മൻഹജിൽ ( രീതി ശാസ്ത്രത്തിൽ) നിന്ന് തെറ്റിയവർ.
മൻഹജിൽ ( രീതി ശാസ്ത്രത്തിൽ) നിന്ന് തെറ്റിയവർ.
തൗഹീദ് ശരിയാവർക്ക് പക്ഷെ മൻഹജ് അഥവ രീതി ശാസ്ത്രം , കർമ മാർഗം തെറ്റിയിരിക്കുന്നു. തൗഹീദ് മാത്രം ശരിയായാൽ പോര, മൻഹജും ശരിയാവണം.
അല്ലാഹു പറഞ്ഞു:
لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا
" നിങ്ങളില്‍ എല്ലാവര്‍ക്കും (തന്നെ) ഓരോ (നിയമ) നടപടിക്രമവും, ഓരോ (മിൻഹാജും) (കര്‍മ) മാര്‍ഗവും നാം ഏര്‍പ്പെടുത്തിയിരിക്കുന്നു ".
(5:48).
മൻഹജിൽ, കർമ മാർഗത്തിൽ, ചിലർക്ക് തെറ്റിയ ചില വിഷയങ്ങൾ.
ചിലർ പൊതു പ്രശ്നങ്ങൾ വരുമ്പോൾ ബിദ്ഈ കക്ഷികളുമായി ഐക്യപ്പെടുന്നു. ഇതിന് ഖുർആനിൽ തെളിവില്ല, നബി صلى الله عليه وسلم യുടെയോ സഹാബികളുടെയൊ رضي الله عنهم മൻഹജല്ല ഇത്.
പൊതു പ്രശ്നങ്ങൾ വരുമ്പോൾ ബിദ്ഈ കക്ഷികളുമായി ഐക്യപ്പെടണം എന്നതിന് പ്രമാണങ്ങളിൽ യാതൊരു തെളിവും ഇല്ല. ബിദ്ഈ കക്ഷികളോട് സഹകരിക്കരുത് എന്ന് പ്രമാണങ്ങളിൽ നിരവധി തെളിവുകളുണ്ട്. അത് കൊണ്ട് പണ്ടിതന്മാർ വിലക്കിയിട്ടുണ്ട് . സത്യത്തിൻ മേലാണ് ഐക്യം വ്യതിചലിപ്പിൻ മേലല്ല.
ചിലർ വോട്ട് ചെയ്യാൻ അങ്ങേ അറ്റം പ്രേരിപ്പിക്കുന്നു. ജുമുഅ ദിവസം മിമ്പറിൽ വരെ ഉത്ബോധനം നൽകുന്നു. അടിസ്ഥാനപരമായി ഇലക്ഷൻ ബിദ്അത്താണെന്ന് ഇവർ വ്യക്തമാക്കുന്നില്ല.
ഷെയ്ഖ് ഉബൈദ് അൽ ജാബിരി رحمه الله പറഞ്ഞത്:
" പാശ്ചാത്യലോകത്തോ അല്ലാത്തിടത്തൊ ഉള്ള മുസ് ലിംകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിര് ബന്ധിതരാകുകയാണെങ്കിൽ അതിന് നിരവധി സാഹചര്യങ്ങളുണ്ട്. അതിൽ നിന്ന്: അവർക്ക് വേണ്ടി സംസാരിക്കാൻ ഒരു പ്രതിനിധി മുഖേനയല്ലാതെ അവരുടെ രാജ്യത്ത് നിയമനിർമ്മാണം നടത്തുന്ന അവകാശങ്ങളൊന്നും അവർക്ക് ലഭിക്കില്ല. അതിനാൽ അവർ ഇത് ചെയ്യാൻ നിർബന്ധിതരാകുകയും അവർക്ക് മറ്റ് മാർഗമില്ലാതിരിക്കുകയും ചെയ്താൽ, ഒന്നുകിൽ അവർ മുസ്ലിമായ ഒരാളെ തിരഞ്ഞെടുക്കുന്നു, അല്ലെങ്കിൽ അവരുടെ അവകാശങ്ങൾ നഷ്ടപ്പെടും, അവരുടെ ആശങ്കകൾ കേൾക്കാൻ ആരുമുണ്ടാകില്ല. ഈ സാഹചര്യത്തിൽ അവർ മുസ്ലിങ്ങൾക്ക് പ്രയോജനം ചെയ്യുകയും അവരുടെ അവകാശങ്ങൾ പരിപാലിക്കുകയും ചെയ്യുന്ന ബുദ്ധിമാനായ ഒരു നീതിമാനെ തിരഞ്ഞെടുക്കുന്നു.
എന്നാൽ മുസ്ലിംകൾ ഈ ബിദ്അത്ത് (നബി صلى الله عليه وسلم യിലൊ, സഹാബികളിലൊ رضي الله عنهم മാത്രിക ഇല്ലാത്ത പുതിയ രീതിയിൽ അധികാരത്തിൽ വരുന്നത്) ഉപേക്ഷിക്കുകയും തങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെട്ടാലും ,പ്രയാസങ്ങളോട് ക്ഷമയോടെ പെരുമാറിയാൽ അത് അവർക്ക് ഗുണകരവും ഏറ്റവും നല്ലതുമാണ് ".
അത് കൊണ്ട് , ഇത് പോലെത്തെ നിർബന്ധ സാഹചര്യത്തിൽ അവകാശങ്ങൾ നഷ്ടപ്പെടുമെന്ന് ഭയമുണ്ടെങ്കിൽ വോട്ട് ചെയ്യാം. എന്നാൽ ഏറ്റവും നല്ലത് അവകാശങ്ങൾ നഷ്ടപ്പെടുമെന്ന് ഭയമുണ്ടെങ്കിലും വോട്ട് ചെയ്യാതെ ക്ഷമിക്കുന്നതാണ് .
ഈ സാഹചര്യത്തിൽ വോട്ടു ചെയ്യുന്നവരെ തടസ്സപ്പെടുത്തേണ്ടതില്ല. വോട്ട് ചെയ്യന്നവർ ചെയ്യട്ടെ. വോട്ട് ചെയ്യാത്തവരെ ആക്ഷേപിക്കുകയും വേണ്ട. കാരണം അവർ ക്ഷമയോടെ ബിദ്അത്ത് ഒഴിവാക്കി സുന്നത്ത് പിൻപറ്റുകയാണ്.
ഭരണഘടനയും എല്ലാ പൗരന്മാരും നിർബന്ധമായും വോട്ട് ചെയ്യണം എന്ന് പറയുന്നില്ലല്ലൊ. ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം, ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാതിരിക്കാം.
ചിലർ പ്രതിഷേധ സമരങ്ങൾ നടത്തുന്നു. ഇത് പണ്ടിതന്മാർ വിലക്കിയിട്ടുണ്ട്. കാരണം സമാധാനപരമായ പ്രക്ഷോഭ സമരങ്ങൾ വരെ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി തീർത്തത്. സമരവുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികൾക്ക് ഭൗതിക നാശനഷ്ടങ്ങളും, ജീവഹാനിയും മാത്രമാണ് വരുത്തിയത്. നിരവധി പേർ അനാഥരായി, വിധവകളായി. തലമുറകളായി അഭയാർത്ഥി ക്യാമ്പുകളും സ്രിഷ്ടിക്കപ്പെട്ടു, പലായനം ചെയ്യപ്പെട്ടു.
ഒരു നിരപരാധി വധിക്കപ്പെട്ടാൽ, അല്ലാഹുവിന്റെ മുൻപിൽ രക്ഷപ്പെടാൻ സാധിക്കില്ല.
ജനാധിപത്യ രാജ്യത്ത് പ്രക്ഷോഭ സമരങ്ങൾ അനുവദനീയമാണ് എന്നാണെങ്കിൽ, ജനാധിപത്യം വന്നാൽ അല്ലാഹുവിനെയും നബി صلى الله عليه وسلم യെയും ധിക്കരിക്കാമോ? نعوذ بالله , കാരണം പ്രക്ഷോഭ സമരങ്ങൾക്ക്, ഇസ്ലാമിൽ യാതൊരു തെളിവും ഇല്ല.
ഇന്ത്യൻ സാഹചര്യം കൂടുതൽ സാദ്രിശ്യം മക്ക കാലഘട്ടത്തോടാണ്. മക്കയിൽ പീഡിപ്പിക്കപ്പെട്ടപ്പോൾ സമരം ചെയ്യാതെ ക്ഷമിക്കുകയാണ് ചെയ്ത്. അത് കൊണ്ട് പ്രക്ഷോഭ സമരങ്ങൾ മതത്തിൽ പുതുതായി ഉണ്ടായ ബിദ്അത്താണ് എന്ന് പണ്ടിതന്മാർ പറഞ്ഞു . എല്ലാ ബിദ്അത്തുകളും നരകത്തിലാണ് എന്ന് നബി صلى الله عليه وسلم പഠിപ്പിച്ചു.
സ്വാതന്ത്ര്യ സമര കാലത്ത്, ഒരു സമരം അക്രമാസക്തമായപ്പോൾ (ചേരീ ചോര സംഭവം) ഗാന്ധിജി അത് ഇനി വേണ്ടെന്ന് തീരുമാനിച്ചു. അമുസ്‌ലിമായ ഖുർആനും ഹദീസും അറിയാത്ത ഗാന്ധിജിക്ക് പോലും സമരങ്ങളുടെ ദോഷങ്ങൾ ബോദ്ധ്യമായിട്ടും നമുക്ക് മനസ്സിലായില്ല എന്നത് ആശ്ചര്യകരമാണ്.
ഭരണാധികാരി തെറ്റ് തിരുത്തും എന്ന് ഉറപ്പുള്ള സാഹചര്യത്തിലും, ഭരണാധികാരിക്കെതിരെ പരസ്യമായി സംസാരിച്ചാൽ, അത് പൊതു ജനങ്ങളെ ഇളക്കി വിടുകയോ, ആഭ്യന്തര കലാപം സ്യിഷ്ടിക്കുകയോ ചെയ്യില്ല എന്ന് ഉറപ്പുള്ള സാഹചര്യത്തിലും മാത്രമേ പരസ്യമായി ഉപദേശിക്കാവൂ.
ഉദാഹരണം : മർവാൻ ബിൻ അൽ ഹകമിനെ , അബു സഈദ് അൽ ഖുദ്രി رضي الله عنهما, ഈദ് ദിനത്തിൽ നിസ്കാരത്തിന് മുമ്പ് ഖുത്ബ നൽകിയത് പരസ്യമായി തിരുത്തിയത്. (കൂടുതൽ വിശദമായി ശൈഖ് ഉസൈമീൻ رحمه الله യുടെ ഫതാവാ ലിൽ-ആമിറീൻ ബിൽ-മാറൂഫ് വാൻ-നാഹീൻ അനിൽ-മുൻകർ, കൂടാതെ ലിഖാ അൽ-ബാബ് അൽ-മഫ്തൂഹിലും, 62/39 കാണുക).
ഇവിടെ ഭരണാധികാരി തെറ്റ് തിരുത്തും എന്ന് ഉറപ്പാണ്, ജനങ്ങൾ, അദ്ദേഹത്തിന് എതിരേ തിരിയുകയോ ആഭ്യന്തര കലാപം ഉണ്ടാവുകയോ ഇല്ല എന്ന സാഹചര്യമായതു കൊണ്ടാണ് അങ്ങനെ ചെയ്തത്. അല്ലാത്ത പക്ഷം തനിച്ചായി ഉപദേശിക്കാനാണ് നബി صلى الله عليه وسلم പഠിപ്പിച്ചത്.
عن عياض بن غنم الأشعري، قال قال رسول الله ﷺ : من أراد أن ينصح لذي سلطان فلا يبده علانية، ولكن يأخذ بيده فيخلو به فإن قبل منه فذاك، وإلا كان قد أدى الذي عليه.
١٤٩٠٩ مسند أحمد
ഇയാദിബ്നു ഗനം അൽ അഷ്അരി റിപ്പോർട്ട് ചെയ്തു:
നബി صلى الله عليه وسلم പറഞ്ഞു:
" ആരെങ്കിലും ഭരണാധികാരിയെ ഉപദേശിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അവനത് പരസ്യമായി ചെയ്യരുത്, മറിച്ച് അദ്ദേഹത്തിന്റെ കൈപിടിച്ച് അദ്ദേഹവുമായി തനിച്ചായിക്കൊണ്ട് ഉപദേശിക്കുക. (ഉപദേശം) സ്വീകരിച്ചാൽ അത് (നല്ലതാണ്), (ഉപദേശം) സ്വീകരിച്ചില്ലെങ്കിൽ അവന്റെ ബാധ്യത നിർവഹിച്ചു കഴിഞ്ഞു ".
മുസ്നദ് അഹ്മദ് 14909
١٠٩٦ المحدث الألباني خلاصة حكم المحدث إسناده صحيح في تخريج كتاب السنة
ഭരണാധികാരിയോട് തനിച്ചായിക്കൊണ്ടും, കത്ത് മുഖേനയുമാവാം, പ്രവാചകൻ صلى الله عليه وسلم ഭരണാധികാരികൾക്ക് കത്തുകൾ അയച്ചിട്ടുണ്ട്, സൗമ്യമായി മാത്രമെ ഉപദേശ വിമർശനങ്ങൾ നടത്താൻ പാടുള്ളൂ. ഭരണകൂടവുമായി ബന്ധപ്പെട്ട നിയമങ്ങൾ,അവകാശങ്ങൾ നിഷേധിക്കപ്പെടന്നു, കോടതിയെ സമീപിക്കാതെ പരിഹാരമില്ലെങ്കിൽ, അനിവാര്യമാണെങ്കിൽ, കോടതിയെ സമീപിക്കാവുന്നതാണ്.ഇതിനെല്ലാം ഇസ്ലാമിൽ തെളിവുകൾ ഉണ്ട്. കോടതി വിധി പ്രതികൂലമാണെങ്കിൽ ക്ഷമിക്കുക. ഇതാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
ചിലർ സ്ത്രീകളെ സമൂഹത്തിൽ ഇറക്കുന്നു. ഇതിന് തെളിവായി പറയുന്നത് ആയിഷ رضي الله عنها യുടെ ജമൽ യുദ്ധമാണ്.
ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
قال شيخ الإسلام ابن تيمية - رحمه الله - :
" فإنَّ عائشة لم تقاتِل ، ولم تخرج لقتال ، وإنما خرجتْ لقصد الإصلاح بين المسلمين ، وظنَّتْ أنَّ في خروجها مصلحةً للمسلمين ، ثم تبيَّن لها فيما بعد أنَّ ترك الخروج كان أولى ، فكانتْ إذا ذكرتْ خروجَها تبكي حتى تبل خمارها ، وهكذا عامة السابقين ندموا على ما دخلوا فيه من القتال ، فندم طلحة ، والزبير ، وعلي ، رضي الله عنهم أجمعين ، ولم يكن " يوم الجمل " لهؤلاء قصد في الاقتتال ، ولكن وقع الاقتتال بغير اختيارهم ".
منهاج السنة (4 / 316)
" ആയിഷ رضي الله عنها യുദ്ധം ചെയ്തിട്ടില്ല, യുദ്ധത്തിനു പുറപ്പെട്ടിട്ടുമില്ല, അവർ പുറപ്പെട്ടത് മുസ്ലിംങ്ങൾക്കിടയിൽ രഞ്ജിപ്പ് ഉണ്ടാക്കാനായിരുന്നു. എന്നാൽ ആ പുറപ്പാട് ഉപേക്ഷിക്കലായിരുന്നു ഉത്തമം എന്ന് അവർക്ക് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു. അവർ അവരുടെ പുറപ്പാടിനെ കുറിച്ച് ഓർക്കുമ്പോഴെല്ലാം അവരുടെ തട്ടം നനയുമാറ് കരയുമായിരുന്നു. യുദ്ധത്തിന് പുറപ്പെട്ട മുൻഗാമികളെല്ലാം ഇപ്രകാരം അതിൽ ഖേദിച്ചിരുന്നു, ത്വൽഹ, സുബൈർ, അലി رضي الله عنهم ഇവരെല്ലാം അതിൽ ഖേദിച്ചവരായിരുന്നു. ജമൽ ദിവസം യുദ്ധം ചെയ്യൽ ആയിരുന്നില്ല ഇവരുടെ ലക്ഷ്യം, എന്നാൽ അവരുടെ കണക്കുകൂട്ടലുകൾക്കപ്പുറം യുദ്ധം സംഭവിക്കുകയാണുണ്ടായത് ".
منهاج السنة (4 / 316)
അവിചാരിതമായി സംഭവിച്ച ഈ യുദ്ധം തെറ്റെന്ന് മനസ്സിലാക്കി അവർ തൗബ ചെയ്ത വിഷയമാണ്.
അല്ലാഹുവും , റസൂലും صلى الله عليه وسلم കൽപ്പിച്ച ഒരു നല്ല കാര്യമാണ് അവർ ചെയ്തതെങ്കിൽ അവർ തൗബ ചെയ്യുമോ? ഇല്ല. ആയിഷ رضي الله عنها തെറ്റാണെന്നു മനസ്സിലാക്കി തൗബ ചെയ്ത് മടങ്ങി, മരണം വരെ ഖേദിച്ച ഈ സംഭവത്തെ, പുരുഷന്മാർക്ക് ആയിഷ رضي الله عنها നേത്രത്വം നൽകി എന്നതിന് തെളിവായി ഉദ്ധരിക്കുന്നത് എന്തൊരു വിരോധാഭാസമാണ്.
ഒരു സ്ത്രീ നേത്രത്വം നൽകാൻ പാടില്ലാത്തത് കൊണ്ടാണല്ലോ സഹാബിയായ അബൂ ബക്റ رضي الله عنه പറഞ്ഞത്:
حَدَّثَنَا عُثْمَانُ بْنُ الْهَيْثَمِ، حَدَّثَنَا عَوْفٌ، عَنِ الْحَسَنِ، عَنْ أَبِي بَكْرَةَ، قَالَ لَقَدْ نَفَعَنِي اللَّهُ بِكَلِمَةٍ أَيَّامَ الْجَمَلِ لَمَّا بَلَغَ النَّبِيَّ صلى الله عليه وسلم أَنَّ فَارِسًا مَلَّكُوا ابْنَةَ كِسْرَى قَالَ " لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمُ امْرَأَةً ".
ജമൽ യുദ്ധത്തിൽ, അല്ലാഹു എനിക്ക് ഒരു വാക്ക് കൊണ്ട് പ്രയോജനം നൽകി (ഞാൻ ജമലിലെ ആളുകളുമായി ചേർന്ന് അവരുമായി യുദ്ധം ചെയ്യാൻ ഒരുങ്ങിയപ്പോൾ ഞാൻ പ്രവാചകനിൽ صلى الله عليه وسلم നിന്ന് കേട്ടത്) പേർഷ്യയിലെ ജനങ്ങൾ ഖോസ്‌റൂവിന്റെ മകളെ അവരുടെ രാജ്ഞി (ഭരണാധികാരി) ആക്കിയ വാർത്ത കേട്ടപ്പോൾ പ്രവാചകൻ صلى الله عليه وسلم പറഞ്ഞു: " ഒരു സ്ത്രീയെ നേതാവാക്കുന്ന ഏതൊരു രാഷ്ട്രവും ഒരിക്കലും വിജയിക്കില്ല ".
ചിലർ പറയുന്നു ഈ ഹദീസ് പേർഷ്യയിലെ ആ രാജ്ഞിക്ക് മാത്രമാണ് ബാധകം എന്ന്. എന്നാൽ ഹദീസിൽ ഉപയോഗിച്ച പദം قَوْمٌ എന്ന സാമാന്യ നാമമാണ് (نكرة) അല്ലാതെ നിർദ്ദിഷ്ട നാമമല്ല ( معرفة). അത് കൊണ്ട് ഏതൊരു ജനത എന്ന പൊതുവായ അർത്ഥമാണ് വരിക, അല്ലാതെ പേർഷ്യ എന്ന് പ്രത്യേകമായി അല്ല.
മറ്റൊന്ന് സഹാബികളും ഏതൊരു ജനത എന്ന് തന്നെയാണ് മനസ്സിലാക്കിയത്, അത് കൊണ്ടാണല്ലോ ആയിഷ رضي الله عنها നേത്രത്വം നൽകിയതിനെ കുറിച്ച് മുകളിൽ അബൂ ബക്റ رضي الله عنه ഈ ഹദീസിനെ ഉദ്ധരിച്ച് പറഞ്ഞത്.
ഇപ്പോൾ പലസ്തീനിൽ നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട്, ഹമാസിനെ വിമർശിക്കരുത് എന്നും ഇവർ പ്രചരിപ്പിക്കുന്നു.
ജനാധിപത്യത്തിന്റെ അടിസ്ഥാനം കുഫ്റാണെന്ന് ഇവർ വ്യക്തമാക്കുന്നില്ല. ജനാധിപത്യത്തിൽ ജനങ്ങളുടെ നിയമങ്ങളാണ്. അല്ലാഹുവിന്റെ നിയമങ്ങൾ അല്ല.
ഹിജ്റയെ കുറിച്ച് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ടിതൻമാർ പഠിപ്പിക്കുന്നത് പഠിപ്പിക്കുന്നില്ല.
ഇക്കൂട്ടർക്ക് മൻഹജ് തെറ്റാൻ ഒരു കാരണം കുവൈത്തിലെ ഇഹ്യ തുറാസുമായുള്ള ബന്ധമാണ്. ഷെയ്ഖ് റബീ حفظه الله ഉപദേശിച്ചതാണ് ഇവരുടെ ഗ്രന്ഥങ്ങളിൽ സലഫി അഖീദയുടെ കൂടെ ഇഖ്‌വാനീ മൻഹജാണ് പഠിപ്പിക്കുക, നബി صلى الله عليه وسلم യുടെയൊ, സഹാബികളുടെ رضي الله عنهم മൻഹജ് അല്ല. അറിവില്ലാത്തവർക്ക് അത് തിരിച്ചറിയാൻ പ്രയാസമാണ്. അത് കൊണ്ട് സൂക്ഷിക്കണം എന്ന്.
പരിഭാഷപ്പെടുത്തിയത്:
ഡോ : കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment