മരിച്ചവരോട് സഹായം തേടുന്നവരുമായി പ്രബോധനം ഭാഗം ഒന്ന്
മരിച്ചവരോട് സഹായം തേടുന്നവരുമായി പ്രബോധനം ഭാഗം ഒന്ന്.
മരിച്ചവരോട് സഹായം തേടുന്നതിന് ഖബ്റാരാധകർ ഉപയോഗിക്കുന്ന പദമാണ് ഇസ്തിഗാസ
ഖബ്റാരാധനയുമായി ബന്ധപ്പെട്ട ഒരു സന്ദേശം അയച്ചപ്പോൾ ഒരു ഇസ്തിഗാസക്കാരൻ പ്രതികരിച്ചു. ഏപ്രിൽ 8 2023 ന്.
പ്രബോധനം താഴെ:
ഇസ്തിഗാസക്കാരൻ:
ബദ്രീങ്ങളോട് ആരും പ്രാർത്ഥിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല, വിശ്വാസികൾക്കെതിരെ ഇല്ലാത്ത പ്രചരണം നടത്തുന്നത് എന്തിനാണ്
തവസ്സുൽ, ഇസ്തിഗാസ ഇത് ചെയ്യാറുണ്ട്, അത് കൃത്യമായ പ്രമാണങ്ങൾക്ക് അനുസരിച്ചാണ്, അത് ഞാൻ ചെയ്യാറുണ്ട് പല പ്രതിസന്ധി ഘട്ടങ്ങളിലും വളരെ പെട്ടെന്നുള്ള പരിഹാരം ലഭിക്കാറുമുണ്ട്. ഇന്നലെ രാത്രി പോലും ഞാനതിനു സാക്ഷിയാണ്.
എന്റെ മറുപടി:
ഇസ്തിഗാസക്ക് തെളിവില്ല. കാരണം അല്ലാഹു പറഞ്ഞു:
وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ
" അവര്‍ (മരിച്ചവർ) കേട്ടാലും, അവര്‍ നിങ്ങള്‍ക്കു
ഉത്തരം ചെയ്യുകയില്ല ".
(35:14).
അത് കൊണ്ട് മരിച്ചവർ കേട്ടാലും ഉത്തരം ചെയ്യില്ല. ഇത് അടിസ്ഥാനമാണ്.
നിങ്ങൾ പറഞ്ഞു വിശ്വാസികൾ (ഉദ്ദേശം, നിങ്ങളുടെ കൂടെയുള്ളവർ) മരിച്ചവരോട് പ്രാർത്ഥിക്കാറില്ല, എന്നാൽ നിങ്ങൾ തന്നെ പറയുന്നു, പ്രതിസന്ധി ഘട്ടങ്ങളിൽ നിങ്ങൾക്ക് ഉത്തരം ലഭിച്ചു എന്ന്. അപ്പോൾ ഇത് പ്രാർത്ഥന അല്ലാതെ മറ്റെന്താണ്? ഇസ്തിഗാസ ചെയ്യുന്നവർക്കും അല്ലാഹു ഉത്തരം നൽകും, കാരണം അല്ലാഹു ശിർക്ക് ചെയ്യുന്ന രാമനും, ജോണിനുമെല്ലാം ഉത്തരം നൽകും. അവരുടെ ക്യഷികൾക്കും മഴ നൽകും.ഇത് അല്ലാഹു റഹ്മാൻ ആയത് കൊണ്ടാണ്. അത് കൊണ്ടാണ് മുശ്രിക്കുകളും പറയുന്നത്, പ്രതിസന്ധി ഘട്ടങ്ങളിൽ അവർക്ക് ഉത്തരം ലഭിക്കുന്നുണ്ട് എന്ന്. എന്നാൽ റഹീമായ അല്ലാഹു പരലോകത്ത്, ഇസ്തിഗാസ ചെയ്യുന്നവർക്കും, ശിർക്ക് ചെയ്യുന്നവർക്കും നരക ശിക്ഷയാണ് നൽകുക.
ഇസ്തിഗാസക്കാരൻ:
അപ്പോൾ മരിച്ചവരോട് സലാം പറയുന്നതോ ❓
ഇത് ഖുർആനിനെ നേരെ ഭാഷാർത്ഥം വെച്ചതിൽ വന്ന പിഴവല്ലേ ❓
ഇത് ഇസ്തിഗാസക്ക് എതിരെ ഉള്ളതെന്ന് ഏത് മുഫസ്സിർ എവിടെയാണ് പറഞ്ഞത് ❓
എന്റെ മറുപടി:
അല്ല. മരിച്ചവരോട് സലാം പറയുന്നത് ആയത്തിന് എതിരാവില്ല. സലാം പറയുന്നത് അവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ്.അല്ലാഹുവിന്റെ സമാധാനവും കാരുണ്യവും അനുഗ്രഹവും നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന പ്രാർത്ഥന. അല്ലാതെ അവരോട് പ്രാർത്ഥിക്കുകയല്ല ആവശ്യങ്ങൾ നേടാൻ.
മുഫസ്സിരീങ്ങളുടെ തെളിവ് നിങ്ങൾ ചോദിച്ചല്ലൊ. താഴെ വായിക്കാം إن شاء الله:
അല്ലാഹു പറഞ്ഞു:
" إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ "
" നിങ്ങളവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നപക്ഷം, അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല; അവര്‍ കേട്ടാലും, അവര്‍ നിങ്ങള്‍ക്കു ഉത്തരം ചെയ്കയുമില്ല. ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ (ഈ) 'ശിര്‍ക്കി'നെ അവര്‍ നിഷേധിക്കുകയും ചെയ്യും".
(35:14).
ഖുർതുബി തഫ്സീർ താഴെ:
قوله تعالى : إن تدعوهم لا يسمعوا دعاءكم أي إن تستغيثوا بهم في النوائب لا يسمعوا دعاءكم ; لأنها جمادات لا تبصر ولا تسمع
قال قتادة : المعنى لو سمعوا لم ينفعوكم .
:"നിങ്ങളവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നപക്ഷം, അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല'', എന്ന അല്ലാഹു തആലയുടെ വാക്കിനർത്ഥം: ആപത്ഘട്ടങ്ങളിൽ നിങ്ങൾ അവരോട്
ഇസ്തിഗാസ (സഹായം) തേടുകയാണെങ്കിൽ, അവർ നിങ്ങളുടെ ദുആ കേൾക്കുകയില്ല; കാരണം അവ കാണുകയോ കേൾക്കുകയോ ചെയ്യാത്ത നിർജീവ വസ്തുക്കളാണ്".
ഖതാദ പറഞ്ഞു: അവർ
കേട്ടാൽ തന്നെ
നിങ്ങൾക്ക് പ്രയോജനം ചെയ്യില്ല എന്നാണ് അർത്ഥം.
തഫ്സീർ തബരി:
وقوله ( وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ )
" ويوم القيامة تتبرأ آلهتكم التي تعبدونها من دون الله من أن تكون كانت لله شريكًا في الدنيا "
(ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ (ഈ) 'ശിര്‍ക്കി'നെ അവര്‍ നിഷേധിക്കുകയും ചെയ്യും"). എന്ന അല്ലാഹു തആലയുടെ വാക്കിനർത്ഥം:
" നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന നിങ്ങളുടെ ദൈവങ്ങൾ,
ഉയിർത്തെഴുന്നേൽപിൻറെ നാളിൽ, അവർ ഈ ലോകത്ത് അല്ലാഹുവിനൊപ്പം പങ്കാളികളാവുന്നതിനെ തൊട്ട് സ്വയം ഒഴിഞ്ഞുമാറും ".
ഖുർതുബി തഫ്സീർ :
يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين
" ഇത് (ഈ ആയത്ത്), മലക്കുകളും, ജിന്നുകളും, പ്രവാചകന്മാരും, ശൈതാനുകളും പോലെയുള്ള വിവേചനബുദ്ധിയുള്ള ആരാധിക്കപ്പെടുന്നവരിലേക്കും മടക്കാവുന്നതാണ് ".
{ അപ്പോൾ ഈ ആയത്ത് മരണപ്പെട്ടുപോയ പ്രവാചകന്മാരോടുള്ള ഇസ്തിഗാസ (സഹായ തേട്ടം) ചെയ്യുന്നവരിലേക്കും, ജീവിക്കുന്ന മലക്ക്, ജിന്ന്, ശൈതാൻ, എന്നീ ആരാധിക്കപ്പെടുന്ന വരിലേക്കും മടക്കാം, അതെല്ലാം ശിർക്കാണ് എന്നും മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബിന് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച ഇമാം ഖുർഥുബി رحمهما الله വിശദീകരിക്കുന്നു }.
അല്ലാഹു പറഞ്ഞു:
" وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰٓؤُلَآءِ شُفَعَـٰٓؤُنَا عِندَ ٱللَّهِ "
" അല്ലാഹുവിനുപുറമെ, തങ്ങള്‍ക്ക് ഒരു ഉപദ്രവവും, ഉപകാരവും ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുവരുന്നു; 'ഇവര്‍ [ആ ആരാധ്യവസ്‌തുക്കള്‍] അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാകുന്നു' വെന്ന് അവര്‍ പറയുകയും ചെയ്യുന്നു ".
(10:18)
മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബിന് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച അല്ലാമ റാസി رحمهما الله ഇതിന്റെ തഫ്സീറിൽ പറഞ്ഞു :
" وَنَظِيرُهُ فِي هَذَا الزَّمَانِ اشْتِغَالُ كَثِيرٍ مِنَ الْخَلْقِ بِتَعْظِيمِ قُبُورِ الْأَكَابِرِ عَلَى اعْتِقَادِ أَنَّهُمْ إِذَا عَظَّمُوا قُبُورَهُمْ فَإِنَّهُمْ يَكُونُونَ شُفَعَاءَ لَهُمْ عِنْدَ اللَّه ".
" നമ്മുടെ കാലഘട്ടത്തിൽ മഹാന്മാരുടെ ഖബ്‌റുകളെ മഹത്വപ്പെടുത്തിയാൽ, അവർ അല്ലാഹുവിന്റെ അടുക്കൽ അവരുടെ ശുപാർശകരാകുമെന്ന വിശ്വാസത്തോടെ ധാരാളം പേർ ഖബറുകൾ പൂജിക്കുന്നത്
ഇതിനു സമാനമായാണ് ".
( 10:18 വചനത്തിന്റെ തഫ്സീർ അൽ-റാസി ).
ഇമാം റാസിയുടെ കാലത്ത് മരിച്ചവരോട് സഹായം തേടുന്നവർ (ഇന്നിതിനെ ഇസ്തിഗാസ എന്ന് പറയുന്നു) രംഗത്ത് വന്നപ്പോൾ, മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബ് എങ്ങനെ പ്രതികരിച്ചുവോ , അതേ രീതിയിൽ തന്നെ അദ്ദേഹവും പ്രതികരിച്ചു, കാരണം ഈ ആയത്തുകൾ പഠിപ്പിക്കുന്നത് ഈ അടിസ്ഥാന കാര്യങ്ങൾ തന്നെയാണ്. അല്ലാതെ ഇതൊന്നും മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബിന്റെ ബുദ്ധിയിൽ നിന്നുദിച്ച പുത്തൻ വ്യാഖ്യാനങ്ങളല്ല. തൗഹീദ് ഇസ്ലാമിന്റെ അടിത്തറയാണ്. ശിർക്ക്പൊറുക്കപ്പെടാത്ത പാപവും (4:48), ശിർക്ക് ചെയ്യുന്നവരുടെ കർമ്മങ്ങൾ മുഴുവനും നിഷ്ഫലമായിപ്പോകും (39:65), എന്നും അല്ലാഹു പഠിപ്പിക്കുന്നു.
ഈസ നബി عليه السلام ജീവിച്ചിരിപ്പുണ്ട്, പക്ഷെ ഈ ലോകത്തല്ല. അത് കൊണ്ട് തന്നെ സഹായം തേടാൻ പാടില്ല എന്ന് ഇബ്നു അബ്ബാസ്
رضي الله عنه
17:56, 57 ന്റെ തഫ്സീറിൽ പറയുന്ന തെളിവുകൾ താഴെ:
അല്ലാഹു പറഞ്ഞു:
" قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِهِۦ فَلَا يَمْلِكُونَ كَشْفَ ٱلضُّرِّ عَنكُمْ وَلَا تَحْوِيلًا "
" പറയുക: 'അവനു [അല്ലാഹുവിനു] പുറമെ നിങ്ങള്‍ (ദൈവങ്ങളെന്നു) വാദിച്ചവരെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊള്ളുവിന്‍; - എന്നാല്‍, നിങ്ങളില്‍ നിന്നു ഉപദ്രവത്തെ (നീക്കി) തുറവിയാക്കുവാനാകട്ടെ, സ്ഥിതിമാറ്റം വരുത്തുവാനാകട്ടെ, അവര്‍ക്കു സാധ്യമാകുന്നതല്ല ".
" أُو۟لَـٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا "
" അവര്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരായ അക്കൂട്ടര്‍,- തങ്ങളുടെ റബ്ബിങ്കലേക്കു സമീപനമാര്‍ഗ്ഗം തേടിക്കൊണ്ടിരിക്കുന്നു; അതായതു, അവരില്‍ അധികം അടുത്തവരേതോ അവര്‍ (തന്നെ). അവര്‍ അവന്റെ കാരുണ്യം അഭിലഷിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിശ്ചയമായും, നിന്റെ റബ്ബിന്റെ ശിക്ഷ (ജാഗ്രതയോടെ) സൂക്ഷിക്കപ്പെടേണ്ടതാകുന്നു ".
حدثني يحيى بن جعفر ، قال : أخبرنا يحيى بن السكن ، قال : أخبرنا شعبة ، عن إسماعيل السدي ، عن أبي صالح ، عن ابن عباس ، في قوله ( أولئك الذين يدعون يبتغون إلى ربهم الوسيلة ) قال : عيسى وأمه وعزير .
حدثنا محمد بن المثنى ، قال : ثنا أبو النعمان الحكم بن عبد الله العجلي ، قال : ثنا شعبة ، عن إسماعيل السدي ، عن أبي صالح ، عن ابن عباس ، قال : عيسى ابن مريم وأمه وعزير فيهذه الآية ( أولئك الذين يدعون يبتغون إلى ربهم الوسيلة )
حدثني محمد بن عمرو ، قال : ثنا أبو عاصم ، قال : ثنا عيسى; وحدثني الحرث ، قال : ثنا الحسن قال : ثنا ورقاء ، جميعا عن ابن أبي نجيح ، عن مجاهد ( يبتغون إلى ربهم الوسيلة ) قال : عيسى ابن مريم وعزير والملائكة .
حدثنا القاسم ، قال : ثنا الحسين ، قال : ثني حجاج ، عن ابن جريج ، عن مجاهد ، مثله .
(17:57).
{ അത് കൊണ്ട് ഈ ദുനിയാവ് വിട്ടു പോയവരോട് ,അവർ ജീവിക്കുന്നവരാകട്ടെ, സഹായ തേട്ടം പാടില്ല എന്നത്
സഹാബിയായ ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്നുള്ള തെളിവാണ്, , അല്ലാതെ മുഹമ്മദ് ബിൻ അബ്ദുൽ വഹ്വാബിന്റെ പുതിയ കണ്ടു പിടിത്തമല്ല }.
ഇബ്നു ഹജറുൽ അസ്ഖലാനിയും, ഇബ്നു കസീറും, ഇമാം അദ്ദഹബിയും സയ്യിദ നഫീസയുടെയും മറ്റു ഔലിയാക്കളുടെയും رحمهم الله ഖബ്റിനടുത്ത് പോകുന്നതിനെ കുറിച്ച്:
قال: " ولأهل مصر فيها اعتقاد. قلت: وإلى الآن قد بالغ العامة في اعتقادهم فيها وفي غيرها كثيرا جدا، ولا سيما عوام مصر فإنهم يطلقون فيها عبارات بشيعة مجازفة تؤدي إلى الكفر والشرك، وألفاظا كثيرة ينبغي أن يعرفوا أنها لا تجوز "
" അദ്ദേഹം (ഇബ്നു ഖല്ലികാൻ) പറഞ്ഞു: ഈജിപ്തിലെ ജനങ്ങൾക്ക് അവളെ (സയ്യിദ നഫീസ)കുറിച്ച് (ചില) വിശ്വാസങ്ങൾ ഉണ്ട്. ഞാൻ (ഇബ്‌നു കസീർ) പറയുന്നു: ഇപ്പോൾ സാധാരണജനങ്ങൾ അവരിലും മറ്റുള്ളവരിലുമുള്ള (അവളെപ്പോലുള്ള ഔലിയാക്കളിലും) അവരുടെ വിശ്വാസത്തിൽ
അതിര് കടന്നിരിക്കുന്നു. പ്രത്യേകിച്ച് ഈജിപ്തിലെ ജനങ്ങൾ അവളെ സംബന്ധിച്ച് അപകടകരമായ ധാരാളം പദങ്ങളും വാചകങ്ങളും ഉപയോഗിക്കുന്നു, അത് അവരെ
അവിശ്വാസത്തിലേക്കും ബഹുദൈവാരാധനയിലേക്കും വരെ നയിക്കുന്നു. അതിനാൽ അതൊന്നും
അനുവദനീയമല്ല എന്നവർ അറിയണം".
എന്നിട്ടദ്ദേഹം പറഞ്ഞു:
" والذي ينبغي أن يعتقد فيها ما يليق بمثلها من النساء الصالحات، وأصل عبادة الأصنام من المغالاة في القبور وأصحابها، وقد أمر النبي بتسويه القبور وطمسها، والمغالاة في البشر حرام
ومن زعم أنها تفك من الخشب ( هكذا ) أو أنها تنفع أو تضر بغير مشيئة الله فهو مشرك. رحمها الله وأكرمها ".
" അവളെ സംബന്ധിച്ചു (ആളുകൾ) വിശ്വാസിക്കേണ്ടത് അവളെപ്പോലുള്ള സദ്‌വൃത്തരായ സ്ത്രീകൾക്ക് യോജിച്ച കാര്യങ്ങളായിരിക്കണം, വിഗ്രഹാരാധനയുടെ ഉത്ഭവം ഖബ്‌റുകളിലും ഖബറാളികളിലുമുള്ള ആളുകളുടെ അതിര് കവിച്ചിലാണ്. ഖബ്‌റുകൾ നിരപ്പാക്കാനും തുടച്ചുനീക്കാനും പ്രവാചകൻ صلى الله عليه وسلم കൽപിച്ചിട്ടുണ്ട്. മനുഷ്യരുടെ കാര്യത്തിൽ അതിരുകവിയൽ ഹറാമാണ്. അല്ലാഹുവിന്റെ ഇച്ഛയില്ലാതെ അവർക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാമെന്ന് അവകാശപ്പെടുന്നവർ
മുശ്രിക്കാണ് ."
(ഇബ്നു കസീർ - അൽ ബിദായാ വ നിഹായാ
സയ്യിദ നഫീസയുടെ ജീവചരിത്രത്തിൽ ).
ഇബ്നു ഹജറുൽ അസ്ഖലാനിയും ഇതേ രീതിയിൽ സയ്യിദ നഫീസയെ കുറിച്ച് പറയുന്നു رحمهما الله:
وقال الحافظ ابن حجر العسقلاني (852هـ) جوابًا عن سؤال خاص بقبر السيدة نفيسة: “ذَكَر بعض أهل المعرفة أن هذا القبر الذي يُزار ليس قبرها، لكنها دُفِنت في تلك البُقعة بالاتفاق، وما زال قبرها مقصودًا بالزيارة، وقد غلا في ذلك بعض العوامّ بل كلّهم، حتى إن بعضهم يقع في الكُفر وهو لا يشْعُر، والله المستعان”
" സയ്യിദ നഫീസയുടെ ഖബറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله പറഞ്ഞു:
അറിവുള്ള ചിലർ പറഞ്ഞത്:
ആളുകൾ സന്ദർശിക്കുന്ന ഈ ഖബർ അവരുടെ (നഫീസയുടെ) ഖബറല്ല.
എന്നാൽ അവരെ ആ ഭൂപ്രദേശത്താണ് അടക്കം ചെയ്തത് എന്നതിൽ ഏകോപനമുണ്ട്.
അവരുടെ ഖബറിലേക്ക് ഇപ്പോഴും സന്ദർശനം ഉദ്ദേശിച്ച് ജനങ്ങൾ വരുന്നുണ്ട് .
സാധാരണക്കാരിൽ ചിലർ, (അല്ല) മറിച്ച് എല്ലാവരും, ഇതിൽ
അതിരുകടന്നു , അങ്ങനെ അവരിൽ ചിലർ അവരറിയാതെ
അവിശ്വാസത്തിൽ വീണുപോകുന്നു. അല്ലാഹുവിൽ ശരണം ".
(ഹാഫിള് ഇബ്നു ഹജറിന്റെ ആധികരിക ജീവചരിത്രം, തന്റെ എറ്റവും അടുത്ത ശിഷ്യൻ ഹാഫിളു ശംസുദ്ദീനു സഖാവി എഴുതിയ 'ജവാഹിറു ദുറർ ഫീ തർജുമതി ഇബ്നു ഹജർ' എന്ന ഗ്രന്ഥത്തിൽ
ഇബ്നു ഹജർ رحمه الله നൽകിയ ഫത്വയാണ് ഉദ്ധരിച്ചത്).
അൽ ഹാഫിള് അദ്ദഹബി സയ്യിദ നഫീസയെ കുറിച്ച്:
" ولجهلة المصريين فيها اعتقاد يتجاوز الوصف، ولا يجوز مما فيه من الشرك، ويسجدون لها، ويلتمسون منها المغفرة "
" വിവരമില്ലാത്ത ഈജിപ്തുകാർക്ക്
അവരിൽ വിവരണാതീതമായ വിശ്വാസങ്ങളുണ്ട്, അതിൽ
ശിർക്കുള്ളവയുണ്ട് , അത് അനുവദനീയമല്ല. അവർ അവർക്ക് സുജൂദ് ചെയ്യുന്നു, അവരോട്
പാപമോചനം തേടുകയും ചെയ്യുന്നു ."
(سير أعلام النبلاء )
ഇസ്തിഗാസക്കാരൻ:
ഇസ്തിഗാസക്ക് തെളിവില്ലെന്നോ ❓❓❓‼️
(അദ്ദേഹം ചില ഹദീസുകൾ അയച്ചു തന്നു. അവ ഫോട്ടോ ആയത് കൊണ്ട് ഇവിടെ പോസ്റ്റ് ചെയ്യാൻ കഴിയില്ല)
എന്റെ മറുപടി:
നിങ്ങൾ മുകളിൽ ഉദ്ധരിച്ച ഹദീസുകൾ ബലഹീനതയുള്ളതാണെന്ന് അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയതാണ്. ചിലതിനെ കുറിച്ച് إن شاء الله താഴെ ലിങ്കുകളിൽ വായിക്കാം:
അഹ്ലുസ്സുന്നയുടെ തഫ്സീറുകളിൽ ഇസ്തിഗാസക്ക് (മരിച്ചവരോട് സഹായം തേടാൻ - ശിർക്കിന്) തെളിവുണ്ടെന്നൊ?
http://www.salaf.in/2022/10/blog-post_91.html?m=1
ഫത്ഹുൽ ബാരിയിൽ മരിച്ചവരോട് സഹായം തേടാൻ തെളിവോ?
http://www.salaf.in/2022/11/blog-post_16.html?m=1
ഇമാം നവവി رحمه الله പഠിപ്പിച്ച തവസ്സുൽ ഏതാണ്?
http://www.salaf.in/2022/10/blog-post_41.html?m=1
ഇസ്തിഗാസക്കാരൻ:
ഇസ്തിഗാസക്കാരൻ ചില പിന്നീട് വന്ന പണ്ടിതന്മാർ തവസ്സുലിനെ തെളിവാക്കിയതും, സഹീഹുൽ ബുഖാരിയിലെ ഒരു ഹദീസിന്റെയും ഫോട്ടോ അയച്ചു തന്നു , സഹീഹുൽ ബുഖാരിയാണ് , ബലമില്ലെന്നോ? എന്നും ചോദിച്ചു. (ഫോട്ടോകൾ ഈ പേജിൽ പോസ്റ്റ് ചെയ്യാനുള്ള സംവിധാനമില്ല).
എന്റെ മറുപടി:
ഇസ്തിഗാസക്ക് തെളിവായി
ആയത്തുകൾ ആരെങ്കിലും ഉദ്ധരിച്ചാൽ , നാം നിർബന്ധമായും പരിശോധിക്കേണ്ടത് ,
നബി صلى الله عليه وسلم യോ, സഹാബികളോ رضي الله عنهم പ്രസ്തുത ആയത്തിന്റെ അടിസ്ഥാനത്തിൽ അങ്ങനെ വിശദീകരിച്ചിട്ടുണ്ടോ, പ്രവർത്തിച്ചിട്ടുണ്ടോ എന്ന് നോക്കലാണ്.
ഇസ്തിഗാസക്ക്
ഹദീസുകൾ തെളിവായി
ആരെങ്കിലും ഉദ്ധരിച്ചാൽ , നാം നിർബന്ധമായും പരിശോധിക്കേണ്ടത് , പ്രസ്തുത ഹദീസുകൾ ദുർബലമാണോ എന്ന് പണ്ടിതന്മാർ വ്യക്തമാക്കിയിട്ടുണ്ടോ, അല്ലെങ്കിൽ സഹീഹാണെങ്കിൽ അതിനൊരു വിശദീകരണം ഉണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്.കാരണം, ഇത് അഭിപ്രായ ഭിന്നതയുള്ള ശാഖാപരമായ വിഷയമല്ല, മറിച്ച് അഭിപ്രായ ഭിന്നതയില്ലാത്ത
അടിസ്ഥാന വിഷയമാണ്.
നാല് ഇമാമുമാരുടെ (മദ്ഹബിന്റെ) ഗ്രന്ഥങ്ങളിലും, ആറ് ഇമാമുകളുടെ ഹദീസ് ഗ്രന്ഥങ്ങളിലും അദ്ധ്യായങ്ങളായി തിരിച്ച് ഇസ്തിഗാസ എന്ന തലക്കെട്ട് കൊടുത്ത് കൊണ്ട് പഠിപ്പിക്കാതിരുന്നത് ഇത് സുന്നത്തല്ലാത്തത് കൊണ്ടാണ്.
ഇത് സുന്നത്ത് ആയിരുന്നെങ്കിൽ നിർബന്ധമായും ഇസ്തിഗാസയുടെ ശർതുകൾ, തൂണുകൾ, വാജിബാതുകൾ എന്തൊക്കെയാണെന്ന് അവരുടെ ഗ്രന്ഥങ്ങളിൽ പഠിപ്പിക്കുമായിരുന്നു. അതേസമയം അവരുടെ കാലത്ത് ഇസ്തിഗാസ എന്ന പുത്തനാചാരം നിലവിലില്ലാതിരുന്നത് കൊണ്ട് അത്
(ശിർക്കായ)ബിദ്അത്താണെന്നും പഠിപ്പിച്ചിട്ടില്ല.
അത് പിന്നീട്
വന്ന ചിലർക്ക് സംഭവിച്ച വ്യതിചലനമാണ്. അത് അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയ തഫ്സീറുകൾ ഞാൻ അയച്ചു തന്നു. അത് കൊണ്ട് നിങ്ങൾ മുകളിൽ പിന്നീട് വന്ന ചില പണ്ഡിതന്മാരെ ഉദ്ധരിക്കുന്നത് ശരിയല്ല.
മാത്രമല്ല നിങ്ങൾ ഞാൻ അയച്ച മുഴുവൻ ലിങ്കുകളും വായിച്ചോ?
ബുഖാരിയിൽ നിങ്ങൾ ഉദ്ധരിച്ചത് മരിച്ചവരോട് സഹായം തേടുന്നതിന് എങ്ങനെ തെളിവാകും ? അത് ജീവിക്കുന്നവരോട് സഹായം തേടുന്നതിനെ കുറിച്ചാണ്. ബുഖാരി رحمه الله ഇസ്തിഗാസ എന്ന പദം ഉപയോഗിച്ച തെളിവും എവിടെ? ഈ ഹദീസ് നിങ്ങൾ പറയുന്ന രീതിയിലുള്ള ഇസ്തിഗാസക്ക് തെളിവാണെന്ന് പറഞ്ഞില്ലല്ലോ?
മരിച്ചവരോടുള്ള സഹായം തേട്ടം, നിങ്ങൾ ഉപയോഗിക്കുന്ന പദം ഇസ്തിഗാസ, സലഫു സാലിഹീങ്ങൾ പഠിപ്പിച്ചിട്ടേയില്ല, അവർ കേട്ടിട്ടുപോലുമില്ല. അത് മുസ്ലിം ഉമ്മത്തിൽ പിന്നീട് വന്നതാണ്. തെളിവുകൾ നൽകി കഴിഞ്ഞു.
പിന്നീട് വന്നവർ ഇസ്തിഗാസക്ക് വേണ്ടി തെളിവായി ഉദ്ധരിക്കുന്ന ആയത്തുകളും, സഹീഹായി വന്ന ഹദീസുകളും , പൂർവികർ അവ ഇസ്തിഗാസക്ക് തെളിവാണെന്ന് പറഞ്ഞിട്ടേയില്ല. അത് കൊണ്ട് തന്നെ അത് പിന്നീട് വന്നവരുടെ ദുർവ്യാഖ്യാനങ്ങൾ മാത്രമാണ്. അടിസ്ഥാന വിഷയങ്ങൾ , പൂർവികർ പഠിപ്പിച്ചിട്ടില്ലാത്ത, പറയാത്ത കാര്യങ്ങൾ പിന്നീട് വന്നവർ പഠിപ്പിക്കുകയോ , പറയുകയോ ചെയ്താൽ അവ ബിദ്അത്തുകളാണ്.
ഇബ്നു കസീർ رحمه الله പറഞ്ഞു:
«ﺃﻫﻞ ﺍﻟﺴﻨﺔ ﻭﺍﻟﺠﻤﺎﻋﺔ ﻳﻘﻮﻟﻮﻥ ﻓﻲ ﻛﻞ ﻓﻌﻞ ﻭﻗﻮﻝ ﻟﻢ ﻳﺜﺒﺖ ﻋﻦ ﺍﻟﺼﺤﺎﺑﺔ :ﻫﻮ ﺑﺪﻋﺔ ﻷﻧﻪ ﻟﻮ ﻛﺎﻥ ﺧﻴﺮﺍ ﻟﺴﺒﻘﻮﻧﺎ ﺇﻟﻴﻪ!»
"അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് പറയുന്നത്
സഹാബാക്കളിൽ നിന്നും സ്ഥിരപ്പെടാത്ത എല്ലാ
കർമ്മങ്ങളും പ്രസ്താവനകളും ബിദ്അത്താകുന്നു എന്നാണ്
കാരണം അത് നന്മയായിരുന്നുവെങ്കിൽ അവർ നമ്മെ അതിൽ മുൻകടക്കുമായിരുന്നു ".
(തഫ്സീർ ഇബ്നു കസീർ 46:11).
ഇബ്നു റജബ് അൽ ഹന്ബലിرحمه الله പറഞ്ഞു:
فكل من أحدث شيئا ونسبه إلى الدين ولم يكن له أصل من الدين يرجع إليه فهو ضلالة والدين بريء منه وسواء في ذلك مسائل الاعتقادات أو الأعمال أو الأقوال الظاهرة والباطنة
"ദീനിൽ അവലംബിക്കാൻ കൊള്ളാവുന്ന ഒരു അടിസ്ഥാനവുമില്ലാത്ത ഒരു കാര്യം
പുതുതായി ആരൊക്കെ അവതരിപ്പിക്കുകയും
എന്നിട്ടതിനെ
മതത്തിലേക്ക് ചേർത്തിപ്പറയുകയും ചെയ്താൽ, അത്
ദുർമാർഗമാണ് , ദീൻ അതിൽ നിന്ന് ഒഴിവുമാണ്, അത്
വിശ്വാസപരമായ കാര്യമാകട്ടെ , പ്രത്യക്ഷമോ പരോക്ഷമോ ആയ കർമങ്ങളോ പ്രസ്താവനകളോ ആകട്ടെ, (എല്ലാം ദുർമാർഗമാണ്).
( ജാമിഉൽ ഉലൂമി വൽ ഹികം , അൽ ഇർബാദ് ബിൻ സാരിയ ഹദീസിന്റെ വിശദീകരണത്തിൽ 2/128).
ഇമാം ശാതിബി رحمه الله പറഞ്ഞു:
فالبدعة إذن عبارة عن:
طريقة في الدين مخترعة تضاهي الشرعيّة، يُقصد بالسلوك عليها المبالغة في التعبد لله
ബിദ്അത്ത് എന്നാൽ ചുരുക്കത്തിൽ ഇതാണ് :
ശറഇയ്യായതിനോട്
സാദൃശ്യമുള്ള രീതിയിൽ ദീനിൽ പുതുതായി നിർമിച്ചുണ്ടാക്കിയ ഒരു വഴി, അത് ആചരിക്കുന്നതിലൂടെ അവൻ
അല്ലാഹുവിനോടുള്ള
ആരാധനയിൽ വർധനവ് ഉദ്ദേശിക്കുകയും ചെയ്യുന്നു ".
(കിതാബുൽ ഇഅ്തിസാം).
അബൂ ഹുറൈറ
رضي الله عنه
ഉദ്ധരിക്കുന്ന ഹദീസിൽ നബി صلى الله عليه وسلم പറഞ്ഞു:
وروى مسلم في صحيحه عن أبي هريرة أن رسول الله صلى الله عليه وسلم قال {سيكون في آخر أمتي أناس يحدثونكم بما لم تسمعوا أنتم ولا آباؤكم ، فإياكم وإياهم
"നിങ്ങളോ ( സഹാബാക്കൾ ) നിങ്ങളുടെ പിതാക്കളോ
കേൾക്കാത്തത് പറയുന്ന മനുഷ്യർ അവസാന കാലത്ത് എന്റെ സമുദായത്തിൽ വരും. നിങ്ങൾ അവരെ
സൂക്ഷിക്കുക".
(സഹീഹ് മുസ്ലിം- മുഖദ്ദിമ.
.باب النهي عن الرواية عن الضعفاء والاحتياط في تحملها ).
അത് കൊണ്ട് സൂക്ഷിക്കുക, മരിച്ചവരോടുള്ള സഹായം തേട്ടം (ഇസ്തിഗാസ) മുസ്ലിം ഉമ്മത്തിൽ പിന്നീട് വന്നതാണ്. അത് ശിർക്കാണ്. പൊറുക്കപ്പെടാത്ത പാപം.
നരകത്തിൽ ശിക്ഷ ശാശ്വതം.
അല്ലാഹു കാത്തു രക്ഷിക്കട്ടെ.
ഇത് വരെ അയച്ചവ വ്യക്തമായോ?
1. ഫത്ഹുൽ ബാരിയിൽ ഒരു പുരുഷൻ ഖബറിനടുത്ത് പോയത്. മറ്റൊന്ന് അദ്ദേഹം സഹാബി അല്ല. ഉമർ رضي الله عنه വിന്റെ കാലത്തെ വരൾച്ച സംഭവം.
2. ഇബ്നു കസീറിൽ ഒരു പുരുഷൻ ഖബറിനടുത്ത് പോയത്.
3. ഈസ നബി عليه السلام മുഹമ്മദ് നബി صلى الله عليه وسلم യുടെ ഖബറിനടുത്ത് പോയത്.
4. നിങ്ങൾ അയച്ച ബുഖാരിയിലെ ഹദീസ്
5. ഇമാം നവവി رحمه الله യുടെ തവസ്സുൽ.
എന്റെ മെസ്സേജുകൾ ലിങ്കുകൾ പൂർണമായും വായിച്ചിട്ടുണ്ടെങ്കിൽ ഇവയൊന്നും ഇസ്തിഗാസക്ക് തെളിവല്ല എന്ന് ബോധ്യമായോ?
6. മുഫസ്സിരീങ്ങളുടെ തെളിവ് ഇസ്തിഗാസക്ക് എതിരെയും വ്യക്തമായോ?
ഈ മെസ്സേജിലെ (മുകളിൽ കൊടുത്തത്) വിഷയങ്ങളിൽ ബോധ്യമാകാത്തവ ഏതൊക്കെ എന്ന് പറഞ്ഞു തന്നാൽ إن شاء الله ഓരോന്നായി ചർച്ച ചെയ്യാം.
ബോധ്യമായതിന് ശേഷം നിങ്ങൾ പിന്നീട് അയച്ച തെളിവുകളും إن شاء الله ഓരോന്നായി ചർച്ച ചെയ്യാം.
ഇസ്തിഗാസക്കാരൻ:
ബോധ്യമാകാൻ തക്കം എന്ത് തെളിവാണ് ഇവിടെ നൽകിയത് വഹാബികൾ സ്ഥിരം നടത്തുന്ന ജല്പനങ്ങൾ അല്ലാതെ
No. 1 തന്നെ കളവാണ്, ഖബറിനരികിൽ പോയ പുരുഷൻ സ്വഹാബി തന്നെ 👇
(അദ്ദേഹം ഖബറിനരികിൽ പോയ പുരുഷൻ സഹാബിയാണെന്ന് ഫത്ഹുൽ ബാരി ഉദ്ധരിച്ചു പറയുന്ന ഒരു യൂട്യൂബ് ലിങ്ക് അയച്ചു തന്നു).
എന്റെ മറുപടി:
Point no.1 ൽ ആദ്യം ഞാൻ പറഞ്ഞത്
1. ഫത്ഹുൽ ബാരിയിൽ ഒരു പുരുഷൻ ഖബറിനടുത്ത് പോയത് എന്നാണ്.
ഇത് ആദ്യം ചർച്ച ചെയ്യാം إن شاء الله. പിന്നീട് إن شاء الله സഹാബിയാണൊ എന്ന് ചർച്ച ചെയ്യാം.
കാരണം റിപ്പോർട്ടുകളിൽ ആദ്യം ഖബറിനടുത്ത് പോയ സംഭവമാണ് ഉദ്ധരിക്കുന്നത്. അത് കൊണ്ട് ആദ്യം അത് ചർച്ച ചെയ്യാം. റിപ്പോർട്ടുകളിൽ ഉള്ള പോലെ തന്നെ. അത് കൊണ്ട് ക്രമം തെറ്റിക്കരുത്.
ഞാൻ എഴുതിയ പോയിന്റുകൾ ഘട്ടം ഘട്ടമായി ഓരോന്നായി ചർച്ച ചെയ്യാം إن شاء الله.
സഹകരിക്കുമല്ലോ.
നിങ്ങൾ യുട്യൂബ് ലിങ്കുകൾ അയക്കുംബോൾ 5 മിനിറ്റിൽ കൂടുതൽ ഉള്ളവ അയക്കരുത്. അത് കേൾക്കാൻ ബുദ്ധിമുട്ടാണ്. മുകളിലത്തെത് കുഴപ്പമില്ല. إن شاء الله
5 മിനിറ്റിൽ കൂടുതൽ ഉള്ളവയുണ്ടെങ്കിൽ, നിങ്ങൾ മനസ്സിലാക്കിയത് ടെക്സ്റ്റ് മെസേജ് ആയി അയക്കുമല്ലോ. إن شاء الله.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കുക
إن شاء الله
ഫത്ഹുൽ ബാരിയിൽ മരിച്ചവരോട് സഹായം തേടാൻ തെളിവോ?
http://www.salaf.in/2022/11/blog-post_16.html?m=1
ഞാൻ മരിച്ചവർ കേട്ടാലും ഉത്തരം ചെയ്യില്ല എന്ന ആയത്ത് ഉദ്ധരിച്ചപ്പോൾ നിങ്ങൾ ചോദിച്ചിരുന്നു:
" ഇത് ഖുർആനിനെ നേരെ ഭാഷാർത്ഥം വെച്ചതിൽ വന്ന പിഴവല്ലേ ❓".
അല്ല. ഖതാദ رضي الله عنه ഇതിന്റെ തഫ്സീറിൽ പറയുന്നത് കാണുക:
قال قتادة : المعنى لو سمعوا لم ينفعوكم .
ഖതാദ പറഞ്ഞു: അവർ കേട്ടാൽ തന്നെ നിങ്ങൾക്ക് പ്രയോജനം ചെയ്യില്ല എന്നാണ് അർത്ഥം.
(ഖുർതുബിയുടെ തഫ്സീർ 35:14).
അത് കൊണ്ട് മരിച്ചവർ കേട്ടാലും പ്രതികരിക്കില്ല.
ഞാൻ താഴെ അയച്ച ലിങ്കിലെ ചർച്ച തുടങ്ങാമല്ലൊ, إن شاء الله
ഫത്ഹുൽ ബാരിയിൽ മരിച്ചവരോട് സഹായം തേടാൻ തെളിവോ?
http://www.salaf.in/2022/11/blog-post_16.html?m=1
ശേഷം ഭാഗം രണ്ടിൽ തുടരും
إن شاء الله
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment