ഇബ്നു ഉമർ رضي الله عنه യാ മുഹമ്മദ് എന്ന് പറഞ്ഞത് ഇസ്തിഗാസക്ക് (മരണപ്പെട്ടവരോട് സഹായം തേടാൻ) തെളിവൊ?

ഇബ്നു ഉമർ رضي الله عنه യാ മുഹമ്മദ് എന്ന് പറഞ്ഞത് ഇസ്തിഗാസക്ക് (മരണപ്പെട്ടവരോട് സഹായം തേടാൻ) തെളിവൊ?

നബി  صلى الله عليه وسلم യുടെ വഫാതിന് ശേഷം നടന്ന യമാമ യുദ്ധത്തിൽ  , ഇബ്നു ഉമർ رضي الله عنه ന് കാലിന് മരവിപ്പ് വന്നപ്പോൾ "യാ മുഹമ്മദ്" എന്ന് പറഞ്ഞത് ഇസ്തിഗാസക്ക് തെളിവായി ഉദ്ധരിക്കാറുണ്ട്:


حدثنا أبو نعيم قال حدثنا سفيان عن أبي إسحاق عن عبد الرحمن بن سعد قال خدرت رجل بن عمر فقال له رجل اذكر أحب الناس إليك فقال يا محمد


" ഇബ്‌നു ഉമറിൻ്റെ കാലിൽ മരവിപ്പ് ഉണ്ടായിരുന്നു, അപ്പോൾ ഒരാൾ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങൾക്ക്  ജനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടയാളെ ഓർക്കുക, അപ്പോൾ അദ്ദേഹം യാ മുഹമ്മദ് എന്ന് (മനസ്സിൽ ) പറഞ്ഞു ".


ഈ റിപ്പോർട്ട് സ്വഹീഹായി കണ്ട

ഇമാം നവവി, رحمه الله യെ പോലുള്ള പണ്ടിതൻമാർ  പറഞ്ഞത്:


 فقد كان هذا النوع من علاج الخدر مستعملا لدى العرب قديما ، يرون ذكر الحبيب مهيجا للدم في العروق ، فيكون سببا في ذهاب الخَدَر ، 



" പുരാതന കാലത്ത് അറബികൾ ഉപയോഗിച്ചിരുന്ന മരവിപ്പ് ചികിത്സയാണ് ഇത്തരത്തിൽ ഉപയോഗിച്ചിരുന്നത്.പ്രിയപ്പെട്ടവരേക്കുറിച്ചുള്ള ഓർമ സിരകളിലെ രക്തത്തെ ഉത്തേജിപ്പിക്കുകയും മരവിപ്പ് മാറുകയും ചെയ്യുന്നു ".


النووي في " الأذكار " (ص/305)


അത് കൊണ്ട് ഇത് അറബികളിലെ ഒരു ചികിത്സാ രീതിയാണ്. നമുക്ക് പ്രിയപ്പെട്ട ആരെയും , മരണപ്പെട്ടവരെയൊ, അല്ലാത്തവരെയൊ, ഓർക്കാം, മരവിപ്പ് മാറാൻ. അത് കൊണ്ട് ഇത് ഇസ്തിഗാസയല്ല. ഇത് ഖബ്റിനെ അഭിമുഖീകരിച്ചിട്ടുള്ള വിളി അല്ല. റിപ്പോർട്ടിൽ വന്ന പോലെ 

اذكر أحب الناس إليك

പണ്ഡിതന്മാർ പറഞ്ഞ പോലെ 

ذكر الحبيب 

ഏറ്റവും പ്രിയപ്പെട്ടവരെ ഓർക്കൽ മാത്രമാണ്.


അതെ സമയം പ്രവാചകൻ صلى الله عليه وسلم യെ "യാ മുഹമ്മദ്" എന്ന് പറഞ്ഞ് അഭിസംബോധന ചെയ്യുന്നത് അനുവദനീയമല്ല, അല്ലാഹു നിരോധിച്ചതാണ്, കാരണം അല്ലാഹു പറഞ്ഞു:



 لَّا تَجْعَلُواْ دُعَآءَ ٱلرَّسُولِ بَيْنَكُمْ كَدُعَآءِ بَعْضِكُم بَعْضًا ۚ


" നിങ്ങള്‍ക്കിടയില്‍വെച്ച് റസൂലിനെ വിളിക്കുന്നത്, നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്ന പ്രകാരമാക്കരുത് ".


(24:63).


قال الضحاك ، عن ابن عباس : كانوا يقولون : يا محمد ، يا أبا القاسم ، فنهاهم الله عز وجل ، عن ذلك ، إعظاما لنبيه ، صلوات الله وسلامه عليه قال : فقالوا : يا رسول الله ، يا نبي الله . وهكذا قال مجاهد ، وسعيد بن جبير .


ഇബ്‌നു അബ്ബാസിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് അൽ-ദഹ്ഹാക്ക് പറഞ്ഞു: “അവർ യാ മുഹമ്മദ്, യാ അബൽ-ഖാസിം എന്ന് പറയാറുണ്ടായിരുന്നു, എന്നാൽ അങ്ങനെ പറയുന്നത് അല്ലാഹു നിരോധിച്ചു, അവൻ്റെ പ്രവാചകനോടുള്ള ബഹുമാനം നിമിത്തം صلى الله عليه وسلم. അപ്പോൾ അവർ യാ റസൂലല്ലാഹ് (അല്ലാഹുവിൻ്റെ ദൂതരേ), യാ നബി അല്ലാഹ് (അല്ലാഹുവിൻ്റെ പ്രവാചകനെ) എന്ന് പറഞ്ഞു. മുജാഹിദും സൈദ് ഇബ്നു ജുബൈറും സമാനമായി പറഞ്ഞു.


وقال قتادة : أمر الله أن يهاب نبيه صلى الله عليه وسلم ، وأن يبجل وأن يعظم وأن يسود .


ഖതാദ പറഞ്ഞു: "അല്ലാഹു പ്രവാചകനെ صلى الله عليه وسلم ബഹുമാനത്തോടെ പരിഗണിക്കണമെന്നും, ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് കൽപിച്ചു."


وقال مقاتل [ بن حيان ] في قوله : ( لا تجعلوا دعاء الرسول بينكم كدعاء بعضكم بعضا ) يقول : لا تسموه إذا دعوتموه : يا محمد ، ولا تقولوا : يا بن عبد الله ، ولكن شرفوه فقولوا : يا نبي الله ، يا رسول الله .


മുഖാത്തിൽ ഇബ്‌നു ഹയ്യാൻ പറഞ്ഞു:


“നിങ്ങൾ അദ്ദേഹത്തെ വിളിക്കുമ്പോൾ യാ മുഹമ്മദ് എന്ന പേര് വിളിക്കരുത്, യാ ഇബ്‌നു അബ്ദുല്ലാഹ് എന്നും പറയരുത്. പകരം അദ്ദേഹത്തെ ബഹുമാനത്തോടെ അഭിസംബോധന ചെയ്ത് യാ നബി അല്ലാഹ് അല്ലെങ്കിൽ യാ റസൂലല്ലാഹ് എന്ന് പറയുക ".


وقال مالك ، عن زيد بن أسلم في قوله : ( لا تجعلوا دعاء الرسول بينكم كدعاء بعضكم بعضا ) قال : أمرهم الله أن يشرفوه 


സയിദ് ഇബ്‌നു അസ്‌ലമിൽ നിന്ന് ഉദ്ധരിച്ചു കൊണ്ട് മാലിക് പറഞ്ഞു: "അദ്ദേഹത്തെ ബഹുമാനത്തോടെ അഭിസംബോധന ചെയ്യാൻ അല്ലാഹു അവരോട് കൽപിച്ചു."


(തഫ്സീർ ഇബ്നു കസീർ 24:63).


ഖുര്‍ആനില്‍ പോലും 

‘മുഹമ്മദേ’ എന്ന് അല്ലാഹുവും വിളിച്ചിട്ടില്ല. ‘നബിയേ, റസൂലേ, പുതപ്പിട്ടിരിക്കുന്നവനെ’


 (يَا أَيُّهَا النَّبِيُّ – يَا أَيُّهَا الرَّسُولُ – يَا أَيُّهَا الْمُدَّثِّرُ)


എന്നാണ് വിളിച്ചത്.


നബി صلى الله عليه وسلم യെ കുറിച്ച് എന്തെങ്കിലും വാർത്ത പറഞ്ഞപ്പോൾ മാത്രമേ മുഹമ്മദ് എന്ന് പറഞ്ഞിട്ടുള്ളു. അല്ലെങ്കിൽ ആരെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാവില്ലല്ലൊ.

അതുകൊണ്ട് നബിصل الله عليه وسلم  യെ പേരുകൊണ്ട്  അഭിസംബോധന ചെയ്യുന്നത് നിരോധച്ചിരിക്കെ, ഇബ്നു ഉമറോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു സഹാബി رضي الله عنهم അങ്ങനെ വിളിക്കില്ല. അവർ അത് കൊണ്ട് തന്നെ യാ റസൂലല്ലാഹ്, യാ നബി അല്ലാഹ് എന്നേ ഈ ആയത്ത്  ഇറങ്ങിയതിന് ശേഷം വിളിച്ചിട്ടുള്ളു. അല്ലാഹു നിരോധിച്ച ഒരു കാര്യം അവർ ഒരിക്കലും ചെയ്യില്ല.

അത് കൊണ്ട് ഈ ആയത്ത് ഇറങ്ങിയതിന് ശേഷം നബി صلى الله عليه وسلم യെ അഭിസംബോധന ചെയ്തുകൊണ്ട് യാ മുഹമ്മദ് എന്ന് വിളിക്കുന്നത്, അത് ജീവിത കാലത്താകട്ടെ, വഫാതിന് ശേഷം ഖബ്റിനരികിലാകട്ടെ നിരോധിച്ചിരിക്കുന്നു.


മറ്റൊന്ന് മുകളിൽ ഉദ്ധരിച്ച യാ മുഹമ്മദ് എന്ന റിപ്പോർട്ട് ഇസ്തിഗാസക്ക് തെളിവാണെന്ന് മദ്ഹബിലെ നാല് ഇമാമുകളൊ, ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ ഇമാമുകളൊ പറഞ്ഞിട്ടില്ല. അത് കൊണ്ട് അത് ഒരു പുത്തൻ വാദമാണ്. ഇസ്തിഗാസ ശിർക്കാണ്. പൊറുക്കുപ്പെടാത്ത പാപം.

മരണശേഷം റസൂലിനോടോ صلى الله عليه وسلم മഹാന്മാരൊടോ ഇസ്തിഗാസ തേടാൻ പാടില്ല. ശിർക്കാണ്. കടുതൽ താഴെ കാണുന്ന ലിങ്കുകളിൽ വായിക്കാം إن شاء الله













പരിഭാഷപ്പെടുത്തിയത്:

ഡോ:കെ.മുഹമ്മദ് സാജിദ്

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.