറി മാറി വരുന്നു.
മാസപ്പിറവി ഉണ്ടാകുന്ന സമയം അല്ലാഹു ഭൂമിയിലെ ദിവസത്തിന്റെ തുടക്കത്തിൽ അല്ല വെച്ചത്.
വെള്ളിയാഴ്ച ഭൂമിയിൽ ആരംഭിക്കുന്ന സമയത്ത് ഐഡിഎൽ ഒഴികെ എല്ലാസ്ഥലങ്ങളിലും വ്യാഴാഴ്ച ആണ്.
ഉദാഹരണം:
കഞ്ജങ്ഷൻ വ്യാഴാഴ്ച രാത്രി 11.45 ലണ്ടൻ.
ഐഡിഎൽ തൽ സമയം വെള്ളിയാഴ്ച 11.45 am.
എല്ലാവരും വെള്ളിയാഴ്ച ആക്കിയാൽ കഞ്ജങ്ഷന് മുമ്പ് തുടങ്ങേണ്ടി വരും.
അസാധ്യമായ കാര്യം ആണ് വെള്ളിയാഴ്ച ലോകം മുഴുവൻ ഒരു ദിവസം/തിയ്യതി എന്നത്.
അമാവാസി ഒരു സമയത്താണെങ്കിലും ലോകത്ത് രണ്ടു ദിവസത്തിലായിരിക്കും.
കഞ്ജങ്ഷൻ രണ്ട് ദിവസങ്ങളിലായിട്ടാണ്.
അസ്തമയ കണക്ക് പ്രകാരവും രണ്ട് ദിവസങ്ങളിലായിട്ടാണ്.
വിസിബിലിറ്റി രണ്ട് ദിവസങ്ങളിലായിട്ടാണ്.
ലോകം മുഴുവൻ വെള്ളിയാഴ്ച ഒരേ സമയം നിസ്കരിച്ചാൽ മാത്രമേ ഏകീകരണം എന്ന് പറയാൻ പറ്റൂ. അങ്ങനെ സാധ്യമല്ല. വെള്ളിയാഴ്ച ലോകം വ്യത്യസ്ത സമയങ്ങളിലാണ് നിസ്കരിക്കുന്നത്. അത് കൊണ്ട് സമയവുമായി ബന്ധപ്പെട്ട നിസ്കാരത്തെ ദിവസവുമായി കൂട്ടിക്കുഴച്ച് ജുമുഅ നിസ്കാരം എല്ലാവരും വെള്ളിയാഴ്ച നിസ്കരിക്കുന്നു എന്ന ന്യായം അബദ്ധമാണ്.
അറിവില്ലായ്മയും ,അല്ലാഹു ചന്ദ്രന് നൽകിയ ഈ ശാസ്ത്രീയ സത്യങ്ങളും പരിഗണിക്കാതെ , കലണ്ടറുണ്ടാക്കിയത് കൊണ്ടാണ് , കലണ്ടറിനെ കുറിച്ച് പഠിച്ചവർക്ക് അറിയാം, കലണ്ടറുകാർക്ക് ഒരു നോമ്പ് നഷ്ടപ്പെടുന്നത്, ഹിലാൽ തിയ്യതി അറഫയിൽ യോജിക്കാത്തത്, നോമ്പിന് പെരുന്നാൾ എന്ന ഹറാം സംഭവിക്കുന്നത്.
ഒരു ദിവസം ഒരു തിയ്യതി എന്ന കലണ്ടർ നിയമം, ഖുർആനിനും, പ്രപഞ്ച നിയമത്തിനും, ശാസ്ത്രത്തിനും എതിരായത് കൊണ്ട് മുൻകൂട്ടി കണക്ക് കൂട്ടി നിശ്ചയിച്ച ഈ കലണ്ടറിൽ അബ്ദധങ്ങളും, ഹറാമുകളും സംഭവിക്കുന്നു . അതിനാൽ കലണ്ടർ തീർത്തും അനിസ്ലാമികവും, , അശാസ്ത്രീയവും, പ്രപഞ്ച നിയമത്തിന് എതിരുമാണ് .
ഭൂമി പരന്നതാണെങ്കിലെ ഒരു ദിവസത്തിന് ഒരു തിയ്യതി ഉണ്ടാവുകയുള്ളു. എന്നാൽ ഭൂമി ഒരു ഗോളമാണ്, സൂര്യനും , ചന്ദ്രനും ചലിക്കുന്നു (റൊട്ടേഷൻ), ഉദയാസ്തമന വിത്യാസങ്ങളുണ്ട്. അത് കൊണ്ട് ഒരു ദിവസത്തിന് ഒരു തിയ്യതി ഉണ്ടാവില്ല.
പ്രകൃത്യാ തന്നെ ദിവസവും ചന്ദ്ര തീയതിയും ചേർന്ന് വരികയില്ല. ഇത് ഒരു ശാസ്ത്ര സത്യം. അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചത് അങ്ങിനെയാണ്.
തിയ്യതി-ദിവസം റൊട്ടേഷൻ അനുസരിച്ച് എന്നതാണ് പരമ പ്രപഞ്ച സത്യം.അല്ലാഹു സ്യഷ്ടിച്ചതങ്ങിനെയാണ്.
മഗ്‌രിബിന് ഹിലാൽ കാണുമ്പോൾ റൊട്ടേഷൻ അനുസരിച്ച് തിയ്യതി ദിവസം. അത് ഖുർആനിനും ,സുന്നത്തിനും , അല്ലാഹു നൽകിയ പ്രക്യതി നിയമങ്ങൾക്കും അനുസരിച്ച്.
ചുമരിൽ തൂക്കിയ കലണ്ടറിൽ തിയ്യതി ദിവസം റൊട്ടേഷൻ അനുസരിച്ചല്ല. കലണ്ടർ നിയമമനുസരിച്ചാണ് തിയ്യതി ദിവസം.
അത് കൊണ്ട് ഖുർആനിനും, സുന്നത്തിനും , പ്രക്യതി നിയമങ്ങൾക്കും എതിര്.
അത് കൊണ്ടാണ് അതിൽ മുകളിൽ പറഞ്ഞ ഖുർആനിനും, ഹദീസിനും എതിരായ മൂന്ന് പ്രശ്നങ്ങൾ വരുന്നത്.
ഇത് അറിഞ്ഞ് കൊണ്ട് ചെയ്യുന്നവർ ഉടനെ തൗബ ചെയ്ത് നബി صلى الله عليه وسلم യുടെ ചര്യയിലേക്ക് മടങ്ങിയില്ലെങ്കിൽ പരലോകത്ത് നഷ്ടത്തിന് കാരണമാകാം. അല്ലാഹു തിയ്യതിയും ദിവസവും ഐക്യപ്പടാനല്ല പറഞ്ഞത് മറിച്ച് നോമ്പിലും പെരുന്നാളിലും കുടുംബത്തോടും നമ്മുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങളുടെ കൂടെ ഐക്യപ്പടാനാണ് പറഞ്ഞത്. അത് കൊണ്ട് ഇത് ഒരു ഗവേഷണ വിഷയമല്ല. പരലോകത്ത് നഷ്ടത്തിന് കാരണമാകാം.
ഹദീസുകളിൽ റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു (ചന്ദ്രക്കല). അങ്ങനെ വന്നാൽ അതിന് കാണുക എന്ന അർഥമേയുള്ളു എന്നത് ഏത് അറബി ഭാഷ പഠിച്ച മദ്രസ കുട്ടിക്കും അറിയാം.
റഅ എന്ന ക്രിയയുടെ കൂടെ രണ്ട് മഫ്ഊലും ബിഹിയുണ്ടായാലെ അറിഞ്ഞു, ബോദ്ധ്യമായി, മനസ്സിലായി എന്ന അർത്ഥം വരികയുള്ളു. ഇത് ബാല പാഠമാണ്. മാസപ്പിറവിയുമായി ബന്ധപ്പെട്ട ഹദീസുകളിലൊക്കെയും റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു. അതിന് കാണുക എന്നതല്ലാതെ മറ്റൊരു അർത്ഥവും വരില്ല. ബാല പാഠമാണ് ഇത്. അത് കൊണ്ട് മാസപ്പിറവി കാണൽ നിർബന്ധമാണ് അല്ലാതെ ആകാശത്ത് ഉണ്ടായത് അറിഞ്ഞാൽ, ബോദ്ധ്യമായാൽ പോര, കാണുക തന്നെ വേണം.
ഇവർ ഗോള ശാസ്ത്ര കണക്ക് വഴി അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നോമ്പ് ആരംഭിക്കുന്നു, എന്നിട്ട് നാട്ടുകാരുടെ കൂടെ പെരുന്നാൾ ആഘോഷിക്കുന്നു.
മറ്റു ചിലർ സൗദിയുടെ കൂടെ നോമ്പ് അനുഷ്ഠിച്ച്, അടുത്ത ദിവസം നാട്ടിൽ പെരുന്നാൾ അല്ലെങ്കിൽ, നാട്ടിൽ അന്ന് ദുൽ ഹജ്ജ് 9 നോമ്പിന്റെ ദിവസമായിരിക്കും, അന്ന് ഇവർക്ക് നോമ്പോ, പെരുന്നാളോ ആവില്ല, ശൂന്യ ദിവസം എന്ന് പറയും, പിന്നെ അടുത്ത ദിവസം നാടിന്റെ കൂടെ പെരുന്നാൾ ആഘോഷിക്കും. നോമ്പോ, പെരുന്നാളോ അല്ലാത്ത ദിവസത്തിന് തെളിവായി ഇവർ ഒട്ടക സംഘത്തിന്റെ ഹദീസ് ഉദ്ധരിക്കും. ഹദീസിൽ മാസപ്പിറവി കണ്ട വിവരം ഒട്ടക സംഘം വൈകുന്നേരം നബി صلى الله عليه وسلم യെ അറിയിച്ചപ്പോൾ, നോമ്പ് മുറിച്ചു , അപ്പോൾ നോമ്പും പെരുന്നാളും അല്ലാത്ത അവസ്ഥ വന്നു, പിന്നെ അടുത്ത ദിവസം രാവിലെ പെരുന്നാൾ നിസ്കരിച്ചതും, ആഘോഷിച്ചതും, സമൂഹത്തിന്റെ കൂടെ പെരുന്നാൾ ആഘോഷിക്കാൻ ഇവർ തെളിവായി എടുക്കും .
എന്നാൽ ഇത് തലേ ദിവസത്തെ മാസപ്പിറവി വൈകുന്നേരംഅല്ലെങ്കിൽ പെരുന്നാൾ നിസ്കാര സമയം കഴിഞ്ഞ് വൈകി അറിഞ്ഞാലുള്ള നിയമമാണ് , കാരണം പെരുന്നാൾ നിസ്കാരം ഉച്ചയ്ക്ക് മുമ്പ് തന്നെ നിസ്കരിക്കണം , അല്ലാതെ മഗ്‌രിബിന് തന്നെ മാസപ്പിറവി അറിഞ്ഞാൽ വരുന്ന പകലിനു തന്നെയാണ് പെരുന്നാൾ നിസ്കാരവും ആഘോഷവും, അല്ലാതെ അടുത്ത ദിവസമല്ല .
ഇക്കാര്യം ഷെയ്ഖ് അബ്ദുൽ മുഹ്‌സിൻ അൽ അബ്ബാദ് വ്യക്തമാക്കിയത് കാണുക :
( كتاب شرح سنن أبي داود للعباد
[عبد المحسن العباد]
أورد أبو داود رحمه الله هذه الترجمة، وهي [باب: إذا لم يخرج الإمام للعيد من يومه خرج من الغد] وذلك إذا لم يعلم بالعيد إلا بعد الزوال؛ لأن صلاة العيد من طلوع الشمس إلى الزوال، فإذا خرج وقتها وجاء العلم بالعيد بعد ذلك فإنه يخرج من الغد، وتصلى صلاة العيد من الغد.)
" الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون "
" الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون "
"ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങളുടെ കൂടെ നോമ്പ് എടുക്കുക, അവരുടെ കൂടെ നോമ്പ് മുറിക്കുക (പെരുന്നാൾ ആരംഭിക്കുക). ശരീഅത്ത് ഭിന്നതയെയും അനൈക്യത്തെയും വെറുക്കുന്നു. ഐക്യത്തെയും, യോജിപ്പിനെയും അത് പ്രോത്സാഹിപ്പിക്കുന്നു ".
(മജ്മൂഅൽ ഫതാവാ ഇബ്നു ബാസ് വാല്യം: 15; പേജ് 82, തിർമിദി 2 / 37 - تحفة).
ചിലർ സൗദിയുടെ കൂടെ നോമ്പ് നോക്കുന്നു, അടുത്ത ദിവസം നാടിന്റെ കൂടെയും നോമ്പ് നോക്കുന്നു. ഇതിനൊന്നും യാതൊരു അടിസ്ഥാനവും ഇല്ല.
ആഗോള വാദവും പ്രാദേശിക വാദവും എന്നത് പണ്ഡിതന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും ഈ വിഷയത്തിൽ തർക്കമില്ലാതെ, ഐക്യത്തിലെത്താനുള്ള ഒരു മാർഗം ആഗോള വാദമാണ് ശരിയെന്നു പറയുന്ന പണ്ഡിതന്മാർ തന്നെ മുന്നോട്ടു വെക്കുന്നുണ്ട്. കാരണം ആഗോള വാദം പ്രയോഗത്തിൽ കൊണ്ട് വന്നപ്പോൾ സമൂഹത്തിൽ മാത്രമല്ല, ഒരു വീട്ടിൽ പോലും ഭിന്നത വരുന്നുണ്ട് എന്ന യാഥാർത്ഥ്യം അവർ മനസ്സിലാക്കി. ദൈർഘ്യം ഭയന്ന് താഴെ ശൈഖ് അൽബാനിയും ബിൻ ബാസും رحمهما الله പറഞ്ഞത് മാത്രം ഉദ്ധരിക്കുന്നു:
യൂറോപ്പിലെയും, ജർമനിയിലേയും, മറ്റു രാജ്യങ്ങളിലെയും ചില സഹോദരന്മാർ മാസപ്പിറവി വിഷയത്തെ കുറിച്ച് ചോദിച്ചതിനെ കുറിച്ച്, ഈ വിഷയം സംസാരിച്ചപ്പോൾ
ശൈഖ് അൽബാനി
رحمه الله
പറയുന്നു :
ومما يتعلق بهذه المسألة أنه جاءتني أسئلة من أوروبا من ألمانيا و غيرها
سئلت من بعض الناس لا في البلد الواحد بل في البيت الواحد كان الأب صائما و الابن مفطر أو العكس
الآن قلنا:الأصل أن يصوم المسلمون جميعا برؤية بلد واحد .. لكن هذا غير واقع فإذا بقينا على هذا الأصل في البلد الواحد فستصير الفرقة أوسع دائرة من الفرقة التي لا نملكها ، نحن لا نملك أن نسلّط أفكارنا وآرائنا على الحكومات و بخاصة هم لا يقبلون آرائنا فيما أجمع المسلمون عليه من أجل تقليل ظاهرة الاختلاف أقول نصوم مع البلد الذي نحن فيه
(الشيخ محمد ناصر الالباني / سلسلة الهدى والنور-722).
" ചിലർ എന്നോട് ചോദിച്ചു, ഒരു നാട്ടിലല്ല, മറിച്ച് ഒരു വീട്ടിൽ തന്നെ ഉപ്പാക്ക് നോമ്പ്, മകന് നോമ്പില്ല, നേരെ തിരിച്ചും (എന്ന അവസ്ഥ സംജാതമായിട്ടുണ്ട് !!)."
ഇപ്പോൾ നാം (അൽബാനി) പറയുന്നു (ചുരുക്കത്തിൽ) :
"ലോകത്തിലെവിടെയെങ്കിലും ചന്ദ്രക്കല കണ്ടാൽ എല്ലാ മുസ്‌ലിംകൾക്കും അത് ബാധകമാണ് എന്നതാണ് അടിസ്ഥാനം , പക്ഷേ
ആഗോള വാദം ജനങ്ങൾ ഉൾക്കൊള്ളാത്തത് കൊണ്ട് ഭിന്നതയുടെ വ്യാപ്തി കുറയ്ക്കാൻ , ഞങ്ങൾ ഉള്ള നാടിനോപ്പം ഞങ്ങൾ നോമ്പ് നോക്കണം എന്ന് പറയേണ്ടിവരും."
(الشيخ محمد ناصر الالباني / سلسلة الهدى والنور-722).
ചിലർ പറയുന്നു, ഈ ഫത്‌വ മുസ്ലിം നാടുകൾക്കുള്ളതാണ്, അമുസ്ലിം നാടുകൾക്കുള്ളതല്ല എന്ന്. എന്നാൽ അമുസ്ലിം നാടുകളിലും മറ്റുമുള്ളവരുടെ ചോദ്യങ്ങൾക്ക് ഷെയ്ഖ് അൽ അൽബാനി رحمه الله എന്റെ മറുപടി ആയിരുന്നു എന്ന് പറഞ്ഞതാണ്, സൗദി എന്നൊ ജോർദാൻ എന്നൊ നോക്കാതെ ലോകത്ത് എവിടെയാണ് ആദ്യം മാസം കണ്ടത് , അത് അനുസരിച്ച് നിങ്ങൾ നോമ്പിലും പെരുന്നാളിലും പ്രവേശിക്കുക എന്ന്. അപ്പോൾ ഇത് അന്നത്തെ മറുപടി എന്ന് സൂചിപ്പിക്കുന്നു. എന്നിട്ട് ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞു, ഒരു വീട്ടിൽ തന്നെ ഭിന്നതയുണ്ട് എന്ന്, അതിന് ശേഷം അദ്ദേഹം പറഞ്ഞു, ശറഇൽ ഒരു നിയമമുണ്ട്, അഭിപ്രായവിത്യാസങ്ങൾ പരമാവധി തടയണം എന്ന്. എന്നിട്ട് അദ്ദേഹം പറഞ്ഞു ഇപ്പോൾ നാം പറയുന്നു, എന്നിട്ടാണ് അദ്ദേഹം പറഞ്ഞത് ഭിന്നതയുടെ വ്യാപ്തി കുറയ്ക്കാൻ നമ്മുടെ നാട്ടിന്റെ കൂടെ നിൽക്കണം എന്ന്. അപ്പോൾ ഈ ഫത്‌വ എങ്ങനെയാണ് മുസ്ലിം നാടുകൾക്ക് മാത്രം ബാധകമാണ് എന്ന് പറയുക? കാരണം അദ്ദേഹത്തിന്റെ അവസാന നിലപാട് അമുസ്ലിം നാടുകൾക്കും ബാധകമാണ്. അത് അമുസ്ലിം നാടുകളിൽ നിന്നുള്ള ചോദ്യങ്ങൾക്കും കൂടിയുള്ള മറുപടിയാണ്. അത് കൊണ്ടാണ് അദ്ദേഹം ഇപ്പോൾ നാം പറയുന്നു എന്ന് പറഞ്ഞത്, കാരണം ആദ്യം അദ്ദേഹം പറഞ്ഞത് അപ്പോൾ എന്റെ മറുപടി ആയിരുന്നു എന്ന ഭൂതകാല പ്രയോഗത്തിലായിരുന്നു.
ഒരു വീട്ടിൽ തന്നെ ഭിന്നത പാടില്ല, അഭിപ്രായവിത്യാസങ്ങൾ പരമാവധി തടയണം എന്നത് അമുസ്ലിം നാടുകൾക്കും ബാധകമാണ്. അത് കൊണ്ട് ഈ ഫത്‌വയിൽ മുസ്ലിം നാടുകൾ, അമുസ്ലിം നാടുകൾ എന്ന വിത്യാസമോന്നും ഇല്ല. മുസ്ലിം നാടുകളിൽ ഭരണകൂടം ആഗോള വാദം അംഗീകരിക്കാത്തത് കൊണ്ട്, അതാത് രാജ്യങ്ങളിലെ ഭരണകൂടത്തെ അനുസരിക്കണം എന്നും പറഞ്ഞു.
ഷെയ്ഖ് ബിൻ ബാസ് رحمه الله യുടെ ഫത്‌വ:
س: ذكرتم أن الرؤية في الباكستان لهلال رمضان وشوال تتأخر بعد السعودية يومين وسألتم هل تصومون مع السعودية أو مع الباكستان ؟
ج: الذي يظهر لنا من حكم الشرع المطهر أن الواجب عليكم الصوم مع المسلمين لديكم؛ لأمرين:
( الجزء رقم : 15، الصفحة رقم: 104)
أحدهما: قول النبي صلى الله عليه وسلم: الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون خرجه أبو داود وغيره بإسناد حسن ، فأنت وإخوانك مدة وجودكم في الباكستان ينبغي أن يكون صومكم معهم حين يصومون وإفطاركم معهم حين يفطرون؛ لأنكم داخلون في هذا الخطاب، ولأن الرؤية تختلف بحسب اختلاف المطالع. وقد ذهب جمع من أهل العلم منهم ابن عباس رضي الله عنهما إلى أن لأهل كل بلد رؤيتهم.
الأمر الثاني: أن في مخالفتكم المسلمين لديكم في الصوم والإفطار تشويشًا ودعوة للتساؤل والاستنكار وإثارة للنزاع والخصام، والشريعة الإسلامية الكاملة جاءت بالحث على الاتفاق والوئام والتعاون على البر والتقوى وترك النزاع والحلاف؛ ولهذا قال تعالى: وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلاَ تَفَرَّقُوا . وقال النبي صلى الله عليه وسلم لما بعث معاذًا وأبا موسى رضي الله عنهما إلى اليمن : بشِّرا ولا تنفرا وتطاوعا ولا تختلفا .
സൗദിയില്‍ മാസപ്പിറവി കണ്ടതിനു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പാക്കിസ്ഥാനില്‍ മാസപ്പിറവി കാണുന്നത് എന്നാണല്ലോ നിങ്ങള്‍ പറഞ്ഞത്. സൗദിയിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ അതല്ല പാകിസ്ഥാനിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ നോമ്പ് പിടിക്കേണ്ടത് എന്നതാണ് നിങ്ങളുടെ ചോദ്യം. മതപരമായ ഈ വിഷയത്തിലുള്ള ശരിയായ വിധിയായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. നിങ്ങളുടെ നാട്ടിലെ മുസ്‌ലിമീങ്ങള്‍ എന്നാണോ നോമ്പ് പിടിക്കുന്നത് അവരോടൊപ്പമാണ് നിങ്ങള്‍ നോമ്പ് പിടിക്കേണ്ടത് എന്നതാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്.
ഒന്നാമാതായി : പ്രവാചകന്‍(ﷺ) പറയുന്നു: " വ്രതം നിങ്ങള്‍ (വിശ്വാസികള്‍) വ്രതമെടുക്കുന്ന ദിവസത്തിലാണ്, ചെറിയ പെരുന്നാള്‍ നിങ്ങള്‍ (വിശ്വാസികള്‍) വ്രതമവസാനിപ്പിക്കുന്ന ദിവസത്തിലാണ്. ബലി പെരുന്നാള്‍ നിങ്ങള്‍ (വിശ്വാസികള്‍) ബാലിയറുക്കുന്ന ദിവസത്തിലാണ് ". അബൂ ദാവൂദും മറ്റു മുഹദ്ദിസീങ്ങളും ശരിയായ പരമ്പരയിലൂടെ ഉദ്ദരിച്ചതാണിത്. അതുകൊണ്ട് നീയും നിന്‍റെ സഹോദരങ്ങളും പാക്കിസ്ഥാനില്‍ കഴിയുന്നിടത്തോളം കാലം അവിടെയുള്ള മുസ്ലിമീങ്ങള്‍ എന്നാണോ നോമ്പെടുക്കുന്നത് അവരോടൊപ്പമാണ് നോമ്പ് പിടിക്കേണ്ടത്. അവരെന്നാണോ നോമ്പ് അവസാനിപ്പിക്കുന്നത് അന്നാണ് നിങ്ങളും നോമ്പ് അവസാനിപ്പിക്കേണ്ടത്. കാരണം പ്രാവാച്ചകന്‍റെ ആ വചനം നിങ്ങള്‍ക്കും ബാധകമാണ്. മാത്രമല്ല മാസപ്പിറവി നിര്‍ണയ സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും വ്യത്യസ്ഥമായിരിക്കും. ഇബ്നു അബ്ബാസ് (رضي الله عنه) , അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്.
രണ്ടാമതായി : നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിങ്ങള്‍ വ്രതമെടുക്കുന്നത്, ആശയക്കുഴപ്പങ്ങളും, വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും. എന്നാല്‍ പരസ്പരം വിട്ടുവീഴ്ച ചെയ്ത്, ഒത്തൊരുമയോടെ ജീവിക്കാനാണ് ഇസ്‌ലാം പ്രോത്സാഹിപ്പിചിട്ടുല്ലത്. നന്മയുടെയും പുണ്യത്തിന്‍റെയും കാര്യത്തില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുക. ഭിന്നതകളും, തര്‍ക്കങ്ങളും ഒഴിവാക്കുക. അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:
وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا
" നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്". -[ ആലു ഇംറാന്‍ 103].
അതുപോലെ മുആദിനെയും അബൂ മൂസല്‍ അശ്അരിയെയും യമാനിലേക്ക് പ്രബോധനത്തിനായി അയച്ച വേളയില്‍ പ്രവാചകന്‍(ﷺ) ഇപ്രകാരം ഉപദേശിച്ചു: " നിങ്ങള്‍ ആളുകള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക, നിങ്ങള്‍ ആളുകളെ ആട്ടിയോടിക്കുന്നവരാകരുത്. നിങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയും പരസ്പരം ഭിന്നിക്കാതിരിക്കുകയും ചെയ്യുക " .
[مجموع فتاوى ابن باز (15 / 103- 104)]
ചിലർ പറയുന്നു ഈ ഫത്‌വ മുസ്ലിം നാടുകൾക്കുള്ളതാണ്, നമ്മുടെ പോലത്തെ അമുസ്ലിം നാടുകളിലേക്ക് ബാധകമാക്കാൻ പറ്റില്ല എന്ന്. ഇത് മുസ്ലിം നാട്ടിൽ അൽ ജമാഅത്ത് അഥവ ഭരണകൂടം തീരുമാനിച്ചു കഴിഞ്ഞാൽ ആ ഭരണാധികാരിയുടെ തീരുമാനം അംഗീകരിക്കണം, ഭിന്നിക്കരുത് എന്ന നിയമം. എന്നാൽ ഇവിടെ ഷെയ്ഖ് ബിൻ ബാസ്, അൽ ജമാഅത്ത് എന്ന അർത്ഥത്തിൽ അല്ല, ഭിന്നത ഒഴിവാക്കാൻ പറഞ്ഞത്. മറിച്ച് ആഗോള വാദം പ്രയോഗവൽക്കരിച്ചതിന് ഫലമായി ഭിന്നത വെളിവായപ്പോൾ അത് ഒഴിവാക്കാൻ പറഞ്ഞതാണ്. ആഗോള വാദം ഒരു നിയമവും, അൽ ജമാഅത്ത് മറ്റൊരു നിയമവുമാണ്. ആഗോള വാദം എന്ന് പറഞ്ഞാൽ, ഒരു സ്ഥലത്ത് മാസപ്പിറവി കണ്ടാൽ അത് ലോകത്തുള്ള മുഴുവൻ മുസ്‌ലിംകൾക്കും ബാധകമാണ്.അതിന് ഭരണകൂട വേർതിരിവോ , ബന്ധമൊ ഇല്ല.
ഷെയ്ഖ് ബിൻ ബാസ് رحمه الله പറഞ്ഞു, നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിങ്ങള്‍ വ്രതമെടുക്കുന്നത്, ആശയക്കുഴപ്പങ്ങളും, വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും എന്ന്. ഇതിന് അദ്ദേഹം അൽ ജമാഅത്ത് എന്ന അർത്ഥത്തിൽ അല്ല മറിച്ച്, മാസപ്പിറവി നിര്‍ണയ സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും വ്യത്യസ്ഥമായിരിക്കും
( മത്ല വിത്യാസം) , ഇബ്നു അബ്ബാസ് (رضي الله عنه) , അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത് എന്ന് പറഞ്ഞാണ്, ഭിന്നിക്കരുത്, ഐക്യപ്പെടുക എന്ന് പറഞ്ഞത്. അത് കൊണ്ട് ഇത് അൽ ജമാഅത്തിന്റെ നിയമത്തിന്റെ കീഴിൽ വരുന്നതല്ല. ഇത് പ്രാദേശിക വാദത്തിന്റെ നിയമത്തിൻ കീഴിൽ വരുന്നതാണ്, കാരണം മത്ല വിത്യാസം പരിഗണിക്കുന്നു. അതെ പോലെ ആഗോള വാദം ശരിയാണ്, എന്ന് ഷെയ്ഖ് തന്നെ പറഞ്ഞപ്പോൾ, കുറൈബിന്റെ ഹദീസിൽ ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞത്, അദ്ദേഹം മനസ്സിലാക്കിയതാണ്, എന്നാണല്ലോ. എന്നാൽ ഇവിടെ ഷെയ്ഖ് ഇബ്നു അബ്ബാസ് رضي الله عنه വിനെ തന്നെ തെളിവായി ഉദ്ധരിക്കുന്നു. അഥവ പ്രാദേശിക വാദം. അത് കൊണ്ട് ഷെയ്ഖ് ബിൻ ബാസിന്റെ رحمه الله ഈ ഫത്‌വയും മുസ്ലിം നാടുകൾക്ക് മാത്രം ബാധകമാണ് എന്ന് പറയുന്നത് ശരിയല്ല.
ചിലർ പറയുന്നു ഈ ഫത്‌വ പഴയ ഫത്‌വയാണ് കാരണം ഈ ചോദ്യം ഷെയ്ഖ് ബിൻ ബാസിന് ലഭിച്ചത് ഹിജ്റ 1390 നാണ്. അഥവ ഷെയ്ഖ് മരണപ്പെടുന്നതിന് ഏകദേശം പത്തു വർഷം മുമ്പ് . എന്നാൽ ഈ ചോദ്യം ലഭിച്ച തിയ്യതിയാണിത്. ഷെയ്ഖ് മറുപടി പറഞ്ഞ തിയ്യതി അല്ല. ഉമർ മൗലവി رحمه الله ക്ക് ഷെയ്ഖ് ബിൻ ബാസുമായി അടുത്തതും നിരവധി വർഷങ്ങളുടെ ഉറ്റ ബന്ധമുണ്ടായിട്ടും, വിശ്യാസവുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിച്ചതിന് പത്ത് വർഷം കഴിഞ്ഞാണ് മറുപടി ലഭിച്ചത് (ഓർമ്മകളുടെ തീരത്ത്- 4th edition, ഉമർ മൗലവി- പേജ് 252,253). അപ്പോൾ മുകളിൽ ചോദിച്ച വ്യക്തിക്ക് ഷെയ്ഖുമായി ഒരു ബന്ധവുമില്ല, ശാഖാപരമായ വിഷയമാണ് ചോദിച്ചതെന്നിരിക്കെ എപ്പോഴായിരിക്കും മറുപടി പറഞ്ഞിട്ടുണ്ടാവുക? ഒരു കാര്യം വ്യക്തമാണ്, ഭിന്നത വെളിവായതിന് ശേഷം തന്നെയാണ് ഈ നിലപാട് എന്ന് ഫത്‌വയിൽ നിന്ന് തന്നെ മനസ്സിലാക്കാം.
അത് കൊണ്ട് ആഗോള വാദം എന്ന് പറഞ്ഞാൽ, മുസ്ലിം രാജ്യങ്ങളിൽ ഭരണാധികാരിയെ അനുസരിക്കുക, ഭിന്നത അമുസ്ലിം നാടുകളിൽ ആവാം, മുസ്ലിം നാടുകളിൽ പാടില്ല എന്നല്ല. ഈ രീതിയിൽ ആണ് ഇപ്പോൾ കേരളത്തിലെ ആഗോള വാദക്കാർ ആഗോള വാദം പ്രബോധനം ചെയ്യുന്നത്. سبحان الله
ശൈഖ് ഉസൈമീൻ رحمه الله പറഞ്ഞു:
لو قدر أنه تأخرت الرؤية عن مكة وكان اليوم التاسع في مكة هو الثامن عندهم ، فإنهم يصومون يوم التاسع عندهم الموافق ليوم العاشر في مكة ، هذا هو القول الراجح ، لأن النبي صلى الله عليه وسلم يقول ( إذا رأيتموه فصوموا وإذا رأيتموه فأفطروا ) وهؤلاء الذين لم ير في جهتهم لم يكونوا يرونه ، وكما أن الناس بالإجماع يعتبرون طلوع الفجر وغروب الشمس في كل منطقة بحسبها ، فكذلك التوقيت الشهري يكون كالتوقيت اليومي . [ مجموع الفتاوى 20 ]
മക്കത്ത് ദുല്‍ഹിജ്ജ മാസം കണ്ടതിനു ഒരു ദിവസം ശേഷമാണ് അവര്‍ (തങ്ങളുടെ നാട്ടിൽ)
മാസം കണ്ടത് എന്ന് സങ്കല്പിക്കുക. മക്കയില്‍ ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാ ദിനം) ആകുന്ന ദിവസം അവരെ സംബന്ധിച്ചിടത്തോളം ദുല്‍ഹിജ്ജ എട്ട് ആയിരിക്കും. മക്കത്ത് ദുല്‍ഹിജ്ജ പത്ത് ആയി വരുന്ന ദിവസത്തിലായിരിക്കും അവര്‍ അറഫാ നോമ്പ് എടുക്കുന്നത്. ഇതാണ് ഏറ്റവും ശരിയായ അഭിപ്രായം. കാരണം നബി صلى الله عليه وسلم പറഞ്ഞു:
(إذا رأيتموه فصوموا وإذا رأيتموه فأفطروا)
" നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക "
തങ്ങളുടെ നാട്ടില്‍ മാസപ്പിറവി ഉദിച്ചിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ അത് വീക്ഷിക്കാത്തവരാണ്. മാത്രമല്ല ഓരോ പ്രദേശത്തുകാരും തങ്ങളുടെ പ്രദേശത്തെ പ്രഭാതവും, സൂര്യാസ്ഥമയവും ഒക്കെ ആസ്പദമാക്കിയല്ലേ (നിസ്കാര സമയം) നിര്‍ണയിക്കാറ് . ഇതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായം ആണ് താനും. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഓരോ ദിവസത്തിലുമുള്ള സമയ നിര്‍ണയത്തെപ്പോലെ തന്നെയാണ് അതത് പ്രദേശങ്ങളിലെ മാസനിര്‍ണയവും .
[مجموع الفتاوى 20 ] .
നാട്ടിൽ ദുൽ ഹജ്ജ് 9 ആകുമ്പോൾ സൗദിയിൽ പെരുന്നാൾ ആയാൽ, പെരുന്നാൾ ദിവസം നോമ്പ് അനുഷ്ഠിച്ച് ഹറാം ചെയ്തു എന്ന് വരില്ല , കാരണം നാട്ടിൽ ദുൽ ഹജ്ജ് 9 നോമ്പിന്റെ ദിവസവും, സൗദിയിൽ ദുൽ ഹജ്ജ് 10 പെരുന്നാൾ ദിവസവുമാണ്. അല്ലാഹു സ്രഷ്ടിച്ച പ്രപഞ്ച വ്യവസ്ഥയിൽ ഇങ്ങനെ ആവാം എന്ന് മുകളിൽ വ്യക്തമാക്കിയല്ലോ. അത് കൊണ്ട് ജുമുഅ നിസ്കാരവും, മറ്റു നിസ്കാരങ്ങളും സൗദിയുടെ കൂടെ അല്ലാത്തതിൽ നമുക്ക് ഒരു ബേജാറും ഇല്ലാത്തത് പോലെ, നോമ്പും പെരുന്നാളും സൗദിയുടെ കൂടെ അല്ലാത്ത മാസങ്ങളിലും ബേജാറാവേണ്ട ആവശ്യമില്ല. അല്ലാഹു സ്രിഷ്ഠിച്ച പ്രപഞ്ച ശാസ്ത്ര സത്യത്തെ കുറിച്ച് ജ്ഞാനം ഉള്ളവർക്ക് ഒരു ബേജാറും ഉണ്ടാവില്ല.
السؤال: نحن نصوم شهر رمضان مع السعودية لأننا لا نثق في لجنة التي تقيم رؤية شهر رمضان؟ الجواب: المسلم يصوم مع المسلمين في بلده ولا يشق عن أهل بلده من المسلمين يصوم معهم والحمد لله
https://www.alfawzan.af.org.sa/en/node/14891
ആഗോള വാദം പ്രയോഗത്തിൽ കൊണ്ട് വന്നപ്പോൾ നാട്ടിലും , വീട്ടിലും ഭിന്നത വരുന്നുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ ആഗോള വാദമുള്ള പണ്ഡിതന്മാരും പ്രാദേശിക കാഴ്ചയെ പിൻപറ്റണം എന്ന് വ്യക്തമാക്കിയല്ലോ.
(الشيخ محمد ناصر الالباني / سلسلة الهدى والنور-722)
അത് കൊണ്ട് നോമ്പിലും പെരുന്നാളിലും കുടുംബവുമായും , നമ്മുടെ സമൂഹവുമായും ഭിന്നിക്കരുത് . ഐക്യം വിദൂര പ്രദേശമായ സൗദിയോടല്ല ,നാട്ടിലെ മുഴുവൻ മുസ്ലിംകളും അംഗീകരിച്ചാലല്ലാതെ ( ഷെയ്ഖ് ബിൻ ബാസ് പറഞ്ഞത് പോലെ), അംഗീകരിച്ചിട്ടില്ലെങ്കിൽ രഹസ്യമായി ഫിത്നയും തർക്കങ്ങളും ആശയക്കുഴപ്പവും ഉണ്ടാക്കാതെ നോമ്പ് നോൽക്കാനും , തുറക്കാനും സാധിക്കുമെങ്കിലല്ലാതെ ( ഷെയ്ഖ് ഉസൈമീൻ പറഞ്ഞത് പോലെ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment