പ്രവാചകൻ എങ്ങിനെ അധികാരത്തിൽ വന്നു?
പ്രവാചകൻ صلى الله عليه وسلم എങ്ങിനെ അധികാരത്തിൽ വന്നു?
ഒരാൾ അധികാരം തേടാതിരിക്കുകയും എന്നിട്ട് അയാൾക്ക് അധികാരം ലഭിക്കുകയും ചെയ്താൽ അല്ലാഹു തീർച്ചയായും അയാളെ സഹായിക്കുന്നതാണ്
നബി صلي الله عليه وسلم അബ്ദു റഹ്മാൻ ബിൻ സമുറയോട് പറഞ്ഞു:
حَدَّثَنَا حَجَّاجُ بْنُ مِنْهَالٍ، حَدَّثَنَا جَرِيرُ بْنُ حَازِمٍ، عَنِ الْحَسَنِ، عَنْ عَبْدِ الرَّحْمَنِ بْنِ سَمُرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم " يَا عَبْدَ الرَّحْمَنِ لاَ تَسْأَلِ الإِمَارَةَ، فَإِنَّكَ إِنْ أُعْطِيتَهَا عَنْ مَسْأَلَةٍ وُكِلْتَ إِلَيْهَا، وَإِنْ أُعْطِيتَهَا عَنْ غَيْرِ مَسْأَلَةٍ أُعِنْتَ عَلَيْهَا
" ഓ അബ്ദു റഹമാൻ ! അധികാരം നീ ചോദിക്കരുത്. ചോദിച്ച് അധികാരം നൽകപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം നിന്റെ മേൽ ആയിരിക്കും. എന്നാൽ ചോദിക്കാതെ അധികാരം ലഭിച്ചാൽ നീ (അല്ലാഹുവിനാൽ) അതിൽ സഹായിക്കപ്പെടും".
(സഹീഹുൽ ബുഖാരി 7146).
അധികാരം ആവശ്യപ്പെടുന്നവനോ ലഭിക്കാൻ ആഗ്രഹിക്കുന്നവനോ നൽകപ്പെടുന്നില്ല.
അബു മൂസാ رضي الله عنه
പറഞ്ഞു:
حَدَّثَنَا مُحَمَّدُ بْنُ الْعَلاَءِ، حَدَّثَنَا أَبُو أُسَامَةَ، عَنْ بُرَيْدٍ، عَنْ أَبِي بُرْدَةَ، عَنْ أَبِي مُوسَى ـ رضى الله عنه ـ قَالَ دَخَلْتُ عَلَى النَّبِيِّ صلى الله عليه وسلم أَنَا وَرَجُلاَنِ مِنْ قَوْمِي فَقَالَ أَحَدُ الرَّجُلَيْنِ أَمِّرْنَا يَا رَسُولَ اللَّهِ. وَقَالَ الآخَرُ مِثْلَهُ. فَقَالَ " إِنَّا لاَ نُوَلِّي هَذَا مَنْ سَأَلَهُ، وَلاَ مَنْ حَرَصَ عَلَيْهِ ".
രണ്ട് പേർ നബി صلي الله عليه وسلم യുടെ അടുത്ത് വന്നു. ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്നെ അമീർ ആക്കണം. തുടർന്ന് മറ്റേയാളും അത് തന്നെ ആവശ്യപ്പെട്ടു. അപ്പോൾ നബി
صلي الله عليه وسلم
പറഞ്ഞു: അധികാരം ആവശ്യപ്പെടുന്നവർക്ക് നാം അത് നൽകുകയില്ല. അത് മോഹിക്കുന്നവർക്കും.
(സഹീഹുൽ ബുഖാരി 7149).
ഇവിടെ ഇന്ന സ്ഥലത്തെ ഗവർണർ ആക്കാൻ ആവശ്യപ്പെടുകയാണ്.
ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله ഇതിന്റെ ശറഹിൽ പറഞ്ഞു :
" وقد تقدم من حديث أبي موسى إنا لا نولي من حرص ولذلك عبر في مقابله بالإعانة ، فإن من لم يكن له من الله عون على عمله لا يكون فيه كفاية لذلك العمل فلا ينبغي أن يجاب سؤاله ، ومن المعلوم أن كل ولاية لا تخلو من المشقة ، فمن لم يكن له من الله إعانة تورط فيما دخل فيه وخسر دنياه وعقباه ، فمن كان ذا عقل لم يتعرض للطلب أصلا ، بل إذا كان كافيا وأعطيها من غير مسألة فقد وعده الصادق بالإعانة ، ولا يخفى ما في ذلك من الفضل "
"അബീ മൂസയുടെ ഹദിസിൽ വന്നിട്ടുണ്ട് അധികാരം ആഗ്രഹിക്കുന്നവർക്ക് നാം അധികാരം കൊടുക്കുകയില്ല,അതിന്റെ മറുവശം ( അധികാരം ആഗ്രഹിക്കാത്തവർക്ക്) സഹായം കൊണ്ട് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.അധികാരം അന്വേഷിക്കുകയും അത് സ്വീകരിക്കുകയും ചെയ്യുന്നവൻ സഹായിക്കപ്പെടുകയില്ല. അധികാരത്തിലായിരിക്കുക എന്നത് ബുദ്ധിമുട്ടുകൾക്കൊപ്പമുളള കാര്യമാണെന്ന് എല്ലാവർക്കും അറിയാം, അതിനാൽ അല്ലാഹുവിൽ നിന്ന് സഹായം ലഭിക്കാത്തവൻ അതിനുള്ളിൽ കുടുങ്ങിപ്പോകുകയും അങ്ങനെ അവന്റെ ദുനിയാവും പരലോകവും നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ, വിവേകമുള്ള വ്യക്തി അധികാരം ആവശ്യപ്പെടുകയില്ല, എന്നാൽ അവൻ അനുയോജ്യനാണെങ്കിൽ, അവൻ ആവശ്യപ്പെടാതെ തന്നെ അത് അവനു നൽകുകയാണെങ്കിൽ, തീർച്ചയായും സത്യവാനായ റസൂൽ
" وقد تقدم من حديث أبي موسى إنا لا نولي من حرص ولذلك عبر في مقابله بالإعانة ، فإن من لم يكن له من الله عون على عمله لا يكون فيه كفاية لذلك العمل فلا ينبغي أن يجاب سؤاله ، ومن المعلوم أن كل ولاية لا تخلو من المشقة ، فمن لم يكن له من الله إعانة تورط فيما دخل فيه وخسر دنياه وعقباه ، فمن كان ذا عقل لم يتعرض للطلب أصلا ، بل إذا كان كافيا وأعطيها من غير مسألة فقد وعده الصادق بالإعانة ، ولا يخفى ما في ذلك من الفضل "
"അബീ മൂസയുടെ ഹദിസിൽ വന്നിട്ടുണ്ട് അധികാരം ആഗ്രഹിക്കുന്നവർക്ക് നാം അധികാരം കൊടുക്കുകയില്ല,അതിന്റെ മറുവശം ( അധികാരം ആഗ്രഹിക്കാത്തവർക്ക്) സഹായം കൊണ്ട് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.അധികാരം അന്വേഷിക്കുകയും അത് സ്വീകരിക്കുകയും ചെയ്യുന്നവൻ സഹായിക്കപ്പെടുകയില്ല. അധികാരത്തിലായിരിക്കുക എന്നത് ബുദ്ധിമുട്ടുകൾക്കൊപ്പമുളള കാര്യമാണെന്ന് എല്ലാവർക്കും അറിയാം, അതിനാൽ അല്ലാഹുവിൽ നിന്ന് സഹായം ലഭിക്കാത്തവൻ അതിനുള്ളിൽ കുടുങ്ങിപ്പോകുകയും അങ്ങനെ അവന്റെ ദുനിയാവും പരലോകവും നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ, വിവേകമുള്ള വ്യക്തി അധികാരം ആവശ്യപ്പെടുകയില്ല, എന്നാൽ അവൻ അനുയോജ്യനാണെങ്കിൽ, അവൻ ആവശ്യപ്പെടാതെ തന്നെ അത് അവനു നൽകുകയാണെങ്കിൽ, തീർച്ചയായും സത്യവാനായ റസൂൽ
صلى الله عليه وسلم ]
അല്ലാഹു അവനെ സഹായിക്കുമെന്ന് അവനോട് വാഗ്ദാനം ചെയ്തിട്ടുണ്ട് ".
(باب من لم يسأل الإمارة أعانه الله عليها-فتح الباري).
ഇതാണ് പ്രവാചക മാതൃക.
അല്ലാഹു പറഞ്ഞു:
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا
നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട്; അതായതു: അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്യുന്നവർക്ക്. "
(33:21).
നബി صلى الله عليه وسلم ക്ക് ഭരണം ലഭിച്ചത് രാഷ്ട്രീയ പ്രവർത്തനത്തിലൂടെയൊ രാഷ്ട്രീയ പ്രബോധനത്തിലൂടെയൊ അധികാരം തേടിക്കൊണ്ടല്ല, ആ രീതി പ്രവാചക മാതൃക അല്ല . പ്രവാചകൻ صلى الله عليه وسلم മക്കയിൽ തൗഹീദിന്റെയും സുന്നത്തിന്റെയും പ്രബോധനം നിർവഹിക്കുകയും അങ്ങനെ ഒരു ഉത്തമ സമൂഹം ഉണ്ടായപ്പോൾ, മദീനക്കാർ അദ്ദേഹത്തെ ക്ഷണിച്ചു, അങ്ങനെ അദ്ദേഹം മദീനയിൽ ഭരണാധികാരിയാവുകയാണ്. അല്ലാതെ മക്കയിൽ നിന്ന് തന്നെ , അദ്ദേഹത്തിന് صلى الله عليه وسلم അധികാരം ലഭിക്കും എന്ന് വഹ്യ് മുഖേന അറിവ് ലഭിച്ചിട്ടും, എനിക്ക് അധികാരം നൽകിയാൽ, ഞാൻ ഇന്ന ഇന്ന കാര്യങ്ങൾ ചെയ്തു തരാം എന്ന വാഗ്ദാനങ്ങളൊ, നല്ല ഒരു ഇസ്ലാമിക ഭരണം കൊണ്ട് വരാം എന്നൊ പറഞ്ഞ് , രാഷ്ട്രീയ പ്രവർത്തനമോ രാഷ്ട്രീയ പ്രബോധനമോ അദ്ദേഹം صلى الله عليه وسلم നടത്തിയിട്ടില്ല. അധികാരത്തിന് മോഹമുണ്ടായിട്ടില്ല , അധികാരത്തിന് വേണ്ടി പണി എടുത്തിട്ടില്ല. അത് കൊണ്ട് ആ രീതികളൊന്നും പ്രവാചക മാതൃക അല്ല.
അല്ലാഹു അവനെ സഹായിക്കുമെന്ന് അവനോട് വാഗ്ദാനം ചെയ്തിട്ടുണ്ട് ".
(باب من لم يسأل الإمارة أعانه الله عليها-فتح الباري).
ഇതാണ് പ്രവാചക മാതൃക.
അല്ലാഹു പറഞ്ഞു:
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا
നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട്; അതായതു: അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്യുന്നവർക്ക്. "
(33:21).
നബി صلى الله عليه وسلم ക്ക് ഭരണം ലഭിച്ചത് രാഷ്ട്രീയ പ്രവർത്തനത്തിലൂടെയൊ രാഷ്ട്രീയ പ്രബോധനത്തിലൂടെയൊ അധികാരം തേടിക്കൊണ്ടല്ല, ആ രീതി പ്രവാചക മാതൃക അല്ല . പ്രവാചകൻ صلى الله عليه وسلم മക്കയിൽ തൗഹീദിന്റെയും സുന്നത്തിന്റെയും പ്രബോധനം നിർവഹിക്കുകയും അങ്ങനെ ഒരു ഉത്തമ സമൂഹം ഉണ്ടായപ്പോൾ, മദീനക്കാർ അദ്ദേഹത്തെ ക്ഷണിച്ചു, അങ്ങനെ അദ്ദേഹം മദീനയിൽ ഭരണാധികാരിയാവുകയാണ്. അല്ലാതെ മക്കയിൽ നിന്ന് തന്നെ , അദ്ദേഹത്തിന് صلى الله عليه وسلم അധികാരം ലഭിക്കും എന്ന് വഹ്യ് മുഖേന അറിവ് ലഭിച്ചിട്ടും, എനിക്ക് അധികാരം നൽകിയാൽ, ഞാൻ ഇന്ന ഇന്ന കാര്യങ്ങൾ ചെയ്തു തരാം എന്ന വാഗ്ദാനങ്ങളൊ, നല്ല ഒരു ഇസ്ലാമിക ഭരണം കൊണ്ട് വരാം എന്നൊ പറഞ്ഞ് , രാഷ്ട്രീയ പ്രവർത്തനമോ രാഷ്ട്രീയ പ്രബോധനമോ അദ്ദേഹം صلى الله عليه وسلم നടത്തിയിട്ടില്ല. അധികാരത്തിന് മോഹമുണ്ടായിട്ടില്ല , അധികാരത്തിന് വേണ്ടി പണി എടുത്തിട്ടില്ല. അത് കൊണ്ട് ആ രീതികളൊന്നും പ്രവാചക മാതൃക അല്ല.
നബി صلى الله عليه وسلم പറഞ്ഞിട്ടുണ്ട് പിൽക്കാലത്ത് ധാരാളം ഭിന്നതകൾ വന്നാൽ, ആ ഭിന്നതകളിൽ നിന്നും രക്ഷപ്പെടാനുള്ള പരിഹാരം ,നബി صلى الله عليه وسلم യുടെ സുന്നത്തും , ഖുലഫാഉ റാഷിദീങ്ങളുടെ സുന്നത്തും മുറുകെ പിടിക്കുക എന്നാണ്. തിർമിദീ, അബൂ ദാവൂദ് റിപ്പോർട്ട് ചെയ്ത സ്വഹീഹായ ഹദീസുകൾ.
ഖുലഫാഉ റാഷിദീങ്ങളുടെ സുന്നത്ത് رضي الله عنهم അവരിൽ ഒരാളോ, അല്ലെങ്കിൽ ശൂറാ കമ്മിറ്റിയൊ ഭരണാധികാരിയെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്. നബി صلى الله عليه وسلم യൊ, സഹാബികളൊ رضي الله عنهم അധികാരം തേടിയിട്ടില്ല, ആവശ്യപ്പെട്ടിട്ടില്ല, അത് ചോദിക്കാതെ ലഭിക്കുകയാണ് ചെയ്തത്.
ചിലർ പറയുന്നു ഈ ശൂറ കമ്മിറ്റി ജനാധിപത്യമാണെന്ന് . ഒരിക്കലും അല്ല. ജനാധിപത്യം എന്നാൽ ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നിയമങ്ങൾ ഉണ്ടാക്കുന്നു. ഇവിടെ അല്ലാഹുവിന്റെ നിയമങ്ങൾ അല്ല നടപ്പിലാക്കുക. അത് കൊണ്ട് ജനാധിപത്യം അനിസ്ലാമികമാണ്. ഇസ്ലാമിൽ ശൂറ കമ്മിറ്റി അല്ലാഹുവിന്റെ നിയമങ്ങളാണ് നടപ്പിലാക്കുക.
നബി صلى الله عليه وسلم പിൽക്കാലത്ത് രാജാധിപത്യ ഭരണം വരും എന്ന് പറഞ്ഞിട്ടുണ്ട്. അഹ്മദ് , തിർമിദീ , അബൂ ദാവൂദ് റിപ്പോർട്ട് ചെയ്ത സ്വഹീഹായ ഹദീസുകൾ. അതിനെ അദ്ദേഹം صلى الله عليه وسلم ഒരു തിന്മയാണെന്ന് പറഞ്ഞ് വിളർശിച്ചിട്ടില്ല. അതേ ഹദീസിൽ പറയുന്നത് വീണ്ടും ഖിലാഫത്ത് വരും എന്നാണ്. അത് തെളിവുകൾ പരിശോധിച്ചതിന് ശേഷം, പണ്ടിതൻമാർ പറഞ്ഞത് ഇമാം മഹ്ദി വരുമ്പോൾ ആണ്. അത് കൊണ്ട് അത് വരെ നമുക്ക് ചെയ്യാനുള്ള ദൗത്യം തൗഹീദും സുന്നത്തും ജീവിതത്തിൽ കൊണ്ട് വരികയും അത് പ്രബോധനം ചെയ്യലുമാണ്.
ഇലക്ഷനിൽ ഇന്ന സ്ഥലത്തെ സ്ഥാനാർഥി ആക്കാൻ ആവശ്യപ്പെടുന്നു ( ഇന്ന സ്ഥലത്തെ ഗവർണർ ആക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് വിലക്കിയ ഹദീസ് മുകളിൽ വായിച്ചല്ലൊ), അധികാരത്തിൽ വന്നാൽ ഇന്ന ഇന്ന കാര്യങ്ങൾ ചെയ്യും എന്ന് പറയുന്നു, അധികാരത്തിന് വേണ്ടി പണി എടുക്കുന്നു. അത് കൊണ്ട് നമ്മുടെ നാട്ടിൽ ഇന്നത്തെ രീതിയിൽ ഇലക്ഷനിലൂടെ അധികാരത്തിൽ വരുന്നത് പ്രവാചക, ഖുലഫാഉ റാഷിദീ രീതി അല്ല. അത് ബിദ്അത്താണ്.
ഷെയ്ഖ് മുഖ്ബിൽ അൽ വാദി
رحمه الله
പറഞ്ഞു:
" من تعلق بالسياسة العصرية فسدت دعوته "
"ഏതൊരാൾ ആധുനിക കാലത്തെ രാഷ്ട്രീയത്തോട് കൂറുപുലർത്തിയൊ അവന്റെ
പ്രബോധനം കുഴപ്പത്തിലാകും."
[അൽ ഇമാം അൽ അൽമായീ (നമ്പർ 249)].
رحمه الله
പറഞ്ഞു:
" من تعلق بالسياسة العصرية فسدت دعوته "
"ഏതൊരാൾ ആധുനിക കാലത്തെ രാഷ്ട്രീയത്തോട് കൂറുപുലർത്തിയൊ അവന്റെ
പ്രബോധനം കുഴപ്പത്തിലാകും."
[അൽ ഇമാം അൽ അൽമായീ (നമ്പർ 249)].
നബി അധികാരത്തിന് വേണ്ടി എന്തിന് ദുആ ചെയ്തു? صلى الله عليه وسلم.
Comments
Post a Comment