സഹാബത്ത് رضي الله عنهم أجمعين

 സഹാബത്ത്

رضي الله عنهم أجمعين


നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് ദീൻ സ്വീകരിച്ച സഹാബത്തിനെ

رضي الله عنهم 

അല്ലാഹു ത്യപ്തിപ്പെട്ടിരിക്കുന്നു. ആരൊക്കെ അവരെ ക്യത്യമായി പിൻപറ്റിയോ അവർക്കാകുന്നു വമ്പിച്ച വിജയമാകുന്ന സ്വർഗം .


അല്ലാഹു പറയുന്നു  :


وَٱلسَّـٰبِقُونَ ٱلْأَوَّلُونَ مِنَ ٱلْمُهَـٰجِرِينَ وَٱلْأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَـٰنٍ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ وَأَعَدَّ لَهُمْ جَنَّـٰتٍ تَجْرِى تَحْتَهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ 


"മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും  ആദ്യമായി (ഇസ്ലാമിലേക്ക്) കടന്ന് വന്നവരും, ( സഹാബത്ത്)

സുകൃതം ചെയ്തുകൊണ്ട്‌ അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത്‌ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകൾ അവര്‍ക്ക്‌ അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം".


(9:100).


ഈ ആയത്തിന്റെ തഫ്സീർ (തഫ്സീർ മുയസ്സർ):


وفي هذه الآية تزكية للصحابة -رضي الله عنهم- وتعديل لهم، وثناء عليهم؛ ولهذا فإن توقيرهم من أصول الإيمان


((ഈ വചനത്തിൽ സഹാബികൾക്കുള്ള رضي الله عنهم (അല്ലാഹുവിന്റെ)

ശുപാർശയും

പ്രശംസയും

അവരെ നീതിമാന്മാരായി പ്രഖ്യാപിക്കലും ഉണ്ട് ; അതിനാൽ തീർച്ചയായും അവരെ ബഹുമാനിക്കൽ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പെട്ടതാണ് )). 



മുആവിയയേയും മറ്റു ചില സഹാബത്തിനെയും رضي الله عنهم ആക്ഷേപിക്കുന്നവർ സൂക്ഷിക്കുക. 


അല്ലാഹു പറഞ്ഞു:


وَكُلًّا وَعَدَ ٱللَّهُ ٱلْحُسْنَىٰ


"എല്ലാവർക്കും ( മുആവിയ അടക്കം മുഴുവൻ  സഹാബത്തിനും رضي الله عنهم) അല്ലാഹു ഏറ്റവും നല്ലത് [നല്ല പ്രതിഫലം] വാഗ്ദാനം ചെയ്തിരിക്കുന്നു".


(57:10).


ഈ ആയതിന്റെ തഫ്സീർ (ഖുർത്വുബി):


{ وَكُلاًّ وَعَدَ ٱللَّهُ ٱلْحُسْنَىٰ } أي المتقدمون المتناهون السابقون، والمتأخرون اللاحقون، وعَدَهم الله جميعاً الجنة مع تفاوت الدرجات

ووعد الله حق مصدَّق لا يُخْلَف، وكل من اقتفى أثر الصحابة رضي الله عنهم فهو في حكمهم في استحقاق المغفرة والأجر العظيم، ولهم الفضل والسبق والكمال الذي لا يلحقهم فيه أحد من هذه الأمة، رضي الله عنهم وأرضاهم


{അല്ലാഹു ഏറ്റവും നല്ലത് [നല്ല പ്രതിഫലം] വാഗ്ദാനം ചെയ്തിരിക്കുന്നു}


((ഇതിനർത്ഥം : ആദ്യം (ഇസ്‌ലാമിലേക്ക്) കടന്നുവന്നവരും , ശേഷം കടന്നുവന്നവരുമായ എല്ലാവർക്കും ( മുആവിയ അടക്കം എല്ലാ സഹാബത്തിനും

رضي الله عنهم) 

വ്യത്യസ്ത പദവികളോടെ അല്ലാഹു സ്വർഗം വാഗ്ദാനം ചെയ്തിരിക്കുന്നു. 


അല്ലാഹുവിന്റെ വാഗ്ദാനം ലംഘിക്കപെടാത്ത ഒരു സത്യമാണ്, സഹാബികളുടെ

رضي الله عنهم 

പാത *പിന്തുടരുന്ന എല്ലാവരും*  അവരെപ്പോലെതന്നെ  പാപമോചനത്തിനും മഹത്തായ പ്രതിഫലത്തിനും അർഹരാണ്, എന്നാൽ അവർക്ക് (സഹാബത്തിന്) ശ്രേഷ്ഠതയിലും , (ഇസ്ലാമിലേക്കുള്ള )

മുൻകടക്കലിലും പൂർണ്ണതയുമുണ്ട്.

ഇതിലൊന്നിലും ഈ സാമൂദായത്തിൽ നിന്ന് ആരും അവരോടൊപ്പം എത്തുകയില്ല.

അല്ലാഹു അവരോട് ത്യപ്തിപ്പെട്ടു, അവർ അവനോടും ത്യപ്തിപ്പെട്ടു")).


അല്ലാഹു പറഞ്ഞു:


 مُّحَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ


മുഹമ്മദ്‌ അല്ലാഹുവിന്റെ റസൂലാകുന്നു [ദൂതനാണ്‌]. അദ്ദേഹത്തിന്റെ കൂടെയുള്ളവരാകട്ടെ ...

(48:29)


ഖുർത്വുബിയുടെ തഫ്സീർ:


المراد بالذين معه جميع المؤمنين


"അദ്ദേഹത്തിന്റെ കൂടെയുള്ളവർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, അദ്ദേഹത്തിന്റെ കൂടെയുള്ള മുഴുവൻ വിശ്വാസികളുമാണ് ( മുആവിയ അടക്കം മുഴുവൻ സഹാബികൾ رضي الله عنهم)".


അല്ലാഹു പറഞ്ഞു:


وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا


"അവരില്‍ വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും, മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു ''.


(48:29).


ഖുർത്വുബിയുടെ തഫ്സീർ:


قوله تعالى : وعد الله الذين آمنوا أي وعد الله هؤلاء الذين مع محمد


അല്ലാഹുവിന്റെ വചനം : വിശ്വസിച്ചവർക്ക് അല്ലാഹു വാഗ്ദാനം ചെയ്തു :"അതിനർത്ഥം മുഹമ്മദിന്റെ കൂടെയുള്ളവർക്ക് ( മുഴുവൻ സഹാബികൾക്കും) അല്ലാഹു വാഗ്ദാനം ചെയ്തു".


وقد يخصص أصحاب محمد - صلى الله عليه وسلم - بوعد المغفرة تفضيلا لهم ، وإن وعد الله جميع المؤمنين المغفرة


"മുഴുവൻ വിശ്വാസികൾക്കും അല്ലാഹു പാപമോചനം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, മുഹമ്മദിന്റെ  - 

صلى الله عليه وسلم 

സ്വഹാബികൾക്ക് അവർക്കുള്ള ശ്രേഷ്ഠത കാരണം *പ്രത്യേകം* പാപമോചനം  വാഗ്ദാനം ചെയ്യപ്പെടുന്നു".


وعدهم الله كلهم مغفرة وأجرا عظيما 


"എല്ലാവർക്കും (വിശ്വാസികൾക്കും) അല്ലാഹു പാപമോചനവും വമ്പിച്ച പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്".


فالصحابة كلهم عدول ، أولياء الله تعالى وأصفياؤه ، وخيرته من خلقه بعد أنبيائه ورسله . هذا مذهب أهل السنة ، والذي عليه الجماعة من أئمة هذه الأمة . 

"സഹാബികളെല്ലാവരും നീതിമാൻമാരാണ്. അല്ലാഹുവിന്റെ ഔലിയാക്കളും, പരിശുദ്ധരും, അവന്റെ പ്രവാചകന്മാർക്കും ദൂതന്മാർക്കും ശേഷം അവന്റെ സൃഷ്ടികളിൽ ഏറ്റവും മികച്ചവരുമാണ് ( മുആവിയ അടക്കമുളള സഹാബികൾ). ഇതാണ് അഹ്ലുസ്സുന്നയുടെ അഭിപ്രായം, ഈ സമൂഹത്തിലെ ഇമാമുമാർ ഇതിലാണ് (ഈ അഭിപ്രായത്തിലാണ്)". 


തൗറാത്തിലും ഇഞ്ചീലിലും സഹാബത്തിനെ കുറിച്ച് പരാമർശമുണ്ട് എന്ന് അല്ലാഹു ഖുർആനിൽ ഇതേ ആയത്തിൽ പറയുന്നു:


ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ وَمَثَلُهُمْ فِى ٱلْإِنجِيلِ


"അതാകുന്നു 'തൌറാത്തി'ൽ അവരുടെ ( സഹാബികളുടെ )

ഉപമ. ഇഞ്ചീലി'ലും അവരുടെ ഉപമ ഉണ്ട്."


(48:29).


നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: 


وقال رسول الله - صلى الله عليه وسلم - : خير الناس قرني ثم الذين يلونهم وقال : لا تسبوا أصحابي فلو أن أحدكم أنفق مثل أحد ذهبا لم يدرك مد أحدهم ولا نصيفه. أخرجهما البخاري


"ജനങ്ങളില്‍ വെച്ചു ഉത്തമന്മാർ , എന്റെ കാലക്കാരാണ്

( സഹാബത്ത് ) പിന്നീടു അവരെ തുടര്‍ന്നു വന്നവരും ". അദ്ദേഹം


صلى الله عليه وسلم


പറയുകയും ചെയ്തു:


"നിങ്ങള്‍ എന്റെ സഹാബികളെ പഴിക്കരുത് . എന്റെ ആത്മാവു യാതൊരുവന്റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിങ്ങളിലൊരാള്‍ ഉഹ്ദു മലയോളം സ്വര്‍ണ്ണം ചിലവഴിച്ചാലും, അവരിലൊരാള്‍ ഒരു ‘മുദ്ദോ’  അതിന്റെ പകുതിയോ ചിലവഴിക്കുന്നതിന് അതു തുല്യമാകുകയില്ല ". (ബുഖാരി).


ത്വബരിയുടെ തഫ്സീർ:


وقوله ( وَأَجْرًا عَظِيمًا ) يعني: وثوابا جزيلا وذلك الجنة


അവന്റെ വചനം (വമ്പിച്ച പ്രതിഫലം) അർത്ഥമാക്കുന്നത്: മഹത്തായ പ്രതിഫലം, അതാണ് സ്വർഗം .


അവർക്ക് വേണ്ടിയുള്ള നമ്മുടെ ദുആ.


അല്ലാഹു പറയുന്നു:


وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَـٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ


അവരുടെ (സഹാബത്തിന്റെ) ശേഷം വന്നവര്‍ പറയും (ദുആ ചെയ്യും): 'ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും, സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും ( മുആവിയ അടക്കം മുഴുവൻ സഹാബികൾക്കും

رضي الله عنهم

അവർക്ക് ശേഷം വന്ന മുഴുവൻ സത്യവിശ്വാസികൾക്കും) നീ പൊറുത്തുനൽകേണമേ! 'സത്യവിശ്വാസം സ്വീകരിച്ചവരോടു ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു വിദ്വേഷവും (അഥവാ പകയും, വെറുപ്പും, അസൂയയും) ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ വളരെ കൃപയുള്ളവനാണ്, കരുണാനിധിയാണ്'.


(59:10).


സഹാബത്ത്

رضي الله عنهم

നബി

صلى الله عليه وسلم


യിൽ നിന്ന് നേരിട്ട് പഠിച്ചവരായതുകൊണ്ട് തന്നെ  സ്വാഭാവികമായും ഈ ഉമ്മത്തിൽ ദീനിൽ ഏറ്റവും അറിവുള്ളവർ അവരാണ് .


ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:


قال العلامة ابن القيم : "أَفهام الصحابة رضي الله عنهم فوق أفهام الجميع ، وعلمهم بمقاصد نبيهم وقواعد دينه وشرعه أتم من علم كل من جاء بعدهم" (الطرق الحكمية ١ / ٣٢٤)


"സഹാബത്ത് 

رضي الله عنهم 

ദീനിനെ മനസ്സിലാക്കിയത് മറ്റെല്ലാവരും മനസ്സിലാക്കിയതിനും മീതെയാണ്

നബി صلى الله عليه وسلم യുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും , അദ്ദേഹത്തിന്റെ ദീനിന്റെയും  മതനിയമത്തിന്റെയും 

അടിസ്ഥാനങ്ങളെ കുറിച്ചുമുള്ള അവരുടെ അറിവ് അവർക്ക് ശേഷം വന്ന എല്ലാവരേക്കാളും പൂർണ്ണവുമാണ് " .


(അൽ ത്വുറുഖ് അൽ ഹുകുമിയ്യ 1/324).


സഹാബത്തിൽ നിന്നുള്ള ആസാർ (ഉദ്ധരണികൾ) ഉദ്ധരിച്ചാൽ ചിലരുടെ പ്രതികരണം " ഇത് വിഡ്ഢിത്തമാണ്, ബുദ്ധിക്കെതിരാണ്, ശാസ്ത്ര വിരുദ്ധമാണ് "എന്നൊക്കെ ആയിരിക്കും.


അല്ലാഹു പറഞ്ഞു:


وَإِذَا قِيلَ لَهُمْ ءَامِنُوا۟ كَمَآ ءَامَنَ ٱلنَّاسُ قَالُوٓا۟ أَنُؤْمِنُ كَمَآ ءَامَنَ ٱلسُّفَهَآءُ ۗ 


'ജനങ്ങൾ ( സഹാബികൾ ) വിശ്വസിച്ചതു പോലെ നിങ്ങള്‍ വിശ്വസിക്കുവിന്‍' എന്ന് അവരോട് പറയപ്പെട്ടാല്‍ - അവര്‍ പറയും: ' വിഡ്ഡികൾ വിശ്വസിച്ചതു പോലെ ഞങ്ങള്‍ വിശ്വസിക്കുകയോ'!" 


(2:13)


(അന്നത്തെ കപടവിശ്യാസികൾ സഹാബികളെ വിഡ്ഢികൾ എന്ന് ആക്ഷേപിക്കുമായിരുന്നു) 


എന്നാൽ പ്രസ്തുത ഉദ്ധരണികൾ ബുദ്ധിക്കെതിരോ, ശാസ്ത്ര വിരുദ്ധമോ അല്ല എന്നതാണ് വാസ്തുത. ആക്ഷേപിക്കുന്നവരുടെ ബുദ്ധിയുടെ പരിമിതിയൊ, ശാസ്ത്രത്തെ കുറിച്ചുള്ള അജ്ഞതയൊയാണ് സത്യം.


അല്ലാഹു പറഞ്ഞു:


أَلَآ إِنَّهُمْ هُمُ ٱلسُّفَهَآءُ وَلَـٰكِن لَّا يَعْلَمُونَ 


"അല്ല - (അറിയുക)! നിശ്ചയമായും, അവര്‍ (ആക്ഷേപിക്കുന്നവർ)  തന്നെയാണ് വിഡ്ഡികൾ !, പക്ഷെ അവരത് അറിയുന്നില്ല"


(2:13).


സഹാബികളുടെ മാര്‍ഗമല്ലാത്ത മാർഗം പിൻപറ്റിയാൽ നരകമായിരിക്കും ഫലം. 


അല്ലാഹു പറഞ്ഞു:


وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا 


" ആരെങ്കിലും അവന് സന്മാര്‍ഗം വ്യക്തമാ(യി മനസിലാ)യതിന് ശേഷം , റസൂലിനോട് ഭിന്നിച്ച് നിൽക്കുകയും, സത്യവിശ്വാസികളുടെ ( സഹാബികളുടെ) മാര്‍ഗമല്ലാത്തതിനെ അവന്‍ പിന്‍പറ്റുകയും (ചെയ്താല്‍) അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുകളയുകയും, അവനെ 'ജഹന്നമി'ല്‍ [ നരകത്തിൽ ] ഇട്ട് കരിക്കുന്നതുമാണ് . അത് എത്രയോ മോശമായ പര്യവസാനമാകുന്നു " ! 


(4:115).


പരിഭാഷപ്പെടുത്തിയത

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.