നിന്റെ സാന്നിധ്യം കൊണ്ട് ദുർമാർഗത്തെ നീ തുണക്കരുത്.
നിന്റെ സാന്നിധ്യം കൊണ്ട് ദുർമാർഗത്തെ നീ തുണക്കരുത്.
അംറു ബ്നു അൽ-ഹാരിസിൽ നിന്ന്:
عَنْ عَمْرِو بْنِ الْحَارِثِ: أَنَّ رَجُلا دَعَا عَبْدَ اللَّهِ بْنَ مَسْعُودٍ رَضِيَ اللَّهُ عَنْهُ إِلَى وَلِيمَةِ، فَلَمَّا جَاءَ سَمِعَ لَهْوًا، فَلَمْ يَدْخُلْ، فَقَالَ : مَا لَكَ؟ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «مَنْ كَثَّرَ سَوَادَ قَوْمٍ فَهُوَ مِنْهُمْ، وَمَنْ رَضِيَ عَمَلَ قَوْمٍ كَانَ شَرِيكًا لِمَنْ عَمِلَهُ
" ഒരാൾ അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിനെ ഒരു വിവാഹത്തിന് ക്ഷണിച്ചു. അദ്ദേഹം (വിവാഹത്തിന് ) എത്തിയപ്പോൾ സംഗീതം കേട്ടു. അതിനാൽ അദ്ദേഹം (അകത്തേക്ക്) പ്രവേശിച്ചില്ല. അപ്പോൾ ആ മനുഷ്യൻ അദ്ദേഹത്തൊട് ചോദിച്ചു :
"നിങ്ങൾക്ക് എന്ത് സംഭവിച്ചു? ".
ഇബ്നു മസ്ഊദ് رضي الله عنه പ്രതികരിച്ചു:
അല്ലാഹുവിൻ്റെ ദൂതൻ
صَلَّى اللَّهُ عَلَيْهِ وَسَلَّمَ
പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്:
"ആരാണൊ ഒരു കൂട്ടം ആളുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് അവൻ അവരിൽ പെട്ടവനാണ്, ഒരു കൂട്ടം ആളുകളുടെ പ്രവൃത്തിയിൽ ആരാണൊ സംതൃപ്തനാകുന്നത് അവൻ അത് ചെയ്യുന്നവന്റെ പങ്കാളിയാകുന്നു ".
[അബു യാല വിവരിച്ചത്, ഷെയ്ഖ് റബീ അൽ-മദ്ഖലി حفظه الله ആധികാരികമാക്കിയത് ].
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment