ആരാണ് സ്വർഗ്ഗത്തിൽ പ്രവേശിക്കുക, ആരാണ് നരകത്തിൽ പ്രവേശിക്കുക എന്ന് അല്ലാഹുവിന് ആദ്യമേ അറിയാമല്ലോ, പിന്നെ നാം എന്തിന് കർമങ്ങൾ ചെയ്യണം?

ആരാണ് സ്വർഗ്ഗത്തിൽ പ്രവേശിക്കുക, ആരാണ് നരകത്തിൽ പ്രവേശിക്കുക എന്ന് അല്ലാഹുവിന് ആദ്യമേ അറിയാമല്ലോ, പിന്നെ നാം എന്തിന് കർമങ്ങൾ ചെയ്യണം?


ചോദ്യം:


https://on.soundcloud.com/U4K5E


എന്റെ മറുപടി:


https://on.soundcloud.com/iRQz3


താഴെ കാണുന്ന തെളിവുകളാണ് എന്റെ മറുപടിയിൽ ഉദ്ധരിച്ചത്:


അല്ലാഹു പറഞ്ഞു:


وَمَا ٱللَّهُ يُرِيدُ ظُلْمًا لِّلْعَـٰلَمِينَ


" അല്ലാഹു, ലോകരോട് യാതൊരു അനീതിയും (ചെയ്യാന്‍) ഉദ്ദേശിക്കുന്നില്ല ".


(3:108).


അല്ലാഹു പറഞ്ഞു:


وَلِكُلٍّ دَرَجَـٰتٌ مِّمَّا عَمِلُوا۟ ۖ وَلِيُوَفِّيَهُمْ أَعْمَـٰلَهُمْ وَهُمْ لَا يُظْلَمُونَ 


" എല്ലാവര്‍ക്കുമുണ്ട് അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ച് പദവികള്‍. (അതുകൊണ്ടും) അവര്‍ക്കു അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് (പ്രതിഫലം) നിറവേറ്റിക്കൊടുക്കുവാന്‍വേണ്ടിയും ആകുന്നു (അത്). അവരോട് അനീതി കാണിക്കപ്പെടുകയില്ലതാനും ".


(46:19).


അല്ലാഹു പറഞ്ഞു:


فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ


അപ്പോള്‍ ആരുടെ (സല്ക്കര്‍മ്മത്തിന്റെ) തൂക്കങ്ങള്‍ ഘനമുള്ളതായോ ആ കൂട്ടര്‍ തന്നെയാണ് വിജയികൾ



وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فِى جَهَنَّمَ خَـٰلِدُونَ 


ആരുടെ തൂക്കങ്ങള്‍ ലഘുവായിപ്പോയോ അവരാണ്, തങ്ങളുടെ സ്വന്തം ദേഹങ്ങളെ നഷ്ടപ്പെടുത്തിയിട്ടുള്ളവർ "


(23:102,103).



അലി رضي الله عنه വിൽ നിന്ന്:


നബി صلى الله عليه وسلم പറഞ്ഞു :


عن علي رضي الله عنه قال‏

قال‏:‏ ما منكم من أحد إلا وقد كتب مقعده من النار ومقعده من الجنة” فقالوا‏:‏ يا رسول الله أفلا نتكل علي كتابنا‏؟‏ فقال‏:‏ ‏ "‏اعملوا فكل ميسر لما خلق له‏"‏ 


" സ്വർഗത്തിലൊ, നരകത്തിലോ ഒരു ഇരിപ്പിടം എഴുതപ്പെട്ടിട്ടല്ലാതെ നിങ്ങളിൽ ആരുമില്ല ".


സഹാബികൾ رضي الله عنهم പറഞ്ഞു: "അല്ലാഹുവിൻ്റെ ദൂതരേ, ഞങ്ങൾക്കായി എഴുതപ്പെട്ടതിനെ ആശ്രയിക്കേണ്ടതല്ലേ (നല്ല കർമ്മങ്ങൾ ചെയ്യേണ്ടതുണ്ടൊ)?''


അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:


"നന്മകൾ ചെയ്തുകൊണ്ടേയിരിക്കുക.ഓരോ വ്യക്തിക്കും അവൻ  സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിന്റെ കർമ്മങ്ങൾ ചെയ്യാൻ എളുപ്പമായി അവൻ കാണും".


(ബുഖാരി , മുസ്ലിം).


അല്ലാഹു പറഞ്ഞു:


وَقَالَ ٱلشَّيْطَـٰنُ لَمَّا قُضِىَ ٱلْأَمْرُ إِنَّ ٱللَّهَ وَعَدَكُمْ وَعْدَ ٱلْحَقِّ وَوَعَدتُّكُمْ فَأَخْلَفْتُكُمْ ۖ وَمَا كَانَ لِىَ عَلَيْكُم مِّن سُلْطَـٰنٍ إِلَّآ أَن دَعَوْتُكُمْ فَٱسْتَجَبْتُمْ لِى ۖ فَلَا تَلُومُونِى وَلُومُوٓا۟ أَنفُسَكُم ۖ مَّآ أَنَا۠ بِمُصْرِخِكُمْ وَمَآ أَنتُم بِمُصْرِخِىَّ ۖ إِنِّى كَفَرْتُ بِمَآ أَشْرَكْتُمُونِ مِن قَبْلُ ۗ إِنَّ ٱلظَّـٰلِمِينَ لَهُمْ عَذَابٌ أَلِيمٌ


" കാര്യം തീരുമാനം ചെയ്യപ്പെടുമ്പോള്‍ പിശാച് പറയുന്നതാണ്: 'നിശ്ചയമായും, അല്ലാഹു നിങ്ങളോടു യഥാര്‍ത്ഥ വാഗ്ദാനം, വാഗ്ദത്തം ചെയ്തു; ഞാനും നിങ്ങളോടു (ചിലതു) വാഗ്ദാനം ചെയ്തു; എന്നാല്‍, ഞാന്‍ നിങ്ങളോടു (അതു) ലംഘിച്ചു. എനിക്കു നിങ്ങളുടെമേല്‍ യാതൊരു അധികാരവും  ഉണ്ടായിരുന്നതുമില്ല; - ഞാന്‍ നിങ്ങളെ ക്ഷണിച്ചു, അപ്പോള്‍ നിങ്ങളെനിക്കു ഉത്തരം നല്‍കിയെന്നല്ലാതെ. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊള്ളുവിന്‍. ഞാന്‍ നിങ്ങളെ (രക്ഷിച്ചു) സഹായിക്കുന്നവനല്ല; നിങ്ങള്‍ എന്നെ (രക്ഷിച്ചു) സഹായിക്കുന്നവരുമല്ല. നിങ്ങള്‍ മുമ്പു എന്നെ (അല്ലാഹുവിനോടു) പങ്കുചേര്‍ത്തതിനെ ഞാന്‍ (ഇതാ) നിഷേധിച്ചിരിക്കുന്നു. നിശ്ചയമായും അക്രമികള്‍ - അവര്‍ക്കു വേദനയേറിയ ശിക്ഷയുണ്ടായിരിക്കും' ".


(14:22).


അല്ലാഹു പറഞ്ഞു:


لَا يُسْـَٔلُ عَمَّا يَفْعَلُ وَهُمْ يُسْـَٔلُونَ 


" അവന്‍ (അല്ലാഹു ) ചെയ്യുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപെടുകയില്ല; അവരാകട്ടെ, ചോദിക്കപ്പെടുന്നതുമാണ് ".


(21:23).

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.