തെരഞ്ഞെടുപ്പും ജുമുഅയും.

തെരഞ്ഞെടുപ്പും ജുമുഅയും.

തെരഞ്ഞെടുപ്പ് , ജുമുഅ ദിവസമായതിനാൽ, ജുമുഅയുടെ സമയം കുറക്കാൻ എല്ലാവരും ഐക്യത്തോടെ തീരുമാനിച്ചിരിക്കുന്നു.


എന്നാൽ എന്ത് കൊണ്ട് അല്ലാഹുവും, റസൂൽ صلى الله عليه وسلم യും ജുമുഅ ഖുതുബ ചുരുക്കാൻ കൽപ്പിച്ചപ്പോൾ അനുസരിക്കുന്നില്ല? കാരണം :


അമ്മാർ ബിൻ യാസിർ رضي الله عنه നിവേദനം:


وعن أبى اليقظان عمار بن ياسر رضي الله عنهما قال‏:‏ سمعت رسول الله صلى الله عليه وسلم يقول‏:‏ ‏ "‏إن طول صلاة الرجل، وقصر خطبته، مئنة من فقهه، فأطيلوا الصلاة، وأقصروا الخطبة‏"‏ ‏(‏‏(‏رواه مسلم‏)‏‏)‏‏.‏



അല്ലാഹുവിൻ്റെ ദൂതൻ صلى الله عليه وسلم പറയുന്നത് ഞാൻ കേട്ടു:


" ഒരു വ്യക്തിയുടെ നിസ്കാരം നീളലും, ഖുത്ബ ചുരുങ്ങലും , അവന്റെ ഫിഖ്ഹിന്റെ  (മതപരമായ ധാരണയുടെ) ലക്ഷണമാണ്. അതിനാൽ നിങ്ങളുടെ നിസ്കാരം ദീർഘവും  ഖുത്ബ ചുരുക്കുകയും ചെയ്യുക."


(സഹീഹ് മുസ്‌ലിം).


അപ്പോൾ നിസ്കാരത്തെ അപേക്ഷിച്ച് ഖുതുബ ചുരുക്കണം. ഇത് മതപരമായ ധാരണയുടെ ലക്ഷണമാണ് എന്നും നബി صلى الله عليه وسلم പഠിപ്പിക്കുന്നു.

നീണ്ട ഖുതുബയും, ചുരുങ്ങിയ നിസ്കാരവും അവസാന കാലത്തിന്റെ മോശപ്പെട്ട അടയാളങ്ങളിൽ പെട്ടതാണ്.


ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു:

" നിസ്കാരം നീളമുള്ളതും, ഖുത്ബകൾ ചുരുങ്ങിയതും, ധാരാളം പണ്ഡിതന്മാരും , കുറച്ച് പ്രാസംഗികരുമുള്ള ഒരു കാലത്താണ് നിങ്ങൾ (സഹാബികൾ رضي الله عنهم) ജീവിക്കുന്നത്. എന്നാൽ നിസ്കാരം ചുരുങ്ങിയതും , ഖുതുബ നീണ്ടതും, ധാരാളം പ്രാസംഗികരും , കുറച്ച് പണ്ഡിതന്മാരുമുള്ള ഒരു കാലം ജനങ്ങൾക്ക് വരും ".

(അത്ത് തബറാനി ശേഖരിച്ചു, അൽ-ഹെയ്താമി സഹീഹ് എന്ന് പറഞ്ഞതും).

അത് കൊണ്ട് ഇനി മുതലെങ്കിലും, സുന്നത്തിന്റെ അടിസ്ഥാനത്തിലാവട്ടെ  ജുമുഅ. തെരഞ്ഞെടുപ്പിനെ ഭയപ്പെട്ടല്ല ഖുതുബ ചുരുക്കേണ്ടത്,  റസൂലിന്റെ صلى الله عليه وسلم കൽപനക്ക് എതിര് പ്രവർത്തിക്കുന്നതാണ് നാം ഭയപ്പെടേണ്ടത്. 

അല്ലാഹു പറഞ്ഞു:


لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا


" നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ നല്ലതായ മാതൃകയുണ്ടായിട്ടുണ്ട്; അതായതു: അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്തു വരുന്നവര്‍ക്ക് ".


(33:21).


فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ


" ആകയാല്‍, അദ്ദേഹത്തിന്റെ (റസൂലിന്റെ صلى الله عليه وسلم ) കല്‍പനക്ക്‌ എതിരു പ്രവര്‍ത്തിക്കുന്നവര്‍,  അവര്‍ക്ക് വല്ല പരീക്ഷണവും ബാധിക്കുകയോ, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് കരുതി (സൂക്ഷിച്ചു) കൊള്ളട്ടെ ".


(24:63).


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.