അന്ധനായ മനുഷ്യനും ഇസ്തിഗാസയും.
അന്ധനായ മനുഷ്യനും ഇസ്തിഗാസയും.
അന്ധനായ മനുഷ്യൻ, നബി صلى الله عليه وسلم യുടെ അടുത്ത് വന്ന ഒരു സംഭവം ഇസ്തിഗാസക്കാർ താഴെ കാണുന്ന വിധത്തിലാണ് പരിഭാഷപ്പെടുത്തുക:
اللهم إني أسألك ، وأتوجه إليك بنبيك محمد نبي الرحمة ، يا محمد إني توجهتُ بك إلى ربي في حاجتي هذه ، فتقضى لي اللهم فشفّعه فيَّ
"എനിക്കുവേണ്ടി (കണ്ണിന് കാഴ്ചയില്ലാത്ത പുരുഷൻ പറയുകയാണ്)അദ്ദേഹത്തിന്റെ (നബി صلى الله عليه وسلم യുടെ) ശുപാർശ അല്ലാഹുവേ സ്വീകരിക്കേണമേ".
ഈ ഹദീസ് ഇസ്തിഗാസക്കാർ നബി صلى الله عليه وسلم യോട് ശുപാർശക്ക് തെളിവാണെന്ന് പറയും. എന്നാൽ ഈ ഹദീസ് പൂർണ്ണമല്ല. മറ്റൊരു റിപ്പോർട്ടിൽ കൂടുതൽ പദങ്ങൾ ഉണ്ട്. ആ റിപ്പോർട്ടാണ് പൂർണമായ റിപ്പോർട്ട്.
അത് കൊണ്ട് ഇവിടെ പരിഭാഷപ്പെടുത്തിയതും തെറ്റാണ് . ഇവിടെ ശുപാർശ എന്ന അർത്ഥമല്ല മറിച്ച് ദുആ എന്ന അർത്ഥമാണ് ശരി. അല്ലെങ്കിൽ അബദ്ധം സംഭവിക്കും. ഷെയ്ഖ് അൽ അൽബാനി رحمه الله അദ്ദേഹത്തിന്റെ തവസ്സുൽ എന്ന പുസ്തകത്തിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
ഇതാണ് പദങ്ങൾ കൂടുതലുള്ള പൂർണമായ റിപ്പോർട്ട്:
أخرج الإمام أحمد وغيره بسند صحيح عن عثمان بن حنيف أن رجلاً ضرير البصر أتى النبي صلى الله عليه وسلم ، فقال : ادعهُ. فأمره أن يتوضأ ، فيحسن وضوءه ، فيصلي ركعتين ، ويدعو بهذا الدعاء : اللهم إني أسألك ، وأتوجه إليك بنبيك محمد نبي الرحمة ، يا محمد إني توجهتُ بك إلى ربي في حاجتي هذه ، فتقضى لي ، اللهم فشفّعه فيَّ وشفّعني فيه
ഈ റിപ്പോർട്ടിൽ ശഫാഅത്തിന്റെ അർഥം ശുപാർശ എന്ന് അർത്ഥം കൊടുത്താൽ, ഹദീസിന്റെ പരിഭാഷ:
" എനിക്കു വേണ്ടി അദ്ദേഹത്തിന്റെ (നബി صلى الله عليه وسلم യുടെ) ശുപാർശ സ്വീകരിക്കുകയും , അദ്ദേഹത്തിന് ( നബി صلى الله عليه وسلم ക്ക്)വേണ്ടി എന്റെ ശുപാർശ അല്ലാഹുവേ സ്വീകരിക്കേണമേ " എന്ന് വരും. ഇത് അനുവദനീയമല്ല. نعوذ بالله.
അത് കൊണ്ട് ഇവിടെ ശഫാഅഅത്തിന്റെ അർഥം ദുആ എന്നാണ്.
അപ്പോൾ അർഥം ശരിയാകും:
" എനിക്കുവേണ്ടി അദ്ദേഹത്തിന്റെ (നബി صلى الله عليه وسلم യുടെ) ദുആ സ്വീകരിക്കുകയും, അദ്ദേഹത്തിന് ( നബി صلى الله عليه وسلم ക്ക്)വേണ്ടി എന്റെ ദുആ അല്ലാഹുവേ സ്വീകരിക്കേണമേ ".
مستدرك الحاكم - كتاب الدعاء و التكبير و التهليل و التسبيح و الذكر كتاب الدعاء - رقم الحديث :
( 1909 )
ഈ ഹദീസ് ദുആ എന്ന പുസ്തകത്തിലാണ് കൊടുത്തത്. ശുപാർശ എന്ന അർത്ഥത്തിൽ വരുന്ന ശഫാഅത്തൊ, തവസ്സുലോ എന്ന പുസ്തകത്തിലല്ല.അപ്പോൾ ഈ ഹദീസിൽ ശഫാഅത്തിന്റെ അർഥം ദുആ ആണ് ശുപാർശ അല്ല.
ഇസ്തിഗാസക്കാർ പറയും ,ഹദീസിൽ തവസ്സുലും ഇസ്തിഗാസയും ഉണ്ട് എന്ന്. എന്നാൽ ഹദീസിൽ ഇല്ല.
ഇസ്തിഗാസയും, തവസ്സുലും ഹദീസിലുണ്ടെന്ന് പറഞ്ഞത് കൊണ്ട് മാത്രം ഉണ്ടാകുമൊ? സിദ്ദിഖ് رضي الله عنه ചന്ദ്രനിൽ പോയി, അല്ലെങ്കിൽ സൂര്യൻ അസ്തമിച്ച് രാത്രി ആയിട്ടും അസ്തമിച്ചിട്ടില്ല എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ , ഇങ്ങനെ പറയുന്നവരെ കുറിച്ച് എന്ത് പറയാൻ? രണ്ടും ഒരിക്കലും തെളിയിക്കാൻ കഴിയാത്തതാണ് എന്ന പോലെ തന്നെ ഈ ഹദീസിലൊ ഒരു ഹദീസിലും ഇസ്തിഗാസ തെളിയിക്കാൻ കഴിയില്ല. അങ്ങനെ പൂർവ്വികർ ആരും പറഞ്ഞിട്ടില്ല.
നാല് ഇമാമുമാരുടെ (മദ്ഹബിന്റെ) ഗ്രന്ഥങ്ങളിലും, ആറ് ഇമാമുകളുടെ ഹദീസ് ഗ്രന്ഥങ്ങളിലും അദ്ധ്യായങ്ങളായി തിരിച്ച് ഇസ്തിഗാസ എന്ന തലക്കെട്ട് കൊടുത്ത് കൊണ്ട് പഠിപ്പിക്കാതിരുന്നത് ഇത് സുന്നത്തല്ലാത്തത് കൊണ്ടാണ്.
ഇത് സുന്നത്ത് ആയിരുന്നെങ്കിൽ നിർബന്ധമായും ഇസ്തിഗാസയുടെ ശർതുകൾ, തൂണുകൾ, വാജിബാതുകൾ എന്തൊക്കെയാണെന്ന് അവരുടെ ഗ്രന്ഥങ്ങളിൽ പഠിപ്പിക്കുമായിരുന്നു
ഇസ്തിഗാസക്കാർ പറയും ഈ ഹദീസിൽ
ബി മുഹെമ്മദിൻ എന്നതാണ് തവസ്സുൽ. അത് അല്ലാഹുവിനോട് നബിയെ മുൻ നിർത്തി ചോദിക്കുന്നതാണ്.
യാമുഹെമ്മദ് എന്ന് തുടങ്ങുന്ന വാക്കുകൾ ആണ് ഇസ്തിഗാസ. ഇത് നബിയോട് ചോദിക്കുന്നതാണ്.
തുടർന്ന് ഇസ്തിശ്ഫാ നടക്കുന്നു. അതിന്റെ വാക്കുകൾ ഹദീസിൽ ഇല്ല. അത് അസാന്നിധ്യത്തിൽ ഇസ്തിഗാസയെ തുടർന്ന് നബി صلى الله عليه وسلم അല്ലാഹുവിനോട് തേടുന്നതാണ്.
തൽഫലമായി ആ ശുപാർശ സ്വീകരിക്കാൻ അല്ലാഹുവിനോട് വീണ്ടും ദുആ ചെയ്യാൻ നബി صلى الله عليه وسلم പഠിപ്പിക്കുന്നു.
ഇതൊക്കെ ഇസ്തിഗാസക്കാർ തെളിവുകളില്ലാതെ വെറും ഊഹം സംസാരിക്കുന്നതാണ്. അല്ലാഹുവൊ നബി صلى الله عليه وسلم യൊ, സഹാബികളൊ رضي الله عنهم മദ്ഹബിലെ നാല് ഇമാമുകളൊ , ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ ഇമാമുകളൊ ഇങ്ങനെയൊന്നും പഠിപ്പിച്ചിട്ടില്ല. ഇസ്തിഗാസക്കാർ തന്നെ പറയുന്നു പദങ്ങൾ ഹദീസിൽ ഇല്ല എന്ന്.
കണ്ണിന് കാഴ്ചയില്ലാത്ത പുരുഷൻ നബി صلى الله عليه وسلم യുടെ അടുത്ത് വന്ന ഹദീസിനെ ഒന്നു കൂടി വ്യക്തമാക്കാം.
فَقَالَ ادْعُ اللَّهَ لِي أَنْ يُعَافِيَنِي . فَقَالَ " إِنْ شِئْتَ أَخَّرْتُ لَكَ وَهُوَ خَيْرٌ وَإِنْ شِئْتَ دَعَوْتُ " . فَقَالَ ادْعُهْ
കണ്ണിന് കാഴ്ചയില്ലാത്ത പുരുഷൻ നബി صلى الله عليه وسلم യോട് ദുആയാണ് ആവശ്യപ്പെട്ടത്, ശുപാർശ അല്ല. നബി صلى الله عليه وسلم മറുപടിയും പറഞ്ഞു , ഞാൻ ദുആ ചെയ്യാം. അപ്പോൾ കണ്ണിന് കാഴ്ചയില്ലാത്ത പുരുഷൻ നബി صلى الله عليه وسلم യോട് വീണ്ടും പറഞ്ഞു ദുആ ചെയ്യുക. അപ്പോൾ വിഷയം ദുആ ആണ്. ശുപാർശ അല്ല.
മറ്റൊന്ന് രണ്ട് റിപ്പോർട്ടുകളും ഒറ്റ സംഭവമാണ്. അത് കൊണ്ട് ഒന്ന് മാത്രം അംഗീകരിച്ച്, മറ്റേത് തള്ളുന്നത് അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാണ്. കോമൺ സെൻസിനും എതിരാണ്.
ഒരേ വിഷയത്തിലെ ഒരു ഹദീസിനെ മാറ്റി വെച്ച് മറ്റെ ഹദീസ് മാത്രം അർഥം പറയാൻ പാടില്ല. ഒരു വിഷയം പഠിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും പഠിക്കണം. അപ്പോഴേ പൂർണമാവുകയുള്ളു.രണ്ട് റിപ്പോർട്ടുകളും ഒറ്റ സംഭവമാണ്. അത് കൊണ്ട് ഒന്ന് മാത്രം അംഗീകരിച്ച്, മറ്റേത് തള്ളുന്നത് അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാണ്.
അത് കൊണ്ട് ഹദീസിൽ വന്ന ശഫാഅത്തിന്റെ അർഥം ദുആ എന്ന് തന്നെയാണ്. ദുആയുടെ പുസ്തകത്തിലാണ് ഹദീസ് കൊടുത്തതും. ഹദീസിന്റെ തുടക്കത്തിൽ കണ്ണിന് കാഴ്ചയില്ലാത്ത പുരുഷൻ നബി صلى الله عليه وسلم യോട് ദുആ ആണ് ആവശ്യപ്പെട്ടതും. ശുപാർശ അല്ല.
മറ്റൊന്ന് ഇത് നബി صلى الله عليه وسلم യുടെ അസാന്നിധ്യത്തിൽ നടത്തിയ വിളിയൊ, വഫാതിന് ശേഷമൊ അല്ല. മറിച്ച് മുന്നിൽ വെച്ച്, ജീവിച്ചിരിക്കുന്ന സമയത്താണ്.
കണ്ണിന് കാഴ്ചയില്ലാത്ത പുരുഷൻ നബി صلى الله عليه وسلم യുടെ അടുത്ത് വന്ന ഹദീസ് ഇസ്തിഗാസക്ക് തെളിവാണെന്ന് മദ്ഹബിലെ നാല് ഇമാമുകളൊ ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ ഇമാമുകളൊ പറഞ്ഞിട്ടില്ല. കാരണം അല്ലാഹവൊ, നബി صلى الله عليه وسلم യൊ സഹാബികളോ رضي الله عنهم ആരും ഈ ഹദീസ് ഇസ്തിഗാസയാണ് എന്ന് പറഞ്ഞിട്ടില്ല.
ഇവിടെ അന്ധനായ മനുഷ്യൻ യാ മുഹമ്മദ് എന്ന് വിളിച്ചു. പക്ഷേ ഖുർആനിൽ പിന്നീട് ആയത്ത് ഇറങ്ങി അങ്ങനെ വിളിക്കാൻ പാടില്ല എന്ന്, യാ മുഹമ്മദ് എന്ന് വിളിക്കുന്നത് അല്ലാഹു നിരോധിച്ചു. അതിനെ കുറിച്ച് താഴെ കാണുന്ന ലിങ്കിൽ വായിക്കാം إن شاء الله
ഇബ്നു ഉമർ رضي الله عنه യാ മുഹമ്മദ് എന്ന് പറഞ്ഞത് ഇസ്തിഗാസക്ക് (മരണപ്പെട്ടവരോട് സഹായം തേടാൻ) തെളിവൊ?
https://www.salaf.in/2024/02/blog-post_14.html?m=1
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment