ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണം

ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണം.

ഷെയ്ഖുമാരായ അബൂ ഇയാദ്, മൂസ റിച്ചാർഡ്സൺ, അബൂ ഖദീജ حفظهم الله പറഞ്ഞതിന്റെ ആശയം ചുരുക്കത്തിൽ:

യഹൂദരുമായി വ്യാപാരം നടത്തുന്നത് നിഷിദ്ധമാണെന്ന് ആളുകൾ വർഷങ്ങളായി അവകാശപ്പെടുന്നു.

“സഹീഹുൽ ബുഖാരി” എന്ന് പൊതുവെ അറിയപ്പെടുന്ന പ്രസിദ്ധമായ കൃതിയുടെ രചയിതാവായ ഇമാം അൽ ബുഖാരിയുടെ (മരണം 256 ഹിജ്റ, رحمه الله) വീക്ഷണം ഇവിടെ കാണാം. അദ്ദേഹം തന്റെ അധ്യായത്തിന്റെ തലക്കെട്ടിൽ പറയുന്നു:

بَاب الشِّرَاءِ وَالْبَيْعِ مَعَ الْمُشْرِكِينَ وَأَهْلِ الْحَرْبِ

"അധ്യായം: ശിർക്ക് ചെയ്യുന്നവരുമായും, യുദ്ധത്തിന്റെ ശത്രുക്കളുമായും വാങ്ങലും വിൽപനയും ".

വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള അനുവദനീയത കാണിക്കുന്ന ഈ അധ്യായ തലക്കെട്ട് കൊണ്ടുവന്ന ശേഷം അദ്ദേഹം പ്രസ്താവിക്കുന്നു:

حَدَّثَنَا أَبُو النُّعْمَانِ حَدَّثَنَا مُعْتَمِرُ بْنُ سُلَيْمَانَ عَنْ أَبِيهِ عَنْ أَبِي عُثْمَانَ عَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرٍ رَضِيَ اللَّهُ عَنْهُمَا قَالَ  كُنَّا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ جَاءَ رَجُلٌ مُشْرِكٌ مُشْعَانٌّ طَوِيلٌ بِغَنَمٍ يَسُوقُهَا فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَيْعًا أَمْ عَطِيَّةً أَوْ قَالَ أَمْ هِبَةً قَالَ لَا بَلْ بَيْعٌ فَاشْتَرَى مِنْهُ شَاةً

അബ്ദുറഹ്മാൻ ഇബ്‌നു അബീബക്കർ (رضي الله عنهما) പറഞ്ഞു:
ഞങ്ങൾ നബി صلى الله عليه وسلم യുടെ കൂടെയുണ്ടായിരുന്നു, നീണ്ട വൃത്തിയില്ലാത്ത മുടിയുള്ള ഒരു മുശ്രിക്ക്, ആടുകളെ കൊണ്ട് വന്നപ്പോൾ, നബി صلى الله عليه وسلم അദ്ദേഹത്തോട് ചോദിച്ചു:  "ആടുകൾ വിൽക്കാനാണോ അതോ സമ്മാനങ്ങൾക്കുള്ളതാണോ?" അദ്ദേഹം മറുപടി പറഞ്ഞു: "അവ വിൽപ്പനയ്ക്കുള്ളതാണ്." അപ്പോൾ നബി صلى الله عليه وسلم അദ്ദേഹത്തിൽ നിന്ന് ഒരു ആടിനെ വാങ്ങി. (ബുഖാരി നം. 2216) .

ഇബ്‌നു ഹജർ അൽ-അസ്ഖലാനി رحمه الله സഹീഹ് അൽ-ബുഖാരിയുടെ ഫത്-ഹുൽ-ബാരിയുടെ വിശദീകരണത്തിൽ പറഞ്ഞു (വാല്യം 4, പേജ്. 478-479): ഇബ്‌നു ബത്താൽ പറഞ്ഞു: “വ്യവഹാരങ്ങളും കച്ചവടവും, യുദ്ധത്തിൽ ഏർപ്പെട്ട ശത്രുക്കൾക്ക്, മുസ്‌ലിംകൾക്കെതിരെ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഉൽപ്പന്നം അവർക്ക് വിൽക്കാൻ അനുവാദമില്ല എന്നതൊഴിച്ചാൽ , അവരോട് കച്ചവടം അനുവദനീയമാണ് ".  അതിൽ സത്യനിഷേധിയുടെ ചരക്കുകൾ വാങ്ങാനുള്ള അനുവാദം ഉണ്ട് . കൂടാതെ, ഒരു അമുസ്‌ലിമിൽ നിന്ന് ഒരു സമ്മാനം സ്വീകരിക്കാനും അനുവാദമുണ്ട്.

ഇസ്‌ലാമിനെ നശിപ്പിക്കാനൊ, മുസ്‌ലിംകളെ നിന്ദിക്കാനൊ , പീഡിപ്പിക്കാനൊ ശ്രമിക്കുന്നവരിൽ നിന്ന് കച്ചവടമോ , ക്രയവിക്രയമോ ബഹിഷ്കരിക്കാനുള്ള വ്യക്തിഗത തീരുമാനങ്ങൾ അനുവദനീയമാണ്, കാരണം അത് നീതിനിഷ്‌ഠമായ രോഷം, തഖ്വ , തിന്മയ്‌ക്കെതിരായ തന്റെ എതിർപ്പ് പ്രകടിപ്പിച്ച് അല്ലാഹുവിന്റെ സാമീപ്യം തേടൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. 

ഇസ്‌ലാമിനെയും പ്രവാചകനെയും صلى الله عليه وسلم നിന്ദിക്കുകയും മുസ്‌ലിംകളെ വധിക്കുകയും ദ്രോഹിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഈ യഹൂദന്മാർക്ക് വേണ്ടി സംഭാവന നൽകുന്നുവെന്ന് സ്ഥാപിക്കപ്പെട്ട കമ്പനികളുടെയും ബിസിനസ്സുകളുടെയും ചരക്കുകളും, സേവനങ്ങളും ഒരു മുസ്‌ലിം വ്യക്തിപരമായി ബഹിഷ്‌കരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇസ്‌ലാമിനോടും പ്രവാചകനോടും صلى الله عليه وسلم മുസ്‌ലിംകളോടും ഉള്ള സംരക്ഷണ അസൂയ നിമിത്തം, അത്തരം സാധനങ്ങളും സേവനങ്ങളും വ്യക്തിപരമായി വാങ്ങാതിരിക്കാൻ അദ്ദേഹം തീരുമാനിച്ചേക്കാം. ഇത് വ്യക്തിപരമായ കാര്യമാണ്, ഓരോ മുസ്ലീമും അത്തരമൊരു നയം സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു, ഇതാണ് ശൈഖ് അൽ-ലുഹയ്ദാൻ വ്യാപാരികളുമായി ബന്ധപ്പെട്ട് പറഞ്ഞത്.

ശ്രദ്ധിക്കുക:

പൊതുവും, സാർവത്രികവുമായ ബഹിഷ്കരണങ്ങൾക്ക് ആഹ്വാനം ചെയ്യുകയും, പ്രഖ്യാപിക്കുകയും,  മുസ്ലിം സമൂഹത്തിന്റെ മേൽ ഇത് അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഈ ദിവസങ്ങളിൽ, മുസ്ലിം രാജ്യങ്ങളിലെ അറിയപ്പെടുന്ന ബ്രാൻഡുകളുടെ ഫ്രാഞ്ചൈസികൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നതും,
അജ്ഞതയുടെയും യാഥാർത്ഥ്യങ്ങളുടെയും നേട്ടങ്ങളുടെയും ദോഷങ്ങളുടെയും ധാരണയുടെ അഭാവം അടിസ്ഥാനമാക്കിയുള്ളതാണ്.

അത് കൊണ്ട് പണ്ടിതന്മാർ പറഞ്ഞത് വ്യക്തിപരമായി നമുക്ക് ബഹിഷ്കരിക്കാം, എന്നാൽ പൊതുവായി വ്യാപകമായി ബഹിഷ്കരിക്കാൻ ആഹ്വാനം നൽകരുത്. കാരണം കച്ചവടക്കാർക്ക് അവരുടെ കച്ചവടം നഷ്ടപ്പെടും. ഈ പീടിക നമ്മുടെതാണെങ്കിലൊ? അത് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുകയില്ലെ? മാത്രമല്ല എല്ലാ വരുമാനവും യഥാർത്ഥത്തിൽ മുസ്ലിം ഉടമകൾക്കും ജീവനക്കാർക്കും ഗുണം ചെയ്യും (ഈ ലാഭത്തിൽ നിന്ന് അവർക്ക്  ദാനധർമ്മങ്ങൾ നൽകാം).

ഇനി കച്ചവടക്കാരന് സ്വന്തമായി ബഹിഷ്കരിക്കാൻ തീരുമാനിക്കാം, അപ്പോൾ അദ്ദേഹത്തിന്റെ കച്ചവടത്തെ ബാധിക്കാത്ത തരത്തിൽ അദ്ദേഹത്തിന് ബഹിഷ്കരണം ആസൂത്രണം ചെയ്യാൻ പറ്റും.

മറ്റൊന്ന് വ്യാപകമായി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്താൽ , ഉൽപ്പന്നങ്ങളുടെ ശേഖരം കൂടും, അപ്പോൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്നതൊടെ കൂടുതൽ ആളുകൾ വാങ്ങും.

അത് കൊണ്ട് ബഹിഷ്കരിക്കമ്പോൾ
നേട്ടങ്ങളും ദോഷങ്ങളും പരിഗണിക്കണം.

മുസ്‌ലിംകൾ യുദ്ധം ചെയ്യുന്ന പ്രദേശത്ത് ബഹിഷ്കരിക്കാം, എന്നാൽ വിദൂര പ്രദേശത്ത് വേണ്ടതില്ല, കാരണം
നബി صلى الله عليه وسلم , യോട് യുദ്ധം ചെയ്ത ശത്രുക്കളായ, യഹൂദ, റോം, പേർഷ്യക്കാരുമായി അദ്ദേഹം വാങ്ങലും വിൽക്കലും നടത്തിയിരുന്നു. നബി صلى الله عليه وسلم വഫാത്താകാൻ കാരണം ഒരു ജൂത സ്ത്രീ ഭക്ഷണത്തിൽ വിഷം കലർത്തിയത് കൊണ്ടാണ്. അപ്പോൾ ബഹിഷ്കരണാഹ്വാനമൊന്നും ഉണ്ടായിരുന്നില്ല . അത് കൊണ്ട് ബഹിഷ്കരിക്കാത്തവരെ, ജൂത ഏജന്റ്, സയണിസ്റ്റ്, എന്ന് ആക്ഷേപിക്കരുത്. എന്നാൽ, ജൂത അല്ലെങ്കിൽ ഇസ്രായേലി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ വിസമ്മതിക്കുന്നവരെയും ബഹിഷ്‌കരിക്കണമെന്ന് ചില സോഷ്യൽ മീഡിയ സ്വാധീനമുള്ളവരിൽ നിന്ന് ഞങ്ങൾ ഇപ്പോൾ കേൾക്കുന്നു! ഇസ്രയേലിനെക്കുറിച്ച് സൗദി അറേബ്യ "എന്തെങ്കിലും ചെയ്യും" വരെ ഹജ്ജും ഉംറയും ബഹിഷ്കരിക്കാൻ മുസ്ലിങ്ങളെ ആഹ്വാനം ചെയ്യുന്ന വിവരമില്ലാത്ത ഓൺലൈൻ ആളുകളെ പോലും നമ്മൾ കണ്ടിട്ടുണ്ട്!.

ഒരു ഭരണാധികാരി ബഹിഷ്കരണം ആഹ്വാനം ചെയ്യുന്നത്, വിഷയം പഠിച്ചിട്ടായത് കൊണ്ട് അത് ഫലപ്രദമാകും, എല്ലാവരും അനുസരിക്കുകയും വേണം.

എന്നാൽ പണ്ടിതന്മാർ പറഞ്ഞത് യഥാർത്ഥ പരിഹാരം ബഹിഷ്കരണമല്ല. യഥാർത്ഥ പരിഹാരം നബി صلى الله عليه وسلم പറഞ്ഞു :

إذا تبايعتم بالعِينةِ وأخذتم أذنابَ البقرِ ورضيتم بالزرعِ وتركتم الجهادَ سلط اللهُ عليكم ذُلًّا لا ينزعُه شيءٌ حتى ترجعوا إلى دينِكم

" നിങ്ങൾ പലിശ ഇടപാട് നടത്തുകയും , കന്നുകാലികളുടെ വാലുകൾ പിടിക്കുകയും, കൃഷിയിൽ സംതൃപ്തരാകുകയും, ജിഹാദ് ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു നിങ്ങൾക്ക് നിന്ദ്യത വരുത്തിവെക്കും. നിങ്ങൾ നിങ്ങളുടെ മതത്തിലേക്ക് മടങ്ങുന്നതുവരെ  നിങ്ങളിൽ നിന്ന് അത് (നിന്ദ്യത)നീക്കം ചെയ്യുകയുമില്ല ".

(അബൂ ദാവൂദ്).

അപ്പോൾ നിന്ദ്യതക്ക് കാരണം, പലിശ ഇടപാട് നടത്തുകയും, കച്ചവടത്തിൽ മുഴുകലുമാണ്. പിന്നെ ജിഹാദ് ഉപേക്ഷിക്കലും. നിന്ദ്യതക്കുള്ള പരിഹാരം ദീനിലേക്ക് മടങ്ങുക എന്നതാണ് ഹദീസിൽ പഠിപ്പിക്കുന്നത്. പ്രഥമ ജിഹാദ് നിഷ്ക്രിയരാകാതെ സ്വന്തത്തോട് ജിഹാദ്  ചെയ്യലാണ് .അത് വിജ്ഞാനം തേടൽ, വിശ്വാസം, തൗഹീദ് ശരിയാവുക, ശിർക്കിൽ നിന്നും ബിദ്അത്തുകളിൽ നിന്നും മോചിതരായി, സുന്നത്തിൽ അധിഷ്ഠിതമാവുക, ഹറാമുകൾ സൂക്ഷിക്കുക, നന്മ കൽപിക്കുക തിന്മ തടയുക എന്നതാണ്. എന്നാൽ ഈ ഒരു മടക്കം നമ്മിലില്ല. അത് കൊണ്ട് നമുക്ക് നിന്ദ്യത ബാധിക്കുന്നു.

മറ്റൊന്ന് നമ്മെ ബാധിക്കുന്നത് വികാരമാണ്. ഖുർആനിന്റെയും സുന്നത്തിന്റെയും മേലെ വികാരം. ഇത് ശരിയല്ല. വികാരം ഖുർആനോടും സുന്നത്തിനോടും യോജിച്ചായിരിക്കണം. അവയെ മാറ്റി നിർത്തി ആവരുത്. അടിസ്ഥാനം ഖുർആനും സുന്നത്തുമാണ്.വികാരമല്ല.

സ്ത്രോതസുകൾ:

https://abukhadeejah.com/boycotting-goods-of-the-jews-israel-or-enemies-bukhari-ibn-hajr-fawzan/

https://abuiyaad.com/a/luhaydan-boycott-mockery-prophet

https://youtu.be/zfGKp9O7o1Y?si=l7Nrtj6miVJnQaAM

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.