ഇസ്തിഗാസയെ കുറിച്ച്(മരണപ്പട്ടവരോട് സഹായം തേടുന്നതിനെ കുറിച്ച്) ഒരു സഹോദരന്റെ ചില ചോദ്യങ്ങൾ.
ഇസ്തിഗാസയെ കുറിച്ച് (മരണപ്പട്ടവരോട് സഹായം തേടുന്നതിനെ കുറിച്ച്) സഹോദരന്റെ ചില ചോദ്യങ്ങൾ.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെ ലേഖനത്തിന് ഒരു സഹോദരൻ പ്രതികരിച്ചു:
https://www.salaf.in/2023/10/blog-post_99.html?m=1
സഹോദരൻ:
" അങ്ങിനെ കേൾക്കുമെന്ന വിശ്വാസത്തോടെ,
സഹായിക്കാൻ കഴിവുണ്ടെങ്കിൽ സഹായിക്കട്ടെ! എന്ന നിലപാടിൽ സഹായത്തിനപേക്ഷിച്ചാൽ
[സഹായം ചോദിച്ചാൽ ]
അതിന്റെ വിധി എന്ത് ? ".
എന്റെ മറുപടി:
സഹായിക്കാൻ കഴിവുണ്ടെങ്കിൽ സഹായിക്കട്ടെ! എന്ന നിലപാട് അടിസ്ഥാനരഹിതമാണ്. കാരണം അല്ലാഹുവും , റസൂൽ صلى الله عليه وسلم യും ഖണ്ടിതമായി പറഞ്ഞിട്ടുണ്ട്, അവർ ഉത്തരം ചെയ്യുകയില്ല.
ഇതിന്റെ തെളിവ് നൽകിയതാണല്ലൊ?
താഴെ ലേഖനത്തിൽ ഒന്ന് കൂടി വായിക്കുക إن شاء الله.
http://www.salaf.in/2023/10/blog-post_99.html?m=1
ഇനി സഹായം ചോദിച്ചാൽ അത് ശിർക്കാണെന്ന് അല്ലാഹു , അവർ ഉത്തരം ചെയ്യുകയില്ല എന്നു പറഞ്ഞതിന് തൊട്ടു പിന്നാലെ പറഞ്ഞിട്ടുണ്ട്:
അല്ലാഹു പറഞ്ഞു:
" إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ "
" നിങ്ങളവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നപക്ഷം, അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല; അവര്‍ കേട്ടാലും, അവര്‍ നിങ്ങള്‍ക്കു ഉത്തരം ചെയ്യുകയുമില്ല. ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ (ഈ) 'ശിര്‍ക്കി'നെ അവര്‍ നിഷേധിക്കുകയും ചെയ്യും".
(35:14).
സഹായ തേട്ടം, ദുആ, ആ വിളി, ആരാധനയാണ്.
അൽ-നുഅ്മാൻ ബിൻ ബഷീർ رضي الله عنهൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ അല്ലാഹുവിന്റെ ദൂതൻ
صلى الله عليه وسلم
പറഞ്ഞു:
عن النعمان بن بشير، رضي الله عنه ، أن رسول الله صلى الله عليه وسلم، قال: إن الدعاء هو العبادة ، ثم قرأ: " ادعوني أستجب لكم، إن الذين يستكبرون عن عبادتي [غافر: 60] "
" ദുആ (പ്രാർത്ഥന) ഇബാദത്താണ് (ആരാധനയാണ്)." തുടർന്ന് അദ്ദേഹം صلى الله عليه وسلم പാരായണം ചെയ്തു: (ഹേ മനുഷ്യരേ) നിങ്ങളുടെ റബ്ബ് പറയുന്നു: ‘നിങ്ങൾ എന്നോട് ദുആ ചെയ്യുവിൻ [എന്നോടു പ്രാർത്ഥിക്കുവിൻ], ഞാൻ നിങ്ങൾക്കു ഉത്തരം നൽകാം. നിശ്ചയമായും, എന്നെ ഇബാദത്ത് ചെയ്യുന്നതിനെ കുറിച്ച് (ആരാധിക്കുന്നതിനെക്കുറിച്ച്) അഹംഭാവം നടിക്കുന്നവർ നിന്ദ്യരായ നിലയിൽ 'ജഹന്നമി'ൽ (നരകത്തിൽ) പ്രവേശിക്കുന്നതാണ്.
(40:60).
رواه "أحمد" في "المسند" (18352)، و"البخاري" في "الأدب المفرد" (714).
നബി صلى الله عليه وسلم ദുആ (പ്രാർത്ഥന) ഇബാദത്താണ് (ആരാധനയാണ്) എന്നതിന് തെളിവായി ഓതിയത് മുകളിൽ കൊടുത്ത 40:60 ആയത്താണ് .
ആയത്തിൽ നിങ്ങൾ എന്നോട് ദുആ ചെയ്യുവിൻ എന്ന് പറഞ്ഞതിന് ശേഷമാണ്
"എന്നെ ഇബാദത്ത് ചെയ്യുന്നതിനെ കുറിച്ച് (ആരാധിക്കുന്നതിനെക്കുറിച്ച്) അഹംഭാവം നടിക്കുന്നവർ നിന്ദ്യരായ നിലയിൽ 'ജഹന്നമി'ൽ (നരകത്തിൽ) പ്രവേശിക്കുന്നതാണ് " എന്ന് പറഞ്ഞത്.
അത് കൊണ്ട് മരിച്ചവരോടൊ, ബർസഖിൽ ജീവിക്കുന്ന ശുഹദാക്കളൊടൊ സഹായ തേട്ടം പാടില്ല, കാരണം, ദുആ, ആ വിളി , ആരാധന അല്ലാഹുവിനോട് മാത്രമേ പാടുള്ളു. അല്ലാഹു അല്ലാത്തവരോടാകുമ്പോൾ അത് പൊറുക്കപ്പെടാത്ത നരകത്തിൽ നിത്യവാസത്തിന് കാരണമാകുന്ന വൻപാപമായ ശിർക്കാണ്.
ശുഹദാക്കൾക്ക് ദുനിയാവുമായി ബന്ധമില്ല. തെളിവ് മുകളിലത്തെ ലിങ്കിൽ നൽകിയല്ലൊ. അത് കൊണ്ട് അവർക്ക് സഹായിക്കാൻ കഴിയില്ല.
യാ അബ്ദുൽ ഖാദർ, യാ ബദവി, ബദ്രീങ്ങളെ (ശുഹദാക്കൾ) എന്ന ഈ വിളി, ഈ പ്രവ്രത്തി ശിർക്കാണ്. വിളി അഥവ ദുആ ആരാധനയാണ് എന്ന് നബി صلى الله عليه وسلم പഠിപ്പിച്ചു. ഈ വിളി അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അത് മരണപ്പെട്ടുപോയ അബ്ദുൽ ഖാദറെയൊ, അല്ലെങ്കിൽ ശുഹദാക്കളെയൊ വിളിച്ചാൽ ഈ ഇസ്തിഗാസ, സഹായ തേട്ടം ശിർക്കാവും കാരണം:
1. അദൃശ്യമായ അറിവ്, അതായത്, അബ്ദുൽ ഖാദർ, ശുഹദാക്കൾ, പതിനായിരക്കണക്കിന്, നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും നിങ്ങളുടെ ദുരന്തത്തെ കുറിച്ച് ബോധവാനാണ്.
2. ഇങ്ങനെ , കോടിക്കണക്കിന് ആളുകൾ വിളിക്കുന്നു. ഇങ്ങനെ കോടി പേരുടെ ദുരന്തത്തെ കുറിച്ച് ബോധവാനാണ്.
3. കേൾവിയുടെ ഗുണത്തിന്റെ പൂർണത, അദ്ദേഹത്തിന് അകലെ നിന്ന് കേൾക്കാൻ കഴിയും.
4. കോടി പേരെ ഒരേ സമയം കേൾക്കാം.
ഇത് അല്ലാഹുവിന് മാത്രം സാധിക്കുന്ന കാര്യങ്ങളിൽ , അല്ലാഹുവിന്റെ ഗുണവിശേഷങ്ങളിൽ പങ്ക് ചേർക്കലാണ് അഥവ ശിർക്ക്.
ഖബ്റിലുള്ളവർക്കും, ശുഹദാക്കൾക്കും, അല്ലാഹുവിന്റെ ഗുണവിശേഷം അല്ലാഹു നൽകും എന്നതിന് യാതൊരു തെളിവും ഇല്ല. അല്ലാഹുവിന്റെ അതേ കഴിവ്, ഗുണവിശേഷം, ഖബ്റിലുള്ളവർക്കും , ശുഹദാക്കൾക്കും ഉണ്ട് എന്ന് പറഞ്ഞാൽ, അവർ അല്ലാഹുവിന് സമമായി, തുല്യനായി. ഇത് പങ്ക് ചേർക്കൽ അഥവ പൊറുക്കുപ്പെടാത്ത ശിർക്കാണ്.
അതിനാൽ ഇസ്തിഗാസ, രക്ഷതേടൽ തുടങ്ങിയ ആരാധനകൾ അല്ലാഹു അല്ലാത്തവരിലേക്ക് നയിക്കപ്പെടുമ്പോൾ, ആ കർമ്മത്തിന് ശിർക്കിന്റെ ഗുണമുണ്ട്, അത് ഒഴിവാക്കാനാവാത്തതാണ്.
അബ്ദുൽ ഖാദർ , അല്ലെങ്കിൽ ശുഹദാക്കൾ, ഇലാഹാണോ, മറ്റൊരു അല്ലാഹു ആണോ എന്ന് സഹായം തേടുന്നവർ വിശ്വസിക്കുന്നുണ്ടൊ എന്ന് സ്ഥിരീകരിക്കേണ്ടതില്ല, മറിച്ച് ഈ വിളിയിൽ നിന്ന് ഉടലെടുക്കുന്ന കാര്യമാണ് അത്.
അതിനാൽ, ഈ സാഹചര്യത്തിൽ ഇത് "ശിർക്കാണ് " എന്ന വിധി , ഈ വിളിയും , ഈ പ്രവൃത്തിയുമാണ്.
ഇലാഹാണ് എന്ന വിശ്വാസം ഉണ്ടായാലും , ഇല്ലെങ്കിലും , ജീവിച്ചിരിക്കുന്നവരായാലും മരിച്ചവരായാലും, ശുഹദാക്കളായാലും, ആവശ്യപ്പെടുന്ന കാര്യങ്ങളിൽ അധികാരമില്ലാത്തവരിൽ നിന്ന് സഹായം തേടുന്നതും രക്ഷതേടുന്നതും അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു എന്നതാണ് ഇതിന്റെ ഖണ്ഡനം.
അല്ലാഹു പറഞ്ഞു:
وَلَا تَدْعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ ۖ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ ٱلظَّـٰلِمِينَ
" അല്ലാഹുവിന് പുറമെ, നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായതിനെ നീ വിളിക്കരുത്. എനി, നീ (അങ്ങനെ) ചെയ്‌തുവെങ്കില്‍, അപ്പോള്‍ നിശ്ചയമായും നീ, അക്രമികളില്‍പെട്ടവനായിരിക്കും ".
(10:106).
അതിനാൽ പ്രയോജനം ചെയ്യാനോ ഉപദ്രവിക്കാനോ കഴിയാത്ത യാതൊന്നിനെയും വിളിക്കുന്നതിനുള്ള വിലക്കാണിത്. ആ വിളി ആരാധനയുമാണ്. ളുൽമ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രവൃത്തിയുടെ നിരോധനമാണിത്, അല്ലാഹുവിനെ അല്ലാതെ മറ്റൊന്നിനെയും വിളിക്കരുത് എന്നാണ് ഇതിനർത്ഥം, കാരണം അല്ലാഹുവിന് പുറമെ മറ്റൊന്നിനും പ്രയോജനത്തിനും ദോഷത്തിനും മേൽ സ്വതന്ത്രമായ അധികാരമില്ല.
വിളി അല്ലാഹുവിനോട് മാത്രം. കാരണം വിളി (ദുആ ) ആരാധനയാണ്.
എന്നിട്ട് അല്ലാഹു പറഞ്ഞു:
"നീ അങ്ങനെ ചെയ്താൽ, തീർച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും",
അല്ലാഹു പറഞ്ഞില്ല: "നീ അങ്ങനെ വിശ്വസിച്ചാൽ, തീർച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും", പകരം, അല്ലാഹു പറഞ്ഞു: " നീ അങ്ങനെ ചെയ്‌താൽ...", നിരോധനം പ്രവൃത്തിയെ സൂചിപ്പിക്കുന്നു. ആ പ്രവൃത്തിയാണ് നിരോധിച്ചത് അഥവ ആ വിളി.
ആ വിളി അബ്ദുൽ ഖാദറിനോടാവട്ടെ, വിഗ്രഹങ്ങളോടാവട്ടെ, ശുഹദാക്കളൊട് ആകട്ടെ , ഇലാഹുകളോടാവട്ടെ, ഇലാഹ് എന്ന വിശ്വാസത്തോടെ ആകട്ടെ, ഇലാഹ് എന്ന വിശ്വാസമില്ലാതെ ആകട്ടെ.
അല്ലാഹുവല്ലാതെ മറ്റാർക്കും പ്രയോജനത്തിനും ദോഷത്തിനും മേൽ അധികാരമില്ല. അതിനാൽ അങ്ങനെ ചെയ്യുകയാണെങ്കിൽ , ഇലാഹാണ് എന്ന വിശ്വാസം ഉണ്ടായാലും , ഇല്ലെങ്കിലും,ആ പ്രവൃത്തി, ആ വിളി, അസ്ഥാനത്താകും, അത് ളുൽമാണ്, ശിർക്ക് ളുൽമാണ്.
അല്ലാഹു പറഞ്ഞു:
إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ
" നിശ്ചയമായും (അവനോട്) പങ്കുചേർക്കൽ (ശിർക്ക്) വമ്പിച്ച ളുൽമത്രെ ".
(31:13).
بارك الله فيكم.
സഹോദരൻ:
ഇത് ളുൽമാണ്
ശീർക്ക് ളുൽമാണ്
എല്ലാ ളുൽമും ശീർക്കല്ലല്ലോ?
ഈ ളുൽമ ശീർക്കാണോ ?.
ഇലാഹായ അല്ലാഹുവിന്റെ കഴിവുണ്ടെന്ന് വിശ്വസിക്കാതെ
കേൾക്കുമെന്ന മേഖലയുടെ ആധികാരിക പ്രമാണത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട്
കേൾക്കാവുന്ന വിഷയത്തിന്റെ പരിധിയിൽ സഹായിക്കാൻ കഴിവുണ്ടെങ്കിൽ സഹായിക്കട്ടെ എന്ന് . [പ്രാർത്ഥിക്കുന്നില്ല തേടുന്നില്ല ] ചോദിച്ചാൽ
ശിർക്കാകുമോ ?
അടുത്ത് കേൾക്കാവുന്ന പരിധിയിൽ കേൾക്കുമെന്ന പ്രമാണത്തിന്റെ ദൂരപരിധിയിൽ നിന്നുള്ള ചോദ്യമാണ് ?
എന്റെ മറുപടി:
ഒരു വ്യക്തി ഒരു ഖബറിന്റെ അടുത്ത് ചെന്ന് ഖബറിലുള്ള വ്യക്തിയോട് അവനുവേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യാൻ ആവശ്യപ്പെട്ടാൽ, [മരിച്ചവർക്ക് അത് കേൾക്കാൻ കഴിയുമെന്ന തെറ്റായ വിശ്വാസത്തിൽ], തൊട്ടടുത്തുള്ള ജീവിച്ചിരിക്കുന്ന ഒരാളോട് ചോദിക്കുന്നതുപോലെ , ഇത് ശിർക്കിലേക്കുള്ള വഴിയാണ് ബിദ്അത്താണ്, തിന്മയാണ് .
അതിനാൽ ഇത് മുശ്രിക്കുകളുടെ ശുപാർശയുടെയും, മധ്യസ്ഥരുടെയും ഏതെങ്കിലും സങ്കൽപ്പത്തിന് പുറത്തായിരിക്കുമ്പോൾ ആയിരിക്കും.
ഒരു വ്യക്തി, താൻ ഖബറിന്റെ അടുത്ത് ചെന്ന് , തന്റെ പിതാവിന്റെയോ ഉമ്മയുടെയോ ബന്ധുവിന്റെയോ ആത്മാവിന് കേൾക്കാൻ കഴിയുമെന്ന നിഷ്കളങ്കമായ തെറ്റായ ധാരണയിൽ, ജീവിച്ചിരിക്കുന്ന തന്റെ തൊട്ടടുത്ത് നിൽക്കുന്ന ഒരാളോട് ചോദിക്കുന്നതിൽ നിന്ന് വ്യത്യസ്തമല്ലെന്ന് കരുതി, പറയുന്നു, "എനിക്കുവേണ്ടി ദുആ ചെയ്യുക".
ഇത് ഒരു ഒറ്റപ്പെട്ട പ്രവർത്തനമാണ്, ഇത് ഒരു തെറ്റാണ്, ഒരു ബിദ്അത്താണ്, ഒരു മുൻകറാണ്, കൂടാതെ ശിർക്കിനുള്ള ഒരു തുടക്കമാണ്, ശിർക്കിനുള്ള മാർഗമാണ് (വസീല). മിക്കവാറും ഇത് ശിർക്കിലേക്ക് തന്നെ എത്തും. അല്ലാഹു കാത്ത് രക്ഷിക്കട്ടെ.
സഹോദരൻ:
അപ്പോൾ നമ്മൾ
[ജീവനുള്ളതാവട്ടെ ജീവനില്ലാത്തതാവട്ടെ (നമ്മുടെ ഇന്ദ്രിയാധീന മേഖലയിലുള്ളതാവട്ടെ, ഇ ന്ദ്രിയാധീതമേഖലയിലാവട്ടെ ) ] ഒരു സൃഷ്ടിയുടെ അടുത്ത് ചെന്നും
അല്ലങ്കിൽ അടുത്തുണ്ടെന്ന വിശ്വാസത്തോടെയും
അതല്ലങ്കിൽ അവർക്ക് നമ്മുടെ വിഷയത്തിൽ
നമ്മളെ സഹായിക്കാനാവുമെന്ന വിശ്വാസത്തോടെ
അവരോടുള്ള സഹായാവശ്യങ്ങൾക്കുള്ള ചോദ്യം
തൊട്ടടുത്തുള്ള ഒരാളോടുള്ള സഹായ ചോദ്യം പോലെ മാത്രമേ വരുന്നുള്ളു !
....
അപ്പോൾ അത് ശീർക്കാവുന്നില്ല 1..?
ശരിയല്ലേ ?
എന്റെ മറുപടി:
മരണപ്പെട്ടവരോടുള്ള സഹായതേട്ടം ശിർക്കാണ്.
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment